മറ്റൊരു തിങ്കളാഴ്ച…
പതിവുപോലെ ശ്വാസം എടുക്കാൻ പോലും സമയം കൊടുക്കാത്ത ഒരു ദിവസം…
ഉച്ചയോടെ ലാൻഡ്‌ലൈനിലേക്ക് പെട്ടെന്ന് ഒരു കോൾ വന്നു.
ഷബീനയുടെ കോൾ –
ഞാൻ തിരക്കിലായിരിക്കും എന്നുറപ്പുള്ളതുകൊണ്ട്, അവൾ അധികം സമയം എടുത്തില്ല.
“വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്… ഒന്ന് നോക്കാമോ.”
അത്രയും പറഞ്ഞു കോൾ അവസാനിച്ചു.
ഞാൻ ഉടൻ മെസ്സേജ് തുറന്നു.
“ചെക്കപ്പിന്റെ റിസൾട്ട് വാങ്ങാൻ ക്ലിനിക്കിലേക്ക് വരാമോ എന്ന് ചോദിച്ചിട്ടുണ്ട്…
ഞാൻ പൊക്കോട്ടെ?”
വാക്കുകൾ വായിച്ചു തീരുമ്പോഴേക്കും, എന്റെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു,,
ഇത് അവൾക്ക് ആ ഫോൺകോളിൽ തന്നെ ചോദിച്ചാൽ മതിയായിരുന്നില്ലേ?
അല്ലെങ്കിൽ… അവൾ പറയാതെ വച്ചതെന്തോ ഉണ്ടോ?
അടുത്ത നിമിഷം തന്നെ എനിക്ക് ബൾബ് കത്തി!!
റിസൾട്ട് വാങ്ങാൻ പൊക്കോട്ടെ എന്ന അവളുടെ ചോദ്യം… അതിനുള്ളിലെ യഥാർത്ഥ ചോദ്യം ഒളിപ്പിക്കുന്നൊരു മറ മാത്രമായിരുന്നു!!
അവൾ ശരിക്കും ചോദിച്ചത് മറ്റൊന്നാണ്—
ഡോക്ടറുടെ അടുത്തേക്ക് ഞാൻ തനിച്ച് പൊക്കോട്ടെ എന്നതിനുള്ള അനുമതിയാണ്!!
ആ ചോദ്യം നേരിട്ട് എന്റെ മുഖത്തുനോക്കി ചോദിക്കാൻ
അവൾക്ക് ധൈര്യമില്ലായിരുന്നു…
അല്ലെങ്കിൽ, അതിനേക്കാൾ അധികം… എന്റെ ഭാഗത്തുനിന്നും,, ഒരു നിഷേധത്തിന്റെ ശബ്ദം കേൾക്കേണ്ടി വരുമോ എന്ന ഭയം!!
അതുകൊണ്ടുതന്നെ ആയിരിക്കണം,
ഫോൺകോളിന്റെ ചൂടുള്ള സാന്നിധ്യം ഒഴിവാക്കി,
വാട്സാപ്പിന്റെ തണുത്ത അക്ഷരങ്ങൾക്കിടയിൽ
അവൾ ആ ചോദ്യം ഒളിപ്പിച്ചത്…
വാക്കുകൾ വായിക്കുമ്പോൾ,
അവളുടെ മടിയും ആശങ്കയും
എന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു!!
കഴിഞ്ഞ വ്യാഴാഴ്ച…
ആ ക്ലിനിക്കിൽ വച്ച് നടന്നതെല്ലാം
ഒരു ചികിത്സയുടെ ഭാഗം മാത്രമാണെന്ന് എന്നോട് തന്നെ ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…
അങ്ങനെ സ്വയം വിശ്വസിപ്പിക്കാൻ ഉള്ള ഒരു ശ്രമം!
പക്ഷേ,
എത്ര പറഞ്ഞാലും,
എത്ര ന്യായീകരിച്ചാലും,
അതല്ല സത്യം എന്ന് എന്റെ മനസ്സ്
നിശബ്ദമായി… അല്ല തുടർച്ചയായി—
എന്നോട് തന്നെ മൂളിക്കൊണ്ടിരുന്നു.
ചികിത്സ എന്ന വാക്കിന് പിന്നിൽ
ഒളിപ്പിക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ…
അവയെ മറക്കാൻ
എന്റെ മനസ്സ് തയ്യാറായിരുന്നില്ല.
ശരിയാണ്…
അവളെ മറ്റൊരാളുടെ ഒപ്പം കാണണമെന്നൊരു ആഗ്രഹം
എന്റെ ഉള്ളിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു.
വ്യാഴാഴ്ച,
കണ്ണിനു മുന്നിൽ വിസ്മയം പോലെ നടന്ന കാഴ്ചകൾ ഞാൻ നിഷേധമില്ലാതെ ആസ്വദിച്ചു…
മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു മോഹം
പ്രകൃതി തന്നെ നടപ്പാക്കി തരുന്നത് കണ്ടപ്പോൾ… എന്നിലെ ഉല്ലാസം അടക്കാനാവാതെ വളർന്നിരുന്നു…
അന്ന് ക്ലിനിക്കിൽ നിന്നിറങ്ങിയ നിമിഷം മുതൽ
ഷബീന വീണ്ടും ഒരു സ്വപ്നസഞ്ചാരിയായിരുന്നു…
പക്ഷേ…
ഒരു ചെറിയ വ്യത്യാസം മാത്രം!
ക്ലിനിക്കിലേക്ക് വരുന്നതിന് മുൻപുള്ള ദിവസങ്ങളിൽ…അവളുടെ മനസ്സ്
ആശങ്കയുടെയും
ഭയത്തിന്റെയും
അനിശ്ചിതത്വത്തിന്റെയും
കറുത്ത മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നതായിരുന്നു.
ഓരോ ചിന്തയും
അവളെ ഉള്ളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു…
പക്ഷേ… ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയശേഷം
ആ മനോ സഞ്ചാരം പൂർണ്ണമായും മറിഞ്ഞു.
ഇപ്പോൾ അവളുടെ മനസ്സ്
ഇരുണ്ട മേഘങ്ങളിൽ നിന്ന് മാറി
പ്രണയത്തിന്റെ ഉല്ലാസവും
ആനന്ദവും
പ്രതീക്ഷയും നിറഞ്ഞ
ഒരു മഞ്ഞുമലയായി മാറിയിരുന്നു—
തണുപ്പുള്ളത്,
പക്ഷേ ശാന്തവും
തിളക്കമുള്ളതും.
ആ ഭാവ മാറ്റങ്ങൾ നോക്കിനിൽക്കുമ്പോൾ, അവളുടെ മാറ്റത്തിനൊപ്പം എന്റെ ഉള്ളിലും
എന്തോ ഒന്ന് നിശബ്ദമായി വഴിമാറുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി തോന്നിത്തുടങ്ങിയിരുന്നു!!
അന്ന് കണ്ട കാഴ്ചകൾ ഒക്കെയും
ഞാൻ പൂർണ്ണമായും ആസ്വദിച്ചിരുന്നു.
ഇനിയും ഇതുപോലെയുള്ള—
അല്ലെങ്കിൽ അതിനേക്കാൾ വലുപ്പവും പൂർണ്ണതയും ഉള്ള കാഴ്ചകൾ കാണണമെന്ന ആഗ്രഹം എന്റെ മനസ്സിൽ കോമരം തുള്ളിക്കൊണ്ടിരുന്നു!!
പക്ഷേ,
ആ ഉല്ലാസത്തിനിടയിലും
എനിക്ക് പോലും അറിയാതെ
മനസ്സിന്റെ ഏതോ കോണിൽ
ഒരു നീറ്റൽ പോലെ ഒന്ന് കുത്തിനിന്നിരുന്നു!
ഷബീന മറ്റൊരാളുമായി
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്
കാണണമെന്നൊരു കൊതിയുണ്ടായിരുന്നുവെങ്കിലും,
അവൾ ആ മറ്റൊരാളെ
മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന ചിന്ത…എനിക്ക് സഹിക്കാൻ പറ്റാത്തതായിരുന്നു.
അവിടെയായിരുന്നു.. എന്റെ ആഗ്രഹവും.. എന്റെ അസഹ്യതയും
ഒരേ മനസ്സിൽ.. പരസ്പരം മുട്ടിയിടിച്ചത്!
“ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല…”
പക്ഷേ… ചിലപ്പോൾ…
ഇനി മുന്നോട്ട്…
പ്രശ്നങ്ങൾ ഉണ്ടാകാം…
അത്… പിന്നീട് നിങ്ങള്‍ക്ക് ഒരു പ്രശ്നമാകും…”
അന്ന് ഷബീന പറഞ്ഞ വാക്കുകൾ
എന്റെ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു കേട്ടുകൊണ്ടിരുന്നു.
ഓരോ ശബ്ദവും, ഓരോ കുറവായ വാക്കും എന്നെ അതിശക്തമായ ഒരു അനിശ്ചിതത്വത്തിലേക്ക് തള്ളിയപ്പോള്‍
എന്റെ ഉള്ളിലെ ചലനങ്ങൾ നിശ്ശബ്ദമായി പൊട്ടിക്കരഞ്ഞു.
അന്ന് അവളെ തടയാൻ എളുപ്പമായിരുന്നു…
വെറുമൊരു മൂളൽ മാത്രം മതിയായിരുന്നു…
പക്ഷേ, കാര്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതെ,
ഞാൻ എടുത്തുചാടി— സമ്മതം മൂളി…
ആ ചെറിയ മൂളൽ,
അത് എന്റെ ജീവിതത്തോളം വിലപിടിച്ചതാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല!
ഗർർർ… ഗർർർ… ഗർർർർ…
മേശപ്പുറത്ത് പാഞ്ഞോടുന്ന മൊബൈലിന്റെ വിറയൽ ശബ്ദങ്ങൾ എന്റെ ചിന്തകളെ പെട്ടെന്ന് മുറിച്ചെറിഞ്ഞു!
മൊബൈലിന്റെ ‘സ്ക്രീൻ’, ഇടയ്ക്കിടെ വെട്ടി തെളിഞ്ഞും വീണ്ടും അണഞ്ഞും കൊണ്ടിരുന്നു.
വാട്സാപ്പിൽ — ഷബീനയുടെ കോൾ.
അതിന്റെ വൈബ്രേഷനിൽ നിന്ന് പിറന്ന മുരളുന്ന ശബ്ദങ്ങൾ എന്റെ കാതുകൾക്ക് മാത്രമല്ല, മനസ്സിനും അസഹ്യമായി തോന്നി.
ആ കോൾ അറ്റൻഡ് ചെയ്യാനുള്ളതല്ല!
ഇതുവരെ മറുപടി കിട്ടാത്തതിന്റെ അക്ഷമയാവാം…
അല്ലെങ്കിൽ, പുതിയൊരു മെസ്സേജ് അയച്ചിട്ടുണ്ടാകുമെന്നുള്ള സൂചന.
ചിമ്മി അണഞ്ഞുകൊണ്ടിരുന്ന ആ സ്ക്രീന്റെ അപ്രകാശം എന്തിന്റെയോ മുന്നറിയിപ്പ് നൽകുന്നതുപോലെ
എനിക്ക് തോന്നി…
മനസ്സില്ലാ മനസ്സോടെ ഞാൻ മൊബൈൽ സ്ക്രീനിലേക്ക് വീണ്ടും നോക്കി.
എന്റെ ഊഹം തെറ്റിയില്ല.
ഷബീനയുടെ പുതിയൊരു മെസ്സേജ് —
ചിന്തകളുടെ കുരുക്കിൽ അകപ്പെട്ട ഞാൻ… സമയം എത്ര ദൂരം വഴുതിപ്പോയെന്ന് പോലും അറിഞ്ഞിരുന്നില്ല!
“എന്താ മറുപടിയൊന്നും അയക്കാത്തത്?
ഞാൻ പോകുന്നതിൽ പ്രശ്നമുണ്ടോ?”
വാക്കുകൾ കുറവായിരുന്നു…
പക്ഷേ അവയ്ക്കുള്ളിൽ ഒളിച്ചിരുന്ന അക്ഷമ,
ആശങ്ക,
ഒരു നിശ്ശബ്ദമായ സമ്മർദ്ദം —
എല്ലാം ചേർന്ന് എന്റെ നെഞ്ചകം ഒന്ന് പിടഞ്ഞു!!
രണ്ട് വരികൾ മാത്രം.
എന്നാൽ, എന്റെ മനസ്സിനെ ഇങ്ങനെ വിറപ്പിക്കാൻ… അത്രയും മതിയായിരുന്നു!!
വേണ്ട എന്നാണ് മനസ്സ് അരുളിയതെങ്കിലും…
പോയി വരൂ എന്നായിരുന്നു എന്റെ വിരലുകൾ മറുപടിയായി എഴുതി ചേർത്തത്.
ജീവിതത്തിൽ ഇന്നേവരെ.. അവളോട് ഒരു കാര്യത്തിനും ഞാൻ ‘അരുത്’ എന്ന് പറഞ്ഞിട്ടില്ല!
മറുപടിക്കായി കാത്തുനിന്ന കണക്ക്… നിമിഷങ്ങൾക്കുള്ളിൽ തന്നെ,
ആ മെസ്സേജിന്മേൽ ഒരു ചുവന്ന ഹൃദയത്തിന്റെ റിയാക്ഷൻ പെട്ടെന്ന് പതിഞ്ഞു!
ചുവന്ന ഹൃദയം കണ്ട നിമിഷം,
എന്റെ മനസ്സിൽ ഒരു നഷ്ടബോധം ഉയർന്നു…
ഞാൻ ഒന്നും ചിന്തിക്കാതെ, എന്തിന് ഇത്ര എളുപ്പത്തിൽ സമ്മതം മൂളി എന്ന കുറ്റബോധവും!
അത് വീണ്ടും വീണ്ടും പാടലായി മുറിച്ചുപിടിക്കുന്നു,
എനിക്ക് വിശ്രമം അനുവദിക്കാതെ,
എന്നെ വീണ്ടും എന്റെ ചിന്തകളിലേക്ക് തിരിച്ചു തള്ളുന്നു!!
അന്നത്തെ ആ മുഴുവൻ ദിവസവും
എനിക്ക് ജോലിയിൽ ശ്രദ്ധ പിടിക്കാനായില്ല.
ഇത് ആദ്യമല്ല… ഷബീന ഡോക്ടറുടെ അടുത്തേക്ക് തനിച്ച് പോകുന്നത്…
പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു!
ഒരു കരച്ചിലിൽ അവൾ നടത്തിയ ഏറ്റുപറച്ചിൽ…
ഒരു ചെറുമൂളലിൽ ഞാൻ നൽകിയ അനുമതി…
അത്ര മാത്രം മതി ആയിരുന്നു
കാര്യങ്ങൾ കൈവിട്ട് പോകാൻ.
എല്ലാത്തിനുമപ്പുറം
കഴിഞ്ഞ വ്യാഴാഴ്ച.
എനിക്കു മാത്രം അവകാശപ്പെട്ടതും
ഞാൻ മാത്രം കാണേണ്ടിയിരുന്നതുമായ
അവൾക്ക് വിലപ്പെട്ടതെല്ലാം
അദ്ദേഹത്തിന്റെ മുന്നിൽ
അനാവൃതമായി കഴിഞ്ഞിരിക്കുന്നു!!
ആ സമർപ്പണത്തിലൂടെ ഇല്ലാതായത്
അവർക്കിടയിലെ ദൂരമായിരുന്നു…
അതിലൂടെ മാഞ്ഞു പോയത്… അവളിലെ നാണമായിരുന്നു!!
ആ സമർപ്പണത്തിലൂടെ ഉടലെടുത്തത് – പുതിയൊരു ബന്ധമായിരുന്നു..
ഭർത്താവിന്റെ സമ്മതത്തോടുകൂടിയ
ഒരു അവിഹിതം!!
വർദ്ധിച്ചു വന്നത് അവർക്കിടയിലെ കൊതിയും, ആത്മവിശ്വാസവും, ധൈര്യവും ആയിരുന്നു!!
**************
ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തുന്നതുവരെ ഷബീനയുടെ ഒരു കോളോ മെസ്സേജോ ഒന്നും തന്നെ വന്നിരുന്നില്ല.
പതിവ് അങ്ങനെ അല്ലായിരുന്നു…
വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും, തിരിച്ചെത്തിയ ഉടനെയും ഷബീന എനിക്കൊരു സന്ദേശം അയക്കുമായിരുന്നു.
വീടിനു പുറത്തായാൽ അവൾ കൂടുതലും ഓഫ്‌ലൈൻ ആയിരിക്കും; അതിനാൽ “മെസ്സേജ് അയക്കണ്ട, നേരെ വിളിച്ചോളൂ” എന്നായിരുന്നു അവളുടെ പതിവ് രീതി.
പക്ഷേ ഇന്ന്… അതൊന്നുമുണ്ടായില്ല.
അവളെ വിളിക്കണമെന്ന ചിന്ത എന്റെ മനസ്സിനുള്ളിൽ പലവട്ടം മുറവിളി കൂട്ടിയെങ്കിലും, എന്തോ അതിന് എനിക്ക് ധൈര്യം വന്നില്ല.
ഒരു അന്യമായ മടിപ്പ് എന്നെ പിടിച്ചിരുത്തി.
എന്റെ ഉള്ളിൽ പതിയെ വളർന്നു വരുന്ന ‘തളത്തിൽ ദിനേശനെ’ അവൾ തിരിച്ചറിഞ്ഞേക്കും എന്ന ഭയം… അതായിരുന്നു ആ മടിപ്പിന്റെ യഥാർത്ഥ കാരണം!!
വീട്ടിലെത്തി ഷബീനയെ കണ്ടതോടെ പുഞ്ചിരികൾ കൈമാറിയ ശേഷം ഞാൻ അക്ഷമയോടെ ചോദിച്ചു—
“ചെക്കപ്പിന്റെ റിസൾട്ട് എങ്ങനെയുണ്ടായിരുന്നു?”
ചോദ്യം ലളിതമായിരുന്നെങ്കിലും, അതിലൂടെ ഞാൻ അന്വേഷിച്ചത് ഡോക്ടറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയെയായിരുന്നു.
എല്ലാം വിശദമായി അറിയണമെന്ന ആഗ്രഹമായിരുന്നു!
അവൾ എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി പറഞ്ഞു—
“റിസൾട്ടിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”
അത്രമാത്രം!
അതായിരുന്നു ആകെ കിട്ടിയ മറുപടി!!
വാക്കുകൾ ശാന്തം…
പുഞ്ചിരി നിയന്ത്രിതം…
എല്ലാം പതിവുപോലെ..
അടുത്ത നിമിഷം അവൾ അടുക്കളയിലേക്ക് നടന്നു—
ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ,,,
ചായ എടുക്കാനായി…
എന്നാൽ എന്റെ ഉള്ളിൽ എന്തോ ഒന്ന് പിണഞ്ഞുനിന്നു…
റിസൾട്ടിനപ്പുറം എന്തൊക്കെയോ നടന്നിട്ടുണ്ടെന്നും, അത് മറയ്ക്കുന്നതുപോലെ ഷബീന പെരുമാറുകയാണെന്നുമുള്ള ഒരു തോന്നൽ.
ഒരുപക്ഷേ…
അത് എന്റെ മനസ്സിന്റെ വെറുമൊരു തോന്നൽ മാത്രമായിരിക്കാം!
പക്ഷേ…
ആ തോന്നൽ… എന്നെ വിട്ടുപോകാൻ തയ്യാറായില്ല!!
ഞാൻ എന്റെ മുറിയിലേക്ക് ചെന്നു.
വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ,
ബെഡിൽ അലക്ഷ്യമായി കിടന്നിരുന്ന ഷബീനയുടെ മൊബൈൽ
പതിയെ ഒന്ന് ചിമ്മി… അണഞ്ഞു.
ഒരിക്കൽ മാത്രമല്ല.
തുടരെ തുടരെ.
പല പ്രാവശ്യം.
ആരുടെയോ മെസ്സേജുകൾ.
വസ്ത്രം മാറുന്നതിനിടയിലായിരുന്നതിനാൽ
ഞാൻ അതിന് പ്രത്യേകിച്ച് തിടുക്കം കാട്ടിയില്ല.
വസ്ത്രം മാറി കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴേക്കും
മൊബൈൽ പൂർണ്ണമായും ശാന്തമായിരുന്നു…
ഞാൻ മെസ്സേജുകൾ തുറന്നു.
ഡോക്ടറുടെ മെസ്സേജുകൾ.
ഞാൻ നോക്കി തുടങ്ങുമ്പോഴേക്കും
അദ്ദേഹം ഓഫ്‌ലൈൻ ആയിരുന്നു.
“എവിടെ…”
“പോയോ…”
“ഹലോ…”
“ഹലോ…”
“ഫ്രീ ആകുമ്പോൾ വാ…”
അവസാനമായി വന്ന വാക്കുകൾ അതായിരുന്നു.
എന്റെ വിരൽ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്തു.
ഒരുപാട് മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല.
അവിടെ ഞാൻ ആദ്യം വായിച്ചത്—
“സോറി… ഒരു അർജന്റ് കോള് വന്നു… അതാ പെട്ടെന്ന് പോയത്…”
ഡോക്ടറുടെ ക്ഷമാപണ സന്ദേശം.
അതാണ് ഏറ്റവും മുകളിൽ.
അത് പറഞ്ഞത് ഒരേയൊരു കാര്യം—
അതിന് മുമ്പും ഇവർക്കിടയിൽ
ഒരുപാട് സംസാരങ്ങൾ നടന്നിട്ടുണ്ട്.
ഡോക്ടർ അപ്രതീക്ഷിതമായി ഒരു നീണ്ട ബ്രേക്ക് എടുത്തപ്പോൾ…
ഒരുപക്ഷേ ഷബീന മുമ്പുണ്ടായിരുന്ന ചാറ്റുകൾ എല്ലാം ക്ലിയർ ചെയ്തതാവാം.
അങ്ങനെയെങ്കിൽ…
ഇപ്പോൾ എന്റെ കൈയിൽ ഉള്ളത്
അവരുടെ സല്ലാപങ്ങളുടെ
ഒരു അപൂർണ്ണ പതിപ്പ് മാത്രം.
പൂർണ്ണമായും കീറിപ്പോയ ഒരു പ്രണയകാവ്യത്തിന്റെ
ബാക്കിയുള്ള കുറച്ച് വരികൾ പോലെ…
ഞാൻ അവരുടെ പാതിമുറിഞ്ഞ പ്രണയകാവ്യത്തിന്റെ
ബാക്കിപത്രം വായിക്കാൻ തുടങ്ങി.
ഡോക്ടറുടെ ക്ഷമാപണത്തിന്—
“ഹോ… അത് സാരമില്ല”
എന്ന് ഷബീന ഭാവ്യതയോടെ മറുപടി കൊടുത്തിരുന്നു.
“ഇതുവരെയായിട്ടും പേടി മാറിയില്ലേ…?”
ഡോക്ടറുടെ അടുത്ത ചോദ്യം.
“ഹേയ്… പേടിയൊന്നുമില്ല…”
അവളുടെ മറുപടി.
“പിന്നെ എന്തേ… ശരിക്കൊന്നു തൊടാൻ സമ്മതിക്കാത്തത്…?”
അതിനുത്തരമായി വാക്കുകളില്ലാതെ
കണ്ണുമിഴിച്ചുള്ള ഇമോജികളുടെ ഒരു കൂട്ടം ഷബീനയുടെ ഭാഗത്തുനിന്ന്.
അൽപനേരത്തിന് ശേഷം അവൾ എഴുതി—
“എന്നിട്ട്… ഇന്ന് തൊട്ടില്ലേ…??”
(ആ ചോദ്യം… എന്റെ ഉള്ളിൽ..ഒരു ഇരുണ്ട രേഖ പോലെ വെട്ടിപ്പിടിച്ചു!)
“ഹ്മ്മ്… തൊട്ടു…
പക്ഷേ ശരിക്കും ഒന്നും പിടിക്കാൻ
ഒന്നും സമ്മതിച്ചില്ല…”
ഷബീനയുടെ ഭാഗത്തു നിന്നും,,, വീണ്ടും അതേ കണ്ണുമിഴിച്ചുള്ള ഇമോജികൾ….
വാക്കുകളേക്കാൾ മൗനങ്ങൾ വാചാലമാകുന്നതുപോലെ….
“അന്ന് ചെക്കപ്പ് ചെയ്യുമ്പോൾ
എല്ലാം പിടിച്ചിരുന്നല്ലോ… മതിയായിട്ടില്ലേ…?”
തീർത്തും നാണം മറന്ന പോലുള്ള ഷിബിനയുടെ ചോദ്യം!
“ഹോ… അത് ചികിത്സയുടെ ഭാഗം…
എന്റെ പ്രൊഫഷനാണ്…”
“പക്ഷേ ഇന്ന്…
അങ്ങനെ അല്ലായിരുന്നു…”
“ഇനി എപ്പോഴാ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നത്…?”
ഡോക്ടറുടെ ചോദ്യം
കളിപോലെയായിരുന്നു.
പക്ഷേ
അതിനുള്ളിലെ ഉദ്ദേശം
അത്ര ലഘുവായിരുന്നില്ല.
“എന്തിന്…?” കുസൃതി നിറഞ്ഞ
അതേ താളത്തിൽ
ഷബീനയുടെ മറുചോദ്യം.
“തിന്നാൻ…”
ഡോക്ടർ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“ഹസിനോട് ചോദിച്ചിട്ട് പറയാം…”
അവളുടെ മറുപടി… അറിയാതെ തന്നെ
ഒരു പരിധി വരച്ചുകൊണ്ട്.
“വന്നാൽ എന്ത് തരും…തിന്നാൻ…?”
കളിയെന്നപോലെ… ധ്വയാർത്ഥം നിറച്ച്… പരിധികൾ മായ്ച്ചുകൊണ്ട്… ഡോക്ടറുടെ ചോദ്യം…
“വേണ്ടത് പറഞ്ഞോ…
ഞാൻ അത് തയ്യാറാക്കാം…”
നിഷ്കളങ്കമായി തന്നെ അവൾ പറഞ്ഞു.
ഒടുവിൽ ഡോക്ടർ നയം വ്യക്തമാക്കി—
“നിന്നെ മതി…!!”
ഷബീനയിൽ നിന്നും… വീണ്ടും കണ്ണുമിഴിച്ചുള്ള ഇമോജികൾ… എന്നാൽ ഇത്തവണ എണ്ണം കൂടിയിരുന്നു….
അവളുടെ പ്രതിരോധം അവിടെ തകർന്നുവീണതുപോലെ.
“തിന്നാൻ… നിന്നെ മതി”
എന്ന വാചകം അവളെ അതിന് മാത്രം
കോരിത്തരിപ്പിച്ചിരിക്കണം.
അൽപം കഴിഞ്ഞ് വീണ്ടും
ഷബീനയുടെ മെസ്സേജ്—
“അയ്യോ…
ഹസ്സ് വന്നെന്നു തോന്നുന്നു…
ഞാൻ വരാം…”
അത് തന്നെയായിരുന്നു അവളിൽ നിന്നുള്ള അവസാനത്തെ മെസ്സേജ്.
സമയം ഒത്തു നോക്കിയപ്പോൾ—
കൃത്യമായിരുന്നു.
അപ്പോൾ കോളിംഗ് ബെൽ അടിച്ചത്
ഞാൻ തന്നെയായിരുന്നു…
അയാളുമായുള്ള ചാറ്റിങ്ങിൽ മുഴുകി
പരിസരവും… സമയവും…
അവൾ മറന്നുപോയിരിക്കണം.
അതാവാം കോളിംഗ് ബെൽ കേട്ടപ്പോൾ..
വെപ്രാളത്തോടെ.. ചാറ്റ് അവസാനിപ്പിച്ച്… ക്ലിയർ ചാറ്റ് അടിക്കാൻ പോലും മറന്നു…
എന്നെ സ്വീകരിക്കാൻ ഓടിവന്നത്.
എന്നെ അത്ഭുതപ്പെടുത്തിയത്
മറ്റൊന്നായിരുന്നു—
നിമിഷങ്ങൾക്കു മുമ്പ് അയാളുമായി
ഇത്ര കാമ ഭാവത്തോടെ സംസാരിച്ചിരുന്ന അവൾ…
എത്ര ശാന്തമായാണ് എന്നെ സ്വീകരിച്ചത്…?
ഒന്നും സംഭവിക്കാത്തതുപോലെ.
ഒരു പൊടിപോലു മുഖത്ത് തെളിയാതെ…
എല്ലാം ഞാൻ സമ്മതിച്ചതാണ്…
എല്ലാം പരസ്പരം അറിയുന്നതാണ്….
എന്നിട്ടും…
എന്തിനാണ് അവൾ ഇങ്ങനെ…?
വഞ്ചനയിൽ ചതി പാടില്ല എന്നാണല്ലോ.
എന്നിട്ടും ഷബീന എന്തിനാണ് എന്നോട് കാര്യങ്ങൾ ഇങ്ങനെ മറച്ചുവെക്കുന്നത്…?
ബാക്കിപത്രം ആണെങ്കിൽ കൂടിയും.. അവരുടെ ആ ചാറ്റിങ് വായിച്ചു തീർന്നപ്പോഴേക്കും എന്റെ മനസ്സിലൂടെ പലതരം വികാരങ്ങൾ കടന്നുപോയി…
കുണ്ണ കമ്പിയാകുന്ന അതേ സമയം തന്നെ മനസ്സിന് ഒരു പിടച്ചിലും അനുഭവപ്പെടുന്ന ഒരു അവസ്ഥ!!
കാമവും ദുഃഖവും സമ്മിശ്രമായി അടങ്ങിയ ഒരു വികാരം!!
“എല്ലാം ഞാൻ സമ്മതിച്ചതല്ലേ?”
എന്റെ മനസ്സ് വീണ്ടും അതേ ചോദ്യം എന്നോട് ചോദിച്ചു…
അത് വെറുമൊരു സമ്മതമല്ലായിരുന്നു..
അത്… വിശ്വാസമായിരുന്നു!!
അവൾ മറച്ചുവെച്ചത്
ബന്ധമല്ല.
ചാറ്റല്ല.
വാക്കുകളുമല്ല.
അവൾ മറച്ചുവെച്ചത്…
എന്നെ തന്നെയായിരുന്നു!!
ഞാൻ ഭർത്താവായിരുന്നില്ല…
സമ്മതിച്ച പങ്കാളിയുമല്ല…
ഞാൻ അവരുടെ കഥയിൽ ഉണ്ടായിരുന്നില്ല….
ഞാൻ ഒരു ഇടവേള മാത്രം….
“ഓഹ്…ഹസ്സ് വന്നെന്നു തോന്നുന്നു”
എന്ന വാചകത്തിനിടയിലെ
അർത്ഥശൂന്യമായ നിശബ്ദത!!
അവരുടെ പ്രണയ സല്ലാപത്തിനിടയിൽ ഞാനൊരു കട്ടുറുമ്പിനെ പോലെ….
അങ്ങനെ ചിന്തിക്കും തോറും എന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന്
പൊട്ടിത്തെറിച്ചു…
എന്റെ ഉള്ളിൽ ഉണ്ടായിരുന്നത്
ശബ്ദങ്ങളില്ലാത്ത ഒരു അലർച്ച!!
എനിക്ക് കോപം വന്നില്ല….
കരച്ചിലും വന്നില്ല….
പകരം
ഒരു വിചിത്രമായ ശൂന്യത….
കണ്ണുകൾ നിറഞ്ഞില്ല…
കൈകൾ വിറച്ചില്ല…
പക്ഷേ… എന്റെ ഉള്ളിൽ എന്തോ ഒന്നു തകർന്നു….
വിശ്വാസം!!!
അവൾ തിരികെ വന്നു.
ചായയുമായി.
അതേ ശാന്തത.
അതേ മുഖം.
ഞാൻ അവളെ നോക്കി…. അവൾ എന്നെയും!
ഇടയിൽ ഒരുപാട് പറയപ്പെടാത്ത വാക്കുകൾ….
ഞാൻ ഒന്നും ചോദിച്ചില്ല….
കാരണം ഉത്തരങ്ങൾ എനിക്ക് ഇതിനകം കിട്ടിയിരുന്നു!
ചില തകർച്ചകൾ ശബ്ദത്തോടെ വരില്ല.
അവ പതിയെ നമ്മളെ മുഴുവനായും
നിശ്ശബ്ദമാക്കി വിടും!!
Your email address will not be published.