ഹോം ← മുൻ ഭാഗങ്ങൾ

അർദ്ധപ്രാണസഖി 1 1

 

ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന പല മനുഷ്യരും ഓരോ ടേണിങ് പോയിന്റ് ആയിരിക്കും.

 

 

 

ബാംഗ്ലൂരിലെ ആ മൾട്ടിനാഷണൽ ഓഫീസിന്റെ എയർ കണ്ടീഷൻ ചെയ്ത തണുപ്പിലും അർജുൻ വിയർക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള ക്യൂബിക്കിളുകളിൽ കീബോർഡുകളുടെ ശബ്ദം നിലച്ചു. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ സീനിലേക്ക് നോക്കി നിൽക്കുകയാണ്.

 

 

 

​അനന്യ തന്റെ ക്യാബിന്റെ വാതിൽക്കൽ നിന്ന് അർജുന്റെ ഡെസ്കിലേക്ക് ആ ഫയൽ വലിച്ചെറിഞ്ഞു.

​അനന്യ: (ശബ്ദം ഉയർത്തി) “അർജുൻ, നീ ഇവിടെ ജോലിക്ക് വരുന്നത് വെറുതെ നേരം പോക്കിനാണോ? ആറ് മാസമായി നീ ഈ ടീമിന്റെ ഭാഗമായിട്ട്. എന്നിട്ടും ഒരു ഡോക്യുമെന്റേഷനിൽ വരാൻ പാടില്ലാത്ത ഇത്രയും സില്ലി മിസ്റ്റേക്ക്സ് വരുത്താൻ നിനക്ക് എങ്ങനെ കഴിയുന്നു? സ്പെല്ലിംഗ് ചെക്ക് ചെയ്യാൻ പോലും നിനക്ക് സമയമില്ലേ?”

 

 

 

​അർജുൻ തല കുനിച്ചു നിന്നു. അവൻ ചെയ്തത് ചെറിയൊരു തെറ്റായിരുന്നു, പക്ഷേ അനന്യയുടെ മൂഡ് ഇന്ന് ശരിയല്ലെന്ന് അവന് മനസ്സിലായി.

 

 

 

​അനന്യ: “നോക്ക്, നിന്റെ ഈ അശ്രദ്ധ കാരണം ക്ലയന്റിന് മുന്നിൽ മറുപടി പറയേണ്ടി വരുന്നത് ഞാനാണ്. നിനക്ക് നിന്റെ ‘പാസ്റ്റ്’ ഓർത്ത് ഇരിക്കാനാണ് താല്പര്യമെങ്കിൽ അത് വീട്ടിൽ മതി. ഓഫീസിൽ എനിക്ക് വർക്ക് വേണം. ഇത് ഇപ്പോൾ തന്നെ റീ-റൈറ്റ് ചെയ്യണം. ഇന്ന് രാത്രി ഇത് തീർക്കാതെ നീ സീറ്റിൽ നിന്ന് എഴുന്നേൽക്കരുത്!”

 

 

 

​അവൾ ദേഷ്യത്തോടെ ക്യാബിനിലേക്ക് തിരിഞ്ഞു നടന്നു. അർജുൻ സാവധാനം ആ ഫയൽ എടുത്തു. ചുറ്റുമുള്ള ക്യൂബിക്കിളുകളിൽ ചിലർ അവനെ സഹതാപത്തോടെ നോക്കിയപ്പോൾ, മറ്റു ചിലർ പരിഹാസത്തോടെ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

​അനന്യ തന്റെ ക്യാബിനിലേക്ക് പോയതിന് പിന്നാലെ, കഫറ്റീരിയയിൽ വെച്ച് ചില വനിതാ ജീവനക്കാർ ഒത്തുകൂടി. അനന്യയുടെ ഈ പൊട്ടിത്തെറി അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചർച്ചാവിഷയമാണ്.

 

 

 

 

 

 

​ശ്രുതി: “അനന്യ മാം ഇന്ന് ശരിക്കും അർജുന്റെ കിളി പറത്തിക്കളഞ്ഞു. ആ പാവം ആകെ ഷോക്കായി നിന്നു.”

 

 

 

​മേഘ്ന: “അതിനൊക്കെ അയാൾക്ക് തന്നെ വട്ടാ. എപ്പോഴും എന്തോ സ്വപ്നം കണ്ടിരിക്കുന്നത് പോലെയാണ് ഇരിപ്പ്. അനന്യ മാം വരുന്നത് പോലും അയാൾ ശ്രദ്ധിക്കാറില്ല. അവർക്ക് കൃത്യനിഷ്ഠ നിർബന്ധമാണെന്ന് അയാൾക്ക് അറിയില്ലേ

 

 

 

​പ്രിയ: “പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചോ? മാം ഇത്രയും ദേഷ്യപ്പെടുന്നത് അർജുനോട് മാത്രമാണ്. മറ്റുള്ളവർ തെറ്റ് ചെയ്താലും അവർ ഇത്രയും ഷൗട്ട് (shout) ചെയ്യാറില്ല. അതിൽ എന്തോ ഒന്നുണ്ട്. ഒന്നുകിൽ അവനെ അത്രയ്ക്ക് ഇഷ്ടമല്ല, അല്ലെങ്കിൽ…”

​മേഘ്ന: “അല്ലെങ്കിൽ… അവനെ നന്നാക്കിയെടുക്കാൻ നോക്കുകയാവും. ഈ അഞ്ച് വയസ്സിന്റെ പ്രായക്കൂടുതൽ ഉണ്ടെങ്കിലും അർജുനെ കാണാൻ നല്ല ലുക്ക് ആണെന്ന കാര്യം മാമിന് അറിയാഞ്ഞിട്ടാവില്ലല്ലോ.”

 

 

 

​അവർ ചിരിച്ചുകൊണ്ട് പിരിഞ്ഞു.

​രാത്രി എട്ടു മണിയായി. ഓഫീസിലെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു തുടങ്ങി. അർജുൻ മാത്രം തന്റെ സിസ്റ്റത്തിന് മുന്നിൽ ഇരുന്ന് ആ ഡോക്യുമെന്റ് തിരുത്തിക്കൊണ്ടിരുന്നു. അവന്റെ ഉള്ളിൽ അനന്യയുടെ ആ വാക്കുകൾ കനലായി എരിയുന്നുണ്ടായിരുന്നു.

 

 

 

​പെട്ടെന്ന്, തന്റെ ക്യാബിനിൽ നിന്ന് അനന്യ പുറത്തേക്ക് വന്നു. അവളുടെ ബാഗ് തോളിലുണ്ട്. അവൾ അർജുന്റെ ഡെസ്കിന് അരികിൽ വന്നു നിന്നു. പകൽ കണ്ട ആ ദേഷ്യം അവളുടെ മുഖത്തില്ലായിരുന്നു.

 

 

 

​അനന്യ: “അർജുൻ… പണി തീരാറായോ?”

​അർജുൻ തലയുയർത്തി നോക്കിയില്ല. “കഴിഞ്ഞു മാം. ഇപ്പൊ സെന്റ് ചെയ്യാം.”

 

 

 

സബ്മിഷൻ കഴിഞ്ഞ് അർജുൻ വാഷ്റൂമിലേക്ക് നടന്നു. മുഖത്ത് വെള്ളമൊഴിക്കുമ്പോൾ കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിരൂപത്തോട് അവന് വല്ലാത്ത വെറുപ്പ് തോന്നി.

 

 

 

അപ്പോഴാണ് സീനിയർ കൊളീഗ് ശ്രീനിവാസൻ അങ്ങോട്ട് വന്നത്.

​ശ്രീനിവാസൻ ഒരു പ്രത്യേക ടൈപ്പ് ആളാണ്; ആശ്വാസം നൽകുന്ന ഭാവത്തിൽ പരിഹസിക്കാൻ മിടുക്കൻ.

 

 

 

​ശ്രീനിവാസൻ: (ചിരിച്ചുകൊണ്ട്) “എന്താ അർജുൻ, ഇന്ന് എന്തിനായിരുന്നു പൂരം? പത്താം നിലയിലെ അനന്യ മാമിന്റെ ആ അലർച്ച താഴെ പാർക്കിംഗ് ഏരിയയിൽ വരെ കേട്ടല്ലോ! വിഷയം ഗ്രാമർ മിസ്റ്റേക്ക്സ് ആണെന്ന് അറിഞ്ഞു, സത്യമാണോ?”

അർജുൻ ഒന്ന് നെടുവീർപ്പിട്ടു. അവന് ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു.

 

 

 

​അർജുൻ: “അതെ ശ്രീനി ഏട്ടാ… കുറച്ച് ടൈപ്പിംഗ് എറേഴ്സ്. അതിനാണ് ഇത്രയും സീൻ.”

 

 

 

​ശ്രീനിവാസൻ: (പൊട്ടിച്ചിരിച്ചു കൊണ്ട്) “സാരമില്ലടാ. നീ ഉള്ളതുകൊണ്ട് ബാക്കിയുള്ളവർക്ക് സമാധാനമുണ്ട്. നീ മാമിന്റെ എല്ലാ ദേഷ്യവും ഏറ്റുവാങ്ങിക്കൊള്ളും, അതുകൊണ്ട് ഞങ്ങളെ അവർ അധികം ഒന്നും പറയുന്നില്ല. നീ ശരിക്കും ഞങ്ങൾക്ക് ഒരു വലിയ സപ്പോർട്ടാണ്!”

 

 

 

​ശ്രീനിവാസന്റെ ആ പരിഹാസം അർജുന്റെ ഉള്ളിലെ നിയന്ത്രണം തെറ്റിച്ചു. അവൻ തിരിഞ്ഞുനിന്ന് ശ്രീനിവാസനെ രൂക്ഷമായി നോക്കി.

 

 

 

​അർജുൻ: “തമാശയല്ല ശ്രീനി ഏട്ടാ. ഇതൊരു സോഫ്റ്റ്‌വെയർ എം.എൻ.സി ആണെന്നാണ് നമ്മൾ പറയുന്നത്. ഒരു നല്ല പാരഫ്രേസിംഗ് (paraphrasing) സോഫ്റ്റ്‌വെയർ പോലും അപ്‌ഗ്രേഡ് ചെയ്യാൻ ഇവർക്ക് കഴിവില്ലേ? ഞാനൊരു ടൈപ്പിസ്റ്റല്ല. എൻ.ഐ.ടിയിൽ നിന്ന് ബി-ടെക് കഴിഞ്ഞവനാണ് ഞാൻ. ഇവിടുത്തെ ഈ ശീതയുദ്ധത്തിന് മുൻപ് ഒരു ഫ്രഞ്ച് എം.എൻ.സിയിലായിരുന്നു എനിക്ക് ജോലി. എന്റെ കരിയറിലെ ഗ്രാഫ് എവിടെ നിൽക്കേണ്ടതായിരുന്നു! എന്നിട്ടിപ്പോൾ ഈ ചീഞ്ഞ കോപ്പിലെ പണിയിൽ വന്ന് പെട്ടു…”

 

 

 

​ശ്രീനിവാസൻ ഒന്ന് പരുങ്ങി. അർജുൻ ഇത്ര ഗൗരവത്തിൽ പ്രതികരിക്കുമെന്ന് അയാൾ കരുതിയില്ല. അർജുൻ തന്റെ ടവൽ വലിച്ചെറിഞ്ഞ് ദേഷ്യത്തോടെ പുറത്തേക്ക് നടന്നു.

 

 

 

ശ്രീനിവാസൻ: “സോറിടാ അർജുൻ… ഞാൻ തമാശയ്ക്ക് പറഞ്ഞതാണ്. നീ ഇത്രയും സീരിയസ് ആണെന്ന് ഞാൻ കരുതിയില്ല. നീയൊരു NIT പ്രോഡക്റ്റ് ആണെന്ന കാര്യം ഞാൻ മറന്നുപോയി. സത്യം പറഞ്ഞാൽ, നിന്റെ ഈ അവസ്ഥയിൽ എനിക്ക് സഹതാപമേയുള്ളൂ.”

​അർജുൻ ദേഷ്യം കടിച്ചമർത്തി നിന്നു. ശ്രീനിവാസന്റെ ശബ്ദത്തിൽ ഇപ്പോൾ ആത്മാർത്ഥതയുണ്ടായിരുന്നു…

 

 

 

 

 

 

 

 

 

​ശ്രീനിവാസൻ: “നോക്ക് അർജുൻ, നമ്മൾ എല്ലാവരും ഇവിടെ സർവൈവ് ചെയ്യാൻ നോക്കുന്നവരാണ്. അനന്യ മാം നിന്നെ ടാർഗെറ്റ് ചെയ്യുന്നത് നിന്റെ കഴിവ് കണ്ടിട്ടാകാം. പക്ഷെ, ഒരു NIT-ക്കാരന്റെ ഈഗോ നിന്റെ ഉള്ളിലുണ്ടെങ്കിൽ, ഈ ഡോക്യുമെന്റേഷൻ പണി നിനക്ക് നരകമായി തോന്നും. എന്നോട് ക്ഷമിക്ക്, ഞാൻ ഇനി ആവർത്തിക്കില്ല.”

 

 

 

 

 

 

​അർജുൻ ഒന്നും മിണ്ടാതെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ഡെസ്കിൽ വന്ന് തന്റെ ബാഗ് എടുക്കുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെ ഈ ആറ് മാസത്തിനിടയിൽ ആദ്യമായാണ് അവൻ ഇത്രയും തളർന്നുപോകുന്നത്.

 

 

 

 

 

 

ശ്രീനിവാസൻ തന്റെ വോക്കറ്റ് കയ്യിലെടുത്തു പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് അർജുന്റെ വാക്കുകൾ വീണ്ടും അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. അർജുൻ തന്റെ ലാപ്ടോപ്പ് ബാഗ് തോളിലിട്ടു തിരിഞ്ഞു നിന്നു.

 

 

 

​അർജുൻ: “ശ്രീനിയേട്ടൻ ചോദിച്ചില്ലേ, എന്തുകൊണ്ടാണ് സാലറി ഹൈക്ക് ചോദിക്കുമ്പോൾ കമ്പനി കൈ മലർത്തുന്നതെന്ന്? ഒരു NIT-ക്കാരന്റെ ഈഗോയല്ല ഇത്, പ്യുവർ ലോജിക് ആണ്.

 

 

 

ഈ കമ്പനിയുടെ ഈ വർഷത്തെ ബാലൻസ് ഷീറ്റ് ഒന്ന് നോക്കിയാൽ മതി. ഇൻവെസ്റ്റ്‌മെന്റ് മുഴുവൻ പോകുന്നത് ഡെഡ് അസറ്റുകളിലേക്കാണ് (Dead Assets).

 

 

 

ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റിൽ വരുത്തേണ്ട ചെറിയൊരു മാറ്റം മതി നമ്മുടെ ഗ്രോത്ത് ഗ്രാഫ് (Growth Graph) മാറാൻ. മനുഷ്യവിഭവത്തേക്കാൾ ഇവർ പ്രാധാന്യം നൽകുന്നത് വലിയ ബിൽഡിംഗുകൾക്കും ഷോ-ഓഫ് സിസ്റ്റങ്ങൾക്കുമാണ്.”

 

 

 

 

 

 

​ശ്രീനിവാസൻ നെറ്റി ചുളിച്ചു. അർജുൻ വെറുമൊരു ടെക്കി മാത്രമല്ല, ബിസിനസ്സ് അനലിറ്റിക്സിലും പുലിയാണെന്ന് അയാൾക്ക് അപ്പോഴാണ് മനസ്സിലായത്.

 

 

 

ശ്രീനിവാസൻ: “നീ പറയുന്നത് ശരിയായിരിക്കാം. പക്ഷെ കമ്പനി പോളിസിയിൽ ‘എംപ്ലോയി വെൽഫെയർ’ (Employee Welfare) എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ. ലാഭം കൂടുന്നതിനനുസരിച്ച് സാലറി കൂട്ടുമെന്ന് അവർ ഉറപ്പ് തന്നിരുന്നതാണ്. എന്നിട്ട് കഴിഞ്ഞ മൂന്ന് ക്വാർട്ടറിലും ലാഭം കൂടിയിട്ടും നമ്മുടെ പിച്ചച്ചട്ടിയിൽ ഒന്നും വീണില്ലല്ലോ!”

 

 

 

 

 

 

​അർജുൻ: (ഒരു കയ്പ്പേറിയ ചിരിയോടെ) “അതാണ് ഈ സിസ്റ്റത്തിന്റെ കുഴപ്പം. ഓപ്റ്റിമം എമൗണ്ട് ഓഫ് ഇൻവെസ്റ്റ്‌മെന്റ് (Optimum amount of investment) കൃത്യമായി വിനിയോഗിച്ചാൽ കമ്പനിയുടെ റിയൽ ഗ്രോത്ത് കൂടും.

 

 

 

അങ്ങനെ വരുമ്പോൾ ജീവനക്കാർക്ക് അർഹമായത് നൽകാൻ അവർ നിർബന്ധിതരാകും. എന്നാൽ ഇവിടെ നടക്കുന്നത് ‘കോസ്റ്റ് കട്ടിംഗ്’ (Cost Cutting) ആണ്. മനുഷ്യനെ മെഷീനാക്കി മാറ്റി ലാഭം കൊയ്യുന്നു. എന്നിട്ട് ഒരു ഗ്രാമർ മിസ്റ്റേക്കിന്റെ പേരിൽ പത്താം നിലയിൽ ഇരുന്ന് അലറുന്നു. ഇവർക്ക് വേണ്ടത് ബുദ്ധിയുള്ള പ്രൊഫഷണൽസിനെയല്ല, പറഞ്ഞത് ചെയ്യുന്ന അടിമകളെയാണ്.”

 

 

 

​ശ്രീനിവാസൻ കുറച്ചു നേരം നിശബ്ദനായി. അർജുന്റെ വാക്കുകളിൽ ഒരു തരം നിരാശയും ദേഷ്യവും കലർന്നിരുന്നു.

 

 

 

​ശ്രീനിവാസൻ: “നീ പറഞ്ഞത് ശരിയാടാ. നിന്നെപ്പോലൊരു ബ്രില്യന്റ് പയ്യൻ ഇവിടെ വന്ന് ഈ ഡോക്യുമെന്റേഷൻ നരകത്തിൽ പെട്ടുപോയി. പക്ഷെ അർജുൻ, നീ ശ്രദ്ധിക്കണം… നീ ഈ പറയുന്നതൊക്കെ അനന്യ മാമിന്റെ ചെവിയിലെത്തിയാൽ നിന്റെ കാര്യം ഇതിലും കഷ്ടമാകും.”

 

 

 

​അർജുൻ: “അറിയുന്നവർ അറിയട്ടെ ശ്രീനിയേട്ടാ. ഈ കോമാളി നാടകം അധികകാലം തുടരാൻ എനിക്ക് വയ്യ.”

 

 

 

​അർജുൻ ദേഷ്യത്തോടെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ലിഫ്റ്റിന് മുന്നിൽ നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ആ ഗ്രാഫുകളും കണക്കുകളും

മിന്നിമറയുകയായിരുന്നു. പെട്ടെന്നാണ് പിന്നിൽ ആ ശബ്ദം കേട്ടത്.

 

 

 

​”അർജുൻ, എനിക്കൊരു അഞ്ച് മിനിറ്റ് നിന്റെ സമയം വേണം. എന്റെ ക്യാബിനിലേക്ക് വരാമോ?”

​അനന്യയായിരുന്നു അത്. അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. അർജുനും ശ്രീനിവാസനും തമ്മിലുള്ള സംസാരത്തിന്റെ എത്ര ഭാഗം അവൾ കേട്ടു എന്നത് ആ മുഖത്തുനിന്ന് വ്യക്തമല്ലായിരുന്നു.

 

 

 

അർജുൻ വല്ലാത്തൊരു അമ്പരപ്പിലായിരുന്നു. ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങിയ കാൽ പിൻവലിച്ച് അവൻ പതുക്കെ അനന്യയുടെ ക്യാബിനിലേക്ക് നടന്നു.

 

 

 

ഈശ്വര.. ഇനി അവൾ വല്ലതും…

 

 

 

​അനന്യ തന്റെ കസേരയിൽ ചാരിയിരുന്ന് ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ നഗരവെളിച്ചത്തിലേക്ക് നോക്കുകയായിരുന്നു. അവൻ വന്നത് അറിഞ്ഞതും അവൾ തിരിഞ്ഞു. ആ മുഖത്ത് നേരത്തെ കണ്ട ദേഷ്യമോ ഗർവ്വമോ ഉണ്ടായിരുന്നില്ല.

​അനന്യ: “ഇരിക്കൂ അർജുൻ. നീ നേരത്തെ ശ്രീനിവാസനോട് പറഞ്ഞ കാര്യങ്ങൾ… അതിന്റെ കുറച്ചു ഭാഗം ഞാൻ കേട്ടു. ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റും ഗ്രോത്ത് ഗ്രാഫും ഒക്കെ. നീ പറഞ്ഞതിൽ കാര്യമുണ്ട്.”

 

 

 

അടിപൊളി…

 

 

 

​അർജുൻ ഒന്നും മിണ്ടാതെ ഇരുന്നു.

 

 

 

അനന്യ ഒന്ന് ദീർഘശ്വാസം വിട്ടു.

 

 

 

​അനന്യ: “നീ വിചാരിക്കുന്നത് പോലെ ഞാനൊരു ഏകാധിപതിയല്ല അർജുൻ. ഈ കമ്പനിയുടെ പോളിസികൾ തീരുമാനിക്കുന്നത് ബോർഡ് ഓഫ് മെമ്പേഴ്സാണ്. സത്യം പറഞ്ഞാൽ, കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ എംപ്ലോയീസിന്റെ സാലറി ഇൻക്രിമെന്റിനും സിസ്റ്റം അപ്‌ഗ്രേഡേഷനും വേണ്ടി പണം വകയിരുത്തിയിരുന്നു. അത് നടപ്പിലാക്കേണ്ട സമയം കഴിഞ്ഞു.”

 

 

 

​അർജുൻ നെറ്റി ചുളിച്ചു. “എന്നിട്ടാണോ മാം ശ്രീനിയേട്ടനെപ്പോലുള്ള സീനിയർ ആൾക്കാർ പോലും ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിരിക്കുന്നത്?”

 

 

 

 

 

 

​അനന്യ: (ശബ്ദം താഴ്ത്തി) “അവിടെയാണ് പ്രശ്നം. കമ്പനിയുടെ ഫണ്ടുകളിൽ വലിയൊരു തുക വകമാറ്റി ചിലവഴിക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ട് (Misappropriation of funds). പേപ്പറിൽ ഗ്രോത്ത് കാണിക്കുന്നുണ്ട്, പക്ഷേ ഇൻവെസ്റ്റ്‌മെന്റ് യഥാർത്ഥത്തിൽ എവിടേക്കാണ് പോകുന്നത് എന്നതിന് എനിക്ക് കൃത്യമായ തെളിവുകളില്ല. നീ പറഞ്ഞ ആ ‘ഡെഡ് അസറ്റുകളുടെ’ കണക്കിൽ എന്തോ തിരിമറി നടക്കുന്നുണ്ട്.”

 

 

 

 

 

 

​അനന്യ മേശപ്പുറത്തിരുന്ന ഒരു ടാബ്‌ലെറ്റ് അവന് നേരെ നീക്കി. അതിൽ കമ്പനിയുടെ ഈ ക്വാർട്ടറിലെ ചില ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളായിരുന്നു.

​അനന്യ: “എനിക്ക് നിന്റെ ഹെല്പ് വേണം….

 

 

 

ഡോക്യുമെന്റേഷനിൽ നീ വരുത്തുന്ന അശ്രദ്ധ എന്നെ ദേഷ്യം പിടിപ്പിക്കാറുണ്ട്, പക്ഷേ നിന്റെ അനലിറ്റിക്കൽ സ്കിൽ എനിക്ക് നന്നായി അറിയാം. ഈ ഡാറ്റയിൽ എവിടെയാണ് പിഴവ് പറ്റുന്നത് എന്ന് കണ്ടുപിടിക്കാൻ നിനക്ക് കഴിയുമോ? ഒരു രഹസ്യ ഇൻവെസ്റ്റിഗേഷൻ പോലെ.”

 

 

 

​അർജുൻ ആ ഡാറ്റയിലേക്ക് കണ്ണോടിച്ചു. വർഷങ്ങളായി താൻ ഓടിയൊളിക്കാൻ ശ്രമിച്ച ആ പഴയ ബിസിനസ്സ് തന്ത്രങ്ങൾ വീണ്ടും അവന്റെ മുന്നിലെത്തി.

​അർജുൻ: “മാം… ഇത് തെളിയിക്കാൻ കഴിഞ്ഞാൽ ബോർഡിനെ നമുക്ക് ചലഞ്ച് ചെയ്യാൻ പറ്റും. പക്ഷേ ഇത് റിസ്കാണ്.”

 

 

 

​അനന്യ: (ഒരു ചെറിയ പുഞ്ചിരിയോടെ) “റിസ്ക് എടുക്കാതെ എന്ത് ബിസിനസ്സ്! നീ ഇത് ചെയ്യുകയാണെങ്കിൽ, നിന്റെ ഈ ബോസ്സ് ശല്യം കുറയും. മാത്രമല്ല, ഈ കമ്പനിയിൽ അർഹമായവർക്ക് ആ സാലറി ഹൈക്ക് വാങ്ങി കൊടുക്കാൻ എനിക്ക് നിന്റെ സഹായം വേണം.”

 

 

 

അർജുൻ ആ ഡാറ്റാ ഷീറ്റുകളിലേക്ക് നോക്കി തന്റെ ആശങ്ക പ്രകടിപ്പിച്ചു. “മാം, ഇത് അത്ര എളുപ്പമല്ല. ഫണ്ട് വകമാറ്റിയത് കണ്ടെത്തണമെങ്കിൽ ലെയറുകൾ പലത് പൊളിക്കേണ്ടി വരും. ഇറ്റ് വിൽ ടേക്ക് ടൈം.”

 

 

 

 

 

 

​പക്ഷേ അനന്യ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക വാശിയുണ്ടായിരുന്നു.

 

 

 

 

 

 

“എനിക്കറിയാം അർജുൻ, പക്ഷേ ഇത് നമ്മൾ ചെയ്തേ തീരൂ. നാളെ മുതൽ നമ്മൾ ഒരുമിച്ച് ഇതിനായി നീങ്ങുന്നു. ഒഫീഷ്യൽ സിസ്റ്റത്തിൽ ഒരു ലോഗ് പോലും ക്രിയേറ്റ് ചെയ്യാതെ കമ്പനിയുടെ സെർവറിലൂടെ നമുക്ക് ‘പിഗ്ഗിബാക്ക്’ (Piggyback) ചെയ്യണം. ആരും അറിയാത്ത ഒരു ഇന്റേണൽ ഇൻവെസ്റ്റിഗേഷൻ.”

 

 

 

 

 

 

​അനന്യയുടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ അർജുൻ സമ്മതം മൂളി. അങ്ങനെ പകൽ സമയത്ത് ബോസ്സും സബോർഡിനേറ്റും ആയി അഭിനയിക്കുമ്പോഴും, രാത്രിയിൽ അവർ കമ്പനിയുടെ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു…

 

 

 

 

 

 

________________

 

 

 

 

 

 

​രഹസ്യ അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടു. പകൽ നേരത്തെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പം ആശ്വാസം തേടി അർജുനും സഹപ്രവർത്തകരും ഒരു പാർട്ടിയിൽ ഒത്തുകൂടി…

 

 

 

അവന്റെ ജൂനിയറായ നികിത ആയിരുന്നു ആ പാർട്ടിയുടെ ഫുൾ ചെലവും…. കോറമംഗലത്തെ ഒരു പോഷ് പബ്ബിൽ സംഗീതവും വെളിച്ചവും നിറഞ്ഞുനിന്നു.

​ശ്രീനിവാസനും പ്രിയയും മേഘ്നയുമെല്ലാം അവിടെയുണ്ടായിരുന്നു. എല്ലാവരും തങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും അനന്യയുടെ സ്വഭാവത്തെക്കുറിച്ചും സംസാരിച്ചു ചിരിച്ചു.

 

 

 

​നികിത: “എന്താ അർജുൻ, നീയിന്ന് വല്ലാതെ സൈലന്റ് ആണല്ലോ? ഈ ഒരാഴ്ചയായി നീയും അനന്യ മാമും തമ്മിൽ ഭയങ്കര സീരിയസ് ഡിസ്കഷനാണെന്ന് കേട്ടു. വീണ്ടും ഡോക്യുമെന്റേഷൻ ആണോ അതോ വല്ല പ്രമോഷനും കിട്ടാൻ പോകുവാണോ?”

 

 

 

 

 

 

​അർജുൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. “ഏയ് ഒന്നുമില്ല നികിത, കുറച്ച് പുതിയ പ്രോജക്റ്റുകളുടെ ഡെഡ്‌ലൈൻ പ്രഷറിലാണ്.”

ശ്രീനിവാസൻ: (ഒരു ഗ്ലാസ് കയ്യിലെടുത്തുകൊണ്ട്) “അതിപ്പോ അർജുൻ മാമിന്റെ ഒരു പെറ്റായി മാറിയല്ലോ! പണ്ട് അലറിയിരുന്ന മാം ഇപ്പോൾ ഇവനെ കാണുമ്പോൾ ഒരു പ്രത്യേക പുഞ്ചിരിയൊക്കെ തരുന്നുണ്ട്. സംതിങ് ഈസ് ഫിഷി!”

അർജുൻ: അത് അധിക പെറ്റാവാതിരുന്ന മതി..

എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ അർജുന്റെ മനസ്സ് അപ്പോഴും ലാപ്ടോപ്പിലെ ആ ചുവന്ന ഗ്രാഫുകളിലായിരുന്നു.

 

 

 

Something is wrong somewhere…

 

 

 

അവൻ ഫോൺ എടുത്തു നോക്കി. അനന്യയുടെ ഒരു മെസ്സേജ് വന്നിരിക്കുന്നു:

“Arjun, I found something strange in the vendor payments. Check your private cloud folder. Hope you’re having fun at the party!”

 

 

 

​അവൻ ആ മെസ്സേജ് വായിക്കുമ്പോൾ നികിത അവന്റെ അരികിലേക്ക് വന്നു.

​നികിത: “ദേ.. തുടങ്ങി…അർജുൻ… ഇന്ന് നമ്മൾ വന്നത് എൻജോയ് ചെയ്യാനാണ്. നീ ആ ഫോൺ ഒന്ന് മാറ്റിവെക്കാമോ?”

 

 

 

നികിതയുടെ പാർട്ടിയുടെ ആവേശം കൂടിയപ്പോൾ, അർജുൻ തന്റെ ഉള്ളിലെ പിരിമുറുക്കം കുറയ്ക്കാൻ അനന്യയെക്കുറിച്ച് ചില ‘ഓഫീസ് ഗോസിപ്പുകൾ’ പറഞ്ഞു തുടങ്ങി. അത് അല്പം തമാശ കലർന്നതായിരുന്നു.

 

 

 

 

 

 

​അർജുൻ: “സത്യത്തിൽ മാം എന്താ ഇപ്പോഴും ബാച്ചിലറായി തുടരുന്നത്? ഓഫീസിലെ ആൾക്കാർ അവരെ ‘ഐസ് ക്വീൻ’ (Ice Queen) എന്നാണല്ലോ വിളിക്കുന്നത്. ചിലർക്ക് അവർ ഇമോഷനില്ലാത്ത ഒരു മെഷീനാണ്, മറ്റു ചിലർക്കവർ ദേഷ്യക്കാരനായ ഒരു ‘ഓൾഡ് ഹാഗ്’ (Old Hag)…. വാല്യകാരി…എപ്പോഴും ആ ഗൗരവം കണ്ടാൽ ആരെങ്കിലും ഒന്ന് പ്രേമിക്കാൻ പേടിക്കില്ലേ?”

 

 

 

 

 

 

 

 

 

​ശ്രീനിവാസനും മറ്റുള്ളവരും അതുകേട്ട് ചിരിച്ചു. അർജുൻ പോലും വിചാരിച്ചില്ല താൻ തന്റെ ബോസ്സിനെക്കുറിച്ച് ഇത്രയും ഫ്രാങ്കായി സംസാരിക്കുമെന്ന്. ഒരുപക്ഷേ, ആ രഹസ്യ അന്വേഷണം അവർക്കിടയിലെ ദൂരം കുറച്ചതാകാം അവന് ഈ സ്വാതന്ത്ര്യം നൽകിയത്.

​പെട്ടെന്നാണ് പാർട്ടിയുടെ മൂഡ് മാറിയത്. ഗ്രൂപ്പിൽ തന്നെയുള്ള സീനിയർ കുമാർ, മധ്യവയസ്കൻ, അല്പം മദ്യപിച്ച ലഹരിയിൽ നികിതയെ ശല്യം ചെയ്യാൻ തുടങ്ങി. നികിതയ്ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…

 

 

 

​കുമാർ അവളുടെ തോളിൽ കൈവെച്ച് അല്പം ഉറക്കെത്തന്നെ പറഞ്ഞു: “നികിതാ… നീ എന്തിനാ ഈ ക്രൗഡിൽ ഇരുന്നു ബോറടിക്കുന്നത്? നമുക്ക് ഇവിടെ നിന്ന് മാറി ഏതെങ്കിലും നല്ല ഹോട്ടലിൽ പോയി കുറച്ചു സമയം സ്പെൻഡ് ചെയ്താലോ? നിന്റെ കരിയറിന് അതൊക്കെ ഗുണം ചെയ്യും.”

 

 

 

 

 

 

​നികിത തന്റെ കൈ മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “സാർ, എനിക്ക് താല്പര്യമില്ല. നമ്മൾ ഇവിടെ എല്ലാവരുടെയും കൂടെ എൻജോയ് ചെയ്യാനാണ് വന്നത്.”

​പക്ഷേ കുമാർ വിട്ടില്ല. അയാൾ അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു. “വാ നികിതാ… നീ ഇത്ര സീരിയസ് ആവണ്ട. ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലതാണ്.”

 

 

 

 

 

 

 

 

 

​കുമാറിന്റെ പെരുമാറ്റം അതിരുവിടുന്നത് കണ്ടപ്പോൾ അർജുന്റെ ഉള്ളിലെ പഴയ ചോര തിളച്ചു. അവൻ തന്റെ ഗ്ലാസ് ടേബിളിൽ വെച്ച് മുന്നോട്ട് നീങ്ങി…

​അർജുൻ: “കുമാർ സാർ… അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞല്ലോ. പ്ലീസ് ലീവ് ഹെർ.”

​കുമാർ അർജുനെ പുച്ഛത്തോടെ നോക്കി. “നീ നിന്റെ പണി നോക്കിയാൽ മതി അർജുൻ. അനന്യയുടെ കാലുപിടിച്ചു ഇവിടെ പിടിച്ചുനിൽക്കുന്നത് പോലെ എന്നോട് കളിക്കാൻ വരണ്ട.”

 

 

 

​അർജുൻ കുമാറിന്റെ കൈ തട്ടിമാറ്റി നികിതയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. പാർട്ടിയുടെ സംഗീതം അപ്പോഴും പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷേ ആ ടേബിളിന് ചുറ്റും മാരകമായ ഒരു നിശബ്ദത പടർന്നു.

 

 

 

 

 

 

​ഈ ബഹളത്തിനിടയിലേക്ക് പബ്ബിന്റെ വാതിൽ തുറന്ന് ഒരാൾ കടന്നുവന്നു. കറുത്ത ബ്ലേസറും ജീൻസും ധരിച്ച്, മുടി പിന്നിലേക്ക് കെട്ടി വെച്ച്, തീക്ഷ്ണമായ കണ്ണുകളോടെ അനന്യ.

 

 

 

 

 

 

​അവൾ നേരെ നടന്നുവന്നത് ആ ടേബിളിന് അടുത്തേക്കായിരുന്നു. അർജുൻ കുമാറിനെ നേരിടാൻ തയ്യാറായി നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. കുമാർ അനന്യയെ കണ്ടതും പെട്ടെന്ന് വിനീതനാകാൻ ശ്രമിച്ചു.

 

 

 

​അനന്യ: (ശാന്തമെങ്കിലും കടുപ്പമേറിയ ശബ്ദത്തിൽ) “കുമാർ… ഓഫീസ് ക്യാമ്പസിന് പുറത്ത് വെച്ച് നടത്തുന്ന ഈ ‘കരിയർ ഗൈഡൻസ്’ നിന്റെ സർവീസ് റൂൾസിൽ ഉള്ളതാണോ? അതോ ഞാൻ ഐസ് ക്വീൻ ആയതുകൊണ്ട് എനിക്ക് ഇത്തരം വികാരങ്ങൾ മനസ്സിലാവില്ലെന്ന് നീ കരുതിയോ?”

​അർജുൻ ഞെട്ടിപ്പോയി. താൻ കുറച്ചു മുൻപ് പറഞ്ഞ വാക്കുകൾ അവൾ കേട്ടു എന്ന് അവന് മനസ്സിലായി.

കുമാറിന്റെ വാക്കുകൾ പബ്ബിലെ ആ സംഗീതത്തേക്കാൾ ഉച്ചത്തിൽ അവിടെ മുഴങ്ങി. മദ്യലഹരിയിൽ നിയന്ത്രണം വിട്ട അയാൾ ഒരു എച്ച്.ആർ. മാനേജർ എന്ന പദവി പോലും മറന്നു.

 

 

 

 

 

 

​കുമാർ: (അട്ടഹസിച്ചുകൊണ്ട്) “നീ ആരാണെന്നാ നിന്റെ വിചാരം അനന്യ? വെറുമൊരു പെണ്ണല്ലേ നീ? അതുകൊണ്ടല്ലേ നീ ഇപ്പോഴും ആരും ഇല്ലാതെ ഒറ്റയ്ക്ക് നടക്കുന്നത്. ഒരു ആണും നിന്നെ തിരിഞ്ഞു നോക്കില്ല. പെണ്ണത്തമില്ലാത്ത (Zero feminine qualities), വെറുമൊരു തടിക്കഷ്ണമാണ് നീ…”

 

 

 

 

 

 

​അവിടെയുണ്ടായിരുന്നവർ സ്തബ്ധരായിപ്പോയി. നികിതയുടെ കണ്ണുകൾ നിറഞ്ഞു. അനന്യയുടെ മുഖം വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ അവൾ പ്രതികരിച്ചില്ല. ആ വാക്കുകളുടെ ക്രൂരത അത്രമേൽ ആഴത്തിലുള്ളതായിരുന്നു. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത ആ നിമിഷം അർജുൻ മുന്നോട്ട് വന്നു.

 

 

 

 

 

 

​അവൻ അനന്യയെ ഒന്ന് നോക്കി. അവളുടെ കണ്ണുകളിൽ അപമാനം കനലായി എരിയുന്നത് അവൻ കണ്ടു. അർജുൻ കുമാറിനെ അടിക്കാനോ തർക്കിക്കാനോ പോയില്ല, പകരം ശാന്തനായി ശ്രീനിവാസനെയും മറ്റൊരു സീനിയറിനെയും അടുത്തേക്ക് വിളിച്ചു.

 

 

 

​അർജുൻ: “ശ്രീനിയേട്ടാ… ഇയാളെ ഇപ്പോൾ തന്നെ ഇവിടുന്ന് മാറ്റണം. പ്ലീസ്, ഇയാളെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഒരാളെ നോക്കൂ. ഇനിയും ഇവിടെ നിർത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകും.”

 

 

 

 

 

 

​അർജുന്റെ ആ പക്വതയാർന്ന ഇടപെടൽ അവിടെയുണ്ടായിരുന്ന ടെൻഷൻ അല്പം കുറച്ചു. കുമാറിനെ ബലമായി അവിടെ നിന്ന് മാറ്റിയതിന് ശേഷം, അർജുൻ സാവധാനം ശ്രീനിവാസനൊപ്പം പുറത്തേക്ക് നടന്നു. അനന്യ അപ്പോഴും അവിടെത്തന്നെ നിൽക്കുകയായിരുന്നു, തനിച്ചൊരു പ്രതിമയെപ്പോലെ.

​മഴയും വേദനയുടെ നിഴലുകളും

 

 

 

 

 

 

​പുറത്ത് ബാംഗ്ലൂർ നഗരം മഴയിൽ കുളിച്ചു നിൽക്കുന്നു. ശ്രീനിവാസനും അർജുനും കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രീനിവാസൻ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.

 

 

 

 

 

 

​ശ്രീനിവാസൻ: “ഭാഗ്യത്തിന് എന്റെ ഭാര്യക്ക് ഇങ്ങനെയുള്ള പാർട്ടികളിലൊന്നും വലിയ താല്പര്യമില്ല അർജുൻ. മക്കൾക്കും അമ്മയ്ക്കും ഒപ്പം വീട്ടിലിരിക്കാനാണ് അവൾക്ക് ഇഷ്ടം. ആ ഒരു സമാധാനം ഉള്ളതുകൊണ്ടാണ് എനിക്ക് ഈ ജോലിയിലെ ടെൻഷൻ താങ്ങാൻ കഴിയുന്നത്. നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നാ പറഞ്ഞത്?”

 

 

 

 

 

 

​ആ ചോദ്യം അർജുന്റെ ഉള്ളിൽ ഒരു മുള്ളുപോലെ തറച്ചു. ശ്രീനിവാസൻ കുടുംബത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും വാചാലനാകുമ്പോൾ അർജുൻ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി

 

 

 

 

 

 

​അവന്റെ മനസ്സിൽ അപ്രതീക്ഷിതമായി ചില മുഖങ്ങൾ തെളിഞ്ഞു വന്നു. തന്റെ അമ്മയുടെ തേങ്ങുന്ന മുഖം… ഒപ്പം മറ്റൊരാളുടെ നിഴലും….

 

 

 

വർഷങ്ങളായി താൻ ഉള്ളിൽ കുഴിച്ചുമൂടിയ ആ ഓർമ്മകൾ ഈ മഴ നനഞ്ഞ രാത്രിയിൽ പതുക്കെ പുറത്തുവരാൻ വെമ്പുന്നത് അവൻ അറിഞ്ഞു. ആ വേദനയിൽ നിന്ന് ഓടിയൊളിക്കാനാണ് താൻ ഈ നഗരത്തിലെത്തിയത്. പക്ഷേ, ഓർമ്മകൾ വേട്ടനായ്ക്കളെപ്പോലെ പിന്തുടരുന്നു.

​അർജുന്റെ മുഖത്തെ ഭാവമാറ്റം കണ്ട ശ്രീനിവാസൻ ചോദിച്ചു, “എന്താടാ… വല്ലാതെ ആലോചിച്ചിരിക്കുന്നത്?”

 

 

 

 

 

 

​അർജുൻ: (പതിഞ്ഞ സ്വരത്തിൽ) “ഒന്നുമില്ല ശ്രീനിയേട്ടാ… ഓരോരോ ഓർമ്മകൾ.”

​അർജുൻ ആ സംസാരം അവിടെ അവസാനിപ്പിച്ചു. പക്ഷേ അവന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. പബ്ബിൽ വെച്ച് കുമാർ അനന്യയോട് പറഞ്ഞ ആ ക്രൂരമായ വാക്കുകൾ അവനെ മറ്റൊരു തരത്തിൽ അസ്വസ്ഥനാക്കിയിരുന്നു. ‘സ്ത്രീ’ എന്ന വാക്കിനോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയ ആ പഴയ സംഭവം അവനിൽ വീണ്ടും നീറാൻ തുടങ്ങി…

 

 

 

ശ്രീനിവാസന്റെ കുടുംബപുരാണം കേട്ടിരിക്കെ അർജുന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവന്റെ ഉള്ളിലൊന്ന് മിന്നി.

​അനന്യ.

​ഒരു ലൊക്കേഷൻ മാപ്പും ഒപ്പം ഒരു വരിയും മാത്രം: “Meet me in 30 minutes. Don’t be late.”

 

 

 

 

 

 

​അർജുൻ പെട്ടെന്ന് തന്നെ ശ്രീനിവാസനോട് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാർ നിർത്തിച്ചു. വഴിയിൽ ഇറങ്ങുമ്പോൾ ശ്രീനിവാസന്റെ മുഖത്ത് സംശയമുണ്ടായിരുന്നെങ്കിലും അർജുൻ അത് കാര്യമാക്കിയില്ല. അവൻ ഒരു റാപ്പിഡോ വിളിച്ച് ലൊക്കേഷനിലേക്ക് തിരിച്ചു.

 

 

 

​ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, ഇന്ദിരാനഗറിലെ ഒരു പഴയ ബിൽഡിംഗിന്റെ ടോപ്പ് ഫ്ലോറിലായിരുന്നു ആ ബാർ റെസ്റ്റോറന്റ്. മങ്ങിയ വെളിച്ചവും പാശ്ചാത്യ സംഗീതവും നിറഞ്ഞ അവിടം ഒരു പ്രത്യേക മൂഡിലായിരുന്നു. സിഗരറ്റ് പുകയുടെയും പഴയ വീഞ്ഞിന്റെയും ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അർജുൻ ചുറ്റും നോക്കി. സെക്യൂരിറ്റി ക്യാമറകളുടെ കണ്ണെത്താത്ത ഒരു ഇരുണ്ട കോണിൽ, വലിയൊരു തൂണിന് പിന്നിലായി അനന്യ ഇരിക്കുന്നുണ്ടായിരുന്നു.

​പബ്ബിൽ വെച്ച് കേട്ട ആ ക്രൂരമായ വാക്കുകളുടെ ആഘാതം ഇപ്പോഴും അവളുടെ മുഖത്തുണ്ട്.

 

 

 

പക്ഷേ, അവളുടെ മുന്നിലിരുന്ന ഗ്ലാസിനേക്കാൾ തിളക്കം അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു—പ്രതികാരത്തിന്റെ തിളക്കം.

 

 

 

​അർജുൻ അവൾക്ക് അഭിമുഖമായി ഇരുന്നു. അനന്യ തന്റെ ലാപ്ടോപ്പ് പതുക്കെ തുറന്നു. ചുറ്റുമുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ സംസാരിച്ചു തുടങ്ങി.

 

 

 

​അനന്യ: (പതിഞ്ഞ സ്വരത്തിൽ) “കുമാർ… അയാൾ വെറുമൊരു മദ്യപാനിയല്ല അർജുൻ. അയാൾ ഇന്ന് അവിടെ അലറി വിളിച്ചതൊക്കെ അവന്റെ ഉള്ളിലെ പേടി കൊണ്ടാണ്. നമ്മൾ അന്വേഷിക്കുന്ന ആ ഫണ്ട് തിരിമറിയുടെ പ്രധാന കണ്ണി അവനാണെന്ന് എനിക്ക് ഉറപ്പായി.”

 

 

 

​അർജുൻ തന്റെ ഫോണിലെ ചില ഫയലുകൾ അവൾക്ക് നേരെ നീക്കി. “മാം പറഞ്ഞത് ശരിയാണ്. ഞാൻ പിഗ്ഗിബാക്ക് ചെയ്ത ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരു വർഷമായി പേപ്പറിൽ മാത്രം കാണിക്കുന്ന പല ട്രെയിനിംഗ് പ്രോഗ്രാമുകളുടെയും പേയ്മെന്റ് പോകുന്നത് മൂന്ന് ഷെൽ കമ്പനികളിലേക്കാണ്. ആ കമ്പനികളുടെ ഡയറക്ടർ ലിസ്റ്റിൽ കുമാറിന്റെ ഭാര്യയുടെയും സഹോദരന്റെയും പേരുകളുണ്ട്.”

 

 

 

​അനന്യ: “അതായത്, എച്ച്.ആർ ഹെഡ് എന്ന നിലയിൽ ഇല്ലാത്ത റിക്രൂട്ട്‌മെന്റും ട്രെയിനിംഗും കാണിച്ച് അയാൾ കമ്പനിയുടെ പണം ചോർത്തുകയാണ്. ബോർഡ് മെമ്പേഴ്‌സിൽ ആരോ ഒരാൾ ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. കുമാർ വെറുമൊരു കളിപ്പാവ മാത്രമാണ്.”

 

 

 

​അർജുൻ അവളെ നോക്കി. അനന്യ ആ ഇരുട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവന് അവളോട് വല്ലാത്തൊരു ബഹുമാനം തോന്നി. അത്രയും അപമാനം സഹിച്ചിട്ടും അവൾ തളരാതെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.

 

 

 

​അർജുൻ: “മാം… കുമാർ ഇന്ന് പറഞ്ഞത് നിങ്ങൾ കാര്യമാക്കണ്ട. അയാൾക്ക് വേണ്ടത് കൊടുക്കാം.”

 

 

 

​അനന്യ ഒരു കയ്പ്പേറിയ ചിരിയോടെ അവനെ നോക്കി. “അർജുൻ, അയാൾ പറഞ്ഞതൊക്കെ ഈ ഓഫീസിലെ ഭൂരിഭാഗം പുരുഷന്മാരുടെയും ചിന്തയാണ്. പക്ഷേ അവർക്കറിയില്ല, ഈ ‘ഐസ് ക്വീൻ’ ഉരുകിയാൽ അത് ലാവയായി അവരെ ദഹിപ്പിക്കുമെന്ന്.”

 

 

 

 

 

 

​അർജുൻ ആ ഡാറ്റാ ലെയറുകൾ ഒന്നുകൂടി പരിശോധിച്ചു. കുമാറിന്റെ സാമ്പത്തിക ഇടപാടുകൾ അർജുനെ തന്റെ ഭൂതകാലത്തിലെ ചില നിഴലുകളെ ഓർമ്മിപ്പിച്ചു. താൻ പണ്ട് കണ്ടുനിന്ന മറ്റൊരു ചതിയുടെ സമാനമായ രീതികൾ. പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല.

 

 

 

 

 

 

 

 

 

​അർജുൻ: “നാളെ കുമാർ ഓഫീസിൽ എത്തുമ്പോൾ ഒന്നും അറിയാത്ത പോലെ നമുക്ക് പെരുമാറണം. അയാൾക്ക് വേണ്ടത് നമ്മൾ കൊടുക്കും, പക്ഷേ അയാൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ.”

 

 

 

 

 

 

​അനന്യ തലയാട്ടി. ആ രാത്രിയിലെ ആ ഇരുണ്ട കോണിൽ ഇരുന്ന് അവർ ബാംഗ്ലൂരിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കെണി ഒരുക്കുകയായിരുന്നു.

 

 

 

അർജുൻ അവിടെ നിന്നിറങ്ങുമ്പോൾ മഴക്കോളുണ്ടായിരുന്നു…

 

 

 

 

 

 

. അവന്റെ ഫോണിൽ മറ്റൊരു നോട്ടിഫിക്കേഷൻ കൂടി വന്നു. അത് ഓഫീസിൽ നിന്നല്ലായിരുന്നു…

 

 

 

അവന്റെ കഴിഞ്ഞുപോയ കാലത്തിന്റെ ഒരൊറ്റ വിളിപ്പേര് മാത്രമായിരുന്നു ആ മെസ്സേജിൽ…..

 

 

 

അവൻ അത് തുറന്നില്ല, പകരം ഫോൺ പോക്കറ്റിലിട്ട് മഴയിലേക്ക് നടന്നു.റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനന്യയുടെ ഭാവം പാടെ മാറിയിരുന്നു….

 

 

 

പബ്ബിൽ വെച്ച് കുമാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളെ മദ്യം കൊണ്ട് കഴുകിക്കളയാനുള്ള ശ്രമത്തിലായിരുന്നു അവൾ. മറ്റൊരു ബാറിലേക്ക് കൂടി പോകാനുള്ള അവളുടെ ക്ഷണം അർജുന് നിരസിക്കാനായില്ല.

 

 

 

 

 

 

​അവിടെ, മങ്ങിയ വെളിച്ചത്തിൽ ഗ്ലാസിലെ മദ്യം നുണയുമ്പോൾ അനന്യ തന്റെ ഉള്ളിലെ മതിലുകൾ ഓരോന്നായി പൊളിക്കാൻ തുടങ്ങി.

​”അർജുൻ… നീ വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ഈ കരിയർ. എല്ലാവരും പ്രണയിച്ചും കറങ്ങി നടന്നപ്പോഴും എനിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—

 

 

 

ഒരു സിപ് കുടിച്ച ശേഷം പറഞ്ഞു..

 

 

 

സക്സസ്.

 

 

 

കുമാർ പറഞ്ഞ ആ ‘സ്ത്രീത്വമില്ലാത്തവൾ’ എന്ന ലേബൽ ഞാൻ പണ്ടേ കേൾക്കാൻ തുടങ്ങിയതാ. ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു.

 

 

 

കരിയറാണോ പ്രണയമാണോ വലുതെന്ന് ചോദിച്ചപ്പോൾ ഞാൻ കരിയർ എന്ന് മറുപടി നൽകി. ഇന്ന് ഞാൻ ഇവിടെയെത്തി… പക്ഷേ കൂട്ടിന് ഈ ഗ്ലാസ് മാത്രം.”

 

 

 

 

 

 

​അവളുടെ വാക്കുകളിൽ കയ്പ്പും സങ്കടവും കലർന്നിരുന്നു. പെട്ടെന്ന് അവൾ ഗ്ലാസ് ടേബിളിൽ വെച്ച് അർജുനെ സൂക്ഷിച്ചു നോക്കി.

 

 

 

 

 

 

​”നൗ ഇട്സ് യുവർ ടേൺ….

 

 

 

നിന്റെ പാസ്റ്റ് എന്താ അർജുൻ?

 

 

 

​അർജുന്റെ മുഖം പെട്ടെന്ന് ചുവന്നു. അവന്റെ പേശികൾ വലിഞ്ഞുമുറുകി. ഉള്ളിൽ നീറുന്ന ആ സത്യം പുറത്തുപറയാൻ അവന് കഴിഞ്ഞില്ല. അവൻ തന്റെ സ്വരം കടുപ്പിച്ച് ഒരു കള്ളം പറഞ്ഞു.

 

 

 

 

 

 

​”എനിക്ക് ഭൂതകാലമില്ല മാം. ഞാൻ ഒരു അനാഥനാണ് (I am an orphan). അതുകൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനായിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.”

 

 

 

 

 

 

​അതുകേട്ടതും അനന്യയുടെ മൂഡ് സ്വിങ് (Mood swing) മാറി. അവൾക്ക് പെട്ടെന്ന് ദേഷ്യം വന്നു. അവൾ മുന്നോട്ട് ആഞ്ഞ് അർജുന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. അവളുടെ മുഖം അവന്റെ മുഖത്തിന് തൊട്ടരികിലായിരുന്നു. മദ്യത്തിന്റെ ഗന്ധം അവന് അനുഭവപ്പെട്ടു.

 

 

 

 

 

 

​”നീയും കള്ളം പറയുകയാണല്ലേ? നിങ്ങളീ പുരുഷന്മാരൊക്കെ ഇങ്ങനെയൊക്കെയേ ഉള്ളൂ. നീ പോലും എന്നെ പുറകിൽ നിന്ന് പരിഹസിച്ചില്ലേ? എന്നെ (വടയക്ഷി) എന്ന് വിളിച്ചില്ലേ?”

 

 

 

 

 

 

​ആ പിടിവലിക്കിടയിൽ അവളുടെ നിയന്ത്രണം തെറ്റി. ടേബിളിലിരുന്ന ഡ്രിങ്ക് മറിഞ്ഞ് അവളുടെ വെളുത്ത ഷർട്ടിലേക്ക് വീണു. കനം കുറഞ്ഞ ആ വെളുത്ത ഫാബ്രിക് നനഞ്ഞ് ഒട്ടിപ്പിടിച്ചപ്പോൾ, അതിനടിയിലുള്ള അവളുടെ കറുത്ത ഡിസൈനർ ബ്രായും ആകാരവടിവും വ്യക്തമായി പുറത്തുകാട്ടി.

 

 

 

 

 

 

​അർജുൻ ഒരു നിമിഷം സ്തംഭിച്ചുപോയി. അവന്റെ കണ്ണുകൾ അറിയാതെ ആ കാഴ്ചയിൽ ഉടക്കി. അനന്യയുടെ ശ്വാസോച്ഛ്വാസം വേഗത്തിലായിരുന്നു. കോളറിലെ അവളുടെ പിടി അയഞ്ഞില്ല. ആ നിമിഷം ആ കോണിലെ അന്തരീക്ഷം അങ്ങേയറ്റം സംഘർഷഭരിതമായി.

 

 

 

​”എന്താടാ നോക്കുന്നത്? എന്നെ ശരിക്കും ഒരു യക്ഷിയായിട്ടാണോ നിനക്ക് തോന്നുന്നത്?” അവൾ പതുക്കെ ചോദിച്ചു.

 

 

 

ആ സാഹചര്യത്തിലെ പിരിമുറുക്കം മാറ്റാൻ അർജുൻ തന്റെ ഉള്ളിലെ ആ പഴയ കുസൃതി പുറത്തെടുത്തു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു.

 

 

 

 

 

 

​അർജുൻ: “മാം… എനിക്ക് ഈ ‘വടയക്ഷി’ ലുക്കിനേക്കാൾ ഇഷ്ടപ്പെട്ടത് മാമിന്റെ ഈ ‘ബിഗ് ബോബ്സ്’ (big boobs) ആണ്. അത് കൊള്ളാം കേട്ടോ!”

 

 

 

​അതുകേട്ടതും അനന്യയുടെ മുഖത്തെ ഗൗരവം പാടെ മാറി. അതുവരെ അർജുനെ കോളറിൽ പിടിച്ചു വിറപ്പിച്ചിരുന്ന ‘ഐസ് ക്വീൻ’ ഒരു നിമിഷം കൊണ്ട് ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് കൈ പിൻവലിച്ച്, അരികിലിരുന്ന ജാക്കറ്റ് എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു.

 

 

 

​അനന്യ: (നാണത്തോടെ പിറുപിറുത്തു കൊണ്ട്) “നീ… നീ വല്ലാതെ അങ്ങ് വളർന്നു പോയല്ലോ അർജുൻ! ഒരു ഐടി കമ്പനിയിൽ ഇരിക്കേണ്ടവനല്ല നീ, വല്ല തറവാട്ടിലും പോയി പെണ്ണ് പിടിക്കേണ്ടവനാ.”

________________

 

 

 

 

 

 

 

 

 

​അവർ ക്യാബ് ബുക്ക് ചെയ്തു. ലൊക്കേഷൻ സെറ്റ് ചെയ്തപ്പോഴാണ് രണ്ടുപേരും ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്—രണ്ടുപേരും താമസിക്കുന്നത് ഒരേ വില്ല ഗ്രൂപ്പിലാണ്! വൈറ്റ്ഫീൽഡിലെ അതേ ലക്ഷ്വറി വില്ല കോംപ്ലക്സ്.

​ക്യാബിൽ കയറിയതും അനന്യയ്ക്ക് മദ്യം തലയ്ക്ക് പിടിച്ചു തുടങ്ങി. അവൾ അർജുന്റെ തോളിലേക്ക് ചാഞ്ഞു.

 

 

 

 

 

 

​ഡ്രൈവർ: “സാർ, മാഡത്തിന് വല്ലാതെ വയ്യല്ലോ? ഹോസ്പിറ്റലിൽ വല്ലതും പോണോ?”

​അർജുൻ: “ഏയ് വേണ്ട ഭയ്യാ… ഓഫീസിലെ സ്ട്രെസ്സ് ആണ്. ഒന്ന് വീട്ടിലെത്തിയാൽ ശരിയായിക്കോളും.”

 

 

 

 

 

 

​അനന്യ: (പാതി അടഞ്ഞ കണ്ണുകളോടെ ഡ്രൈവറെ നോക്കി) “ഡ്രൈവർ… ഇവൻ പറയുന്നതൊന്നും കേൾക്കണ്ട. ഇവൻ എന്റെ ഓഫീസിലെ ഗ്രാമർ ചെക്കറാണ്. പക്ഷേ ഇവന് വേറെ ചില ഐറ്റംസ് ചെക്ക് ചെയ്യാനാണ് താല്പര്യം!”

 

 

 

 

 

 

​അർജുൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ഡ്രൈവർ കണ്ണാടിയിലൂടെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അനന്യ പുറത്തെ വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അർജുൻ അറിയാതെ അവളുടെ ആ നനഞ്ഞ ഷർട്ടിനിടയിലൂടെയുള്ള കാഴ്ചകളിലേക്ക് നോക്കിപ്പോയി. ആ കറുത്ത ഡിസൈനർ ബ്രായുടെ തിളക്കം അവന്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന ചില മോഹങ്ങളെ ഉണർത്തുന്നുണ്ടായിരുന്നു.

 

 

 

​വില്ലയുടെ ഗേറ്റിന് മുന്നിൽ ക്യാബ് നിന്നു. അനന്യയ്ക്ക് നേരെ നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അർജുൻ അവളെ താങ്ങിപ്പിടിച്ചു.

 

 

 

 

 

 

​അർജുൻ: “വരൂ മാം… നോക്കി നടക്ക്. ഇതെന്താ കെട്ടിപ്പിടിച്ചു നടക്കാൻ ഇത് സിനിമയല്ല!”

 

 

 

 

 

 

​അനന്യ: (അവന്റെ വയറ്റിൽ ഒരു നുള്ളു കൊടുത്തുകൊണ്ട്) “പിന്നെന്താടാ… നിനക്ക് എന്നെ എടുത്ത് കൊണ്ടുപോയ്ക്കൂടെ? നിന്റെ ആ മസിലൊക്കെ എന്തിനാ? വെറുതെ ജിമ്മിൽ പോയി ഉണ്ടാക്കിയതാണോ?”

 

 

 

 

 

 

​അർജുൻ അവളെ വില്ലയുടെ ഉമ്മറത്ത് എത്തിച്ചു. ഡോർ ബെൽ അമർത്താൻ അവൾക്ക് കഴിയുന്നില്ല. അവളുടെ ബാഗിൽ നിന്ന് കീ എടുക്കാൻ ശ്രമിക്കുമ്പോൾ അർജുൻ അവളെ താങ്ങി നിർത്തി.

​അർജുൻ: “മാം, പ്ലീസ്… വായടക്ക്. നാളെ ഓഫീസിൽ പോയി എല്ലാവരോടും കുമാറിനെക്കുറിച്ച് പറയേണ്ടതല്ലേ? ഇങ്ങനെ പോയാൽ നാളെ മാം എഴുന്നേൽക്കില്ല.”

 

 

 

 

 

 

​അനന്യ: “കുമാറോ? ആ ചെറ്റ… അവനെ ഞാൻ ശരിയാക്കും. പക്ഷേ അർജുൻ… നീ നേരത്തെ പറഞ്ഞത് സത്യമാണോ? നിനക്ക് ശരിക്കും… എന്റേത് ഇഷ്ടപ്പെട്ടോ?”

 

 

 

 

 

 

​അവൾ പതുക്കെ തന്റെ ജാക്കറ്റ് ഒന്ന് താഴ്ത്തി അവനെ നോക്കി കണ്ണിറുക്കി. അർജുൻ ആകെ വിയർത്തു പോയി. അവൻ വേഗം ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റി.

​അർജുൻ: “ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ… അത് നാളെ പറയാം. ഇപ്പോൾ പോയി ഉറങ്ങ് ‘ബോസ്സ്’!”..

 

 

 

അനന്യയുടെ വില്ലയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ, ഐടി കമ്പനിയിലെ ആ ‘ഹിറ്റ്‌ലർ’ തന്റെ കൈകളിലേക്ക് ഒരു ലോഡ് അരി ചാക്ക് പോലെ തളർന്നു വീണിരുന്നു.

 

 

 

“ഇതിപ്പോ ബോസ്സിനെ വീട്ടിലെത്തിച്ചതാണോ അതോ വല്ല അരിച്ചാക്ക് താങ്ങിപ്പിടിച്ചതാണോ?” അർജുൻ ആത്മഗതം നടത്തി.

 

 

 

വിയർത്തു കുളിച്ച് വളരെ കഷ്ടപ്പെട്ടാണ് അവളെ ലിവിംഗ് റൂമിലെ ആ സോഫയിലേക്ക് അവൻ ലാൻഡ് ചെയ്യിച്ചത്.

 

 

 

 

 

 

​സോഫയിൽ മലർന്നു കിടക്കുന്ന അനന്യയുടെ മുഖത്തേക്ക് അവൻ നോക്കി.

 

 

 

ഓഫീസിലെ ആ ‘സിപിഒ’ ഗൗരവമൊക്കെ പാക്കിസ്ഥാൻ ബോർഡർ കടന്നു പോയിരിക്കുന്നു. ഇപ്പോൾ അവൾ ഒരു ഒന്നൊന്നര ‘ക്യൂട്ട് ഐറ്റം’ ആയി തോന്നി.

 

 

 

​അർജുൻ അവളുടെ മുഖത്തിന് അരികിലേക്ക് മുഖം താഴ്ത്തി. അവന്റെ ഉള്ളിൽ ഒരു ചെറിയ സംവാദം തന്നെ നടന്നു:

 

 

 

​മനസ്സ് (നന്മയോളി): അർജുൻ, വേണ്ടടാ. അവൾ നിന്റെ ബോസ്സാണ്. മദ്യത്തിന്റെ ലഹരിയിലാണ്. മോശമാണ് കേട്ടോ!

 

 

 

​മനസ്സ് (മൈരൻ): ഓ പിന്നെ! ഇപ്പോഴല്ലേ ഇവളെ ഒന്ന് മിണ്ടാതെ കിട്ടുന്നത്. നാളെ രാവിലെ എഴുന്നേറ്റാൽ ഇവൾ വീണ്ടും ചീറ്റുന്ന നാഗമായി മാറും. ഒരു ചെറിയ ‘ടച്ച്’… അതിപ്പോ ആര് കാണാൻ?

 

 

 

​അവസാനം മൈരൻ ജയിച്ചു. അവൻ സാവധാനം അവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു. തികച്ചും ‘മാന്യമായ’ ഒരു കുഞ്ഞു ചുംബനം—അതായിരുന്നു പ്ലാൻ.

 

 

 

​അവൻ പതുക്കെ ആ ചുംബനം കഴിഞ്ഞു മാറാൻ തുടങ്ങിയപ്പോഴാണ് പണി പാളിയത്. മയക്കത്തിലായിരുന്ന അനന്യയുടെ കൈകൾ പൊടുന്നനെ ഉയർന്നു, ഒരു കരാട്ടെ പ്രയോഗം പോലെ അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. അർജുൻ ഞെട്ടിപ്പോയി!

 

 

 

“ഹലോ… ഇത് ഞാൻ അർജുനാ…”

 

 

 

എന്ന് പറയാൻ പോലും സമയം കിട്ടിയില്ല.

 

 

 

 

 

 

​അനന്യ അവനെ ബലമായി വലിച്ച് ആ സോഫയിലേക്ക് ഇട്ടു. പിന്നെ സംഭവിച്ചത് ഒരു ‘ലിപ് ലോക്ക്’ എക്സ്പ്ലോഷൻ ആയിരുന്നു! നിഷ്കളങ്കമായി തുടങ്ങിയ ചുംബനം നിമിഷങ്ങൾക്കുള്ളിൽ വന്യമായി. സ്മൂച്ചിംഗും ഫ്രഞ്ച് കിസ്സും കടന്നു സംഗതി ഒരു ‘വൈൽഡ്’ ലെവലിലെത്തി.

 

 

 

 

 

 

​താൻ വല്ല ചീറ്റപ്പുലിയുടെയും കയ്യിൽ പെട്ടോ എന്ന് അർജുൻ സംശയിച്ചു. പാഷനേറ്റ് ആയി തുടങ്ങിയ അനന്യ അവസാനം അവന്റെ ചുണ്ട് പല്ലുകൊണ്ട് കടിച്ചപ്പോൾ അർജുൻ വേദനകൊണ്ട് പുളഞ്ഞു.

 

 

 

 

 

 

​അർജുൻ (മനസ്സിൽ): “എന്റെ പൊന്ന് അനന്യേ… ഇത് ചുംബനമാണോ അതോ കടിച്ചു പറിക്കലോ?”

 

 

 

 

 

 

​അവൻ കഷ്ടപ്പെട്ട് അവളെ പിന്നിലേക്ക് തള്ളി. അവൾ വീണ്ടും പഴയതുപോലെ തളർന്നു കിടന്നുറങ്ങാൻ തുടങ്ങി. ഒന്നുമറിയാത്ത പാവം കുട്ടി! അർജുൻ കിതച്ചുകൊണ്ട് എഴുന്നേറ്റു. അവന്റെ ചുണ്ടിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവൻ തന്റെ ഉമിനീർ ഇറക്കിയപ്പോൾ അതിന് ഉപ്പിന്റെ (Salty) രുചി!

 

 

 

 

 

 

​”എന്റെ ചോര തന്നെയാണല്ലോ കുടിച്ചത്! ശരിക്കും ‘വടയക്ഷി’ തന്നെ!” അവൻ ചുണ്ട് തുടച്ചുകൊണ്ട് ആത്മഗതം നടത്തി.

 

 

 

 

 

 

________________

 

 

 

 

 

 

 

 

 

 

 

 

​നാളെ രാവിലെ ഇവൾ എഴുന്നേൽക്കുമ്പോൾ താൻ കടിച്ച ചുണ്ടുമായി മുന്നിൽ നിൽക്കേണ്ടി വരുമെന്ന കാര്യം ആലോചിച്ചപ്പോൾ അർജുന് ചിരിയും പേടിയും ഒരുമിച്ച് വന്നു. അവൻ വേഗം വില്ലയുടെ പുറത്തേക്ക് ഇറങ്ങി ഓടി.

 

 

 

 

 

 

പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തുമ്പോൾ അർജുൻ ഒരു ‘നിഞ്ച’ ലുക്കിലായിരുന്നു. ഒരു വലിയ ബ്ലാക്ക് മാസ്ക് വെച്ച് കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിലാണ് അവൻ സീറ്റിൽ വന്നിരുന്നത്.

 

 

 

 

 

 

​ശ്രീനിവാസനും നികിതയും ഉടനെ അങ്ങോട്ട് പാഞ്ഞെത്തി.

 

 

 

 

 

 

​ശ്രീനിവാസൻ: “എന്താടാ അർജുൻ, ബാംഗ്ലൂർ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ നീ വല്ല തീവ്രവാദി ഗ്രൂപ്പിലും ചേർന്നോ? അതോ പത്താം നിലയിലെ ‘കൊടുങ്കാറ്റ്’ പേടിച്ച് മുഖം മൂടി വെച്ചതാണോ?”

 

 

 

 

 

 

​അർജുൻ: (മാസ്ക്കിനുള്ളിലൂടെ പതിഞ്ഞ ശബ്ദത്തിൽ) “അതല്ല ശ്രീനിയേട്ടാ… ഇന്നലെ രാത്രി മഴ നനഞ്ഞതാ, നല്ല ജലദോഷം. വായ തുറന്നാൽ ഇപ്പോൾ തുമ്മും. ബാക്കിയുള്ളവർക്ക് വരാതിരിക്കാൻ വേണ്ടിയാ ഈ മാസ്ക്.”

 

 

 

 

 

 

​നികിത: “അയ്യോ പാവം! പക്ഷേ നിന്റെ ഈ മാസ്ക്കിന്റെ ഉള്ളിൽ എന്തിനാ ഇങ്ങനെ ലിപ്സ്റ്റിക് ഇട്ടതുപോലെ ചുവപ്പ് നിറം?”

 

 

 

 

 

 

​അർജുൻ ഞെട്ടി. ഇന്നലത്തെ ‘യുദ്ധത്തിന്റെ’ അടയാളം മാസ്ക്കിനുള്ളിൽ നിന്ന് പുറത്തു ചാടാൻ നോക്കുകയാണെന്ന് അവന് മനസ്സിലായി. അവൻ വേഗം മാസ്ക് ശരിയാക്കി. “അത്… അത് ഞാൻ വിക്സ് പുരട്ടിയതാ!”

 

 

 

 

 

 

​പെട്ടെന്നാണ് ഇന്റർകോം കരഞ്ഞത്. അനന്യയുടെ ശബ്ദം! “Arjun, get into my cabin right now!”

​അർജുൻ പേടിച്ചു വിറച്ച് ക്യാബിനിലേക്ക് നടന്നു.

 

 

 

 

 

 

​അർജുന്റെ ആത്മഗതം: “കർത്താവേ… ഇന്നലത്തെ ‘ഫ്രഞ്ച് വിപ്ലവം’ ഇവൾക്ക് ഓർമ്മയുണ്ടാകുമോ? അതോ എന്റെ ചുണ്ട് കടിച്ചതിന് കംപെൻസേഷൻ ആയി എന്നെ ഡിസ്മിസ് ചെയ്യുമോ? എന്തായാലും മാസ്ക് മാറ്റില്ല!”

 

 

 

 

 

 

​അവൻ അകത്തേക്ക് കയറിയതും അനന്യ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു. അഞ്ചു മിനിറ്റ് നേരത്തേക്ക് ഒരു ‘നോൺ-സ്റ്റോപ്പ്’ വെടിക്കെട്ടായിരുന്നു.

 

 

 

​അനന്യ: (അലറിക്കൊണ്ട്) “അർജുൻ! നിനക്ക് എന്തിന്റെ കേടാണ്? ഈ റിപ്പോർട്ടിൽ നീ കൊടുത്ത കോട്ട് (Quote) കണ്ടോ? ‘To be or not to be’ എന്നതിന് പകരം നീ എഴുതി വെച്ചിരിക്കുന്നത് ‘To bite or not to bite’ എന്നാണ്! നിന്റെ തലയിൽ ഗോതമ്പ് ആണോ അതോ വല്ല ഇറച്ചി കടയാണോ?”

 

 

 

​അർജുൻ സ്തംഭിച്ചു പോയി. സത്യത്തിൽ അവൻ ഇന്നലത്തെ സംഭവം ആലോചിച്ചത് ടൈപ്പ് ചെയ്തു പോയതായിരുന്നു!..

 

 

 

Holy shit!!!!!

 

 

 

 

 

 

15 മിനിറ്റ് നേരം അവൾ അവനെ ചീത്ത പറഞ്ഞു. അവസാനം അവൾ കിതച്ചു കൊണ്ട് കസേരയിലിരുന്നു.

 

 

 

 

 

 

​അനന്യ: “എന്തിനാടാ ഈ മാസ്ക് വെച്ചിരിക്കുന്നത്? ഇവിടെ കൊറോണ ഒന്നുമില്ലല്ലോ. മര്യാദയ്ക്ക് അത് മാറ്റി എന്നോട് സംസാരിക്ക്!”

​അർജുൻ ഒന്ന് ദീർഘശ്വാസം എടുത്തു. എന്നിട്ട് പതുക്കെ ആ മാസ്ക് അഴിച്ചു. അവന്റെ കീഴ്ച്ചുണ്ട് ഒരു ചെറിയ വഴുതനങ്ങ പോലെ വീർത്തിരിക്കുന്നു, ഒപ്പം ഒരു ചെറിയ മുറിവും.

 

 

 

​അനന്യ അത് കണ്ടതും പാതിവഴിയിൽ സംസാരം നിർത്തി. അവളുടെ മുഖത്തെ ഗൗരവം അലിഞ്ഞു പോയി. ഇന്നലെ രാത്രിയിലെ ചില മങ്ങിയ ഓർമ്മകൾ—കെട്ടിപ്പിടുത്തം, ചുംബനം, ആവേശത്തോടെയുള്ള ആ കടിക്കൽ—എല്ലാം ഒരു സിനിമാ റീൽ പോലെ അവളുടെ തലയിൽ ഓടി.

 

 

 

 

 

 

​അവളുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് ഫയലിലേക്ക് നോക്കി.

 

 

 

​അനന്യ: (വളരെ ശാന്തമായി) “ഓ… അത് ശരി. ജലദോഷം ആണല്ലേ… നീ… നീ പൊയ്ക്കോ. എനിക്ക് കുറച്ച് പണിയുണ്ട്.”

 

 

 

​അർജുൻ അവിടെ നിന്ന് അനങ്ങിയില്ല. അവൻ കസേരയിലേക്ക് ഒന്ന് ആഞ്ഞ് ആ പഴയ കുസൃതിയോടെ അവളുടെ ചെവിയിൽ കേൾക്കത്തക്ക രീതിയിൽ പറഞ്ഞു.

 

 

 

 

 

 

​അർജുൻ: “മാം… മാം ഇന്നലെ പറഞ്ഞത് ശരിയാ. മാമിനെ ‘വടയക്ഷി’ എന്ന് വിളിക്കുന്നത് തന്നെയാണ് നല്ലത്. ആൾക്കാരെ പച്ചയ്ക്ക് തിന്നുന്ന ഒരുമാതിരി ഐറ്റം യക്ഷി!”

​അനന്യയുടെ ഉള്ളിലെ ലജ്ജ സെക്കൻഡുകൾക്കുള്ളിൽ ദേഷ്യമായി മാറി. എംബാരസ്‌മെന്റ് താങ്ങാൻ വയ്യാതെ അവൾ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് എടുത്ത് എറിയാൻ പോയി.

 

 

 

 

 

 

​അനന്യ: (തന്റെ ശബ്ദത്തിന്റെ പരമാവധിയിൽ) “GET OUUUUUTTTTT!!!!”

 

 

 

 

 

 

​ആ നിലവിളി പത്താം നില കടന്ന് ബാംഗ്ലൂർ സിറ്റി മുഴുവൻ കേട്ടു എന്ന് തോന്നി. ഓഫീസിലെ എല്ലാവരും പേടിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി. പാവം അർജുനെ മാം ഇന്ന് കൊന്നു കൊലവിളിക്കുമെന്ന് എല്ലാവരും കരുതി.

 

 

 

 

 

 

​പക്ഷേ, ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന അർജുന്റെ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.

 

 

 

ഇവനെന്താ വട്ടായോ…

 

 

 

അവൻ വീണ്ടും മാസ്ക് എടുത്തു വെച്ചു.

 

 

 

 

 

 

​ശ്രീനിവാസൻ ഓടി വന്നു: “എന്താടാ പറ്റിയത്? മാം നിന്റെ ചുണ്ട് അടിച്ചു പൊട്ടിച്ചോ?”

​അർജുൻ മാസ്ക്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു: “അല്ല ശ്രീനിയേട്ടാ… ‘സ്നേഹം’ കൂടിപ്പോയതാ!”

​അനന്യ തന്റെ ക്യാബിനുള്ളിലിരുന്ന് തലയിൽ കൈവെച്ചു. പുറത്ത് അർജുൻ സീറ്റിലിരുന്ന് കണ്ണുചിമ്മിയപ്പോൾ, ആ ഓഫീസിലെ ഏറ്റവും വലിയ രഹസ്യം അവിടെ ആഘോഷിക്കപ്പെടുകയായിരുന്നു.

 

 

 

ഓഫീസിലെ കഫറ്റീരിയ ഇപ്പോൾ ഒരു വാർത്താ ചാനലായി മാറിയിരിക്കുകയാണ്.

 

 

 

പ്രധാന വാർത്ത: “അർജുന്റെ വീർത്ത ചുണ്ടും, പത്താം നിലയിലെ അജ്ഞാത ശക്തിയും.” എല്ലാവരുടെയും കയ്യിൽ ചായയും ബിസ്ക്കറ്റുമുണ്ട്, ഒപ്പം എരിവുള്ള ഗോസിപ്പുകളും.

 

 

 

 

 

 

​ശ്രീനിവാസനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.

 

 

 

 

 

 

​ശ്രീനിവാസൻ: “മക്കളേ, ഞാൻ പറയുന്നത് കേൾക്ക്. അത് വെറും ജലദോഷമല്ല. ആ മാസ്ക് മാറ്റിയപ്പോൾ ഞാൻ കണ്ടതാ. അവന്റെ ചുണ്ട് ഒരു ചെറിയ മൈസൂർ ബോണ്ട പോലെ ഇരിക്കുന്നു. അനന്യ മാം വല്ല ഫയലും വെച്ച് അടിച്ചതാകാനേ വഴിയുള്ളൂ!”

 

 

 

 

 

 

​നികിത: “അല്ല ശ്രീനിയേട്ടാ, ഞാൻ കേട്ടത് വേറെയാ. ഇന്നലെ രാത്രി പാർട്ടിക്കിടയിൽ കുമാറുമായി അർജുൻ മുട്ടിയല്ലോ. കുമാർ വല്ല ഗുണ്ടകളെയും വിട്ട് അവനെ തല്ലിച്ചതാകും. പാവം, ആ അടി മുഴുവൻ കൊണ്ടത് അവന്റെ ചുണ്ടത്താണെന്ന് മാത്രം!”

 

 

 

 

 

 

​മേഘ്ന: “ഏയ്, നിങ്ങൾക്കൊന്നും ഒരു വിവരവുമില്ല. അർജുൻ ഇന്നലെ രാത്രി വല്ല ‘പാണ്ടി ലോറി’യുടെയും പുറകിൽ പോയി ഇടിച്ചതാകും. അവന്റെ ഒരു ഡ്രൈവിംഗ്! പക്ഷെ ലോറിയിൽ ഇടിച്ചാൽ ചുണ്ട് മാത്രം എങ്ങനെ വീർക്കും?”

 

 

 

 

 

 

​പ്രമോദ് (ഗ്രൂപ്പിലെ വിരുതൻ): “അതൊന്നുമല്ലടോ… അവൻ വല്ല തേനീച്ചക്കൂടിലും പോയി തല വെച്ചതാകും. എന്നിട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് ‘ഐസ് ക്വീന്റെ’ തലയിൽ ഇടാൻ നോക്കുകയാ!”

 

 

 

 

 

 

​പെട്ടെന്നാണ് കഫറ്റീരിയയുടെ വാതിലിലൂടെ അനന്യ കടന്നുവന്നത്. എല്ലാവരും പെട്ടെന്ന് നിശബ്ദരായി, ചായക്കപ്പിൽ മുഖം പൂഴ്ത്തി. പക്ഷേ അനന്യയുടെ കാതുകൾ വല്ലാതെ കൂർപ്പുള്ളതായിരുന്നു. അവൾ ഓരോ ടേബിളും കടന്നുപോകുമ്പോൾ ചില അടക്കം പറച്ചിലുകൾ അവളുടെ കാതിലെത്തി.

 

 

 

 

 

 

​”അനന്യ മാം ബോക്സിംഗ് പഠിച്ചിട്ടുണ്ടോ?”

 

 

 

“അല്ല, മാം മാന്തുകയാണോ അതോ കടിക്കുകയാണോ ചെയ്യാറുള്ളത്?”

 

 

 

​അനന്യയുടെ മുഖം ദേഷ്യം കൊണ്ടും നാണം കൊണ്ടും വയലറ്റ് നിറമായി. ഇന്നലത്തെ രാത്രിയിലെ തന്റെ ‘വൈൽഡ്’ പ്രകടനം ഓഫീസിൽ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുമെന്ന് അവൾ കരുതിയില്ല.

 

 

 

അർജുന്റെ ആ വീർത്ത ചുണ്ട് അവളുടെ കൺമുന്നിൽ ഒരു തെളിവായി ഇങ്ങനെ നടക്കുന്നത് അവളെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.

 

 

 

​അവൾ പെട്ടെന്ന് തിരിഞ്ഞുനിന്ന് ഒരു അലർച്ചയായിരുന്നു!

 

 

 

​അനന്യ: “എന്താ ഇവിടെ? കഫറ്റീരിയയിൽ ഇപ്പോൾ പണിയൊന്നുമില്ലേ? എല്ലാവരും കൂടെ അർജുന്റെ ചുണ്ടിനെക്കുറിച്ച് ഒരു പിഎച്ച്ഡി എടുക്കാൻ തീരുമാനിച്ചോ? സാലറി തരുന്നത് ഇതിനാണോ?”

 

 

 

​എല്ലാവരും ഞെട്ടി വിറച്ചു. ശ്രീനിവാസന്റെ കയ്യിലിരുന്ന ബിസ്ക്കറ്റ് ചായയിൽ വീണു.

 

 

 

​അനന്യ: (ശബ്ദം ഒന്നുകൂടി കൂട്ടി) “ഇനി ആരെങ്കിലും ജോലി സമയത്ത് കവല പ്രസംഗം നടത്തിയാൽ, അർജുന്റെ ചുണ്ടിന്റെ അവസ്ഥയായിരിക്കില്ല നിങ്ങളുടെ ശമ്പളത്തിന്! മര്യാദയ്ക്ക് പോയി ജോലി ചെയ്യ്! GET BACK TO YOUR CUBICLES!”

 

 

 

 

 

 

​എല്ലാവരും വാല് ചുരുട്ടി അവിടം വിട്ടു. അനന്യ അവിടെ ഒറ്റയ്ക്കായപ്പോൾ, ദേഷ്യത്തോടെ അർജുന്റെ സീറ്റിലേക്ക് നോക്കി. അവൻ അവിടെ മാസ്ക് വെച്ച് ഇരുന്നു ചിരിക്കുകയാണെന്ന് അവൾക്ക് ഉറപ്പായിരുന്നു.

​അവൾ ഫോൺ എടുത്ത് അർജുന് ഒരു മെസ്സേജ് അയച്ചു:

​”നിന്റെ ആ വഴുതനങ്ങ ചുണ്ട് ഒളിച്ചു വെച്ച് ഇരുന്നോ. ഇനി ഒരു തവണ കൂടി ആരെങ്കിലും എന്നെ കളിയാക്കി ചിരിച്ചാൽ, നിന്റെ ബാക്കി ചുണ്ട് കൂടി ഞാൻ എടുത്തു തരും! 😤”

 

 

 

​അർജുൻ അത് വായിച്ചിട്ട് ഒരു റിപ്ലൈ കൊടുത്തു:

​”മാം… വടയക്ഷികൾക്ക് ഇത്രയും ദേഷ്യം പാടില്ല. BP കൂടും. പിന്നെ കടിക്കാൻ തോന്നിയാൽ ഞാൻ അടുത്തുണ്ട്! 😉”

 

 

 

​അനന്യ തന്റെ ഫോൺ മേശപ്പുറത്തേക്ക് എറിഞ്ഞു. അവൾക്ക് ചിരിക്കണോ അതോ കരയണോ എന്ന് മനസ്സിലായില്ല. ആ ഓഫീസിൽ ഇപ്പോൾ ഫണ്ട് തട്ടിപ്പിനേക്കാൾ വലിയ തലവേദന അർജുന്റെ ആ ചുണ്ടായി മാറിയിരിക്കുന്നു.

 

 

 

 

 

 

 

 

 

________________

 

 

 

 

 

 

 

 

 

 

 

 

 

 

 

ആ തമാശകളും ചിരിയും പെട്ടെന്ന് അപ്രത്യക്ഷമായി. ഓഫീസിലെ ബഹളങ്ങൾക്കിടയിൽ അർജുന്റെ ഫോൺ ശബ്ദിച്ചു. അതൊരു അപരിചിത നമ്പറായിരുന്നു. അവൻ കോൾ അറ്റൻഡ് ചെയ്ത് കാതിനോട് ചേർത്തു.

​മറുപുറത്തുനിന്ന് കേട്ട ആ ഒരൊറ്റ വിളി… “ദേവ്…”

 

 

 

 

 

 

​അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. വർഷങ്ങളായി ആരും അവനെ ആ പേര് വിളിച്ചിട്ടില്ല.

 

 

 

‘അർജുൻ’ എന്നത് അവൻ സ്വയം തിരഞ്ഞെടുത്ത ഒരു പുതിയ മേൽവിലാസമായിരുന്നു. പക്ഷേ ആ ശബ്ദം, അത് അവന്റെ ഭൂതകാലത്തിന്റെ താക്കോലായിരുന്നു.

 

 

 

 

 

 

​”വരുൺ…” അർജുൻ പതുക്കെ മന്ത്രിച്ചു. അവന്റെ ശബ്ദത്തിൽ ഭയവും ദേഷ്യവും കലർന്നിരുന്നു.

​”നീ ബാംഗ്ലൂരിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു ദേവ്. നിനക്ക് അധികകാലം ഒളിച്ചിരിക്കാൻ കഴിയില്ല. എനിക്ക് നിന്നെ കാണണം.

 

 

 

.അർജുൻ റെസ്റ്റോറന്റിലെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് പഴയ ആ കുസൃതിയോ ഓഫീസിലെ തമാശകളോ ഉണ്ടായിരുന്നില്ല. വരുൺ എന്തോ പറയാൻ തുടങ്ങിയതും അർജുൻ കൈ ഉയർത്തി അവനെ തടഞ്ഞു.

 

 

 

 

 

 

​അർജുൻ: “ആദ്യം ഒരു കാര്യം. ഇനി ഒരിക്കലും എന്നെ ആ പേര് വിളിക്കരുത്. ആ പേരും അതിനോടൊപ്പമുള്ള ഓർമ്മകളും ഞാൻ പാലക്കാട് ചുരത്തിൽ ഉപേക്ഷിച്ചതാണ്. എനിക്ക് ഇപ്പോൾ ഈ ഒരൊറ്റ പേരേയുള്ളൂ… അർജുൻ.”

 

 

 

 

 

 

​വരുൺ ഒന്ന് നെടുവീർപ്പിട്ടു. അവൻ തന്റെ ബാഗിൽ നിന്ന് ഒരു വെഡിങ് കാർഡ് മേശപ്പുറത്ത് വെച്ചു.

 

 

 

 

 

 

​വരുൺ: “ശരി അർജുൻ. എന്റെ കല്യാണമാണ്. നീ വരണം. നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.”

 

 

 

 

 

 

​അർജുൻ: (കാർഡിലേക്ക് നോക്കാതെ) “ഞാൻ വരണമെങ്കിൽ അവിടെ ‘അയാൾ’ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണം. അയാൾ അവിടെ വരുമല്ലോ, അല്ലേ?”

 

 

 

 

 

 

​വരുൺ: “ഉറപ്പില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നിന്റെ അച്ഛന്റെ പഴയ സുഹൃത്തല്ലേ അയാൾ. ഇപ്പോൾ ആ നാട്ടിലെ പ്രമാണിയുമാണ്.”

 

 

 

​അർജുൻ സാവധാനം കണ്ണുകൾ അടച്ചു. ആ നിമിഷം അവന്റെ തലച്ചോറിലൂടെ 17 വർഷത്തെ കറുത്ത ഓർമ്മകൾ ഒരു ഇടിമിന്നൽ പോലെ കടന്നുപോയി.

​ആ കനൽക്കാഴ്ചകൾ

​അച്ഛന്റെ മരണം… ആ വീട്ടിൽ പടർന്ന ശൂന്യത. കരഞ്ഞു തളർന്ന അമ്മയുടെ കൈപിടിച്ച്  ‘അയാൾ’ കടന്നുവന്ന ആ ദിവസം. ആദ്യം ഒരു ആശ്വാസമായി വന്ന അയാൾ പതുക്കെ പതുക്കെ തന്റെയും അമ്മയുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. അമ്മയെക്കുറിച്ചുള്ള സംശയങ്ങൾ, ചില കാഴ്ചകൾ തനിക്കും അമ്മയ്ക്കും ഇടയിൽ അയാൾ നിർമ്മിച്ച ആ അദൃശ്യ മതിൽ.

 

 

 

അർജുന്റെ ഉള്ളിൽ…

 

 

 

​”17 വർഷം… ഒരു ആയുസ്സിന്റെ നല്ല ഒരു ഭാഗം…. അത്രയും കാലം എന്റെ അമ്മ എന്നെ നോക്കി ചിരിച്ചത് ഈ സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണോ? അച്ഛന്റെ മരണം കഴിഞ്ഞ് ആ വീട്ടിലേക്ക് അയാൾ വന്നപ്പോൾ, അയാള് നമ്മുടെ ജീവിതത്തിൽ എത്തിയത്…

ഞാൻ എത്ര മണ്ടനായിരുന്നു!”

 

 

 

​അവന്റെ മനസ്സിൽ ആ ദൃശ്യം മായാതെ നിന്നു. തന്റെ അമ്മയും അയാളും… ഒപ്പം…… അവർക്ക് മാത്രമായൊരു ലോകം. തന്നെയും തന്റെ മരിച്ചുപോയ അച്ഛനെയും സാക്ഷിയാക്കി അവർ…..

 

 

 

 

 

 

​”അമ്മയുടെ കണ്ണുകളിലെ ആ പഴയ ആർദ്രത… അത് എന്നോടുള്ള സ്നേഹമായിരുന്നോ അതോ ഞാൻ സത്യം അറിയാതിരിക്കാനുള്ള അഭിനയമായിരുന്നോ?

 

 

 

അയാളുടെ ഓരോ സ്പർശനവും അമ്മ ആഗ്രഹിച്ചിരുന്നോ?

 

 

 

അതോ അയാളുടെ അധികാരത്തിന് മുന്നിൽ അമ്മ സ്വയം അടിയറവ് വെച്ചതാണോ?…

ആ ഫോട്ടോയിലെ അമ്മയുടെ ചിരി… അത് ഞാൻ ഒരിക്കലും അമ്മയിൽ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.”

 

 

 

​പക്ഷേ, എല്ലാത്തിനേക്കാളും അർജുന്റെ ഹൃദയം തകർത്തത് ആ ഒരൊറ്റ ചിത്രമായിരുന്നു. അവൻ അവിചാരിതമായി കണ്ടുമുട്ടിയ ആ ക്രൂരമായ സത്യം.

 

 

 

​അർജുൻ: (പതിഞ്ഞതും എന്നാൽ മൂർച്ചയുള്ളതുമായ ശബ്ദത്തിൽ) “അമ്മയുടെ കണ്ണുനീർ കണ്ടാണ് ഞാൻ വളർന്നത് വരുൺ. പക്ഷേ 17 വർഷമായി എന്നിൽ നിന്ന് മറച്ചുപിടിച്ച ആ സത്യമുണ്ടല്ലോ… അമ്മയും അയാളും ഒന്നിച്ചുള്ള ആ ദൃശ്യം. അത് വെറുമൊരു ബന്ധമായിരുന്നില്ല.”

 

 

 

വരുൺ: “അർജുൻ, അത്…”

 

 

 

​അർജുൻ: “വേണ്ട! അമ്മ എന്ന വാക്കിനോടുള്ള എന്റെ എല്ലാ ബഹുമാനവും അന്ന് തീർന്നതാണ്. അയാൾ എന്റെ ജീവിതം നശിപ്പിച്ചു, പക്ഷേ അമ്മ… അമ്മ എന്റെ വിശ്വാസമാണ് കൊന്നത്. ആ മൂന്ന് കുട്ടികളും അയാളും അമ്മയും നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ എന്റെ ഉള്ളിൽ കത്തുന്നത് സങ്കടമല്ല വരുൺ… അത് പകയാണ്.”

 

 

 

​അർജുൻ എഴുന്നേറ്റു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

​അർജുൻ: “നിന്റെ കല്യാണത്തിന് ഞാൻ വരാൻ പറ്റുമോ എന്നറിയില്ല..

​അർജുൻ റെസ്റ്റോറന്റിന് പുറത്തേക്ക് നടന്നു.

 

 

 

അവൻ ആ വെഡിങ് കാർഡ് കയ്യിലെടുത്തില്ല. കുടുംബത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒരക്ഷരം പോലും പുറത്തു പറഞ്ഞില്ല. തന്റെ സ്വകാര്യമായ ആ നരകം മറ്റൊരാൾക്ക് പങ്കുവെക്കാൻ അവൻ ആഗ്രഹിച്ചില്ല.

 

 

 

 

 

 

​റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴും അവന്റെ ഉള്ളിൽ ആ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.

 

 

 

 

 

 

​”ആരായിരുന്നു എന്റെ അമ്മ?

 

 

 

ഞാൻ കണ്ട ആ നിസ്സഹായയായ സ്ത്രീയോ, അതോ…

 

 

 

​അർജുൻ ടാക്സിയിൽ കയറി ഓഫീസിലേക്ക് തിരിച്ചു. അവന്റെ മുഖത്തെ ആ വീർത്ത ചുണ്ടും തമാശകളും ഇപ്പോൾ അപ്രസക്തമായി തോന്നി. അവന്റെ ഉള്ളിൽ പകയും നിരാശയും കലർന്ന ഒരു കനൽ എരിഞ്ഞു തുടങ്ങിയിരുന്നു. ഈ ലോകത്ത് ഇനി ആരെയും വിശ്വസിക്കാൻ കഴിയില്ലെന്ന തോന്നൽ അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.

 

 

 

അർജുൻ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അവന്റെ ഭാവം മാറിയിരുന്നു. വരുണുമായുള്ള കൂടിക്കാഴ്ച അവന്റെ ഉള്ളിലെ സമാധാനത്തെ തകർത്തെങ്കിലും, ആ പക അവൻ ജോലിയിലേക്ക് തിരിച്ചുവിട്ടു. വികാരങ്ങൾ മാറ്റിവെച്ച് ഒരു യന്ത്രത്തെപ്പോലെ അവൻ സിസ്റ്റത്തിന് മുന്നിലിരുന്നു.

 

 

 

ഇപ്പോൾ അവന് വേണ്ടത് ഒരുജീവിതം , തന്റെ നിയന്ത്രണത്തിലുള്ള ഒരു ജീവിതം.

 

 

 

 

 

 

​അനന്യ തന്റെ ക്യാബിനിലിരുന്ന് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തെ ആ ഗൗരവം കണ്ടപ്പോൾ അവൾ പതുക്കെ പുറത്തേക്ക് വന്ന് അവന്റെ ഡെസ്കിന് അരികിൽ നിന്നു.

 

 

 

 

 

 

​അനന്യ: (പതിഞ്ഞ സ്വരത്തിൽ) “എന്താ പറ്റിയത്? നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു. ആരെയാ കണ്ടത്?”

 

 

 

​അർജുൻ: (കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറ്റാതെ) “അതൊന്നും സാരമില്ല മാം. നമുക്ക് നമ്മുടെ പഴയ ബിസിനസിലേക്ക് കടക്കാം. കുമാറിനെ പൂട്ടാൻ വെറും ഡോക്യുമെന്റുകൾ പോരാ. എനിക്ക് ഒരു പ്ലാനുണ്ട്. നമുക്ക് ഒരു റിയൽ ടൈം ഫണ്ട് ട്രാൻസ്ഫർ അനാലിസിസ് (Real-time fund transfer analysis) നടത്തണം.”

 

 

 

​അനന്യ താല്പര്യത്തോടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

 

 

 

________________

 

 

 

 

 

 

​അർജുൻ തന്റെ സ്ക്രീനിൽ കമ്പനിയുടെ ഫിനാൻഷ്യൽ ഗേറ്റ്‌വേയുടെ ഒരു മാപ്പ് തുറന്നു.

 

 

 

​അർജുൻ: “മാം, കുമാർ ചെയ്യുന്നത് വളരെ ബുദ്ധിപരമായ നീക്കമാണ്. പണം ഒരിക്കലും ഒരൊറ്റ വലിയ തുകയായി പോകുന്നില്ല. പകരം, ‘ട്രെയിനിംഗ് കോസ്റ്റ്’, ‘വെണ്ടർ റീഫണ്ട്’ എന്നിങ്ങനെ ചെറിയ ചെറിയ തുകകളായിട്ടാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഓഡിറ്റിംഗിൽ ഇത് പെടില്ല.”

 

 

 

​അനന്യ: “അപ്പോൾ നമ്മൾ എങ്ങനെ ഇത് പിടിക്കും?”

 

 

 

​അർജുൻ: “നമുക്ക് സിസ്റ്റത്തിൽ ഒരു ‘ഷാഡോ പ്രോട്ടോക്കോൾ’ (Shadow Protocol) ഇൻസ്റ്റാൾ ചെയ്യണം. നാളെ കമ്പനിയുടെ ക്വാർട്ടർലി പേയ്മെന്റ് നടക്കാൻ പോകുന്ന ദിവസമാണ്. പണം ട്രാൻസ്ഫർ ആകുന്ന അതേ സെക്കൻഡിൽ, അതിന്റെ ഡെസ്റ്റിനേഷൻ അക്കൗണ്ട് ഐഡന്റിഫൈ ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് ഞാൻ റൺ ചെയ്യും. പണം വെണ്ടർ അക്കൗണ്ടിലാണോ അതോ കുമാറിന്റെ ഷെൽ കമ്പനികളിലാണോ ലാൻഡ് ചെയ്യുന്നത് എന്ന് നമുക്ക് ലൈവായി കാണാം.”

 

 

 

​അനന്യ ഒന്ന് ആലോചിച്ചു. “അർജുൻ, ഇത് കമ്പനിയുടെ സെക്യൂരിറ്റി ഫയർവാൾ ലംഘിക്കുന്നതിന് തുല്യമാണ്. ഐടി വിഭാഗം അറിഞ്ഞാൽ നമ്മൾ രണ്ടുപേരും പുറത്താകും.”

 

 

 

 

 

 

​അർജുൻ: (അനന്യയുടെ കണ്ണുകളിലേക്ക് നോക്കി) “റിസ്ക് എടുക്കാതെ പിടിക്കാൻ കഴിയില്ലെന്ന് മാം തന്നെയല്ലേ പറഞ്ഞത്? എനിക്ക് അക്സസ് വേണം. മാമിന്റെ ക്രെഡൻഷ്യൽസ് ഉപയോഗിച്ചാൽ മാത്രമേ എനിക്ക് മെയിൻ സെർവറിൽ കയറാൻ കഴിയൂ.”

 

 

 

 

 

 

​അനന്യ ഒരു നിമിഷം മടിച്ചു. അർജുന്റെ കണ്ണുകളിൽ ഇപ്പോൾ കണ്ടത് ഓഫീസിലെ ആ പഴയ കുസൃതിയല്ല, മറിച്ച് എന്തോ ഒന്ന് തകർത്തെറിയാനുള്ള ഒരു വാശിയാണ്. അവൾ തന്റെ ഐഡിയും പാസ്‌വേഡും ഒരു പേപ്പറിൽ എഴുതി അവന് നൽകി.

 

 

 

 

 

 

​അനന്യ: “ഇത് വളരെ കോൺഫിഡൻഷ്യൽ ആണ്. തെളിവുകൾ നമുക്ക് നേരിട്ട് ലഭിക്കില്ലായിരിക്കാം, പക്ഷേ പണം എങ്ങോട്ടാണ് ഒഴുകുന്നതെന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാം. അത് കിട്ടിയാൽ ബാക്കി ഞാൻ നോക്കിക്കോളാം.”

 

 

 

 

 

 

​ഓഫീസ് വിജനമായി. അർജുനും അനന്യയും മാത്രം അവിടെ ബാക്കിയായി. അർജുൻ തന്റെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങി. കോഡുകൾ ഓരോന്നായി സ്ക്രീനിൽ തെളിഞ്ഞു. റിയൽ ടൈം ട്രാക്കിംഗ് വിൻഡോയിൽ കമ്പനിയുടെ ഫണ്ട് ഫ്ലോ ഒരു ഗ്രാഫ് പോലെ നീങ്ങിക്കൊണ്ടിരുന്നു.

 

 

 

​പെട്ടെന്ന് സ്ക്രീനിൽ ഒരു ചുവന്ന വെളിച്ചം മിന്നി. ഒരു വലിയ തുക ‘അൺനോൺ’ എന്ന ടാഗോടെ മൂവ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

 

 

 

​അർജുൻ: “മാം… നോക്കൂ. സംഗതി തുടങ്ങിയിട്ടുണ്ട്. പണം ഐടി വെണ്ടറിലേക്കല്ല പോകുന്നത്. അത് റൂട്ട് ചെയ്യുന്നത് ഒരു പ്രൈവറ്റ് ബാങ്ക് അക്കൗണ്ടിലേക്കാണ്.

 

 

 

​അനന്യ ശ്വാസമടക്കിപ്പിടിച്ച് ആ സ്ക്രീനിലേക്ക് നോക്കി. കുമാറിന്റെയും പിന്നിൽ നിൽക്കുന്ന ആ വലിയ സ്രാവുകളുടെയും പതനം അവിടെ തുടങ്ങുകയായിരുന്നു.

 

 

 

അർജുൻ തന്റെ ലാപ്ടോപ്പ് അനന്യയുടെ ഡെസ്കിലേക്ക് തിരിച്ചു വെച്ചു. സ്ക്രീനിൽ കമ്പനിയുടെ ഫണ്ട് മൂവ്‌മെന്റിന്റെ ഒരു ഡൈനാമിക് മാപ്പ് തെളിഞ്ഞു വന്നു. കേവലം ഒരു തട്ടിപ്പ് എന്നതിലുപരി, സിസ്റ്റത്തിലെ ലൂപ്പഹോളുകളെ (Loopholes) കുമാർ എങ്ങനെയാണ് തനിക്ക് അനുകൂലമായി ഉപയോഗിക്കുന്നത് എന്ന് അർജുൻ വിശദീകരിക്കാൻ തുടങ്ങി.

 

 

 

​അർജുൻ: “മാം, കുമാർ ഉപയോഗിക്കുന്നത് ‘മിക്രോ-ഫ്രാക്ഷൻ റൂട്ടിംഗ്’ (Micro-fraction routing) എന്ന രീതിയാണ്. നമ്മുടെ ERP സിസ്റ്റത്തിൽ ‘മിസലേനിയസ് എക്സ്പെൻസ്’ (Miscellaneous expense) എന്നൊരു കാറ്റഗറിയുണ്ട്. 50,000 രൂപയിൽ താഴെയുള്ള ട്രാൻസാക്ഷനുകൾക്ക് സീനിയർ മാനേജ്‌മെന്റിന്റെ സ്പെഷ്യൽ അപ്രൂവൽ വേണ്ട. കുമാർ ചെയ്യുന്നത് ഒരു വലിയ തുകയെ നൂറുകണക്കിന് ചെറിയ തുകകളായി വിഭജിക്കുന്നു എന്നതാണ്. ഒരേ സെക്കൻഡിൽ വ്യത്യസ്ത വെണ്ടർ ഐഡികളിലേക്ക് ഈ പണം പോകും. പേപ്പറിൽ ഇത് വെറും ഓഫീസ് സ്റ്റേഷനറിയോ മെയിന്റനൻസോ ആയി കാണപ്പെടും. പക്ഷേ യഥാർത്ഥത്തിൽ ഈ വെണ്ടർ അക്കൗണ്ടുകളെല്ലാം ഒരു സെൻട്രൽ ഷെൽ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിരിക്കുകയാണ്.”

 

 

 

​അനന്യ ആശ്ചര്യത്തോടെ അത് കേട്ടിരുന്നു. ഇത്രയും കാലം തന്റെ മൂക്കിന് താഴെ നടന്നത് എത്ര കൃത്യമായ പ്ലാനിംഗ് ആണെന്ന് അവൾ തിരിച്ചറിഞ്ഞു.

 

 

 

അർജുൻ: “മാം, ഇപ്പോൾ നമുക്ക് വേണ്ടത് കുമാറിന്റെ കൈയക്ഷരമല്ല, അയാളുടെ ഡിജിറ്റൽ ഫുട്പ്രിന്റ് ആണ്. റിയൽ ടൈം അനാലിസിസ് നടക്കുമ്പോൾ ഞാൻ ഒരു ‘ട്രാക്കർ പിക്സൽ’ (Tracker Pixel) ആ ട്രാൻസാക്ഷനിൽ ഇൻജക്ട് ചെയ്യും. പണം ഏത് ബാങ്ക് അക്കൗണ്ടിൽ ലാൻഡ് ചെയ്താലും, ആ അക്കൗണ്ട് അവസാനമായി ആക്സസ് ചെയ്ത ഐപി അഡ്രസ്സ് നമുക്ക് ലഭിക്കും. ആ ഐപി അഡ്രസ്സ് കുമാറിന്റെ വീട്ടിലെ വൈഫൈ ആണെങ്കിൽ… ഗെയിം ഓവർ!”

 

 

 

 

 

 

​അനന്യ ഒരു ദീർഘശ്വാസം വിട്ടു. “അർജുൻ, ഇത് ഒരു വൺ-വേ ട്രിപ്പാണ്. പരാജയപ്പെട്ടാൽ നമ്മൾ രണ്ടാളും റോഡിലാകും.”

 

 

 

ജസ്റ്റ്‌ ട്രസ്റ്റ്‌ മി..

 

 

 

അർജുൻ ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ തന്റെ സ്വരം താഴ്ത്തി പറഞ്ഞു. അവന്റെ മുഖത്ത് ഇപ്പോൾ ഒരു തരം തണുത്ത ഗൗരവമായിരുന്നു.

 

 

 

 

 

 

​അർജുൻ: “മാം, കുമാറിനെ മാത്രം ട്രാപ്പ് ചെയ്യുന്നത് ഒരു പെർമനന്റ് സൊല്യൂഷനല്ല. കുമാർ വെറുമൊരു ‘ഫ്രണ്ട്‌മാൻ’ മാത്രമാണ്. അയാളെ നമ്മൾ ഇന്ന് പിടിച്ചാൽ, ബോർഡ് അയാൾക്ക് പകരം മറ്റൊരു കുമാറിനെ നാളെ കണ്ടെത്തും. ഈ അഴിമതിയുടെ വേരുകൾ കിടക്കുന്നത് ബോർഡിന്റെ ഉള്ളിലാണ്.”

 

 

 

 

 

 

 

​അനന്യ തന്റെ കസേരയിൽ ഒന്നുകൂടി ആഞ്ഞ് ഇരുന്നു. “നീ എന്താണ് ഉദ്ദേശിക്കുന്നത് അർജുൻ?”

 

 

 

 

 

 

​അർജുൻ: “നമ്മുടെ SWOT അനാലിസിസിലെ ഏറ്റവും വലിയ Threat (ഭീഷണി) കുമാറല്ല, ഈ സിസ്റ്റത്തിലെ ‘അപ്രൂവൽ ഹൈരാർക്കി’ (Approval Hierarchy) ആണ്. കുമാർ ഫണ്ട് വകമാറ്റുന്നത് ബോർഡിലെ ഒരാളുടെയെങ്കിലും ഒത്താശയില്ലാതെ നടക്കില്ല. നമ്മൾ കുമാറിനെ മാത്രം പൂട്ടിയാൽ, യഥാർത്ഥ സ്രാവുകൾ രക്ഷപ്പെടും. അവർ തെളിവുകൾ നശിപ്പിക്കും. അവസാനം കുറ്റക്കാരൻ മാം ആണെന്ന് പോലും അവർ വരുത്തിത്തീർക്കും.”

 

 

 

 

 

 

​അവൻ സ്‌ക്രീനിൽ ഒരു പ്രത്യേക ഡാറ്റാ പാറ്റേൺ കാണിച്ചു കൊടുത്തു.

​അർജുൻ: “നോക്കൂ മാം, കഴിഞ്ഞ ആറ് മാസമായി കുമാർ നടത്തിയ എല്ലാ ഗോസ്റ്റ് ട്രാൻസാക്ഷനുകളും (Ghost transactions) അപ്രൂവ് ചെയ്തിരിക്കുന്നത് ഒരേ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ്. ആ ഒപ്പ് കുമാറിന്റേതല്ല. അത് ബോർഡിലെ ആരോ ഒരാൾക്ക് കുമാർ നൽകിയ ‘ബാക്ക് ഡോർ എൻട്രി’യാണ്.”

 

 

 

 

 

 

​അർജുൻ: “അതുകൊണ്ട് എനിക്ക് ഒരു റിയൽ ടൈം അനാലിസിസ് മാത്രം പോരാ. എനിക്ക് ഒരു ‘ഹണിപോട്ട്’ (Honeypot) സെറ്റ് ചെയ്യണം. കുമാറിനെ നമ്മൾ ഇപ്പോൾ പിടിക്കില്ല. പകരം, നാളത്തെ ഫണ്ട് ട്രാൻസ്ഫറിൽ ഞാൻ ഒരു കൃത്രിമ തടസ്സം (Artificial Bottleneck) ഉണ്ടാക്കും. പണം പാതിവഴിയിൽ ബ്ലോക്ക് ആകുമ്പോൾ, അത് റിലീസ് ചെയ്യാൻ കുമാറിന് ഹെഡ് ഓഫീസിലെ ആ വലിയ സ്രാവിന്റെ സഹായം തേടേണ്ടി വരും. ആ നിമിഷം അവർ തമ്മിൽ നടത്തുന്ന ആശയവിനിമയം—അത് ഫോൺ കോളാകട്ടെ, മെയിലാകട്ടെ—അത് നമുക്ക് പിടിക്കണം.”

 

 

 

 

 

 

​അനന്യയുടെ കണ്ണുകളിൽ ഒരു പുതിയ വെളിച്ചം തെളിഞ്ഞു. അവൾ അർജുന്റെ പ്ലാനിന്റെ ആഴം തിരിച്ചറിയുകയായിരുന്നു.

 

 

 

 

 

 

​അനന്യ: “അതായത്, നമ്മൾ കുമാറിനെ ഒരു ഇരയായി ഉപയോഗിച്ച് വേട്ടക്കാരനെ പുറത്തുകൊണ്ടുവരുന്നു?”

 

 

 

 

 

 

​അർജുൻ: “അതെ. ബോർഡിന് മുന്നിൽ കുമാറിനെ മാത്രം ഹാജരാക്കിയാൽ അവർ അത് ഒതുക്കിത്തീർക്കും. പക്ഷേ ബോർഡ് മെമ്പറെത്തന്നെ നമ്മൾ ട്രാപ്പ് ചെയ്താൽ, മാമിന് ഈ കമ്പനിയുടെ പോളിസികൾ മാറ്റാൻ കഴിയും. അർഹതപ്പെട്ടവർക്ക് സാലറി ഇൻക്രിമെന്റ് വാങ്ങി നൽകാനും സിസ്റ്റം ക്ലീൻ ചെയ്യാനും അതല്ലാതെ വഴിയില്ല.”

 

 

 

പിറ്റേന്ന് രാവിലെ. ഓഫീസിൽ സാധാരണ ദിവസത്തെപ്പോലെയുള്ള തിരക്ക്. പക്ഷേ അർജുന്റെയും അനന്യയുടെയും ഉള്ളിൽ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നു. അർജുൻ തന്റെ ലാപ്ടോപ്പിൽ ‘ഹണിപോട്ട്’ സ്ക്രിപ്റ്റുകൾ ലോഡ് ചെയ്തു കഴിഞ്ഞു.

​കൃത്യം 11 മണി. കമ്പനിയുടെ ക്വാർട്ടർലി വെണ്ടർ പേയ്‌മെന്റുകൾ ഡിജിറ്റലായി റിലീസ് ചെയ്യപ്പെട്ടു.

​അർജുൻ സ്ക്രീനിലെ ഗ്രാഫുകൾ നിരീക്ഷിച്ചു. കുമാർ വിചാരിച്ച പോലെ തന്നെ പണം ചെറിയ തുകകളായി വിവിധ വെണ്ടർ അക്കൗണ്ടുകളിലേക്ക് ഒഴുകാൻ തുടങ്ങി. അർജുൻ തന്റെ കീബോർഡിൽ അവസാന കമാൻഡ് അടിച്ചു:

 

 

 

EXECUTE_DELAY_PROTOCOL.

 

 

 

​പെട്ടെന്ന്, ട്രാൻസാക്ഷൻ വിൻഡോയിൽ ചുവന്ന വെളിച്ചം മിന്നി. പകുതിയോളം ഫണ്ടുകൾ സെർവറിൽ ‘Pending’ സ്റ്റാറ്റസിലായി. സാങ്കേതികമായി പണം പുറപ്പെട്ടു കഴിഞ്ഞു, പക്ഷേ അത് വെണ്ടർ അക്കൗണ്ടിൽ ലാൻഡ് ചെയ്യില്ല. അതൊരു ഡിജിറ്റൽ ലോക്കിൽ കുടുങ്ങി.

 

 

 

​അനന്യ തന്റെ ഗ്ലാസ് വാതിലിലൂടെ പുറത്തെ ക്യൂബിക്കിളിലേക്ക് നോക്കി. അഞ്ചു മിനിറ്റിനുള്ളിൽ കുമാറിന്റെ ക്യാബിനിൽ ചലനങ്ങൾ തുടങ്ങി. അയാൾ പരിഭ്രാന്തനായി തന്റെ സിസ്റ്റത്തിലേക്ക് നോക്കുന്നു. ഐടി ടീമിനെ വിളിച്ചാൽ പിടിക്കപ്പെടുമെന്ന് അയാൾക്കറിയാം. അയാൾ തന്റെ ഫോൺ എടുത്ത് വേഗത്തിൽ ആർക്കോ മെസ്സേജ് അയക്കുന്നത് അർജുൻ ദൂരെയുള്ള തന്റെ സിസ്റ്റത്തിലൂടെ കണ്ടു…

അർജുൻ തന്റെ സിസ്റ്റത്തിൽ ഒരു റിയൽ ടൈം ഗ്രാഫ് ഓപ്പൺ ചെയ്തു. പണം എങ്ങോട്ടാണ് പോകുന്നതെന്ന് അനന്യയ്ക്ക് കാണിച്ചുകൊടുത്തു.

​അർജുൻ: “മാം, നോക്കൂ. ഞാൻ സിസ്റ്റത്തിൽ ഒരു ‘ഡിജിറ്റൽ സ്പീഡ് ബ്രേക്കർ’ ഇട്ടു. അതോടെ കുമാറിന്റെ എല്ലാ ട്രാൻസാക്ഷനുകളും നിശ്ചലമായി. ഇപ്പോൾ അയാൾ പരിഭ്രാന്തനായി തന്റെ ‘സഹായിയെ’ വിളിച്ചിട്ടുണ്ട്. ദാ നോക്കൂ, സെർവറിലേക്ക് ഒരു പുതിയ അഡ്മിൻ ലോഗിൻ വരുന്നുണ്ട്.”

 

 

 

 

 

 

​അനന്യ സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി. MR. SIDDHARTH (Head of Finance) എന്ന പേരാണ് തെളിഞ്ഞത്. കുമാറിന് മുകളിൽ ഇരുന്നുകൊണ്ട് ഈ കളി നിയന്ത്രിക്കുന്നത് കമ്പനിയുടെ ഫിനാൻസ് ഹെഡ് തന്നെയാണെന്ന് അതോടെ വ്യക്തമായി…

 

 

 

പക്ഷെ

 

 

 

 

 

 

________________

 

 

 

 

 

 

കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. അർജുൻ സെർവറിൽ റൺ ചെയ്ത ‘ഷാഡോ പ്രോട്ടോക്കോൾ’ കമ്പനിയുടെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ (SOC) തിരിച്ചറിഞ്ഞു. ഓഫീസിലെ വലിയ സ്ക്രീനുകളിൽ റെഡ് അലേർട്ടുകൾ മിന്നിത്തുടങ്ങി. ഐടി സെക്യൂരിറ്റി ടീം പാനിക് മോഡിലായി.

 

 

 

​ഐടി ഹെഡ് തന്റെ ടീമിനോട് അലറി: “നമ്മുടെ മെയിൻ ഗേറ്റ്‌വേയിൽ ഒരു അനോമലി (Anomaly) ഡിറ്റക്ട് ചെയ്തിട്ടുണ്ട്! ആരോ സിസ്റ്റം പിഗ്ഗിബാക്ക് ചെയ്യുന്നു. ഉടൻ തന്നെ ആ കണക്ഷൻ ട്രേസ് ചെയ്യൂ!”

​സെക്യൂരിറ്റി ടീം അർജുൻ ഉണ്ടാക്കിയ വെർച്വൽ ടണൽ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഓരോ സെക്കൻഡിലും അവർ അർജുന്റെ ഐപി അഡ്രസ്സിലേക്ക് അടുത്തുകൊണ്ടിരുന്നു. പക്ഷേ അർജുൻ മുൻകൂട്ടി തയ്യാറാക്കിയ ‘പ്ലാൻ ബി’ പുറത്തെടുത്തു.

 

 

 

​അനന്യ:വാട്ട്‌ ഈസ്‌ പ്ലാൻ ബി???

 

 

 

​അർജുൻ തന്റെ കീബോർഡിൽ വിരലുകൾ പായിച്ചു. അവൻ മൂന്ന് തലങ്ങളിൽ ഒരേസമയം സിസ്റ്റത്തെ ആക്രമിക്കാൻ തീരുമാനിച്ചു:

 

 

 

​Firewall Destruction: കമ്പനിയുടെ ഇന്റേണൽ ഫയർവാളിന്റെ കോഡുകളിൽ അവൻ ഒരു ലൂപ്പ് ഉണ്ടാക്കി. സെക്യൂരിറ്റി ടീം അവനെ തടയാൻ നോക്കുമ്പോൾ, ഫയർവാൾ തന്നെ സിസ്റ്റത്തെ ലോക്ക് ചെയ്യുന്ന രീതിയിലുള്ള ഒരു സ്ക്രിപ്റ്റ് അവൻ ആക്ടിവേറ്റ് ചെയ്തു.

​Decoy Attack (Fake Ransomware): ഐടി ടീമിനെ വഴിതിരിച്ചുവിടാൻ അർജുൻ ഒരു വ്യാജ റാൻസംവെയർ അറ്റാക്ക് ക്രിയേറ്റ് ചെയ്തു. എല്ലാ സിസ്റ്റങ്ങളിലും “SYSTEM ENCRYPTED” എന്ന മെസ്സേജ് മിന്നി. ശരിക്കും ഡാറ്റ ലോക്ക് ചെയ്യുന്നതിന് പകരം, സെക്യൂരിറ്റി ടീമിന്റെ ശ്രദ്ധ മുഴുവൻ ഇതിലേക്ക് മാറ്റുകയായിരുന്നു അവന്റെ ലക്ഷ്യം.

 

 

 

​The Extraction: ഈ ബഹളങ്ങൾക്കിടയിലൂടെ സിദ്ധാർത്ഥിന്റെയും കുമാറിന്റെയും രഹസ്യ ഇടപാടുകളുടെ ഫയലുകൾ അർജുൻ തന്റെ ഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്യാൻ തുടങ്ങി.

​അർജുനും അനന്യയും: എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ

​അനന്യ തന്റെ ഫോണിലെ ഒരു രഹസ്യ എൻക്രിപ്റ്റഡ് ആപ്പിലൂടെ (Signal/Telegram model) അർജുനുമായി ബന്ധപ്പെട്ടു. പുറത്ത് ഐടി ടീം ഓടി നടക്കുമ്പോൾ അവർ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു:

​അർജുൻ: “മാം, അവർ എന്നെ ട്രേസ് ചെയ്യാൻ നോക്കുന്നുണ്ട്. ഞാൻ ഡെക്കോയ് (Decoy) വിട്ടു കഴിഞ്ഞു. ഐടി ടീം ഇപ്പോൾ റാൻസംവെയറിന്റെ പുറകെയാണ്. എനിക്ക് 120 സെക്കൻഡ് കൂടി വേണം.”

 

 

 

 

 

 

​അനന്യ: “അർജുൻ, റിസ്ക് കൂടുകയാണ്. ഐടി ഹെഡ് എന്റെ അടുത്തേക്ക് വരുന്നുണ്ട്. ഞാൻ അവരെ എങ്ങനെയും തടയാം. നീ ഫയലുകൾ കിട്ടിയാലുടൻ സിസ്റ്റത്തിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക.”

 

 

 

 

 

 

​അർജുൻ: “90% കംപ്ലീറ്റ്… സിദ്ധാർത്ഥിന്റെ ഡിജിറ്റൽ സിഗ്നേച്ചർ കിട്ടി. കുമാറിന്റെ വീട്ടിലെ ഐപി അഡ്രസ്സും പൊരുത്തപ്പെടുന്നുണ്ട്. വി ആർ ഇൻ, മാം!”

​അർജുൻ അവസാനത്തെ കമാൻഡ് അടിച്ചു: ERASE_LOGS_AND_EXIT. അവൻ വന്ന വഴികൾ മുഴുവൻ മായ്ച്ചുകളഞ്ഞു. ഐടി ടീം സെർവർ സ്റ്റബിലൈസ്

ചെയ്തപ്പോഴേക്കും അർജുൻ ഡാറ്റയുമായി പുറത്തു കടന്നു കഴിഞ്ഞു.

 

 

 

​അനന്യയുടെ ക്യാബിനിലേക്ക് ഐടി ഹെഡ് കടന്നുവന്നു. “മാഡം, ഒരു ഹാക്കിംഗ് അറ്റംപ്റ്റ് നടന്നു. പക്ഷേ നമ്മൾ അത് തടഞ്ഞു. സിസ്റ്റം ഇപ്പോൾ സേഫ് ആണ്.”

​അനന്യ ഒരു പുഞ്ചിരിയോടെ അർജുനെ നോക്കി. “നന്നായി. നിങ്ങൾ പോയി ജോലി തുടരൂ.”

 

 

 

​ഐടി ഹെഡ് പോയതും അർജുൻ മാസ്ക് മാറ്റി ഒരു ദീർഘശ്വാസം വിട്ടു. അവന്റെ കയ്യിലെ പെൻഡ്രൈവിൽ ആ വലിയ സ്രാവുകളുടെ മരണം കുറിക്കാനുള്ള തെളിവുകളുണ്ട്.

 

 

 

​അർജുൻ: “ഗെയിം ഓവർ മാം. ഇനി നമുക്ക് നാളെ ബോർഡ് മീറ്റിംഗിൽ ഇവർക്ക് ഒരു ‘ലൈവ് ടെലികാസ്റ്റ്’ കൊടുക്കാം.”

 

 

 

________________

 

 

 

 

 

 

 

 

 

കമ്പനി യിൽ സൈബർ അറ്റാക്ക് ഉണ്ടായ കാര്യം കാട്ടു തീ പോലെ പരന്നു..

 

 

 

ഐടി ടീം ഹാക്കിംഗ് അറ്റാക്കിന്റെ ആഘാതത്തിൽ നിന്നും സിസ്റ്റം റീബൂട്ട് ചെയ്യുന്ന തിരക്കിലായിരിക്കെ, ഓഫീസിലെ സ്പീക്കറുകളിൽ ആ അറിയിപ്പ് മുഴങ്ങി. എല്ലാവരുടെയും മെയിലുകളിലേക്ക് സിഇഒയുടെ ഔദ്യോഗിക സന്ദേശം ഒരേസമയം ലാൻഡ് ചെയ്തു.

​CEO: “ശ്രദ്ധിക്കുക, നമ്മുടെ സെർവറുകളിൽ ഉണ്ടായ ഈ സാങ്കേതിക തടസ്സങ്ങളും സിസ്റ്റം അപ്‌ഗ്രേഡേഷന്റെ ആവശ്യകതയും പരിഗണിച്ച്, അടുത്ത ഒരു മാസത്തേക്ക് കമ്പനി മുഴുവനായി Work From Home (WFH) പ്രഖ്യാപിക്കുന്നു. എല്ലാവരും ലാപ്ടോപ്പുകളും ആവശ്യമായ ഫയലുകളുമായി ഇന്ന് തന്നെ വീട്ടിലേക്ക് മാറേണ്ടതാണ്.”

​ഓഫീസിൽ വലിയൊരു ആശ്വാസത്തിന്റെ ആരവം ഉയർന്നു. പക്ഷേ കുമാറിന്റെയും സിദ്ധാർത്ഥിന്റെയും മുഖം വിളറി. എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുക അവർക്ക് കൂടുതൽ പ്രയാസകരമാകും.

 

 

 

വൈകുന്നേരം, അനന്യയുടെ വില്ലയിലെ ലിവിംഗ് റൂമിൽ അർജുൻ തന്റെ സിസ്റ്റം സെറ്റ് ചെയ്തു. ആ വെളുത്ത ഷർട്ടിലെ മദ്യത്തിന്റെ പാടോ അല്ലെങ്കിൽ അന്ന് രാത്രി നടന്ന ‘ചുംബനമോ’ ഇപ്പോൾ അവരുടെ ചർച്ചാവിഷയമായിരുന്നില്ല. പകരം, സ്ക്രീനിലെ പച്ച നിറത്തിലുള്ള കോഡുകളിലായിരുന്നു അവരുടെ ശ്രദ്ധ.

 

 

 

 

 

 

​അർജുൻ: “മാം, ഓഫീസിലെ ഐടി ടീമിന് ഇപ്പോൾ നമ്മളെ ട്രാക്ക് ചെയ്യാൻ കഴിയില്ല. കമ്പനിയുടെ വിപിഎൻ (VPN) വഴി കയറാതെ ഞാൻ ഒരു പ്രൈവറ്റ് ഗേറ്റ്‌വേ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ് എപ്പോൾ പണം മൂവ് ചെയ്താലും നമ്മുടെ വില്ലയിലെ ഈ അലാറം മുഴങ്ങും.”

 

 

 

 

 

 

​അനന്യ കോഫി കപ്പുമായി അവന്റെ അരികിൽ വന്നു. “അർജുൻ… നീ എന്തിനാണ് ഇത്രയധികം റിസ്ക് എടുക്കുന്നത്? വെറുമൊരു ജോലിക്ക് വേണ്ടി ആരും ഇത്രയും ചെയ്യില്ല.”

 

 

 

 

 

 

​അർജുൻ ഒരു നിമിഷം നിശബ്ദനായി. സ്ക്രീനിലെ വെളിച്ചം അവന്റെ മുഖത്ത് നിഴലുകൾ വീഴ്ത്തി.

 

 

 

 

 

 

​അർജുൻ: “മാം, ഇത് വെറുമൊരു ജോലിയല്ല. സിസ്റ്റത്തിലെ അഴുക്കുകൾ വൃത്തിയാക്കുന്നത് എന്റെ ഒരു വാശിയാണ്. അത് ഓഫീസിലായാലും… ജീവിതത്തിലായാലും.”

 

 

 

​അനന്യ അവന്റെ വാക്കുകളിലെ ആ ഗൗരവം ശ്രദ്ധിച്ചു. അവൾക്ക് അവനോട് കൂടുതൽ അടുപ്പവും ബഹുമാനവും തോന്നിത്തുടങ്ങി. തങ്ങൾക്കിടയിലെ ബോസ്-എംപ്ലോയീ ബന്ധം പതുക്കെ ഒരു ‘പാർട്ണർഷിപ്പ്’ ആയി മാറുകയായിരുന്നു.

 

 

 

എന്നാൽ ലാപ്ടോപ്പിന് മുന്നിലെ ഇരിപ്പ് മടുത്തപ്പോൾ ഒരു വൈകുന്നേരം അർജുൻ ആ നിർദ്ദേശം മുന്നോട്ടുവെച്ചു.

 

 

 

 

 

 

​”മാം, നമുക്ക് ഈ ഒരു മാസം ബാംഗ്ലൂരിനെ ഒന്ന് ശരിക്കും അറിഞ്ഞാലോ? ജോലി ലാപ്ടോപ്പിലല്ലേ, അത് എവിടെയിരുന്നും ചെയ്യാമല്ലോ. എന്റെ വണ്ടിയിൽ നമുക്ക് ഈ നഗരം മുഴുവൻ ഒന്ന് കറങ്ങാം.”

 

 

 

 

 

 

​അനന്യ ആദ്യം ഒന്ന് മടിച്ചെങ്കിലും അർജുന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിക്ക് മുന്നിൽ അവൾ സമ്മതം മൂളി…

 

 

 

സൊ ലെറ്റസ്‌ സ്റ്റാർട്ട്‌ ഔർ ഡിജിറ്റൽ നോമ്മാഡ് ലൈഫ്…

 

 

 

ബാംഗ്ലൂരിലെ ഓരോ സിഗ്നലും ഓരോ കഫേയും അവരുടെ പോരാട്ടത്തിന്റെയും വളരുന്ന ആത്മബന്ധത്തിന്റെയും വേദി ആയി…

 

 

 

​ഒരു ചൊവ്വാഴ്ച ഉച്ചയ്ക്ക് സിൽക്ക് ബോർഡിലെ അനന്തമായ ട്രാഫിക് ബ്ലോക്കിൽ അവർ കുടുങ്ങി. പുറത്ത് ഹോണുകളുടെ ബഹളം, അകത്ത് എസിയുടെ തണുപ്പിൽ ലാപ്ടോപ്പുകൾ മടിയിൽ വെച്ച് രണ്ടുപേരും നിശബ്ദരായി ജോലി ചെയ്യുകയായിരുന്നു.

​”അർജുൻ, നോക്കൂ…” അനന്യ തന്റെ സ്ക്രീൻ അവന് നേരെ തിരിച്ചു. “കുമാർ ഇന്ന് മൂന്ന് ചെറിയ പേയ്‌മെന്റുകൾ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം പനാമയിലെ ഒരേ ഐപി അഡ്രസ്സിലേക്കാണ് പോകുന്നത്.”

 

 

 

​അർജുൻ വണ്ടി പതുക്കെ മുന്നോട്ട് നീക്കുന്നതിനിടയിൽ അവളുടെ സ്ക്രീനിലേക്ക് നോക്കി.

 

 

 

“അത് ട്രാപ്പ് ആണ് മാം. നമ്മൾ ആ ഐപി പിന്തുടർന്നാൽ നമ്മുടെ ലൊക്കേഷൻ അവർക്ക് കിട്ടും. നമുക്ക് വേണ്ടത് അയാളുടെ ‘അപ്രൂവൽ ലോഗ്’ ആണ്.

 

 

 

​പെട്ടെന്ന് അടുത്ത വണ്ടിയിലിരുന്ന ഒരു കുട്ടി കൗതുകത്തോടെ അവരുടെ കാറിലേക്ക് നോക്കി. അനന്യ ആ കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അർജുന്റെ തോളിൽ തല ചായ്ച്ചു. ആ നിമിഷം ട്രാഫിക് ബ്ലോക്കിന്റെ വിരസത പോലും അവർക്ക് മനോഹരമായി തോന്നി.

 

 

 

 

 

 

​അനന്യ: എങ്ങോട്ടാ അടുത്തത്?..

 

 

 

അർജുൻ: വി വി പുരം..

 

 

 

​രാത്രിയിൽ അവർ വി.വി പുരത്തെ പ്രശസ്തമായ ഫുഡ് സ്ട്രീറ്റിലെത്തി. വണ്ടി ഒരു മൂലയ്ക്ക് പാർക്ക് ചെയ്ത്, ബോണറ്റിന് മുകളിൽ ലാപ്ടോപ്പ് വെച്ച് അവർ ജോലി തുടർന്നു. ചുറ്റും മസാല ദോശയുടെയും വടയുടെയും മണം.

 

 

 

 

 

 

​അർജുൻ: “മാം, ആ ദോശയുടെ മണം അടിച്ചിട്ട് എനിക്ക് കോഡിംഗ് ശ്രദ്ധിക്കാൻ പറ്റുന്നില്ല. നമുക്ക് ആദ്യം ഒന്ന് കഴിച്ചാലോ?”

 

 

 

 

 

 

​അനന്യ ചിരിച്ചുപോയി. പ്ലേറ്റിൽ ചൂട് ദോശയുമായി അവർ നിൽക്കുമ്പോൾ, പെട്ടെന്ന് അർജുന്റെ ഫോണിൽ ഒരു അലേർട്ട് വന്നു. ഐടി ടീം സെർവറിൽ ഒരു പുതിയ ഫയർ വാൾ പണിയുകയാണ്. ഒരു കയ്യിൽ ദോശയും മറുകയ്യിൽ ഫോണുമായി അർജുൻ ആ മതിൽ ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അനന്യയ്ക്ക് അത്ഭുതം തോന്നി.

 

 

 

 

 

 

​”നിന്നെപ്പോലെ മൾട്ടി ടാസ്കിംഗ് ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല,” അവൾ അവന്റെ ചുണ്ടിൽ പറ്റിയിരുന്ന ചട്ണി പതുക്കെ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു. അർജുൻ ഒരു നിമിഷം സ്തബ്ധനായി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു ബോസ്സിന്റെ ഗൗരവമല്ല, പ്രണയം തുളുമ്പുന്ന ഒരു പെണ്ണിന്റെ തിളക്കമായിരുന്നു….

 

 

 

യാത്രയ്ക്കിടയിൽ ഇൻഡിരാനഗറിലെ ഒരു കഫേയിൽ അവർ കയറി. അവിടെ വെച്ച് അവിചാരിതമായി അവർ കുമാറിനെ കണ്ടുമുട്ടി. കുമാർ മറ്റൊരു ബോർഡ് മെമ്പറുമായി സംസാരിക്കുകയായിരുന്നു.

 

 

 

​അർജുനും അനന്യയും ഒരു മൂലയ്ക്ക് ഇരുന്നു. അർജുൻ പതുക്കെ തന്റെ ലാപ്ടോപ്പ് തുറന്ന് ആ കഫേയിലെ വൈഫൈ വഴി കുമാറിന്റെ ഫോണിലേക്ക് ഒരു ‘സ്പൈ ലിങ്ക്’ അയച്ചു. കുമാർ തന്റെ ഫോണിൽ നോക്കിയതും, അയാളുടെ ഗാലറിയിലെ ഫോട്ടോകളും ചാറ്റുകളും അർജുന്റെ സ്ക്രീനിൽ തെളിഞ്ഞു.

 

 

 

​”മാം, നോക്കൂ… സിദ്ധാർത്ഥുമായുള്ള കുമാറിന്റെ ചാറ്റുകൾ!” അർജുൻ ആവേശത്തോടെ പറഞ്ഞു.

​അനന്യ അവനെ നോക്കി അഭിമാനത്തോടെ ചിരിച്ചു. “നമ്മുടെ ഈ കാർ യാത്രകൾ വെറുതെയാകില്ല അർജുൻ.”

 

 

 

​ബാംഗ്ലൂരിലെ തിരക്കേറിയ റോഡുകളും മനോഹരമായ പാർക്കുകളും കടന്ന് അവർ മുന്നോട്ട് പോകുമ്പോൾ, അവരുടെ ലക്ഷ്യം അടുത്തുകൊണ്ടിരുന്നു. ഓരോ കിമീറ്ററിലും അവർ കുമാറിന് ചുറ്റും ഒരു ഡിജിറ്റൽ വല നെയ്യുകയായിരുന്നു..

 

 

 

WFH അവസാനിക്കാൻ മൂന്ന് ദിവസമേ ബാക്കിയുള്ളൂ. അർജുൻ കാർ ഔട്ടർ റിംഗ് റോഡിലെ ഒരു മേൽപ്പാലത്തിന് താഴെ നിർത്തി. അവിടെയിരുന്ന് അവൻ കുമാറിന്റെ സെക്യൂരിറ്റി ക്യാമറകൾ (Home Security) ഹാക്ക് ചെയ്തു.

 

 

 

​സംഭവം: കുമാറും സിദ്ധാർത്ഥും കുമാറിന്റെ വീട്ടിലിരുന്ന് ചില രേഖകൾ കത്തിക്കുന്ന ദൃശ്യം അർജുൻ ലൈവായി പിടിച്ചെടുത്തു. ഇത് കേവലം ഡിജിറ്റൽ തെളിവല്ല, മറിച്ച് നേരിട്ടുള്ള ക്രിമിനൽ തെളിവായിരുന്നു.

 

 

 

വൈകാരിക നിമിഷം: ആവേശത്തോടെ അർജുൻ അനന്യയെ കെട്ടിപ്പിടിച്ചു. പെട്ടെന്നുള്ള ആ ആവേശത്തിൽ രണ്ടുപേരും പരസ്പരം നോക്കി നിന്നുപോയി. അനന്യ അവനിൽ നിന്ന് വിട്ടുമാറാതെ അവന്റെ നെഞ്ചിൽ തല ചായ്ച്ചു. “അർജുൻ, നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ തോറ്റുപോയേനെ,” അവൾ മന്ത്രിച്ചു…

 

 

 

________________

 

 

 

 

 

 

ബാംഗ്ലൂരിലെ ആഡംബരപൂർണ്ണമായ ഒരു മാൾ. വർക്ക് ഫ്രം ഹോമിന്റെ ബോറടി മാറ്റാൻ അനന്യയാണ് ഷോപ്പിംഗ് എന്ന ഐഡിയ മുന്നോട്ട് വെച്ചത്. വില്ലയിലെ ആ നിഗൂഢമായ അന്തരീക്ഷത്തിൽ നിന്ന് മാറി, സാധാരണ മനുഷ്യരെപ്പോലെ അവർ മാളിലൂടെ നടന്നു.

​അനന്യ തന്റെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ കയറി ഡ്രസ്സുകൾ നോക്കുന്നു. അർജുൻ അവളുടെ ബാഗുകൾ പിടിച്ചുകൊണ്ട് കൂടെയുണ്ട്.

 

 

 

​അനന്യ: “അർജുൻ, ഈ വൈറ്റ് ഡ്രസ്സ് എങ്ങനെയുണ്ട്? ഇത് എനിക്ക് ചേരുമെന്ന് തോന്നുന്നുണ്ടോ?

 

 

 

​അർജുൻ: (ചിരിച്ചുകൊണ്ട്) “മാം, വൈറ്റ് ഇടണ്ട. യക്ഷികൾക്ക് വൈറ്റ് ഡ്രസ്സ് ഇടുമ്പോൾ ശരിക്കും ആ ലുക്ക് വരും. നമുക്ക് വല്ല ഡാർക്ക് കളറും നോക്കാം.”

 

 

 

​അനന്യ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് അടുത്ത സെക്ഷനിലേക്ക് നടന്നു. കുറെ നാളുകൾക്ക് ശേഷം അവർ രണ്ടുപേരും സത്യസന്ധമായി ചിരിക്കുകയായിരുന്നു.

 

 

 

കയ്യിൽ ഐസ്ക്രീമുമായി അടുത്ത ഷോപ്പിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്.

 

 

 

​തിരക്കിനിടയിലൂടെ ഓടി വന്ന ഒരു പെൺകുട്ടി അർജുന്റെ ദേഹത്ത് വന്ന് ഇടിച്ചു. കയ്യിലുണ്ടായിരുന്ന ചെറിയൊരു പാർസൽ താഴെ വീണു.

 

 

 

​അർജുൻ: “ഓ, സോറി… സാരമില്ല.”

 

 

 

​അർജുനും അനന്യയും ഒരേസമയം താഴെ കുനിഞ്ഞ് അവളുടെ സാധനങ്ങൾ എടുത്തു നൽകാൻ സഹായിച്ചു. ഇരുപതുകളുടെ തുടക്കത്തിൽ തോന്നിക്കുന്ന, ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി. അവൾ തന്റെ മുടി ഒന്ന് ഒതുക്കി തലയുയർത്തി അർജുനെ നോക്കി.

 

 

 

​അവളുടെ കണ്ണുകൾ വിടർന്നു. സെക്കൻഡുകൾ നിശ്ചലമായതുപോലെ അവൾ അർജുന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അർജുന്റെ ഉള്ളിൽ ഒരു അപായമണി മുഴങ്ങി. അവൻ വേഗത്തിൽ എഴുന്നേറ്റു മാറി നിന്നു.

 

 

 

​അനന്യ: “സാരമില്ലല്ലോ? വല്ലതും പറ്റിയോ?”

 

 

 

​അവൾ അനന്യയെ ശ്രദ്ധിച്ചതേയില്ല. അവളുടെ നോട്ടം അർജുന്റെ കണ്ണുകളിലായിരുന്നു. അവർ അവിടുന്ന് നടക്കാൻ തുടങ്ങിയതും, ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിലും വളരെ നേർത്ത ഒരു സ്വരം അർജുന്റെ കാതിലേക്ക് തുളച്ചു കയറി.

 

 

 

​”ദേവേട്ടാ…”

 

 

 

​ആ വിളി ഒരു ഇടിമിന്നൽ പോലെയാണ് അർജുനിൽ പതിച്ചത്. അവന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുപോയി..

 

 

 

അനന്യ അവന്റെ മുഖത്തെ ആ ഭാവമാറ്റം ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. ഒരു നിമിഷം മുൻപ് ചിരിച്ചിരുന്ന അർജുൻ പെട്ടെന്ന് ഒരു ശിലയെപ്പോലെ മാറിയത് അവൾക്ക് അത്ഭുതമായി.

 

 

 

​അനന്യ: “അർജുൻ… എന്താ പറ്റി? നിന്റെ മുഖം എന്തിനാ ഇത്ര വിളറിയത്? നീ അവളെ അറിയുമോ?”

 

 

 

​അർജുൻ: (സാധാരണ നിലയിലാകാൻ ശ്രമിച്ചുകൊണ്ട്) “ഏയ്… ഒന്നുമില്ല മാം. എനിക്ക് പെട്ടെന്ന് ഒരു തലകറക്കം പോലെ തോന്നി. നമുക്ക് പോകാം.”

 

 

 

​അവൻ വേഗത്തിൽ നടത്തത്തിന്റെ വേഗത കൂട്ടി. അനന്യ ഒരു നിമിഷം ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കി. അവൾ ഇപ്പോഴും അവിടെത്തന്നെ നിന്ന് അർജുൻ പോകുന്നത് നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ കണ്ണീർ തിളങ്ങുന്നുണ്ടായിരുന്നു.

 

 

 

​അനന്യയ്ക്ക് മനസ്സിലായി, അർജുൻ ഇപ്പോൾ കണ്ടത് വെറുമൊരു അപരിചിതയെയല്ല. അവന്റെ ഉള്ളിൽ കുഴിച്ചുമൂടിയ ഏതോ ഒരു വലിയ രഹസ്യത്തിന്റെ വാതിൽ ആ കുട്ടി തുറന്നിരിക്കുകയാണ്. അവൾ ഒന്നും ചോദിച്ചില്ലെങ്കിലും അവളുടെ സംശയം വർദ്ധിച്ചു…

 

 

 

വില്ലയിൽ തിരിച്ചെത്തിയിട്ടും ‘ദേവേട്ടാ’ എന്ന ആ വിളി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അനന്യ തന്റെ മുറിയിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷം, അവൻ ബാൽക്കണിയിലിറങ്ങി വരുണിനെ വിളിച്ചു.

 

 

 

​ഫോൺ എടുത്ത ഉടനെ വരുൺ പതിവുപോലെ തമാശകൾ തുടങ്ങി.

 

 

 

​വരുൺ: “എന്താടാ ദേവാ… അല്ല അർജുനേ, ഈ രാത്രിയിൽ? ബാംഗ്ലൂരിലെ തിരക്കൊക്കെ കഴിഞ്ഞ് എന്നെ ഓർക്കാൻ സമയം കിട്ടിയോ?”

​അർജുൻ: (സ്വരം സ്വാഭാവികമാക്കാൻ ശ്രമിച്ചുകൊണ്ട്) “ഏയ്, വെറുതെ വിളിച്ചതാടാ. ഇവിടെ വർക്ക് ഫ്രം ഹോം ഒക്കെയായി കുറച്ച് തിരക്കിലായിരുന്നു. നീ എന്ത് പറയുന്നു? കല്യാണത്തിരക്കുകൾ തുടങ്ങിയോ?”

 

 

 

​വരുൺ: “അതൊക്കെ നടക്കുന്നു. നീ വരുമല്ലോ, അല്ലേ? നിന്റെ സീറ്റ് ഞാൻ റിസർവ് ചെയ്തിട്ടുണ്ട്.”

 

 

 

​അർജുൻ അല്പനേരം നിശബ്ദനായി. ആ കാഷ്വൽ ടോക്കിൽ നിന്ന് അവൻ പതുക്കെ തന്റെ സംശയത്തിലേക്ക് കടന്നു.

 

 

 

​അർജുൻ: “വരുൺ… ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു. അയാളുടെ മകൾ..അവൾ ഇപ്പോൾ എവിടെയുണ്ട്? നാട്ടിൽ തന്നെയുണ്ടോ?”

 

 

 

 

 

 

​മറുപുറത്ത് വരുൺ ഒന്ന് മടിച്ചു. ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൻ പറഞ്ഞു.

​വരുൺ: “അവളോ? അവൾ ബാംഗ്ലൂരിലാണെന്നാണ് കേട്ടത്. നീ എന്തിനാ ഇപ്പോൾ അത് ചോദിക്കുന്നത്?”

 

 

 

​അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. മാളിൽ കണ്ട ആ മുഖം… ആ കണ്ണുകൾ… അത്…?..

 

 

 

​അർജുൻ: “ഏയ്, വെറുതെ ചോദിച്ചതാ. ഞാൻ ഇന്ന് മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു. കണ്ടപ്പോൾ എവിടെയോ കണ്ട മറവി. ‘ദേവേട്ടാ’ എന്ന് വിളിച്ച പോലെ തോന്നി. അതുകൊണ്ട് ചോദിച്ചതാ.”

 

 

 

​വരുൺ: (ഗൗരവത്തിൽ) “ദേവ, സൂക്ഷിക്കണം. അവൾ നിന്നെ തിരിച്ചറിഞ്ഞാൽ അത് അയാളും അറിയും. 7 വർഷം നീ ഒളിച്ചു നടന്നത് വെറുതെയാകും…

 

 

 

​അർജുൻ ഒന്നും മിണ്ടിയില്ല. അവൻ ഫോൺ കട്ട് ചെയ്ത് ഇരുട്ടിലേക്ക് നോക്കി നിന്നു. താൻ വെറുക്കുന്ന ആ മനുഷ്യന്റെ മകൾ തന്നെ സ്നേഹത്തോടെ ‘ദേവേട്ടാ’ എന്ന് വിളിക്കുന്നു. 17 വർഷത്തെ പകയ്ക്ക് മുകളിൽ ഈ പുതിയ ബന്ധം ഒരു കനലായി വീണിരിക്കുകയാണ്.

 

 

 

​പെട്ടെന്ന് പിന്നിൽ ഒരു നിഴൽ കണ്ടു അവൻ ഞെട്ടിത്തിരിഞ്ഞു. അനന്യ അവിടെ നിൽപ്പുണ്ടായിരുന്നു. അവളുടെ കൈകൾ കെട്ടി, കണ്ണ് അർജുന്റെ മുഖത്തേക്ക് തറഞ്ഞു നിന്നു.

 

 

 

​അനന്യ: “ആരാണ് ആ ദേവേട്ടൻ, അർജുൻ? നീ ആരോടാണ് ഈ രഹസ്യങ്ങൾ സംസാരിക്കുന്നത്?”

 

 

 

അർജുൻ അനന്യയുടെ ചോദ്യത്തിന് മുന്നിൽ മരവിച്ചു നിന്നു. മറുപടി പറയാൻ അവന്റെ നാവ് വഴങ്ങുന്നില്ലായിരുന്നു. അവന്റെ കൈകൾ അറിയാതെ ചുരുട്ടിപ്പിടിച്ചു, വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ താടിയെല്ലുകൾ കടുപ്പിച്ചു പിടിച്ചിരിക്കുന്നത് പുറത്തേക്ക് കാണാമായിരുന്നു.

 

 

 

—ആരോടുമില്ലാത്ത, എന്നാൽ എല്ലാവരോടുമുള്ള ഒരു കടുത്ത പക. പക്ഷേ ആ പകയെക്കാൾ ഉപരിയായി അവന്റെ മുഖത്ത് തെളിഞ്ഞത് അതിഭീകരമായ ഒരു നിസ്സഹായതയായിരുന്നു. വർഷങ്ങളോളം നെഞ്ചിൽ കുഴിച്ചുമൂടിയ ആ സത്യങ്ങൾ തൊണ്ടക്കുഴിയിൽ വന്നു തടയുന്നു, പക്ഷേ പുറത്തേക്ക് വരുന്നില്ല.

 

 

 

​പതുക്കെ അവന്റെ ശ്വാസോച്ഛ്വാസം വേഗത്തിലായി. ആഴമില്ലാത്ത, വലിഞ്ഞുമുറുകിയ ശ്വാസം. നെഞ്ചിൽ ആരോ ആഞ്ഞു ചവിട്ടുന്നതുപോലെ അവൻ കിതയ്ക്കാൻ തുടങ്ങി. അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. കണ്ണുകൾ ഒരിടത്തും ഉറയ്ക്കാതെ ഭ്രാന്തമായി ചുറ്റും നോക്കി. ബാൽക്കണിയുടെ കൈവരിയിൽ അവൻ മുറുകെ പിടിച്ചു, അവന്റെ വിരലുകൾ വിളറി വെളുത്തു.

 

 

 

​അനന്യ ഭയന്നുപോയി. ഗൗരവത്തോടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവൾ ഒരു നിമിഷം കൊണ്ട് വിറച്ചുപോയി. അവൻ തകർന്നുവീഴാൻ പോവുകയാണെന്ന് അവൾക്ക് തോന്നി. അവൾ കണ്ട ആത്മവിശ്വാസമുള്ള അർജുനല്ല ഇപ്പോൾ അവളുടെ മുന്നിലുള്ളത്; മറിച്ച്, ഏതോ വലിയൊരു ഭാരത്തിനടിയിൽ പെട്ടു ശ്വാസം മുട്ടുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അവനെ കണ്ടത്.

 

 

 

​അവൾ പതുക്കെ അവനടുത്തേക്ക് നീങ്ങി, “അർജുൻ…” എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും അവന്റെ അവസ്ഥ കണ്ട് അവൾ നിശബ്ദയായി. അവന്റെ ശരീരം മൊത്തം വിറയ്ക്കുകയായിരുന്നു. വാക്കുകൾക്ക് അതീതമായ എന്തോ ഒന്ന് അവനെ ഉള്ളിൽ നിന്ന് കാർന്നു തിന്നുന്നതുപോലെ. ഒരു മറുപടിയും അവനിൽ നിന്ന് വന്നില്ല, പക്ഷേ അവന്റെ ആ നിശബ്ദത ഈ ലോകത്തിലെ ഏറ്റവും വലിയ നിലവിളിയേക്കാൾ ഭയാനകമായിരുന്നു.

 

 

 

 

 

 

അർജുൻ കണ്ണു തുറന്നപ്പോൾ കാഴ്ചകൾക്ക് ഒരു മങ്ങലുണ്ടായിരുന്നു. ഫാനിന്റെ കറക്കം പതുക്കെ തെളിഞ്ഞു വന്നു. ചുറ്റും പരിചിതമായ ആ വില്ലയിലെ മുറി. പക്ഷേ കൈത്തണ്ടയിൽ ഒരു സൂചി തറച്ചിട്ടുണ്ട്, അതിലൂടെ ഡ്രിപ്പ് പതുക്കെ താഴ്ന്നു കൊണ്ടിരുന്നു.

 

 

 

​മുറിയുടെ മൂലയിൽ അനന്യ ഡോക്ടറുമായി സംസാരിക്കുന്നത് അവൻ അവ്യക്തമായി കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പോയി. അനന്യ തിരികെ വന്ന് അവന്റെ അരികിലുള്ള കസേരയിൽ ഇരുന്നു. അവളുടെ മുഖത്തെ ആ ഭീതി ഇപ്പോൾ മാറിയിട്ടുണ്ട്, പകരം പഴയ ആ കുസൃതി കലർന്ന ഭാവം തിരിച്ചു വന്നിരിക്കുന്നു.

 

 

 

 

 

 

​അനന്യ: “ഹലോ… മിസ്റ്റർ ! എഴുന്നേറ്റോ? അതോ ഇനിയും ബോധം കെട്ടു വീഴാൻ പ്ലാൻ ഉണ്ടോ? നിന്നെ താങ്ങാൻ വേണ്ടി മാത്രം ഞാൻ ജിമ്മിൽ പോകേണ്ടി വരുമെന്നാണ് തോന്നുന്നത്.”

 

 

 

അനന്യ: “ഡോക്ടർ പറഞ്ഞു വല്ലാത്ത മെന്റൽ സ്ട്രെസ്സ് ആണെന്ന്. പിന്നെ കുറച്ച് ഡീഹൈഡ്രേഷനും. സത്യം പറ അർജുൻ, നീ എന്റെ ഡെഡ്‌ലൈനുകൾ പേടിച്ചിട്ടാണോ അതോ വല്ല പ്രേതത്തെ കണ്ടിട്ടാണോ ഇങ്ങനെ തകർന്നു പോയത്?

 

 

 

അർജുൻ ഒന്ന് ചിരിച്ചു…

 

 

 

​അവൾ പതുക്കെ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവന് നേരെ നീട്ടി. അർജുൻ അത് വാങ്ങി സാവധാനം കുടിച്ചു. ആ തമാശകൾക്കിടയിലും അവളുടെ കണ്ണുകളിൽ ഒരു അന്വേഷണമുണ്ടായിരുന്നു. അർജുൻ പതുക്കെ എഴുന്നേറ്റ് ഇരുന്നു.

 

 

 

​അർജുൻ: “മാം… ഞാൻ ഒരു കാര്യം പറയട്ടെ?”

 

 

 

​അവന്റെ സ്വരത്തിലെ ഗൗരവം കണ്ട് അനന്യയുടെ ചിരി മാഞ്ഞു. അവൾ അവനെ സൂക്ഷിച്ചു നോക്കി..

 

 

 

​അർജുൻ: “എന്നെക്കുറിച്ച് മാമിന് അറിയാവുന്ന പല കാര്യങ്ങളും… സത്യമല്ല. ഞാൻ സത്യത്തിൽ ഒരു അനാഥനല്ല. എനിക്ക് ഒരമ്മയുണ്ട്. സോറി ഉണ്ടായിരുന്നു…

 

 

 

ഒരു വീടും ഉണ്ടായിരുന്നു. പക്ഷേ 7 വർഷം മുൻപ് എനിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.”

 

 

 

 

 

 

​അനന്യ സ്തബ്ധയായി അവനെ നോക്കി നിന്നു.

 

 

 

​അനന്യ: “പിന്നെ നീ എന്തിനാണ് അർജുൻ എല്ലാവരോടും ഇത്രയും വലിയൊരു കള്ളം പറഞ്ഞത്? എന്തിനാണ് ഒളിച്ചോടിയത്?”

 

 

 

​അർജുൻ ജനാലയിലൂടെ പുറത്തെ രാത്രിയിലേക്ക് നോക്കി. അവന്റെ ഉള്ളിൽ ആ പഴയ തറവാടിന്റെ ഉമ്മറവും, അച്ഛന്റെ ചിരിയും, പിന്നെ എല്ലാം തകർത്തെറിഞ്ഞ ആ മനുഷ്യന്റെ മുഖവും തെളിഞ്ഞു വന്നു…

 

 

 

 

 

 

അർജുൻ ദൂരേക്ക് നോക്കി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവന്റെ സ്വരത്തിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു. പഴയ ആ കത്തുന്ന പകയല്ല, മറിച്ച് മുറിവേറ്റ ഒരു ഓർമ്മയുടെ ഭാരമാണ് ഇപ്പോൾ ആ ശബ്ദത്തിൽ കേൾക്കുന്നത്.

 

 

 

________________

 

 

 

 

 

 

 

 

 

​”എന്റെ അമ്മ… ശാലിനി. പാലക്കാട്ടെ ഒരു ഹൈ ക്ലാസ്സ്‌ മേനോൻ കുടുംബത്തിലെ അംഗമായിരുന്നു അമ്മ.

 

 

 

സാമ്പത്തികമായും സാമൂഹികമായും എല്ലാ നിലയിലും ഉയർന്ന കുടുംബം. അമ്മയ്ക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഉപരിപഠനത്തിനായി എറണാകുളത്തേക്ക് പോകുന്നത്.

 

 

 

അവിടെ വെച്ചാണ് അമ്മ എന്റെ അച്ഛനെ കാണുന്നത്—ഫിലിപ്പ്.

 

 

 

തികച്ചും വ്യത്യസ്തമായ മതം, ആചാരങ്ങൾ. ഈ ബന്ധം അമ്മയുടെ വീട്ടിൽ അറിഞ്ഞതോടെ വലിയ പ്രശ്നമായി. ഒടുവിൽ സ്നേഹിച്ച ആൾക്ക് വേണ്ടി അമ്മ സർവ്വതും ഉപേക്ഷിച്ചു. അവർ ഒളിച്ചോടി വിവാഹം കഴിച്ചു.

 

 

 

 

 

 

​അർജുൻ ഒന്ന് നിർത്തി. അവന്റെ കൈകൾ പുതപ്പിൽ അമർന്നു. അവൻ പതുക്കെ പുഞ്ചിരിച്ചു, പക്ഷേ ആ പുഞ്ചിരിയിൽ വല്ലാത്തൊരു സങ്കടം പടർന്നിരുന്നു….

 

 

 

​”അച്ഛന്റെ ഭാഗത്ത്‌ ആകെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മ.മാത്രമായിരുന്നു—കത്രീന അമ്മമ്മ. അമ്മയ്ക്ക് 19 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. രണ്ടുപേരും ചേർന്ന് എനിക്കിട്ട പേരാണ് ദേവ് ആനന്ദ്. കത്രീന അമ്മമ്മയ്ക്ക് എന്റെ അമ്മ സ്വന്തം മകളേക്കാൾ വലുതായിരുന്നു. അമ്മാമ്മയെ അമ്മ നോക്കിയിരുന്നതും അങ്ങനെയായിരുന്നു. ഞങ്ങളുടെ ചെറിയ ലോകം സന്തോഷത്തിലായിരുന്നു. പക്ഷേ…”

 

 

 

​അർജുന്റെ മുഖത്തെ വെളിച്ചം പതുക്കെ മങ്ങാൻ തുടങ്ങി. അവന്റെ നോട്ടം തറയിലേക്ക് താഴ്ന്നു.

 

 

 

 

 

 

​”കുറച്ചു കാലം കഴിഞ്ഞപ്പോൾ അമ്മാമ്മയ്ക്ക് സ്റ്റേജ് 4 ക്യാൻസർ ആണെന്ന് കണ്ടെത്തി. ഒരു കുടുംബത്തെ മുഴുവൻ അത് തകർത്തു കളഞ്ഞു. അമ്മാമ്മ പോയതോടെ കുറച്ചു കാലം ഞങ്ങളെല്ലാം വല്ലാത്തൊരു ഡിപ്രഷനിലായിരുന്നു. പക്ഷേ ആ ദുഃഖത്തിനിടയിലും ഞങ്ങൾ മൂന്നുപേരും പരസ്പരം താങ്ങായി നിന്നു. ആ മൂന്നംഗ കുടുംബമായിരുന്നു എന്റെ പ്രപഞ്ചം. ബാഹ്യലോകത്തെക്കുറിച്ചോ, അമ്മയുടെ വീട്ടുകാരെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. ആ കൊച്ചു വീടിനുള്ളിൽ ഞങ്ങൾ അത്രത്തോളം ഹാപ്പിയായിരുന്നു മാം.”

 

 

 

​അർജുൻ ഇത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. ഇത്രയും കാലം താൻ ഒളിച്ചുവെച്ച ആ ‘ദേവ് ആനന്ദ്’ എന്ന പേര് അവൻ ആദ്യമായി മറ്റൊരാളോട് വെളിപ്പെടുത്തിയപ്പോൾ അവന്റെ ഉള്ളിലെ വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നി. പക്ഷേ ആ വാക്കുകൾക്കിടയിൽ എവിടെയോ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ നിഴൽ അനന്യയ്ക്ക് കാണാമായിരുന്നു.

 

 

 

അച്ഛന് ബിസിനസ് ആയിരുന്നു. പല പാർട്ണർമാരുമായി ചേർന്ന് വളർന്നു വരുന്ന ഒരു സ്ഥാപനം. അച്ഛൻ അതിൽ വളരെ മിടുക്കനായിരുന്നു. അമ്മയും പതുക്കെ അച്ഛനെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ ജീവിതം പച്ചപിടിച്ചു വരികയായിരുന്നു. പക്ഷേ എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ… എല്ലാം അവസാനിച്ചു.”

 

 

 

​അവൻ കൈകൾ മുറുകെ പിടിച്ചു. വിരലുകൾക്കിടയിൽ പുതപ്പ് ചുളിഞ്ഞു കൂടി. അവന്റെ സ്വരത്തിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടം പടർന്നു.

 

 

 

​”ആ ആക്സിഡന്റ്… എനിക്കിപ്പോഴും ആ ദിവസം ഓർമ്മയുണ്ട്. ചിതറിത്തെറിച്ച ചില്ലുകൾ, ചുറ്റും ആളുകളുടെ ബഹളം… പെട്ടെന്ന് എന്റെ ലോകം നിശബ്ദമായതുപോലെ. ആ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അച്ഛൻ പോയി. ഞാനും അമ്മയും മാത്രം ബാക്കിയായി. എന്റെ അഞ്ചാം വയസ്സിൽ ഞാൻ പഠിച്ച ആദ്യത്തെ വലിയ പാഠം ‘മരണം’ എന്നതായിരുന്നു. സ്നേഹിച്ചവരൊക്കെ പെട്ടെന്ന് ഇല്ലാതാകുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.”

 

 

 

​അർജുൻ അനന്യയെ നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ പകയുടെ നിഴലുകൾ ഒന്നുകൂടി കടുത്തു വരികയായിരുന്നു.

 

 

 

​”അച്ഛന്റെ മരണം വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന് പതുക്കെയാണ് എനിക്ക് മനസ്സിലായത്. അവിടെ തുടങ്ങുകയായിരുന്നു ചതിയുടെ രണ്ടാം അധ്യായം. അച്ഛന്റെ മരണത്തോടെ ഞങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതായി.

 

 

 

 

 

 

അച്ഛൻ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. ഒരു ദിവസം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ അമ്മ അച്ഛന്റെ പാർട്ണർമാരെ കാണാൻ പോയതായിരുന്നു. ഉമ്മറത്തെ പടിയിൽ ഇരുന്ന് ഞാൻ നേരം ഇരുളുന്നത് നോക്കി നിന്നു. രാത്രിയായപ്പോൾ, ഗേറ്റ് കടന്ന് ഒരു കറുത്ത ആഡംബര കാർ മുറ്റത്തേക്ക് വന്നു നിന്നു.”

 

 

 

​അർജുൻ ദൂരേക്ക് നോക്കി ആ രൂപം വർണ്ണിച്ചു.

​”കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി. കറുത്ത ഷർട്ട്‌ ധരിച്ച, നല്ല ഉയരമുള്ള ഒരാൾ. കട്ടിമീശയും പിന്നിലേക്ക് ചീകി വെച്ച മുടിയും. അയാൾക്ക് ഒരു തരം ഗാംഭീര്യമുണ്ടായിരുന്നു, പക്ഷേ ആ കണ്ണുകളിൽ ഒരു തരം തണുപ്പായിരുന്നു. അയാൾ കാറിന്റെ പിൻവാതിൽ തുറന്നു… അത് അമ്മയായിരുന്നു. പക്ഷേ അമ്മയ്ക്ക് നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. വല്ലാതെ തളർന്ന്, ബോധം മറഞ്ഞ അവസ്ഥയിലായിരുന്നു അമ്മ. അയാൾ അമ്മയെ താങ്ങിപ്പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി.”

 

 

 

​അർജുൻ ഒന്ന് നിർത്തി, അവന്റെ തൊണ്ട ഇടറി.

​”അമ്മയുടെ ആ അവസ്ഥ കണ്ട് എന്റെ ഉള്ളു പൊട്ടിപ്പോയി. ഞാൻ കരഞ്ഞുകൊണ്ട് അവർക്ക് പിന്നാലെ ഓടി. അയാൾ അമ്മയെ പതുക്കെ സോഫയിൽ ഇരുത്തി. എന്നിട്ട് വളരെ ഗൗരവത്തിൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ എനിക്ക് എന്തോ ഒരു അപകടം തോന്നിയിരുന്നു. അയാൾ എന്നെ അടുത്തേക്ക് വിളിച്ചു… എന്റെ പേര് ചോദിച്ചു.”

 

 

 

​അർജുൻ തന്റെ കൈകൾ മുറുകെ പിടിച്ചു.

​”ഞാൻ പേടിച്ചു പേടിച്ച് അയാളുടെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് അയാളുടെ ഭാവം മാറി. വളരെ സ്നേഹമുള്ള ഒരു സ്വരത്തിൽ, എന്നെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു… ‘പേടിക്കണ്ട മോനേ… ഒന്നുകൊണ്ടും പേടിക്കണ്ട. ഇനിയെല്ലാം ശരിയാകും. അങ്കിൾ കൂടെയുണ്ടല്ലോ.’ ആ ശബ്ദത്തിൽ ഒരു മായമുണ്ടായിരുന്നു മാം.

 

 

 

​”അടുത്ത ദിവസം രാവിലെ തന്നെ ആ കറുത്ത കാർ വീണ്ടും മുറ്റത്തെത്തി. ഇത്തവണ അയാൾ തനിച്ചായിരുന്നില്ല, കയ്യിൽ ഒരു ബ്രീഫ്കേസുമായി ഗൗരവക്കാരനായ മറ്റൊരു മനുഷ്യനും കൂടെയുണ്ടായിരുന്നു. ഒരു വക്കീലാണെന്ന് എനിക്ക് തോന്നുന്നു. അവർ രണ്ടുപേരും കൂടി അമ്മയെ ഹാളിലേക്ക് വിളിച്ചിരുത്തി. നീണ്ട ചർച്ചകളായിരുന്നു.”

 

 

 

“അവർ പോയിക്കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേക്ക് വന്നു. അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. എന്നെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു… ‘മോനേ, നമുക്ക് നാളെ ഇവിടുന്ന് മാറണം. ഇനി നമുക്ക് ഇവിടെ നിൽക്കാൻ കഴിയില്ല.’ എങ്ങോട്ടാണെന്നോ എന്തിനാണെന്നോ എനിക്ക് അറിയില്ലായിരുന്നു.

 

 

 

​അർജുൻ ബെഡിൽ ചാരിയിരുന്ന്, ജനാലയ്ക്കൽ ദൂരേക്ക് നോക്കി തന്റെ ഓർമ്മകൾ വീണ്ടും അടുക്കി വെച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ ആ പഴയ അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കതയും എന്നാൽ അത് പങ്കുവെക്കുമ്പോഴുള്ള ഒരു ഭാരവുമുണ്ട്.

​”ഞങ്ങൾ ചെന്നിറങ്ങിയത് ഒരു വലിയ മാളികയുടെ മുന്നിലായിരുന്നു. അതിന്റെ ഉമ്മറത്ത് വെള്ള സാരിയുടുത്ത ഒരു വയസ്സായ സ്ത്രീ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അമ്മ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ സ്ത്രീ അമ്മയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു… ‘കരയണ്ട മോളേ, നീ കരയുന്നത് കണ്ടാൽ മോൻ സങ്കടപ്പെടില്ലേ? ഇനി നമ്മൾ കൂടെയുണ്ടല്ലോ.’ അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

​അവർ ഞങ്ങളെ കൊണ്ടുപോയത് അതേ കോമ്പൗണ്ടിലുള്ള ഒരു ഗസ്റ്റ് ഹൗസിലേക്കായിരുന്നു. ഞങ്ങളുടെ പഴയ വീട് പോലെ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്. അത്രയും സൗകര്യങ്ങളുണ്ട്. എല്ലാം അവിടെ റെഡിയായിരുന്നു.

 

 

 

 

 

 

​അന്ന് രാത്രി, പുതിയ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയോടെ ഞാൻ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ചോദിച്ചു… ‘അമ്മേ, ആരാണ് ആ അങ്കിൾ? നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്?’

 

 

 

 

 

 

​അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു… ‘അദ്ദേഹം  അമ്മയുടെ സ്കൂൾ കാലം മുതലുള്ള ഏറ്റവും അടുത്ത കൂട്ടുകാരനാണ് മോനേ… അച്ഛൻ പോയപ്പോൾ നമ്മളെ സഹായിക്കാൻ വന്ന വലിയൊരു മനുഷ്യൻ. നാളെ മുതൽ അമ്മ അദ്ദേഹത്തിന്റെ ഓഫീസിൽ അസിസ്റ്റന്റായി ജോലിക്ക് പോകും. നമുക്ക് ഇനി ഇവിടെയാണ് താമസം.'”

 

 

 

 

 

 

​അർജുൻ ഒന്ന് നിർത്തി. അവന്റെ കണ്ണുകളിൽ ഒരു കയ്പ്പുള്ള ചിരി പടർന്നു.

 

 

 

അമ്മയുടെ ആ സുഹൃത്ത് വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. അമ്മ അയാളുടെ അസിസ്റ്റന്റായി ജോലി തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തിന്റെ താളം മാറി. അച്ഛൻ മരിച്ച ആ ആഘാതത്തിൽ നിന്നും അമ്മയെ

 

 

 

പുറത്തുകൊണ്ടുവരാൻ അയാൾ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസവും അയാൾ പതുക്കെ പതുക്കെ എന്റെ അച്ഛന്റെ ഓർമ്മകളെപ്പോലും ആ വീട്ടിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങി.

​അമ്മ അയാളെ അന്ധമായി വിശ്വസിച്ചു. അച്ഛന്റെ ബിസിനസ്സ് പാർട്ണർമാർക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പല രേഖകളിലും അയാൾ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ചു. ആ ഗസ്റ്റ് ഹൗസിലെ ജനാലയിലൂടെ നോക്കുമ്പോൾ ആ വലിയ മാളികയിൽ അയാൾ രാജാവിനെപ്പോലെ നടക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം അയാൾ സ്വന്തം പേരിൽ ആക്കുകയായിരുന്നു എന്ന് അമ്മ തിരിച്ചറിഞ്ഞില്ല.

​അമ്മ പതുക്കെ അയാളുടെ നിഴലിലായി മാറി. ബിസിനസ്സ് മീറ്റിംഗുകളും യാത്രകളുമായി അമ്മ തിരക്കിലായി. ആ വലിയ കോമ്പൗണ്ടിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി. സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞ ആ മനുഷ്യൻ പതുക്കെ പതുക്കെ എന്റെ ജീവിതത്തിലെ ഓരോ അവകാശങ്ങളെയും കവർന്നെടുക്കുകയായിരുന്നു.”

അർജുൻ ദീർഘമായി ശ്വസിച്ചു. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ മനുഷ്യനോടുള്ള ആഴത്തിലുള്ള വെറുപ്പ് മാത്രമായിരുന്നു.

 

 

 

വിശ്വനാഥൻ… അതായിരുന്നു അയാളുടെ പേര്. തുടക്കത്തിൽ അയാൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു തണലായിരുന്നു. ഞാനും അമ്മയും പാർക്കിൽ കളിക്കുന്നത് അയാൾ ദൂരെയൊരു ബെഞ്ചിലിരുന്ന് നോക്കി നിൽക്കും. ഇടയ്ക്ക് കാർണിവലുകൾക്കും പിക്നിക്കുകൾക്കും ഞങ്ങളെ കൊണ്ടുപോകും.

 

 

 

അപ്പോഴൊക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണുമ്പോൾ ഞാൻ കരുതി എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതിവെച്ച സുഹൃത്താണ് ഇതെന്ന്. പക്ഷേ അതൊരു വേട്ടക്കാരൻ തന്റെ ഇരയെ പഠിക്കുന്ന നോട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള പ്രായം എനിക്കന്ന് ഉണ്ടായിരുന്നില്ല.”

 

 

 

​അർജുൻ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചു.

 

 

 

​”ഒരു ദിവസം… അമ്മയും വിശ്വനാഥനും കൂടി എറണാകുളത്ത് ഒരു മീറ്റിംഗിന് പോയി. രാത്രി എത്തുന്നതിനു മുൻപ് തിരികെ വരാമെന്നായിരുന്നു അമ്മ എനിക്ക് തന്ന വാക്ക്. ഞാൻ ഉമ്മറത്ത് കാത്തിരുന്നു. നേരം വെളുത്തു, എന്നിട്ടും അവർ വന്നില്ല. അടുത്ത ദിവസം ലക്ഷ്മി അമ്മമ്മയോട് (വിശ്വനാഥന്റെ അമ്മ) ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. അവരുടെ മുഖത്തെ പരിഭ്രമം എന്നെയും ബാധിച്ചു. ആ ടെൻഷനിൽ എനിക്ക് കടുത്ത പനി പിടിച്ചു. ദിവസങ്ങളോളം ഞാൻ പനിച്ചു കിടന്നു. പക്ഷേ അമ്മ വന്നില്ല.”

 

 

 

​അർജുൻ പതുക്കെ ശ്വാസം വിട്ടു. അവന്റെ കണ്ണുകളിൽ ആ പഴയ അഞ്ചു വയസ്സുകാരന്റെ ഭയം നിറഞ്ഞു.

 

 

 

​”ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് അവർ തിരികെ വരുന്നത്. ഞാൻ വല്ലാതെ തളർന്നു കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ട് ലക്ഷ്മി അമ്മമ്മ ഓടിച്ചെന്ന് വാതിൽ തുറന്നു. അമ്മ അകത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അവസ്ഥ കണ്ട് അമ്മ വിങ്ങുകയായിരുന്നു. പക്ഷേ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്തായിരുന്നു. കവിളിൽ ഒരു ചെറിയ മുറിവും പാടും ഉണ്ടായിരുന്നു. അമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു, ആ കണ്ണുകളിൽ മരണം കണ്ടു വന്ന ഭീതിയുണ്ടായിരുന്നു.”

 

 

 

​അർജുൻ ഒന്ന് നിർത്തി, അവന്റെ നോട്ടം ജനാലയ്ക്കൽ ദൂരേക്ക് പോയി.

 

 

 

​”ഞാൻ തലയുയർത്തി നോക്കിയപ്പോൾ വിശ്വനാഥൻ ഹാളിൽ ഒരു പോലീസ് ഓഫീസറുമായി സീരിയസ് ആയി സംസാരിക്കുകയാണ്. അയാളുടെ മുഖത്ത് അമ്മയുടെ സങ്കടം കണ്ടിട്ടുള്ള ഭാവമേ ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ സംസാരം നിർത്തി അമ്മയെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് അധികാരത്തോടെ അമ്മയെ പുറത്തേക്ക് വിളിച്ചു. ആ മുറിവേറ്റ മുഖവുമായി അമ്മ തളർന്നു കൊണ്ട് അയാൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു. അന്ന് ആ വാതിലിന് പുറത്ത് വെച്ച് അവർ തമ്മിൽ നടന്ന സംസാരം… അതായിരുന്നു എന്റെ ലോകം കീഴ്മേൽ മറിച്ചത്.”

 

 

 

പുറത്ത് ആ പോലീസ് ഓഫീസറും വിശ്വനാഥനും അമ്മയോട് എന്തൊക്കെയോ ഗൗരവത്തിൽ പറയുന്നുണ്ടായിരുന്നു. അമ്മ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഓരോ വാക്ക് കേൾക്കുമ്പോഴും അമ്മ കൂടുതൽ തകർന്നുപോകുന്നത് പോലെ തോന്നി. ഇടയ്ക്ക് അമ്മ ജനാലയിലൂടെ എന്നെ ഒന്ന് നോക്കി. ആ നോട്ടം… അത് വിവരിക്കാൻ എനിക്ക് കഴിയില്ല മാം. ലോകത്തിലെ ഏറ്റവും വലിയ ചതിയിൽ അകപ്പെട്ടുപോയ ഒരുവളുടെ നിസ്സഹായത മുഴുവൻ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.”

 

 

 

​അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. ആ പിറ്റേന്ന് രാവിലെ നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ ഒരു കല്ലിൽ കൊത്തിയ ചിത്രം പോലെ പതിഞ്ഞു കിടക്കുകയാണ്.

​”അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ അമ്മ അരികിലുണ്ട്. എന്റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുമായി. അമ്മ വളരെ നോർമലായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കളികളെക്കുറിച്ചും, അന്ന് ഞാൻ കണ്ടിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചും ഒക്കെ അമ്മ കുറെ നേരം സംസാരിച്ചു. ഞങ്ങൾ ഒരുപാട് ചിരിച്ചു.

 

 

 

​പെട്ടെന്ന് അമ്മ എന്റെ കയ്യിൽ പിടിച്ച് ചോദിച്ചു,

 

 

 

‘മോന്റെ വലിയ സ്വപ്നം എന്താണെന്ന്’.

 

 

 

ആ പ്രായത്തിൽ എനിക്ക് തോന്നിയ എന്തോ ഒരു ആഗ്രഹം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ചു.

 

 

 

‘ആ സ്വപ്നത്തിൽ എത്തണമെങ്കിൽ ഒരുപാട് കഠിനാധ്വാനം ചെയ്യണം മോനേ, അതിൽ നിന്ന് ഒരിക്കലും പിന്മാറരുത്’ എന്ന് പറഞ്ഞു.

 

 

 

എന്നിട്ട് അമ്മ പറഞ്ഞു, നിന്റെ ഈ സ്വപ്നങ്ങൾക്കൊക്കെ ചിറക് നൽകുന്ന ഒരു സ്ഥലമുണ്ട്. അവിടേക്ക് നീ പോകണം.

 

 

 

​ആ കൊച്ചു പ്രായത്തിൽ എനിക്ക് വലിയ ആവേശമായി. പക്ഷേ പെട്ടെന്ന് ഒരു സംശയം വന്നപ്പോൾ ഞാൻ ചോദിച്ചു, ‘അമ്മ എന്റെ കൂടെ വരുന്നില്ലേ?’ എന്ന്.

 

 

 

​അമ്മയുടെ മുഖം ഒരു നിമിഷം കൊണ്ട് മാറിപ്പോയി. ആ കണ്ണുകളിൽ ഒരു മിന്നൽ പോലെ സങ്കടം വന്നു പോയത് ഞാൻ കണ്ടു.

 

 

 

പക്ഷേ അടുത്ത സെക്കൻഡിൽ അമ്മ ഒരു കള്ളച്ചിരി മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു, ‘ഇല്ലടാ മോളെ, ഇത് നിന്റെ യാത്രയാണ്. അമ്മയ്ക്ക് വരാൻ കഴിയില്ല.’

 

 

 

​പറഞ്ഞു തീർന്നതും അമ്മ എന്നെ ആഞ്ഞു കെട്ടിപ്പിടിച്ചു. എന്റെ മുഖം അമ്മയുടെ തോളിലായിരുന്നു. ആ കെട്ടിപ്പിടുത്തത്തിനിടയിൽ അമ്മ ചിരിക്കുകയാണോ അതോ വിങ്ങിപ്പൊട്ടുകയാണോ എന്ന് ആ അഞ്ചു വയസ്സുകാരന് അന്ന് മനസ്സിലായില്ല. പക്ഷേ അമ്മയുടെ കണ്ണീർ തുള്ളികൾ എന്റെ ഷർട്ടിൽ പടരുന്നത് എനിക്ക് അറിയാമായിരുന്നു.”

അർജുൻ തന്റെ ഷർട്ടിലേക്ക് നോക്കി. ഇന്നും ആ കണ്ണീരിന്റെ നനവ് അവിടെയുള്ളതുപോലെ അവൻ കൈകൾ കൊണ്ട് തടവി.

 

 

 

 

 

 

ആ ബോർഡിംഗ് സ്കൂളിലെ ആദ്യത്തെ മാസങ്ങൾ വല്ലാത്ത നരകമായിരുന്നു. പക്ഷേ പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. അച്ചടക്കവും കളിചിരികളും ഒക്കെയായി ഞാൻ പുതിയൊരു ലോകം കണ്ടെത്തുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വിശ്വനാഥനൊപ്പം അമ്മ എന്നെ കാണാൻ വന്നപ്പോൾ എനിക്ക് ലോകം തിരിച്ചു കിട്ടിയതുപോലെ തോന്നി. ആ ദിവസം തന്നെ എന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു. വീണ്ടും ആ ഗസ്റ്റ് ഹൗസിലെ താമസം… ഡേ സ്കോളറായി പഠനം തുടർന്നു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.”

 

 

 

 

 

 

​”ഒരു ദിവസം രാവിലെ ഞങ്ങൾ മൂന്നുപേരും കൂടി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ വന്ന് തറച്ചു. ‘ദേവൂട്ടാ, വരാൻ പോകുന്ന രണ്ട് മാസത്തെ വെക്കേഷന് ഞങ്ങൾക്ക് നിന്റെ കൂടെ ഉണ്ടാകാൻ കഴിയില്ല’ എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. പപ്പ പോയതിന് ശേഷം എനിക്ക് ആകെയുള്ളത് അമ്മയായിരുന്നു. ആ അവധിക്കാലം അമ്മയോടൊപ്പം ചിലവഴിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.”

 

 

 

​അവൻ ഒന്ന് നിർത്തി, മുഖത്ത് വല്ലാത്തൊരു പുച്ഛം പടർന്നു.

 

 

 

​”ഞാൻ ‘എന്താ അമ്മേ?’ എന്ന് ചോദിക്കുന്നതിന് മുൻപ് വിശ്വനാഥൻ ഇടയിൽ കയറി മറുപടി പറഞ്ഞു.

 

 

 

‘മോനേ… എനിക്ക് രണ്ടു മാസത്തെ ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്, അങ്ങ് ദൂരെ വിദേശത്തേക്ക്. നിന്റെ അമ്മയെപ്പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ കൂടെയില്ലാതെ എനിക്ക് അത് സാധിക്കില്ല.’

 

 

 

അയാൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് വളരെ സാവധാനം, ഒരു പ്രത്യേക ടോണിൽ അയാൾ പറഞ്ഞു… ‘പേടിക്കണ്ട മോനേ, നിന്റെ അമ്മയെ ഞാൻ സ്പെഷ്യലായി തന്നെ നോക്കിക്കോളാം.’”

 

 

 

ആ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് അമ്മ പ്ലേറ്റുകൾ അടുക്കളയിലേക്ക് മാറ്റുകയായിരുന്നു. ഒരു തമാശയ്ക്ക് വേണ്ടി ഞാൻ അമ്മയെ കളിയാക്കി… ‘അമ്മേ, അമ്മ കുറച്ച് തടിക്കുന്നുണ്ടല്ലോ…’

 

 

 

 

 

 

​അതു കേട്ടതും അമ്മയുടെ കയ്യിലിരുന്ന പ്ലേറ്റ് തറയിൽ വീണ് ചിതറി. ആ ശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി. അമ്മയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. എന്തോ വലിയ അപരാധം ചെയ്തതുപോലെ അമ്മ പേടിയോടെ എന്നെ നോക്കി.

 

 

 

 

 

 

​’എന്താ… എന്താ മോനേ നീ പറഞ്ഞത്?’ അമ്മയുടെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.

​അമ്മ എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ വീണ്ടും പറഞ്ഞു, ‘അമ്മ തടിക്കുന്നു എന്ന്. ഒന്ന് ശ്രദ്ധിക്കണ്ടേ?’

 

 

 

​അമ്മ അറിയാതെ തന്റെ വയറിൽ കൈവെച്ചു. ഒരു നിമിഷം അമ്മയുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു ഭയം മിന്നിമറഞ്ഞു.

 

 

 

അമ്മ പെട്ടെന്ന് ആ ഭയം ഒളിപ്പിച്ചു. ഒരു കള്ളച്ചിരിയോടെ അമ്മ പറഞ്ഞു, ‘അതേടാ… അമ്മ ശ്രദ്ധിക്കാം.’..

 

 

 

ആ വേനലവധി ഞാൻ ലക്ഷ്മി അമ്മമ്മയോടൊപ്പമാണ് ചിലവഴിച്ചത്. വിശ്വനാഥനും അമ്മയും വിദേശത്തായിരുന്നു. അമ്മമ്മ എനിക്ക് വിശ്വനാഥന്റെയും അമ്മയുടെയും സ്കൂൾ ഫോട്ടോകൾ കാണിച്ചുതന്നു. അവർ പണ്ട് എത്ര അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പറഞ്ഞുതന്നു. അന്നത്തെ വിഷു നമ്മൾ രണ്ടു പേർ മാത്രമായി ആഘോഷിച്ചു…

 

 

 

​പൂജ അവധിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. ഒടുവിൽ മനസ്സില്ല മനസ്സോടെ അമ്മ അതിന് സമ്മതിച്ചു…

 

 

 

 

 

 

. പക്ഷേ അവിടെ എത്തിയപ്പോൾ എല്ലാം മാറിയിരുന്നു.

 

 

 

മുറിയിൽ എന്നും ചുരിദാർ ധരിച്ചിരുന്ന അമ്മ വല്ലാതെ ലൂസ് ആയ മാക്സിയാണ് ധരിച്ചിരുന്നത്.

 

 

 

അമ്മയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ഒരു അഞ്ചു വയസ്സുകാരനായ എനിക്ക് മനസ്സിലായില്ലെങ്കിലും, അമ്മയുടെ ആ ചിരിക്കു പിന്നിലെ വലിയൊരു വേദന എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. വീട്ടിൽ ലക്ഷ്മി അമ്മമ്മ ഉണ്ടായിരുന്നില്ല, അവർ തീർത്ഥയാത്രയ്ക്ക് പോയി എന്നായിരുന്നു അമ്മ പറഞ്ഞത്.”

 

 

 

 

 

 

​അർജുൻ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു.

 

 

 

​”ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ നെഞ്ചിൽ മുഖം അമർത്തിപ്പിടിച്ചപ്പോൾ എന്റെ കവിളിൽ എന്തോ ഒരു നനവ് തട്ടി. ഒരു വെളുത്ത ദ്രാവകം അമ്മയുടെ മാക്സിയിൽ പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ട് അമ്മ വല്ലാതെ ഞെട്ടിപ്പോയി. അത് ഹോർമോൺ വ്യതിയാനം കൊണ്ടാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്നും ചോദിച്ചില്ല. എനിക്ക് അന്ന് അത് ഒന്നും അറിയില്ലായിരുന്നു മാം.”

 

 

 

 

 

 

​അവൻ കൈകൾ മുറുകെ പിടിച്ചു…

 

 

 

​”അന്ന് ഉച്ചയ്ക്ക് അപൂർവ്വമായി മാത്രം ബെല്ലടിക്കുന്ന ആ ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചു. ഞാൻ ഓടിച്ചെന്ന് ഫോൺ എടുത്തു. മറുപുറത്ത് സംസാരമൊന്നുമുണ്ടായിരുന്നില്ല… വെറുമൊരു കൊച്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം. കുറച്ചു കഴിഞ്ഞ് അത് കട്ടായി.

 

 

 

​അമ്മ വന്ന് എന്നോട് ചോദിച്ചു, ‘ആരായിരുന്നു അത്?’ എന്ന്.

 

 

 

​അല്പസമയത്തിനുശേഷം വീണ്ടും ഫോൺ അടിച്ചു. ഇത്തവണ അമ്മയാണ് എടുത്തത്. മറുപുറത്തെ സംസാരം കേട്ട് അമ്മയുടെ മുഖം വിളറി വെളുത്തു.

 

 

 

ഒരു നിമിഷം കൊണ്ട് അമ്മ തയ്യാറായി. എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞ് അമ്മ ധൃതിയിൽ പുറത്തിറങ്ങി. മുറ്റത്ത് വിശ്വനാഥന്റെ ആ കറുത്ത കാർ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. അമ്മ ആ കാറിലേക്ക് കയറുന്നത് നോക്കി ഞാൻ ആ ഉമ്മറത്ത് തനിച്ചു നിന്നു.”

​അർജുൻ അനന്യയുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ പകയും അതിലേറെ സഹതാപവുമുണ്ടായിരുന്നു.

 

 

 

________________

 

 

 

 

 

 

അമ്മ പറഞ്ഞു വൈകുന്നേരത്തോടെ വീട്ടിലെത്തുമെന്ന്, പക്ഷേ അർദ്ധരാത്രിയിലാണ് വിശ്വനാഥനോടൊപ്പം അമ്മ വന്നത്.

 

 

 

അയാൾ ഒരു വെള്ള ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. രണ്ടുപേരും വല്ലാതെ ടെൻഷനിലാണെന്ന് എനിക്ക് കാണാമായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം കണ്ടിട്ടുള്ള ആ സാധാരണ സങ്കടമല്ലായിരുന്നു അത്, മറിച്ച് എനിക്ക് മനസ്സിലാകാത്ത എന്തോ വലിയൊരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരുന്നു.

​’എന്താ ഉണ്ടായത്?’

 

 

 

എന്ന് ഞാൻ ചോദിച്ചപ്പോൾ, വിശ്വനാഥൻ എന്നെ നോക്കി ഒന്ന് പതറി.

 

 

 

എന്നിട്ട് വളരെ പെട്ടെന്ന് സ്വയം നിയന്ത്രിച്ച് പറഞ്ഞു, ‘ഓ അതൊക്കെ ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങളാണ് മോനേ… അത്രയേയുള്ളൂ.’

 

 

 

 

 

 

​അമ്മ വളരെ പതുക്കെയാണ് അകത്തേക്ക് നടന്നിരുന്നത്. ഓരോ ചുവടിലും എന്തോ ഒരു ശാരീരികമായ പ്രയാസം അമ്മയ്ക്കുണ്ടായിരുന്നു. കുറച്ചു ചുവടുകൾ വെച്ച ശേഷം അമ്മ നിന്നു, എന്നിട്ട് തിരിഞ്ഞ് അയാളെ നോക്കി….

 

 

 

ആ നോട്ടം വേദന നിറഞ്ഞതായിരുന്നു, പക്ഷേ അതിൽ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു പ്രത്യേക ആത്മബന്ധമോ അല്ലെങ്കിൽ അവർ മാത്രം പങ്കിടുന്ന ഒരു നിഗൂഢതയോ ഉണ്ടായിരുന്നു…..

 

 

 

അയാൾക്ക് ആ നോട്ടത്തിന്റെ അർത്ഥം പെട്ടെന്ന് മനസ്സിലായി. അയാൾ വളരെ അധികാരത്തോടെ, എന്നാൽ അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന ഒരു താക്കീത് പോലെ പറഞ്ഞു, ‘ശാലിനി, നീ ഇപ്പോൾ പോയി ദേവൂട്ടന്റെ കൂടെ കിടന്നോ… നമുക്ക് ഇതിനെക്കുറിച്ച് നാളെ സംസാരിക്കാം.’

 

 

 

​അമ്മ ഒന്നും മിണ്ടിയില്ല. ഒരു നിഴലുപോലെ അകത്തേക്ക് നടന്നു. ഒരു നൈറ്റി മാറി വന്ന് എന്റെ കൂടെ കിടന്നു. ഞാൻ ഉറങ്ങാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്… ബെഡ്‌സൈഡ് ടേബിളിലിരുന്ന അമ്മയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.

 

 

 

​ഞാൻ ഉറങ്ങിയോ എന്ന് അമ്മ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഞാൻ കണ്ണുകൾ അടച്ച് കിടന്നു. അമ്മ പതുക്കെ കട്ടിലിൽ നിന്നിറങ്ങി വാതിൽക്കലേക്ക് നടന്നു. ശബ്ദമുണ്ടാക്കാതെ ആ വാതിൽ കുറ്റിയിട്ടു. പുറത്ത് വിശ്വനാഥൻ അപ്പോഴും ഉറങ്ങാതെ എന്തോ ആലോചിച്ചു നടക്കുന്നുണ്ടായിരുന്നു. അമ്മ ഫോണെടുത്ത് ജനാലയ്ക്കൽ പോയി നിന്ന് ആരോടോ സംസാരിക്കാൻ തുടങ്ങി.”

 

 

 

​അർജുൻ ഒരു നിമിഷം നിർത്തി അനന്യയെ നോക്കി.

 

 

 

​”അമ്മയുടെ ആ സംസാരത്തിൽ ഭയത്തേക്കാൾ  എനിക്ക് അനുഭവപ്പെട്ടത് എന്നിൽ നിന്ന് എന്തോ വലിയ കാര്യം അവർ രണ്ടുപേരും കൂടി ഒളിക്കുന്നു എന്നാണ്. വായ പൊത്തിപ്പിടിച്ച് ആരോടോ സംസാരിക്കുമ്പോഴും അമ്മയുടെ നോട്ടം ഇടയ്ക്കിടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. ആ രാത്രിയിലെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത്..

 

 

 

അമ്മ വാതിൽ കുറ്റിയിട്ടതും ഞാൻ പതുക്കെ ബെഡിൽ നിന്നിറങ്ങി. വാതിലിന്റെ കീഹോളിലൂടെ നോക്കിയപ്പോൾ അമ്മ ലൈറ്റ് തെളിഞ്ഞു കിടക്കുന്ന ആ ഗസ്റ്റ് റൂമിലേക്ക് വേഗത്തിൽ നടക്കുന്നത് കണ്ടു. അമ്മ അവിടെ ചെന്ന് വാതിലിൽ മുട്ടി, അത് തുറന്നതും ഉള്ളിലേക്ക് കയറി.

​ഞാൻ ശ്വാസം അടക്കിപ്പിടിച്ച് ആ മുറിക്ക് മുന്നിലെത്തി കീഹോളിലൂടെ നോക്കി. ഉള്ളിലെ കാഴ്ചകൾ എനിക്ക് വ്യക്തമായിരുന്നില്ല, പക്ഷേ അവരുടെ സംഭാഷണം ഞാൻ കേട്ടു..

 

 

 

വിശ്വനാഥൻ: “അവൻ ഉറങ്ങിയോ?”

​അമ്മ: “ഉറങ്ങി വിശ്വേട്ടാ… പക്ഷേ എന്തിനാ ഇത്ര അർദ്ധരാത്രി എന്നെ ഇങ്ങോട്ട് വിളിച്ചത്?”

 

 

 

​വിശ്വനാഥൻ: “നിന്റെ ആ വേദന എങ്ങനെയുണ്ട്?”

 

 

 

​അമ്മ: “അത് ഇപ്പോഴുമുണ്ട്… ഹോസ്പിറ്റലിൽ വെച്ച് തുടങ്ങിയതാ. അത്ര പെട്ടെന്ന് മാറുമെന്ന് തോന്നുന്നില്ല.”

 

 

 

​വിശ്വനാഥൻ: “ഡോക്ടർ വിളിച്ചിരുന്നു. ഈ രാത്രി കൂടി ഒന്ന് ക്ഷമിക്കണം എന്നാണ് പറഞ്ഞത്. എല്ലാം ശരിയാകും ശാലൂ, നീ വിഷമിക്കണ്ട.”

 

 

 

​(അമ്മയുടെ തേങ്ങൽ കേൾക്കുന്നു…)

 

 

 

​വിശ്വനാഥൻ: “കരയല്ലേ… ഇനി നിന്റെ ആ വേദനയുടെ കാര്യം നോക്കാം.”

 

 

 

​അമ്മ: “വിശ്വേട്ടാ… എനിക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റും? ഇത് ‘അവൾക്ക്’ വേണ്ടിയുള്ളതല്ലേ? നമ്മൾ ഇതിൽ തൊടുന്നത് ശരിയാണോ?”

 

 

 

​വിശ്വനാഥൻ: “അതൊക്കെ ആര് പറഞ്ഞു?”

 

 

 

​(പെട്ടെന്ന് ഒരു സിപ്പിന്റെ ശബ്ദം മുഴങ്ങുന്നു…)

 

 

 

​അമ്മ: “വിശ്വേട്ടാ… എന്തുവാ ഈ കാണിക്കുന്നത്? ആഹ്… വേണ്ട വിശ്വേട്ടാ, വേദനിക്കുന്നു… പ്ലീസ്, ഇത് വല്ലാതെ…”

 

 

 

​അർജുൻ അനന്യയെ നോക്കി. അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു കയ്പ്പ് പടർന്നു.

 

 

 

​”ആദ്യം അമ്മ വേദന കൊണ്ട് പിടയുകയായിരുന്നു മാം. പക്ഷേ പതുക്കെ ആ ശബ്ദം മാറാൻ തുടങ്ങി. വേദനയുടെ സ്ഥാനത്ത് ഒരു വല്ലാത്ത ആശ്വാസത്തിന്റെ മൂളലുകൾ വരാൻ തുടങ്ങി. അമ്മയുടെ ശ്വാസം മുറുകുന്നത് ഞാൻ കേട്ടു.

 

 

 

‘പതുക്കെ… പതുക്കെ… പതുക്കെ മതി വിശ്വേട്ടാ… അഹ്… പതുക്കെ…’

 

 

 

എന്ത് കൊതിയാ, ആദ്യമായി കാണുന്ന പോലെ…

 

 

 

ആഹ്ഹഹ്ഹ…

 

 

 

എന്ന് അമ്മ മന്ത്രിക്കുന്നുണ്ടായിരുന്നു.

 

 

 

‘ദൈവമേ… വല്ലാത്ത ആശ്വാസം തോന്നുന്നു’ എന്ന് അമ്മ പറഞ്ഞപ്പോൾ ഏതാണ്ട് പതിനഞ്ച് മിനിറ്റോളം ആ മുറിയിൽ നിശബ്ദതയും ആ  ശബ്ദങ്ങളും മാത്രമായിരുന്നു.”

 

 

 

​വിശ്വനാഥൻ: “ഇപ്പോൾ എങ്ങനെയുണ്ട് ശാലൂ?”

 

 

 

​അമ്മ: “ഇപ്പോൾ നല്ല റിലീഫ് ഉണ്ട് വിശ്വേട്ടാ… താങ്ക്സ്… താങ്ക്സ് എ ലോട്ട്.”

​വിശ്വനാഥൻ: “വേറെ എന്തെങ്കിലും?”

 

 

 

​(അവിടെ വീണ്ടും നിശബ്ദത പടരുന്നു…)

​വിശ്വനാഥൻ: “അപ്പോൾ ഇനി എന്റെ ഊഴമാണ്. എന്റെ പ്രോബ്ലം കൂടി നീ ഒന്ന് തീർത്തുതരണ്ടേ?”

 

 

 

ഒരു ഞെട്ടലോടെ..

 

 

 

​അമ്മ: “വിശ്വേട്ടാ… ഇത് എന്തുവാ? ദേവൂട്ടി അവിടെയുണ്ട്. അവൻ ഉണർന്നാലോ?”

 

 

 

​വിശ്വനാഥൻ: “നിന്റെ കാര്യം ഞാൻ നോക്കിയില്ലേ? അപ്പോൾ തിരിച്ചും ചെയ്യണ്ടേ? ഇതൊരു പ്രോപ്പർ ബിസിനസ് ഡീൽ പോലെ ഫെയർ ആൻഡ് സ്ക്വയർ ആകട്ടെ…”

 

 

 

​അമ്മ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് ഞാൻ കേട്ടത് അമ്മയുടെ ആശ്ചര്യമായിരുന്നു.

 

 

 

​അമ്മ: “ഓ… ഇതെന്താ വിശ്വേട്ടാ? ഇത് പഴയതുപോലെ അല്ലല്ലോ… ഇതെന്താ ഇത്ര വലുത്?”

 

 

 

​അർജുൻ കണ്ണുകൾ മുറുക്കി അടച്ചു. “പിന്നീട് അവിടെ നടന്നത്… വിശ്വനാഥന്റെ ആക്രോശങ്ങളും അമ്മയുടെ ആ വല്ലാത്ത ശബ്ദങ്ങളുമായിരുന്നു. ഏതോ വലിച്ചു കുടിക്കുന്നതുപോലെയുള്ള ശബ്ദങ്ങൾ….. കുറെ കഴിഞ്ഞ് അയാൾ അമ്മയുടെ പേര് വിളിക്കുന്നത് ഞാൻ കേട്ടു.”

 

 

 

​അമ്മ: “ഇത് വല്ലാതെ കൂടുതലാ വിശ്വേട്ടാ…”

 

 

 

​വിശ്വനാഥൻ: “പ്രിൻസിപ്പൽ വിത്ത് ഇൻട്രസ്റ്റ് … മുതലും പലിശയും ചേർത്ത്….”

 

 

 

​അമ്മ ഒന്ന് ചിരിച്ചു. എന്നിട്ട് ഇന്ന് രാവിലെ ഡൈനിംഗ് ടേബിളിൽ വെച്ച് ഞാൻ ‘അമ്മ തടിക്കുന്നു’ എന്ന് പറഞ്ഞതിനെക്കുറിച്ച് അവർ അവിടെയിരുന്ന് സംസാരിച്ചു കളിയാക്കി. ഒടുവിൽ അമ്മ തിരിച്ചുപോകാൻ എഴുന്നേറ്റു…

 

 

 

അമ്മ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വിശ്വനാഥൻ ആ ചോദ്യം ചോദിച്ചത്.

 

 

 

​വിശ്വനാഥൻ: “ശാലൂ, നീ വരുമ്പോൾ ദേവൂട്ടി ഉണർന്നിരുന്നോ? അവൻ എന്തെങ്കിലും ശ്രദ്ധിച്ചോ?”

 

 

 

​അമ്മ: (ഒരു ദീർഘശ്വാസത്തോടെ) “അവൻ ഉണർന്നിരുന്നു വിശ്വേട്ടാ. ഞാൻ തിരികെ വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ചതാ. അന്ന്… എന്റെ നെഞ്ചിലെ ആ വെള്ള ദ്രാവകം (white fluid) അവന്റെ കവിളിൽ പറ്റി. അവൻ അത് കണ്ടു.”

 

 

 

​വിശ്വനാഥൻ: (ഒരു കൗതുകത്തോടെയുള്ള ചിരിയോടെ) “എന്നിട്ട്? അവൻ എന്തെങ്കിലും ചോദിച്ചോ?”

 

 

 

​അമ്മ: “ചോദിച്ചു. എന്താണെന്ന് അവൻ അത്ഭുതത്തോടെ നോക്കി. ഞാൻ പെട്ടെന്ന് ഹോർമോൺ ചേഞ്ച്സ് കൊണ്ടാണെന്ന് പറഞ്ഞ് ഒഴിവായി. ആ പാവം കുട്ടി അത് വിശ്വസിക്കുകയും ചെയ്തു.”

 

 

 

​വിശ്വനാഥൻ: (പരിഹാസത്തോടെയുള്ള ഒരു മൂളൽ) “ഹോർമോൺ ചേഞ്ച്‌സ്! കൊള്ളാം ശാലൂ… അവൻ അത്രയും നിഷ്കളങ്കനാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ സൂക്ഷിക്കണം, അവൻ വലുതാവുകയാണ്.”

 

 

 

​അമ്മ: “അവൻ ഇപ്പോഴും ആ പഴയ അഞ്ചു വയസ്സുകാരനാണ് വിശ്വേട്ടാ. നമുക്കിടയിലുള്ള ഈ ‘ബിസിനസ്സ്’ അവന് ചിന്തിക്കാൻ പോലുമാകില്ല. പക്ഷേ എനിക്ക് പേടിയാ… ഹോസ്പിറ്റലിൽ വെച്ച് കുഞ്ഞ്…”

 

 

 

​വിശ്വനാഥൻ: “അതൊന്നും നീ ഓർത്ത് പേടിക്കണ്ട. ഇപ്പോൾ ഞാൻ തന്ന ആശ്വാസം മതിയല്ലോ? അപ്പോൾ ഞാൻ പറഞ്ഞത് മറക്കണ്ട… വിജയദശമി വരെ ഈ രഹസ്യം നമുക്കിടയിൽ തന്നെ ഇരിക്കണം. ഗുഡ് നൈറ്റ് ശാലൂ.”

​അമ്മ: “ഗുഡ് നൈറ്റ് വിശ്വേട്ടാ.”

 

 

 

“അമ്മ പുറത്തിറങ്ങുന്ന ശബ്ദം കേട്ടതും ഞാൻ വേഗത്തിൽ മുറിയിലേക്ക് ഓടി.

 

 

 

കട്ടിലിൽ കിടന്ന് കീഹോളിലൂടെ പുറത്തേക്ക് നോക്കി. അമ്മ ആ ഗസ്റ്റ് റൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ആ ഉമ്മറത്തെ മങ്ങിയ വെളിച്ചത്തിൽ ഞാൻ അമ്മയുടെ മുഖം കണ്ടു. അത് കരഞ്ഞു കലങ്ങിയ മുഖമായിരുന്നില്ല മാം…

 

 

 

വല്ലാത്തൊരു പരമാനന്ദത്തിന്റെ ഭാവമായിരുന്നു അമ്മയ്ക്ക്.

​അമ്മ നടക്കുമ്പോഴും എന്തോ ആസ്വദിച്ചു നുണയുന്നത് പോലെ എനിക്ക് തോന്നി….തന്റെ മുഖത്ത് വിരലുകൾ കൊണ്ട് തലോടുന്നുണ്ടായിരുന്നു. ഇത്രയും കാലം ഞാൻ കണ്ടിരുന്ന അമ്മയല്ലായിരുന്നു അത്. ആരോ മാന്ത്രികമായി മാറ്റിയെടുത്ത മറ്റൊരു സ്ത്രീയായിരുന്നു.”

 

 

 

 

 

 

​അർജുൻ ദീർഘമായി ശ്വസിച്ചു.

 

 

 

 

 

 

​”ഞാൻ വേഗം ബെഡിൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറക്കം നടിച്ചു. വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. അമ്മ അകത്തേക്ക് വന്ന് എന്റെ അരികിൽ കിടന്നു. ഞാൻ കണ്ണുകൾ പകുതി തുറന്ന് അമ്മയെ ഒന്ന് നോക്കി.

 

 

 

​അമ്മയുടെ കണ്ണുകൾ അടഞ്ഞായിരുന്നു കിടന്നിരുന്നത്, പക്ഷേ ആ മുഖത്ത് വല്ലാത്തൊരു ശാന്തതയും തൃപ്തിയും ഉണ്ടായിരുന്നു. അമ്മയുടെ നൈറ്റിയുടെ സിപ്പ് അല്പം താഴ്ന്നായിരുന്നു കിടന്നത്.

 

 

 

ഞാൻ ശ്രദ്ധിച്ചു… അമ്മയുടെ മുലയിലെ ആ വലിപ്പം നേരത്തെ കണ്ടതിനേക്കാൾ കുറഞ്ഞതുപോലെ എനിക്ക് തോന്നി. വിശ്വനാഥന്റെ മുറിയിൽ കയറുന്നതിന് മുൻപ് കണ്ട ആ ഭാരമെല്ലാം എവിടെയോ ഇറക്കിവെച്ചതുപോലെ.

 

 

 

​പെട്ടെന്നാണ് എന്റെ കണ്ണുകൾ അമ്മയുടെ കഴുത്തിലെ ആ പുതിയ തിളക്കത്തിൽ ഉടക്കിയത്. അവിടെ ഒരു സ്വർണ്ണമാല ഉണ്ടായിരുന്നു. ഒരു സ്വർണ്ണ ഇലയുടെ ആകൃതിയിലുള്ള ലോക്കറ്റ് തൂങ്ങിക്കിടക്കുന്ന മാല. അതിൽ രണ്ട് അക്ഷരങ്ങൾ കൊത്തിവെച്ചിരുന്നു…

 

 

 

‘V. S.’”

 

 

 

ആരെങ്കിലും നല്ല ഇമേജ് ജനറേറ്റിംഗ്  Ai സഗ്ഗെസ്റ്റ് ചെയ്യാമോ…

 

 

 

തുടരും.

Leave a Comment

Your email address will not be published. Required fields are marked *