പിന്നീടുള്ള കുറച്ചു ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു…
കുറച്ചു ദിവസങ്ങൾ മാത്രം!!
വളരെ അടുത്ത ഒരാളുമായി കഠിനമായി പിണങ്ങി നിന്ന ശേഷം,
പിന്നീട് ആ പിണക്കം മാറിയാൽ കിട്ടുന്ന ഒരു വിചിത്രമായ അനുഭൂതി ഉണ്ടല്ലോ??
അതേ…പിണക്കം മാറിയതിനു ശേഷം എനിക്ക് ഷബീനയോട് ആദ്യത്തെക്കാളും കൂടുതൽ സ്നേഹമാണ് തോന്നിയത്…
നഷ്ടപ്പെട്ടുപോയ ഒരു വിലപിടിപ്പുള്ള ബന്ധം തിരികെ കിട്ടിയതിന്റെ — അല്ലെങ്കിൽ അങ്ങനെ തന്നെയെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിന്റെ — ഒരു മങ്ങിയ സന്തോഷവും, അതിനകത്ത് ഒളിച്ചിരുന്ന ഒരു അപകടകരമായ ആശ്വാസവുമായിരുന്നു അത്…
ഞാൻ പറഞ്ഞതെല്ലാം എന്റെ മനസ്സിന്റെ ആശ്വാസങ്ങളായിരുന്നു…
പക്ഷേ ഷബീന??
അവളും സന്തോഷവതിയായിരുന്നു…
എന്റെ മുന്നിൽ.
അല്ല… എന്റെ മുന്നിൽ അവൾ സന്തോഷവതിയായി ജീവിക്കാൻ ശ്രമിക്കുകയായിരുന്നു…
അവൾ എത്ര ആത്മാർത്ഥമായി സന്തോഷം അഭിനയിച്ചാലും അവളുടെ ഉള്ളിൽ അണക്കാതെ കത്തിക്കൊണ്ടിരുന്ന ആ ‘തീ’ എനിക്ക് കാണാതിരിക്കാനായില്ല!
അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചുവെച്ച
ഒരു തോൽവിയുടെ നിഴൽ എപ്പോഴും കിടന്നിരുന്നു…
അവൾ അടുത്തിരുന്ന പല നിമിഷങ്ങളിലും അവൾ അവിടെ ഉണ്ടായിരുന്നില്ല…
ശരീരം എന്റെ അടുത്ത്… പക്ഷെ മനസ് എവിടെയോ ഇരുണ്ട ചിന്തകളിൽ
തെറ്റിപ്പോയിരുന്നു..
അവളുടെ ആ അവസ്ഥ എനിക്ക് സഹിക്കാൻ പറ്റുന്നതിലുപരി ഒരു ശിക്ഷയായി മാറി…
ആദ്യമൊക്കെ ഞാൻ കരുതി— സമയം
എല്ലാം ശരിയാക്കുമെന്നായിരുന്നു…
കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ
അവൾ മറക്കും… വീണ്ടും പഴയതുപോലെ ചിരിക്കും എന്നായിരുന്നു..
പക്ഷേ ദിവസങ്ങൾ കടന്നു…
ആഴ്ചകൾ നിശ്ശബ്ദമായി കെട്ടിക്കൂടി…
ഒന്നരമാസം കഴിഞ്ഞിട്ടും അവളുടെ ഉള്ളിൽ ആ ഇരുട്ട് ഇളകിയില്ല…
“നീ ഓക്കെയാണോ?” എന്ന് ഞാൻ പലവട്ടം ചോദിച്ചു…
ഓരോ തവണയും അവൾ ഒരു മങ്ങിയ പുഞ്ചിരിയോടെ … “ഓക്കേ ആണ്”
എന്ന ഒരു കള്ളം പറഞ്ഞുകൊണ്ടിരുന്നു..
കാര്യങ്ങൾ ഓക്കേ അല്ലെന്ന് നമ്മൾ രണ്ടുപേർക്കും നന്നായി അറിയാമായിരുന്നു…എങ്കിലും സത്യം തുറക്കാനുള്ള ധൈര്യം നമ്മൾക്കുണ്ടായിരുന്നില്ല…
ഇതിനിടയിൽ നമ്മൾ കുറച്ചു തവണ
ശാരീരികമായി ബന്ധപ്പെട്ടിരുന്നു…
പക്ഷേ അവിടെയും പഴയ ഉല്ലാസം
എവിടെയോ നഷ്ടപ്പെട്ടിരുന്നു…
ഷബീന പൂർണ്ണമായും സഹകരിച്ചിരുന്നു,, അതെ,,, സഹകരണം മാത്രം!!
അവളുടെ ഭാഗത്ത് നിന്ന് ആവേശമോ,
ആഗ്രഹമോ,താൽപര്യമുള്ള ഒരടയാളം പോലും ഉണ്ടായിരുന്നില്ല…
ഞാൻ ചെയ്യുമ്പോൾ അവൾ വെട്ടിയിട്ട
ഒരു വാഴത്തണ്ടുപോലെ നിശ്ചലമായി
കിടന്നു തരും…
അത് ഒരു മൗനപ്രതിഷേധമാണോ…
അല്ലെങ്കിൽ ഒരു ധീര യോദ്ധാവിന്റെ
തോൽവി അംഗീകരണം മാത്രമാണോ എന്നതിൽ എനിക്ക് വ്യക്തത ഉണ്ടായിരുന്നില്ല…
എന്നാൽ ആ അവസ്ഥയിൽ ഓരോ ദിവസവും കടന്നുപോകുമ്പോൾ എന്റെ ഉള്ളിൽ ഒരു ‘തീ’ നിശ്ശബ്ദമായി
കത്തിക്കൊണ്ടിരുന്നു…
“ഇവിടെ യഥാർത്ഥ കുറ്റക്കാരൻ
ഞാനല്ലേ?” എന്ന് എന്റെ മനസ്സ് തന്നെ
എന്നെ പലവട്ടം ശപിച്ചുകൊണ്ടിരുന്നു..
എല്ലാം തുടങ്ങിവച്ചത് ഞാനാണ്.
എല്ലാം ആസൂത്രണം ചെയ്തതും ഞാനാണ്…
പിൻവാങ്ങാൻ ശ്രമിച്ച അവളെ
“എനിക്കൊരു പ്രശ്നവും ഉണ്ടാകില്ല”
എന്ന ഉറപ്പ് നൽകി ധൈര്യം കുത്തിവെച്ച് കളത്തിലേക്ക് ഇറക്കിയതും ഞാനാണ്…
പക്ഷേ എന്നിട്ടോ..? ഞാൻ തന്നെ പാകിയ ‘വിത്ത്’ ഫലപുഷ്ടിയോടെ
മുളപൊട്ടുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ അസൂയ തോന്നി…
പൂർണ്ണമായി കായ്ക്കുന്നതിന് മുമ്പേ
ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ
തീർത്തും സ്വാർത്ഥനായി അതിനെ
വേരോടെ പിഴുതെറിഞ്ഞു കളഞ്ഞു…
രണ്ട് മനസ്സുകളോടാണ് ഞാൻ കളിച്ചതെന്ന് അറിയാമായിരുന്നിട്ടും…
അവയിൽ ഒന്ന് എന്റെ ഭാര്യയാണെന്ന്
പോലും വകവെക്കാതെ… ഒരു ഭ്രാന്തൻ
ചിന്താഗതിയുടെ പുറത്തു നടത്തിയ
ഒരു പേക്കൂത്ത്…
ഇപ്പോൾ ആ പേക്കൂത്തിന്റേ വില കൊടുക്കുന്നത് ഒരു തെറ്റും ചെയ്യാത്ത
രണ്ട് ഹൃദയങ്ങളാണ്…
എന്റെ സന്തോഷത്തിനും എന്റെ സമാധാനത്തിനും വേണ്ടി അവർ
ഇപ്പോൾ പരസ്പരം അകന്നു നിൽക്കുന്നു…
എല്ലാം ഇങ്ങനെ ഒരൊന്നായി ആലോചിച്ചപ്പോൾ… അവരുടെ മുന്നിൽ ഞാൻ എത്രയോ ചെറുതാണെന്ന് എനിക്ക് തന്നെ
സ്വയം തോന്നിപ്പോയി…
ആ തോന്നലിന്റെ പുറത്ത് പലവട്ടം
എന്റെ നാക്ക് ചലിക്കാൻ തുടങ്ങിയിരുന്നു—
“നിനക്ക് തീർത്തും മറക്കാൻ
സാധിക്കുന്നില്ലെങ്കിൽ… നീ ഡോക്ടറുമായി വീണ്ടും ബന്ധം
തുടർന്നോളൂ…” എന്ന വാക്കുകൾ പലപ്രാവശ്യം എന്റെ ചുണ്ടിന്റെ വക്കോളം എത്തിയിരുന്നു…
പക്ഷെ ആ വാക്കുകൾ പുറത്തേക്ക് വരാൻ ഒരുങ്ങുമ്പോഴൊക്കെ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുമായിരുന്നു…
ഇപ്പോഴുള്ള അവസ്ഥയിൽ നമ്മൾ രണ്ടുപേരും സന്തോഷവാന്മാർ
അല്ല… കുറഞ്ഞത് അവളെങ്കിലും
സന്തോഷിക്കട്ടെ എന്നൊരു അശക്തമായ ആഗ്രഹം…
എല്ലാത്തിനുമുപരി ഞാൻ ചെയ്ത
തെറ്റിന്റെ കറുപ്പ് തിന്നേണ്ടത് ഞാൻ തന്നെയാണെന്ന ഉദ്ബോധം!!
പക്ഷേ… അതേ സമയം വീണ്ടും അവൾക്ക് അതിനു അനുമതി കൊടുക്കാൻ എനിക്ക് സാധിക്കുന്നുമില്ല…
അവളെ എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം…
ഒരു വശത്ത് ത്യാഗം എന്ന മുഖാവരണം ധരിച്ച കുറ്റബോധം…
മറ്റെ വശത്ത് സ്വാർത്ഥത എന്ന് പേര് വിളിക്കാവുന്ന അവകാശബോധം…
രണ്ടും ഒരുമിച്ച് എന്റെ ഉള്ളിൽ വളരുന്ന
ഒരു വല്ലാത്ത മാനസികാവസ്ഥ…
അവളെ വിട്ടുകൊടുക്കാൻ ധൈര്യമില്ല
അവളെ ഇങ്ങനെ പിടിച്ചു നിർത്താൻ
അർഹതയുമില്ല!!
*************
ദിവസങ്ങൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയായിരുന്നു…
കാര്യങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കാതെ…
ഉള്ളിൽ കരഞ്ഞുകൊണ്ട് അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
മനസ്സിൽ വിരഹദുഃഖം പേറി എന്നെ ആശ്വസിപ്പിക്കാൻ പുറമേ പുഞ്ചിരിയണിഞ്ഞ് അവളും!
ഇതിനിടയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റവും ഉണ്ടായില്ല…
അവസാനം അവർ കണ്ടു പിരിഞ്ഞപ്പോൾ എന്ത് സന്ധിയിലാണ് വാക്കാൽ ഒപ്പുവെച്ചതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞില്ല…
ഷബീനയോട് അത് ചോദിക്കാനുള്ള അവസരവും കിട്ടിയിരുന്നില്ല…
അങ്ങനെയിരിക്കെ മറ്റൊരു പ്രശ്നവും കൂടി നിശ്ശബ്ദമായി തല ഉയർത്തി…
ഒരു വലിയപ്രശ്നം!!
കഴിഞ്ഞ ആഴ്ച അവളെ സന്തോഷിപ്പിക്കണമെന്നൊരു തീവ്രമായ ആഗ്രഹത്തിൽ, എനിക്ക് മനസ്സില്ലായിരുന്നിട്ടും അവളുമായി ശാരീരികമായി ബന്ധപ്പെടാൻ ഞാൻ തന്നെ മുന്നോട്ട് ചെന്നു…
പതിവുപോലെ അവൾ പൂർണമായും സഹകരിച്ചു,,, ഒരിടത്തും എനിക്ക് എതിര്‍പ്പിന്റെ നിഴൽ പോലും അവൾ കാണിച്ചില്ല…
പക്ഷേ…അവിടെയും ഞാൻ തളർന്നു..
എത്രയൊക്കെ ശ്രമിച്ചിട്ടും, എത്രയൊക്കെ സ്വയം മനസ്സിനെ ബലപ്പെടുത്തിയിട്ടും, എന്റെ സാധനം പൊങ്ങിയില്ല…
ശരീരം മനസ്സിനെ കൈവിടുന്ന പോലെ
എല്ലാം വഴുതി വീണുകൊണ്ടിരുന്നു..
ഒരിക്കൽ മാത്രമല്ല അടുപ്പിച്ചുള്ള രണ്ടു ദിവസങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ!!
അന്ന് ആദ്യമായി ഞാൻ തിരിച്ചറിഞ്ഞു— ഇത് അവളോടുള്ള ആഗ്രഹത്തിന്റെ കുറവല്ല,,,
എന്നിൽ തന്നെ ആഴത്തിൽ കുത്തിയിരിക്കുന്ന ഒരു തളർച്ചയാണെന്ന്…
ഒരു താൽപര്യവും ഇല്ലാതെ കിടന്നിരുന്ന അവളെ പൂർണ്ണ നഗ്നയാക്കി ചുംബിച്ചും തടവിയും ഉണർത്തിയശേഷം കാര്യത്തിലേക്ക് കടക്കാൻ പോയപ്പോൾ സാധനം പൊങ്ങാത്ത ഒരു അവസ്ഥ… “”ഓഹ്…”” ഇതിലും വലിയൊരു പരീക്ഷണം അല്ലെങ്കിൽ നാണക്കേട് ഇനി ജീവിതത്തിൽ നേരിടാൻ ഉണ്ടാവില്ല!!
ഒന്ന് ഉത്തേജിപ്പിച്ചെടുക്കാൻ കഠിനമായി പ്രയത്നിക്കുന്ന എന്നെ നോക്കി അവൾ സഹതാപത്തോടെ പറഞ്ഞു…
“കുഴപ്പമില്ല… പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്”
അവൾ മനസ്സറിഞ്ഞ് സഹതപിച്ചതാവാം… പക്ഷേ ഞാനെന്ന ഒരു ആണിനെ സംബന്ധിച്ചിടത്തോളം അത് ഹൃദയത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത അത്രയും മൂർച്ചയുള്ള ഒരു ശരമായിരുന്നു…
അവളെ സന്തോഷിപ്പിക്കാനാകാത്തത്
എന്നെ ഒരു പുരുഷനായി മാത്രമല്ല,
ഒരു മനുഷ്യനായി പോലും
പരാജയപ്പെട്ടവനാക്കിയതുപോലെ
എന്റെ ഹൃദയം നിശ്ശബ്ദമായി വിങ്ങിപ്പൊട്ടി…
പൂർണ്ണമായും പരാജയപ്പെട്ട ആ രതിവേളയ്ക്ക് ശേഷം വസ്ത്രങ്ങൾ അണിയുന്ന അവളുടെ ശരീരഭാഷ—
അത് എന്നോടുള്ള പുച്ഛമാണോ,
അല്ലെങ്കിൽ “എന്തിനാണ് എന്നെ ഇങ്ങനെ വെറുതെ മെനക്കെടുത്തിയത്?” എന്ന മൗനചോദ്യമാണോ…
എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…
ഒരു വാക്കും അവൾ പറഞ്ഞില്ല…
പക്ഷേ അവളുടെ ഓരോ നീക്കവും
എന്നോട് എന്തോ ചോദിക്കുന്ന പോലെ
എന്റെ നെഞ്ചിൽ ആഴത്തിൽ കുത്തിക്കൊണ്ടിരുന്നു…
അവളുടെ കണ്ണുകൾ എന്നെ നോക്കിയില്ല… അവിടെ കരുണയുമില്ല,
കോപവുമില്ല— അതിലേറെ വേദനിപ്പിക്കുന്ന ഒരു ശൂന്യത മാത്രം!
അന്ന് ഞാൻ മനസ്സിലാക്കി— ചില ചോദ്യങ്ങൾക്ക് വാക്കുകളുടെ ആവശ്യമില്ലെന്ന്… ശരീരങ്ങൾ തന്നെ
വിധി പറഞ്ഞുതീർക്കും…
അവളുടെ പുറം തിരിഞ്ഞ ആ നിമിഷം,
എനിക്ക് തോന്നിയത് ഞാൻ അവളുടെ മുന്നിൽ അല്ല, എന്റെ തന്നെ പരാജയത്തിന്റെ മുന്നിലാണെന്നായിരുന്നു…
ആ മൗനം എന്നെ മുഴുവനായി
തിന്നുതീർക്കുകയായിരുന്നു…
“സോറി…”
എനിക്ക് പുറം തിരിഞ്ഞ് കിടക്കുന്ന
അവളുടെ ഇടുപ്പിൽ പതിയെ കൈത്തലം അമർത്തിക്കൊണ്ട്
ഞാൻ പറഞ്ഞു…
“ഓഹ്…” അവൾ അലസമായി പ്രതികരിച്ചു…
“എനിക്ക് ഒരു കുഴപ്പവുമില്ല…
നിങ്ങൾ ടെൻഷൻ അടിക്കേണ്ട…
ചിലപ്പോൾ മനസ്സിൽ എന്തൊക്കെയോ
ടെൻഷനുകൾ ഉള്ളതുകൊണ്ടാവാം…”
“ഹ്മ്മ്…” മറുപടിയായി ഞാനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…
വാക്കുകൾക്ക് എനിക്ക് ഇനി
ശക്തിയുണ്ടായിരുന്നില്ല…
അവൾ പറഞ്ഞ ആ വാക്കുകളിൽ
ഒരു ആശ്വാസമുണ്ടായിരുന്നു—
അത് നിഷേധിക്കാൻ കഴിയില്ല!
പക്ഷേ ആ ആശ്വാസം എന്റെ ഉള്ളിലെ
ഇരുട്ടിനെ മാറ്റാൻ മതിയാവുന്നതല്ലായിരുന്നു…
അവൾ ശാന്തമായി ഉറക്കത്തിലേക്ക് വഴുതി വീണു…
പക്ഷേ എനിക്ക് കണ്ണടയ്ക്കാൻ പോലും
സാധിച്ചില്ല….
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ
ശരീരം എന്നെ പൂർണമായി കൈവിടുന്ന ഒരു അവസ്ഥ ഞാൻ നേരിടുന്നത്…
അത് ഒരു സംഭവമാത്രമല്ലായിരുന്നു,,
എന്റെ ഉള്ളിൽ മറയാതെ കിടന്നിരുന്ന
ആൺതനത്തിന്റെ വിശ്വാസം
ചോരയൊഴുകിയ നിമിഷമായിരുന്നു…
ആ രാത്രിയിൽ എന്റെ ശരീരം മാത്രമല്ല,
എന്റെ ആത്മവിശ്വാസവും തളർന്നുതുടങ്ങി…
നിശ്ശബ്ദമായി,,, വേദനിപ്പിക്കുന്ന വേഗത്തിൽ, എന്നിൽ ഒരു അപകർഷതാബോധം വേരൂന്നുകയായിരുന്നു…
അടുത്ത ദിവസങ്ങളിൽ അവളുടെ കണ്ണുകളിൽ നേരിട്ട് നോക്കാൻ പോലും
എനിക്ക് ധൈര്യമുണ്ടായിരുന്നില്ല…
അവൾ മുറിയിൽ ഉണ്ടായിരുന്നിട്ടും
ഞാൻ അവിടെ ഇല്ലാത്ത ഒരാളായി മാറി…
നോട്ടങ്ങൾ നിലത്തിലേക്കോ, ഭിത്തികളിലേക്കോ ഒളിച്ചോടി…
അവൾ എന്തെങ്കിലും പറഞ്ഞാൽ
ഞാൻ മറുപടി കൊടുക്കും. പക്ഷേ
ആ വാക്കുകൾ എന്റെ ഉള്ളിൽ നിന്നല്ല— ഒരു പതിവിന്റെ ശബ്ദം മാത്രമായിരുന്നു…
അവളുടെ മുഖത്ത് ഞാൻ ഒന്നും കണ്ടില്ല… പരിഹാസമോ, വേദനയോ,
അനുതാപമോ ഒന്നും..
എന്നിട്ടും ഞാൻ സ്വയം ഒരു കുറ്റവാളിയെപ്പോലെ പെരുമാറി…
അവളുടെ സാധാരണമായ ചിരിയും,
നോട്ടവും, മുഖഭാവങ്ങളും— എല്ലാം തന്നെ കഴിഞ്ഞ രാത്രികളിൽ പരാജയപ്പെട്ട എന്റെ ആണത്തത്തോടുള്ള ഒരു നിശ്ശബ്ദ പുച്ഛമായി എനിക്ക് തോന്നിത്തുടങ്ങി…
അവൾ ഒന്നും ഉദ്ദേശിച്ചില്ലായിരിക്കാം…
അത് എന്റെ തോന്നലുകൾ മാത്രമായിരിക്കാം…
അപകർഷതാബോധം മനസ്സിൽ കെട്ടിപ്പൊക്കിയ കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന് എനിക്ക് തന്നെ
അറിയാമായിരുന്നു…
എന്നിട്ടും… എനിക്ക് അസ്വസ്ഥത കുറയുന്നില്ലായിരുന്നു…
മനസ്സ് ഒരു തകർന്ന കണ്ണാടിപോലെ
എന്നെ തിരിച്ച് നോക്കി… അതിൽ
എനിക്ക് കാണാനായത് എന്നെ ആയിരുന്നില്ല…
പകരം— തളത്തിൽ ദിനേശനെ ആയിരുന്നു!!
****************
കഴിഞ്ഞ രണ്ടു മാസങ്ങളായി ഓഫീസിൽ ഞാൻ ജോലിയിലല്ല—
ചിന്തകളുടെ ഒരു അടച്ചലോകത്തിലായിരുന്നു…
ഇതുവരെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നത് ഒരേയൊരു കാര്യമായിരുന്നു— ഷബീനയും ഡോക്ടറും എന്ന ചിന്തകളിൽ
ഒഴിയാതെ കുരുങ്ങിക്കിടന്ന ആ ആവലാതികൾ!!
പക്ഷേ ഇപ്പോൾ അതിനൊപ്പം മറ്റൊരു വിഷയം കൂടി മനസ്സിൽ പല്ലുകടിച്ച് നിൽക്കാൻ തുടങ്ങി…
ഒരുപക്ഷേ അതിലേറെയും വലിയൊരു വിഷയം…
ആ,, അതു തന്നെ ‘കുണ്ണ’ പൊങ്ങാത്ത വിഷയം!!.
അത് മനസ്സിന്റെ സമ്മർദ്ദവും അകത്തളത്തിലുള്ള പരിഭ്രാന്തിയും കൊണ്ടാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നിട്ടും,, അത് ഇനി ഒരിക്കലും പൊങ്ങില്ലേ?? എന്ന അകാരണമായ ഭയം മനസ്സിന് ഒരു നിമിഷം പോലും സമാധാനം നൽകുന്നില്ലായിരുന്നു…
അന്നത്തെ തുടരെത്തുടരെയുള്ള
രാത്രികളിലെ പരാജയങ്ങൾക്ക് ശേഷം
ഞാൻ വീണ്ടും ഒരു ശ്രമം പോലും
നടത്തിയില്ല…
ധൈര്യമുണ്ടായിരുന്നില്ല…
ഒരിക്കൽ കൂടി അതേ തകർച്ച നേരിട്ടാൽ,,, ഇപ്പോൾ തന്നെ അരവട്ടനായി ജീവിക്കുന്ന ഞാൻ
പൂർണ്ണമായും ഭ്രാന്തിന്റെ അറ്റത്തേക്ക്
വഴുതി വീഴും എന്ന ഭയം!!
അച്ചുവിന്റെ ദേവേട്ടൻ ഒരിക്കൽ പറഞ്ഞത് ഓർമ്മ വന്നു—
“മരമോ മലയോ ആയിരുന്നെങ്കിൽ,
കുറച്ച് ആളുകളെ വിളിച്ച്
പൊക്കിയെടുക്കാമായിരുന്നു…”
പക്ഷേ ഇത്,, ഈ ‘കുണ്ണ’ അങ്ങനെയല്ല.
ഇത് ആജ്ഞ കേൾക്കുന്ന ഒരു വസ്തുവുമല്ല,,,
ഇഷ്ടംപോലെ നിയന്ത്രിക്കാവുന്ന
ഒരു യന്ത്രവുമല്ല…
മനസ്സ് അനുവദിച്ചാൽ മാത്രം
ജീവിക്കുന്ന ഒരു ദുർബലത!!
അതായിരുന്നു എന്നെ ഏറ്റവും
ഭയപ്പെടുത്തിയത്… എന്റെ ശരീരം പോലും എന്റെ നിയന്ത്രണത്തിൽ
ഇല്ലെന്ന ആ ബോധം— അത്
എന്റെ ആത്മവിശ്വാസത്തെ
അടിത്തട്ടിൽ നിന്നുതന്നെ
ഇളക്കി മറിച്ചുകൊണ്ടിരുന്നു…
*************
കാര്യങ്ങൾ അവിടെയും അവസാനിച്ചില്ല,, ജീവിതം പതുക്കെ, എന്നാൽ നിർദയമായി കൂടുതൽ സങ്കീർണതകളിലേക്കു വഴുതി വീഴുകയായിരുന്നു…
എന്റെ ഊഹം തെറ്റിയിരിക്കണമെന്നു
ഞാൻ ആഗ്രഹിച്ചു… പക്ഷേ അകത്ത് എവിടെയോ ഒരു കറുത്ത ശബ്ദം
എന്നോട് വീണ്ടും വീണ്ടും പറഞ്ഞു—
ഷബീന വീണ്ടും ഡോക്ടറുമായുള്ള
ചാറ്റുകളുടെ വഴിയിലേക്കു
മടങ്ങിയിരിക്കുന്നു…
അവളോടുള്ള വിശ്വാസത്തിന്റെ പേരിൽ കുറച്ചുകാലമായി അവളുടെ ഓൺലൈൻ നില ഞാൻ പരിശോധിക്കാറില്ലായിരുന്നു…
വിശ്വാസം തന്നെയായിരുന്നു
എന്റെ അവസാനത്തെ പ്രതിരോധഭിത്തി…
പക്ഷേ തുടർച്ചയായ രാത്രികളിൽ
എന്റെ ആണത്തം പൊളിഞ്ഞുവീണ നിമിഷം തൊട്ട് എന്നിൽ ഒരു കത്തുന്ന
ഇൻസെക്യൂരിറ്റി പിറവിയെടുത്തിരുന്നു …
അത് എന്നെ ഞാൻ തന്നെ വെറുക്കുന്ന
ഒരു മനുഷ്യനാക്കി മാറ്റി തുടങ്ങിയിരുന്നു…
അതിനുമപ്പുറം ഒരു കാര്യം കൂടെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു,,, കുറച്ചു ദിവസങ്ങളായി ഷബീന പതിവിന് വിപരീതമായി ചിന്തകളുടെ ലോകത്ത് കൂടുതൽ സഞ്ചരിക്കാറില്ലായിരുന്നു,, എന്നോടുള്ള പെരുമാറ്റത്തിൽ കാര്യമായി മാറ്റമൊന്നുമില്ല എങ്കിലും അവൾ പതിവിലും കൂടുതൽ കുറച്ചു സന്തോഷവതിയായിയും ഉല്ലാസമിതിയായി കണ്ടു തുടങ്ങിയിരുന്ന…
അവളുടെ ഈ മാറ്റം, എന്റെ സംശയത്തിനും ഭീതിക്കും കത്തുന്ന ഇന്ധനമായി മാറി…
ഞാൻ വീണ്ടും അവളുടെ ‘ലാസ്റ്റ് സീൻ’
ചെക്ക് ചെയ്യാൻ ആരംഭിച്ചു…
ആദ്യത്തെ കുത്ത് അവിടെയായിരുന്നു…
അവൾ ലാസ്റ്റ് സീൻ ഇനാക്റ്റീവ് ചെയ്തിരുന്നു…
അത് വെറും ഒരു സെറ്റിംഗ് മാറ്റമല്ലെന്ന്
എനിക്ക് മനസ്സിലായി… അത് എന്നിൽ നിന്ന് ഒളിക്കാൻ എടുത്ത ഒരു തീരുമാനമായിരുന്നു…
അതോടെ എന്റെ സംശയം ഒരു ഭീതിയായി മാറിത്തുടങ്ങി…
ഞാൻ പിന്നെ ഡോക്ടറുടെ ഓൺലൈൻ സ്റ്റാറ്റസ് ശ്രദ്ധിക്കാനാരംഭിച്ചു…
അയാൾ ഓൺലൈനിൽ വന്ന പല നിമിഷങ്ങളിലും അതേ സമയത്ത് തന്നെ ഷബീനയും ഓൺലൈനിൽ ഉണ്ടായിരുന്നു…
ഒന്നോ രണ്ടോ പ്രാവശ്യം ആയിരുന്നെങ്കിൽ എനിക്ക് അതിനെ
അവഗണിക്കാമായിരുന്നു…
പക്ഷേ ദിവസങ്ങളോളം ഞാൻ ഇത് നിരീക്ഷിച്ചു… അവസാനം എനിക്ക് തന്നെ കണക്കെടുക്കേണ്ടിവന്നു…
എൺപത് ശതമാനം സമയങ്ങളിലും
അവരുടെ ഓൺലൈൻ നില ഒന്നായിരുന്നു…
അത് യാദൃശ്ചികമെന്ന് എന്റെ മനസ്സിന് വിശ്വസിക്കാൻ സാധിച്ചില്ല…
എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ കൂടി…
ഒരു ചെറുസൂചനക്കായി…
ഒരു തെളിവിനായി… എന്നെ തന്നെ വേദനിപ്പിച്ചേക്കാവുന്ന ഒരു ശ്രമം
ഞാൻ നടത്തി…
അവൾ അറിയാതെ ഒരു തവണ കൂടി
അവളുടെ മൊബൈൽ ചെക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചു…
പക്ഷേ… അവിടെയായിരുന്നു എനിക്കുള്ള അടുത്ത കുത്ത്!!
ജീവിതത്തിൽ ആദ്യമായി… എന്നോട്
ഒന്നും പറഞ്ഞില്ലാതെ… അവൾ
മൊബൈലിന്റെ പാസ്‌വേഡ് മാറ്റിയിരിക്കുന്നു…
ആ പാസ്സ്‌വേർഡ് എന്നത് ഒരു സുരക്ഷയല്ലായിരുന്നു…
അത് എന്നിൽ നിന്ന് പൂട്ടിയിട്ട
ഒരു ലോകമായിരുന്നു…
ഷബീന വീണ്ടും എന്നെ ചതിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, എന്റെ മനസ്സ് തകർന്നുപോയി…
എന്തുചെയ്യണം…? എന്താണ് ശരി…?
എവിടെ നിന്ന് തുടങ്ങണം…?
എല്ലാം ഒരേസമയം എന്റെ ഉള്ളിൽ ഒരു പോർക്കളം സൃഷ്ടിച്ചു,,,
എന്റെ ഹൃദയത്തെയും, മനസിനെയും, മുഴുവൻ ഭീതിയിലും, ദുഃഖത്തിലും വിഴുങ്ങി!
ഒരു വശത്ത്, അവളെങ്കിലും സന്തോഷവതിയായിരിക്കട്ടെ എന്ന ചിന്ത,, അതുകൊണ്ട് ഒന്നും അറിയാതെ പോലെ നടക്കാം എന്ന് മനസ്സ് പാടുന്നു..
മറ്റൊരു വശത്ത്, ഇപ്പോൾ ശരിയായ ഒരു തീരുമാനം എടുക്കാതെ നിന്നാൽ,
അവൾ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു പോകും എന്ന ഭീതിയും എന്റെ മനസ്സിനെ അടിച്ചു കൊളുത്തുന്നു…
വീണ്ടും… എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ഞാൻ ചെയ്ത തെറ്റിന്റെ ഫലം ഞാൻ തന്നെ അനുഭവിച്ചു തീർക്കണം എന്ന ഒരു തോൽവിയുടെ അലർച്ചയും മനസ്സിൽ കോമരം തുള്ളുന്നു…
ഒരു മനസ്സ്,,, പക്ഷെ മൂന്നു ചിന്തകൾ,,
മൂന്ന് യുദ്ധങ്ങൾ പോലെ,, ഒരേസമയം എനിക്ക് ഭീതിയും, പ്രതിസന്ധിയും,
കുറ്റബോധവും എല്ലാം പൊട്ടിച്ചെറിഞ്ഞു എന്റെ ഉള്ളിലെ തീ പോലെ കത്തുന്നു!!
ഈ ‘യുദ്ധം’ വാക്കുകളിൽ പറഞ്ഞാൽ
പോരാത്തതുപോലെയാണ്…
അതെ,,, ഞാൻ യഥാർത്ഥത്തിൽ കത്തുന്നു— അവളെയും, എന്നെയും
നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തീ!!
പിന്നീടുള്ള ദിവസങ്ങളിൽ, ഞാൻ വെറുമൊരു നിരീക്ഷകനായി മാറി…
ഓഫീസിലെ അത്യാവശ്യ ജോലികൾ തീർത്തു കഴിഞ്ഞാൽ, പിന്നെ എന്റെ മുഖ്യ ജോലി വെറും ഒരേ കാര്യമായിരുന്നു—
അവർ ഒന്നിച്ചുള്ള ഓൺലൈൻ നില പരിശോധിക്കുക… എന്ത് സംസാരിക്കുന്നു എന്നോ,,,
ഇപ്പോൾ എന്ത് ആഴത്തിലുള്ള ബന്ധമാണ് അവർക്കിടയിൽ എന്നോ എനിക്ക് അറിയില്ല…
ആകെ അറിയാവുന്ന കാര്യം വെറും ഒന്ന് മാത്രം— അവർ പരസ്പരം എത്ര സമയം ചാറ്റ് ചെയ്യുന്നു എന്നത് മാത്രം!
മറ്റൊന്നും എനിക്ക് മനസ്സിലായിരുന്നില്ല
പിന്നീടുള്ള നാളുകളിൽ എന്റെ മനസ്സ് ചോദ്യങ്ങളാൽ മാത്രം നിറഞ്ഞിരുന്നു…
അവരുടെ സംഭാഷണങ്ങളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടായിരുന്നുണ്ടോ…?
അവരുടെ ഭാവി സ്വപ്നങ്ങളിൽ എന്റെ സ്ഥാനം എന്തായിരുന്നു…?
ചാറ്റുകളുടെ പരിധി കടന്ന് ഫോൺകോളുകളിലും അവർ തമ്മിൽ സംസാരിച്ചിരുന്നുണ്ടാകുമോ…?
ഞാൻ വീട്ടിൽ ഇല്ലാത്ത നിമിഷങ്ങളിൽ ഡോക്ടർ എന്റെ വാതിൽ കടന്നുവന്നിട്ടുണ്ടാകുമോ…?
നാളുകളോളം ഉള്ളിൽ ഒതുക്കി വച്ചിരുന്ന ‘തളത്തിൽ ദിനേശൻ’, ഇപ്പോൾ മുഴുവൻ ശക്തിയോടെ വീണ്ടും ഉയിർത്തെഴുന്നേറ്റിരുന്നു!!
ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് നീങ്ങി… എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഞാൻ അഭിനയിച്ചു…
എല്ലാം ചെയ്തിട്ടും ഒന്നും ചെയ്തിട്ടില്ലാത്തവളെപ്പോലെ അവളും!
*************
ഒരു ശനിയാഴ്ച രാത്രി…
നാളുകൾക്ക് ശേഷം ഞാനും ഷബീനയും വീണ്ടും ഒന്നിച്ചു ഇരുന്നു ഒരു സിനിമ കണ്ടു…
വീട്ടിൽ തന്നെയിരുന്ന്, നെറ്റ്ഫ്ലിക്സിൽ പുതുതായി റിലീസ് ചെയ്ത Eko എന്ന സിനിമ…
ഒരു കാലത്ത് വീക്കെൻഡുകൾ ഇങ്ങനെയായിരുന്നു— ഒരുമിച്ചിരുന്ന് സിനിമ കാണൽ, അതിനൊപ്പം ചെറിയ ചിരികളും മൗനങ്ങളും…
പക്ഷേ ജീവിതത്തിലേക്ക് ഡോക്ടറുടെ കടന്നുകയറ്റത്തിനു ശേഷം,
അത്തരം പതിവുകളെല്ലാം പതിയെ വഴിതെറ്റിത്തുടങ്ങിയിരുന്നില്ലേ…?
സിനിമ തീരുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു… സാധാരണ അത്താഴം കഴിഞ്ഞ് പത്ത് മണിയോടെ
ഉറക്കത്തിലേക്ക് വഴുതി വീഴാറുണ്ടായിരുന്ന നമ്മൾ,
അന്ന് അത്താഴം കഴിക്കുമ്പോൾ തന്നെ
പന്ത്രണ്ടു മണി പിന്നിട്ടിരുന്നു…
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു…
ഷബീനയ്ക്ക് സിനിമയുടെ ക്ലൈമാക്സ് പൂർണ്ണമായി മനസ്സിലായിരുന്നില്ല…
ഞാൻ അത് അവൾക്ക് വിശദീകരിച്ച് കൊടുക്കുകയായിരുന്നു…
അവൾ അതീവ ശ്രദ്ധയോടെ, ഒരു വാക്കും നഷ്ടപ്പെടാതെയെന്ന പോലെ,
എന്റെ ഓരോ വിശദീകരണവും കേട്ടിരുന്നു…
അതിനിടയിൽ—
തീൻമേശയുടെ അറ്റത്ത് വച്ചിരുന്ന ഷബീനയുടെ മൊബൈൽ സ്ക്രീൻ പെട്ടെന്ന് തെളിഞ്ഞു….
മരത്തിന്റെ മേശ ആയതുകൊണ്ട്
ഗർർ… എന്ന വൈബ്രേഷൻ ശബ്ദം
കാതുകളെ അസഹ്യമാക്കുന്ന വിധം മുഴങ്ങി…
നമ്മുടെ രണ്ടുപേരുടെയും നോട്ടം
ഒരു നിമിഷം കൊണ്ടു തന്നെ
മൊബൈലിലേക്ക് പാഞ്ഞു…
ശബ്ദം നിശ്ശബ്ദമായെങ്കിലും
സ്ക്രീനിലെ വെളിച്ചം അണഞ്ഞിരുന്നില്ല…
“ഈ സമയത്ത് ആരായിരിക്കും…?”
എന്ന ചിന്തയോടെ ഞാൻ മൊബൈലിലേക്കു തന്നെ നോക്കി നിന്നു…
മുഖത്ത് വലിയൊരു ഭാവവ്യത്യാസവുമില്ലാതെ ഷബീനയും!!
സ്ക്രീനിലെ വെളിച്ചം അണഞ്ഞതോടെ
അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി—
“നിങ്ങൾ കഥ തുടരൂ” എന്ന്
വാക്കുകളില്ലാതെ പറയുന്നതുപോലെ…
പക്ഷേ ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങും മുൻപേ മൊബൈൽ വീണ്ടും വിറച്ചു…
ഒരിക്കൽ മാത്രമല്ല… തുടർച്ചയായി…
സ്ക്രീൻ മിന്നിയും അണഞ്ഞും,,,
ഗർർ… ഗർർ… ഗർർ… എന്ന ശബ്ദം
മുറിയിലെ നിശ്ശബ്ദതയെ കീറി മുറിച്ചു..
അതെല്ലാം ഒരു ഫോൺ കോളിനേക്കാൾ നമ്മുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒരു കടന്നുകയറ്റം പോലെ തോന്നി…
വിറകൊള്ളുന്ന മൊബൈലിലേക്ക് നോക്കി നിന്ന ഷബീനയുടെ മുഖത്ത്
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത
ഒരു ഭാവം തെളിഞ്ഞിരുന്നു…
നിമിഷങ്ങളോളം നീണ്ട മിന്നലും വിറയലും ഒടുവിൽ ശാന്തമായി…
ഷബീന പതിയെ എന്റെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്ത് അതേ പതർച്ച…അതേ അശാന്തി…
“ഡോ… ഡോക്ടർ ആയിരുന്നോ…?”
ചോദിക്കുമ്പോൾ എന്റെ ശബ്ദം
എന്നെ തന്നെ വഞ്ചിക്കുന്ന പോലെ
വിറച്ചിരുന്നു…
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നതല്ലാതെ ഷബീന മറുപടി പറഞ്ഞില്ല…
പക്ഷേ അവളുടെ കണ്ണുകളിൽ
എല്ലാം ഉണ്ടായിരുന്നു…
കുറ്റബോധം!!
എന്നോടുള്ള വാക്കുകളില്ലാത്ത മാപ്പ് പറച്ചിൽ…
ഒരു തരത്തിലുള്ള സഹതാപം…
അതെല്ലാം കടന്ന് എന്റെ ഹൃദയം കുത്തിപ്പൊളിച്ച ഒരു നിശ്ശബ്ദ സമ്മതം..
അവളുടെ കണ്ണുകളിൽ അത് മുഴുവനായി വ്യക്തമായിരുന്നു…
കുറച്ച് നിമിഷങ്ങൾ മൗനം തന്നെ നമ്മൾക്കിടയിൽ കെട്ടിക്കിടന്നു…
മുഖത്തോട് മുഖം നോക്കി ഇരുന്നതല്ലാതെ, ഒരു വാക്കും പുറത്ത് വന്നില്ല… പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു… പക്ഷേ പറയാൻ ശേഷിയില്ലാത്ത പോലെ…
എനിക്ക് വിശപ്പ് എന്ന തോന്നൽ തന്നെ അപ്രത്യക്ഷമായിരുന്നു…
ഞാൻ പതിയെ എഴുന്നേറ്റപ്പോൾ, എന്റെ ഓരോ ചലനവും സൂക്ഷ്മമായി പിന്തുടരുന്ന ഷബീനയുടെ നോട്ടവും എനിക്കൊപ്പം ഉയർന്നു…
അപ്പോൾ മൊബൈൽ വീണ്ടും വിറച്ചു… ആ വിറയൽ എന്റെ നെഞ്ചിനുള്ളിൽ ഒരു മുറിവ് വീണ്ടും തുറന്നതുപോലെ തോന്നി…
ഷബീന എന്നെയും പിന്നെ മൊബൈലിലേക്കും മാറിമാറി നോക്കി… മൂന്നു തവണ…
ഒരൊ നോക്കിലും സംശയവും പേടിയും ചേർന്നു…
ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് നോട്ടം തറപ്പിച്ചപ്പോൾ, ഞാൻ നിശ്ശബ്ദമായി മൊബൈലിലേക്കു കണ്ണോടിച്ചു…
ആ കോൾ അറ്റൻഡ് ചെയ്തോളൂ എന്നത് വാക്കുകളില്ലാതെ അവളോട് പറഞ്ഞു…
അവൾ തലകുലുക്കി…
വാക്കുകളില്ലാത്ത ഒരു “വേണ്ട”
ലജ്ജയേക്കാളും നാണക്കേടിനേക്കാളും കൂടുതൽ വേദന നിറഞ്ഞൊരു നിഷേധം…
പതിവിന് വിപരീതമായി, ഞാൻ തിന്നുകഴിഞ്ഞ പാത്രം ഞാൻ തന്നെ എടുത്തു… എച്ചിൽ വാരുമ്പോൾ കൈകൾ അല്പം വിറച്ചു…
അത് വിശപ്പല്ലായിരുന്നു…
അകത്തൊതുക്കിയ ഒരു കലക്കം മാത്രമായിരുന്നു…
എന്റെ ആ നീക്കങ്ങൾ കണ്ട്, ഭ്രമിച്ച കണ്ണുകളോടെ എന്നെ നോക്കുന്ന ഷബീനയുടെ എച്ചിലുകൾ വാരാൻ എന്റെ കൈ നീണ്ടു…
ഭ്രമത്തോടെ തന്നെ അവൾ എന്റെ കൈയിൽ കയറി പിടിച്ചു…
എന്നെ തടഞ്ഞുനിർത്തുന്നുവെന്ന പോലെ…
വീണ്ടും കുറച്ച് നിമിഷങ്ങൾ— മുഖത്തോട് മുഖം നോക്കി,,, വാക്കുകളില്ലാതെ…
അവളുടെ കൈകൾ ബലമായി മാറ്റാൻ ഞാൻ ശ്രമിച്ചില്ല…
സ്വയം വിട്ടൊഴിയാൻ അവൾക്കും മനസ്സുണ്ടായില്ല…
അപ്പോഴേക്കും മൊബൈൽ വീണ്ടും വിറവിറച്ചു… അസഹിഷ്ണുതയുള്ള ഒരു ആവർത്തനം പോലെ… ക്ഷമ തീരുന്ന ഒരു ഓർമ്മിപ്പിക്കൽ പോലെ…
ഞാൻ വീണ്ടും കണ്ണുകൾ കൊണ്ടു അവളോട് കോൾ എടുക്കാൻ ആവശ്യപ്പെട്ടു…
അവിശ്വസനീയമായ കണ്ണുകളോടെ അവൾ കുറച്ചുനേരം കൂടെ എന്റെ മുഖത്തേക്ക്തന്നെ നോക്കി നിന്നു…
ആ നോട്ടത്തിൽ ഒരു ജീവിതം മുഴുവൻ കെട്ടിപ്പിടിച്ച വേദന ഉണ്ടായിരുന്നു…
പിന്നീട് പതിയെ… വളരെ പതിയെ…
എന്റെ കൈകളിലെ പിടിത്തം അവൾ വിട്ടു…
അക്ഷമയോടെ വിറയ്ക്കുന്ന ‘മൊബൈൽ’ കൈകളിൽ പിടിച്ചുകൊണ്ട് അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി…
അത് ഒരു ചോദ്യം ആയിരുന്നില്ല…
അവസാനമായി അനുവദനം തേടുന്ന ഒരു നോട്ടം മാത്രം…
ഞാൻ ഒന്നും പറഞ്ഞില്ല… പറഞ്ഞാൽ സ്വയം തകർന്നുപോകുമെന്നുറപ്പുള്ള വാക്കുകൾ ഞാൻ ഉള്ളിലൊതുക്കി…
മിണ്ടാതെ അവളുടെ പ്ലേറ്റ് കൈകളിൽ എടുത്തു … അവളുടെ എച്ചിലും ഞാൻ തന്നെ വാരി…
അടുക്കളയിലേക്ക് നടക്കുമ്പോൾ ശരീരത്തിനു കാറ്റിനെക്കാളും ഭാരം കുറഞ്ഞതുപോലെ തോന്നി…
എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ശരീരംപോലെ…
ഹൃദയം പൊട്ടിത്തെറിച്ചിട്ടും,
കാലുകൾ ഇടറാതെ തന്നെ ഞാൻ നടന്നു… വീഴാൻ പോലും അവകാശമില്ലാത്ത അവസ്ഥ…
പിന്നീട് മൊബൈലിന്റെ വിറയൽ ശബ്ദങ്ങൾ ഞാൻ കേട്ടില്ല…
കേട്ടത് ഷബീനയുടെ പതിഞ്ഞ, സൂക്ഷ്മമായ സംസാരങ്ങൾ മാത്രം…
അവൾ എന്താണ് പറയുന്നത് എന്ന് എനിക്ക് വ്യക്തമായിരുന്നില്ല…
വാക്കുകളല്ലായിരുന്നു അത്…
ശ്വാസത്തിന്റെ ശബ്ദത്തിൽ ഒളിപ്പിച്ചൊരു സംഭാഷണം…
എന്നിൽ നിന്ന് എല്ലാം കൈവിട്ടുപോകുകയാണ്…
അതുവരെ ഉള്ളിൽ അടച്ചുവെച്ചിരുന്ന കരച്ചിൽ പുറത്തേക്കു വന്നു …
കച്ചറഡബ്ബിയിലേക്ക് എച്ചിലുകൾ തട്ടുമ്പോൾ, കണ്ണുനീർ കൈത്തണ്ടയിലേക്ക് ഉറ്റുറ്റ് വീണു…
പാത്രം കഴുകുമ്പോൾ, പൊടിഞ്ഞുവീണ കണ്ണുനീരെല്ലാം അഴുക്കുവെള്ളത്തോടൊപ്പം ചേർന്ന് ഒഴുകിപ്പോയി… എന്നെപ്പോലെ തന്നെ,
മറയാതെ പോകാൻ പറ്റാത്ത ഒരു മലിനതയായി…
ഇന്നാദ്യമായി, ഞാൻ സ്വയം തിന്നുകഴിഞ്ഞ പാത്രങ്ങൾ എടുത്തതും,
അവളുടെയും എന്റെയും എച്ചിലുകൾ ഞാൻ തന്നെ വാരിയതും—
അതിന്റെ അർത്ഥം എനിക്കിപ്പോഴും വ്യക്തമായിരുന്നില്ല…
അത് അവളോടുള്ള എന്റെ പരിഹാസമായിരുന്നോ…??
അല്ലെങ്കിൽ അവൾക്ക് അവളുടെ കാമുകനോട് സംസാരിക്കാൻ
ഞാൻ ബോധപൂർവ്വം ഒരുക്കിക്കൊടുത്ത സ്വകാര്യതയായിരുന്നോ…??
അല്ലെങ്കിൽ…
എന്റെ പ്രതിഷേധത്തിന്റെയും തോൽവിയുടെയും വാക്കുകളില്ലാത്ത,
പേടിച്ച ഒരു പ്രഖ്യാപനമായിരുന്നോ…??
ഒന്നും എനിക്കറിയില്ല… എനിക്കറിയാവുന്നത് ഒരേയൊരു കാര്യം മാത്രം— തെറ്റ് എന്റെ ഭാഗത്താണ്… ഇതെല്ലാം തുടങ്ങിവച്ചത് ഞാൻ തന്നെയാണ്… അതുകൊണ്ട്,
ഇതെല്ലാം സഹിക്കാൻ ഞാൻ ബാധ്യസ്തനാണ്!!
പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വെച്ചതിന് ശേഷം ഞാൻ നന്നായി മുഖം കഴുകി…
ഞാൻ കരഞ്ഞത് അവൾ അറിയരുത് എന്നൊരു നിർബന്ധം എനിക്ക് ഉണ്ടായിരുന്നു…
ആണുങ്ങൾക്ക് കരയാൻ അവകാശമില്ല എന്ന ലോകനിയമം ഞാൻ വീണ്ടും വീണ്ടും മനസ്സിലാക്കി…
കിച്ചണിൽ നിന്ന് റൂമിലേക്കു നടക്കവേ ഞാൻ ഷബീനയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…
ഒരു നിമിഷം… അല്ല,, നിമിഷാർദ്ധം മാത്രം…
ഷബീന അപ്പോഴും ഡോക്ടറുമായി സംസാരിക്കുകയായിരുന്നു — ശ്വാസത്തിന്റെ ശബ്ദത്തിൽ തന്നെ…
എന്നെ കണ്ടതും അവൾ സംസാരമടക്കി… പക്ഷെ കോൾ കട്ട് ചെയ്തില്ല…
എന്റെ മുഖത്തേക്ക് അല്പം ഭീതിയോടെ നോക്കി, മൊബൈൽ ചെവിയിൽ നിന്ന് കുറച്ചു താഴ്ത്തി കവിളോട് ചേർത്തുപിടിച്ചു….
ഞാൻ ഒന്നും പറഞ്ഞില്ല.. നേരെ മുറിയിലേക്ക് നടന്നു…
കട്ടിലിൽ കയറി കിടന്നു…
അല്ല — തളർന്നു വീഴുകയായിരുന്നു…
ഒരുപക്ഷേ,, രാത്രിനേരം ഇങ്ങനെ ഒരു ‘കോൾ’ അവർക്കിടയിൽ പതിവായിരിക്കണം…
ഇന്ന് ഞാൻ ഉറങ്ങാൻ താമസിച്ചു…
അവരുടെ കണക്കുകൂട്ടലുകൾ തെറ്റി..
സിനിമയിൽ ലയിച്ചതിനാൽ ഷബീന അയാൾക്ക് സൂചന നൽകാൻ മറന്നുപോയിരിക്കണം…
സമയം നീണ്ടു നീണ്ടു പോയി… അരമണിക്കൂറോളം ഞാൻ ഷബീനയെ കാത്തുകിടന്നു…അവൾ വന്നില്ല…
ആ കാത്തിരിപ്പ് തന്നെ ഒരു ശിക്ഷയായി…
ഞാൻ തളർന്നിരുന്നു…
മനസ്സും ശരീരവും ഒരുപോലെ ചോർന്നു പോയിരുന്നു…
അറിയാതെ കണ്ണുകൾ അടഞ്ഞുപോയി…
അത് ഉറക്കമല്ലായിരുന്നു…
ബോധം പതിയെ പിന്മാറുന്ന, ഇരുട്ടിലേക്കുള്ള ഒരു വീഴ്ച മാത്രം!!
********************
അടുത്ത ദിവസം ഞായറാഴ്ച…
അവധിയായിട്ടും ശീലം വിട്ടില്ല… 7.30ന് തന്നെ ഉറക്കം വിട്ടു…
ഷബീന അടുത്തു കിടപ്പുണ്ടായിരുന്നു…
എനിക്ക് പുറം തിരിഞ്ഞ്… ഞാൻ അവളെ ഉണർത്തിയില്ല…
നേരെ ബാത്ത്‌റൂമിലേക്ക് പോയി…
പുറത്തിറങ്ങുമ്പോഴും അവൾ അതേ കിടപ്പ് തന്നെയായിരുന്നു…
പക്ഷേ അവൾ ഉറങ്ങുകയായിരുന്നില്ല..
കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു…
എന്നെ നോക്കിയില്ല… നോക്കാൻ അവൾക്കു ധൈര്യം ഇല്ലാത്തതു പോലെ..
ഞാൻ ഒന്നും ചോദിച്ചില്ല… ഒന്നും പറഞ്ഞുമില്ല…
നേരെ അടുക്കളയിലേക്ക് പോയി.
ചായ ഇട്ടു… അവൾക്കായി കൂടെ…
വീണ്ടും മുറിയിലേക്ക് വന്നു,, വാതിലിൽ ഒന്ന് തട്ടി… “ചായ റെഡിയാണ്” — അത്രയും മാത്രം പറഞ്ഞു…
ഷബീന കുറച്ചുനേരം അതേപടി കിടന്നു… പിന്നെ പതിയെ അവളുടെ കണ്ണുകൾ എന്റെ ദിശയിലേക്ക് നീണ്ടു…
അവളുടെ കണ്ണുകളിൽ വായിച്ചെടുക്കാൻ ഒന്നുമില്ലായിരുന്നു…
ഭാവങ്ങളില്ല…
ചോദ്യങ്ങളില്ല…
കോപവുമില്ല…
തീർത്തും നിർവികാരമായ ഒരു നോട്ടം മാത്രം…
അവളുടെ കണ്ണുകൾ ചുമന്നിരുന്നു…
ഉറങ്ങാത്തതുകൊണ്ടാണോ അല്ലെങ്കിൽ,, രാത്രിയൊട്ടു കരഞ്ഞതുകൊണ്ടാണോ — എനിക്കറിയില്ല… അറിയാൻ ഞാൻ ശ്രമിച്ചുമില്ല!!
ഷബീന വന്നുചേരുന്നത് വരെ ഞാൻ ചായ കുടിച്ചില്ല…കാത്തിരുന്നു…
അത് തന്നെ ഒരു ചോദ്യം പോലെ…
അല്പം കഴിഞ്ഞ് അവൾ എന്റെ അടുത്തുള്ള സോഫയിൽ ഇരുന്നു…
പക്ഷേ ചായ കയ്യിലെടുത്തില്ല…
എന്റെ നേർക്കൊന്ന് നോക്കിയതുപോലും ഇല്ല…
കുറ്റബോധത്തിന്റെ ഒരു കനത്ത നിഴൽ അവളുടെ മുഖത്ത് പടർന്നുനിന്നിരുന്നു.
ഞാൻ ചായ ഒരു ഇറക്ക് മോന്തി.
അവളോട് ചായ കുടിക്കാൻ പറഞ്ഞു… വെറും പറച്ചിൽ അല്ല— ശാന്തമായ ഒരു ആജ്ഞ പോലെ…
കുറച്ച് നിമിഷങ്ങൾ കൂടി മടിച്ചു നിന്ന ശേഷം ഷബീന കപ്പും സോസറും കൈകളിൽ ഉയർത്തി…
“ഇന്നലെ… ഇന്നലെ നീ കിടക്കാൻ വളരെ വൈകിയിരുന്നോ…?
ഞാൻ… ഞാൻ ഉറങ്ങിപ്പോയി…”
എന്റെ വാക്കുകൾ വിക്കിയിരുന്നു…
പക്ഷേ ശബ്ദം ഉറച്ചതായിരുന്നു…
ക്ലിങ്… ക്ലിങ്… ക്ലിങ്… ക്ലിങ്…
ഇപ്രാവശ്യം വിറച്ചത് എന്റെ കൈകളല്ല.
ഷബീനയുടെതായിരുന്നു…
അവൾ മറുപടി പറഞ്ഞില്ല… തല താഴ്ത്തി… നിശ്ശബ്ദമായി…
“നിങ്ങൾ തമ്മിൽ എന്നും രാത്രി
ഇങ്ങനെ സംസാരിക്കാറുണ്ടോ…?”
അതിനും മറുപടിയില്ല… പക്ഷേ അവളുടെ ശ്വാസം കൂടുതൽ
കട്ടിയാവുകയായിരുന്നു…
കൈകളുടെ വിറയൽ
ഇനിയും കൂടുകയായിരുന്നു…
“നമ്മൾ തമ്മിൽ സംസാരിക്കണം…
സംസാരിച്ചേ മതിയാകൂ.”
ഞാൻ പറഞ്ഞു… ഗൗരവത്തോടെ…
ഒഴിവില്ലാത്ത വിധത്തിൽ…
പക്ഷേ ഷബീന എന്നിട്ടും മൗനം വിട്ടില്ല…
ഞാൻ ദീർഘമായി ശ്വാസം വിട്ടു…
ശ്വാസത്തിനൊപ്പം സഹനവും…
പിന്നെ വീണ്ടും പറഞ്ഞു…
“ശരി… അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യാം… നീ അന്ന് പറഞ്ഞതുപോലെ
നിന്നെ നാട്ടിലേക്ക് അയക്കാം…
പക്ഷേ അതിന് ശേഷം ഒരിക്കലും നീ ഇങ്ങോട്ട് തിരിച്ചു വരില്ല… ഞാൻ നാട്ടിലേക്കും വരില്ല… ഒരുപക്ഷേ ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണലും ഉണ്ടാവില്ല…”
വാക്കുകൾ തീരുംമുമ്പേ ഷബീന എന്റെ മുഖത്തേക്ക് പകപ്പോടെ നോക്കി…
അവിശ്വാസവും ഭയവും കലർന്ന ഒരു നോട്ടം…
ഞാൻ ആവർത്തിച്ചു…
ഇനി പിന്നോട്ടില്ല എന്ന രീതിയിൽ…
“ഒന്നുകിൽ നമുക്ക് എന്നെന്നേക്കുമായി പിരിയാം… അല്ലെങ്കിൽ എല്ലാം തുറന്ന് സംസാരിക്കാം… എന്ത് വേണമെന്നത്
നിനക്ക് തീരുമാനിക്കാം…
പക്ഷേ ആ തീരുമാനം ഇപ്പോൾ… ഈ നിമിഷം!! ഇല്ലെങ്കിൽ ഞാൻ തീരുമാനിക്കും!!!”
“സോറി…”
ഷബീന പതറിയ ശബ്ദത്തിൽ പറഞ്ഞു…
അത് വെറും പറച്ചിൽ അല്ലായിരുന്നു..
ആത്മാർത്ഥതയുടെ ഭാരം നിറഞ്ഞ ഒരു തേങ്ങൽ… അവളുടെ കണ്ണുകൾ ആ സത്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു…
എന്നിട്ടും…അവളുടെ മാപ്പ് ഏറ്റെടുക്കാൻ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു… ആ നിമിഷങ്ങളിൽ ‘ദയ’ എന്ന വികാരം എന്നിൽ നിന്നും മാഞ്ഞു പോയിരുന്നു!!
ഇതേ സോറി നീ മുമ്പും പറഞ്ഞതല്ലേ?
ഇനി ഒരിക്കലും ആവർത്തിക്കില്ല,
നമുക്ക് എല്ലാം മറക്കാം… നീ സത്യം പറഞ്ഞതല്ലേ..??
എന്റെ വാക്കുകൾ ക്രൂരമായിരുന്നു…
അവൾ നേരെ മറുപടി പറഞ്ഞില്ല…
ക്ലിങ്… ക്ലിങ്… ക്ലിങ്… ക്ലിങ്…
ഷബീനയുടെ കൈകൾ കൂടുതൽ വിറന്നു… അവളുടെ വിറയലിൽ ഞാൻ അവളുടെ അസ്വസ്ഥത,ഭയം,നിരാശ എന്നിവയ്ക്ക് സാക്ഷിയായത് പോലെ…
ഇപ്പോഴത്തെ അവളുടെ മാനസികാവസ്ഥ എനിക്ക് തീർത്തും മനസ്സിലകും…
നാളിതുവരെയും ഒരു ഭാര്യയുടെ സ്നേഹത്തോടെയും അധികാരത്തോടെയും എന്നെ ഭരിച്ചിരുന്ന ഷബീന,
ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ മുമ്പിൽ ഇങ്ങനെ ഒരു പിഴവുകാരിയായി ഇരിക്കുന്നത്…
അവൾ വാക്കുകൾക്ക് സത്യമുള്ളവളായിരുന്നു…
പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കുന്നവളായിരുന്നു…
പക്ഷേ, ഇപ്പോൾ അവളുടെ ‘ചതി’ കയ്യോടെ പിടിക്കപ്പെട്ടപ്പോൾ
അവൾ എരിഞ്ഞു തീരുകയായിരുന്നു…
എന്തോ… ആ നിമിഷത്തിൽ എനിക്ക് അവളോട് സഹതാപം തോന്നിപ്പോയിരുന്നു!
ക്ലിങ്… ക്ലിങ്…
ശബീന ഒരു ഇറക്ക് ചായ മോന്തി.
വിറക്കുന്ന കൈകളോടെ തന്നെ..
അവൾ കപ്പും സോസറും മേശയിൽ തിരികെ വെച്ചപ്പോൾ ഒരു അസ്വസ്ഥമായ ശബ്ദം മുറിയിൽ പടർന്നു…
അവൾ അല്പം ചെരിഞ്ഞിരുന്നു… നോട്ടം നേരെ എന്റെ കണ്ണുകളിലേക്ക്…
ആ നോട്ടത്തിൽ ചോദ്യം ഒന്നുമില്ലായിരുന്നു…. ഒരു ക്ഷണിക സമ്മതം മാത്രം—
“ഇനി മറയ്ക്കാനൊന്നുമില്ല… നിങ്ങൾക്ക് അറിയേണ്ടതൊക്കെ ചോദിച്ചോളൂ..” എന്ന മൗനവാക്ക് മാത്രം…
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ തൊണ്ട ഒന്ന് ശരിയാക്കി… ഉള്ളിൽ എന്തോ ഒടിഞ്ഞു വീണതുപോലെ ഒന്ന് ഞെളിഞ്ഞിരുന്നു!!
എനിക്ക് ആദ്യം അറിയേണ്ടത്… അന്ന് ആ വെള്ളിയാഴ്ച… ഡോക്ടർ ഇവിടെ വന്നപ്പോൾ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ചാണ്…
ഞാൻ ചോദ്യം ചോദിച്ച് തീർന്നതും ഷബീന വളരെ നിസ്സഹായ അവസ്ഥയോടെ എന്റെ മുഖത്തേക്ക് നോക്കി…
ഒരുപക്ഷേ ഇത്രയും പിന്നിൽ നിന്ന് ഞാൻ തുടങ്ങുമെന്ന് അവൾ വിചാരിച്ചു കാണില്ല…
ഷബീന സ്തംഭനഭാവം തുടർന്നതും ഞാൻ ടേബിളിന്മേൽ കൈവീശി അടിച്ചു കൊണ്ട് ആക്രോഷിച്ചു… “”എനിക്ക് ഉത്തരങ്ങൾ കിട്ടിയേ പറ്റൂ . ഇപ്പോൾ ഈ നിമിഷം…””
എന്റെ ആ അലർച്ചെയും ശരീരഭാഷയും കണ്ടതോടെ ഷബീനയുടെ ശ്വാസം പെട്ടെന്ന് കട്ടിയായി… ഒരു നടുക്കത്തോടെ
അവളുടെ ശരീരം അല്പം പിന്നോട്ടു വലിഞ്ഞു പോയി—
ഓടിപ്പോകാൻ വഴിയില്ലാത്ത ഒരു കുറ്റബോധത്തിന്റെ മൂലയിൽ കുടുങ്ങിയതുപോലെ…
“അതൊക്കെ… അതൊക്കെ ഇനി ഞാൻ പറയണോ…? എല്ലാം.. എല്ലാതും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവില്ലേ…?
പ്ലീസ്…”
അവളുടെ ശബ്ദം ചോദ്യം പോലെയായിരുന്നില്ല…ഒരുതരം അപേക്ഷ…
ഷബീന എന്റെ മുമ്പിൽ കരയുകയായിരുന്നില്ല… അവൾ ഉരുകുകയായിരുന്നു…അവളുടെ അഹങ്കാരവും, പ്രതിരോധവും
ഒന്നൊന്നായി പൊളിഞ്ഞു വീഴുകയായിരുന്നു!!
ഞാൻ വീണ്ടും ആവർത്തിച്ചു—
ഒന്നുകിൽ ഞാൻ ചോദിക്കുന്നതിനു കൃത്യമായി മറുപടി തരുക,,,
അല്ലാതെ മൗനം പാലിക്കുകയോ..
പറയുന്ന കാര്യങ്ങളിൽ അസത്യം ഉണ്ടെന്നോ തെളിഞ്ഞാൽ,,,
ആ നിമിഷം തന്നെ ഞാൻ നിനക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യും…
എന്റെ ഭീഷണിക്ക് മുന്നിൽ ഷബീന ഒരു നിമിഷം കൊണ്ട് തളർന്നു… അവൾ ഒരു ദീർഘശ്വാസം എടുത്തു വിട്ടൂ.. മൗനത്തിന്റെ കവചം തകർന്നു!!
കുറ്റം സമ്മതിക്കുന്നവളെപ്പോലെ വിറയാർന്ന ശബ്ദത്തോടെ അവൾ സംസാരിച്ചു തുടങ്ങി,, എനിക്ക് മുഖം തരാതെ,, തലകുനിച്ചിരുന്ന്…
“അന്ന്… അദ്ദേഹം ലാൻഡ്‌ലൈനിൽ വിളിച്ചു…ദേഷ്യത്തിലായിരുന്നു… വാക്കുകൾ കത്തിയപോലെ…
സംസാരം കേട്ട നിമിഷം തന്നെ ഞാൻ പേടിച്ചു പോയിരുന്നു…
അദ്ദേഹത്തെ എന്തിനാണ് മാറ്റിയത് എന്ന് ചോദിച്ചു… എനിക്ക് മറുപടിയുണ്ടായിരുന്നില്ല… അല്ല, ഉണ്ടായിരുന്ന മറുപടി ഞാൻ പറയാൻ ധൈര്യപ്പെട്ടില്ല…
“മാറ്റുന്ന കാര്യം ഒന്ന് പറയാനുള്ള മര്യാദയെങ്കിലും കാണിക്കാമായിരുന്നു”
എന്ന് അദ്ദേഹം പറഞ്ഞപ്പോൾ…
അവിടെയും ഞാൻ മൗനം തെരഞ്ഞെടുത്തു…
അത് എന്റെ തെറ്റല്ലെന്ന് അറിയാമായിരുന്നിട്ടും…
അറിയാമായിരുന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല!!
അത്രയും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് നോക്കി… ചെറുതായി രൂക്ഷമായൊരു നോട്ടം..
കോപമല്ല… പരാതിയുമല്ല…
“അത് നിങ്ങളുടെ തെറ്റായിരുന്നു”
എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം!!
ആ നോട്ടം എന്റെ നെഞ്ചിൽ വന്നു തട്ടി… ഞാനൊന്നു മിടയിറക്കി…
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി…
കണ്ണുകൾക്ക് അവളെ നേരിടാൻ കഴിയാതെ അറിയാതെ തന്നെ താഴേക്ക് വീണു…
ആ നിമിഷം കുറ്റം അവളുടെ വായിൽ നിന്നിറങ്ങി എന്നിലേക്കാണ് വന്നത് എന്ന് എനിക്ക് വ്യക്തമായി തോന്നി…
മൗനം വീണ്ടും ഞങ്ങൾക്കിടയിൽ നിന്നു… ഇപ്പോൾ അത് അവളുടെ കുറ്റസമ്മതത്തിന്റെ മൗനമല്ല…
എന്റെ അംഗീകാരത്തിന്റെ മൗനം ആയിരുന്നു!!
അദ്ദേഹം എന്നെ കാണണമെന്ന് പറഞ്ഞു…
സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു…
വളരെ ഉറപ്പോടെ… പക്ഷേ ഉള്ളിൽ ഞാൻ തകർന്നിരുന്നു!
“എങ്കിൽ ഞാൻ ഇങ്ങോട്ട് വരാം” എന്ന്
അദ്ദേഹം പറഞ്ഞു…
വേണ്ടെന്ന് ഞാൻ അപേക്ഷിച്ചു…
പക്ഷേ അദ്ദേഹം കേൾക്കാൻ തയ്യാറായില്ല…
അരമണിക്കൂറിനുള്ളിൽ ഇവിടെ എത്തും എന്ന് പറഞ്ഞു… കോൾ കട്ട് ചെയ്തു…
ആ നിമിഷം മുതൽ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി…
“ഞാൻ നിങ്ങൾക്ക് മെസ്സേജ് അയച്ചു…”
അവളുടെ ശബ്ദം ഒന്നു വിറച്ചു…
“വീണ്ടും… വീണ്ടും വിളിച്ചു…” പക്ഷെ
“ഒന്നിനും മറുപടി വന്നില്ല.”
അത് പറഞ്ഞ ഉടനെ അവൾ വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കി…
നോട്ടം രൂക്ഷമായിരുന്നു… ചോദ്യം ഇല്ല… വിവരണം ഇല്ല…
“നിങ്ങൾ എവിടെയായിരുന്നു?”
എന്ന് ചോദിക്കാതെ ചോദിച്ചൊരു നോട്ടം…
ഞാൻ ഒന്നും പറഞ്ഞില്ല… മൗനം തന്നെ എന്റെ മറുപടി ആയി…
അവൾ തുടർന്നു…
“അവസാനം ഞാൻ ഡോക്ടറെ വീണ്ടും വിളിച്ചു… നിങ്ങൾ ഉണ്ടായിരിക്കുമ്പോൾ വരണമെന്ന് പറഞ്ഞു…”
അവളുടെ ശബ്ദം അവിടെ ചെറുതായി ഒടിഞ്ഞു…
“അത്… എന്റെ അവസാന ശ്രമമായിരുന്നു.”
പക്ഷേ അദ്ദേഹം പറഞ്ഞത് ഒറ്റ വാചകമാത്രം —
“ഓൺ ദ വേ യാണ്… ഇനി നേരിൽ കാണാം.”
അത് പറയുമ്പോൾ അവളുടെ വിരലുകൾ തമ്മിൽ പിണഞ്ഞു…
“ഞാൻ പിന്നെയും അദ്ദേഹത്തെ തടയാൻ വിളിച്ചു… പലവട്ടം..
പക്ഷേ…അദ്ദേഹം ഫോൺ എടുത്തില്ല.”
അവളുടെ ശബ്ദം അവിടെ പൂർണ്ണമായി ഒടിഞ്ഞു…
മൗനം വീണ്ടും മുറിയിൽ വീണു…
ഈ മൗനം… അത് പേടിയുടെ മൗനം ആയിരുന്നില്ല… കണ്ണീരിന്റെ മൗനവും അല്ല… കുറ്റസമ്മതത്തിനു ശേഷം
ഒരാൾക്ക് പറയാൻ ഒന്നും ബാക്കി ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ഒരു കനത്ത മൗനം!!
“ഹ്മ്മ്… എന്നിട്ട്?”
എന്റെ ഭാഗത്തു നിന്നും കനത്തൊരു മൂളൽ മാത്രം…തുടരാൻ ആവശ്യപ്പെട്ടത് വാക്കുകളല്ല…
കടുത്ത ആജ്ഞയായിരുന്നു…
അതിൽ.. ദയയില്ല…ധാർഷണ്യമില്ല…
സഹതാപം എന്ന വാക്കിനും അവിടെ ഇടമില്ല…
അവൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി… അവിശ്വസനീയമായൊരു നോട്ടം…
കണ്ണുകൾക്കുള്ളിൽ വേദനയല്ല…
വിശ്വാസം പൂർണ്ണമായി തകർന്നതിന്റെ ശൂന്യത.
“ഇനിയും എന്താണ് നിങ്ങൾക്ക് അറിയേണ്ടത്?” അവൾ ചോദിച്ചു…
അത് ചോദ്യം ആയിരുന്നില്ല…
ആക്ഷേപമായിരുന്നു…
“കളിയുടെ വിവരണങ്ങളും
വിശദമായി പറഞ്ഞു തരണമോ?”
വാക്കുകൾ കുത്തിപറിച്ചു.. അവളുടെ ശബ്ദം എന്നെ കുറ്റവിചാരണ ചെയ്യുന്ന ജഡ്ജിയുടേതുപോലെ…
മുറിയിൽ മൗനം വീണ്ടും പടർന്നു…
ഇപ്പോഴത് സത്യം പുറത്തെടുക്കാനുള്ള മൗനമല്ല… ഇനി ആരാണ് കൂടുതൽ കുറ്റക്കാരൻ എന്ന് കണക്കുകൂട്ടുന്ന
ക്രൂരമായ മൗനം ആയിരുന്നു!!
“വേണം.”
എന്റെ ആ മറുപടി അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല…
ഒരു നിമിഷം ഷബീന അമ്പരന്നു…
കണ്ണുകൾ എന്റെ മുഖത്ത് നിന്നു മാറാതെ നിന്നു…
ആ നോട്ടത്തിൽ ചോദ്യം ഉണ്ടായിരുന്നു… അവിശ്വാസവും.
പിന്നെ ആ അമ്പരപ്പ് പതുക്കെ മാറി…
കണ്ണുകൾ ചുരുങ്ങി…ചുണ്ടുകളിൽ
ചെറിയൊരു വളവ്…
ഇപ്പോയുള്ള ഭാവം – എന്നോടുള്ള പുച്ഛം!!
ഷബീന സംസാരം തുടർന്നു…
ഇപ്പോൾ അവളുടെ ശബ്ദത്തിൽ
വിറയൽ ഇല്ലായിരുന്നു…മടിയും ഇല്ല…കണ്ണുകൾ എന്നിൽ തന്നെ നിൽക്കുന്നു… ഒളിച്ചോട്ടമില്ല… പിന്നോട്ടുമില്ല…
“നിങ്ങൾക്ക് താങ്ങാൻ ശക്തിയുണ്ടെങ്കിൽ എല്ലാം കേട്ടറിഞ്ഞോളൂ ” എന്ന് പറയാതെ പറഞ്ഞൊരു ഭാവം!
“അദ്ദേഹം അകത്തേക്ക് കയറിയ ശേഷം വാതിൽ അടച്ചു.”
അവൾ ഒന്ന് നിർത്തി…
അത് ശ്വാസമെടുക്കാൻ വേണ്ടിയല്ല…
എനിക്ക് തയ്യാറാകാൻ സമയം കൊടുക്കാൻ…
അദ്ദേഹം വീട്ടിലെത്തിയിട്ടും ദേഷ്യം കത്തിക്കൊണ്ടിരുന്നു…
ഫോണിലൂടെ ചോദിച്ച അതേ കാര്യങ്ങൾ വീണ്ടും… വീണ്ടും… ചോദിച്ചുകൊണ്ടിരുന്നു..
എന്തിന് മാറ്റി? എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയില്ല? എന്നൊക്കെ..
ഓരോ ചോദ്യവും എന്റെ നെഞ്ചിൽ വീണ അടിയായിരുന്നു…
ഞാൻ തകർന്നു… ഭയന്ന് വിറച്ചു…
അവസാനം കരച്ചിലിലേക്ക് വീണു…
എന്റെ കണ്ണുനീർ കണ്ടപ്പോൾ അദ്ദേഹം ശാന്തനായി…
എന്നെ ചേർത്തുപിടിച്ചു…ക്ഷമ പറഞ്ഞു… കണ്ണുനീർ ഒന്നൊന്നായി തുടച്ചു…
അല്പം ആശ്വാസം തോന്നിയപ്പോൾ
ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു…
സത്യസന്ധമായി…
അത്രയും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി… വല്ലാത്ത ജാള്യതയോടെ…
പുരികങ്ങൾ ഉയർത്തി ഞാനും അവളുടെ മുഖത്തേക്ക് നോക്കി… നീ എന്താണ് പറഞ്ഞത് എന്ന ചോദ്യ ഭാവത്തിൽ…
എന്റെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു… ഷബീന പതിഞ്ഞ ശബ്ദത്തിൽ തുടർന്നു…
എനിക്ക് ഇഷ്ടം ഇന്നും കുറഞ്ഞിട്ടില്ലെന്ന്… പക്ഷേ നിങ്ങൾക്ക് എതിർപ്പുണ്ടെന്ന സത്യം!!
എന്നാൽ അപ്പോഴും നിങ്ങൾ മനപ്പൂർവ്വം അദ്ദേഹത്തിൽ നിന്ന്
ഒളിപ്പിച്ചുവെച്ച കാര്യങ്ങൾ
ഞാൻ മറച്ചുവെച്ചു…
അത്രയും പറഞ്ഞ് അവളെന്റെ മുഖത്തേക്ക് വീണ്ടും നോക്കി…
ഇത്രയൊക്കെയായിട്ടും ഞാൻ നിങ്ങളെ
ഒറ്റിയില്ല എന്ന് വാക്കുകളില്ലാതെ പറഞ്ഞു…
അറിയാതെ തന്നെ ഞാൻ കുറ്റബോധത്താൽ തല താഴ്ത്തി…
ഹ്മ്മ്.. എന്നിട്ട്..?? ഇപ്പോൾ എന്റെ ആ ചോദ്യം വിചാരണയല്ലായിരുന്നു… മറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള തിടുക്കമായിരുന്നു…
പിന്നീട് അദ്ദേഹം നിങ്ങളോട് സംസാരിക്കാമെന്ന് പറഞ്ഞു…
പക്ഷെ ഞാൻ അപ്പോൾ തന്നെ
എതിർത്തു… ഇനി എന്ത് പറഞ്ഞാലും ഒന്നും മാറില്ലെന്ന് എനിക്ക് അറിയാമായിരുന്നു…
എന്റെ ആ വാക്കുകൾ കേട്ടപ്പോൾ
അദ്ദേഹം തളർന്നതുപോലെ…
ഇവിടെ…ഈ സോഫയിൽ വന്നിരുന്നു…
അത് ഇരിപ്പായിരുന്നില്ല…ഒരു തകർച്ചയായിരുന്നു….
ഷബീന അല്പനേരം മൗനം പാലിച്ചു…
ആ മൗനം അവൾ പറയാതെ വിട്ട
വാക്കുകളേക്കാൾ ഭാരമായിരുന്നു…
പിന്നെ അവൾ തുടർന്നു…
“ശരിക്കും… ആ നിമിഷം എനിക്ക് അദ്ദേഹത്തോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു…”
അവൾ ഒന്ന് നിർത്തി… ശ്വാസം അടക്കി…ഒരു നിമിഷം വാക്കുകൾക്ക് മുന്നോട്ട് പോകാൻ മടി തോന്നി…
“നിങ്ങളോട്…വല്ലാത്ത വെറുപ്പും…”
ആ അവസാന വാക്കുകൾ പുറത്തുവന്നപ്പോൾ ഷബീനയുടെ ശബ്ദം പെട്ടെന്ന് കട്ടിയായി…
അത് ദേഷ്യം മാത്രമല്ല… നാളുകളായി
അകത്ത് ഒളിപ്പിച്ചു വെച്ച ഇരുട്ട്
ഒരേ നിമിഷം ശബ്ദമായി മാറിയതുപോലെ…
ഹ്മ്മ്…
അക്ഷമയോടെ ഞാനത് ചോദിക്കുമ്പോൾ, അവൾക്കു നേരെ കുറച്ച് മുന്നോട്ടേക്ക് ഊന്നി ഞാൻ ഇരുന്നു…
എന്റെ ശരീരഭാഷ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം—
ഇപ്പോൾ ഞാൻ അവളെ വിചാരണ ചെയ്യുന്ന മാനസികാവസ്ഥയിൽ അല്ല..
പകരം, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ഒരുതരം വല്ലാത്ത ധൃതിയിലായിരുന്നു ഞാൻ…
എന്നെ അല്പം ആശ്ചര്യത്തോടെ നോക്കുന്ന ഷിബിനയുടെ കണ്ണുകളിൽ,
എന്റെ ആ മാറ്റം അവൾക്കും വ്യക്തമായി മനസ്സിലായെന്ന് ഞാൻ വായിച്ചു…
ഷബീന തുടർന്നു…
കുറച്ചുനേരം നമ്മൾ നിശബ്ദരായി…
ഡോക്ടർ സോഫയിൽ തന്നെ തളർന്ന് ഇരുന്നു… ഞാൻ അപ്പോഴും ആ വാതിലിനരികിൽ തന്നെയായിരുന്നു…
കുറച്ച് കഴിഞ്ഞ് ഡോക്ടർ എന്റെ അടുക്കലേക്ക് വന്നു… എന്റെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ,
“ഇനി നമ്മൾ എന്നെന്നേക്കുമായി പിരിയുകയാണോ” എന്ന് അദ്ദേഹം ചോദിച്ചു.. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് ഞാൻ വ്യക്തമായി കേട്ടു…
അത് കേട്ട നിമിഷം,,, എനിക്ക് എന്ത് പറയണമെന്ന് പോലും അറിയാതെ ഞാൻ നിന്നു… അല്ല–
പറയാനുള്ള വാക്കുകൾ ഉണ്ടായിരുന്നു,,
പക്ഷേ ഓരോ വാക്കിനും നിങ്ങളെ ഒരുപാട് വേദനിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന തോന്നൽ.. ആ തോന്നൽ കൊണ്ടു മാത്രം ഞാൻ മൗനം പാലിച്ചു!!
അത്രയും പറഞ്ഞു ഷബീന വീണ്ടും എന്റെ മുഖത്തേക്ക് നോക്കി… ഞാൻ നിങ്ങളോട് കാണിച്ച കരുണ നിങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം എന്ന് അവളുടെ ആ നോട്ടം മാത്രം പറഞ്ഞു
ഞാൻ ആവശ്യപ്പെടാതെ തന്നെ ഷബീന അവളുടെ സംസാരം തുടർന്നു… ഒരുപക്ഷേ അവളിപ്പോൾ എന്നെ അറിയിക്കാൻ വേണ്ടി മാത്രം കാര്യങ്ങൾ പറയുകയല്ല.. അവൾ ആ ദിവസത്തെ ഓർമ്മകൾ വീണ്ടും അയവിറക്കുകയാണ്,,, ആ ദിവസം ഒരിക്കൽ കൂടി ഓർമ്മകളിലൂടെ ജീവിക്കുകയാണ്,,,
അദ്ദേഹം വീണ്ടും എന്നെ ചേർത്തുപിടിച്ചു…
എതിർക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല—
മനസ്സിനും ശരീരത്തിനും ഒരുപോലെ…
പിന്നെ… പിന്നെ അദ്ദേഹം എന്നെ പതിയെ ചുംബിച്ചു തുടങ്ങി…
അത് പറയുമ്പോൾ ഷബീനയുടെ ശബ്ദം അല്പം താഴ്ന്നു പോയിരുന്നു…
ഓർമ്മകൾ പറയുന്ന ശബ്ദമല്ല,,,
ഒരിക്കൽ അനുഭവിച്ച സുഖത്തെ വീണ്ടും തേടുന്ന ശബ്ദം പോലെ…
“എവിടെയൊക്കെ?”
അത് ചോദിക്കുമ്പോൾ, എന്റെ ശബ്ദത്തിൽ കരുതലിനേക്കാൾ
കൂടുതൽ ആവേശം ഉണ്ടെന്ന്
എനിക്ക് തന്നെ തോന്നിപ്പോയിരുന്നു!!
(അതെ— നിങ്ങളുടെ സംശയം ശരിയാണ്… എന്റെ മനസ്സ് ആ നിമിഷം മുതൽ ഒരു ഭർത്താവിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പതിയെ,,,
ഒരു കുക്കോൾഡിന്റെ ദൗർബല്യത്തിലേക്ക് വഴുതിപ്പോകുകയായിരുന്നു…)
എന്റെ ചോദ്യത്തിലെ ആ ആവേശം തിരിച്ചറിഞ്ഞതും ഷബീന എന്റെ മുഖത്തേക്ക് നോക്കി… അല്പം ആശ്ചര്യത്തോടെ… അതിലും ചെറിയൊരു പുച്ഛം കലർന്ന നോട്ടത്തോടെ…
എങ്കിലും അവൾ കാര്യങ്ങൾ സത്യസന്ധമായി തന്നെ തുടർന്നു…
“ആദ്യം ഇവിടെ…” അവൾ അവളുടെ നെറുകയിൽ തൊട്ട് കാണിച്ചു…
“പിന്നെ ഇവിടെയൊക്കെ…” അവൾ രണ്ട് കണ്ണുകളെയും വിരലാൽ സൂചിപ്പിച്ചു…
പിന്നീട് അവളുടെ മൂക്കിൻ തുമ്പും…
ശേഷം വിരലുകൾ അവളുടെ ചുണ്ടിനോട് അടുപ്പിച്ച് നീങ്ങിയെങ്കിലും,
പെട്ടെന്ന് അവൾ കൈ താഴ്ത്തി…
അതോടൊപ്പം അവളുടെ നോട്ടവും…
“വേറെ എവിടെയും ചുംബിച്ചില്ലേ?”
ഞാൻ അക്ഷമയോടെ ചോദിച്ചു…
ഷബീന വീണ്ടും എന്റെ മുഖത്തേക്ക് നോക്കി… അസഹ്യതയും.. അല്പം വെറുപ്പും കലർന്ന ഒരു നോട്ടം…
കുറച്ച് നിമിഷങ്ങൾക്കു ശേഷം—
സമ്മതിക്കുന്നതുപോലെ—
വളരെ പതിയെ അവളുടെ കൈ ഉയർന്നു… അവളുടെ ചുണ്ടുകളിൽ തൊട്ട് കാണിച്ചു…
അത് കണ്ട നിമിഷം, എന്റെ ശരീരത്തിൽ ഒരുതരം ചൂട് പടരുന്നത് ഞാൻ അനുഭവിച്ചു…
അത് ദേഷ്യം കൊണ്ടായിരുന്നില്ല…
വികാരങ്ങളുടെ ഒരു അനിയന്ത്രിത ഒഴുക്കായിരുന്നു…
ആ അവസ്ഥയിലും ഡോക്ടർ അവളെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ദൃശ്യം
എന്റെ മനസ്സിലൂടെ കടന്നുപോയപ്പോൾ,
എന്റെ പുരുഷായുധത്തിന് ജീവൻ വച്ച് തുടങ്ങിയത് ഞാനൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു…
ഷബീന തുടർന്നു…
കുറച്ച് നിമിഷങ്ങളോളം, നമ്മൾ രണ്ടുപേരും ഈ ലോകം തന്നെ മറന്നു പോയിരുന്ന പോലെ തോന്നി…
അത് പറയുമ്പോൾ, ഷബീന ആ ഓർമ്മകളിൽ,, സുഖത്തിൽ വീണ്ടും ജീവിക്കുകയായിരുന്നു…
പക്ഷേ, അല്പം കഴിഞ്ഞു,
ഡോക്ടറുടെ കൈകൾ എന്റെ ശരീരത്തിലൂടെ അതിരുകൾ മറികടന്ന് സഞ്ചരിക്കാൻ തുടങ്ങി…
ശരീരവും മനസ്സും ‘വേണം’ എന്നു പറഞ്ഞിട്ടും, ഞാൻ എതിർത്തു…
നിങ്ങൾക്കായി,,, നിങ്ങളെ ഓർത്ത് മാത്രം!!
അത്രയും പറഞ്ഞു, ഷബീന ഒന്ന് കിതച്ചു…
ഞാൻ മൗനം പാലിച്ചു,, അവൾക്ക് ശാന്തമാകാൻ സമയം അനുവദിച്ചു…
ഷബീന തുടർന്നു… പക്ഷേ, അദ്ദേഹം പിന്മാറാൻ തയ്യാറല്ലായിരുന്നു…
പിരിയുന്നതിന് മുമ്പ് ഒരിക്കൽ,, ഒരു പ്രാവശ്യം എങ്കിലും , എല്ലാ അതിരുകളും മറികടന്ന് സ്നേഹിക്കണം എന്ന് ആവശ്യപ്പെട്ടു!
എന്നിട്ടും, ഞാൻ വഴങ്ങി കൊടുത്തില്ല..
അപ്പോൾ, അദ്ദേഹം എന്നെ എടുത്തുയർത്തി ബെഡ്റൂമിലേക്ക് കൊണ്ടുപോയി…
എന്റെ എതിർപ്പുകളെ വകവയ്ക്കാതെ എന്നിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു…
അത്രയും പറഞ്ഞു, ഷബീന ഒന്ന് നിർത്തി… നേരെ നോക്കാതെ, ഇടം കണ്ണാൽ എന്നെ നോക്കി…
എന്റെ മുഖഭാവം വായിക്കാൻ ശ്രമിക്കുന്ന പോലെ,,, ഇനിയും തുടരണോ എന്നൊരു ചോദ്യവുമായി!
അപ്പോൾ,,, അപ്പോൾ നിന്റെ സമ്മതം കൂടാതെ നിന്നെ ബലമായി അയാൾ റേപ്പ് ചെയ്യുകയായിരുന്നോ..?
ഞാൻ കാര്യമായിട്ട് തന്നെ ചോദിച്ചു…
“”നോ….””
ഷബീന അതിനെ വെറുതെ നിഷേധിക്കുകയായിരുന്നില്ല… അതിനപ്പുറം അയാളെ സംരക്ഷിക്കുകയായിരുന്നു.. “”നോ””എന്ന അവളുടെ മറുപടി ഒരു അലർച്ച പോലെയായിരുന്നു…
അപ്പോൾ അന്ന് രാത്രി നിന്റെ ശരീരത്തിൽ കണ്ട പാടുകൾ?? അത് അയാൾ നിന്നെ ഉപദ്രവിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നില്ലേ??
ഞാനെന്റെ സംശയം തുറന്നു ചോദിച്ചു…
ഷബീന ഒരു നെടുവീർപ്പ് വിട്ടു… ഇനിയും എന്തൊക്കെ ഞാൻ വിശദീകരിക്കേണ്ടി വരും എന്ന ആത്മചോദ്യം പോലെ…
അല്പം കഴിഞ്ഞു അവൾ വിശദീകരിച്ചു…
അല്ല… അതൊരു റേപ്പ് ആയിരുന്നില്ല… തുടക്കത്തിൽ അദ്ദേഹം കുറച്ചു ബലംപ്രയോഗിച്ചു എന്നത് സത്യം തന്നെ… പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ ഞാൻ മനസ്സാൽ കീഴടങ്ങുകയായിരുന്നു!!
പിന്നെ ആ പാടുകൾ… അത് ഓർക്കുമ്പോൾ ഷെബീനയുടെ കണ്ണുകൾ ഒരു ദിശയിലേക്ക് തിരിഞ്ഞു അന്നത്തെ ആ ദിവസം വീണ്ടും ദൃശ്യവൽക്കരിക്കുന്നത് പോലെ….
അദ്ദേഹം… അദ്ദേഹം അങ്ങനെയാണ്… കുറച്ച് കാടത്തമുണ്ട്….
അതു പറയുമ്പോൾ അവളുടെ ശബ്ദത്തിൽ കുറ്റബോധമോ… പശ്ചാത്താപമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് നഷ്ടബോധം മാത്രം…
ഇടക്ക് അനുസരണക്കേട് കാണിച്ചതിന് എന്റെ മുഖത്ത് തല്ലുക പോലും ചെയ്തിരുന്നു…
അത് പറയുമ്പോൾ ആ അവസ്ഥയിലും അവളുടെ ചുണ്ടിൽ അര നിമിഷത്തേക്ക് ഒരു ചെറു പുഞ്ചിരി മിന്നി മറഞ്ഞത് പോലെ എനിക്ക് തോന്നി…
നിർവൃതിയുടെ… സമർപ്പണത്തിന്റെ… കീഴടങ്ങലിന്റെ പുഞ്ചിരി…
അയാൾ ഇത്രയൊക്കെ കാണിച്ചിട്ടും… നിന്റെ ശരീരത്തിൽ ഇത്രയൊക്കെ പാടുകൾ വരുത്തിയിട്ടും… നിന്റെ മുഖത്ത് തല്ലിയപ്പോൾ പോലും നിനക്ക് വേദനയൊന്നും തോന്നിയില്ലേ…??
ഞാൻ കരുതലോടെ ചോദിച്ചു…
ഷബീന ആ ഓർമ്മകളുടെ ലോകത്ത് നിന്നും മടങ്ങി വരാതെ തന്നെ നിഷേധത്തിന്റെ ഭാവത്തിൽ തല ചലിപ്പിച്ചു…
പിന്നെ ഒരു മന്ത്രണം പോലെ പറഞ്ഞു…
“ഇല്ല… എനിക്ക് വേദന ഒന്നും തോന്നിയില്ല… എനിക്ക്… എനിക്ക് തോന്നിയത്… തൃപ്തിയായിരുന്നു…
ജീവിതത്തിൽ ഇന്നോളം എനിക്ക് കിട്ടിയിട്ടില്ലാത്ത അത്രയും തൃപ്തി”!!
ഷബീന, ഒരു മായാലോകത്ത് ജീവിക്കുന്നവളെ പോലെ,
ഉള്ളിലെ സത്യം തുറന്നു പറഞ്ഞു…
അവളുടെ സ്വന്തം ഭർത്താവിനോടാണ് പറയുന്നത് എന്ന യാഥാർത്ഥ്യം പോലും, വിസ്മരിച്ചവളെപ്പോലെ…
ശരിക്കും… ഷബീന അവസാനമായി നടത്തിയ ആ ഏറ്റുപറച്ചിൽ
വാക്കുകളിലൊതുങ്ങുന്നതല്ലായിരുന്നു…
അത് ഒരു ഭർത്താവിന്റെ ആത്മാഭിമാനത്തെ നേരെ വെട്ടിമുറിക്കുന്ന നിസ്സംഗമായ സത്യവാചകമായിരുന്നു…
സ്വന്തം ഭർത്താവിനൊപ്പം അനുഭവിച്ചതിനേക്കാൾ
അവൾക്ക് പൂർണതയും തൃപ്തിയും തോന്നിയത് ഡോക്ടറുമായുള്ള ആ കാടത്തമുള്ള ഭോഗസുഗത്തിൽ ആണെന്നുള്ള അവളുടെ തുറന്നുപറച്ചിൽ…
മറ്റേതു ഭർത്താവിനെയും പോലെ എനിക്കും വേദന തോന്നി…
പക്ഷേ സത്യം പറഞ്ഞാൽ, വേദനയേക്കാൾ കൂടുതൽ എന്റെ മനസ്സിൽ ഒഴുകിയെത്തിയത് വ്യക്തമാക്കാൻ പോലും മടിയുളവാക്കുന്ന മറ്റു പല വികാരങ്ങളുടെ കലവറയായിരുന്നു…
അവളുടെ ആ വെളിപ്പെടുത്തൽ
എനിക്കൊരു പുതിയ തിരിച്ചറിവ് സമ്മാനിച്ചു….
കിടപ്പറയിൽ സ്നേഹവും സൗമ്യതയും മാത്രമേ ഞാനവൾക്കൊപ്പം പങ്കിട്ടിട്ടുള്ളൂ… അതായിരുന്നു എന്റെ രീതി… എനിക്ക് അങ്ങനെയേ സാധിക്കൂ…
പക്ഷേ അവളുടെ ഉള്ളിൽ
അതിലപ്പുറം മറ്റൊരു ആഗ്രഹം
മൗനമായി കത്തിക്കൊണ്ടിരുന്നതായി
അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്….
അവൾക്ക് ഇഷ്ടം സൗമ്യതയല്ല…
കാഠിന്യമായിരുന്നു… അടക്കിവച്ച, ഇരുണ്ടൊരു തീവ്രത…
ഷബീനയ്ക്ക് റഫ് ആൻഡ് ഹാർഡ് സെക്സ് ഇഷ്ടമാണെന്നുള്ളത് എനിക്കൊരു പുത്തൻ അറിവായിരുന്നു…
പ്രായം കൊണ്ടും ശരീര വലിപ്പം കൊണ്ടും അവളുടെ ഇരട്ടിയിൽ നിൽക്കുന്ന ഡോക്ടർ,, അവളെ ക്രൂരമായി ഭോഗിക്കുകയു,,, എന്റെ നിഷ്കളങ്കയായ ഒരു കൊച്ചു പെൺകുട്ടിയുടെ മുഖമുള്ള ഷബീന അയാളുടെ ആ കാടത്തം ആസ്വദിച്ചിരുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ,, ആ രംഗങ്ങൾ എല്ലാം എന്റെ മനസ്സിലൂടെ ഒരു സിനിമ പോലെ കടന്നുപോയി,,, അത് എന്നിലെ വികാരത്തെ ഇന്നോളം അനുഭവിക്കാത്ത രീതിയിൽ ഉയർത്തി!!
ഞാൻ നിമിഷങ്ങളോളം ചിന്തകളുടെ ലോകത്ത് കുടുങ്ങിപ്പോയി… ഓരോ നിമിഷം പിന്നിടുമ്പോഴും എന്റെ മനക്കണ്ണിൽ ഷബീനയും ഡോക്ടറും തമ്മിലുള്ള ആ കാടത്തമേറിയ ഭോഗരംഗങ്ങൾ കൂടുതൽ വ്യക്തതയോടെ മിന്നിമറയുകയായിരുന്നു… പല പൊസിഷനുകളിലും പല ആംഗിളുകളിലും…
അല്പം കഴിഞ്ഞു ഞാൻ മൗനമായി ഇരിക്കുന്നു ഷബീനയുടെ മുഖത്തേക്ക് നോക്കി… അവളും എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..
പക്ഷേ അവളുടെ നോട്ടം എന്റെ മുഖത്തേക്ക് ആയിരുന്നില്ല എന്ന് മാത്രം… അവളുടെ നോട്ടം എന്റെ ഉയർന്നുനിൽക്കുന്ന കുണ്ണയിലേക്ക് ആയിരുന്നു!!
അപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ ഭാവം– സ്വന്തം ഭാര്യയുടെ അവിഹിതവും കളി വിവരണങ്ങളും കേട്ട് ആസ്വദിച്ച് കുണ്ണ കൊലപ്പിച്ചു നിൽക്കുന്ന ഒരു ഭർത്താവിനോടുള്ള പുച്ഛം മാത്രം!!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ഏറെ അലട്ടിയിരുന്ന ഒരു പ്രശ്നം,,, അവളെ പൂർണ്ണ നഗ്നയായി കണ്ടിട്ട് പോലും പൊങ്ങാതിരുന്ന എന്റെ സാധനം,,, ദേ ഇപ്പോൾ അവളുടെ അവിഹിത കഥ കേട്ട് പൂർവാധികം ശക്തിയോടെ പൊങ്ങിനിൽക്കുന്നു…
എന്നിൽ ആദ്യമുണ്ടായ വികാരം
അത്ഭുതമായിരുന്നു… ഒരു നിമിഷത്തെ ആശ്വാസം… അൽപ്പം സന്തോഷം പോലും… എന്നാൽ അതെല്ലാം മായിച്ചത് ഒരൊറ്റ ചിന്തയാണ് —
ഈ മാറ്റം… ഇപ്പോഴത്തെ എന്റെ മനോനില ഷബീന തിരിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ എന്ന
അസഹ്യമായ നാണക്കേട്….
കുറച്ചുനേരത്തേക്ക് നമുക്കിടയിൽ മൗനം തളംകെട്ടി…
അങ്ങേയറ്റം ദേഷ്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാനായി ഒരു വിചാരണ പോലെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ എന്റെ ഇപ്പോഴുള്ള ഈ മാറ്റത്തിന്റെ അമ്പരപ്പിൽ അവളും,,, എന്റെ ബലഹീനത അവൾ കൈയോടെ പിടിച്ചല്ലോ എന്ന നാണക്കേടിൽ ഞാനും ഏറെ നേരം മിണ്ടാതിരുന്നു…
ഇത് ഭരത് മോഹൻലാലിന്റെ ഇന്റർവ്യൂവല്ല!
ഇത് ഒരു കുറ്റവിചാരണയാണ്!!
സ്വന്തം ഭാര്യയുടെ അവിഹിതത്തെക്കുറിച്ച് അവളോടുതന്നെ ചോദ്യം ചെയ്യുന്ന
ഒരു ഭർത്താവും…
ജാരനുമായി നടന്ന കളിവിശേഷങ്ങൾ,, ഭീഷണിക്ക് വഴങ്ങി തന്റെ സ്വന്തം ഭർത്താവിനോട് തന്നെ തുറന്നു പറയേണ്ടി വരുന്ന ഒരു ഭാര്യയും…
വിരോധാഭാസത്തിന്റെ അവസാനരൂപം!
ഇനിയും പറയാൻ അവൾക്കുള്ളിൽ
ഒരുപാട് ബാക്കി ഉണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു…
പക്ഷേ ഇനിയും കൂടുതൽ ചോദിക്കാൻ
എനിക്കും എന്റെ തന്നെ പരിധികളുണ്ടായിരുന്നു…
അതുകൊണ്ട് ആ വിഷയം താൽക്കാലികമായി അവിടെ നിർത്തി… ഒരു ദീർഘശ്വാസത്തോടെ
ഞാൻ എന്റെ അടുത്ത ചോദ്യങ്ങളിലേക്ക് കടന്നു…
ഒരുപക്ഷെ ഇനി നമ്മുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കുന്ന ചോദ്യങ്ങളിലേക്ക്…
(തുടരും)
Your email address will not be published.