എന്റെ മനസ്സ് അന്ന് മുഴുവൻ കലങ്ങിക്കൊണ്ടിരിക്കുകയായിരുന്നു…
അന്ന് ഞാനും ഷബീനയും തമ്മിൽ കൂടുതൽ സംസാരമൊന്നും ഉണ്ടായിരുന്നില്ല.
വാക്കുകൾ വേണ്ടെന്നു വച്ചതല്ല;
വാക്കുകൾക്ക് ജീവൻ ഇല്ലാതായി പോയിരുന്നു.
സംസാരം തുടങ്ങാനുണ്ടായിരുന്ന എല്ലാ ഇടങ്ങളും നിശ്ശബ്ദത കൊണ്ട് അടഞ്ഞുപോയിരുന്നു !!
മനസ്സിലെ സമ്മർദ്ദം പുറത്തേക്ക് ചോർന്നുപോകാതിരിക്കാൻ ഞാൻ കഴിയുന്നത്ര പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും, അത് എന്റെ മുഖത്ത് മിന്നിമറിയുന്നത് എനിക്ക് തന്നെ ബോധ്യമായിരുന്നു.
ഒളിപ്പിക്കാമെന്നു കരുതിയതെല്ലാം, കണ്ണുകളിൽ കെട്ടിക്കിടന്നു.
അവിചാരിതമായി ഞങ്ങൾ മുഖാമുഖം വന്നുനിന്നപ്പോൾ, എന്റെ ഉള്ളിൽ അലറിക്കൊണ്ടിരുന്ന ആ കലക്കം അവൾ കണ്ടിരിക്കണം!
അവളുടെ ചുണ്ടുകളിൽ തെളിഞ്ഞ ആ മങ്ങിയ പുഞ്ചിരി… ‘അത് അവൾ കണ്ടു’ എന്ന നിശ്ശബ്ദ പ്രഖ്യാപനമായിരുന്നു!!
എന്നിട്ടും അവൾ ഒന്നും പറയാൻ തയ്യാറായില്ല!
ചോദിക്കാൻ… ഞാനും!!
അന്നത്തെ അത്താഴത്തിന് രുചി ഉണ്ടായിരുന്നില്ല…
അല്ല—
രുചി തിരിച്ചറിയാനുള്ള ശേഷി എന്റെ നാവിൽ നിന്നു ഒഴിഞ്ഞുപോയിരുന്നു!
അന്ന് പതിവിലും നേരത്തെ ഞാൻ കട്ടിലിൽ കയറി കിടന്നു.
മൊബൈലിലേക്ക് കണ്ണിമ വെട്ടാതെ നോക്കിയിരുന്നെങ്കിലും,
അതിനുള്ളിൽ ഒഴുകിപ്പോകുന്ന കാഴ്ചകളും ഉയർന്നുവരുന്ന ശബ്ദങ്ങളും എന്റെ ശ്രദ്ധയെ ആകർഷിച്ചിരുന്നില്ല!!
കലങ്ങിയ മനസ്സിൽ തിളച്ചുമറിയുന്നത്
രണ്ടേ രണ്ട് ചോദ്യങ്ങൾ മാത്രം.
ആ രണ്ടു ചോദ്യങ്ങളിലും സമാനമായത് ഒരേ ഒരു വാക്യമായിരുന്നു —
“എന്തിന്…?”
എന്തിന് ഞാൻ സമ്മതം മൂളി…?
എന്തിന് അവൾ എല്ലാം എന്നിൽ നിന്നു മറച്ചുവെക്കുന്നു…?
പതിവിലും നേരത്തെ തന്നെ ഷബീനയും മുറിയിലേക്ക് വന്നു.,
അപ്പോഴും നമുക്കിടയിൽ സംസാരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല…
ഞാൻ ഷബീനയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതും…
അതുവരെ എന്നിലേക്ക് നീണ്ടിരുന്ന അവളുടെ നോട്ടം പെട്ടെന്ന് ദിശ മാറിപ്പോയി…
അലമാരയിൽ നിന്നെടുത്ത ഒരു നൈറ്റി
ബെഡിലേക്കു അലക്ഷ്യമായി എറിഞ്ഞ ശേഷം, കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ മേൽകുപ്പായം പതിയെ തല വഴിയായി ഊരി മാറ്റി…
വെറുമൊരു സ്‌ക്കർട്ടും കറുത്ത ബ്രായും മാത്രം അണിഞ്ഞു,
അവൾ കണ്ണാടിയിൽ നോക്കി
മുടി കോതിക്കൊണ്ടിരുന്നു.
അർദ്ധനഗ്നമായ അവളുടെ പിൻവശം
എന്റെ കണ്ണുകളെ അനായാസം പിടിച്ചുകെട്ടി… പക്ഷേ ആ കാഴ്ചയിൽ ആകർഷണമല്ല—
പകരം എന്തോ ഒന്ന് പൊട്ടിത്തെറിക്കാൻ പോകുന്ന ഒരു അസ്വസ്ഥത.
അവളുടെ നഗ്നമായ ഇടുപ്പിനടുത്തെത്തിയപ്പോൾ
എന്റെ കണ്ണുകൾ അവിടെതന്നെ നിശ്ചലമായി.
അവിടെ… ഇതുവരെ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ചെറിയ അടയാളം.
കുത്തുമല്ല… പാടുമല്ല…
ശരീരം എന്തിലോ കൊറിയതുപോലെ
ചെറുതായി പൊളിഞ്ഞ ചർമ്മം.
എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കണ്ണുകൾ കൂർപ്പിക്കേണ്ടിവന്നു.
അപ്പോഴാണ് അത് വ്യക്തമായത്—
നഖക്ഷതങ്ങൾ!!
ചെക്കപ്പ് റിസൾട്ടിനോടൊപ്പം ഡോക്ടർ അവൾക്കു നൽകിയ സമ്മാനം!!
ആ നഖപ്പാടുകൾ കണ്ട നിമിഷം
എന്റെ ഉള്ളിൽ എന്തോ ഒന്ന് പിളർന്നുവീണു…
എന്റെ ഉള്ളിൽ സംശയവും ദേഷ്യവും ഒരുമിച്ച് ഉയർന്നു…
ഒരു ചോദ്യം മതി— എല്ലാം പൊട്ടിത്തെറിക്കാൻ…
മുകളിലേക്ക് സഞ്ചരിച്ച എന്റെ കണ്ണുകൾ.. കണ്ണാടിയിലെ ഷബീനയുടെ പ്രതിബിംബത്തിൽ കുടുങ്ങി..
കണ്ണാടിയിലൂടെ അവളും എന്നെ നോക്കുകയാണ്—
രൂക്ഷം.. തീപാറുന്ന ഒരു നോട്ടം!!
ആ നോട്ടത്തി…
ഭയമില്ല.
കുറ്റബോധമില്ല.
വ്യാഖ്യാനത്തിന്റെ ആവശ്യമില്ല…
ചോദിക്കാൻ പോലും എനിക്ക് അവകാശമില്ലെന്ന ഒരു ധ്വനി പോലെ…
ആ നിമിഷം.. എന്റെ ഉള്ളിൽ ഉയർന്നുവന്നിരുന്ന എല്ലാ ചോദ്യങ്ങളും… എല്ലാ കലഹങ്ങളും പുറത്തുവരാതെ ഉള്ളിൽ തന്നെ അടിഞ്ഞുമറിഞ്ഞു…
വാക്കുകൾ തൊണ്ടയിൽ തന്നെ തകർന്നു… ദേഷ്യം നെഞ്ചിനുള്ളിൽ തന്നെ മരിച്ചു!!
തെറ്റ് ചെയ്യുന്നത് അവളാണ്…. എല്ലാം മറച്ചുവെക്കുന്നതും ഒളിപ്പിക്കുന്നതും അവൾ തന്നെയാണ്….
പക്ഷേ, ഭയം.. അത് എന്റെ ഉള്ളിലും..
എന്തൊരു മറിമായം!!
ഷബീന ബെഡിൽ നിന്നും നൈറ്റി എടുക്കാൻ എനിക്ക് നേരെ തിരിഞ്ഞു നിന്നു…
വീണ്ടും… എന്റെ മനസ്സിനെ കൂടുതൽ മുറിവേൽപ്പിക്കുന്ന ഒരു കാഴ്ച
അവളുടെ ശരീരത്തിൽ തെളിഞ്ഞു—
ഡോക്ടർ അവൾക്കു നൽകിയ മറ്റൊരു സമ്മാനം…
കഴുത്തിന് താഴെ, മാറിടത്തിന് അല്പം മുകളിലായി.. ചെറിയൊരു നീലനിറം…
രക്തം കല്ലി കുടിച്ചുപോയ പോലെ…
അത് ഒരു കടിപ്പാടിന്റെ… സ്നേഹചുംബനത്തിന്റെ
നിശ്ശബ്ദ സാക്ഷ്യപത്രം പോലെയായിരുന്നു…
എന്റെ ഉള്ളിൽ… ചോദ്യങ്ങളും, കലഹങ്ങളും, ഭയങ്ങളും ഒന്നൊന്നായി പടർന്നു!!
പക്ഷേ… എന്തു കൊണ്ടോ.. എന്റെ നാക്കിന് വാക്കില്ല,
കൈകൾക്ക് നീക്കമില്ല.
ശബ്ദമില്ലാത്ത ദേഷ്യവും ഭയവും
എന്റെ നെഞ്ചിനുള്ളിൽ കനത്ത നിഴലായി വീണു!!
നിസ്സഹായതയും ഭയവും എന്റെ ശരീരത്തിലൂടെ ഒഴുകി…
മൗനത്തിൽ തളർന്ന ഞാൻ.. ശരീരവും മനസ്സും ഒരുമിച്ചു പൂർണ്ണമായും പതറി നിൽക്കുകയായിരുന്നു…
ഷബീന വീണ്ടും കണ്ണാടിക്കുനേരെ തിരിഞ്ഞു..
അവളുടെ പ്രതിബിംബം.. എന്നെ രൂക്ഷമായി നോക്കിക്കൊണ്ടു തന്നെ
നൈറ്റി തലവഴി അണിഞ്ഞു…
ആ നീക്കത്തിൽ, ഡോക്ടറുടെ പുത്തൻ സമ്മാനങ്ങൾ എല്ലാം
എന്റെ കൺവെട്ടത്തിൽ നിന്നു പൂർണ്ണമായും മാഞ്ഞുപോയി!!
ഞാൻ എന്റെ കണ്ണുകൾ പതിയെ പൂട്ടി… അല്ല—
ആകെ തളർന്നിരുന്ന കണ്ണുകൾ എന്റെ നിയന്ത്രണത്തിൽ ഇല്ലാതെ ‘തന്നെ’ അടഞ്ഞുപോവുകയായിരുന്നു!
നിമിഷങ്ങൾ കടന്നുപോയി…
ഓരോ നിമിഷവും കഴിഞ്ഞു പോകുമ്പോഴും മനസ്സിലെ അസ്വസ്ഥത കൂടിക്കൂടി വന്നു…
അന്ന് ആ മൂളലിലൂടെ സമ്മതം നൽകിയതിന് ഞാൻ എന്നെ തന്നെ പഴിക്കുകയായിരുന്നു…
എന്തിനാണ് ഞാൻ അത് ചെയ്തത്?
ലോകത്തിലെ ഏതെങ്കിലും ഭർത്താവ് ചെയ്യുമോ ഇതുപോലെ??
മെത്ത ചെറുതായി ഞെരിഞ്ഞമരുന്നത് ഞാൻ അറിഞ്ഞു…
ഷബീനയുടെ തണുത്ത കൈ സ്പർശം എന്റെ നെറ്റിയിൽ തോന്നി…
“എന്താ… സുഖമില്ലേ…?”
ഷബീനയുടെ ശാന്തത നിറഞ്ഞ, നിഷ്‌പ്രഭമായ ഒരു ചോദ്യം…
എന്റെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു,,,, നേർത്ത അവിശ്വാസത്തോടെയായിരുന്നു ഞാൻ
ഷബീനയുടെ നേർക്കു നോക്കിയത്…
എന്നെ നോക്കി,ചെറുതായി പുഞ്ചിരിക്കുന്ന ഷബീന…
ഞാൻ ശരിക്കും ഭ്രമിച്ചു പോയി…
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി
അവൾ പെരുമാറിയിരുന്നത്
എനിക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു വ്യക്തിയെ പോലെയായിരുന്നു…
പക്ഷേ, ഇപ്പോൾ എന്റെ അടുത്ത് കിടന്നു ചെറുതായി പുഞ്ചിരിക്കുന്ന ‘ഷബീനയെ’ എന്റെ ആ പഴയ ഷബീനയെ പോലെ തന്നെ തോന്നിച്ചു….
അതേ കരുതൽ…
അതേ സ്നേഹം…
അതേ നിഷ്കളങ്കത…
“ചൂടൊന്നും ഇല്ലല്ലോ…?”
എന്റെ നെറ്റിയിൽ കൈയുടെ ഉൾഭാഗവും,, പുറംഭാഗവും മാറി മാറി പതിപ്പിച്ചുകൊണ്ട് ഷബീന കരുതലോടെ ചോദിച്ചു!
പക്ഷേ, എന്റെ ഭാഗത്തു നിന്നും അപ്പോഴും ഒരു പ്രതികരണവും പുറത്തേക്ക് വന്നില്ല – സ്തംഭനം അല്ലാതെ!!
“എന്തെങ്കിലും ടെൻഷൻ ഉണ്ടോ…?”
നിഷ്കളങ്കതയോടെയുള്ള അവളുടെ അടുത്ത ചോദ്യത്തിൽ ഞാൻ സ്വയം ചോദിച്ചു പോയി—
“അല്ല, എനിക്ക് തെറ്റിയോ…?”
ഇപ്പോൾ അവളുടെ പെരുമാറ്റം കണ്ടാൽ ഒന്നും സംഭവിക്കാത്തതുപോലെയാണ്…
പക്ഷേ, മൊബൈലിൽ ഞാൻ വായിച്ച
അവളുടെ പാതിമുറിഞ്ഞ പ്രണയകാവ്യം,
അവളുടെ ശരീരത്തിൽ ഡോക്ടറുടെ സമ്മാനങ്ങളായ നഖക്ഷതകളും
കടിപ്പാടുകളും…
അപ്പോൾ,അതെല്ലാം എന്തായിരുന്നു…?
ഇത് എന്താ…?
മമ്മൂട്ടിയുടെ ‘നൻപകൽ നേരത്തു മയക്കം’ എന്ന സിനിമയോ…?
ആ ഒരു അവസരത്തിലും എന്റെ മനസ്സ് അങ്ങനെ ചോദിച്ചു പോയി…
എന്റെ ഉത്തരത്തിനായി അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു…
ഭാവം— ശാന്തം, സ്വസ്ഥം!
എന്തു മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ പകച്ചു പോയി…
അവൾക്ക് എല്ലാം അറിയാം.
അവൾ ചെയ്തത് എന്താണ് എന്നും..
എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം എന്താണ് എന്നതും,,, എല്ലാം…
എന്നിട്ടും അവൾ ചോദിക്കുന്നു—
“എന്തെങ്കിലും ടെൻഷൻ ഉണ്ടോ?” എന്ന്!!
അത് എന്ത് അടിസ്ഥാനം ഇല്ലാത്ത ചോദ്യമാണ്?
ഞാൻ എന്തു മറുപടിയാണ് കൊടുക്കേണ്ടത്??
“ക്ഷീണം ആണെങ്കിൽ കിടന്നോളൂ…
എനിക്കും ഉറക്കം വരുന്നു…”
എന്റെ സ്തംഭന ഭാവം ഏറെ നേരം നീണ്ടു നിന്നപ്പോൾ, അവൾ എന്റെ മുടിയിഴകളിലൂടെ വാത്സല്യത്തോടെ വിരലുകൾ ഓടിച്ചു അങ്ങനെ പറഞ്ഞു…
എനിക്ക് ഒരു ചെറുപുഞ്ചിരി കൂടെ നൽകിയതിനു ശേഷം അവൾ പതിയെ കണ്ണുകൾ പൂട്ടി.. ശാന്തമായ ഉറക്കത്തിലേക്ക് വീണു!!
എന്തുകൊണ്ടോ… ഇപ്പോൾ അവൾ നടത്തിയ ആ മൃദുവായ സമീപനം, എന്റെ ഉള്ളിലെ എല്ലാ ഭയങ്ങളെയും, സംശയങ്ങളെയും, കലഹങ്ങളെയും ഒരു പരിധിവരെ തണുപ്പിച്ച് നിർത്താൻ സഹായിച്ചു!
ഞാൻ പതിയെ പാളിച്ചുമാറി
അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നു കിടന്നു… അവളുടെ ശരീരത്തിന്റെ ചെറു ചലനങ്ങളെയും ശ്വാസത്തിന്റെ ചൂടിനെയും നിശ്ശബ്ദമായി ആസ്വദിച്ച് കൊണ്ട് ഞാനും പതിയെ മയക്കത്തിലേക്കു വീണു!!
***********
അടുത്ത ദിവസം ചൊവ്വാഴ്ച.
തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് ജോലിത്തിരക്ക് വളരെ കുറവായിരുന്നു.
പക്ഷേ ആ ശൂന്യതയാണ് എനിക്ക് കൂടുതൽ ഭാരമായത്.
തിരക്കില്ലാതായപ്പോൾ മനസ്സ് എനിക്ക് തീരെ ആശ്വാസം തന്നില്ല.
പകരം,
ഒരേ ചിന്തകളിലേക്ക് എന്നെ വീണ്ടും വീണ്ടും തള്ളിയിട്ടു—
ഷിബിനെയും… ഡോക്ടറെയും കുറിച്ചുള്ള ചിന്തകളിലേക്ക്!!
ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾ… മനസ്സിനുള്ളിൽ പതിയെ കൂടിക്കൂടി വന്നു!
അവരുടെ ചാറ്റിൽ നിന്ന് മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ… അവ എന്തൊക്കെയായിരിക്കും?
“തൊടാൻ ഒന്നും സമ്മതിക്കുന്നില്ല” എന്ന് ഡോക്ടറുടെ ആ വാക്കുകൾ
മനസ്സിൽ വീണ്ടും മുഴങ്ങി.
അതിനൊപ്പം അവളുടെ ചോദ്യവും—
“ എന്നിട്ടും ഇന്ന് തൊട്ടിരുന്നല്ലോ?”
“ശരിക്കും ഒന്നും പിടിക്കാൻ സമ്മതിച്ചില്ലല്ലോ”
വീണ്ടും അദ്ദേഹത്തിന്റെ പരാതി!
അത് വായിച്ചപ്പോൾ, അവർക്കിടയിൽ കാര്യമായിട്ടൊന്നും നടന്നിട്ടില്ലെന്നായിരുന്നു ഞാൻ ആശ്വസിച്ചത്.
പക്ഷേ…
അവളുടെ ഇടുപ്പിലും നെഞ്ചിനോടടുത്തും കണ്ട പാടുകൾ
ആ ആശ്വാസത്തെ തീർത്തും പൊളിച്ചു കളഞ്ഞിരുന്നു!!
അവളുടെ.. എവിടെയൊക്കെ ആയിരിക്കും അയാൾ തൊട്ടിട്ടുണ്ടാവുക??
ആ പാടുകൾ വരുത്തുമ്പോൾ അദ്ദേഹം
അവളുടെ മേൽകുപ്പായം പൂർണ്ണമായും
ഊരിക്കളഞ്ഞിട്ടുണ്ടാകുമോ??
അയാൾ കൈവെച്ചപ്പോൾ അവൾ അല്പമെങ്കിലും എതിർത്തിട്ടുണ്ടാവുമോ?
അല്ലെങ്കിൽ, വാക്കുകളില്ലാതെ
അദ്ദേഹത്തിന് മുന്നിൽ നിശ്ശബ്ദമായി നിന്നു കൊടുത്തിട്ടുണ്ടാവുമോ?
അവർ തമ്മിൽ ചുംബിച്ചിട്ടുണ്ടാവുമോ?
അങ്ങനെയെങ്കിൽ അത് എവിടെവരെ എത്തിയിട്ടുണ്ടാകും?
ചുണ്ടുകൾ കൊണ്ടു മാത്രമായിരിക്കുമോ അതോ നാവുകൾ തമ്മിലും സ്പർശിച്ചിട്ടുണ്ടാകുമോ??
ഇപ്പോൾ പോലും…ഈ നിമിഷം പോലും…അവർ തമ്മിൽ ചാറ്റ് ചെയ്യുന്നുണ്ടാകുമോ???
ഞാൻ പെട്ടെന്ന് മൊബൈൽ കൈയിലെടുത്ത് ആദ്യം വാട്സപ്പിൽ ഡോക്ടറുടെ ലാസ്റ്റ് സീൻ പരിശോധിച്ചു — 9:17.
അടുത്ത നിമിഷം തന്നെ ഷബീനയുടെ ലാസ്റ്റ് സീൻ തുറന്നു നോക്കി. സെയിം… 9:17.
ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് ചുരുങ്ങി!!
ഷിറ്റ്…!
ഇന്നും രാവിലെ അവർ തമ്മിൽ ചാറ്റ് ചെയ്തിട്ടുണ്ടായിരുന്നു…
ആ നിമിഷം മുതൽ എന്റെ മനസ്സമാധാനം പൂർണമായും തകർന്നു.
കുറഞ്ഞത് അവർ തമ്മിൽ എന്താണ് സംസാരിക്കുന്നതെന്ന് അറിഞ്ഞാലെങ്കിലും ഒരു ചെറിയ ആശ്വാസം ഉണ്ടായേനെ…
പക്ഷേ,അതും എനിക്ക് സാധ്യമല്ലല്ലോ…
അടുത്ത ഒരു മണിക്കൂർ എത്ര പ്രാവശ്യം അവരുടെ ലാസ്റ്റ് സീൻ
മാറിമാറി പരിശോധിച്ചു എന്നത്
എനിക്ക് തന്നെ അറിയില്ല.
എന്നാൽ സമയം മാറുന്നില്ല…
രണ്ടുപേരുടെയും സ്റ്റാറ്റസ് ഒരേപോലെ തന്നെ… 9:17
ഒരു മണി.
ലഞ്ച് ബ്രേക്കിനായി പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് ഒരിക്കൽ കൂടി മൊബൈൽ തുറന്നു.
ഷബീന — ഓൺലൈൻ.
ഡോക്ടർ — ഓൺലൈൻ.
അവിടെ… എന്റെ ചങ്ക് പൂർണമായും തകർന്നു പോയിരുന്നു!!
ഏകദേശം പത്ത്… പതിനഞ്ച് മിനിറ്റ്…
ഞാൻ മാറി മാറി വാട്സപ്പ് തുറന്നു.
അവർ രണ്ടുപേരും ഓൺലൈനിൽ തന്നെ…
ഇനിയും നോക്കി നിന്നാൽ ബ്രേക്ക് ടൈം തീരുമെന്ന് തിരിച്ചറിഞ്ഞപ്പോൾ
മനസ്സില്ലാതെ ഭക്ഷണം കഴിക്കാൻ പോയി!
പക്ഷേ ഭക്ഷണം കഴിക്കുന്നതിനിടയിലും എന്റെ കണ്ണുകൾ പ്ലേറ്റിലല്ലായിരുന്നു…
മാറിമാറി അവരുടെ വാട്സപ്പ് തുറന്നു…
അവസ്ഥ അതേപടി.
എന്നെ അപേക്ഷിച്ച്… തളത്തിൽ ദിനേശന്റെ അവസ്ഥ എത്രയോ ഭേദമായിരുന്നു!!
അന്ന് പിന്നീടുള്ള പല സമയങ്ങളിലും ഞാൻ രണ്ടുപേരുടെയും ഓൺലൈൻ സ്റ്റാറ്റസ് ചെക്ക് ചെയ്തുകൊണ്ടിരുന്നു..
അല്ല– അന്നത്തെ എന്റെ മുഖ്യമായ ജോലി അവരുടെ ലാസ്റ്റ് സീൻ സ്റ്റാറ്റസ് പരിശോധിക്കുക എന്നത് മാത്രമായിരുന്നു!!
ലാസ്റ്റ് സീൻ സ്റ്റാറ്റസിൽ ചിലപ്പോഴൊക്കെ വ്യതിയാനങ്ങൾ കണ്ടിരുന്നുവെങ്കിലും… ഏതാണ്ട് 80 ശതമാനത്തോളം മാച്ചിംഗ് ആയിരുന്നു!!
***************
അന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഞാൻ പൂർണമായി അവശനായിരുന്നു —
ക്ഷീണം ശരീരത്തിൽ അല്ല… മനസ്സിൽ!
ദിവസം മുഴുവൻ എന്നെ ചൂഷണം ചെയ്ത ചിന്തകളുടെ ഭാരം ഇനിയും
നെഞ്ചിൽ തന്നെ.
പക്ഷേ…
ഷബീന അങ്ങനെയല്ലായിരുന്നു.
അവൾ നേരെ മറിച്ച് വളരെ ഉല്ലാസവതിയായിരുന്നു!
പതിവിലും കൂടുതൽ!!
ചിരിയിൽ അവ്യക്തമായൊരു തെളിച്ചം,
വാക്കുകളിൽ അനാവശ്യമായൊരു ലാളിത്യം!
അവളുടെ കണ്ണുകളിൽ ഞാൻ വ്യക്തമായി കണ്ടു…
പുത്തൻ പ്രണയത്തിന്റെ
ഉത്സാഹവും
ആവേശവും.
ഞാൻ മുറിയിലേക്ക് വസ്ത്രം മാറാൻ പോകുമ്പോൾ, അവൾ അടുക്കളയിലേക്ക് ചായ എടുക്കാൻ പോയി!
അവളുടെ ആ പോക്കിനെ…
നടത്തമെന്ന് പറയുന്നതിനെക്കാൾ,
ചാട്ടുള്ളം എന്ന് വിളിക്കുന്നതാവും
കൂടുതൽ ശരി.
ഓരോ കാൽവയ്പ്പിലും
അവ്യക്തമായൊരു ഉത്സാഹം,
ഓരോ നീക്കത്തിലും
മറച്ചു വയ്ക്കാൻ പോലും
ശ്രമിക്കാത്തൊരു ആവേശം.
അത് ചായക്കായുള്ള നടക്കൽ ആയിരുന്നില്ല…
മനസ്സിൽ നിറഞ്ഞിരുന്ന പുത്തൻ സന്തോഷത്തിന്റെ വെളിവായ പ്രഖ്യാപനം പോലെയായിരുന്നു!!
ഞാൻ ബാത്ത്‌റൂമിൽ കയറി
കാൽമുഖം കഴുകി, വസ്ത്രം മാറി
മുറിയിൽ നിന്ന് പുറത്തേക്ക് നടക്കവേ…ബെഡ് സൈഡ് ടേബിളിൽ കിടക്കുന്ന ഷബീനയുടെ മൊബൈൽ എന്റെ ശ്രദ്ധയിൽപ്പെട്ടു.
പ്രതീക്ഷയൊന്നുമില്ലാത്ത മനസ്സോടെ,
എന്നാൽ വിറയ്ക്കുന്ന കൈകളോടെ
ഞാൻ അത് എടുത്തു.
വാട്സ്ആപ്പ് തുറന്നു നോക്കി.
ഡോക്ടറുടെ പേര് പട്ടികയിൽ ഉയർന്ന സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു..
പക്ഷേ കളം കാലിയായിരുന്നു!
ക്ലിയർ ചാറ്റ് അടിച്ച ആ പേജിൽ പൊടിപോലും ഉണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ..
മിൽക്കാനയുടെ പാൽപ്പൊടി പോലെ!!
മനസ്സ് പൂർണ്ണമായി കലങ്ങിമറിഞ്ഞിരുന്നതിനാൽ,
മായ്ക്കപ്പെട്ട മെസ്സേജുകളുടെ ആ പേജിലേക്ക് എത്ര നേരം ഞാൻ നോക്കി നിന്നുവെന്ന് എനിക്ക് തന്നെയറിയില്ല.
“ചായ…”
ഷബീനയുടെ ശബ്ദമാണ് ആ ഗഹനമായ ചിന്തകളുടെ ലോകത്തിൽ നിന്നു എന്നെ പെട്ടെന്ന് ഉണർത്തിയത്..
ഒരു സ്വപ്നത്തിലിരിക്കുന്നതുപോലെ
ഞാൻ പതിയെ അവളിലേക്കു തിരിഞ്ഞു.
അവളുടെ മൊബൈൽ അപ്പോഴും
എന്റെ കയ്യിൽ തന്നെയായിരുന്നു.
ശാന്തമായ മുഖഭാവത്തോടെ ശബീന എന്റെ കയ്യിൽ കിടക്കുന്ന അവളുടെ ഫോണിലേക്ക് ഒന്ന് നോക്കി…
ഡോക്ടറുമായുള്ള ചാറ്റിന്റെ
മായ്ക്കപ്പെട്ട ഭാഗമാണ് ഞാൻ പരിശോധിക്കുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം—
അവളുടെ നോട്ടം എന്റെ മുഖത്തേക്ക് മാറി…
മുഖത്തെ ‘ശാന്തത’ മന്ദമായി രൂക്ഷതയായി!
ഇന്നലെ കണ്ണാടിയിലെ അവളുടെ പ്രതിബിംബം എന്നെ നോക്കിയ അതേ നോട്ടം… തീ പാറുന്ന നോട്ടം!!
എനിക്ക് അകത്ത് അകാരണമായ ഒരു ഭയം ചുരണ്ടിക്കയറി!!
ആദ്യമായി മോഷണം പിടിക്കപ്പെട്ട ഒരാളെപ്പോലെ…
അല്ലെങ്കിൽ
ഉത്തരം അറിയാതെ ടീച്ചറുടെ മുന്നിൽ
നിന്ന് വിറക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ— ഞാൻ അവളുടെ മുന്നിൽ നിശ്ശബ്ദമായി നിന്നു വിറച്ചു!!
അവൾ ചായ എന്റെ നേരെ നീട്ടി….
ഞാൻ വാങ്ങി.
വീണ്ടും അവൾ എന്റെ നേരെ കൈ നീട്ടിയപ്പോൾ.. അവളുടെ മൊബൈൽ
ഞാൻ അവളുടെ കയ്യിലേക്കു തിരിച്ചു നൽകി…
അസഹ്യമായ എന്തോ ഉള്ളിൽ കുത്തിയതുപോലെ ഒരു നിമിഷം
തലയിളക്കി— അവൾ പതിയെ തിരിഞ്ഞു നടന്നു…
അവളുടെ മുന്നിൽ ഞാൻ വിറച്ചുനിന്നു എന്നത് വെറും ആലങ്കാരികമായി പറഞ്ഞതല്ല!
അവൾ മുറിവിട്ട് പോയി കഴിഞ്ഞിട്ടും എന്റെ കയ്യിലിരുന്ന കപ്പും സോസറും
വിറയലിൽ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കി…
അതിനിടയിൽ ചായ അറ്റംവിട്ടു പുറത്തേക്ക് തുളുമ്പി വീണു!!
ഇന്ന് തെറ്റ് എന്റെ ഭാഗത്തായിരുന്നു…
അവളുടെ സമ്മതം കൂടാതെ, അവളുടെ മൊബൈൽ ഞാൻ പരിശോധിച്ചു.
അത് അവളുടെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നു.
വീണ്ടും നമ്മൾ പിണക്കത്തിലായി…
അന്നത്തെ അത്താഴത്തിനും എനിക്ക് രുചി തോന്നിയില്ല…
വിശപ്പുണ്ടായിരുന്നു… പക്ഷേ മനസ്സിനായിരുന്നു കൂടുതൽ കത്തൽ…
അപൂർവങ്ങളിൽ അപൂർവമായി മാത്രം
വലിയ സന്തോഷങ്ങളോ, വലിയ നേട്ടങ്ങളോ വന്നാൽ മാത്രമാണ് ഞാൻ മദ്യപിച്ചിട്ടുള്ളത്.
പക്ഷേ അന്ന്… അന്ന് ഞാൻ രണ്ടെണ്ണം വിട്ടു.
അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു.
ഒന്ന് — മനസ്സിലെ കത്തൽ അടക്കാൻ മദ്യമാണ് ഏറ്റവും ബെസ്റ്റ്!
രണ്ടാമത് — ഉറങ്ങുന്നതിന് മുൻപ്,
ഷബീനയോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു,, അതിന് എനിക്ക് കുറച്ച് ധൈര്യം വേണമായിരുന്നു.
പതിവിന് വിരുദ്ധമായി,,, ഒരു വിശേഷവും ഇല്ലാതെ ഞാൻ മദ്യപിക്കുന്നത് കണ്ടപ്പോൾ ഷബീന അല്പം പകപ്പോടെ എന്നെ നോക്കി… എങ്കിലും അവൾ എതിർത്തില്ല.
അന്നവൾ എതിർത്തിരുന്നെങ്കിലും —
ഞാൻ കുടിച്ചേനെ.
ഞാൻ മുറിയിൽ തിരിച്ചെത്തുമ്പോഴേക്കും ഷബീന കിടന്നിരുന്നു… എങ്കിലും മുറിയിലെ വെട്ടം അണച്ചിരുന്നില്ല…
അവൾ ബെഡിന്റെ ഒരു മൂലയോട് ചേർന്ന് കണ്ണുകൾ അടച്ചു ചെരിഞ്ഞു കിടക്കുകയായിരുന്നു
ഞാൻ ഒരു പൂച്ചയുടെ മെഴ്‌വയക്കത്തോടെ നാലുകാലിൽ പതിയെ ബെഡിലേക്ക് നുഴഞ്ഞു കയറി,, വലതു കൈ അവളുടെ ഇടുപ്പിനോട് ചേർത്തുകെട്ടി അവളോട് കൂടുതൽ ചേർന്ന് കിടന്നു…
എന്റെ സ്പർശനമേറ്റ അവളുടെ ചലനങ്ങളിൽ നിന്നും അവൾ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് ബോധ്യമായിരുന്നു…
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…
മദ്യത്തിന്റെ പിൻബലം ഉണ്ടായിരുന്നതിനാൽ അത് പറയുമ്പോൾ എന്റെ ശബ്ദം വിറച്ചിരുന്നില്ല…
ഹ്മ്മ്… എനിക്കുള്ള മറുപടിയായി ഷബീന മൂളി…
അല്ല.. ഞാൻ ആലോചിക്കുകയായിരുന്നു… അന്ന് നീ പറഞ്ഞ പോലെ നമുക്ക് ഈ ഡോക്ടറെ മാറ്റിയാലോ…??
ഞാൻ നൈസ് ആയിട്ട് കാര്യം അവതരിപ്പിച്ചു!!
അല്പ നേരത്തെ നിശബ്ദത… എന്നിലെ സമ്മർദ്ദം ചെറുതായി കൂട്ടുന്ന ഒരു നിശബ്ദത!!
“അതെന്തേ…? ഇപ്പോൾ അങ്ങനെ തോന്നാൻ….?”
എന്റെ ചോദ്യത്തിനുള്ള ഷെബീനയുടെ മറുചോദ്യം… വളരെ ശാന്തമായ സ്വരത്തിൽ…
“എന്തോ… അയാൾ നമുക്ക് ശരിയാകുമെന്ന് തോന്നുന്നില്ല…”
(ഇപ്രാവശ്യം എന്റെ ശബ്ദം അല്പം ഇടറിയിരുന്നു… ചെറുതാ…യിട്ട്!!)
“പക്ഷേ.. എനിക്ക് ഇപ്പോൾ പ്രശ്നമൊന്നുമില്ല…”
ഷബീന വീണ്ടും എന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആഴ്ത്തി…
അവളുടെ ആ മറുപടിയിൽ ഇനി എന്ത് പറയണം എന്നറിയാത്ത അവസ്ഥസയിലായിരുന്നു ഞാൻ… പക്ഷേ ഇനിയും പറയാതിരുന്നിട്ട് കാര്യമില്ലല്ലോ അതുകൊണ്ട് ഞാൻ രണ്ടും കൽപ്പിച്ചു പറഞ്ഞു…
നീയും ഡോക്ടറും തമ്മിലുള്ള അടുപ്പം എനിക്ക് ശരിയാകുന്നില്ല… അതുകൊണ്ട് ഇനി ഇത് നമുക്ക് വേണ്ട!!
പക്ഷേ അതിന് ശേഷം ചോദ്യങ്ങൾ ചോദിച്ചത് മുഴുവൻ ഷബീനയായിരുന്നു.
എന്റെ ഭാഗത്ത് നിന്ന് മറുപടിയായി വന്നത് “ഹ്മ്മ്…”,,, “ഹ്മ്മ്മ്…”,,, “ഹ്മ്മ്…” എന്ന മൂളലുകൾ മാത്രം.
“എനിക്ക് ഒരു മെയിൽ ഡോക്ടർ
കംഫർട്ടബിൾ അല്ലെന്ന് ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“അയാളുടെ അടുത്തേക്ക് തനിച്ചുപോകാൻ എനിക്ക് മടിയാണെന്നും പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“എനിക്ക് അയാളോട് വേണ്ടാത്ത അടുപ്പം തോന്നുന്നുണ്ടെന്നും ഞാൻ പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
ഇനിയും മുന്നോട്ടു പോയാൽ അത് നിങ്ങൾക്കും ഒരു പ്രശ്നമാകും എന്ന് ഞാൻ താക്കീത് തന്നിരുന്നോ..?
“ഹ്മ്മ്…”
“അപ്പോൾ നിങ്ങൾ എന്താ പറഞ്ഞത്..??”
“എനിക്ക്… എനിക്ക് കുഴപ്പമില്ലെന്ന്..” (അതു പറയുമ്പോൾ ഞാൻ അറിയാതെ ഒന്ന് മിടയിറക്കിപ്പോയിരിന്നു)
“അയാൾ എന്നെ തുണിയൂരി പരിശോധിക്കുമ്പോൾ നിങ്ങൾ അത് കണ്ടിട്ട് ആസ്വദിച്ചിരുന്നോ…?”
അത് കേട്ടപ്പോൾ എനിക്ക് മറുപടി പറയാൻ സാധിച്ചില്ല.
പക്ഷേ നിമിഷങ്ങൾക്കകം ഷബീനയുടെ ശബ്ദം കഠിനമായി ഉയർന്നു —
““”“സത്യം പറഞ്ഞോണം…””””
അപ്പോൾ എന്റെ വായിൽ നിന്ന് എനിക്ക് തന്നെ നിയന്ത്രിക്കാൻകഴിയാതെ ഒരു നീട്ടിയ മൂളൽ പുറത്തേക്ക് ചാടി —
“”“ഹ്മ്മ്മ്…..”””
എന്റെ കുറ്റസമ്മതം പൂർണ്ണമായി കേട്ട് കഴിഞ്ഞപ്പോൾ ഷബീന പതിയെ
എനിക്ക് നേരെ തിരിഞ്ഞു കിടന്നു.
അവളുടെ മുഖത്ത് വേദനയില്ലായിരുന്നു. കരച്ചിലുമില്ലായിരുന്നു.
ഉണ്ടായിരുന്നത്…
എന്നോടുള്ള കടുത്ത ദേഷ്യവും.. പുച്ഛവും മാത്രം…
അത് തന്നെയാണ് എന്നെ കൂടുതൽ തകർത്തതും…
അവൾ എന്നെ നോക്കി പതുക്കെ ചോദിച്ചു —
“എന്നിട്ടെന്തേ… ആ പരിശോധന കണ്ടുകഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ചൊറിച്ചിൽ മാറിയോ…?”
ആ ചോദ്യം വളരെ ശാന്തമായിരുന്നു.
പക്ഷേ അതിനുള്ളിൽ കത്തിയിരുന്നത്
അഗ്നിയായിരുന്നു!!
ആ നിമിഷം അവൾക്ക് എന്നോടുണ്ടായിരുന്ന ബഹുമാനത്തിന്റെ അവസാനത്തെ ചെറിയ തരി പോലും ചോർന്നു പോയി… അത് അവളുടെ കണ്ണുകളിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു!
എന്റെ ഉള്ളിലെ ഭയം വീണ്ടും തിരികെ എത്തി… അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയി എന്നുമാത്രമല്ല അതിന്റെ രുചി പോലും എനിക്കിപ്പോൾ ഓർമ്മയിലില്ല…
എനിക്ക്… എനിക്ക് നിന്നെ മറ്റൊരാളോടൊപ്പം കാണാൻ ആഗ്രഹമുണ്ടായിരുന്നു…
സത്യം പറഞ്ഞാൽ… അത് ഇപ്പോഴുമുണ്ട്…
പക്ഷേ മനസ്സുകൊണ്ട് നീ മറ്റൊരാളുമായി അടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല…
എനിക്ക് നീ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം…
നീ അയാളെ പ്രണയിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോഴും എനിക്ക് പ്രശ്നമില്ല!!
ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു,,, പക്ഷേ ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും ഞാൻ വിയർത്തു തുടങ്ങിയിരുന്നു…
എന്റെ ആ പ്രസ്താവന കേട്ട ‘ഷബീന’ രൂക്ഷമായി എന്റെ മുഖത്തേക്ക് നോക്കി…
മുഖത്തുള്ള ഭാവം അവിശ്വാസവും.. അത്ഭുതവും.. ആശയക്കുഴപ്പവും എല്ലാം ചേർന്നതായിരുന്നു…
അല്പനേരത്തെ മൗനത്തിനു ശേഷം നെറ്റി ചുളിച്ച് പുരികങ്ങൾ ഉയർത്തി നീരസത്തോടെ അവൾ ചോദിച്ചു…
അല്ല… നിങ്ങൾ എന്നെപ്പറ്റി എന്താ വിചാരിച്ചു വച്ചേക്കുന്നേ…?? ഒരു ഇഷ്ടവുമില്ലാതെ ഒരു ആത്മബന്ധവും ഇല്ലാതെ മറ്റൊരാളോടൊപ്പം കിടക്ക പങ്കിടാൻ ഞാനെന്താ വേശ്യയാണോ???
ശരിക്കും!!! അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പൂർണ്ണമായും തകർന്നു…
അവൾ പറഞ്ഞത് പോയിന്റ് അല്ലേ?? ശരിക്കും എന്റെ ആ പ്രസ്താവന എത്ര മണ്ടത്തരം ആയിരുന്നു എന്നത് ഞാൻ തിരിച്ചറിയുന്നത് അപ്പോഴായിരുന്നു!!
എന്നിൽ ഇനി ചോദിക്കാൻ ചോദ്യങ്ങളോ.. പറയാൻ വാക്കുകളോ.. ഒന്നും അവശേഷിച്ചിരുന്നില്ല…
ആ രാത്രിയിൽ ഞാൻ തോറ്റത് ഒരു വാദത്തിൽ അല്ല — മറിച്ച്..
ഒരു മനുഷ്യൻ എന്ന നിലയിലും … ഒരു ഭർത്താവ് എന്ന നിലയിലും ഞാൻ സമ്പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു!!
ഷബീന പതിയെ മെത്തയിൽ എഴുന്നേറ്റിരുന്നു… എനിക്ക് പുറംതിരിഞ്ഞ്… അമർഷത്തോടെ…
അവളുടെ ശ്വാസം കട്ടിയാകുന്നത്
അവളുടെ ശരീരത്തിന്റെ അനിയന്ത്രിതമായ ചെറിയ ചലനങ്ങളിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു.
അവളുടെ മുഖം എനിക്ക് കാണാനായില്ല… പക്ഷേ ആ നിമിഷം
എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നത്
ഒരു മുഖം മാത്രമായിരുന്നു.
“വിടമാട്ടെ…? എന്നെ എങ്കെയും പോക വിടമാട്ടെ…?” എന്ന് ചോദിക്കുന്ന നാഗവല്ലിയുടെ മുഖം!!
പണ്ടാരമടങ്ങാൻ ആയിട്ട് അതിന്റെ പിന്നിൽ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൂടെ എന്റെ മനസ്സിൽ താളം കൊട്ടി…
എന്റെ ഉള്ളിലെ ഭയം കൂടുതൽ കട്ടിയാക്കാൻ എന്ന കണക്കെ…
അവനവന് ഒതുങ്ങാത്ത ഓരോന്ന് തുടങ്ങി വെച്ചിട്ട്…. ഷബീന മുരണ്ടു…
അവളുടെ ഓരോ മുരളിച്ചയും ഓരോ ശരം പോലെ എന്റെ നെഞ്ചിലേക്ക് കുത്തിക്കയറി…
ഞാൻ ഒന്നും ചോദിച്ചില്ല,, ഒന്നും പറഞ്ഞുമില്ല… നേരെ ചൊവ്വേ ശ്വാസം പോലും വിടാതെ.. ഭയത്തോടെ മെത്തയിൽ പതുങ്ങിക്കിടന്നു!
ഷബീന തുടർന്നു… അവൾ പറയുകയായിരുന്നില്ല… ആക്രോഷിക്കുകയായിരുന്നു… ഓരോ വാക്കും കൽപ്പനകളായിരുന്നു!!
നാളെ… നാളെത്തന്നെ നിങ്ങൾ ആ ഡോക്ടറെ മാറ്റിക്കോണം…
പക്ഷേ അതിനുമുമ്പ് ഒരു കണ്ടീഷൻ…
“അയാളെ മാറ്റുന്നതിന് മുൻപ്…
നിങ്ങൾ ആളുമായി സംസാരിക്കണം.
ഏത് കാരണം വേണമെങ്കിലും പറയൂ…
അത് നിങ്ങളുടെ ഇഷ്ടം…
പക്ഷേ പറയണം… ആ മര്യാദയെങ്കിലും നിങ്ങൾ കാണിക്കണം!!
അവളുടെ ആ പറച്ചിലിൽ എന്നോടുള്ള വെറുപ്പുണ്ടായിരുന്നു…
തളിർത്തു പൂക്കുന്നതിനു മുന്നേ വാടിപ്പോയ പ്രണയത്തിന്റെ നിരാശയുണ്ടായിരുന്നു…
നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരം ഒറ്റ നിമിഷത്തിൽ തകർന്നു തരിപ്പണമായതിന്റെ നിസ്സഹായത ഉണ്ടായിരുന്നു….
*************
ബുധനാഴ്ച രാവിലെ, ജോലിയിൽ അല്പം തിരക്കൊഴിഞ്ഞപ്പോൾ,
ഞാൻ ഇൻഷുറൻസ് കമ്പനിയിൽ വിളിച്ചു ഡോക്ടറെ മാറ്റാനുള്ള അപേക്ഷ സമർപ്പിച്ചു.
കാരണം –
എന്റെ ഭാര്യക്ക് ലേഡി ഡോക്ടറെയാണ് കൂടുതൽ കംഫർട്ടബിൾ ആയി തോന്നുന്നത്… അത്രമാത്രം പറഞ്ഞു!
പക്ഷേ, ഞാൻ ഒരു തെറ്റു ചെയ്തു…
ഞാൻ ഡോക്ടറുമായി സംസാരിച്ചില്ല.
സംസാരിക്കാൻ എനിക്ക് സാധിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി!!
ഷബീനയുടെ കട്ടിയേറിയ കണ്ടീഷൻ
എന്റെ മനസ്സിനെ തുടരെ തുടരെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു…
അതിനാൽ, ഒരു മെസ്സേജ് ആയോ, ഫോൺ കോൾ ആയോ
ഡോക്ടറുമായി സംസാരിക്കാൻ ഞാൻ പലവട്ടം ശ്രമിക്കുകയും ചെയ്തിരുന്നു…
പക്ഷേ സാധിച്ചില്ല… എന്ത് പറയണം… എങ്ങനെ തുടങ്ങണം… എന്നത് എനിക്ക് തീരുമാനിക്കാനായില്ല!
അന്നും ഞാൻ അവരുടെ വാട്സ്ആപ്പ് ലാസ്റ്റ് സീൻ സ്റ്റാറ്റസ് ചെക്ക് ചെയ്തുകൊണ്ടിരുന്നു…
ഏതാണ്ട് 9:40ന് രണ്ടുപേരെയും ഒരുമിച്ച് ലാസ്റ്റ് സീൻ സ്റ്റാറ്റസിൽ കണ്ടിരുന്നു…
പക്ഷേ അതിനുശേഷം ഡോക്ടർ പലപ്പോഴും ഓൺലൈനിൽ വന്നു പോയിക്കൊണ്ടിരുന്നെങ്കിലും… ഷബീനയെ പിന്നെ ഓൺലൈനിൽ കണ്ടതേ ഇല്ലായിരുന്നു!!
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ
ഷബീന എന്നെ സ്വീകരിച്ചത് തീരെ
ഉത്സാഹമില്ലാതെ ആയിരുന്നു….
ഇന്നലെയോട് താരതമ്യപ്പെടുത്തുമ്പോൾ അവൾ വല്ലാതെ മാറിയിരുന്നു….
കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കുട്ടിയെ പോലെ.
അല്ലെങ്കിൽ…
അപ്രതീക്ഷിതമായി ഭർത്താവിനെ നഷ്ടപ്പെട്ട ഒരു ഭാര്യയെ പോലെ….
അന്നും നമ്മൾ തമ്മിൽ സംസാരം ഒന്നുമുണ്ടായില്ല…
ചായ തരുമ്പോൾ അവൾ ചോദിച്ചത്
ഒരൊറ്റ കാര്യമായിരുന്നു —
“ഇന്ന് ഡോക്ടറുമായി സംസാരിച്ചിരുന്നോ…?”
ആ ചോദ്യത്തിൽ എന്റെ ഉള്ളം ഒന്ന് പതറി… പക്ഷേ അത് പുറത്ത് കാണിക്കാതെ “സംസാരിച്ചിരുന്നു” എന്ന് ആത്മവിശ്വാസത്തോടെ
ഞാൻ അവളോട് കള്ളം പറഞ്ഞു…
ചായക്കപ്പ് എടുത്ത് തിരിച്ചു പോകുമ്പോൾ ഷബീന എന്റെ മുഖത്തേക്ക് നോക്കാതെ ഒരു കാര്യം കൂടി പറഞ്ഞു —
“ഡോക്ടർ ഇന്ന് പലവട്ടം മെസ്സേജ് അയച്ചിരുന്നു… വിളിച്ചുമിരുന്നു.
പക്ഷേ ഞാൻ മറുപടി കൊടുത്തില്ല.
കോളുകൾ എടുത്തില്ല…
ഒടുക്കം ഞാൻ അയാളെ ബ്ലോക്ക് ചെയ്തു.”
ഒരു നിമിഷം നിർത്തി അവൾ വീണ്ടും പറഞ്ഞു —
“പറ്റുമെങ്കിൽ ഇനി എന്നെ വിളിക്കരുത് എന്ന് കൂടി അദ്ദേഹത്തോട് ഒന്ന് പറഞ്ഞേക്കണം…”
ആ അവസാന വാക്കുകൾ പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു!!
അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ
ഒരു വല്ലാത്ത കുറ്റബോധം നീറി…
ഒരു താൽപര്യവുമില്ലാത്ത അവളെ
ഇതിലേക്കു ഉന്തിത്തള്ളിയത് ഞാനായിരുന്നു…
ഈ നിലയിലേക്കു അവരുടെ ബന്ധം
വളർന്നതിന്റെ കാരണക്കാരനും ഞാനായിരുന്നു…
എന്റെ പൂർണ്ണ സമ്മതത്തോടെയാണ്
ഷബീന അദ്ദേഹവുമായി ഈ ബന്ധത്തിലേക്ക് കാലെടുത്തുവെച്ചത്
അതുപോലെ തന്നെ ഡോക്ടർക്കും
ഞാൻ എന്റെ അർധസമ്മതവും
മൗനസമ്മതവും നൽകിയിരുന്നു…
അവർ രണ്ടുപേരും തങ്ങളുടെ ഇഷ്ടം
എന്നിൽ നിന്നും മറച്ചുവെച്ചിരുന്നില്ല…
പക്ഷേ ഞാൻ ചെയ്യുന്നതോ…?
ഈ കഥയിലെ വില്ലൻ ശരിക്കും
ആരാണ് …?
***************
വ്യാഴാഴ്ച…
വ്യാഴാഴ്ച വലിയ വിശേഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…
എന്നാൽ കുറേ ദിവസങ്ങൾക്ക് ശേഷം മനസ്സിന് ചെറിയൊരു ശാന്തത കിട്ടിയ ദിനമായിരുന്നു അത്…
‘ഷബീന’ തന്റെ പുത്തൻ പ്രണയം തച്ചുടച്ചതിന്റെ ദേഷ്യവും സങ്കടവും എന്നോട് തുറന്നു കാണിച്ചിരുന്നുവെങ്കിലും…
നമ്മുടെ നല്ലൊരു ഭാവിക്കുവേണ്ടി അത് സഹിക്കാൻ ഞാൻ തയ്യാറായിരുന്നു…
ഞാൻ ചിന്തിച്ചു പോയി… എന്നാലും ഇത്രയും ചെറിയ കാലയളവിൽ ഒരാൾക്ക് മറ്റൊരാളോട് ഇത്രകണ്ട് പ്രണയം തോന്നുമോ??
ഒരുപക്ഷേ തോന്നുമായിരിക്കും…
മനസ്സ് ചോദിച്ച ചോദ്യത്തിന് മനസ്സ് തന്നെ ഉത്തരം നൽകി…
എന്നെ അപേക്ഷിച്ച് ആ ഡോക്ടർ കൂടുതൽ സുന്ദരനാണ്…
ഉയർന്ന ജോലി… നല്ല ശമ്പളം…
ആരോഗ്യവും ചുറുചുറുക്കും എല്ലാം കൂടെയുണ്ട്…
പിന്നെ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്?? അതിന് ഭർത്താവിന്റെ സമ്മതം കൂടിയുണ്ടെങ്കിൽ കുശാൽ!!
ഒരുപക്ഷേ അവൾ ആ ചാറ്റുകൾ ഒന്നും മറച്ചു വെച്ചില്ലായിരുന്നെങ്കിൽ,
എനിക്ക് ഇത്രകണ്ട് മാനസിക പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു…
എല്ലാത്തിനുമുപരി,
ഇപ്പോൾ എന്റെ ഏറ്റവും വലിയ ആശ്വാസം എന്തെന്നാൽ…
അവൾ ആ ഡോക്ടറെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നതാണ്…
അതുകൊണ്ട് ഞാൻ പറഞ്ഞ കള്ളങ്ങൾ പുറത്തുവരാനോ…
അവരുടെ ബന്ധം ഇനിയും കൂടുതൽ ആഴങ്ങളിലേക്ക് നീങ്ങാനോ…
ഇനി വലിയ സാധ്യതയില്ല…
അന്ന് വൈകിട്ടും ഷബീനയുടെ സ്വീകരണത്തിന് മാറ്റം ഒന്നും ഉണ്ടായില്ല..
കതക് തുറന്നു തന്ന ശേഷം,
ഒരു പുഞ്ചിരിയുമില്ലാതെ അവൾ പുറം തിരിഞ്ഞു നടന്നു…
എന്നിരുന്നാലും പതിവുപോലെ
എനിക്ക് ചായ തരികയും,
ശേഷം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്തിരുന്നു…
പക്ഷേ…
പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല
അന്നത്തെ അത്താഴത്തിനു എനിക്ക് നല്ല രുചി തോന്നിയിരുന്നു… പക്ഷേ ഷബീന കുറച്ചു മാത്രമേ കഴിച്ചിരുന്നുള്ളൂ!!
**************
വെള്ളിയാഴ്ച—
ആ വെള്ളിയാഴ്ച എനിക്ക് ശപിക്കപ്പെട്ട ഒരു ദിവസമായിരുന്നു…
ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന ദിവസം…
കന്ന് കണ്ടം ചാടിയ ദിവസം!!
വീക്കെൻ്റിന് തൊട്ടുമുമ്പുള്ള ദിവസം ആയതുകൊണ്ട് ജോലിത്തിരക്ക് പതിവിലധികമായിരുന്നു…
മനസ്സ് പൂർണ്ണമായും ഓഫിസിലായിരുന്നു…
മൂന്ന് മണിക്ക് ഒരു മീറ്റിംഗ്…
ഏകദേശം രണ്ടു മണിക്കൂർ നീളുന്ന,,,
ഈ ആഴ്ചയിലെ അച്ചീവ്മെന്റ്സും
അടുത്ത ആഴ്ചയിലെ ആക്ഷൻ പ്ലാനും
വരിവരിയായി പൊളിച്ചിടേണ്ട മീറ്റിംഗ്…
ഞാൻ അതിനുള്ള നോട്ടുകൾ തയ്യാറാക്കുകയായിരുന്നു…
ഷബീന ഡോക്ടറെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന
ആശ്വാസത്തിൽ ഞാൻ മൊബൈലിനെ പൂർണ്ണമായും മറന്നിരുന്നു….
അത് മേശപ്പുറത്ത് എവിടെയോ
സൈലന്റ് മോഡിൽ ശവം പോലെ കിടക്കുകയായിരുന്നു…
കൃത്യം മൂന്നുമണിക്ക് ക്യാബിനിൽ നിന്നിറങ്ങി മീറ്റിംഗ് റൂമിലേക്ക് നടന്നു.
മീറ്റിംഗ് നോട്ടുകളും, ഒപ്പം അലസമായി
മൊബൈലും പോക്കറ്റിലേക്ക് തിരുകി…
മീറ്റിംഗ് കൃത്യസമയത്ത് തന്നെ തുടങ്ങി.
പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ
പോക്കറ്റിൽ കിടക്കുന്ന മൊബൈൽ
ഒന്ന് വിറച്ചു…
ഒരു മെസ്സേജ്…
പിന്നെ
വീണ്ടും…
വീണ്ടും…
തുടരെ തുടരെ…
ആരോ,, ഒന്നിന് പിറകെ ഒന്നായി എന്നെ വിളിച്ചുകൂട്ടുന്നതുപോലെ…
ഒരു ചെറിയ നിശ്ശബ്ദത… പിന്നെ
അങ്ങോട്ട് നീണ്ടു നിൽക്കുന്ന വിറയൽ
കോൾ…
മീറ്റിംഗിലെ വാക്കുകൾ എന്റെ മനസ്സിൽ എത്താതെ പോയി…
ഞാൻ പതിയെ പോക്കറ്റിൽ കൈയിട്ട്
കോൾ ഡിസ്കണക്ട് ചെയ്തു…
പക്ഷേ
കൈ പിൻവലിക്കുന്നതിനു മുൻപേ
വീണ്ടും അടുത്ത കോൾ…
വീണ്ടും …വീണ്ടും …വീണ്ടും കോളുകൾ വന്നുകൊണ്ടിരിന്നു …
ഒടുവിൽ ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു…
അന്ന് ഞാൻ എടുത്ത ഏറ്റവും അപകടകരമായ തീരുമാനം!!
മീറ്റിംഗ് പതിവിലും അല്പം വൈകിയാണ് തീർന്നത്…. സമയം — 5:20
ക്യാബിനിൽ തിരിച്ചെത്തി കുറച്ചു സമയം കഴിഞ്ഞാണ് മുന്പുണ്ടായിരുന്ന വിറയലുകൾ
എന്റെ മനസ്സിൽ തിരികെ വന്നത്…
“ആരാണ് ആ മൈരൻ മീറ്റിംഗ് സമയത്ത് തന്നെ വിളിച്ചു കൊണ്ടിരുന്നത്…”
മനസ്സിൽ പ്രാകിക്കൊണ്ട് പതിയെ മൊബൈൽ സ്വിച്ച് ഓൺ ചെയ്തു…
അപ്പോൾ—
ഷബീനയുടെ 12 മിസ്ഡ് കോളുകൾ…
ആ സംഖ്യ കണ്ട നിമിഷം എന്റെ ശരീരം
ഒന്നാകെ വിറച്ചു.
കാര്യമായ കാരണമില്ലാതെ അവൾ
ഒരിക്കലും ഇങ്ങനെ വിളിക്കില്ല…
വിറക്കുന്ന കൈകളോടെ വാട്സ്ആപ്പ് തുറന്നു…
മെസ്സേജുകൾ…
ഒന്നിന് പിറകെ ഒന്നായി…
ഓരോ വാക്കും എന്റെ നെഞ്ച് അകത്തു നിന്നു കീറി എറിയുകയായിരുന്നു…
“നിങ്ങൾ ഡോക്ടറെ മാറ്റുന്ന കാര്യം
അദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നോ…??”
ആദ്യ മെസ്സേജ് വായിച്ചപ്പോൾ തന്നെ
എന്റെ ശരീരം തളരുന്നത് പോലെ തോന്നി…
“ഡോക്ടർ വിളിച്ചിരുന്നു…
ലാൻഡ് ലൈനിൽ…”
“ഡോക്ടറെ മാറ്റിയ കാര്യം ഇപ്പോഴാണ് അറിയുന്നത് എന്ന് പറഞ്ഞു…”
“എന്നെ കാണണം എന്ന് പറഞ്ഞു…”
“ഞാൻ വരാൻ സാധിക്കില്ലെന്ന് പറഞ്ഞു…
പക്ഷേ അയാൾ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു…”
“ഞാൻ എന്തു പറഞ്ഞിട്ടും കേൾക്കുന്നില്ല…”
“അദ്ദേഹം ഓൺ ദ വേ യാണ്…”
“ഞാൻ എന്താണ് ചെയ്യേണ്ടത്…??”
ഹലോ…
ഹലോ…
റിപ്ലൈ അയക്കൂ…
അതിന് താഴെ കുറെ മിസ്ഡ് കോളുകൾ…
സമയം — 3:27
അടുത്ത മെസ്സേജ് വന്നത് 4:03-ന്…
“ഡോക്ടർ ഇവിടെ എത്തി”
അത്… അവസാനത്തെ മെസ്സേജ് ആയിരുന്നു..
അവസാനമായത് അവളുടെ വാക്കുകൾ മാത്രമല്ല… എന്റെ നിയന്ത്രണവുമായിരുന്നു…
ഇപ്പോൾ സമയം 5:33…
ഡോക്ടർ വന്നെത്തിയിട്ട് കൃത്യം ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു…
ഷിറ്റ്!!
ഞാൻ ഷബീനയുടെ മൊബൈലിലേക്ക് വിളിച്ചു… മുഴുവൻ റിംഗ് ചെയ്തു… അവസാനം കട്ട് ആയി…
അവൾ കോൾ അറ്റന്റ് ചെയ്തില്ല.
വീണ്ടും…
വീണ്ടും…
വീണ്ടും…
ഓരോ തവണയും ഒരേ ഫലം —
നിശ്ശബ്ദത…
വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു.
അതും അതേ…
പൂർണ്ണമായി റിംഗ് ചെയ്തു തീരുന്നു…
പക്ഷേ ആരും ഫോൺ എടുക്കുന്നില്ല…
അപ്പോഴൊക്കെ എന്റെ മനസ്സിൽ
തെയ്യം തുള്ളുകയായിരുന്നു…
ചിന്തകൾ കയ്യിൽ നിന്നു വിട്ടുപോയി…
അടുത്ത അര മണിക്കൂർ ഡ്യൂട്ടി സമയം കഴിയുന്നതുവരെ ഞാൻ വിളിച്ചു കൊണ്ടേയിരുന്നു…
എന്നാൽ ഒരു പ്രതികരണവും ഉണ്ടായില്ല!!
ഡ്യൂട്ടി സമയം തീരുന്നതിന് ഒരു മിനിറ്റ് പോലും കാത്തിരുന്നില്ല…
കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാനോ
ഫയലുകൾ അടയ്ക്കാനോ എനിക്ക് മനസ്സില്ലായിരുന്നു…
കസേര പിന്നിലേക്ക് തള്ളി ഞാൻ എഴുന്നേറ്റത് ഒരു തീരുമാനത്തോടെ അല്ല — ഒരു ഭയത്തോടെ ആയിരുന്നു!!
ക്യാബിനിൽ നിന്നിറങ്ങുമ്പോൾ
ആരും എന്നെ വിളിച്ചില്ല…ആരും ചോദിച്ചില്ല… എല്ലാവരും അവരുടെ ജോലി കൊണ്ടു തിരക്കിലായിരുന്നു…
എന്റെ ലോകം മാത്രമാണ് അപ്പോഴേക്കും പൂർണ്ണമായും തകർന്നത്…
ലിഫ്റ്റിന് മുന്നിൽ രണ്ടു സെക്കന്റ് നിൽക്കാൻ പോലും എനിക്ക് ക്ഷമയില്ലായിരുന്നു…
പടികൾ… ഒന്നും എണ്ണാതെ
ഞാൻ താഴേക്ക് പാഞ്ഞിറങ്ങി…
ഹൃദയം നെഞ്ചിൽ നിന്ന് പൊട്ടി പുറത്തേക്കു വീഴും പോലെ ഇടിച്ചുകൊണ്ടിരുന്നു…
പാർക്കിങ്ങിലെത്തിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കീ വിറച്ചു…
ഒരിക്കൽ…
രണ്ടിക്കൽ…
കാർ തുറക്കാൻ പോലും എനിക്ക് സാധിച്ചില്ല…
ഒടുവിൽ വാതിൽ തുറന്നു…കാർ സ്റ്റാർട്ട് ചെയ്ത നിമിഷം ഞാൻ വീണ്ടും ഷബീനയുടെ നമ്പർ ഡയൽ ചെയ്തു…
റിംഗ്…
റിംഗ്…
റിംഗ്…
കോൾ കട്ട്…
സ്റ്റിയറിംഗിൽ കൈ മുട്ടിച്ചിടിച്ചു…
“എടുക്കെടീ ഫോൺ…” വാക്കുകൾ
വായിൽ നിന്ന് അറിയാതെ പൊട്ടിപ്പുറപ്പെട്ടു…
കാർ മുന്നോട്ടു നീങ്ങുമ്പോൾ ഞാൻ മനുഷ്യനായി ഡ്രൈവ് ചെയ്തില്ല…
ഭയം തന്നെയാണ് അന്ന് സ്റ്റിയറിംഗ് പിടിച്ചത്…
ഓരോ സിഗ്നലും എനിക്ക് തടസ്സമായിരുന്നു… ഓരോ സെക്കന്റും
ഒരു കുറ്റബോധം പോലെ…
വീട്ടിലേക്കുള്ള വഴി ഇത്രയും നീളമുള്ളതായി എനിക്ക് ഒരിക്കലും
തോന്നിയിട്ടില്ല…
ആ വാതിലിനു പിന്നിൽ എന്താണ്
എന്നെ കാത്തിരിക്കുന്നത് എന്ന്
എനിക്ക് അറിയില്ലായിരുന്നു…
എന്നാൽ മനസ്സിൽ ഒരു തോന്നൽ അലയടിച്ചു കൊണ്ടിരുന്നു…
ഇനി ഒന്നും എന്റെ കൈയിൽ ഇല്ല!!
വീട്ടുമുന്നിലെത്തി കാർ നിർത്തിയ നിമിഷം തന്നെ എന്റെ നെഞ്ച്
ഒന്ന് കൂടി ഇടിഞ്ഞു…
വാതിലിലേക്കുള്ള ആ കുറച്ച് ചുവടുകൾ… അവയാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഭാരമുള്ള നടപ്പാതയായത്…
ബെൽ അമർത്തി…
ഒരിക്കൽ…
രണ്ടിക്കൽ…
അകത്തു നിന്ന് ഒരനക്കവും ഇല്ല…
സമയം 6:37,,, ജോലി കഴിഞ്ഞു ഇത്രയും നേരത്തെ വീട്ടിലെത്തിയ ചരിത്രമില്ല… എങ്കിലും ഇന്ന് ഞാൻ അല്പം വൈകിപ്പോയോ എന്നൊരു സംശയം മനസ്സിൽ പെരുമ്പറ പോലെ
കൊട്ടിക്കൊണ്ടിരുന്നു…
എന്റെ കാലുകൾ നിൽക്കാൻ പോലും
സമ്മതിക്കുന്നില്ലായിരുന്നു…
വാതിൽ തുറക്കപ്പെട്ടു…
കാറ്റ് അടിച്ചു കയറുന്നതുപോലെ
ഞാൻ അകത്തേക്ക് കടന്നു…
ഷബീനയെ കണ്ട നിമിഷം തന്നെ
എന്റെ എല്ലാ വേവലാതികളും,
ഭയങ്ങളും,
ആശങ്കകളും
വെറുതെയായിരുന്നില്ലെന്ന് വ്യക്തമായി…
അവളുടെ കോലം–
ഒറ്റ നോട്ടത്തിൽ തന്നെ എല്ലാം പറഞ്ഞു…
മുടികൾ പൂർണ്ണമായും അലങ്കോലമായിരുന്നു — ഒരു ചുഴലിക്കാറ്റ് അവളിലൂടെ കടന്നുപോയതുപോലെ…
കണ്മഷി അതിരുകൾ വിട്ട് പടർന്നു പോയിരുന്നു —
അവൾ ഏറെ നേരം തളർന്നിരുന്നുവെന്നു പറയുന്ന പോലെ…
രക്തചുമപ്പുള്ള അവളുടെ അധരങ്ങൾ
അസാധാരണമായി തുടുത്തിരുന്നു —
വേദനയും, സുഖവും ഒരുമിച്ച് കടന്നുപോയ ഒരു അടയാളം പോലെ…
അല്ലെങ്കിൽ– ആരോ അതുങ്ങളിലെ ‘തേൻ’ ഒരുപാട് നേരം നുകർന്നതുപോലെ!!
കഴുത്തിലെ ചില പാടുകൾ
കണ്ടാൽ ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു… പലയിടങ്ങളിലും രക്തം കല്ലിച്ചു കിടക്കുന്നു – കടിപ്പാടിന്റെ മുദ്രകൾ പോലെ…
അണിഞ്ഞിരുന്നു മാക്സിയുടെ zip പൂർണ്ണമായും ഉയർത്തിയിരുന്നില്ല… മുലവിടവ് പൂർണ്ണമായും ദൃശ്യം…
സുതാര്യമായ വസ്ത്രത്തെ തുളഞ്ഞു കീറാണെന്നോണം കൂർത്തു നിൽക്കുന്ന മുലക്കണ്ണികൾ,, അവൾ ബ്രാ ധരിച്ചിട്ടില്ല എന്ന് സ്പഷ്ടമാക്കുന്നു…
അവളിൽ ആകെ ശാന്തമായി കിടന്നിരുന്നത് അവളുടെ കണ്ണുകൾ മാത്രമായിരുന്നു…
ആ കണ്ണുകളിൽ ഞാൻ ഇതുവരെ
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നിറവുണ്ടായിരുന്നു…
തൃപ്തിയുടെ…
പരിപൂർണതയുടെ…
അത് സന്തോഷമല്ലായിരുന്നു… മറിച്ച്
കാമശമനം കിട്ടിയ ശേഷം വരുന്ന
ഭീകരമായ ശാന്തത…
അവളുടെ ആ നില കണ്ടാൽ ആർക്കും
ഒറ്റനോട്ടത്തിൽ പറയാൻ പറ്റുമായിരുന്നു…
അവൾ നല്ലൊരു കളി സുഖം കിട്ടിയ…
അല്ലെങ്കിൽ വന്യമായി ഭോഗിക്കപ്പെട്ട സുഖ ലഹരിയിൽ നിൽക്കുകയാണെന്ന്!!
“ഞാൻ കുളിക്കാൻ പോകുകയായിരുന്നു…
അതാ വാതിൽ തുറക്കാൻ താമസിച്ചത്…”
അത് ഒരു ക്ഷമാപണമല്ലായിരുന്നു…
ഒരു വിശദീകരണവും അല്ല…
വെറും ഒരു പറച്ചിൽ…
അവളുടെ മുഖത്ത്
പുഞ്ചിരിയില്ല…
ഭയമില്ല…
കുറ്റബോധവും ഇല്ല…
എന്നെ നോക്കിയതുപോലുമില്ല…
അവൾ പുറം തിരിഞ്ഞു
അടുക്കളയിലേക്ക് നടന്നു —
ചായ എടുക്കാൻ…
ഞാൻ സ്ഥബ്ധനായി നോക്കി നിന്നു…
അവളുടെ ആ നടത്തം സ്വാഭാവികമാണെന്ന് അവൾ അഭിനയിച്ചെങ്കിലും,
എനിക്ക് അത് ഒരു നാട്ട്യമാണെന്ന് വ്യക്തമായിരുന്നു…
അവളുടെ ചന്തികളുടെ അസാധാരണമായ ഇളക്കം… അവൾ പാന്റിയും അണിഞ്ഞിരുന്നില്ല എന്ന് തീർപ്പു വരുത്തി!!
ഞാൻ മുറിയിലേക്ക് നടന്നു…
ഓരോ കാൽവയ്പ്പിലും ഹൃദയത്തിന്റെ താളം തെറ്റിക്കൊണ്ടിരുന്നു…
ബെഡ്റൂമിന്റെ അവസ്ഥ കണ്ട നിമിഷം
എന്റെ തകർന്ന മനസ്സ് വീണ്ടും തരിപ്പണമായി…
എന്നും ചിട്ടയോടെയും അടുക്കത്തോടെ കണ്ടിരുന്ന എന്റെ ബെഡ്റൂം ഇപ്പോൾ
ഒരു യുദ്ധഭൂമിപോലെയായിരുന്നു…
ബെഡ് ഒന്നാകെ ചുക്കി ചുളിഞ്ഞിരുന്നു – പടവെട്ടിന് സാക്ഷ്യം വഹിച്ച യുദ്ധഭൂമി പോലെ…
മെത്തയിൽ പലയിടങ്ങളിലായി
ആകൃതിയില്ലാത്ത വട്ടത്തിലുള്ള നനവുകൾ – ചോരകുടിച്ച മണ്ണ് പോലെ…
ഷബീനയുടെ ബ്രായും, പന്റീസും, മൊബൈലും മെത്തയിൽ അലസമായി കിടക്കുന്നു…
മറ്റു വസ്ത്രങ്ങൾ തറയിൽ ചിന്നി ചിതറി കിടക്കുന്നു – കൈവിടപ്പെട്ട ആയുധങ്ങൾ പോലെ…
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി… നേരെ നിൽക്കാൻ പോലും വയ്യാതെ മുട്ടിലിരുന്ന് പോയി–
ഒടിഞ്ഞു മറിഞ്ഞ രഥം പോലെ!!
എന്റെ മനസ്സും ഇപ്പോൾ ആ മുറിയിലേതുപോലെ
ഒടുങ്ങിയില്ലാത്ത യുദ്ധഭൂമിയായിരുന്നു – 18 ദിവസത്തെ പൊരിനുള്ള
കുരുക്ഷേത്രത്തിന്റെ സാക്ഷി പോലെ!!
കണ്ണുനീരാൽ എന്റെ കാഴ്ച തന്നെ
മങ്ങിയിരുന്നു…
ബാത്റൂമിൽ കയറി മുഖം കഴുകി…
തിരിഞ്ഞു നടക്കവേ എന്റെ കണ്ണ്
ഒരിടത്ത് തട്ടി നിന്നു…
ക്ലോസറ്റിൽ ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു കോണ്ടം…
അതിനോട് ചേർന്ന് വേസ്റ്റ് ബിന്നിൽ
അതിന്റെ കവറും…
അക്ഷരങ്ങൾ കണ്ണിൽ വെട്ടിപ്പിടിച്ചു…
XXL
ആ നിമിഷം ചത്ത മനസ്സിലേക്ക് വീണ്ടും ഒരു ശരം കൂടി കുത്തിയിറങ്ങി…
ഇതുവരെ താങ്ങിയിരുന്നത്
വേദനയാണെങ്കിൽ… ഇത്
അപമാനമായിരുന്നു…
ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഷബീന എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു…
കയ്യിൽ ചായ…
പക്ഷേ അത് ആശ്വാസമല്ലായിരുന്നു…
വാക്കുകൾ ഒന്നും പറഞ്ഞില്ല… പുഞ്ചിരിയില്ല… ഒഴിവാക്കലുമില്ല…
എന്നെ നേരെ നോക്കി നിന്നിരുന്നു…
ഭാവം — രൗദ്രം…ഭീമത്സ്യം…
ചായക്കപ്പിൽ നിന്ന് എഴുന്നേറ്റു വന്ന
ആവി പോലും ആ മുറിയിലെ വെറുപ്പം
ഉരുക്കാൻ മതിയായില്ല…
അവൾ ഒന്നും മറച്ചുവെക്കുന്നില്ലായിരുന്നു…
ഒന്നും വിശദീകരിക്കാനും ശ്രമിച്ചില്ല…
അത് ഒരു ക്ഷമാപണമല്ല…
ഒരു വെല്ലുവിളിയായിരുന്നു…
പഴശ്ശിയുടെ യുദ്ധം ഇതുവരെ
തുടങ്ങിയിട്ടില്ലെന്നും…
ഇനി തുടങ്ങാൻ പോകുന്നേ ഉള്ളൂ എന്നും എന്നോട് നിശ്ശബ്ദമായി പറയുന്നതുപോലെ!!
Your email address will not be published.