മുന്നറിയിപ്പ്:
വായനയുടെ സുഖത്തിന് വേണ്ടി ഇതിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ നാടും ഭാഷയും ഏതായാലും, മലയാളത്തിലാണ് സംസാരിക്കുക.
“എടാ നീ ആദ്യം ഇതൊന്ന് പിടിപ്പിക്ക് , എന്നിട്ട് പറ എന്താ നിൻ്റെ പ്രശ്നം?” ടോണി പബ്ബിലെ തിരക്കിൽ നിന്ന് മാറി ഒരു മൂലയിലെ അരണ്ട വെളിച്ചത്തിൽ കിടന്ന ടേബിളിനരികെ ഇരുന്ന സുജിത്തിന് മൂന്നാമത്തെ പെഗ്ഗ് ഒഴിച്ചുകൊണ്ട് ഒരു പ്ലേറ്റ് ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത ശേഷം അല്പം പതിഞ്ഞ ശബ്ദത്തിൽ സുജിത്തിനോട് ചോദിച്ചു. അല്പമൊന്ന് അമാന്തിച്ചിരുന്ന സുജിത്തിൻ്റെ ഒരു കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ഹരി അവനോട് ആവർത്തിച്ചു, “എടാ എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മളുണ്ട് കൂടെ.
എന്തായാലും ധൈര്യമായി പറ.” “അതെ ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നതല്ലേ. പരിഹാരം ഇല്ലാത്ത പ്രശ്നമുണ്ടോ?” സിദ്ധാർത്ഥ് നട്ട്സ് വായിലേക്കെറിഞ്ഞു പിടിച്ചു. “മര്യാദക്ക് പറഞ്ഞോ.
നീ ഇങ്ങനെ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല,” ഫൈസൽ ഗ്ലാസ്സിലുള്ളത് വായിലൊഴിച്ച് ചിറിതുടച്ചു. “അതെ ആദ്യം കൈയിലുള്ളത് വിഴുങ്ങുന്നു, പ്രശ്നം നമ്മളോട് പറയുന്നു, നമ്മൾ അത് പരിഹരിക്കുന്നു, ബ്രോ വീണ്ടും പഴയ സുജിത്താവുന്നു,” വിക്കി കസേര അല്പം കൂടി മുന്നോട്ട് വലിച്ചിട്ടിരുന്നു.
സുജിത്ത് എന്ന സുജിയും , ടോണിയും, ഫൈസൽ എന്ന ഫൈസിയും, വിഘ്നേഷ് എന്ന വിക്കിയും, സിദ്ധാർഥ് എന്ന സിദ്ധുവും ഹരിയും കൂട്ടുകാരാണ് എന്ന് നിങ്ങൾക്ക് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ.
തമിഴ്നാട്ടിൽ ഒരു കോളേജിൽ പഠിച്ചിറങ്ങിയവർ. ടോണിയും സുജിത്തും ക്ലാസ്മെയ്റ്റ്സ് ആയിരുന്നുവെങ്കിൽ, ഫൈസലും ഹരിയും ബാച്ച് മെയ്റ്റ്സായിരുന്നു. വിക്കിയും സിദ്ദുവും ജൂനിയർ ബാച്ചിൽ നിന്ന് പിന്നീട് കൂടെ കൂടിയതാണ്. വല്ലവർക്കും കാശുണ്ടാക്കാൻ വേണ്ടി പണി എടുക്കുന്നതിനുപകരം ബാംഗ്ലൂർ നഗരത്തിൽ ഒരു സ്റ്റാർട്ടപ്പ് നടത്തിക്കൊണ്ടു പോകുന്നവരാണവർ.
സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ അങ്ങനെ വലിയൊരു സെറ്റപ്പ് ഒന്നുമല്ല കേട്ടോ. ഇവർ ആറുപേർ രണ്ടുനിലയുള്ള ഒരു വീട് അതിലാണ് കമ്പനി നടത്തുന്നത്. അത് വീടിൻ്റെ പേരാണ് ഹാപ്പി വില്ല. അല്ല, ഈ കാലത്ത് ഒരു കൊച്ചു സോഫ്റ്റ് വെയർ കമ്പനി നടക്കാൻ കുറച്ച് ലാപ്ടോപ്പും, നല്ലൊരു ഇൻ്റർനെറ്റ് കണക്ഷനും, കൊള്ളാവുന്ന ഒരു ക്ലൗഡ് സബ്സ്ക്രിപ്ഷനും , പണിയെടുക്കാൻ കഴിവുള്ള നാലഞ്ച് തലകളും മതിയല്ലോ.
എവിടെ ഇരുന്ന് വേണേൽ പണിയെടുക്കാം.
പിന്നെയും ഒരു വീട് എന്തിനാണ് എന്ന് വെച്ചാൽ പ്രധാനമായും വിദേശത്ത് സെറ്റിലായ ടോണിയുടെ പപ്പയും മമ്മയും ബാംഗ്ലൂർ ഒരു ഇൻവെസ്റ്റ് മെൻ്റ് എന്ന നിലയിൽ വാങ്ങിയിട്ട വീട് ടോണി തൻ്റെ കമ്പനിയുടെ ഓഫീസാക്കി എന്നതാണ് സത്യം. ചെക്കന് വല്ല നാട്ടിലും പോയി പണിയെടുത്ത് കഷ്ടപ്പെടാതെ നാട്ടിൽ തന്നെ എന്തെങ്കിലും ഉണ്ടാകാനായിരുന്നു താൽപര്യം.
അവൻ എത്ര നിർബന്ധിച്ചാലും കൂടെ വരില്ല എന്നറിയാവുന്നതുകൊണ്ട് അവനെ ഉപേക്ഷിച്ച് പോകുന്നതിൻ്റെ കുറ്റബോധം മറയ്ക്കാൻ ഹാപ്പി വില്ലയും സ്ഥലവും അവൻ്റെ പേർക്ക് എഴുതിവെച്ചു.
ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവരെ അറിയിക്കാൻ അത് തൻ്റെ ഓഫീസാണെന്ന് അവൻ പ്രഖ്യാപിച്ചു. അല്ല പിന്നെ, ക്ലയൻ്റ് മീറ്റ് ഒക്കെ വേണ്ടി വരുമ്പോൾ ഒരു സ്ഥലം വേണ്ടേ? പിന്നെ പത്തിരുപത്തഞ്ചു വയസ്സുള്ള ആണ് പിള്ളേരൊക്കെ എത്ര ദിവസമാണെന്ന് വെച്ചാ വല്ല കോത്താഴത്തുമുള്ള സ്വന്തം വീട്ടിൽ കുഴിച്ചു മൂടി ഇരിക്കുന്നത്.
“മീര… അവൾ… അവളെ എനിക്ക് നഷ്ടമാകും,” തൻ്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്ന കണ്ണുകൾക്ക് മുഖം കൊടുക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലി ആക്കിയ ശേഷം ഒടുവിൽ ഒരുവിധത്തിൽ സുജിത്ത് കാര്യം പറഞ്ഞൊപ്പിച്ചു.
അതെ മീര സുജിത്തിൻ്റെ കാമുകിയായിരുന്നു. കോളേജ് കാലം മുതൽ തുടങ്ങിയ നാലഞ്ച് വർഷത്തെ നീണ്ട പ്രണയം. കോളേജ് കാലം എന്ന് പറയുമ്പോൾ ഒരുമിച്ച് പഠിച്ചതാണ് എന്നല്ല കേട്ടോ. മീര അവൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടി ആയിരുന്നു. സ്കൂൾ മാഷ് സതീശൻ നമ്പൂതിരിയുടെ മകൾ.
അതെ അവനെപ്പോലെ അവളും നമ്പൂതിരിയായിരുന്നു. പറഞ്ഞുവരുമ്പോൾ അവൻ്റെ വകയിൽ ഒരമ്മാവൻറെ മോളായി വരും. അവൻ്റെ നാട്ടുകാരി തന്നെ. പക്ഷെ കോളേജിൽ പഠിക്കുന്ന കാലത്ത് കുടുംബത്തിലെ ഒരു കല്യാണത്തിനിടയിൽ ഒരു പരിചയവുമില്ലാത്ത ബന്ധുക്കൾക്കിടയിൽ പോസ്റ്റായി നിൽക്കുന്നതിനിടയിൽവെച്ചാണ് അവൻ തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിൻ്റെ ഇളപ്പമുള്ള അവളെ കാണുന്നതും, പരിചയപ്പെടുന്നതും .
ആ പരിചയം പിന്നെ ഇൻസ്റ്റയിലേക്കും, വാട്സാപ്പിലേക്കും വളർന്നു. പരിചയം സൗഹൃദമായി. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള അവൻ്റെ യാത്രകളിൽ കോഫി ഷോപ്പുകളും, പാർക്കുകളും. സിനിമ തിയേറ്ററുകളും അവരുടെ സൗഹൃദത്തിൻ്റെ വളർച്ചയ്ക്ക് വളമേകി. അധിക കാലം വേണ്ടി വന്നില്ല അതൊരു പ്രണയത്തിൽ എത്തി നിൽക്കാൻ.
“ഓ നീയും ഹരിയെ പോലെ തേയ്ക്കപ്പെട്ടോ?? രണ്ട് നിരാശാ കാമുകന്മാരെ താങ്ങാൻ നമ്മുടെ ഗാങ്ങിന് പറ്റില്ല കേട്ടോ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും ഹരിയെ നോക്കി. കാര്യം ബ്രേക്കപ്പ് കഴിഞ്ഞ് ഒരുവർഷത്തിലധികം കഴിഞ്ഞിരുന്നെങ്കിലും,
ഹരി എന്നോ അതിൽനിന്ന് മൂവ് ഓൺ ചെയ്തിരുന്നുവെങ്കിലും ഹരിയായിരുന്നു അവരുടെ ആസ്ഥാന “നിരാശാകാമുകൻ”. അല്ലെങ്കിലും സുജിത്തിനെ പോലെ നാലഞ്ചുവർഷം കൊണ്ടുനടക്കുന്ന കല്യാണം കഴിക്കാനുള്ള പ്രണയമൊന്നും അല്ലായിരുന്നു ഹരിയുടെ. മാത്രമല്ല എപ്പോൾ വേണമെങ്കിലും പിരിയാവുന്ന ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ച ഫുൾ സ്വതന്ത്രമായ ഒരു ഏർപ്പാടായിരുന്നു അത്.
ഹരി ഇടയ്ക്ക് നടത്താറുള്ള ഏകാന്തമായ ഫോട്ടോഗ്രാഫിക് യാത്രകളിൽ ഒരിക്കൽ പരിചയപ്പെട്ട ഒരു പെൺകുട്ടി, ഒരു നോർത്ത് ഇന്ത്യൻ മലയാളി.
“അത് ശരിയാണ്. ആ സ്ഥാനം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, ” ചിരിച്ചുകൊണ്ട് ഹരി തുടർന്നു, ” അതുകൊണ്ട് എൻ്റെ മോൻ നഷ്ടമാകുന്ന കാര്യം ഒന്നും പറയാതെ അവളെ സ്വന്തമാക്കുന്ന കാര്യം പറ.”
“എന്താടാ നീ പറയുന്നത് ? നിങ്ങൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടാകാനാണ് ? വല്ലപ്പോഴും വരുന്ന സൗന്ദര്യ പിണക്കമല്ലേ, അത് നിങ്ങള് മണിക്കൂർ വെച്ച് തീർക്കുന്നതല്ലേ? അതിനിങ്ങനെ ഓവറാക്കണ്ട” ടോണി അത്ഭുതം കൂറി. കാര്യം എല്ലാവരും ഒരേ കോളേജിൽ പഠിച്ചതാണെങ്കിലും ടോണിയും സുജിത്തും തമ്മിലായിരുന്നു ആദ്യം കൂട്ടായത്.
ആ സൗഹൃദം കാരണമാണ് കോഴ്സ് കഴിഞ്ഞ് ഒരു ഗതിയും പരഗതിയുമില്ലാതെ വീട്ടിൽ കയറാൻ പറ്റാതെ കൈയിലുള്ള ഇരുപതിൽ പരം സപ്ലികൾ എഴുതിയെടുക്കാൻ നെട്ടോട്ടമോടിയിരുന്ന സുജിത്തിനെ ടോണി സ്വന്തം ചെലവിൽ പോറ്റിയതും, ഒടുവിൽ ഒരു സ്റ്റാർട്ടപ്പിൻ്റെ ഐഡിയയുമായി ഫൈസൽ ചാടി വീണപ്പോൾ സുജിത്തിനെ കൂടെ കൂട്ടിയതും.
അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാൾ നന്നായി ടോണിക്ക് സുജിത്തിനെ അറിയാമായിരുന്നു. പച്ചക്ക് പറയാൻ മടിയുള്ള അവൻ്റെ വിഷമങ്ങളും പരിഭവങ്ങളും സന്തോഷങ്ങളുമെല്ലാം രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ അവൻ പങ്കുവെക്കും. കോളേജിൽ പഠിക്കുമ്പോൾ ഇതുപോലെ ഒരു വെള്ളമടിയ്ക്കിടയിൽ വെച്ചാണ് മീരയുടെ കാര്യം അവൻ ആദ്യമായി ആരോടെങ്കിലും പറയുന്നത്, ടോണിയോട്.
അന്നുമുതൽ ടോണി അവരുടെ ബന്ധത്തിൻ്റെ ശീത താപങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട്. പലപ്പോഴും അവരുടെ ഇടയിലെ കൊച്ചു കൊച്ചു വഴക്കുകൾ തീർക്കാൻ മുമ്പിൽ നിന്നോ പിന്നിൽ നിന്നോ ഇടപെട്ടിട്ടുണ്ട്. അങ്ങനെ പിണക്കമുള്ളനാളുകളിൽ ഇങ്ങനെ ഒരു മൂഡ് ഓഫ് അവന് പതിവുള്ളതാണ്.
അപ്പോഴൊക്കെ ടോണി അവനെ പൊക്കിയെടുത്ത് ഇതുപോലെ വല്ല പബ്ബിലും കൊണ്ടുവന്ന് രണ്ടെണ്ണം അടിച്ച് കുറച്ചുനേരം ഡാൻസൊക്കെ ചെയ്ത് ഉഷാറാക്കും. പക്ഷേ അന്നൊന്നും അവൻ ഇങ്ങനെ “മീരയെ നഷ്ടപ്പെടും,” എന്നൊന്നും പറഞ്ഞ് ഇത്രയും കരഞ്ഞിട്ടില്ല.
“ഹരിക്കുണ്ടായത്തുപോലെ അവൾ എന്നെ തേച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും വിഷമമുണ്ടാകില്ല,” സുജിത്ത് തുടർന്നു, ” എന്നാല് അവൾക്ക് എന്നെയും എനിക്ക് അവളെയും ഇഷ്ടമുണ്ട് എന്നറിയുമ്പോൾ തന്നെ അവളെ നഷ്ടമാകുന്നത്…” അവന് മുഴുമിപ്പിക്കാനായില്ല.
“എന്താടാ ഈ പറയുന്നത്?” ഹരി അവൻ്റെ കൈ പിടിച്ചു.
“നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങള് ഒന്നിച്ചിരിക്കും, നീ കാര്യം പറ” ടോണി ആവർത്തിച്ചു.
“അവൾക്ക്.. അവൾക്ക് കല്യാണാലോചനകൾ തുടങ്ങിയിരിക്കുന്നു. ”
“ഓ ഇത്രേ ഉള്ളോ?ഇതിനാണോ? നിങ്ങള് പോയി വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്ക്” സിദ്ധു കൂളായി പറഞ്ഞു.
“നന്നായി… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച് ചെന്ന് ചോദിച്ചാൽ ഉടനെ പെണ്ണ് തരും. ബന്ധു ആണെന്നെ ഉള്ളൂ എടാ അവളുടെ അച്ചന് കാശിനോടുള്ള ആർത്തി കഴിഞ്ഞേ എന്തും ഉള്ളൂ.
സർക്കാർ ജോലിക്കാരുടെ ആലോചന വരെ പി എസ് സി സൈറ്റ് നോക്കി ശമ്പളം പോര എന്ന് കണ്ടുപിടിച്ച് ഉപേക്ഷിക്കുന്ന ആളോടാണ് ചിതലെടുത്ത തറവാടിൻ്റെ കുടുംബക്ഷേത്രത്തിലെ ശാന്തിപ്പണിവെച്ച് കുടുംബം നോക്കുന്ന അഛൻ്റെ ഡിഗ്രി പോലും പാസ് ആവാത്ത മകൻ പെണ്ണ് ചോദിക്കുന്നത്. എന്നോടുള്ള പുച്ഛം അയാളുടെ ഓരോ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. ”
അതുകേട്ട് ടോണിയെ നോക്കിയ മറ്റുള്ളവരോട് ടോണി സുജിത്ത് പറഞ്ഞത് ശരിയാണ് എന്ന് അർത്ഥത്തിൽ തലകുലുക്കി.
“എന്നാല് പിന്നെ ബ്രോ അവളെ ആരും അറിയാതെ വിളിച്ചിറക്കി രജിസ്റ്റർ മാര്യേജ് ചെയ്യ്,” വിക്കി പറഞ്ഞു.
“അതെ അവൾക്ക് നിങ്ങളെ ഇഷ്ടമാണല്ലോ, അപ്പോ നീ അവളെ വിളിച്ചിറക്ക്, ബാക്കി നമുക്ക് അപ്പൊ നോക്കാം” സിദ്ധു ശരിവെച്ചു.
“എടാ.. അത് നടക്കില്ല…. അവൾ അവൾ അവളുടെ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. ”
“അവരുടെ വേദന ഒക്കെ കുറച്ചുകഴിയുമ്പോൾ മാറും..” ഹരി പറഞ്ഞു.
“അതല്ലടാ… അവൾക്ക് താഴെ ഒരു അനിയത്തി ആണ്. അവൾ ഒളിച്ചോടിയാൽ അനിയത്തിയുടെ ഭാവിയെ കൂടി അത് ബാധിക്കും. അങ്ങനെ വല്ലതും സംഭവിച്ചാൽ അവളുടെ അഛനും അമ്മയും .. പിന്നെ ടോണി നിനക്കറിയാമല്ലോ.. എനിക്കും താഴെ അനിയത്തി ആണ്… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച്…”
“ശരിയാണ്,” ടോണി പറഞ്ഞു,” അവളുടെ വീട്ടുകാർ ഒരുപക്ഷേ താങ്ങിയാലും, അങ്ങനെ വല്ലതും ഉണ്ടായാൽ ഇവൻ്റെ വീട്ടുകാർ താങ്ങില്ല. ഇവൻ്റെ വീട്ടിൽ ഇവനെ ആവശ്യമാണ് താനും…”
“അപ്പോ രജിസ്റ്റർ മാര്യേജ് നടക്കില്ല,” ഹരി പറഞ്ഞു.
പെട്ടെന്ന് അവിടമാകെ മൗനമായി. അല്പനേരത്തെ മൗനത്തിന് ശേഷം അത്രനേരമാകെ ആലോചനയിലായിരുന്ന ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു, “എടാ സുജീ… ബാംഗ്ലൂരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നടത്തുന്ന, ഒരു രണ്ടുനില വീട് സ്വന്തമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് മീരയുടെ തന്തപ്പടി മോളെ കെട്ടിച്ചു കൊടുക്കില്ലേ?!”
ആർക്കും ഒന്നും മനസ്സിലായില്ല. സുജിത്ത് ആകെ അന്തിച്ചുപോയിരുന്നു. “കൊള്ളാം അവളെ വല്ലവർക്കും കെട്ടിച്ചുകൊടുക്കാനാണോ നമ്മൾ വട്ടം കൂടി ഇരിക്കുന്നത്,” സിദ്ധാർത്ഥ് ടോണിയെ നോക്കി. കൂടെ മറ്റുള്ളവരും.
“എടാ പൊട്ടാ വല്ലവർക്കുമല്ല, ഞാൻ പറഞ്ഞ ആ സോഫ്റ്റ് വെയർ എഞ്ചിനീയർ നമ്മുടെ സുജി തന്നെ. തൽക്കാലത്തേക്ക് നമ്മുടെ കമ്പനിയും ഹാപ്പി വില്ലയും ഒക്കെ അവൻ്റെയാണ് .. അവൻ്റെയാണ് എന്ന് നമ്മൾ മീരയുടെ വീട്ടുകാരെ വിശ്വസിപിക്കുന്നു. മനസ്സിലായോ?”
“എടാ ഈ ഡിഗ്രി പോലും ഇല്ലാത്ത ഞാനോ?” സുജിത്ത് ചോദിച്ചു.
“അതിന് ബ്രോക്ക് ഡിഗ്രി ഇല്ല എന്ന് അങ്ങേർക്ക് അറിയാമോ?” വിക്കി ചോദിച്ചു.
“എവിടുന്ന്? അങ്ങേർക്ക് പോയിട്ട് ഇവൻ്റെ വീട്ടുകാർക്ക് പോലുമറിയില്ല,” ടോണി പറഞ്ഞു.
“അപ്പോ പിന്നെ പറഞ്ഞപോലെ.. അവരുടെയെല്ലാം മുന്നിൽ സുജിത്താണ് നമ്മുടെ സി ഇ ഒ.” ഫൈസൽ പറഞ്ഞു.
“പക്ഷേ.. എടാ.. അങ്ങേർക്ക് എൻ്റെ വീട്ടിലെ കാര്യമൊക്കെ നന്നായി അറിയുന്നതല്ലേ? ഞാൻ നമ്മുടെ കമ്പനിയുടെ മുതലാളി എന്നൊന്നും പറഞാൽ അയാള് വിശ്വസിക്കില്ല,” സുജിത്ത് മറ്റൊരു പോയിൻ്റ് പറഞ്ഞു.
“ശരിയാണ്. പക്ഷേ പക്ഷേ പണം മുടക്കിയത് നീയല്ല… നമ്മുടെ ഇൻവെസ്റ്റർ ആണല്ലോ… നിനക്കുള്ളത് ഷെയറാണ്… കോടികളുടെ ഷെയർ… അതങ്ങേർ വിശ്വസിക്കും..”
“ഇൻവെസ്റ്ററോ ഏത് ഇൻവെസ്റ്റർ?” സുജിത്ത് സംശയിച്ചു.
“എടാ ഏതെങ്കിലും ഒരു നാടകക്കാരനെ പിടിച്ചു ടൈം കോട്ടും ധരിപ്പിച്ച് കൊണ്ടുവരാൻ ആണോ പ്രയാസം. ഇനി ഒന്നും നടന്നില്ലെങ്കിൽ എനിക്കും ചില ഫോറിൻ കോൺടാക്ട് കൂട്ടിക്കോ. അവിടന്ന് ഒരു വീഡിയോ കോൾ പോരെ? കൂടെ വാടകയ്ക്കെടുത്ത ഒരു ഫോറിൻ കാറും, പണി നടക്കുന്ന ഏതെങ്കിലും ബിൽഡിംഗിൽ ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരു ഓഫീസ് സ്പേസും കൂടി ആയാൽ പിന്നെ അവളുടെ തന്തയല്ല തന്തയുടെ തന്ത വരെ വീഴും.”
അത് കേട്ടതോടെ സുജിത്തിൻ്റെ മുഖം തെളിഞ്ഞു. കൂടെ ബാക്കി ഉള്ളവരുടെയും.
“താങ്ക്സ് എല്ലാവരോടും…..” സുജിത്തിൻ്റെ കണ്ണ് നിറഞ്ഞു.
പിന്നെ കാര്യങ്ങള് പട പട എന്ന് നടന്നു. രണ്ട് ദിവസത്തിനുള്ളിൽ ഹാപ്പി വില്ലയിൽ പെയിൻ്റിംഗ് തുടങ്ങി. രണ്ടാഴ്ച കൊണ്ട് വില്ല പുതുപുത്തനായി. മറ്റുള്ളവരുടെ അത്യാവശ്യത്തിനുള്ള സാധനങ്ങൾഒഴികെ ബാക്കി എല്ലാം പൊതിഞ്ഞുകെട്ടി മുകളിലെ സ്റ്റോർ മുറിയിലേക്ക് മാറ്റി.
എല്ലാം റെഡിയായപ്പോൾ ടോണി ബാക്കി എല്ലാവരെയും നാട്ടിലേക്ക് അയച്ച ശേഷം ഡ്രൈവർ വേഷം കെട്ടി അടുക്കളയോട് ചേർന്നുള്ള മുറിയിലേക്ക് മാറി. അതിന് രണ്ടുമൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു, എല്ലാം പ്ലാൻ പടി പോകണമെങ്കിൽ സുജിത്തിനെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്ന് ടോണിക്ക് അറിയാമായിരുന്നു.
പിന്നെ ഒരു ഡ്രൈവർ കൂടി ഉണ്ടെങ്കിൽ സുജിത്തിന് കുറച്ചുകൂടി ഗമ കിട്ടുമെന്ന് ടോണി കണക്കുകൂട്ടി. ആദ്യം സുജിത്തിന് ടോണിയെ ഡ്രൈവർ വേഷം കെട്ടിച്ചതിൽ വല്ലായ്മ തോന്നിയെങ്കിലും ഒടുവിൽ ടോണി കൂടെയുള്ളത് അവനൊരശ്വാസം തോന്നി. എല്ലാം പ്ലാൻ പ്രകാരം നടന്നു.
സുജിത്ത് ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അവർക്ക് ഇതുവരെ അറിവില്ലായിരുന്നു. കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ ഒരിക്കൽ പോലും അവൻ അവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവധിക്ക് വേണ്ടി മാത്രം സുജിത്തിൻ്റെ അഛൻ മോഹനൻ അമ്പലത്തിൽ അവധി പറഞ്ഞ് പകരം ആളെ ഏർപ്പാടാക്കിയിരുന്നു.
സൗമ്യ കോളേജിൽ സിക്ക് ലീവും കൊടുത്തിരുന്നു. സുജിത്തിൻ്റെ അഛൻ മോഹനൻ നമ്പൂതിരിയും അമ്മ സാവിത്രിയും ഹാപ്പി വില്ലയും കാറും ഓഫീസും കണ്ട് വാ പൊളിച്ചു. അവൻ്റെ അനിയത്തി സൗമ്യ വില്ലയുടെ കോമ്പൗണ്ട് സൗന്ദര്യത്തിലായിരുന്നു മയങ്ങിയത്. ഏതാണ്ട് പത്ത് ദിവസത്തോളം ഊരു തെണ്ടലും, ഭക്ഷണം കഴിക്കലും, കാഴ്ച കാണലുമൊക്കെയായി അവർ അടിച്ചുപൊളിച്ചു.
അവർ തിരിച്ചുപോയി. സുജിത്തിൻ്റെ ഇവിടത്തെ വിശേഷങ്ങൾ നാട്ടിൽ പരത്താൻ ഒന്നോ രണ്ടോ ആഴ്ച കൊടുത്ത ശേഷം ടോണിയുമായി സുജിത്ത് നാട്ടിലേക്ക് പോയി. അവർ കണക്ക് കൂട്ടിയതുപോലെ സുജിത്തിൻ്റെ സക്സസ് സ്റ്റോറി പൊടിപ്പും തൊങ്ങലും ചേർത്ത് നാട്ടിൽ പരന്നിരുന്നു . അല്ലെങ്കിലും സ്വന്തം ആളുകളെ പറ്റി പൊക്കിപ്പറയാൻ വീട്ടുകാർ കഴിഞ്ഞല്ലേ വേറെ ആളുള്ളൂ.
ചെന്ന് കയറി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ സുജിത്ത് മീരയുടെ കാര്യം അവതരിപ്പിച്ചു. മുൻപായിരുന്നെങ്കിൽ “അതൊന്നും നമ്മുടെ കൊക്കിൽ ഒതുങ്ങില്ല മോനെ,” എന്നോ മറ്റോ ആവും അവൻ്റെ അഛൻ്റെ അഭിപ്രായം.
അവൻ്റെ അമ്മ ഏറിയാൽ, “എൻ്റെ കുഞ്ഞിന് അതൊന്നും വിധിച്ചിട്ടില്ല,” എന്ന് പറഞ്ഞ് പൊട്ടിക്കരയുമായിരിക്കും. അവൻ്റെ അനിയത്തി ഒരു പക്ഷേ അവൻ്റെ കളിയാക്കി ചിരിക്കുമായിരിക്കും. എന്നാല് അവർ ഇപ്പൊ പഴയ അർദ്ധപട്ടിണിക്കാരല്ല, ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ മുതലാളിയുടെ വീട്ടുകാർ ആണ്. “നമുക്ക് അവർ മതിയോ.
സതീശൻ വെറും സ്കൂൾ മാഷ് അല്ലേ, ആ കുട്ടിയ്ക്കാണെങ്കിൽ ജോലിയൊന്നും ഇല്ല പി എസ് സി കോ മറ്റോ പഠിക്കുകയാണെന്നാണ് കേട്ടത്,”മോഹനൻ്റെ ശബ്ദത്തിൽ പുച്ഛത്തിൻ്റെ ചുവ നിറഞ്ഞു.
ഒടുക്കം സുജിത്ത് വാശിപിടിച്ചപ്പോൾ,”എൻ്റെ കുട്ടിക്ക് അതാണ് വേണ്ടതെങ്കിൽ പിന്നെ അമ്മയ്ക്കും അതുതന്നെ മതി,” എന്ന് അവൻ്റെ അമ്മ ലക്ഷ്മിയും, “ഏട്ടൻ്റെ ചോയ്സ് സൂപ്പർ, എനിക്കിഷ്ടമാണ് മീരേട്ടത്തിയെ,” എന്ന് സൗമ്യയും പക്ഷം പിടിച്ചതോടെ മോഹനനും സമ്മതിച്ചു. സുജിത്തിൻ്റെ കമ്പനിയുടെ വർത്തമാനങ്ങൾ നാട്ടിലെന്നപോലെ കുടുംബത്തിലും പരന്നിരുന്നതുകൊണ്ട് മീരയുടെ കുടുംബം അവരെ വളരെ നന്നായാണ് വരവേറ്റത്.
അത്യാവശ്യം വർത്തമാനങ്ങൾ കഴിഞ്ഞപ്പോൾ മോഹനൻ വന്ന കാര്യം സതീശനെ അറിയിച്ചു. അതിനോടകം മീരയും തൻ്റെ അടുപ്പത്തിൻ്റെ കാര്യം സതീശനെ അറിയിച്ചിരുന്നതുകൊണ്ട് സതീശനിൽ വലിയ അമ്പരപ്പൊന്നും ഉണ്ടായില്ല. മോഹനൻ കാര്യം പറഞ്ഞുകഴിഞ്ഞപ്പോൾ സതീശൻ പറഞ്ഞത് ഇതാണ്, ” ഉള്ളത് പറയാമല്ലോ, കാര്യം നമ്മൾ ഒരേ കുടുംബവും കൂട്ടരുമൊക്കെ ആണെങ്കിലും എൻ്റെ മോളെ വിദേശത്ത് ജോലിയുള്ള ഒരാൾക്ക് കെട്ടിച്ചു കൊടുക്കണം എന്നായിരുന്നു എനിക്ക്.
അല്ലാതെ നിങ്ങളുടെ പോലെ ഒരു ദാരിദ്ര്യം പിടിച്ച കുടുംബത്തിലേക്ക് അയക്കാൻ ആയിരുന്നില്ല. എന്തു ചെയ്യാം അവൾക്ക് ഇവനെ ആണ് ഇഷ്ടം. കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നാലോചിച്ച് ഒന്നും നോക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല. എൻ്റെ മോളുടെ ഭാവി ഞാൻ നോക്കണമല്ലോ.
പക്ഷേ സ്വന്തമായി ഒരു കമ്പനി ഒക്കെ ഉള്ള ഒരു യോഗ്യനെ അവഗണിക്കാനും എനിക്ക് വയ്യ. ഒരു കാര്യം ചെയ്യാം ഞങൾ സുജിത്തിൻ്റെ ചുറ്റുപാടൊക്കെ ഒന്ന് വന്ന് നോക്കിയിട്ട് നമുക്ക് കാര്യങ്ങള് തീരുമാനിക്കാം.” സതീശൻ പറഞ്ഞുകേട്ട് മോഹനൻ ഉള്ളിൽ പല്ലിറുമ്മിയെങ്കിലും, സുജിത്തും ടോണിയും കാര്യങ്ങൾ തങ്ങളുടെ പ്ലാൻ അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന സന്തോഷത്തിലായിരുന്നു.
സുജിത്തിൻ്റെ വീട്ടുകാർ വന്നതുപോലെ തന്നെ മീരയുടെ വീട്ടുകാർ വന്നപ്പോഴും എല്ലാം പ്ലാൻ ചെയ്തതുപോലെ നടന്നു. നാലഞ്ച് ദിവസത്തിന് ശേഷം സതീശനും ഭാര്യയും മടങ്ങുമ്പോൾ ഭാവി മരുമകൻ്റെ ജോലിയും, മുതലും, സൗകര്യങ്ങളും കണ്ട് അവരുടെ കണ്ണും മഞ്ഞളിച്ചിരുന്നു.
വീട്ടുകാർ വന്നുപോയതോടെ വീണ്ടും എല്ലാവരും തിരികെ വില്ലയിൽ എത്തി. അങ്ങനെ എത്തിയ ദിവസം വൈകുന്നേരം മറ്റൊരു ഫുൾ പൊട്ടിച്ച് ഒഴിച്ചുകൊണ്ടിരിക്കെ ടോണി പറഞ്ഞു, “കല്യാണം നടക്കും എന്ന് തീരുമാനമായ സ്ഥിതിക്ക്, ഇനി നമ്മൾ ഒരു പ്രധാനപ്പെട്ട ചില കാര്യങ്ങള് തീരുമാനിക്കാൻ ഉണ്ട്.”
“ഇനിയുമെന്താ പ്രശ്നം? എല്ലാം തീരുമാനമായില്ലേ?”ഹരിയാണ് എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന അത് ചോദ്യം ചോദിച്ചത്.
സാവകാശം ഒരു സിപ് എടുത്ത ശേഷം ടോണി പറഞ്ഞു, ” കല്യാണം പെൺ വീട്ടുകാർ ആണ് നടത്തുന്നത്. എങ്കിലും ഇവന് ഒരു റിസപ്ഷൻ നടത്തേണ്ടിവരും, പിന്നെ ഇവൻ്റെ വീട്ടിലെ ചെലവുകൾ, ഡ്രസ് അങ്ങനെ ചില ചെലവുകൾ വേറെ…ഇവനെ കൈയ്യിൽ പണം ഒന്നും കാണില്ല, എനിക്കറിയാം. അവന് നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി സാലറി നമ്മൾ കൊടുക്കുന്നുണ്ട്.. എന്നാലും അതൊന്നും ആവില്ല…”
സുജിത്തിൻ്റെ മുഖം വാടി. തല താഴ്ന്നു.
“അതിനെന്താ… അത് നമ്മൾ കമ്പനി ചെലവിൽ നടത്തുന്നു.. നമുക്ക് എല്ലാവർക്കും കൂടി ഷെയര് ചെയ്യാമല്ലോ..” ഫൈസൽ പറഞ്ഞു.
“അതാണ് ഞാനും പറയാൻ വന്നത്. ഞാൻ ഒന്ന് മുഴുമിപ്പിക്കട്ടെ…” ടോണി എല്ലാവരെയും നോക്കി. എല്ലാവരും നിശ്ശബ്ദരായി.
” കല്യാണം നമുക്ക് നടത്താം. അതിൻ്റെ ചെലവ് ഒരു പ്രശ്നമാകില്ല. പക്ഷേ, കല്യാണം കഴിഞ്ഞ് അവൻ അവളെ ബാംഗ്ലൂർ കൊണ്ടുവന്നാൽ എവിടെ താമസിപ്പിക്കും… ഈ നാട്ടിൽ ഒരു വാടക വീട് എടുക്കണമെങ്കിൽ മിനിമം ഒരു ലക്ഷം അഡ്വാൻസ് കൊടുക്കണ്ടേ ? ഇനി അതും നമ്മൾ സഹായിക്കാം എന്ന് വെച്ചാലും…
വാടക ഒരു മുറിയും അടുക്കളയും മാത്രമേ ഉള്ളൂ എങ്കിൽ പോലും ഇരുപതിനായിരം വേണ്ടേ? പിന്നെ ബാക്കി ചെലവോ? ഇവിടുത്തെ ശമ്പളം വെച്ച് ഇരുപതിനായിരം പോയാൽ പിന്നെ ബാക്കി എന്തുണ്ട്? അവൾ ഡിഗ്രിയാണ് , പക്ഷേ ഒരു ബി എ ഇംഗ്ലീഷ് വെച്ച് എന്ത് ജോലി കിട്ടാനാണ് ഇനി എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ തന്നെ അതിനെന്ത് ശമ്പളം കിട്ടും? ഇനി അത് സിറ്റിയുടെ വേറെ ഒരു അറ്റത്താണ് എങ്കിൽ കിട്ടുന്ന പൈസ യാത്ര ചെയ്യാൻ പോലും ചെലപ്പോ തികയില്ല.
ഇതൊക്കെ അവൾക്ക് ജോലി കിട്ടിയാൽ ഉള്ള കാര്യമാണ്. ഇനി അഥവാ കിട്ടിയില്ലെങ്കിലോ? ഇവർ എങ്ങനെ ജീവിക്കും? കല്യാണം നടത്തുന്ന നമുക്ക് അത് കാര്യത്തിലും ഒരു ഉത്തരവാദിത്വമില്ലേ?” അവിടമാകെ നിശ്ശബ്ദമായി.
“ടോണി… നിങ്ങള് ഇപ്പൊ തന്നെ ഒരുപാട് ചെയ്തു. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ…” സുജിത്ത് എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
“ശരി നിൻ്റെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ?” ടോണി സുജിത്തിനോട് ചോദിച്ചു.
സുജിത്തിൻ്റെ തല വീണ്ടും താണു. അവൻ വെട്ടി വിയർത്തു.
“എടാ നിന്നെ വിഷമിപ്പിക്കാൻ അല്ല. നിന്നെയും അവളെയും പറ്റുന്നത്രയും കാലം ഞങൾ സഹായിക്കും. പക്ഷേ ഈ നാട്ടിൽ ഒരു കുടുംബമായി ജീവിക്കുമ്പോൾ അതൊന്നും ഒന്നുമാകില്ല.”
“ശരി ടോണി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?” ഹരിയാണ് അത് ചോദിച്ചത്
“ഞാൻ ആലോചിച്ചിട്ട് രണ്ടു വഴിയാണ് ഉള്ളത്. ഒന്ന് ഇവൻ അവളെ നാട്ടിൽ തന്നെ നിർത്തി ഒറ്റയ്ക്ക് ഇങ്ങോട്ട് ഇവിടെ നിന്ന് ജോലി ചെയ്യുക. പറ്റുമ്പോൾ നാട്ടിൽ പോവുക. …പക്ഷേ അതിൽ ഒരു കുഴപ്പമുള്ളത് ഇത്രയും വലിയ വീടും കാറും സൗകര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ഇവൻ മീരയെ എന്തുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവരുന്നില്ല എന്നതിന് ഒരു കാരണവും പറയാനില്ല എന്നതാണ്. കുറച്ചുകാലം എന്തെങ്കിലും നുണ പറഞ്ഞു പിടിച്ചു നിന്നാൽ പോലും നാൾക്കുനാൾ സംശയം കൂടും. പിടിക്കപ്പെടും. പിടിക്കപ്പെട്ടാൽ പിന്നെ അറിയാമല്ലോ… “
“വേണ്ട… അത് വേണ്ട… അവളെ പിരിഞ്ഞ്….അതുവേണ്ട…. ” സുജിത്ത് പറഞ്ഞു.
“അതെ രണ്ടു യുവ മിഥുനങ്ങളെ വേർപിരിക്കുന്നത് അല്ലെങ്കിലും പാപമാണ്, ” വിക്കി കൂട്ടിച്ചേർത്തു.
“എന്താണ് രണ്ടാമത്തെ ഓപ്ഷൻ?” ഫൈസൽ ചോദിച്ചു.
ഗ്ലാസിൽ ബാക്കിയുള്ള മദ്യം കൂടി ഇറക്കിയ ശേഷം ടോണി സുജിത്തിനെ നോക്കി. പിന്നെ സാവകാശം എഴുന്നേറ്റ് ജനലിനരുകിൽ പോയി പുറത്തെ വിജനതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, ” ഈ ഹാപ്പി വില്ലയിൽ വെച്ചാണ് കൂട്ടുകാരായിരുന്ന നമ്മൾ ഒരു കുടുംബം പോലെയായത്,” ടോണി ഒന്ന് നിർത്തിയ ശേഷം തിരിഞ്ഞ് മറ്റുള്ളവരെ നോക്കിക്കൊണ്ട് തുടർന്നു,
“രണ്ടാമത്തെ ഓപ്ഷൻ ഒരു ഓപ്ഷൻ ആണോ അല്ലയോ എന്ന് പോലും തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, സുജിത്താണ്. പക്ഷേ ഒന്നെനിക്ക് ഉറപ്പാണ്, നമ്മൾ ഉണ്ടാക്കിയ ഈ കുടുംബത്തിന് സുജിത്തും മീരയും വേർപിരിയാതെ അവരെ സഹായിക്കാൻ പറ്റുന്ന ഒരേയൊരു ഓപ്ഷൻ അതാകും.”
“എന്താണ് നീ കാര്യം പറ,” ഫൈസൽ ചോദിച്ചു. ടോണി സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി. സുജിത്തിൻ്റെ മുഖത്തും മറ്റുള്ളവരെപ്പോലെ ആകാംക്ഷ തളം കെട്ടി.
“സുജിത്തിന് സമ്മതമാണെങ്കിൽ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ അവനും മീരയും നമ്മുടെ കൂടെ ഹാപ്പി വില്ലയിൽ തന്നെ താമസിക്കട്ടെ. നമ്മുടെ കുടുംബത്തിലെ ആദ്യത്തെ ദമ്പതികളായി. അഡ്വാൻസിൻ്റെയോ വാടകയുടെയോ തലവേദനയില്ലാതെ, ചെലവുകൾ ഇതുവരെ എങ്ങനെയാണോ നമ്മൾ കമ്പനിയുടെ ഓപ്പറേഷൻസ് കോസ്റ്റിൽ ഉൾപ്പെടുത്തിയത് അതുപോലെ തന്നെ.
മീരയെ ട്രെയിൻ ചെയ്താൽ നമ്മുടെ ഒരു റിസപ്ഷനിസ്റ്റ് അല്ലെങ്കിൽ കോൾ സെൻ്റർ എക്സിക്യൂട്ടീവ് അല്ലെങ്കിൽ അഡ്മിൻ പോലെ വില്ല നടത്തിക്കൊണ്ട് പോവാൻ ആകുകയാണെങ്കിൽ പുറം കാര്യങ്ങൾ മാത്രം സുജിത്തിന് ഫോക്കസ് ചെയ്യാമല്ലോ. അങ്ങനെയാണെങ്കിൽ നമുക്ക് ഒരു ചെറിയ സാലറി മീരയ്ക്കും കണ്ടുപിടിക്കാം.
പക്ഷേ എല്ലാവർക്കും, പ്രത്യേകിച്ച് സുജിത്തിന് സമ്മതമാണെങ്കിൽ മാത്രം,” ടോണി പറഞ്ഞു നിർത്തി. വീണ്ടും അവിടമാകെ നിശബ്ദത നിറഞ്ഞു. ഓരോരുത്തരുടെയും നിശ്വാസങ്ങൾ അലയടിച്ചു.
ഒടുവിൽ ഹരി തൊണ്ടയനക്കി, ” കേട്ടിട്ട് വളരെ നല്ലൊരു ഐഡിയയാണ്, നമ്മുടേത് ഒരു കുടുംബമാണ്, സുജി നമ്മുടെ ഒരു സഹോദരനും. സഹോദരനും ഭാര്യക്കും തണലൊരുക്കുക എന്നത് നമ്മുടെ ജോലിയാണ്. പക്ഷേ സുജിത്ത് ആണ് തീരുമാനിക്കേണ്ടത്. കാരണം പുറത്തുനിന്ന് നോക്കുന്നവർക്ക് ചെലപ്പോ മറ്റ് അഞ്ച് ആണുങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു കുടുംബമായി എങ്ങനെ….”
ഹരിക്ക് വാചകം മുഴുമിപ്പിക്കാനായില്ല. സുജിത്തിൻ്റെ തേങ്ങൽ അതിനിടയിൽ കയറി. അതെ സുജിത്ത് തേങ്ങുകയായിരുന്നു. ഒരു നിമിഷം എല്ലാവരും അമ്പരന്ന് നിൽക്കെ സുജിത്ത് ടോണിയെ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. അവൻ കരച്ചിൽ അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട്, “താങ്ക്സ് എടാ നിങ്ങളൊക്കെ ഞാൻ എങ്ങിനെയാണ് നന്ദി പറയേണ്ടത്,” എന്ന് പറഞ്ഞപ്പോഴാണ് അത് ആനന്ദ കണ്ണീരാണ് എന്ന് അവർക്ക് മനസിലായത്.
അതെ സുജിത്തിൻ്റെ കണ്ണിൽ ഇരുണ്ട് കയറിയ അനിശ്ചിതത്വത്തിൻ്റെ രാത്രിയിലെ പൊൻ വെളിച്ചമായിരുന്നു അവർ മുന്നോട്ട് വെച്ച ഐഡിയ. സത്യം പറഞ്ഞാല് പണ്ടേ ബിസിനസ് കുടുംബത്തിൽ ജനിച്ച ഫൈസലിൻ്റെയായിരുന്നു സ്റ്റാർട്ടപ്പ് ഐഡിയയും ബിസിനസ്സും, ഫണ്ടിംഗ് മൊത്തം ടോണിയുടെ, ആപ്പ് ഡിസൈൻ ചെയ്തത് ഹരി, ഉണ്ടാക്കിയത് വിക്കിയും,
സിദ്ദുവും. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാഞ്ഞിട്ടും ആ ഗ്രൂപ്പിൽ സുജിത്ത് ഉൾപ്പെട്ടത് അവൻ അവരുടെ, പ്രത്യേകിച്ചും ടോണിയുടെ കൂട്ടുകാരൻ ആയതുകൊണ്ട് മാത്രമായിരുന്നു. ആരും അതൊരിക്കലും കാണിച്ചില്ലെങ്കിലും മറ്റാരേക്കാൾ നന്നായി സുജിത്തിന് സ്വയം അത് ബോധ്യം ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവൻ തന്നെക്കൊണ്ടാവും വിധമെല്ലാം അവർക്ക് ഒരു ബാധ്യത ആവാതിരിക്കാൻ കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി ശ്രമിച്ചു. അതുകൊണ്ടുതന്നെ ഒഫീഷ്യൽ ടൈറ്റിൽ ലോജിസ്റ്റിക് മാനേജർ എന്നായിരുന്നെങ്കിലും പ്രോഡക്റ്റ് ട്രെയിനിങ്ങും, കസ്റ്റമർ കോൾ എടുക്കുന്നതും മുതൽ പർച്ചേസിംഗും ഡ്രൈവിങ്ങും എന്തിനധികം ഭക്ഷണം ഉണ്ടാക്കാനും ക്ലീനിങ്ങിനും വരുന്ന ചേച്ചിയുടെ സൂപ്പർവിഷൻ വരെ എല്ലാം അവൻ കണ്ടറിഞ്ഞു ചെയ്തു.
അവനെ സംബന്ധിച്ച് അവന് മറ്റൊരു പണി എവിടെയും കിട്ടാനില്ല. അതുകൊണ്ട് അവൻ്റെ രക്ഷ അത് കമ്പനിയുടെ രക്ഷയാണ് എന്ന് അവൻ നേരത്തെ ഉറപ്പിച്ചിരുന്നു. അന്നത്തോടെ അവൻ്റെ ആ തീരുമാനം ഒന്നുകൂടി ദൃഢമായി. സുജിത്തിൻ്റെ മുഖത്തെ പുഞ്ചിരിക്കൊപ്പം എല്ലാവരുടെ മുഖവും തെളിഞ്ഞു. “അപ്പോ പിന്നെ എല്ലാവരും കൈയ്യടിച്ച് പാസാക്കുകയല്ലേ,” ഹരി വിളിച്ചു ചോദിച്ചു. “അതൊക്കെ എപ്പോഴേ പാസ്സായി,” വിക്കി പൊട്ടിച്ചിരിച്ചു.
“അപ്പോ നമ്മുടെ ഹാപ്പി വില്ല ഒരുങ്ങുകയാണ്, നമ്മുടെ സുജിത്തിൻ്റെ മീരയെ വരവേൽക്കാൻ, അങ്ങനെ വീണ്ടും ഒരു വീടായി മാറാൻ” ഫൈസൽ ഉറക്കെ പറഞ്ഞു.
“അല്ല, ഇനി മീരയ്ക്ക് ഇത് സമ്മതമല്ലെങ്കിൽ… ” ഹരി ഒരു നിമിഷം ചിന്തിച്ച ശേഷം ചോദിച്ചു. സുജിത്ത് ഇടയിൽ കേറി, “അവൾ സമ്മതിക്കും… ഒളിച്ചോട്ടമൊഴികെ എന്തും അവൾ സമ്മതിക്കും. കാരണം എന്നെയല്ലാതെ വേറെ ഒരാളെ കെട്ടേണ്ടി വന്നാൽ അവൾക്ക് ഭ്രാന്തുപിടിക്കും. ”
“അങ്ങനെ ഒരു പെണ്ണിനെ കിട്ടിയ നീ ഭാഗ്യം ചെയ്തവനാണ്, ” ഹരി പറഞ്ഞു. “അങ്ങിനെ ഒരു പെണ്ണിനെയും, നിങ്ങളെപ്പോലെ ഉള്ള കൂട്ടുകാരെയും,” സുജിത്ത് തിരുത്തി.
“അല്ല ഇനി എങ്ങാനും ബ്രോയുടെയോ അണ്ണിയുടെയോ വീട്ടിൽ നിന്ന് ഇവരുടെ കൂടെ താമസിക്കാൻ ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലോ?” വിക്കി കുഴഞ്ഞു മറിഞ്ഞ് ആലോചിച്ച് ചോദിച്ചു.
“എടാ ആദ്യത്തെ കാര്യങ്ങള് ആദ്യം…പിന്നെ ബാക്കിയെല്ലാം…എന്തായാലും കല്യാണം കഴിഞ്ഞ് ആദ്യ വർഷം അങ്ങനെ ആരും വരില്ല. ആദ്യ വർഷം മുഴുവൻ ഇവരെ ആണ് എല്ലാവരും അങ്ങോട്ട് വിളിക്കുക.ഇനി അത് കഴിഞ്ഞാലും ആവശ്യമെങ്കിൽ അങ്ങനെ ആരും വരാതെ നമ്മൾ നോക്കും. എന്നിട്ടും ആരെങ്കിലും എന്നെങ്കിലും വന്നാൽ നമ്മൾ ഒരുമിച്ച് അത് മാനേജ് ചെയ്യും. തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ വള്ളം…” ഹരി പറഞ്ഞു.
“എടാ വിക്കി എന്നാലും ഇത്രേം ബുദ്ധി നീ പണിയിൽ കാണിച്ചിരുന്നെങ്കിൽ നമ്മുടെ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ പാതി കുറഞ്ഞേനെ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
അങ്ങനെ ബാക്കി കാര്യങ്ങൾ എല്ലാം തീരുമാനമായിരുന്നതുകൊണ്ട് കഷ്ടിച്ച് രണ്ടുമാസത്തിനുള്ളിൽ അതായത് ഡിസംബറിൽ വിവാഹം നടന്നു. കഷ്ടിച്ച് ഒരാഴ്ച്ച നാട്ടിൽ വിരുന്നും മറ്റുമായി ചിലവിട്ട ശേഷം സുജിത്തും മീരയും ബാംഗ്ലൂരിലെത്തി. അവൾ ആദ്യമായിട്ടായിരുന്നു അത്രയും വലിയൊരു നഗരം കാണുന്നത്.
മെട്രോയും ഫ്ലൈ ഓവറുകളും വാഹന തിരക്കും ഒന്നും പോരാഞ്ഞിട്ട് ഉച്ചയോടെടുത്ത നേരത്തും ബാംഗ്ലൂരിലെ തണുപ്പും കണ്ട് അന്തം വിട്ടുപോയ മീര റെയിൽവേ സ്റ്റേഷനീല വെച്ച് തന്നെ സുജിത്തിൻ്റെ കൈ മുറുകെ പിടിച്ചു. അത് കൈ പിന്നെ വിട്ടത് സ്റ്റേഷൻ്റെ വെളിയിൽ നിർത്തിയിട്ട കാറിൻറെ അരികിൽ ടോണിയെ കണ്ടപ്പോഴാണ്. ടോണിയും ബാക്കിയുള്ളവരും ജോലിത്തിരക്കെന്ന പേരും പറഞ്ഞ് നേരത്തെ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചിരുന്നു. മീര വരുമ്പോഴേക്കും വില്ല ഒരുക്കാൻ.
ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും സ്വീകരിച്ച ടോണി കാറിൻ്റെ ചാവി സുജിത്തിന് നൽകിക്കൊണ്ട് മുൻസീറ്റിൽ കയറി. മീര പുറകിലും. അവരോട് പൊതുവിലുള്ള കല്യാണ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ടോണി യാത്രയിൽ മുഴുവൻ സുജിത്തിനോട് സംസാരിച്ചത് കല്യാണത്തിരക്ക് കാരണം മാറ്റിവെച്ച കാണാനുള്ള ക്ലയൻ്റ്കളെ പറ്റിയും,
പെൻ്റിംഗ് ഉള്ള ജോലികളെ പറ്റിയും ആയിരുന്നു. എങ്കിലും ഇടയ്ക്ക് തിരിഞ്ഞുനോക്കി മീര തീർത്തും അവഗണിക്കപ്പെടുന്നില്ല എന്ന് ടോണി ഉറപ്പാക്കി. സിറ്റി തിരക്കുകൾ പിന്നിട്ട് ഔട്ട് സ്‌കർട്ടിൽ ഏറെക്കുറെ തിരക്ക് തീരെ കുറഞ്ഞ ഒരു കോണിലുള്ള അവരുടെ ഹാപ്പി വില്ലയുടെ മുറ്റത്തേക്ക് കാർ ഇരമ്പിയിറങ്ങി.
മുറ്റത്ത് തന്നെ വിക്കിയും സിദ്ദുവും അവളെ സ്വീകരിക്കാൻ ഒരു നിലവിളക്കും താലവുമായി നിൽപ്പുണ്ടായിരുന്നു. “ഇവിടെ സ്ത്രീകൾ ആരും ഇല്ലാത്തതുകൊണ്ട് ഭാഭി തൽക്കാലം ഞങ്ങളെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം,” താലം കാണിച്ച് രണ്ടുപേർക്കും കുറി ഇടുമ്പോൾ സിദ്ദു പറഞ്ഞു. അവരുടെ ഈ കരുതലിൽ സന്തോഷം തോന്നിയെങ്കിലും, വിക്കി നിലവിളക്ക് കൈമാറുമ്പോൾ ചിരി പൊട്ടാതിരിക്കാൻ അവൾ പാടുപെടുകയായിരുന്നു.
അകത്ത് കയറി ബാഗെല്ലാം ഒരു മൂലയിൽ ഒതുക്കി വെച്ച ശേഷം അവൾ സിദ്ധുവിനെയും, വിക്കിയെയും, ചായ കൊണ്ടുവന്നു കൊടുത്ത ഹരിയെയും, ഫൈസലിനെയും ഒന്നുകൂടി പരിചയപ്പെട്ടു. കല്യാണത്തിനിടയ്ക്ക് പരിചയപ്പെട്ടതല്ലാതെ അവർ നാലുപേരെയും അവൾക്ക് മുൻപരിചയമില്ലായിരുന്നു. ടോണിയെ മാത്രമാണ് അവൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ. പരിചയപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ അവൾക്ക് മുറി കാണിച്ചുകൊടുത്തത് ഫൈസലാണ്.
നാല് മുറികളുള്ള ആ വീട്ടിൽ കല്യാണത്തിന് മുൻപ് മുകളിലെ മുറികളിൽ കിടന്നിരുന്നത് ഒരു മുറിയിൽ ടോണിയും മറ്റൊന്നിൽ ഫൈസലുമായിരുന്നു. മുകളിലെ മീറ്റിംഗ് റൂമിനോട് ചേർന്നുള്ള മുറിയിൽ ടോണിയും അതിന് എതിർ വശത്ത് ഫൈസലും. താഴെ ഉള്ള വലിയ മുറി വിക്കിയും സിദ്ദുവും ഹരിയും പങ്കിട്ടു. കിച്ചനോട് ചേർന്നുള്ള റൂമായിരുന്നു സുജിത്തിൻ്റെ സാമ്രാജ്യം. മീര കൂടിവരുന്നതുകൊണ്ട് അവർക്കായി ഒരു ഡബിൾ കോട്ട് കട്ടിലും, ഒരു പുതിയ ഡ്രസിങ് ടേബിളും, അലമാരയും കൂട്ടുകാർ ഒരുക്കിയിരുന്നു. അതും പോരാഞ്ഞിട്ട് ഒരു പുതിയ ബെഡ് ടേബിളും,
ലാമ്പും ഒരുക്കിയിരുന്നു. ബാത്ത് റൂമിൽ പുതിയ വാട്ടർ ഹീറ്ററും ഷവരും കൂടി കണ്ടതോടെ സുജിത്തിന് തൻ്റെ കൂട്ടുകാർ തന്നോടും ഭാര്യയോടും കാണിക്കുന്ന കരുതലോർത്ത് മനം നിറഞ്ഞു. സുജിത്ത് കുളിച്ച് വേഷം മാറി വരുമ്പോഴേക്കും നേരത്തെ കുളിച്ച് വന്ന മീര ബെഡിൽ ഒരറ്റത്ത് പുതച്ച് മൂടി സീലിങ് നോക്കി മലർന്നു കിടക്കുകയായിരുന്നു.
“നീ ഇനിയും ഉറങ്ങിയില്ലേ? കണ്ടോ എൻ്റെ കൂട്ടുകാർ നമുക്കായി ഒരുക്കിയ സൗകര്യങ്ങൾ,” ബെഡിൽ അവൾക്കരികിലായി വന്നിരുന്നുകൊണ്ട് സുജിത്ത് പറഞ്ഞു.
മീര അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
“സത്യത്തിൽ നമ്മുടെ ഈ ജീവിതത്തിന് നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു,” അവൻ കിടക്കയിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു.
“അതെ, സുജിത്തേട്ടാ” മീര അവനെ നോക്കി കൊണ്ട് പറഞ്ഞു.
“സത്യമായും. ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. വേറെ ആര് ചെയ്യും ഇതൊക്കെ. ഈ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും,” സുജിത്തിൻ്റെ തൊണ്ട ഇടറി.
” സുജിത്തേട്ടാ, അതിനല്ലേ കൂട്ടുകാർ…” അവൾ സുജിത്തിൻ്റെ മാനസികാവസ്ഥ കണ്ട് പറഞ്ഞു.
“കൂട്ടുകാർ അല്ല, കുടുംബം” അവൻ തിരുത്തി.
“അതെ എൻ്റെ തെറ്റ് കുടുംബം. ഏട്ടാ, നമ്മൾ അവർ നമുക്ക് നൽകിയ ജീവിതം നന്നായി ജീവിച്ചിട്ടാണ് അവരോടുള്ള കടപ്പാട് തീർക്കേണ്ടത്..” അവൾ അവൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി. അതിൽ അവനിൽ അവനോടുള്ള സ്നേഹം മുഴുവനുമുണ്ടായിരുന്നു.
“നീ പറഞ്ഞത് ശരിയാണ്…” അത്രയും പറഞ്ഞുകൊണ്ട് സുജിത്ത് അത് പുതപ്പിനടിയിലേക്ക് കയറി. അവൾ അപ്പോഴും അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ പറഞ്ഞു, “ശരി നല്ല യാത്രാക്ഷീണം. ഞാൻ ഒന്ന് മയങ്ങട്ടെ. നീയും ഉറങ്ങിക്കോ. വൈകീട്ട് അവർ നമുക്കെന്തോ ഒരു പാർട്ടി വെച്ചിട്ടുണ്ട്. അതിന് നമ്മൾ വൈകണ്ട. ” അവൻ തിരിഞ്ഞു കിടന്നുകൊണ്ട് കണ്ണടച്ചു.
“ഉം….” അൽപ നിമിഷങ്ങൾക്കുശേഷം മീര മൂളി.
അവർ രണ്ടുപേരും ഉറക്കമുണർന്ന് റെഡിയായി മുറിയിൽനിന്ന് പുറത്തുവന്നപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. “സോറി മക്കളെ, ക്ഷീണം കാരണം ഉറങ്ങിപ്പോയി,” സുജിത്ത് പറഞ്ഞു. “ഓ ക്ഷീണം കാണും… സ്വാഭാവികം … ” വിക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ പകൽ ഇത്രയും ക്ഷീണമാണെങ്കിൽ രാത്രി ഇനിയും ക്ഷീണം കൂടില്ലേ,” സിദ്ധു കൂടെ കൂടി.
“എന്നാലും ഇപ്പോഴെങ്കിലും പകലത്തെ ക്ഷീണം മാറ്റി പുറത്തുവന്നല്ലോ. ഇത്ര നേരമായിട്ടും കാണഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ക്ഷീണം കാരണം ഇന്നത്തെ പാർട്ടി മാറ്റി വെക്കേണ്ടി വരുമെന്ന്,” വിക്കി വിടാൻ ഭാവമില്ലായിരുന്നു. സുജിത്ത് അവർക്കൊപ്പം പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. എന്നാല് മീരയുടെ മുഖം നാണം കൊണ്ട് ചുവന്നു.
“മതിയെടെ അവരെ വാട്ടിയത്, ഇപ്പൊ തന്നെ നേരം വൈകി. വാ നമുക്ക് പുറപ്പെടാൻ നോക്കാം,” ഹരി വിളിച്ചു പറഞ്ഞു. “ശരി ശരി ഇനി നമ്മളായിട്ട് കൂടുതൽ വൈകിയ്ക്കേണ്ട. ബ്രോയ്ക്കും ഭാഭിയ്ക്കും വേഗം തിരിച്ചെത്തി ക്ഷീണം മാറ്റാൻ ഉള്ളതല്ലേ..” സിദ്ധു അങ്ങനെ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ട് പുറപ്പെട്ടു.
നവ വധു വരന്മാർക്കുള്ള പാർട്ടി ഒരുക്കിയിരുന്നത് അവരുടെ പതിവുള്ള പബ്ബിൽ തന്നെ ആയിരുന്നു. ഏറെക്കുറെ തിരക്കൊഴിഞ്ഞ ഒരു കോണിൽ അവർ ഏഴുപേരും പോയിരുന്നു. മീര ആദ്യമായിട്ടായിരുന്നു ഒരു പബ്ബിൽ. അതിൻ്റെ പരിഭ്രമവും ചമ്മലും ഒരു പേടിയുമൊക്കെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും അവിടെ തുട വരെ എത്തുന്ന കുട്ടിയുടുപ്പോ നിക്കറോ മുലച്ചാൽ പകുതിയിലധികം കാണുന്ന സ്ലീവ് ലെസ് ടി ഷർട്ടോ, പൊക്കിൾ മൂടാത്ത കുട്ടി ടോപ്പുകളോ ഒക്കെ ഇട്ട് തലങ്ങും വിലങ്ങും നടക്കുന്ന, ആണുങ്ങളുടെ കൂടെ ചിരിച്ചു മറിയുന്ന,
ഡാൻസ് ചെയ്യുന്ന പെമ്പിള്ളേരെ അവൾ ശ്രദ്ധിക്കാതെ ഇരുന്നില്ല. അവൾ ഇട്ടിരുന്നത് വിവാഹത്തിന് ആരോ സമ്മാനമായി നൽകിയ ഒരു ബ്ലാക്ക് ഡെനിം ബാഗി ജീൻസും കുർത്തയുമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരിക്കലും അത്ര ചെറിയ വേഷം ഇട്ടിട് പോയിട്ട് കണ്ടിട്ട് പോലുമില്ല. മീരയ്ക്ക് അങ്ങിനെ നടക്കുന്ന പെൺപിള്ളേർ ഒരു അത്ഭുതമായി തോന്നി. അതായിരുന്നു അവളുടെ ആദ്യ ബാഗ്ലൂർ പാഠം.
എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ എന്നതുകൊണ്ട് മീര അത്യാവശ്യം ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു. കല്യാണം, ബാംഗ്ലൂർ, മാറി താമസം അങ്ങനെ അവളുടെ മനസ്സ് ആകെ ഒന്നു പൊരുത്ത പെടുന്നതെ ഉണ്ടായിരുന്നുള്ളൂ. “ഹേയ് മീര, ഞങൾ ആരും തന്നെ പിടിച്ച് തിന്നുകയൊന്നുമില്ല, ” ഹരി അവളുടെ സൈലൻസ് കണ്ട് ഒന്ന് കളിയാക്കി.
“ഹേയ് നീ പേടിക്കണ്ട. ആദ്യം ആയതുകൊണ്ടാണ്. പരിചയപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിനക്ക് മനസമാധാനം തരില്ല,” സുജിത്താണ് മറുപടി പറഞ്ഞത്.
“അതെ അതേ നമുക്ക് സമയമുണ്ടല്ലോ,” ടോണി കൂട്ടിച്ചേർത്തു. മീര എല്ലാം കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“എന്തായാലും ഒരു ഐസ് ബ്രേക്കറിന് ഇതാണ് നല്ലത്,” എന്ന് പറഞ്ഞുകൊണ്ട്
ചിക്കൻ കഴിച്ചുകൊണ്ടിരുന്ന അവളുടെ മുന്നിലേക്ക് ആദ്യമായി ഒരു ബിയർ നീട്ടിയത് ടോണിയാണ്. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധവും സുജിത്തിൻ്റെ അനുവാദം കൂടി ആയപ്പോൾ അവളത് കുടിച്ചു.
ആദ്യ ഗ്ലാസ് കുടിക്കാൻ വേണ്ട നിർബന്ധം പിന്നെ ഉള്ള ക്ലാസുകൾക്ക് വേണ്ടി വന്നില്ല. അതിനിടയിൽ സുജിത്തിൻ്റെയും മീരയുടെയും ആദ്യത്തെ കണ്ടുമുട്ടൽ തൊട്ട് ഇങ്ങോട്ടുള്ള ഫുൾ ലവ് സ്റ്റോറി അവിടെ അവൾ വിസ്തരിച്ചു. അത് തീർന്നപ്പോൾ ഹരി ചോദിച്ചു, “ശരി മീരയ്ക്ക് സുജിത്തിനോടുള്ള സ്നേഹമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.
എന്നാൽ ഞങ്ങളെ ഓരോരുത്തരെ പറ്റിയുമുള്ള മീരയുടെ ആദ്യത്തെ വിചാരങ്ങൾ എന്തൊക്കെയാണ്?”
“അയ്യോ അങ്ങനെയൊന്നുമില്ല,” അവൾ വീണ്ടും ഒഴിഞ്ഞുമാറാൻ നോക്കി. ഹരി വിട്ടില്ലെന്ന് മാത്രമല്ല എല്ലാവരും കൂടെ കൂടുകയും ചെയ്തു . അതോടെ അവൾ പറയാൻ നിർബന്ധിതയായി. ” ശരി, അവൾ പറഞ്ഞു, ” ഹരിഎ കണ്ടാൽ എൻ്റെ കുടുംബത്തിലുള്ള ഒരു കസിൻ ചേട്ടനെ പോലെ ആണ്.
ആൾക്കും ഫോട്ടോഗ്രാഫിയും യാത്രകളും ഒക്കെ ഉണ്ട്. രണ്ടുപേരും സംസാരിക്കുന്നതും ഒരുപോലെ. വിക്കിയും സിദ്ദുവും ആണെങ്കിൽ സുജിത്തിൻ്റെ അതേ പ്രായമാണെങ്കിലും ഫുൾ ടൈം കുട്ടിക്കളി ആണ്.
രണ്ട് അനുജന്മാരെ പോലെ. ഫൈസൽ ആണെങ്കിൽ അധികം സംസാരിക്കാത്ത ടൈപ്പ് ആണ്. ഇവിടെ വന്ന് ഇത്രയും നേരമായിട്ടും എന്നോട് കാര്യമായൊന്നും മിണ്ടാത്തത് ഫൈസൽ മാത്രമാണ്. ”
“ആര് ഫൈസലോ?” ടോണി ചോദിച്ചു. അതവൻ ചോദിച്ച ഉടനെ എല്ലാവരും പൊട്ടിച്ചിരിച്ചു. “ഇവന് നാട്ടിൽ എല്ലാവരോടും ഒടുക്കത്തെ നാക്കാണ്. സത്യത്തിൽ അവൻ്റെ നാക്കിൻ്റെ ബലത്തിലാണല്ലോ ബിസിനസ് ഓടുന്നത്,” സിദ്ധു പറഞ്ഞു.
“അതെന്താടാ നീ ഭാഭിയോട് ഒന്നും മിണ്ടാഞ്ഞത്,” വിക്കി ഫൈസലിനെ ചൊറിഞ്ഞു. “ഭാഭിയോ,” ഹരി ചോദിച്ചു. “അത് പിന്നെ ഞങൾ അനുജന്മാരെ പോലെ ആണെന്നല്ലേ ഭാഭി പറഞ്ഞത്,” സിദ്ധു വിക്കിക്ക് കൂട്ടുപിടിച്ചു. അതുകേട്ട് മീരയുൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. എന്തായാലും സംസാരവും തമാശകളുമായി സമയം കടന്നുപോയി.
“എന്നാപ്പിന്നെ നമുക്ക് പോയാലോ,” സമയം പതിനൊന്നായപ്പോൾ ഹരി ടോണിയെ ഓർമ്മിപ്പിച്ചു. “ഇത്ര പെട്ടെന്നോ? സാധാരണ രാത്രി ഒരുമണി എങ്കിലും ആവാതെ സാർ എഴുന്നേൽക്കാറില്ലല്ലോ.”
“അതുപിന്നെ നമ്മൾ മാത്രം ഉള്ളപ്പോഴല്ലേ. ഇതിപ്പോ മീരയും…” ഹരി പറഞ്ഞുകൊണ്ടിരിക്കെ വിക്കി ഇടയിൽ കേറി. ” പുതു മണവാളനെയും മണവാട്ടിയെയും അധികം നേരം രാത്രി പിടിച്ചിരിത്തുന്നത് അത്ര ശരിയല്ല, പാപം കിട്ടും,” അവനല്പം കൊള്ളിച്ച് പറഞ്ഞു. മീരയുടെ മുഖം നാണത്തിൽ ചുവന്നു. “അത് ശരിയാ, ഇനി ധൃതി കൂടി രണ്ടും കൂടി ഇവിടെ വെച്ച് എന്തെങ്കിലും ഒപ്പിച്ചാൽ നമുക്കല്ലേ നാണക്കേട്,” സിദ്ധു കൂടെ കൂടി.
“ഓകെ, നമുക്ക് പോകാം. പക്ഷേ നവ ദമ്പതികളുടെ ഒരു ഡാൻസ് കാണാതെ എങ്ങനെയാ,” ടോണിയുടെ നിർബന്ധത്തിന് വഴങ്ങി സുജിത്ത് എഴുന്നേറ്റ് കൈ അവൾക്ക് നേരെ നീട്ടി. ബാക്കി ഉള്ളവർ ഒരു വിധത്തിൽ അതൊരു ഡാൻസിനുള്ള ക്ഷണമാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അവളും എഴുന്നേറ്റ് ചുവടുവച്ചു തുടങ്ങിയത്.
പത്തോ പതിനഞ്ചോ മിനിറ്റ് നേരം അവർ നൃത്തം ചെയ്തു കാണണം ഏതായാലും അതവസാനിച്ചത് മീരയെ സുജിത്ത് ചുണ്ടോടു ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചുകൊണ്ടായിരുന്നു.
പബ്ബിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നതുകൊണ്ട് കൂടുതൽ സംഭാഷണങ്ങൾക്ക് നിൽക്കാതെ എല്ലാവരും തങ്ങളുടെ മുറികളിലേക്ക് പോയി. വസ്ത്രം മാറി. നേരത്തെ പോലെ സുജിത്ത് ബാത്റൂമിൽ നിന്ന് വരുമ്പോഴേക്കും മീര കിടക്കുകയായിരുന്നു. അടുത്ത് വന്നു കിടന്ന ശേഷം സുജിത്ത് മീരയോട് ചോദിച്ചു, “എങ്ങിനെ ഉണ്ടായിരുന്നേടോ ഇവിടത്തെ ആദ്യ ദിവസം?”
“കുഴപ്പമൊന്നുമില്ല, നന്നായിരുന്നു,” അവൾ മറുപടി പറഞ്ഞു.
“എൻ്റെ കൂട്ടുകാർ അലമ്പൊന്നും ആക്കിയില്ലല്ലോ.”
“ഹേയ് ഇല്ല,” അവൾ പറഞ്ഞു.
“അല്ല ഇനി ഇവന്മാരെ ഒക്കെ സ്ഥിരം സഹിക്കേണ്ടതാ.. അറിയാമല്ലോ… താനും ഇവരും തമ്മിൽ ഒത്തുപോയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടാണ്.. അതാ..”
“അറിയാം,”.
“എല്ലാവരും പാവങ്ങളാ… നല്ല സ്നേഹമുള്ളവരും,” അവൻ തിരിഞ്ഞു കിടന്നു.
“ഉം..” മീര മൂളി.
“സിദ്ദുവിൻ്റെയും വിക്കിയുടെയും ഇന്നത്തെ തമാശകൾ.. ഹൊ ഞാൻ ചിരിച്ചു മരിച്ചു..”
“ഉം..”
“പിന്നെ നമ്മൾ ഇവിടെ താമസിക്കാം എന്ന് ഉറപ്പിച്ചപ്പോൾ ഹരിക്കായിരുന്നു ഏറ്റവും സന്തോഷം..”
“ഉം..” അവളും തിരിഞ്ഞു കിടന്നു.
“ടോണിയെ പിന്നെ നിനക്ക് അറിയാമല്ലോ”
“ഉം”
“ഫൈസൽ മിണ്ടാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ. നിന്നെ വലിയ പരിചയമില്ലല്ലോ.. അവന് എന്നോട് വലിയ കാര്യമാണ്…”
സുജിത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷേ മീരയുടെ മൂളൽ ഇടയ്ക്കെപ്പോഴോ നിലച്ചിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവളുടെ കൂർക്കം വലി ചെറുതായി മുഴങ്ങി. “പാവം ക്ഷീണം.കാണും,” മനസ്സിലോർത്തുകൊണ്ട് സുജിത്തും സംസാരം നിർത്തി കണ്ണടച്ചു. ഏറെ താമസിയാതെ ഉറക്കം അവനെയും പുൽകി.
പക്ഷേ, സമയം അർദ്ധരാത്രി പന്ത്രണ്ടുമണി കഴിഞ്ഞ ആ നേരത്ത്, ഹാപ്പി വില്ല മുഴുവൻ ഇരുട്ടിലാണ്ടുകിടന്ന അത് യാമത്തിൽ അവിടെ ഒരു ബാത്റൂമിൽ ഫോണിൻ്റെ അരണ്ട വെട്ടത്തിൽ നോക്കി ഒരാള് തൻ്റെ പെരുത്ത കുണ്ണ വലിച്ചടിയ്ക്കുകയായിരുന്നു. അത് തണുപ്പിലും ആ ശരീരത്തിൽ വിയർപ്പിൻ്റെ ചാലൊഴുകി.
ആ ഫോണിൻ്റെ സ്ക്രീനിൽ അപ്പോൾ ഒരു ഫോട്ടോ തെളിഞ്ഞു നിന്നിരുന്നു. അത് മീര തൻ്റെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത അന്ന് പബ്ബിൽ നിന്നെടുത്ത അവളും ഹാപ്പി വില്ലയിലെ ബാക്കി ആറുപേരുമുള്ള ഒരു ഗ്രൂപ്പ് സെൽഫി ആയിരുന്നു.
Your email address will not be published.