എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകിട്ട് പുറപ്പെട്ട മംഗള എക്സ്പ്രസ്സ്. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പയിൽ ആദിത്യ നാരായണൻ ഒറ്റയ്ക്കായിരുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി നാരായണ മേനോന്റെ മകനാണെങ്കിലും, ആഡംബരത്തേക്കാൾ അവൻ പ്രണയിച്ചത് ടെക്നോളജിയെയാണ്….. എപ്പോഴും അച്ഛന്റെ നിലവിൽ തന്നെ ഒതുങ്ങിയിരിക്കുന്നവന്നല്ല താൻ എന്ന നിർബന്ധ അവനുണ്ടായിരുന്നു…
ലാപ്ടോപ്പിലെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
കമ്മ്യൂണിക്കേഷൻ സ്ക്രീനിൽ അവന്റെ ടീം മെമ്പർമാർ – രാഹുലും വരുണും.
ആദിത്യ: “Listen guys, ഈ പുതിയ ഡ്രോൺ പ്രോട്ടോടൈപ്പിന്റെ സ്റ്റെബിലിറ്റിയിൽ എനിക്ക് ഇപ്പോഴും കോൺഫിഡൻസ് ഇല്ല. 1000 അടി ഉയരത്തിൽ കാറ്റിന്റെ വേഗത കൂടുമ്പോൾ ഗൈറോസ്കോപ്പ് സെൻസറുകൾക്ക് ചെറിയൊരു ലാഗ് വരുന്നുണ്ട്. നമുക്ക് ഈ വീക്കിലി ടാർഗെറ്റ് മിസ്സ് ചെയ്യാൻ പറ്റില്ല. വാല്യുവേഷൻ വൺ ബില്യൺ ഡോളറിൽ എത്തണമെങ്കിൽ ഈ ബഗ് ഫിക്സ് ചെയ്തേ തീരൂ.”
അവൻ സംസാരിച്ചുകൊണ്ടിരിക്കെ പുറത്ത് റെയിൽവേ അനൗൺസ്‌മെന്റ് മുഴങ്ങി:
”ശ്രദ്ധിക്കുക, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നു…”
ട്രെയിൻ പതുക്കെ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി നിന്നു. പെട്ടെന്നാണ് കൂപ്പയുടെ വാതിൽ പതിയെ തുറന്നത്. ആദിത്യ തന്റെ സൂം മീറ്റിംഗിൽ മുഴുകിയിരിക്കുകയായിരുന്നു.
ഒരു കയ്യിൽ പഴയൊരു ട്രങ്ക് പെട്ടിയും, മറുകയ്യിൽ ഒരു ഫയലുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി….
അവളുടെ സൗന്ദര്യം ഒരു പ്രത്യേക തരത്തിലുള്ളതായിരുന്നു; ആരെയും ആകർഷിക്കുന്ന എന്നാൽ ഒട്ടും പ്രകടനപരമല്ലാത്ത ഒരു ഗാംഭീര്യം അതിലുണ്ടായിരുന്നു. പാലക്കാട്ടെ വെയിലേറ്റു വാടിയ കവിളുകളിൽ ഒരു തരം പ്രഭയുണ്ട്. വലിയ, വിടർന്ന കണ്ണുകളിൽ ഒരു നിഗൂഢമായ ശാന്തതയും എന്നാൽ അതിലേറെ നിശ്ചയദാർഢ്യവും നിഴലിച്ചു. മുടി പിന്നിൽ ഒതുക്കിക്കെട്ടി, ഒരു ലളിതമായ ചുരിദാർ ധരിച്ച അവൾ, ഒരു പുരാതന കാവ്യത്തിലെ നായികയെപ്പോലെ തോന്നിപ്പിച്ചു. അധികം ആഭരണങ്ങളില്ല, കയ്യിലുള്ള ഒരു ചെറിയ വാച്ചും കഴുത്തിലെ നേർത്ത സ്വർണ്ണമാലയും മാത്രം.
അവൾ അകത്തേക്ക് കയറി തന്റെ ബാഗ് ഒതുക്കി വെച്ചു. ആദിത്യയെ ഒന്ന് നോക്കിയെങ്കിലും ഉടനെ തന്നെ കണ്ണുകൾ പിൻവലിച്ചു. അമിതമായ സംസാരമോ ചിരിയോ അവളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അവളുടെ ആ നിൽപ്പ് തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു…
ആദിത്യ: (ടീമിനോട് താഴ്ന്ന സ്വരത്തിൽ) “Later, guys. I’ll update you in an hour.”
അവൻ ലാപ്ടോപ്പ് പകുതി മടക്കി വെച്ചു. കൂപ്പയിൽ വീണ്ടും നിശബ്ദത പടർന്നു. ശിവാനി ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ മുഖത്തെ ഗൗരവം ആദിത്യയിൽ ഒരു കൗതുകമുണ്ടാക്കി. സാധാരണ തന്റെ വേഷവും ആറ്റിറ്റ്യൂഡും കാണുമ്പോൾ പെൺകുട്ടികൾ സംസാരിക്കാൻ വരാറുണ്ട്, എന്നാൽ ഇവൾ തികച്ചും വ്യത്യസ്തയാണ്….
ആദിത്യ: “ഷൊർണൂരിൽ നിന്നാണോ?”
അവൻ ചോദിച്ചപ്പോൾ അവൾ മെല്ലെ തല തിരിച്ചു. ഒരു ചെറിയ തലയാട്ടൽ മാത്രം. മറുപടി പറയാൻ അവൾക്ക് വലിയ താല്പര്യമില്ലാത്തതുപോലെ.

“അതെ.”
വാക്കുകൾ ചുരുങ്ങിയതായിരുന്നു. അവൾ തന്റെ ബാഗിൽ നിന്ന് ഒരു പുസ്തകം എടുത്ത് തുറന്നു. ‘Introduction to Algorithms’…
ഇവൾ ആള് കൊള്ളാമല്ലോ…
ആദിത്യ: “മുംബൈയിലേക്കാണോ?”
“അതെ. MITബോംബെ.”
അത്രയും പറഞ്ഞ് അവൾ വീണ്ടും പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവളുടെ ലോകത്തേക്ക് ആരെയും കടത്തിവിടാൻ അവൾ ആഗ്രഹിക്കുന്നില്ലെന്ന് ആ വായന പറഞ്ഞുതരുന്നു. മുംബൈയിലെ തിരക്കുകളിലേക്കും തന്റെ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് ലോകത്തേക്കും മടങ്ങുന്ന ആദിത്യയ്ക്ക്, ആ ശാന്തമായ മുഖം ഒരു പുതിയ അനുഭവമായിരുന്നു.
ട്രെയിൻ ഷൊർണൂർ വിട്ടു. പുറത്ത് ഭാരതപ്പുഴയുടെ മണൽപരപ്പിലൂടെ ട്രെയിൻ നീങ്ങുമ്പോൾ, തന്റെ അരികിലിരിക്കുന്നത് തന്റെ വരാനിരിക്കുന്ന സ്റ്റാർട്ടപ്പിലെ ഏറ്റവും വലിയ പ്രതിഭയായിരിക്കുമെന്ന് ആദിത്യ അറിഞ്ഞിരുന്നില്ല…..
ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ പിന്നിട്ട് നീളൻ കൂവലോടെ ഭാരതപ്പുഴയുടെ പാലം കടക്കുകയാണ്. കൂപ്പയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശിവാനിയുടെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ ‘Neeraj’ എന്ന പേര് തെളിഞ്ഞു..
അതുവരെ പുസ്തകത്തിൽ നോക്കിയിരുന്ന ശിവാനിയുടെ മുഖത്ത് നേരിയൊരു പിരിമുറുക്കം വന്നു. അവൾ ഫോൺ അറ്റൻഡ് ചെയ്ത് പതുക്കെ സംസാരിച്ചു തുടങ്ങി.

“ആ നീരജ്… പറ.”
വീഡിയോ കോളിൽ അപ്പുറം നീരജിന്റെ മുഖം തെളിഞ്ഞു. അവൻ പാലക്കാട്ടെ ഒരു പ്രമുഖ കോച്ചിംഗ് സെന്ററിൽ ശിവാനിയുടെ കൂടെ പഠിച്ചവനായിരുന്നു. MITമോഹവുമായി നടന്നവനാണെങ്കിലും റാങ്ക് പട്ടികയിൽ അവൻ പിന്നിലായിപ്പോയി.
നീരജ്: (അല്പം ഗൗരവത്തിൽ) “നീ ട്രെയിൻ കയറിയോ? ഞാൻ വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞത്?”
”അത്… സ്റ്റേഷനിൽ തിരക്കായിരുന്നു. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല.”
നീരജിന്റെ കണ്ണുകൾ വീഡിയോ കോളിലൂടെ അവളുടെ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു. അവന്റെ സ്വരത്തിൽ ഒരുതരം ഉടമസ്ഥാവകാശം മുഴച്ചുനിന്നു…
നീരജ്: “കൂപ്പയിൽ വേറെ ആരെങ്കിലുമുണ്ടോ? ഐ മീൻ… ആൺകുട്ടികൾ വല്ലവരും?”
ശിവാനി ഒന്ന് മടിച്ചു. തന്റെ തൊട്ടടുത്ത് ഇരിക്കുന്ന ആദിത്യയെ അവൾ ഒന്ന് നോക്കി. ആദിത്യ ഇപ്പോഴും ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നതായി അഭിനയിക്കുകയാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ ഇവരുടെ സംഭാഷണത്തിലായിരുന്നു…
“ഉണ്ട്… ഒരാളുണ്ട്. നീ എന്തിനാ ഇപ്പോൾ അതൊക്കെ ചോദിക്കുന്നത്?”
നീരജ്: (മുഖം കടുപ്പിച്ചു) “ശിവാനി, മുംബൈ നീ വിചാരിക്കുന്ന പോലെയല്ല. അവിടെയുള്ള ടൈപ്പുകളെ എനിക്കറിയാം. നീ അവിടെ പോയി പഠിച്ചാൽ മതി, അനാവശ്യ കൂട്ടുകെട്ടുകൾ ഒന്നും വേണ്ട. ഐഐടിയിൽ പോയാൽ നീ എന്നെ മറക്കുമോ എന്നൊരു പേടി എനിക്കുണ്ട്.”
അപ്പൊ പേര് ശിവാനി…
അവളുടെ ബാഗിലെ നെയിം കാർഡ ഞാൻ നോക്കി…
ശിവാനി സുബ്രഹ്മണ്യൻ….
അവൾ ഒന്ന് ദീർഘശ്വാസം വിട്ടു. നീരജിന്റെ ഈ അമിതമായ പൊസസീവ് സ്വഭാവം അവൾക്ക് ശീലമാണെങ്കിലും, ഒരു അപരിചിതന്റെ മുന്നിൽ വെച്ച് ഇത് കേൾക്കുന്നത് അവളെ അസ്വസ്ഥയാക്കി…
”നീരജ്, ഞാൻ പഠിക്കാനാണ് പോകുന്നത്. നീയും എൻട്രൻസ് എഴുതിയതല്ലേ? നിനക്കറിയാമല്ലോ MITലൈഫ് എത്ര ബിസിയാണെന്ന്. വെറുതെ സംശയിക്കരുത്.”
നീരജ്: “എനിക്ക് അഡ്മിഷൻ കിട്ടാത്തതിന്റെ വിഷമം നിനക്കറിയില്ല. നീ അവിടെ എത്തുമ്പോൾ എന്നെക്കാൾ സ്മാർട്ട് ആയവരെ കാണും. പക്ഷേ ഓർക്കണം, നിനക്ക് വേണ്ടി ഞാൻ എത്രമാത്രം വെയിറ്റ് ചെയ്യുന്നുണ്ടെന്ന്.”
ആദിത്യ ഇതൊക്കെ കേട്ട് ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ‘MITഅസ്പിരന്റ്’ ആണ് പോലും….
ഈ മൈൻഡ് സെറ്റ് വെച്ച് ഇവൻ എങ്ങനെയാണ് ഇവിടെ സർവൈവ് ചെയ്യാൻ പോകുന്നത്….
അവൾ ഫോൺ കട്ട് ചെയ്തു. അവളുടെ മുഖത്ത് ഒരുതരം മടുപ്പ് പടർന്നിരുന്നു. അവൾ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി.
ആദിത്യ: (പതുക്കെ, അവളുടെ മുഖത്തേക്ക് നോക്കാതെ) “ചില ബന്ധങ്ങൾ അൽഗോരിതം പോലെയാണ്. കൃത്യമായ ഇൻപുട്ട് കൊടുത്താലും ഔട്ട്പുട്ട് എപ്പോഴും എറർ കാണിച്ചുകൊണ്ടേയിരിക്കും.”
അവൾ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി. ആദിത്യ തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, ഒരു ഭാവമാറ്റവുമില്ലാതെ.
”എന്താ പറഞ്ഞത്?”
ആദിത്യ: “ഒന്നുമില്ല… വെറുതെ ഒരു കോഡ് റിവ്യൂ ചെയ്തപ്പോൾ പറഞ്ഞതാ. മുംബൈ എത്തുമ്പോൾ ഇതൊക്കെ മാറി കിട്ടും. അവിടെ ആരും ആരുടെയും നിഴലല്ല.”
അവളുടെ ഉള്ളിലെ ആശങ്കകൾ ആ അപരിചിതൻ തിരിച്ചറിഞ്ഞോ എന്ന് ആ പെൺകുട്ടി സംശയിച്ചു. നീരജിന്റെ വിളിയോടെ തുടങ്ങിയ ആ അസ്വസ്ഥത ആദിത്യയുടെ ഒരൊറ്റ വാക്കിൽ എവിടെയോ മാഞ്ഞുപോയി.
രാത്രി പത്തരയായി. ട്രെയിൻ ഷൊർണൂർ വിട്ട് വടക്കൻ മലബാറിന്റെ ഇരുട്ടിലൂടെ കുതിച്ചു പായുകയാണ്. കൂപ്പയിലെ വെളിച്ചത്തിൽ രണ്ടുപേരും ഭക്ഷണപ്പൊതികൾ തുറന്നു.
ആദിത്യയുടെ മുന്നിൽ എറണാകുളത്തെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ സ്പെഷ്യൽ മലബാർ ചിക്കൻ കറിയും പൊറോട്ടയുമായിരുന്നു. അതിന്റെ എരിവുള്ള മണം കൂപ്പയിലാകെ പടർന്നു. നേരെ വിപരീതമായി, ശിവാനി തന്റെ ബാഗിൽ നിന്ന് സ്റ്റീൽ പാത്രം പുറത്തെടുത്തു. അമ്മ ജാനകി കൊടുത്തുവിട്ട മൃദുവായ പാലക്കാടൻ ഇഡ്ഡലിയും കട്ടിക്കായം ചേർത്ത സാമ്പാറും.
രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു തുടങ്ങുകയായിരുന്നു. പെട്ടെന്നാണ്, ഒരു വലിയ ശബ്ദത്തോടെ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ഇട്ടത്. പാളത്തിൽ എന്തോ തടഞ്ഞതുപോലെ ഒരു കഠിനമായ കുലുക്കം!
”ഠിം!”
ആദിത്യയുടെ കയ്യിലിരുന്ന ചിക്കൻ കറിയുടെ പാത്രം വഴുതി നേരെ ശിവാനിയുടെ സ്റ്റീൽ പാത്രത്തിലേക്ക് മലക്കം മറിഞ്ഞു. അവളുടെ വെളുത്ത ഇഡ്ഡലികൾക്കും മഞ്ഞ സാമ്പാറിനും മുകളിലൂടെ എറണാകുളം ചിക്കൻ കറി ഒരു പ്രളയം പോലെ ഒഴുകി. അവളുടെ ഇളം നിറത്തിലുള്ള ചുരിദാറിലും കുറച്ച് തെറിച്ചു.
ഒരു നിമിഷം നിശബ്ദത. പിന്നെ പൊട്ടിത്തെറി!
ശിവാനി: (ചാടി എഴുന്നേറ്റ്) “ഹേയ്! താൻ ഇത് എന്ത് കാണിക്കുവാ? നോക്കി ഇരുന്നു കൂടെ?”
ആദിത്യ: (പതറിപ്പോയി) “അത്… അത് ഞാൻ മനപ്പൂർവ്വം ചെയ്തതല്ലല്ലോ. ട്രെയിൻ പെട്ടെന്ന് കുലുങ്ങിയതല്ലേ.”
ശിവാനി: “എന്റെ ഇഡ്ഡലി! ഞാൻ എത്ര കൊതിയോടെ കഴിക്കാൻ ഇരുന്നതാ. ഈ ചിക്കൻ കറി ഇതിൽ വീണാൽ ഇനി എനിക്ക് ഇത് കഴിക്കാൻ പറ്റുമോ? ഞാൻ പ്യുവർ വെജിറ്റേറിയനാ!”
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യക്ക് ചിരി വന്നെങ്കിലും സാഹചര്യം മോശമാണെന്ന് അവന് മനസ്സിലായി.
ആദിത്യ: “സോറി… പക്ഷേ താൻ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു? ചിക്കൻ കറി വീണാൽ ടേസ്റ്റ് കൂടുമെന്നേ ഉള്ളൂ. ഇതിപ്പോ ഒരു ‘ഫ്യൂഷൻ’ വിഭവമായി മാറിയില്ലേ? ഇഡ്ഡലി-സാമ്പാർ-ചിക്കൻ! ഒരു പുതിയ cuisine!”
ശിവാനി: “തമാശ കളിക്കല്ലേ! ഇത് എന്റെ വിശ്വാസത്തിന്റെ കാര്യമാണ്. ഈ രാത്രിയിൽ ഞാൻ ഇനി എന്ത് കഴിക്കും? തന്റെ ഈ സ്മാർട്ട് ടോക്ക് ഒന്നും എന്റെ വിശപ്പിന് പരിഹാരമാകില്ല.”
ആദിത്യ: “ഓക്കേ, സമ്മതിച്ചു. എന്റെ തെറ്റാണ്. പക്ഷേ തന്റെ ആ ‘നീരജ്’ വിളിച്ചപ്പോൾ താൻ ഇത്രയും ദേഷ്യപ്പെട്ടില്ലല്ലോ? എന്നോട് മാത്രം എന്തിനാ ഇത്ര ചൂടാകുന്നത്? ഒരു ചിക്കൻ കറിയല്ലേ വീണത്, ആറ്റം ബോംബൊന്നുമല്ലല്ലോ.”
ശിവാനി: “താൻ എന്റെ പേഴ്സണൽ കാര്യത്തിൽ ഇടപെടണ്ട!
ഈ പെണ്ണ്….
ആദിത്യ: (ഒന്ന് ചിരിച്ചുകൊണ്ട്) ” ഇതാ… എന്റെ കയ്യിൽ തൊടാത്ത കുറച്ച് ഫ്രൂട്ട്‌സും ബിസ്ക്കറ്റും ഉണ്ട്. തൽക്കാലം ഇത് കഴിച്ച് അഡ്ജസ്റ്റ് ചെയ്യ്. മുംബൈയിൽ എത്തുമ്പോൾ ഞാൻ ഇതിന് പകരമായി ഒരു ഗംഭീര വെജ് ട്രീറ്റ് തരാം. പ്രോമിസ്.”
ശിവാനി ദേഷ്യത്തോടെ അവനെ നോക്കി. പക്ഷേ ആദിത്യയുടെ ആ നിസ്സാരമായ മട്ടിലുള്ള സംസാരവും കയ്യിലുള്ള ബിസ്ക്കറ്റ് പാക്കറ്റും കണ്ടപ്പോൾ അവൾക്ക് ചിരി വന്നെങ്കിലും അത് കടിച്ചുപിടിച്ചു….
ശിവാനി: “തന്റെ ട്രീറ്റ് ഒന്നും എനിക്ക് വേണ്ട. പക്ഷേ അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ ഈ ലാപ്ടോപ്പിൽ നോക്കാതെ കയ്യിലുള്ള പാത്രത്തിൽ നോക്കിയാൽ മതി.”
അവൾ ടിഷ്യൂ എടുത്ത് ഡ്രസ്സ് തുടയ്ക്കാൻ തുടങ്ങി. ആദിത്യ പതുക്കെ സീറ്റിലേക്ക് ചാരിയിരുന്നു. അവളുടെ ആ ദേഷ്യത്തിന് പിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന് അവന് തോന്നി….
ആദിത്യ: (മനസ്സിൽ) ഇവൾ അത്ര പാവമൊന്നുമല്ല.ചെല്ലുന്നിടം പൂരപ്പറമ്പ് നടക്കുമെന്ന് ഉറപ്പായി!
ആദിത്യയുടെ തമാശ കലർന്ന മറുപടികൾക്കിടയിലും ശിവാനിയുടെ മുഖത്തെ ആധി മാറുന്നുണ്ടായിരുന്നില്ല. അവളുടെ ചുരിദാറിന്റെ ഷോൾഡറിലും ഫ്രണ്ടിലും നന്നായി ചിക്കൻ കറി പറ്റിയിരുന്നു. ഒരു വെജിറ്റേറിയൻ എന്ന നിലയിൽ ആ മണം പോലും അവളെ അസ്വസ്ഥയാക്കി.
ശിവാനി: (സ്വരം താഴ്ത്തി, അല്പം ബുദ്ധിമുട്ടോടെ) “എനിക്ക്… എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറണം. ഈ മണം അടിച്ചിട്ട് എനിക്ക് വയ്യ.”
ആദിത്യ പെട്ടെന്ന് ഗൗരവത്തിലായി. അവൾ അനുഭവിക്കുന്ന അസ്വസ്ഥത അവന് മനസ്സിലായി. അവൻ ഉടനെ എഴുന്നേറ്റു.
ആദിത്യ: “ഓ സോറി, ഞാൻ ശ്രദ്ധിച്ചില്ല. താൻ ധൈര്യമായി ഡ്രസ്സ് മാറിക്കോ. ഞാൻ പുറത്ത് നിൽക്കാം. വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തോളൂ.”
തന്റെ ലാപ്ടോപ്പും ഫോണുമെടുത്ത് അവൻ കൂപ്പയ്ക്ക് പുറത്തിറങ്ങി. വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ ഇടനാഴിയിലെ ജനലിലൂടെ പുറത്തെ കറുത്ത ഇരുട്ടിലേക്ക് നോക്കി നിന്നു. സ്റ്റാർട്ടപ്പിന്റെ കോടിക്കണക്കിന് രൂപയുടെ ടെൻഷനിടയിൽ, ഈ ചെറിയ പിണക്കവും ഇഡ്ഡലിയിലെ ചിക്കൻ കറിയും അവന് എവിടെയോ ഒരു ആശ്വാസം നൽകി.
ഏകദേശം പത്ത് മിനിറ്റിനുശേഷം വാതിൽ സാവധാനം തുറന്നു. ശിവാനി മറ്റൊരു ലളിതമായ ചുരിദാർ ധരിച്ച് പുറത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഇപ്പോഴും ആ റിസർവ്ഡ് സ്വഭാവവും ചെറിയൊരു ദേഷ്യവും ബാക്കിയുണ്ട്.
ആദിത്യ: “മാറിയോ? എങ്കിൽ ഞാൻ അകത്തേക്ക്…”
അവൻ അകത്തേക്ക് കയറാൻ ആഞ്ഞതും ശിവാനി തടഞ്ഞു.
ശിവാനി: “ഒരു മിനിറ്റ്. താൻ… താൻ ഇന്ന് രാത്രി ഈ കൂപ്പയ്ക്ക് പുറത്ത് കിടന്നാൽ മതി.”
ആദിത്യ ഒന്ന് ഞെട്ടി. “എന്ത്? പുറത്തോ? ഇത് ഫസ്റ്റ് ക്ലാസ്സ് എ.സി കൂപ്പയാണ്. ഞാൻ ഇതിന് കാശ് കൊടുത്തതാണ്.”
ശിവാനി: “എനിക്കറിയാം. പക്ഷേ ഒരു അപരിചിതന്റെ കൂടെ രാത്രി ഒരു കൂപ്പയിൽ കിടക്കാൻ എനിക്ക് പേടിയുണ്ട്. നേരത്തെ നടന്നതൊക്കെ വെച്ച് എനിക്ക് ഒരു കോൺഫിഡൻസ് തോന്നുന്നില്ല. അപ്പുറത്തെ സൈഡ് ബെർത്തിൽ എവിടെയെങ്കിലും കിടന്നോളൂ.”
ഇവളെ പടച്ചവന്റെ തന്തയെ കണ്ടാൽ….
എന്താ പറഞ്ഞേ…
ഒന്നുമില്ല കിടന്നോ…
ആദിത്യ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസമല്ല, മറിച്ച് അവളുടെ ആത്മവിശ്വാസത്തോടുള്ള ഒരു ബഹുമാനമായിരുന്നു.
ആദിത്യ: “ശരി മാഡം. നിങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. ഞാൻ പുറത്തെ ഈ സീറ്റിൽ ഇരുന്നോളാം. പക്ഷേ ഒരു കാര്യം… മുംബൈയിൽ എത്തുമ്പോൾ ഈ ‘പേടി’ കുറച്ച് മാറ്റേണ്ടി വരും. അവിടെ എല്ലാവരും ഇത്രയും വിട്ടുവീഴ്ച ചെയ്തു എന്ന് വരില്ല.”
അവൻ തന്റെ ലാപ്ടോപ്പ് ബാഗ് തലയിണയാക്കി പുറത്തെ സീറ്റിൽ ഇരുന്നു. ശിവാനി വാതിൽ അടയ്ക്കുന്നതിന് മുൻപ് അവനെ ഒന്നുകൂടി നോക്കി. അവൻ ആ ഇരുട്ടിലും ലാപ്ടോപ്പ് തുറന്ന് തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്…
ശിവാനി: (പതുക്കെ) “താങ്ക്സ്… പിന്നെ, ആ ചിക്കൻ കറിക്ക് നല്ല മണമായിരുന്നു. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ലല്ലോ.”
അവൾ വാതിൽ അടച്ചു. ആദിത്യയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
ആദിത്യ: (മനസ്സിൽ) “ശിവാനി സുബ്രഹ്മണ്യൻ… നിന്നെ ഐഐടിയിൽ വെച്ച് കാണുമ്പോൾ നീ എന്ത് പറയുമെന്ന് എനിക്ക് കാണണം.”
രാത്രി മുഴുവൻ ട്രെയിനിന്റെ ഇടനാഴിയിലെ ആ ചെറിയ സീറ്റിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്തതുകാരണം ആദിത്യയുടെ കണ്ണുകൾ പുകയുന്നുണ്ടായിരുന്നു. പുലർച്ചെ എപ്പോഴോ തളർച്ച കൊണ്ട് അവൻ ഒന്ന് മയങ്ങിപ്പോയി. മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ ഉണ്ടാകാനിടയുള്ള തിരക്കും ബഹളവും അവനെ ഉണർത്തി…
മയക്കത്തിന്റെ ആലസ്യത്തോടെ, മുടി ഒന്ന് ഒതുക്കി അവൻ തന്റെ കൂപ്പയുടെ വാതിൽക്കൽ എത്തി. വാതിൽ പകുതി തുറന്നു കിടക്കുകയായിരുന്നു.
ആദിത്യ: “ഹലോ, ഗുഡ് മോർണിംഗ്… ഞാൻ അകത്തേക്ക് വന്നോട്ടെ?”
മറുപടിയൊന്നും കേട്ടില്ല. അവൻ പതുക്കെ അകത്തേക്ക് തല നീട്ടി നോക്കി. കൂപ്പ കാലി ! ശിവാനി അവിടെയില്ല. ബെർത്ത് കൃത്യമായി മടക്കി വെച്ചിരിക്കുന്നു. അവൾ ട്രെയിൻ പൻവേലോ അല്ലെങ്കിൽ താനെയോ എത്തിയപ്പോൾ ഇറങ്ങിയിട്ടുണ്ടാകണം.
”പറഞ്ഞതുപോലെ തന്നെ… ഒരു യാത്ര പോലും പറയാതെ പോയി,” അവൻ പതുക്കെ പിറുപിറുത്തു.
തന്റെ ബാഗ് എടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞപ്പോഴാണ് വിരിച്ചിരുന്ന ഷീറ്റിന് മുകളിൽ വെളുത്ത ഒരു പേപ്പർ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. അവൾ മനപ്പൂർവ്വം വെച്ചതാണോ അതോ അറിയാതെ വീണുപോയതാണോ?
അവൻ ആ പേപ്പർ കയ്യിലെടുത്തു. അവന്റെ ഉറക്കമെല്ലാം ഒരു നിമിഷം കൊണ്ട് പമ്പകടന്നു. അത് ശിവാനിയുടെ MIT Mumbai Admission Admit Card ആയിരുന്നു!
Name: Shivangi Subramanian
Department: Computer Science and Engineering (CSE)
All India Rank: 8
ആദിത്യ ചിരിച്ചുപോയി. പക്ഷേ പെട്ടെന്ന് അവന്റെ മുഖം ഗൗരവത്തിലായി. ഈ അഡ്മിറ്റ് കാർഡും ഐഡി പ്രൂഫും ഇല്ലാതെ അവൾക്ക് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കാൻ പ്രയാസമായിരിക്കും. ഇന്ന് തന്നെയാണ് ഫ്രഷേഴ്സിനുള്ള ആദ്യത്തെ വെരിഫിക്കേഷൻ.
”ശിവാനി… നീ വലിയ ബുദ്ധിശാലിയാണെന്ന് കരുതി, പക്ഷേ ഈ അഡ്മിറ്റ് കാർഡ് ഇല്ലാതെ നീ എങ്ങനെ അവിടെ അഡ്മിഷൻ എടുക്കും?”
________________
മുംബൈ സിഎസ്എംടി (CSMT) സ്റ്റേഷനിലെ ആകെപ്പാടെയുള്ള തിരക്ക്. ട്രെയിനുകളുടെ ഹോൺ മുഴക്കവും അനൗൺസ്‌മെന്റുകളും യാത്രക്കാരുടെ ഉന്തും തള്ളും. ശിവാനി വല്ലാതെ പരിഭ്രമിച്ചിരുന്നു. തന്റെ വലിയ ട്രങ്ക് പെട്ടിയും ബാഗും അരികിൽ വെച്ച് അവൾ ഓരോ പോക്കറ്റും ബാഗിന്റെ ഓരോ അടുക്കും വെപ്രാളത്തോടെ പരതുകയാണ്.
അഡ്മിറ്റ് കാർഡ് കാണാനില്ല!
ശിവാനി: (സ്വയം പിറുപിറുക്കുന്നു) “ഈശ്വരാ… എവിടെ പോയി? അത് ഇല്ലാതെ ഗേറ്റിൽ പോലും കയറ്റില്ലല്ലോ. ആ ചിക്കൻ കറി വീണപ്പോൾ ഡ്രസ്സ് മാറിയ തിരക്കിൽ അവിടെ വെച്ച് മറന്നതാണോ?”
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. മുംബൈ എന്ന ഈ മഹാ നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ തോന്നുന്ന ആ ഒരു നിസ്സഹായത അവളെ തളർത്തുകയായിരുന്നു. പെട്ടെന്ന്, തിരക്കിനിടയിലൂടെ പരിചിതമായ ഒരു ശബ്ദം കേട്ടു.
ആദിത്യ: “ഇതാണോ തിരയുന്നത്?”
ശിവാനി ഞെട്ടിപ്പിടഞ്ഞ് തലയുയർത്തി നോക്കി. മുന്നിൽ ആദിത്യ നിൽക്കുന്നു. തലേദിവസത്തെ ആ സാധാരണക്കാരനായ യാത്രികനല്ല ഇപ്പോൾ അവൻ. കയ്യിൽ ലേറ്റസ്റ്റ് ഐഫോണും, ഷൂസും, ആത്മവിശ്വാസം തുളുമ്പുന്ന ആ ചിരിയും അവനെ വേറിട്ടു നിർത്തി. അവൻ തന്റെ വിരലുകൾക്കിടയിൽ അവളുടെ അഡ്മിറ്റ് കാർഡ് കറക്കിക്കൊണ്ട് നിൽക്കുകയാണ്.
ആദിത്യ: “തന്റെ ‘അൽഗോരിതം’ ഇവിടെ അല്പം തെറ്റിപ്പോയി എന്ന് തോന്നുന്നു. ഇത് ട്രെയിനിൽ ഉപേക്ഷിച്ചിട്ട് വന്നാൽ പിന്നെ കാമ്പസിലേക്ക് എങ്ങനെ കയറാനായിരുന്നു പ്ലാൻ?”
ശിവാനിയുടെ മുഖത്ത് ആശ്വാസം പടർന്നെങ്കിലും, അവളുടെ സ്വാഭാവികമായ ആ ‘റിസർവ്ഡ്’ സ്വഭാവം വിട്ടുമാറിയിരുന്നില്ല. അവൾ വേഗത്തിൽ അവന്റെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി….
ശിവാനി: “താങ്ക്സ്.” (വളരെ താഴ്ന്ന സ്വരത്തിൽ അവൾ അത് പറഞ്ഞു, പക്ഷേ ഒരു മര്യാദയ്ക്ക് വേണ്ടി പോലും അവന്റെ മുഖത്തേക്ക് നോക്കിയില്ല)…
അവൾ ഉടനെ തന്നെ തന്റെ ബാഗും തൂക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി. സാധാരണ ആരെങ്കിലും ഇത്ര വലിയൊരു ഉപകാരം ചെയ്താൽ നിൽക്കുന്നതുപോലെ അവൾ നിന്നില്ല. നന്ദി പറയുന്നതിനേക്കാൾ വലിയൊരു കടമയാണ് ഐഐടിയിൽ എത്തുക എന്നത് അവളുടെ ആ നടത്തത്തിൽ ഉണ്ടായിരുന്നു…
ആദിത്യ അവിടെത്തന്നെ നിന്ന് അവളുടെ പോക്ക് നോക്കി ചിരിച്ചു.
ആദിത്യ: “ഹേയ്… ഒന്ന് നിൽക്ക്! ടാക്സി വിളിക്കാൻ അറിയാമോ? അതോ അവിടെയും ആരെങ്കിലും സഹായിക്കാൻ വരുമെന്ന് കരുതി നിൽക്കുകയാണോ?”
ശിവാനി തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി.
ശിവാനി ടാക്സി സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആദിത്യ തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിലേക്ക് കയറി.
മുംബൈയിലെ ട്രാഫിക്കിലൂടെയും പുതിയ നഗരത്തിന്റെ തിരക്കുകളിലൂടെയും കടന്ന് ശിവാനി MITബോംബെയിലെ ‘ഹോസ്റ്റൽ 15’-ൽ എത്തി. റൂമിൽ സാധനങ്ങളെല്ലാം വെച്ച് ഒന്ന് ഫ്രഷായപ്പോഴാണ് അവൾക്ക് സമാധാനമായത്. ആ ട്രെയിൻ യാത്രയും അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട ആ നിമിഷവും ഒരു പേടിസ്വപ്നം പോലെ അവളുടെ ഉള്ളിലുണ്ട്.
എല്ലാം ഒന്ന് ശാന്തമായപ്പോൾ അവൾ നീരജിനെ വിളിച്ചു.
നീരജ്: “ഹലോ, എത്തിയോ? ഞാൻ എത്ര നേരം കൊണ്ട് വെയിറ്റ് ചെയ്യുവാ. അവിടെ എത്തിയപ്പോൾ എന്നെ വിളിക്കാൻ പോലും സമയം കിട്ടിയില്ലേ?”
നീരജിന്റെ സ്വരത്തിൽ പതിവുപോലെയുള്ള പരാതിയും അധികാരവുമുണ്ടായിരുന്നു.
ശിവാനി: (ക്ഷീണത്തോടെ) “ഇപ്പോഴാടാ ഒന്ന് റൂമിൽ എത്തിയത്. ഭയങ്കര തിരക്കായിരുന്നു. നീ എന്താ ചെയ്യുന്നത്?”
നീരജ്: “ഞാൻ ഇവിടെ ഈ പുതിയ ടെസ്റ്റ് സീരീസ് വർക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഫിസിക്സിലെ ആ മെക്കാനിക്സ് പോർഷൻ കുറച്ച് ടഫാണ്. നീ അവിടെ എത്തിയ സ്ഥിതിക്ക് ഇനി നിനക്ക് ഇതൊന്നും നോക്കാൻ സമയം ഉണ്ടാവില്ലല്ലോ. നീ വലിയ ഐഐടിയൻ ആയില്ലേ!”
ശിവാനി ഒന്ന് ചിരിച്ചു. “ഏയ്, അങ്ങനെയൊന്നുമില്ല. എനിക്കും പഠിച്ചു തുടങ്ങണം. നീ നന്നായി പ്രിപ്പയർ ചെയ്യ്.”
സംസാരത്തിനിടയിൽ, അറിയാതെ ശിവാനി ആ കാര്യം പറഞ്ഞുപോയി.
ശിവാനി: “എടാ… ഇന്ന് സ്റ്റേഷനിൽ വെച്ച് വലിയൊരു അബദ്ധം പറ്റി. എന്റെ അഡ്മിറ്റ് കാർഡ് ട്രെയിനിൽ മറന്നുപോയി. ശരിക്കും പേടിച്ചുപോയി ഞാൻ.”
അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ നീരജിന്റെ ശബ്ദം ആകെ മാറി.
നീരജ്: (അലറിക്കൊണ്ട്) “എന്ത്? അഡ്മിറ്റ് കാർഡ് മറന്നെന്നോ? നീ എന്തൊരു ഉത്തരവാദിത്തമില്ലാത്ത പെൺകുട്ടിയാണ് ശിവാനി? നിനക്ക് എങ്ങനെ ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കാൻ തോന്നി? അച്ഛൻ അത്രയും കഷ്ടപ്പെട്ട് നിന്നെ അവിടെ എത്തിച്ചിട്ട്, ആദ്യത്തെ ദിവസം തന്നെ നീ എല്ലാം കുളമാക്കിയോ?”
ശിവാനി: “നീരജ്… ഒന്ന് കേൾക്ക്… എനിക്ക് അത് തിരിച്ചു കിട്ടി. കൂടെ ഉണ്ടായിരുന്ന ആ ആൾ…”
നീരജ്: “ആര്? ആ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവനോ? അവൻ നിന്റെ പിന്നാലെ വന്നോ? നോക്ക് ശിവാനി, ഞാൻ പറഞ്ഞില്ലേ അവനൊക്കെ വല്ല ഫ്രോഡും ആയിരിക്കും എന്ന്. നീ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ പോയല്ലോ! നിന്റെ ഈ അശ്രദ്ധ കാരണമാണ് മറ്റുള്ളവർക്ക് നിന്റെ മേൽ ഇത്രയും സ്പേസ് കിട്ടുന്നത്. നിനക്ക് ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലേ?”
ശിവാനി തകർന്നുപോയി. താൻ അനുഭവിച്ച പേടി നീരജ് മനസ്സിലാക്കുമെന്നും ആശ്വസിപ്പിക്കുമെന്നുമാണ് അവൾ കരുതിയത്. പക്ഷേ അവനിൽ നിന്ന് കിട്ടിയത് കഠിനമായ ശാസന മാത്രമായിരുന്നു.
ശിവാനി: “നീ എന്തിനാ എന്നോട് ഇങ്ങനെ ചൂടാകുന്നത്? എനിക്ക് അബദ്ധം പറ്റിയതാ. പക്ഷേ അത് തിരിച്ചു കിട്ടിയല്ലോ.”
നീരജ്: “തിരിച്ചു കിട്ടിയത് ഭാഗ്യം. പക്ഷേ നീ ഇനി അവനുമായിട്ട് ഒരു ബന്ധവും വെക്കരുത്. അവൻ നിന്റെ അഡ്മിറ്റ് കാർഡ് തന്നത് വല്ല ലക്ഷ്യവും വെച്ചായിരിക്കും. ഐഐടിയിൽ പോയിട്ട് നീ ഇങ്ങനെ മണ്ടത്തരങ്ങൾ കാണിക്കാനാണെങ്കിൽ അവിടെ നിൽക്കണ്ട, തിരിച്ചു പോന്നോ!”
നീരജ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ശിവാനി ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ട്രെയിനിൽ വെച്ച് ആ അപരിചിതനായ ആദിത്യ കാണിച്ച ആ ഒരു കരുതൽ പോലും, വർഷങ്ങളായി കൂടെയുള്ള നീരജിന് കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തുപോയി.
________________
MITബോംബെ കാമ്പസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമാണ് ആദിത്യ നാരായണൻ. വെറുമൊരു ഇൻഡസ്ട്രിയലിസ്റ്റിന്റെ മകൻ എന്നതിലുപരി, 2 ണ്ട് ഇയർ cse സ്റ്റുഡന്റ്….കാമ്പസിലെ സെക്രട്ടറി ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്മിറ്റി എന്ന നിലയിൽ എല്ലാവർക്കും പ്രിയങ്കരൻ. ഏത് വോളന്ററി ആക്ടിവിറ്റിയുണ്ടെങ്കിലും ആദിത്യ മുന്നിലുണ്ടാകും. പ്രൊഫസർമാർക്ക് പോലും ആദിത്യയുടെ മാനേജ്‌മെന്റ് സ്കില്ലിലും ഇൻ്റലിജൻസിലും വലിയ വിശ്വാസമാണ്.
ഓറിയന്റേഷൻ പ്രോഗ്രാമിന്റെ തലേദിവസം രാത്രി. MITമെയിൻ ബിൽഡിങ്ങിന് മുന്നിലുള്ള കഫറ്റീരിയയിൽ ആദിത്യ തന്റെ സുഹൃത്തും കമ്മിറ്റി മെമ്പറുമായ സ്മിതയോട് സംസാരിക്കുകയായിരുന്നു.
ആദിത്യ: “ഹേയ്, സ്മിതാ…”
സ്മിത: “ഹാ ആദി, പറ. നാളത്തെ പ്രോഗ്രാമിന്റെ ലാസ്റ്റ് മിനിറ്റ് ചെക്കിങ്ങിലാണോ നീ?”
ആദിത്യ: “അതല്ല… നാളെ പുതിയ ബാച്ച് ഫ്രഷേഴ്സ് വരുമല്ലോ. നീ ആരെയെങ്കിലും ‘റാഗ്’ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഐ മീൻ, വെറുതെ ഒന്ന് ഇൻട്രോ എടുക്കാൻ?”
സ്മിത: “വെൽ… സാധാരണ നമ്മൾ ചെയ്യാറുള്ളതാണല്ലോ. ഒരു ചെറിയ ഐസ് ബ്രേക്കിംഗ് സെഷൻ. എന്തേ, നിനക്ക് ആരെങ്കിലും സ്പെഷ്യലായിട്ടുണ്ടോ?”
ആദിത്യ: (ഒരു കള്ളച്ചിരിയോടെ) “ഉണ്ട്. എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം.”
സ്മിത: “പ്രൊസീഡ്… ആദിത്യ നാരായണൻ ഒരു സഹായം ചോദിക്കുമ്പോൾ അത് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.”
ആദിത്യ: “നാളെ മീറ്റിംഗിനിടയിൽ, ശിവാനി സുബ്രഹ്മണ്യൻ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടാകും. പാലക്കാട് നിന്നാണ്. അവളെ ഒന്ന് സ്റ്റേജിലേക്ക് വിളിപ്പിക്കണം. എന്നിട്ട്… അവളെക്കൊണ്ട് എന്നെ വിളിപ്പിക്കണം.”
സ്മിത: “ശിവാനി? നീ അവളെ എവിടെ പരിചയപ്പെട്ടു? എന്താ ഉണ്ടായത്?”
ആദിത്യ പതുക്കെ ട്രെയിനിൽ വെച്ചുണ്ടായ ആ ചിക്കൻ കറി സംഭവവും, ഇഡ്ഡലി ഫ്യൂഷനും, ഒടുവിൽ അവൾ നന്ദി പോലും പറയാതെ അഡ്മിറ്റ് കാർഡും വാങ്ങി നടന്ന കാര്യവും സ്മിതയോട് വിവരിച്ചു.
സ്മിത ഇത് കേട്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കഫറ്റീരിയയിലാകെ മുഴങ്ങി.
സ്മിത: (ചിരിച്ചുകൊണ്ട്) “സീരിയസ്‌ലി ആദി? MITബോംബെയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ, നിന്റെ ഒരു ഫ്രഷർ കുട്ടിയുടെ മുഖത്തേക്ക് ചിക്കൻ കറി തെറിപ്പിച്ചു എന്നോ? എന്നിട്ട് നീ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു! എടാ, ഇത് കേട്ടാൽ കാമ്പസ് മൊത്തം ചിരിക്കും.”
ആദിത്യ: “അതുകൊണ്ടാണല്ലോ നിന്നോട് പറഞ്ഞത്. അവൾക്ക് എന്നെ ഒരു സാധാരണകാരനാണ് എന്നെ അറിയൂ. ഞാൻ ഇവിടുത്തെ ഈ കമ്മിറ്റിയുടെ ഒക്കെ ആളാണെന്ന് അവൾ നാളെ അറിയണം. എനിക്കൊന്ന് അവളുടെ ആ ‘റിസർവ്ഡ്’ ഭാവം മാറിക്കാണണം.”
സ്മിത: “ഓക്കേ ഡൺ! നാളെ ഓറിയന്റേഷന് ശിവാനി സുബ്രഹ്മണ്യൻ ഒരു ഷോക്ക് പ്രതീക്ഷിച്ചാൽ മതി. ഞാൻ അത് ഏറ്റു.”
ആദിത്യ ഒന്ന് ചിരിച്ചു. നാളെ ഓറിയന്റേഷൻ ഹാളിൽ വെച്ച് ആ പഴയ ഇഡ്ഡലി-ചിക്കൻ കറി കഥയുടെ ബാക്കി തുടങ്ങാൻ പോവുകയാണ്. പക്ഷേ ശിവാനി അപ്പോഴും ഹോസ്റ്റലിൽ ഇരുന്ന് നീരജിന്റെ വഴക്ക് ഓർത്ത് വിഷമിക്കുകയായിരുന്നു, നാളെ അവളെ കാത്തിരിക്കുന്ന വലിയ സർപ്രൈസിനെക്കുറിച്ച് അറിയാതെ.
ഇതിനിടയിൽ ട്രെയിൻ വിഷയം ചൂടപ്പം പോലെ പോലെ പരന്നു…
സ്മിതയുമായുള്ള പ്ലാനിംഗിന് ശേഷം ആദിത്യ വീണ്ടും തിരക്കുകളിലേക്ക് മുഴുകി. കാമ്പസിലെ എല്ലാവർക്കും അവൻ “ആദി” മാത്രമാണ്. ജനപ്രിയനായ സെക്രെട്ടറി, എല്ലാവരെയും സഹായിക്കുന്ന വോളന്റിയർ. അവന്റെ അച്ഛൻ ഒരു മൾട്ടി-മില്യണയർ ആണെന്നോ, അവന്റെ ഹോസ്റ്റൽ മുറിയിൽ ഇരുന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ സ്റ്റാർട്ടപ്പ് വളരുന്നതെന്നോ ആർക്കും അറിയില്ല. ആ രഹസ്യം അവൻ അത്രമേൽ സൂക്ഷിച്ചുവെച്ചിരുന്നു…
ഓറിയന്റേഷൻ ഹാളിന് പുറത്ത് ഫ്രഷേഴ്സിന്റെ നീണ്ട നിര രൂപപ്പെട്ടു തുടങ്ങിയിരുന്നു. ആ തിരക്കിനിടയിലാണ് സെക്യൂരിറ്റി ഗാർഡ് കുന്ദൻ സിംഗ് ഓടിക്കിതച്ചു വന്നത്.
കുന്ദൻ: “സാബ്, യെ ദേഖിയേ… ഗേറ്റ് കെ പാസ് ഫിർസെ വോ ലഡ്കിനെ കുച്ച് ഗിരാ ദിയാ. മെയ്നെ ദേഖാ തോ ആപ്കെ പാസ് ലേ ആയ…”
(സാബ്, ഇത് നോക്കൂ… ഗേറ്റ് കടന്നുപോയപ്പോൾ ആ പെൺകുട്ടി വീണ്ടും എന്തോ താഴെയിട്ടു. കണ്ടപ്പോൾ നേരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നതാണ്…)
കുന്ദൻ നീട്ടിയ ആ പേപ്പർ ഷീറ്റ് കണ്ടതും ആദിത്യയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവൻ അത് വാങ്ങി പതുക്കെ വിടർത്തി നോക്കി. അവന്റെ കണ്ണുകളിൽ വിശ്വസിക്കാനാവാത്ത ഒരു ഭാവം മിന്നിമറഞ്ഞു. അടുത്ത നിമിഷം, അത് ഒരു വല്ലാത്ത പുഞ്ചിരിയായി മാറി.
ആദിത്യ: (മനസ്സിൽ) “ശിവാനി… നിന്റെ ഈ മറവി ഉണ്ടല്ലോ, അത് ഇന്ന് നിന്നെ എവിടെ എത്തിക്കുമെന്ന് നിനക്ക് ഒരു നിശ്ചയവുമില്ല.”
അവൻ ആ പേപ്പർ മടക്കി തന്റെ കോട്ടിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു. ആ പേപ്പറിൽ എന്താണെന്ന് കുന്ദനോ കണ്ടുനിന്ന സുഹൃത്തുക്കൾക്കോ മനസ്സിലായില്ല. പക്ഷേ, ആദിത്യയുടെ ആ വന്യമായ ചിരിയിൽ നിന്ന് ഒരുകാര്യം വ്യക്തമായിരുന്നു—അതൊരു നിസ്സാര പേപ്പറല്ല.
അവൻ സ്മിതയെ നോക്കി കണ്ണുചിമ്മി. ഹാളിലേക്ക് കയറാൻ നിൽക്കുന്ന നൂറുകണക്കിന് കുട്ടികൾക്കിടയിൽ പരിഭ്രമിച്ചു നിൽക്കുന്ന ശിവാനിയെ അവൻ ദൂരെ നിന്ന് കണ്ടു.
ആദിത്യ: “My dear girl, today I’m going to make sure you never forget me—or this day.”
MITബോംബെയുടെ വിസ്തൃതമായ കൺവോക്കേഷൻ ഹാൾ. എസി-യുടെ തണുപ്പിലും പുതിയ കുട്ടികളുടെ മുഖത്ത് പരിഭ്രമത്തിന്റെ വിയർപ്പുതുള്ളികൾ കാണാമായിരുന്നു. ഫോർമൽ മീറ്റിംഗുകൾക്ക് ശേഷം അന്തരീക്ഷം പതുക്കെ മാറി. മ്യൂസിക് സിസ്റ്റത്തിൽ നിന്ന് പാട്ടുകൾ ഉയർന്നു. അത് ‘ഐസ് ബ്രേക്കിംഗ്’ സെഷന്റെ തുടക്കമായിരുന്നു.
സ്റ്റേജിന് പിന്നിൽ ആദിത്യ തന്റെ ഫോണിലെ സമയം നോക്കി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ ഒരു വേട്ടക്കാരന്റെ തിളക്കം.
ആദിത്യ: “സ്മിതാ, എപ്പോഴാണ് അവളുടെ ടേൺ?”
സ്മിത: (കുസൃതിയോടെ ചിരിച്ചുകൊണ്ട്) “അവളാണ് ലാസ്റ്റ്. ബെസ്റ്റ് വൺ ഫോർ ദി ലാസ്റ്റ് എന്ന് കേട്ടിട്ടില്ലേ?”
ആദിത്യ: “ഗ്രേറ്റ്. അവൾ ഇത് ഒരിക്കലും മറക്കരുത്.”
ഓരോരുത്തരായി സ്റ്റേജിലെത്തി ഡാൻസ് കളിച്ചും പാട്ടുപാടിയും പോയിക്കൊണ്ടിരുന്നു. ഒടുവിൽ സ്മിത മൈക്കിലൂടെ ആ പേര് വിളിച്ചു.
സ്മിത: “നെക്സ്റ്റ്… ശിവാനി സുബ്രഹ്മണ്യൻ! പ്ലീസ് കം ടു ദി സ്റ്റേജ്.”
സദസ്സിന്റെ ഇടയിൽ നിന്ന് ശിവാനി പതുക്കെ എഴുന്നേറ്റു. അവളുടെ ഹൃദയമിടിപ്പ് ഹാളിന് പുറത്ത് വരെ കേൾക്കാമെന്ന അവസ്ഥയിലായിരുന്നു അവൾ. സ്റ്റേജിലേക്ക് നടക്കാൻ തുടങ്ങിയ അവളെ സ്മിത തടഞ്ഞു.
സ്മിത: “വെയ്റ്റ് വെയ്റ്റ്… ശിവാനി, ബാഗ് അവിടെ വെക്കണ്ട. ടേക്ക് യുവർ ബാഗ് ഓൾസോ. ബാഗുമായിട്ട് തന്നെ സ്റ്റേജിലേക്ക് വരൂ.”
ശിവാനി ഒന്ന് സ്തംഭിച്ചു. “ബാഗോ? എന്തിനാ?” അവൾ മനസ്സിൽ ചോദിച്ചു. പക്ഷേ ചുറ്റുമുള്ള സീനിയേഴ്സിന്റെ നോട്ടം കണ്ടപ്പോൾ മറുത്തു പറയാൻ പേടി തോന്നി.
അവൾ തന്റെ തോളിൽ ആ വലിയ ബാഗും തൂക്കി സ്റ്റേജിലേക്ക് കയറി. മറ്റു കുട്ടികൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, അവിടെയുണ്ടായിരുന്ന സീനിയേഴ്സ് പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരാൾ പതുക്കെ പറയുന്നത് അവൾ കേട്ടു: “ദൈവം നിന്നെ രക്ഷിക്കട്ടെ മോളേ!”
ശിവാനി പതുക്കെ സ്റ്റേജിന്റെ നടുവിലെത്തി. വെളിച്ചം അവളുടെ കണ്ണുകളിലേക്ക് അടിച്ചു കയറുന്നു. അതുവരെ സ്മിതയായിരുന്നു മൈക്ക് പിടിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് സ്മിത മൈക്ക് മറ്റൊരാൾക്ക് കൈമാറി പിന്നിലേക്ക് മാറി.
അവിടേക്ക് നടന്നു വന്ന ആളെ കണ്ടതും ശിവാനി ശരിക്കും ‘ഷോക്ക്’ അടിച്ചു പോയി!
വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച്, ആ രൂപം.
അത് തന്റെ ചിക്കൻ കറി വീഴ്ത്തിയ, രാത്രി കൂപ്പയ്ക്ക് പുറത്ത് കിടത്തിയ, തന്റെ അഡ്മിറ്റ് കാർഡ് എടുത്തു തന്ന ആ ട്രെയിനിലെ ‘സാധാരണക്കാരൻ’ ആയിരുന്നില്ല.
കാമ്പസിലെ മുഴുവൻ കുട്ടികളും ആവേശത്തോടെ കൈയടിക്കുന്ന, പ്രൊഫസർമാർ ബഹുമാനത്തോടെ നോക്കുന്ന ആദിത്യ നാരായണൻ!
അവൾ വായടച്ചു നിൽക്കുകയാണ്. ഒന്നും മിണ്ടാൻ കഴിയുന്നില്ല. ആദിത്യ അവളുടെ തൊട്ടടുത്ത് വന്നു നിന്നു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ മൈക്ക് ഓൺ ചെയ്തു.
ആദിത്യ മൈക്ക് കയ്യിലെടുത്തു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു. ശിവാനി വിറയ്ക്കുന്ന കൈകളോടെ മൈക്ക് വാങ്ങി. സദസ്സ് മുഴുവൻ നിശബ്ദമായി.
ആദിത്യ: “നമുക്ക് ഈ സെഷൻ തുടങ്ങുന്നതിന് മുൻപ് ഒരു ചെറിയ Q&A (ചോദ്യോത്തരം) നടത്തിയാലോ? ശിവാനി, നിന്റെ ഫേവറിറ്റ് ഡിഷ് ഏതാണ്?”
ഹാളിൽ ആകെ ഒരു ചിരി പടർന്നു. ആദിത്യയുടെ ഉദ്ദേശം എന്താണെന്ന് അറിഞ്ഞുകൂടാതെയെങ്കിലും എല്ലാവരും ആവേശത്തിലായി….
ശിവാനി: (വിറയ്ക്കുന്ന സ്വരത്തിൽ) “ഇഡ്ഡലിയും… സാമ്പാറും…”
ആദിത്യ: (ഒരു കള്ളച്ചിരിയോടെ) “അതെയോ? എന്തുകൊണ്ടാണ് അത് മാത്രം നിനക്ക് ഇത്ര ഇഷ്ടം? പരീക്ഷണങ്ങൾ നടത്തിക്കൂടെ? ഇഡ്ഡലിയും ചിക്കൻ കറിയും കൂട്ടി നീ എന്നെങ്കിലും കഴിച്ചിട്ടുണ്ടോ?”….
ഹാളിലാകെ പൊട്ടിച്ചിരി ഉയർന്നു. ‘വെറൈറ്റി ഈസ് ദ സ്പൈസ് ഓഫ് ലൈഫ്’ എന്ന് കേട്ടിട്ടില്ലേ എന്ന് ആദിത്യ ചോദിച്ചപ്പോൾ ശിവാനി അപമാനം കൊണ്ട് തല താഴ്ത്തി. ട്രെയിനിൽ വെച്ച് തന്റെ ഇഡ്ഡലിയിലേക്ക് അവന്റെ ചിക്കൻ കറി വീണത് അവൻ എല്ലാവരുടെയും മുന്നിൽ വെച്ച് പരസ്യമാക്കിയിരിക്കുന്നു!
ആദിത്യ: “ശരി, രണ്ടാമത്തെ ചോദ്യം. ഒരാൾ നിനക്ക് വലിയൊരു സഹായം ചെയ്താൽ, മിനിമം മര്യാദയുടെ പേരിൽ നീ തിരിച്ച് എന്ത് ചെയ്യണം?”
ശിവാനി ഒന്നും മിണ്ടാതെ നിന്നു. അവളുടെ നിശബ്ദത കണ്ട് ആദിത്യ സദസ്സിനെ നോക്കി.
ആദിത്യ: “ഗയ്സ്, ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ… എന്താണ് പറയേണ്ടതെന്ന്?”
സദസ്സ് ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു: “താങ്ക് യു!”
ആദിത്യ ശിവാനിയെ ഒന്ന് നോക്കി. അവൾ പതുക്കെ, ഒരു വിറയലോടെ മന്ത്രിച്ചു:
“താങ്ക്… യു…”
ആദിത്യ: “ഓക്കേ, അടുത്തത് ഒരു ടാസ്ക് ആണ്. ശിവാനി, നിന്റെ ബാഗ് ഒന്ന് ഉയർത്തി എല്ലാവർക്കും കാണിച്ചു കൊടുക്ക്.”
ശിവാനി പരിഭ്രമിച്ചു. “ബാഗോ? എന്തിനാ?”
ആദിത്യ: (അല്പം കടുപ്പത്തിൽ) “ഷോ ഇറ്റ്!”
അവൾ തന്റെ വലിയ ബാഗ് വിറയ്ക്കുന്ന കൈകളോടെ ഉയർത്തിപ്പിടിച്ചു. ആദിത്യ അത് എല്ലാ വശവും തിരിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.
ആദിത്യ: “ഗയ്സ്, ഈ ബാഗിൽ എവിടെയെങ്കിലും വലിയൊരു ഓട്ട നിങ്ങൾ കാണുന്നുണ്ടോ?”
സദസ്സ് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി: “നോ…!”
ആദിത്യ: “യെസ്, ഇറ്റ് ഈസ് കൺഫേംഡ്. ഈ ബാഗിന് ഓട്ടയൊന്നുമില്ല.
റാങ്ക് എട്ട് ആണെന്ന് ശിവാനി പറഞ്ഞിട്ടും ആദിത്യയുടെ മുഖത്തെ ഭാവം മാറിയില്ല. അവൻ മൈക്ക് ഒന്നുകൂടി മുറുക്കിപ്പിടിച്ചു അവളുടെ നേരെ തിരിഞ്ഞു.
ആദിത്യ: “റാങ്ക് ഒക്കെ കൊള്ളാം. പക്ഷേ എനിക്ക് മറ്റൊരു സംശയമുണ്ട്. നീ തന്നെയാണ് യഥാർത്ഥ ശിവാനി സുബ്രഹ്മണ്യൻ എന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?”
ഹാളിലുണ്ടായിരുന്ന ചിരി പെട്ടെന്ന് നിലച്ചു. എല്ലാവരും ആദിത്യയുടെ മുഖത്തേക്ക് നോക്കി. ശിവാനി സ്തംഭിച്ചുപോയി….
ആദിത്യ: “ടു ബി മോർ സ്പെസിഫിക്… നിന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളത്? ശരിക്കുള്ള ശിവാനി സുബ്രഹ്മണ്യൻ പാലക്കാട്ടെ വീട്ടിൽ തന്റെ അഡ്മിറ്റ് കാർഡിനായി കാത്തിരിക്കുകയാണോ എന്ന് ആർക്കറിയാം? നീ വെറുമൊരു ആൾമാറാട്ടക്കാരി അല്ലെന്ന് എങ്ങനെ ഉറപ്പിക്കും?”…
ആദിത്യയുടെ ചോദ്യം എങ്ങോട്ടാണെന്ന് ശിവാനിക്ക് മനസ്സിലായി. അവളുടെ നെഞ്ചിടിപ്പ് കൂടി. അവൾ തന്റെ ബാഗിലേക്ക് നോക്കി, അത് നെഞ്ചോട് ചേർത്ത് പിടിച്ചു. അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട വിവരം ഇപ്പോൾ പറഞ്ഞാൽ അത് വലിയൊരു കുറ്റസമ്മതമായി മാറുമെന്ന് അവൾ ഭയന്നു….
ആദിത്യ: (അല്പം കൂടി കടുപ്പത്തിൽ) “കാണിച്ചു തന്നേ… നിന്റെ അഡ്മിറ്റ് കാർഡ് ഇപ്പോഴൊന്നു കാണിച്ചേ! അതോ അത് നീ വഴിയിൽ കളഞ്ഞോ? കാണിക്കൂ… അല്ലാതെ നിന്നെ ഇവിടുന്ന് വിടാൻ കഴിയില്ല!”
ഹാളിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പടർന്നു. അതുവരെ ഈ റാഗിംഗ് ആസ്വദിച്ചിരുന്ന സ്മിതയുടെ മുഖത്ത് പോലും ഇപ്പോൾ ഒരു ആശങ്ക നിഴലിച്ചു. ആദിത്യയുടെ ശബ്ദത്തിലെ അധികാരം ശിവാനിയെ ആകെ തളർത്തിക്കളഞ്ഞു. അവൾ വിറയ്ക്കുകയായിരുന്നു.
കുറച്ചു നിമിഷത്തെ ആ ഭീകരമായ നിശബ്ദതയ്ക്ക് ശേഷം, ആദിത്യ പതുക്കെ തന്റെ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ടു. അവൻ ആ മടക്കിയ പേപ്പർ പുറത്തെടുത്തു.
ആദിത്യ: “ഇതാ… ഇതാണ് നിന്റെ തെളിവ്.”
അവൻ ആ അഡ്മിറ്റ് കാർഡ് അവൾക്ക് നേരെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ, കണ്ണ് നിറഞ്ഞൊഴുകുന്ന അവസ്ഥയിൽ അവൾ അത് വാങ്ങി. തന്റെ സർവ്വസ്വവും തിരിച്ചു കിട്ടിയ ആശ്വാസത്തിലും അപമാനത്തിലും അവൾ തകർന്നുപോയി.
ആദിത്യ പെട്ടെന്ന് സദസ്സിനെ നോക്കി. അവന്റെ സ്വരം ഇപ്പോൾ കാർക്കശ്യമുള്ളതായിരുന്നു.
ആദിത്യ: “ഫ്രഷേഴ്സ്!!! ഇതൊരു വാണിംഗ് ആണ്. നിങ്ങളുടെ സ്റ്റുഡന്റ് ഐഡി കിട്ടുന്നത് വരെ ഇതാണ് നിങ്ങളുടെ ഐഡന്റിറ്റി. ഇതിന് ഈ രാജ്യത്ത് മൊത്തം വിലയുണ്ട്. ആരെങ്കിലും ഇത് ദുരുപയോഗം ചെയ്താൽ നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാകും. അതുകൊണ്ട് ഇതൊരു തമാശയായി കാണരുത്!”
സദസ്സിലെ ഓരോ കുട്ടിയും ആ അച്ചടക്കത്തിന് മുന്നിൽ തലതാഴ്ത്തി. അവസാനം ആദിത്യ ശിവാനിക്ക് നേരെ തിരിഞ്ഞു. അവന്റെ സ്വരം ഇപ്പോൾ വല്ലാതെ താഴ്ന്നതും മൃദുവായതുമായിരുന്നു.
ആദിത്യ: “നൗ യു മേ ഗോ… ശിവാനി.”
ശിവാനി ഒന്നും മിണ്ടാതെ, ആ അഡ്മിറ്റ് കാർഡ് നെഞ്ചോട് ചേർത്ത് പിടിച്ച് സ്റ്റേജിൽ നിന്ന് പതുക്കെ ഇറങ്ങി. ആദിത്യയുടെ ആ ‘സോഫ്റ്റ്’ വോയിസ് കേട്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്തൊരു വിങ്ങൽ തോന്നി. തന്റെ തെറ്റുകൾ അത്രയും പേരുടെ മുന്നിൽ വിചാരണ ചെയ്യപ്പെട്ടെങ്കിലും, അവൻ തന്ന ആ പാഠം അവൾക്ക് മറക്കാൻ കഴിയില്ലായിരുന്നു…
ശിവാനി തന്റെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് വിങ്ങിക്കരയുകയായിരുന്നു. അവളുടെ കണ്ണുനീരിൽ തലയിണ ആകെ നനഞ്ഞു. MITബോംബെ എന്ന വലിയ സ്വപ്നത്തിലേക്ക് അവൾ നടന്നുകയറിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. എന്നാൽ ആദ്യ ദിവസം തന്നെ ഇത്രയും വലിയൊരു അപമാനം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.
മുറിയിലെ നിശബ്ദത അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. തന്റെ സങ്കടങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ ആരുണ്ട്? പുതിയ കൂട്ടുകാരെല്ലാം അവളെ ‘മറവിക്കാരി’ എന്ന രീതിയിലാണ് ഇപ്പോൾ നോക്കുന്നത്. പോരാത്തതിന് റാങ്ക് എട്ടിന്റെ ഭാരവും.
അവൾ പതുക്കെ തന്റെ ഫോൺ എടുത്തു. നീരജിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. അവനെ ഒന്ന് വിളിച്ചാലോ? പക്ഷേ വേണ്ട എന്ന് അവൾ ഉടനെ തീരുമാനിച്ചു.
ശിവാനി: (സ്വയം മന്ത്രിച്ചു) “നീരജിനെ വിളിച്ചാൽ അവൻ എന്നെ ആശ്വസിപ്പിക്കില്ല. പകരം ‘ഞാൻ പറഞ്ഞില്ലേ നീ മണ്ടിയാണെന്ന്’ എന്ന് പറഞ്ഞ് വീണ്ടും കുറ്റപ്പെടുത്തുകയേ ഉള്ളൂ. എന്റെ അഡ്മിറ്റ് കാർഡ് വീണ്ടും കളഞ്ഞുപോയത് അറിഞ്ഞാൽ അവൻ എന്നെ ഫോണിലൂടെ കൊന്നുകളയും.”
അവൾക്ക് നീരജിനോടുള്ള പേടിയും ആദിത്യയോടുള്ള വെറുപ്പും ഒരുപോലെ കൂടി വന്നു. ആദിത്യ നാരായണൻ… ആ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ കനൽ കത്തുന്നുണ്ടായിരുന്നു.
ശിവാനി: “അവൻ എന്തിനാ എന്നെ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്തിയത്? സഹായിക്കാൻ വന്നതാണെങ്കിൽ മാന്യമായി തന്നുകൂടെ? എല്ലാവരും നോക്കി നിൽക്കെ എന്നെ ഒരു കള്ളിയെപ്പോലെ ചോദ്യം ചെയ്തത് എന്തിനാ? ജീവിതത്തിൽ ഇത്രയും വലിയൊരു തലവേദനയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.”
അവൾ ആദിത്യയെ അത്രമേൽ വെറുക്കാൻ തുടങ്ങിയിരുന്നു.
പക്ഷേ, വിധി ക്കു മറ്റു ചില പ്ലാനുണ്ടായിരുന്നു…
Your email address will not be published.