ഹോം ← മുൻ ഭാഗങ്ങൾ

തേജാത്മികം 9

 

ദേവൂന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒന്നര കൊല്ലം കഴിയുന്നു. അന്ന് ആ കതിർമണ്ഡപത്തിൽ നിരഞ്ജന്റെ താലി കഴുത്തിൽ കയറുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാൽ അതിനു ശേഷം എന്നോടോ അച്ഛനോടോ എന്തിന് അമ്മയോട് പോലും സ്നേഹത്തോടെ ഒരു വാക്ക് അവൾ മിണ്ടിയിട്ടില്ല.

സാധാരണ കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാവും എല്ലാ നവവധുവും യാത്ര ആകുന്നത് എന്നാൽ അന്ന് അത് ഉണ്ടായില്ല.

ഞങ്ങളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ നിരഞ്ജന്റെ കൂടെ കാറിൽ കയറി പോയി. ആ സമയങ്ങളിൽ അവളുടെ കണ്ണുകൾ നനഞ്ഞില്ല മുഖത്ത് സന്തോഷമോ സങ്കടമോ ഉണ്ടായിരുന്നില്ല ഒരു തരം മരവിപ്പ് മാത്രം.

 

 

 

“… അച്ഛാ ദേവൂന് ഇപ്പൊ ഏഴാം മാസം അല്ലെ അവളെ ഇവിടേക്ക് കൂട്ടികൊണ്ട് വരണ്ടേ…” ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന അച്ഛനോട് ഞാൻ ചോദിച്ചു.

 

 

 

“… നമ്മൾ വിളിച്ചാൽ അവൾ വരുമോ…” ആശങ്കയോടെ അച്ഛൻ ചോദിച്ചു.

 

 

 

“…നാട്ടുനടപ്പ് അനുസരിച്ച് ആദ്യ പ്രസവം പെണ്ണ് വീട്ടുകാർ ആണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇ സമയം അവൾ ഇവിടെ ഉണ്ടാവണം. മാത്രവുമല്ല ഞാൻ എന്റെ മോളോട് മനസറിഞ്ഞു സംസാരിച്ചിട്ട് എത്ര കാലം ആയെന്നോ…” ഉള്ളിൽ നിന്നും വന്ന സങ്കടവും തേങ്ങലും സരിതുമ്പിൽ ഒതുക്കികൊണ്ട് ദേവന്റെ അമ്മ പറഞ്ഞു.

 

 

 

“…നമ്മൾ ആയിട്ട് ഒന്നും ചെയ്തത് അല്ലല്ലോ. അവൾ അല്ലെ ഇങ്ങോട്ട് വരാനോ ഒന്ന് വിളിക്കാനോ കൂട്ടക്കാത്തത്…” ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ ദേവന്റെ അച്ഛൻ പറഞ്ഞു.

 

 

 

“…അവൾക്ക് നമ്മളെ വേണ്ടെങ്കിലും നമ്മുക്ക് അവളെ ഉപേക്ഷിക്കാൻ പറ്റോ. എങ്ങനെ നടന്ന കൊച്ച് ആണെന്ന് അറിയോ കല്യാണം കഴിഞ്ഞതോടെ അതിന്റെ ചിരിയും കളിയും എല്ലാം പോയി…”

 

 

 

“… അത് ശെരിയ. അവൾ പോയതോടെ ഈ വീടും ആകെ ഉറങ്ങിയാ മട്ട. പോരാത്തതിന് എന്നും പ്രശ്നങ്ങളും ദുരിതങ്ങളും മാത്രം…” ദേവന് തോന്നിയ കാര്യങ്ങൾ അവനും പറഞ്ഞു.

 

 

 

“… ടാ മോനെ നമുക്ക് എവിടെയാട തെറ്റ് പറ്റിയത്…” കുടുംബത്തിന്റെ അവസ്ഥ കണ്ട് ചെറിയൊരു നീറ്റലോടെ അച്ഛൻ ദേവനോട് ചോദിച്ചു.

 

 

 

“…നിങ്ങൾ കഴിഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കാതെ എന്റെ മോളെ കൂട്ടികൊണ്ട് വരുന്നതിനെ പറ്റി ആലോചിക്ക്…” അമ്മ ഇടക്ക് കേറി പറഞ്ഞു.

 

 

 

“…ഞാൻ നിരഞ്ജന്റെ അച്ഛനെ വിളിച്ച് സംസാരിക്കാം…” അതും പറഞ്ഞ് ദേവന്റെ അച്ഛൻ ഫോൺ എടുത്ത് പുള്ളിയോട് സംസാരിച്ചു.

 

 

 

“…പുള്ളി വീട്ടിൽ എല്ലാരോടും കൂടെ ആലോചിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു…” അച്ഛൻ അത് പറഞ്ഞതും എല്ലാരും പിരിഞ്ഞുപോയി.

 

 

 

“…നിരഞ്ജന്റെ അച്ഛൻ വിളിച്ചിരുന്നു. അടുത്ത ആഴ്ച അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…”രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോ അച്ഛൻ പറഞ്ഞു.

 

 

 

“…ആണോ ഞാൻ നമ്മുടെ ബന്ധുക്കളെ എല്ലാം വിളിച്ചു പറയട്ടെ. നാളെ തന്നെ അങ്ങോട്ട് കൊണ്ടുപോകാനുള്ള പലഹാരങ്ങൾ എല്ലാം ഉണ്ടാക്കണം നിങ്ങൾ തെക്കേലെ ജാനുവിനെകൂടെ വിളിക്ക് ഒരു സഹായത്തിന്. അല്ലെങ്കിൽ വേണ്ട ഒരാഴ്ച ഇല്ലേ എന്റെ മോൾക്ക് വേണ്ടത് എല്ലാം ഞാൻ തന്നെ ഉണ്ടാക്കിക്കോളാം…” ഏറെ നാൾക്ക് ശേഷം തന്റെ മോളെ കാണാൻ പോകുന്ന സന്തോഷത്തിൽ ആ അമ്മ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.

 

 

 

“… അധികം സന്തോഷിക്കണ്ട. ഇത് വലിയ ചടങ്ങ് ആയി നടത്താൻ ഒന്നും അവർക്ക് താല്പര്യം ഇല്ല. അതുകൊണ്ട് നമ്മൾ മൂന്നുപേർ മാത്രം ചെന്നാൽ മതിയെന്ന പറഞ്ഞെ…”

 

 

 

“… അപ്പൊ ബന്ധുക്കൾ ഒന്നും വേണ്ടേ. നാട്ടു നടപ്പ് വെച്ച് ബന്ധുക്കരെ കൂട്ടി വലിയ ആഘോഷമായിട്ടാണ് പെണ്ണിനെ കൊണ്ട് വരേണ്ടത്…”

 

 

 

“… അത് എനിക്കും അറിയാം. ഇത് ഇപ്പോ ഇങ്ങനെ മതിയെന്ന് അവർ പറയുമ്പോൾ നമുക്ക് എതിർക്കാൻ പറ്റോ…”

 

 

 

“… എന്തെങ്കിലും ആവട്ടെ നമുക്ക് നമ്മുടെ ദേവൂനെ കൂട്ടികൊണ്ട് വന്നാൽ പോരെ. ബന്ധുക്കൾ ആരും വരാതിരിക്കുന്നതാ നല്ലത്. ഇല്ലെങ്കിൽ അവിടെ ചെന്ന് ഓരോ കുറ്റവും കുറവും പറഞ്ഞോണ്ടിരിക്കും…” ബന്ധുക്കളെ കൂട്ടാൻ പറ്റില്ലെന്ന് കേട്ട അമ്മ വിഷമിക്കാതിരിക്കാൻ ദേവൻ ഓരോ ന്യായങ്ങൾ നിരത്തി.

 

 

 

പിറ്റേന്ന് മുതൽ രാപകൽ ഇല്ലാതെ സ്വന്തം മോൾക്ക് കൊടുക്കാനുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ. എന്നും എനിക്കും അച്ഛനും കഴിക്കാനുള്ള ഭക്ഷണം അമ്മയാണ് വിളമ്പി തരാറുള്ളത്. ഇപ്പൊ എല്ലാ ആഹാരവും ടേബിളിൽ എത്തും എന്നല്ലാതെ അമ്മയെ അവിടെ എങ്ങും കാണില്ല. കക്ഷി എപ്പോഴും അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും.

 

 

ഒരാഴചക്ക് ശേഷം ഏറെ ഉത്സാഹത്തോടെ കാറിന്റെ ഡിക്കിയിൽ അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ എല്ലാം ഒരു വട്ടിയിൽ ആക്കി വെച്ച് അവർ മൂന്നുപേരും നിരഞ്ജന്റെ വീട്ടിലേക്ക് തിരിച്ചു.

 

 

 

“… ആഹാ നിങ്ങൾ ഇത്ര നേരത്തെ എത്തിയോ…” ഉമ്മറത്ത് ഇരുന്ന് പത്രം വായിച്ചോണ്ട് ഇരുന്ന നിരഞ്ജന്റ അച്ഛൻ ക്ലോക്കിലേക്ക് നോക്കി ചോദിച്ചു.

 

 

 

“… 10 മണിക്ക് ഇറങ്ങാൻ ഇരുന്നത. പക്ഷെ ഇവൾ ഇരിക്കപ്പൊറുതി തരാത്തത് കൊണ്ട് ഞങ്ങൾ നേരത്തെ ഇങ്ങു പോന്നു…” അമ്മയെ കളിയാക്കികൊണ്ട് അച്ഛൻ പറഞ്ഞു.

 

 

 

“…മോളെ ദേവു ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ…” നിരഞ്ജന്റെ അച്ഛൻ പത്രം മടക്കി ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.

 

 

 

“… ആഹ എല്ലാരും എത്തിയോ. വന്ന കാലിൽ നിക്കാതെ എല്ലാരും കേറി ഇരിക്ക്…” വളരെ സ്നേഹത്തോടെ നിരഞ്ജന്റെ അമ്മ എല്ലാരെയും ഉള്ളിലേക്ക് കയറ്റി ഇരുത്തി.

 

 

 

“… നിരഞ്ജൻ ഇവിടില്ലേ…” വന്ന് കുറച്ചു കഴിഞ്ഞിട്ടും നിരഞ്ജനെ കാണാതായപ്പോ ദേവൻ തിരക്കി.

 

 

 

“… അവന് ഒരു മീറ്റിംഗ് ഉണ്ട് അതുകൊണ്ട് കമ്പനി വരെ പോയേക്കുവാ. ഉച്ചക്ക് ഊണ് കഴിക്കാറാവുമ്പോൾ അവൻ ഇങ്ങ് എത്തിക്കോളും…” ചെറു പുഞ്ചിരിയോടെ നിരഞ്ജന്റെ അച്ഛൻ പറഞ്ഞു.

 

 

 

“… അയ്യോ മോൾ ഇതൊക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നോ. ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ ഈ സമയത്ത് വെയിറ്റ് ഒന്നും എടുക്കരുതെന്ന്…” കുടിക്കാനുള്ള ഡ്രിങ്ക്സ് കൊണ്ട് വന്ന ദേവൂനെ നിരഞ്ജന്റെ അമ്മ സ്നേഹത്തോടെ ശാസിച്ചു.

 

 

 

“… ഇവൾ എപ്പോഴും ഇങ്ങനെയാ ഈ സമയത്ത് ഇതൊന്നു ചെയ്യരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. ഞാൻ നിങ്ങളോട് സംസാരിച്ചോണ്ട് ഇരുന്നത് കൊണ്ട് വെള്ളത്തിന്റെ കാര്യം അങ്ങ് മറന്നുപോയി. എന്നെ അടുക്കളയിലേക്ക് കാണാത്തത് കൊണ്ടാവും മോൾ ഇതെല്ലാം എടുത്തോണ്ട് വന്നത്…” എല്ലാർക്കും കുടിക്കാൻ വെള്ളം നൽകുന്ന വേളയിൽ നിരഞ്ജന്റെ അമ്മ പറഞ്ഞു.

 

 

എല്ലാരും വളരെ സന്തോഷത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു എന്നാൽ ദേവൂന്റെ മുഖത്ത് മാത്രം അധികം സന്തോഷം ഒന്നും കണ്ടില്ല. ദേവൂനെ അമ്മ മാറ്റി നിർത്തി സംസാരിച്ചെങ്കിലും അവളുടെ വാക്കിൽ ഒരു സന്തോഷവും അമ്മക്ക് തോന്നിയില്ല. ജനിച്ചപ്പോൾ തൊട്ട് തനിക്ക് അറിയാവുന്ന ദേവു തന്നെയാണോ തനിക്ക് മുന്നിൽ നിക്കുന്നത് എന്നുപോലും ഒരുനിമിഷം ആ അമ്മക്ക് തോന്നി. പിന്നെ പ്രെഗ്നൻസി ടൈം ആവുമ്പോൾ സാധാരണ പെൺകുട്ടികൾക്ക് ഉള്ള ആദിയും പേടിയും കൊണ്ട് ആവും എന്ന് കരുതി അമ്മ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഉച്ചക്ക് കഴിക്കാറായപ്പോൾ നിരഞ്ജൻ വന്നു. പെണ്ണ് വീട്ടുകാരോട് വളരെ മാന്യമായ രീതിയിൽ തന്നെ അവൻ പെരുമാറി. ഉച്ചക്ക് എല്ലാരും കഴിക്കാൻ ഇരുന്നപ്പോ പിന്നെ കഴിക്കാം എന്ന് പറഞ്ഞ് മാറി നിന്ന ദേവുവിനെ അമ്മ നിർബന്ധിച്ചു അവർക്ക് ഒപ്പം ഇരുത്തി. നിരഞ്ജന്റെ അമ്മ എല്ലാർക്കും കഴിക്കാനുള്ള ഭക്ഷണം വിളമ്പി നൽകി.

 

 

 

“…നിങ്ങൾ ബന്ധുക്കളെ ഒന്നും കൊണ്ട് വരണ്ട എന്ന് പറഞ്ഞോണ്ട ഞങ്ങൾ മാത്രം വന്നത്. അല്ലെങ്കിൽ ഇത് വലിയൊരു ആഘോഷം ആയി നടത്തേണ്ടത് ആയിരുന്നു…” കഴിക്കുന്നതിന്റെ ഇടക്ക് ദേവന്റെ അമ്മ പറഞ്ഞു.

 

 

 

“…ദേവു തന്നെയാ പറഞ്ഞത് വലിയ ആഘോഷം ഒന്നും വേണ്ട എന്ന്…” വിളമ്പുന്നതിന്റെ ഇടക്ക് നിരഞ്ജന്റെ അമ്മ പറഞ്ഞു.

 

 

 

“…അതെന്താ മോളെ അങ്ങനെ പറഞ്ഞെ. നമ്മുടെ കുടുംബത്തിൽ നല്ലൊരു കാര്യം നടക്കുമ്പോൾ ബന്ധുക്കളെ ഒക്കെ അറിയിക്കേണ്ട. ഇല്ലെങ്കിൽ നാളെ അവർ പറയില്ലേ ഏഴാം മാസം മോളെ കൂട്ടികൊണ്ട് വരാൻ അവരെ വിളിച്ചില്ല എന്ന്…” ചെറിയ ചിരിയോടെ ദേവൂന്റെ അച്ഛൻ പറഞ്ഞു.

 

 

 

“… ഞാൻ ആരുടെ കൂടെയും എങ്ങോട്ടും വരുന്നില്ല…” കഴിപ്പ് മതിയാക്കി അച്ഛനെ നോക്കി ദേവു പറഞ്ഞു.

 

 

 

“… മോളെ ഇതൊരു ചടങ്ങ് ആണ്. ആദ്യ പ്രസവം പെണ്ണിന്റെ വീട്ടിൽ വേണം എന്നുള്ളത്…” അമ്മ ദേവൂനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.

 

 

 

“… അനാഥ പെൺപിള്ളേരുടെ കല്യാണം കഴിഞ്ഞാൽ ആദ്യ പ്രസവം ഭർത്താവിന്റെ വീട്ടിൽ തന്നെ അല്ലെ നടത്താറ്. അല്ലാതെ അനാഥദാലയത്തിൽ അല്ലൊല്ലോ. ഞാൻ എന്തായലും ഇവിടം വിട്ട് എങ്ങോട്ടും വരാൻ ഒരുക്കം അല്ല…” കഴിച്ചു കഴിഞ്ഞ ഇലയുമായി ദേവു അടുക്കളയിലേക്ക് പോയി. കഴിച്ചോണ്ട് ഇരുന്ന ബാക്കി ഉള്ളവർ ഒരു നിമിഷം സ്തംഭിച്ചു പോയി.

 

 

 

“…അവൾ പറഞ്ഞത് ഒന്നും നിങ്ങൾ കാര്യം ആക്കണ്ട. നിങ്ങൾ കഴിക്ക്…” നിരഞ്ജൻ എല്ലാരേയും അശ്വസിപ്പിക്കാൻ ശ്രമിചെങ്കിലും. ഒരുവറ്റ് പോലും ഇറക്കാൻ കഴിയാതെ ദേവനും അച്ഛനും അമ്മയും ധർമസങ്കടത്തിൽ ആയി.

 

 

 

“… അവൾക്ക് വരാൻ ഇഷ്ട്ടം ഇല്ലെങ്കിൽ നിർബന്ധിക്കാൻ നിക്കണ്ട…” ഊണിനു ശേഷം ഹാളിൽ ഒത്തുകൂടിയതും നിരഞ്ജൻ പറഞ്ഞു.

 

 

 

“… മോനെ അത്…” അമ്മ വിഷമത്തോടെ നിരഞ്ജനെ നോക്കി.

 

 

 

“…അമ്മ വിഷമിക്കാതെ അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇവിടെ ആവുമ്പോൾ എനിക്കും ഇവളെ എപ്പോഴും കണ്ടോണ്ട് ഇരിക്കാലോ…” നിരഞ്ജൻ അവരെ അശ്വസിപ്പിനായി പറഞ്ഞു.

 

 

 

“… അല്ല എന്താ ഇതൊക്കെ…” വിഷയം മാറ്റാനായി പേപ്പർ കൊണ്ട് മൂടിപ്പോലെ മറച്ചു വച്ചിരുന്ന വട്ടികളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.

 

 

 

“… ഇത് ദേവൂന് വേണ്ടി കൊണ്ട് വന്നതാ…” പുഞ്ചിരിയോടെ അമ്മ പറഞ്ഞു.

 

 

 

“… ആഹാ…ദേവു ഇങ്ങു വന്നേ അമ്മ നിനക്ക് വേണ്ടി എന്തൊക്കെയാ കൊണ്ട് വന്നിരിക്കുന്നെന്നു നോക്കിയേ…” നിരഞ്ജൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ദേവു അമ്മായിഅമ്മക്ക് ഒപ്പം അവരുടെ അടുത്തേക്ക് വന്നു.

 

 

 

“… ആഹാ നിങ്ങൾ പലഹാരങ്ങൾ കൊണ്ടാണോ വന്നേ. രാവിലെ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ…” ദേവുവിന്റെ അമ്മായിഅമ്മ പറഞ്ഞു.

 

 

 

“… ദാ മോളെ കഴിക്ക്. അമ്മ മോൾക്ക് വേണ്ടി ഉണ്ടാക്കിയത…” വട്ടിയിലെ പേപ്പർ മാറ്റി ഒരു നെയ്യപ്പം എടുത്ത് അമ്മ ദേവൂന് നേരെ നീട്ടി.

 

 

 

“… എനിക്ക് വേണ്ട.ഞാൻ ഇപ്പൊ ഓയിലി ഫുഡ്‌ ഒന്നും കഴിക്കാറില്ല…” അമ്മ സ്നേഹത്തോടെ വെച്ചുനീട്ടിയ പലഹത്തിന് നേരെ അവൾ മുഖം തിരിച്ചു.

 

 

 

“…😡ദേവു. നീ അധികം ഷോ കാണിക്കാതെ അത് കഴിക്കാൻ നോക്ക്. അമ്മ എത്ര കഷ്ടപ്പെട്ട നിനക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് അറിയോ…” ഇതുവരെ ദേവു കാണിച്ചത് എല്ലാം ക്ഷമിച്ച ദേവന് ഇത് ഉൾകൊള്ളാൻ കഴിയാതെ പെട്ടെന്ന് ദേഷ്യം വന്നു.

 

 

 

“…ടാ മിണ്ടാതിരിക്കട. വയറ്റിക്കണ്ണിയോട് ആണോടാ ദേഷ്യപെടുന്നേ…” ദേവന്റെ കൈയിൽ അടിച്ചുകൊണ്ട് ദേവന്റെ അമ്മ അവനെ ശാസിച്ചു.

 

 

 

“… എന്നാ മോൾ ഇത് കഴിക്ക്. ഇത് എണ്ണയിൽ ഉണ്ടാക്കിയത് അല്ല…” അതിൽ എണ്ണ ഉപയോഗിക്കാത്ത ഒരു പലഹാരം എടുത്ത് അമ്മ ദേവുവിന്റെ വായിലേക്ക് വയ്ക്കാൻ തുനിഞ്ഞു.

 

 

 

“… എനിക്ക് വേണ്ടെന്ന് അല്ലെ പറഞ്ഞത്…” അവളുടെ വായിൽ വെച്ചതും ദേവു അനിഷ്ടത്തോടെ അത് തട്ടി എറിഞ്ഞു.

 

 

 

“…ടി 😡…” ദേവുവിന്റെ അഹമതി കണ്ടതും ചാടി എഴുനേറ്റ് അവളെ തല്ലാനായി ദേവൻ കൈ ഓങ്ങി.

 

 

 

“… ദേവ…” അച്ഛന്റെ കടുപ്പിച്ചുള്ള വിളിയിൽ പാതി ഉയർത്തിയ കൈ സ്വന്തം തുടയിൽ ഇടിച്ച് അവന്റെ അരിശം തീർത്തു.

 

 

 

“…അമ്മേ ഇവൾ നമുക്ക് ഒപ്പം വരുന്നില്ല എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിനാ നമ്മൾ ഇവിടെ നിക്കുന്നെ വാ ഇറങ്ങാം…” ദേവന്റെ മുഴുവൻ ദേഷ്യവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

 

 

 

“… പൊയ്ക്കൊ. പോകുമ്പോൾ ഈ പലഹാരങ്ങളും എടുത്തോ…” അത്രയും പറഞ്ഞ് ദേവു തിരികെ മുറിയിലേക്ക് പോയി.

 

 

 

“… എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ …” എല്ലാരോടും തല നിവർത്തി തന്റേടത്തോടെ സംസാരിക്കാറുള്ള മംഗലത്ത് തറവാടിലെ ശ്രീധരന് അവരെ ഒന്ന് നോക്കാൻ പോലും കഴിയാതെ യാത്ര പറയേണ്ടി വന്നു.

 

 

 

ഏറെ വിഷമത്തോടെ സ്വന്തം മക്കളോട് ഒന്ന് യാത്രപോലും പറയാൻ കഴിയാതെ കൊണ്ടുവന്ന പലഹാരങ്ങളുമായി അവർ ആ വീട്ടിൽ നിന്നും ഇറങ്ങി. കാർ ആ വലിയ വീടിന്റെ ഗേറ്റ് കടക്കുന്നത് മുറിയിലെ ജനാല വഴി നിറക്കണ്ണുകളോടെ ദേവു നോക്കി കണ്ടു.

 

 

 

സ്വന്തം മകളെ കൂട്ടാൻ ഏറെ സന്തോഷത്തോടെ അർത്ത് ഉല്ലസിച്ചു വന്ന കുടുംബം തിരികെ നിരാശയോടെയാണ് മടങ്ങിയത്. കാറിൽ സ്റ്റീരിയോയിൽ നിന്നും ഉയരുന്ന ഗാനങ്ങൾക്ക് പകരം ആ അമ്മയുടെ എങ്ങൽ മുഴങ്ങി കേട്ടു. അമ്മയുടെ സങ്കടം സഹിക്കാൻ വയ്യാതെ ദേവൻ കാർ പറത്തിച്ചു വിട്ടു.

 

 

 

ദേവൂന്റെ പെരുമാറ്റം ഞങ്ങൾ എല്ലാർക്കും വലിയ വിഷമം ഉണ്ടാക്കി അത് ഏറ്റവും കൂടുതൽ ബാധിച്ചത് അമ്മയെ ആണ്. നിരഞ്ജന്റെ വീട്ടിൽ നിന്നും വന്നതിന് ശേഷം അമ്മ ആകെ നിരാശയിലും വിഷമത്തിലും ആയിരുന്നു എപ്പോഴും ഓരോ ചിന്തയിലും കരച്ചിലും ആയിരുന്നു എനിക്കും അച്ഛനും എങ്ങനെ അമ്മയെ സമാധാനിപ്പിക്കണം എന്നൊരു പിടിയും ഇല്ലായിരുന്നു. ഇതിന്റെ ഇടക്ക് അച്ഛന്റെ ബിസിനസിൽ ചെറിയൊരു പാളിച്ച സംഭവിച്ചു. ദേവൂന്റെ കാര്യവും ആലോചിച്ചോണ്ട് ഇരിക്കുന്ന ഇടക്ക് ഇതുകൂടി ആയപ്പോ ഞങ്ങൾ ആകെ തകർന്നു. ആദ്യം ചെറിയ തകർച്ച ആണെന്ന് കരുതിയെങ്കിലും ഞങ്ങളുടെ സ്വത്തുക്കളും കാറും സ്വർണ്ണവും അങ്ങനെ ഓരോന്നായി കൈവിട്ട് പോകാൻ തുടങ്ങി. നമ്മളോട് എപ്പോഴും ചിരിച്ച മുഖത്തോടെ പെരുമാറുന്നവരുടെ തനി സ്വഭാവം അറിയണം എങ്കിൽ നശിച്ചു കുത്തുവാൾ എടുത്തിരിക്കുമ്പോൾ കടം ചോദിച്ചാൽ മതിയെന്ന് പറയുന്നത് എന്ത് ശെരിയാ അല്ലേ. ഈ അവസ്ഥയിൽ ഞങ്ങൾക്ക് അറിയാവുന്ന എല്ലാരോടും കടം ചോദിച്ചെങ്കിലും പണം ഉള്ളവർ പോലും കൈ മലർത്തി.

 

 

 

“…ടാ മോനെ നിന്റെ പരിചയത്തിൽ ആരുടേലും കൈയിൽ മറിക്കാൻ പൈസ വല്ലതും ഉണ്ടാവോ…” ഒരു ദിവസം അച്ഛൻ എന്റെ മുറിയിലേക്ക് വന്ന് എന്നോട് ചോദിച്ചു.

 

 

 

“… അറിയാവുന്നവരുടെ കൈയിൽ നിന്നെല്ലാം പൈസ വാങ്ങിയില്ലേ ഇനി ആര് തരാനാ… ”

 

 

 

“… ഞാനും അറിയാവുന്നവരുടെ എല്ലാം കൈയിൽ നിന്നും പൈസ വാങ്ങി. ഇന്ന് ഒരു രണ്ട് ലക്ഷം കിട്ടിയില്ല എങ്കിൽ എല്ലാം അവതാളത്തിൽ ആവും…” വിഷമത്തോടെ അച്ഛൻ പറഞ്ഞു.

 

 

 

“… മോനെ തേജസിനോട് ചോദിച്ചാൽ പൈസ എന്തെങ്കിലും…” മടിച്ചു മടിച്ചു അച്ഛൻ ചോദിച്ചു.

 

 

 

“… അച്ഛന് അവനെ പുച്ഛം അല്ലെ എന്നിട്ട് ഇപ്പൊ ആവശ്യത്തിന് അവന്റെ പണം വേണമല്ലോ…” ദേവൻ പുച്ഛത്തോടെ അച്ഛനെ നോക്കി.

 

 

 

“… എടാ നമ്മുടെ അവസ്ഥ ഇതായി പോയില്ലേ.നീ ഒന്ന് ചോദിച്ചു നോക്ക്. വെറുതെ വേണ്ട പലിശ കൊടുക്കാം എന്ന് പറയ്…” അച്ഛൻ പറഞ്ഞു.

 

 

 

എന്ത് വന്നാലും തേജസിനോട് പൈസ ചോദിക്കില്ല എന്ന് ഉറച്ചു നിന്ന തേജസ്‌ അച്ഛന്റെ നിർബന്ധം കാരണം അവനെ വിളിക്കാൻ തീരുമാനിച്ചു.

 

 

 

“…ഹെലോ നീ എവിടാ…” തേജസ്‌ ഫോൺ എടുത്തതും ദേവൻ ചോദിച്ചു.

 

 

 

“… ഞാൻ വീട് പുതുക്കി പണിയുന്നതിനെ പറ്റി നിന്നോട് പറഞ്ഞില്ലായിരുന്നോ. അതിന്റെ കുറച്ചു സാധനങ്ങൾ എടുക്കാനായി ഷോപ്പിൽ നിന്നും ഇറങ്ങാൻ പോവാ. നീ എന്താ വിളിച്ചേ…”

 

 

 

“… ഏയ്യ് ഒന്നുമില്ല…” തേജസ്‌ അവന്റെ വീട് പണിയുന്ന ഈ സമയത്ത് അവനോട് പൈസ ചോദിക്കുന്നത് ശെരിയല്ല എന്ന് ദേവന് തോന്നി.

 

 

 

“…നീ വെറുതെ എന്തായാലും വിളിക്കില്ല എന്ന് എനിക്ക് അറിയാം. കളിക്കാതെ കാര്യം പറയടാ…”

 

 

 

“…എടാ ഞാൻ ഇച്ചിരി ടൈറ്റ് ആണെന്ന് നിനക്ക് അറിയാലോ. അത്യാവശ്യമായി കുറച്ചു പൈസ വേണമായിരുന്നു. നിന്റെൽ മറിക്കാൻ പൈസ വല്ലതും ഉണ്ടോന്ന് അറിയാൻ വിളിച്ചതാ. നീ പറയുന്ന പലിശ തരാം…” മടിച്ചു മടിച്ചു ദേവൻ പറഞ്ഞു.

 

 

 

“…നിനക്ക് കടം തരാൻ എന്റെൽ പൈസ ഇല്ല…” തേജസ്‌ ഇങ്ങനെ എടുത്തടിച്ചപോലെ മറുപടി പറയുമെന്ന് ദേവൻ വിചാരിച്ചില്ല.

 

 

 

“…എന്നാ ശരിയാട…” നിരാശയോടെ ദേവൻ ഫോൺ വയ്ക്കാൻ ഒരുങ്ങി.

 

 

 

“…ടാ മൈരേ നീ എന്നെ നാട്ടുകാർക്ക് പലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ആയിട്ട് ആണോ കാണുന്നെ 😡…”ദേവന് പെട്ടെന്ന് കാര്യം മനസിലായില്ല.

 

 

 

“…നിന്നെ ഞാൻ എങ്ങനെയാ കാണുന്നത് എന്ന് നിനക്ക് അറിയോ. അന്ന് നീ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു. നീ ഭിക്ഷയായി തന്ന ജീവൻ കൊണ്ട ഞാൻ ഇതെല്ലാം ഉണ്ടാക്കിയെ. അ എന്നോട് അപേക്ഷയായി അല്ല അധികാരത്തോടെ വേണം നീ പണം ചോദിക്കാൻ …”ദേവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

 

 

 

“…നിനക്ക് എത്രയാ വേണ്ടത്…” ദേവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ തേജസ്‌ ചോദിച്ചു.

 

 

 

“… രണ്ട് ലക്ഷം…”

 

 

 

“… നീ ഷോപ്പിൽ വന്ന് കിച്ചുനോട് ചോദിച്ചാൽ മതി ഞാൻ അവന്റെൽ കൊടുത്തേക്കാം…”

 

 

 

“… നിനക്ക് എപ്പോഴാ പൈസ തിരിച്ചു വേണ്ടത്…” ദേവൻ ആദിയോടെ ചോദിച്ചു.

 

 

 

“… തിരിച്ചു തരുന്നതിനെ പറ്റി ഞാൻ ചോദിച്ചോ. നിന്റെൽ എപ്പോ പൈസ വരുന്നോ അപ്പൊൾ തന്നാൽ മതി. പിന്നെ പലിശ തന്ന് എന്നെ ക്രൂരൻ ആക്കരുത് കേട്ടോടാ …” ദേവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.

 

 

 

“…എന്തായി മോനെ പൈസ കിട്ടോ…” ഫോൺ കട്ട്‌ ആക്കിയതും ദേവന്റെ അച്ഛൻ അവനോട് ചോദിച്ചു.

 

 

 

“… കിട്ടി. പക്ഷെ അതിനേക്കാൾ മൂല്യമുള്ള ഒന്ന് വർഷങ്ങൾക്ക് മുമ്പേ ഞാൻ സമ്പാദിച്ചെന്ന് ഇന്ന് എനിക്ക് മനസ്സിലായി…” നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് അവൻ തേജസിന്റെ ഷോപ്പിലേക്ക് പോകാൻ ഒരുങ്ങി. അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ ദേവന്റെ അച്ഛൻ സംശയത്തോടെ അവനെ നോക്കി നിന്നു.

 

 

 

“… കിച്ചു… ടാ…. കിച്ചു…” തേജസ്‌ അവനെ വിളിച്ചതും കിച്ചു ഓടി തേജസിന്റെ പക്കൽ വന്ന് കാര്യം തിരക്കി.

 

 

 

“…ഞാൻ പുറത്തേക്ക് പോവാ. ദേവൻ വന്നാൽ ഈ പൈസ എടുത്ത് കൊടുക്കണം കേട്ടോ…” ഷോപ്പിലെ അലമാരയിലെ പൈസ എടുത്ത് കാണിച്ചോണ്ട് പറഞ്ഞു.

 

 

 

“…ആശാനേ ഇത് വീട് പണിക്ക് വേണ്ടി മാറ്റി വെച്ചത് അല്ലെ…” സംശയത്തോടെ കിച്ചു ചോദിച്ചു.

 

 

 

“…നീ പേടിക്കാതെടാ വീട് പണിയുടെ പ്ലാൻ അല്ലെ ആയോളു. പണി തുടങ്ങുമ്പോൾ ഏതേലും വഴി പൈസ എത്തിക്കോളും…”

 

 

 

“… എന്നാലും ആശാനേ…”

 

 

 

“… ഒരു എന്നാലും ഇല്ല അവൻ വരുമ്പോൾ പൈസ എടുത്ത് കൊടുത്തേരെ. പിന്നെ വീട് പണിക്ക് വേണ്ടി മാറ്റിവെച്ച പൈസ ആണെന്നൊന്നും അവനോട് വിളമ്പാൻ നിക്കണ്ട കേട്ടല്ലോ…” കിച്ചുവിനെ ചട്ടം കെട്ടി തേജസ്‌ പുറത്തേക്ക് ഇറങ്ങി.

 

 

 

ദേവൻ തേജസിന്റെ കൈയിൽ നിന്നും പൈസ പൈസ വാങ്ങി തത്കാലം പ്രശ്നങ്ങൾക്ക് ഒരു അയവ് വന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറിയില്ല. മാസങ്ങൾ കടന്നു പോയി ഇതിന്റെ ഇടക്ക് ദേവു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവ സമയത്ത് മുഴുവൻ സമയവും കൂടെ നിന്ന് ദേവൂനെ പരിചരിക്കേണ്ട അവളുടെ അമ്മ പ്രസവ ശേഷം ആശുപത്രിയിൽ ഒരു അപരിചിതയായി കുഞ്ഞിനെ കാണേണ്ടി വന്നു. ജീവന് തുല്യം സ്നേഹിച്ച മകൾക്ക് താൻ ആരുമല്ല എന്ന തോന്നലും കടുത്ത സാമ്പാദിക പ്രതിസന്ധിയും താങ്ങാൻ കഴിയാതെ ആ അമ്മ മനം നൊന്ത് മരണത്തിനു കീഴടങ്ങി. അമ്മ പോയതോടെ മംഗലത്ത് വീട് ആകെ താളം തെറ്റി. അച്ഛനും മകനും തമ്മിൽ തമ്മിൽ അധികം സംസാരിക്കാതായി. എപ്പോഴും രണ്ടുപേർക്കും വിഷാദം മാത്രം.

 

 

 

“…മോനെ നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്…” ബാൽക്കണിയിൽ ഇരുന്ന ദേവനോട് അച്ഛൻ പറഞ്ഞു.

 

 

 

“…കടബാധിത കാരണം ഓരോ നാളും എങ്ങനെ തള്ളിനീക്കും എന്ന് ആലോചിക്കുന്നതിന്റെ ഇടയ്ക്ക ഇനി കല്യാണം…”

 

 

 

“… ടാ ഇത് അങ്ങനെ അല്ല…”

 

 

 

“… എങ്ങനെ ആയാലും ഈ പ്രശ്നങ്ങൾക്ക് ഇടയിലേക്ക് ഒരാളെ കൂടി കൊണ്ട് വരാൻ ഞാൻ ഒരുക്കം അല്ല😡. അമ്മ മരിച്ചപ്പോ എനിക്ക് വലിയ സങ്കടം ആയിരുന്നു. ഇപ്പൊ ആലോചിക്കുമ്പോൾ അമ്മയെ ദൈവം നേരത്തെ വിളിച്ചത് നന്നായി എന്ന് തോന്നുന്നു ഇങ്ങനെ ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനും ബേധം മരിക്കുന്നത…”

 

 

 

“… അങ്ങനെ ഒന്നും പറയല്ലടാ. നിന്റെ അമ്മ പോയപ്പോ എന്റെ ഒരു ഭാഗം തളർന്ന പോലെയാ. ഈ കല്യാണം കൊണ്ട് നമുക്ക് ഗുണമേ ഉണ്ടാവു. നല്ലൊരു കുടുംബത്തിൽ നിന്ന നിനക്ക് ആലോചന വന്നേക്കുന്നെ. ഈ വിവാഹം നടന്ന നമ്മുടെ പ്രശനങ്ങൾ എല്ലാം തീരും…” ദേവന്റെ അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി.

 

 

 

“…പണ്ട് ഇതുപോലെ നേട്ടങ്ങൾ നോക്കി ഒരു വിവാഹം നടത്തിയിട്ട് എന്തായി. ഈ വീടിന്റെ പടി ഇറങ്ങിയവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ. അമ്മയുടെ മരണത്തിനു പോലും ഒന്ന് തലകാണിച്ചിട്ടവൾ അങ്ങ് പോയി….” ദേവന്റെ അച്ഛന്റെ തല താഴ്ന്നു.

 

 

 

“…സാമ്പത്തികമായി നമ്മൾ ഇത്രയും വലഞ്ഞിരിക്കുന്ന സമയത്ത് ഒരു അഞ്ചിന്റ പൈസ അവളുടെ വീട്ടുകാർ നമുക്ക് തന്നിട്ടുണ്ടോ. അച്ഛൻ ഈ നേട്ടങ്ങൾ എന്ന് പറഞ്ഞ് നടത്തിയ കല്യാണത്തിൽ ആർക്കാ നേട്ടം ഉണ്ടായെന്നു എനിക്ക് മനസ്സിലാവുന്നില്ല. അതുപോലെ എന്റെ കല്യാണവും നടത്താൻ ഞാൻ ഒരുക്കം അല്ല…” ദേവൻ അറുത്ത് മുറിച്ചു പറഞ്ഞു.

 

 

 

“…എല്ലാം എന്റെ തെറ്റാ. പഴയത് പോലെ ആരെയും ഉപദേശിക്കാനോ നിർബന്ധിക്കാനോ ഞാൻ ഇല്ല. അടുത്ത ആഴ്ചയാ പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞെ. നിനക്ക് ഇഷ്ട്ടമുണ്ടെകിൽ പോവാം…” അതും പറഞ്ഞ് അച്ഛൻ അവന്റെ പക്കൽ നിന്നും നടന്നകന്നു.

 

 

 

പിന്നീട് ദേവന്റെ ചിന്ത മുഴുവൻ ഈ പെണ്ണ് കാണലിനു പോണമോ വേണ്ടയോ എന്നായിരുന്നു. അവസാനം പോകാൻ തീരുമാനിച്ചു.

 

 

 

“… വരണം… വരണം… എത്ര നേരമായി നിങ്ങളെയും കാത്ത് നിൽക്കാണെന്ന് അറിയോ…” പെണ്ണിന്റെ വീട്ടിൽ എത്തിയതും അവിടെ നിന്നിരുന്ന ബ്രോക്കർ ഞങ്ങളെ ക്ഷണിച്ചു.

 

 

 

“… ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി അതാ…” ചെറിയ പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.

 

 

 

“…നിങ്ങൾ രണ്ടുപേർ മാത്രമേ വന്നോളോ. പെണ്ണുങ്ങൾ ആരും ഇല്ലേ …” അകത്തേക്ക് ഇരുന്നതും പ്രായമായ ഒരാൾ അവരോട് തിരക്കി.

 

 

 

“… അമ്മ മരിച്ചു പോയി ഇപ്പൊ വീട്ടിൽ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളു. പെങ്ങൾ വരാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല അതാ കൊണ്ട് വരാഞ്ഞേ…” ദേവൂനെ പറ്റി സംസാരിക്കാൻ ഇഷ്ട്ടമില്ലാഞ്ഞിട്ട് പോലും ദേവൻ പറഞ്ഞു.

 

 

 

“… ഞാൻ പെണ്ണിന്റെ ചെറിയച്ഛൻ ഇത് അവളുടെ അമ്മ. പെണ്ണിന്റെ അച്ഛൻ ഒരു ആക്‌സിഡന്റിൽ…” ഒരു നിമിഷം അവിടെ നിശബ്‍ദമായി.

 

 

 

“… സരസ്വതി.. അധികം വൈകിപ്പിക്കാതെ പെണ്ണിനെ വിളിക്ക്…” ചെറിയച്ഛൻ പറഞ്ഞതും പെണ്ണിന്റെ അമ്മ അടുക്കളയിലേക്ക് നീങ്ങി.

 

 

 

കൈയിലെ ഡ്രയിൽ ചായയുമായി പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു. നീല ടോപ് ധരിച്ച് മുടി പിന്നിലേക്ക് വിടർത്തിയിട്ട് മുഖത്ത് ഐശ്വര്യം തുളുമ്പുന്ന നടൻ പെൺകുട്ടി. കണ്ടപ്പോഴേ ദേവൻ ഫ്ലാറ്റ്. ചായ എടുക്കും നേരം ദേവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

 

 

“…പണ്ടത്തെ കാലം അല്ലല്ലോ പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ…” ചായ കുടിക്കുന്നതിന്റെ ഇടക്ക് ചെറിയച്ഛൻ പറഞ്ഞു.

 

 

 

ഞാനും പെണ്ണും ഒരു മുറിയിലേക്ക് പോയി. ഞാൻ ആ മുറി മൊത്തത്തിൽ വീക്ഷിച്ചു നല്ല അടുക്കും ചിട്ടയും. അവിടെ ഒരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു.

 

 

“… ഇത് തന്റെ മുറി ആണോ…” അതിന് അവൾ ഒന്ന് മൂളി.

 

 

 

“… താൻ ഒരുപാട് വായിക്കും അല്ലെ…” ഷെൽഫിൽ ഉണ്ടായിരുന്ന ബുക്കുകളിൽ ഒന്നെടുത്ത് തുറന്നു നോക്കി.

 

 

 

“… താൻ ഇങ്ങനെ മൂളിക്കൊണ്ട് നിൽക്കാതെ വല്ലതും സംസാരിക്കഡോ…” കക്ഷി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ഞാൻ പറഞ്ഞു.

 

 

 

“… ഓ സോറി ഞാൻ തന്റെ പേര് ചോദിക്കാൻ വിട്ടുപോയി. എന്താ പേര് …” പെണ്ണിന്റെ പേരുപോലും അറിയാതെ ആണോ പെണ്ണ് കാണാൻ വരുന്നത് എന്നൊരു റിയാക്ഷൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

 

 

 

“…വേദിക…” തല കുനിച്ചു ഷോളിന്റെ തുമ്പ് വിരലുകൾക്ക് ഇടയിൽ ഇട്ട് കറക്കി കറക്കി അവൾ പേര് പറഞ്ഞു. ഞാൻ വീണ്ടും അവളുടെ കോളിഫിക്കേഷനും അല്ലറ ചില്ലറ കാര്യങ്ങളും ചോദിച്ചറിഞ്ഞു.

 

 

 

“…എടൊ ഞാൻ തന്നെ പറ്റി ഇത്രയും ചോദിച്ചിട്ട് തനിക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…” കുട്ടി ഒന്നും എന്നോട് ചോദിക്കാത്ത നിരാശയിൽ ഞാൻ തിരക്കി.

 

 

 

“…താൻ ഈ വിവാഹത്തിന് പ്രിപേർ അല്ലെ. അതോ എന്നെ ഇഷ്ട്ടപെട്ടില്ലേ…” ഡയറക്റ്റ് ആയിട്ട് തന്നെ ഞാൻ കാര്യം തിരക്കി.

 

 

 

“… അയ്യോ അങ്ങനെ ഒന്നും ഇല്ല…” എന്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടലോടെ അവൾ മറുപടി പറഞ്ഞു. ആ ഞെട്ടലിൽ നിന്നും കക്ഷിക്ക് എന്നെ ബോധിച്ചെന്ന് മനസിലായി.

 

 

 

ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ബുക്കും പേനയും എടുത്ത് അതിൽ കുത്തി കുറിക്കാൻ തുടങ്ങി. അവളും കൗതുകത്തോടെ ഞാൻ എന്താ എഴുതുന്നത് എന്ന് വീക്ഷിച്ചു. ശേഷം ആ ബുക്ക്‌ മടക്കി ഞാൻ ഇരുന്ന ഇടത്ത് തന്നെ വച്ചിട്ട് മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു.

 

 

 

“…കല്യാണം കഴിക്കാൻ തീരെ താല്പര്യം ഇല്ലാതെയാ ഞാൻ ഈ പെണ്ണ് കാണലിനു വന്നത്. പക്ഷെ കണ്ട മാത്രയിൽ എനിക്ക് തന്നെ ഇഷ്ട്ടായി…” ഞാൻ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്നത് കണ്ട് വേദിക അത്ഭുതത്തോടെ എന്നെ നോക്കി.

 

 

 

“…തനിക്ക് എന്നെ ഇഷ്ട്ടം ആയെങ്കിൽ നമുക്ക് ഈ വിവാഹവുമായി മുന്നോട്ട് പോവാം. എന്റെ നമ്പർ ആ ബുക്കിൽ ഉണ്ട്. താൻ വിളിക്കും എന്നാണ് എന്റെ വിശ്വാസം…” അത്രയും പറഞ്ഞ് അവടെ നിന്നും ഹാളിലേക്ക് ചെന്നു.

 

 

 

“… ചെക്കന്റെ ചിരി കണ്ടിട്ട് പെണ്ണിനെ ബോധിച്ച മട്ടുണ്ടല്ലോ…” ബ്രോക്കർ പറഞ്ഞു. അച്ഛൻ എന്നോട് സ്വകാര്യമായി പെണ്ണിനെ ഇഷ്ട്ടപെട്ടോ എന്ന് ചോദിച്ചതും ഞാൻ ഒന്ന് മൂളി.

 

 

 

“…ഞങ്ങടെ ഭാഗത്ത് നിന്നും ഈ കല്യാണം നടത്തണം എന്നാണ്. ഇനി നിങ്ങൾ പെണ്ണിന്റെ അഭിപ്രായം ചോദിച്ചിട്ട് വിളിക്ക്…” അങ്ങനെ പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

 

 

തിരികെ കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ കാറിന്റെ സൈഡ് മിറർ വഴി ഞാൻ നോക്കിയതും ചെറിയ പുഞ്ചിരിയോടെ ബാൽക്കണിയിൽ നിൽക്കുന്ന വേദികയെ കണ്ടു. വീട്ടിൽ എത്തി വൈകുന്നേരം ആയപ്പോഴേക്കും കല്യാണത്തിന് സമ്മതം അറിയിച്ച് വേദികയുടെ വീട്ടിൽ നിന്നും കാൾ എത്തി. പിന്നെ എന്റെ കാത്തിരിപ്പ് വേദികയുടെ കാളിന് വേണ്ടി ആയിരുന്നു.

 

 

 

“… ഹെലോ ആരാ…” രാത്രി ഞാൻ ബെഡിൽ കിടക്കുമ്പോഴാ അറിയാത്തൊരു നമ്പറിൽ നിന്നും എനിക്ക് ഒരു കാൾ വന്നത്.

 

 

 

“… ഞാനാ വേദിക…” ആ പേര് കേട്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു.

 

 

 

“… വൈകിട്ട് തന്റെ വീട്ടിൽ നിന്നും വിളിച്ചായിരുന്നു ഈ ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് പറഞ്ഞ്. പിന്നെ ഞാൻ തന്റെ കാൾ പ്രതീക്ഷിച്ച് ഇരിക്കായിരുന്നു…” അതിന് അവിടെ നിന്നും മൂളൽ മാത്രം.

 

 

 

“…എന്നെ ശെരിക്കും ഇഷ്ട്ടായോ…” ഒരു പെണ്ണിന്റെ വായിൽ നിന്ന് തന്നെ ഇഷ്ട്ടം ആണെന്ന് കേൾക്കാൻ കൊതിയോടെ ഞാൻ ചോദിച്ചു. അപ്പോഴിതാ അവിടെ നിന്ന് വീണ്ടും മൂളൽ മാത്രം.

 

 

 

“… എന്താടോ ഇത് തന്റെ സൗണ്ട് കേൾക്കാൻ വേണ്ടിയല്ലേ ഫോൺ വിളിക്കാൻ പറഞ്ഞത്. ഇപ്പോഴും താൻ ഇങ്ങനെ മൂളിക്കൊണ്ട് ഇരുന്നാൽ എങ്ങനെയാ…” നിരാശയോടെ ഞാൻ ചോദിച്ചു.

 

 

 

“…ഞാൻ പിന്നെ വിളിക്കാം അമ്മ അപ്പുറത്ത് ഉണ്ട് ഉറക്കെ സംസാരിച്ചാൽ ശരിയാവില്ല…” അടക്കി പിടിച്ച സൗണ്ടോടെ അവൾ പറഞ്ഞു.

 

 

 

“… വയ്ക്കല്ലേ വയ്ക്കല്ലേ…”

 

 

 

“… എന്താ…” അവൾ ഫോൺ കട്ട്‌ ആക്കുന്നത് തടഞ്ഞത് എന്തിനാന്ന് അറിയാൻ ചോദിച്ചു.

 

 

 

“…ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല. എന്നെ ഇഷ്ട്ടായോ…” ഞാൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

 

 

 

“… ഇഷ്ട്ടം ഇല്ലാതെ ആരേലും കല്യാണത്തിന് സമ്മതിക്കോ. എനിക്ക് ഏട്ടനെ ഇഷ്ട്ടായി…” അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ആക്കി പോയി.

 

 

 

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ആ സമയത്ത്. എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ല. എന്നോട് ഒരു പെണ്ണ് ഇഷ്ട്ടാണെന്ന് പറഞ്ഞിരിക്കുന്നു.

 

 

 

പിന്നീടുള്ള ദിവസങ്ങളിൽ ഫോണിലൂടെ സംസാരിച്ചും ഇടക്ക് ഇടക്കുള്ള നേരിട്ട് കാണലിലൂടെയും ഞാനും വേദികയും അടുത്തു. അച്ഛനും അവളുടെ ചെറിയച്ഛനും മറു സൈഡിൽ ഈ കല്യാണം നടത്താനുള്ള തിരക്കിൽ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ കടബാധിതയെ പറ്റി വേദികയുടെ വീട്ടിൽ അറിയില്ലായിരുന്നു. വേദികയോടെ അതേപറ്റി സംസാരിച്ചപ്പോ അവൾ എന്റൊപ്പം നിന്നു. എന്നാൽ അവളുടെ അമ്മ.

 

 

 

“… മോളെ നമുക്ക് ഈ ബന്ധം വേണ്ട…” വേദികയുടെ അമ്മ അവളോട് തറപ്പിച്ച് പറഞ്ഞു.

 

 

 

“…അമ്മ ഇത് എന്തൊക്കെയാ പറയുന്നേ. നിച്ഛയം കഴിഞ്ഞിട്ട് ഈ വിവാഹത്തിൽ നിന്നും ഒഴിയാനോ…”

 

 

 

“…നിച്ഛയം അല്ലെ കഴിഞ്ഞോളൂ അല്ലാതെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ…”

 

 

 

“… അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണം മതി…”

 

 

 

“… മോളെ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല. അവരുടെ പേര് കേട്ട തറവാട് ആയോണ്ട് ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ അത് എപ്പ വേണോ മുങ്ങാൻ പോവുന്ന കപ്പൽ ആണെന്ന് ഞാൻ അറിഞ്ഞില്ല. നീ ആ വീട്ടിലേക്ക് ചെന്ന പട്ടിണി കിടന്ന് ചാവേണ്ടി വരും…”

 

 

 

“… ഞാൻ അമ്മയോട് പറഞ്ഞത് അല്ലെ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്. അപ്പൊ അമ്മ കൊണ്ട് വന്ന വിവാഹലോചന അല്ലെ ഇത്…”

 

 

 

“… അമ്മ സമ്മതിക്കുന്നു എനിക്ക് പറ്റിയ തെറ്റാ ഈ ആലോചന. ആ ഞാൻ തന്നെയാ പറയുന്നേ നമുക്ക് ഇതിൽ നിന്നും ഒഴിയാം…”

 

 

 

“… ഞാൻ ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടപ്പെടുന്ന പുരുഷ്യന ദേവേട്ടൻ. ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ദേവേട്ടനെ മാത്രമേ കല്യാണം കഴിക്കു…” വാശിയോടെ അതും പറഞ്ഞ് വേദിക മുറിയിൽ കയറി വാതിൽ അടച്ചു.

 

 

 

സരസ്വതിയമ്മ ആണെങ്കിൽ ആകെ ധർമസങ്കടത്തിൽ ആയി. മോൾക്ക് നല്ലൊരു ഭാവി കിട്ടട്ടെ എന്ന് കരുതിയ ഈ വിവാഹം നടത്താൻ തീരുമാനിച്ചേ അവസാനം കുനിന്മേൽ കുരു എന്ന് പറയുന്ന അവസ്ഥയായി. വേദിക ഇനി എന്ത് പറഞ്ഞാലും ഇതിൽ നിന്നും ഒഴിയാൻ പോകുന്നില്ല എന്ന് സരസ്വതി അമ്മക്ക് ഉറപ്പായി.എന്താ ഇതിനൊരു പോംവഴി എന്ന് തലപ്പുകഞ്ഞാലോചിച്ചു.

 

 

 

അവസാനം മോളുടെ നല്ല ഭാവിക്കായി സരസ്വതി അമ്മ അ കടുംകൈ ചെയ്യാൻ തീരുമാനിച്ചു. തന്റെ ഭർത്താവിന് ഭാഗം കിട്ടിയ ഈ വീട് വിറ്റ് മരുമകന്റെ കടങ്ങൾ എല്ലാം വീട്ടി മോൾക്ക് നല്ലൊരു ഭാവി പടുത്തുയർത്തുക.

 

 

 

അവസാനം പുടവ കൊടുത്ത് ദേവൻ വേദികയെ ജീവന്റെ പാതിയായി തന്നോട് ചേർത്ത് നിർത്തി. സരസ്വതി അമ്മക്ക് ഈ വിവാഹത്തോട് ഇപ്പൊ വലിയ താല്പര്യം ഇല്ല മോളുടെ സന്ദോഷത്തിന് വേണ്ടി അവർ കണ്ണടച്ചു. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞതും സരസ്വതി അമ്മ വീട് വിറ്റ് പൈസ ദേവനെ ഏൽപ്പിച്ചു. ദേവൻ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ആ പണം കൈപ്പറ്റി. ശേഷം തന്റെ കുടുംബത്തിന് ഉണ്ടായിരുന്ന കടങ്ങൾ എല്ലാം നികത്തി ബിസിനസ്സിലേക്ക് തിരിച്ചു വന്നു.

 

 

 

ഇത്രയും വലിയൊരു സഹായം ചെയ്ത സരസ്വതി അമ്മയെ പെരുവഴിയിൽ ആക്കാതെ ദേവൻ മംഗലത്ത്‌ തറവാട്ടിലേക്ക് കൊണ്ട് വന്നു. അമ്മ പോയതോടെ അച്ഛൻ മാനസികമായി ആകെ തകർന്നു. ഇപ്പൊ എല്ലാം ഒന്ന് പച്ചപിടിച്ചു വന്നതും ഉത്തരവാദിത്തങ്ങൾ എല്ലാം ദേവനെ ഏൽപ്പിച്ച് അദ്ദേഹം വിശ്രമ ജീവിതം തിരഞ്ഞെടുത്തു.

 

 

 

ദേവൻ രക്ഷപെട്ടതിൽ ഏറ്റവും അധികം സന്തോഷിച്ചത് തേജസ്‌ ആയിരുന്നു. തന്റെ ഉറ്റസുഹൃത്തിന്റെ പഴയ കളിചിരിയും സന്തോഷവും അവനിലേക്ക് തിരിച്ചു വന്നു. ആപത്ത് കാലത്ത് സഹായിച്ച തേജസിനെ അവനും മറന്നില്ല. കൈയിൽ പൈസ വന്നതും ആദ്യം തീർത്തത് തേജസിന്റെ കടം ആയിരുന്നു.

 

 

കാലം വീണ്ടും മുന്നോട്ട് സഞ്ചരിച്ചു. അമ്മയെ മാമന്റെ വീട്ടിൽ ആക്കി തേജസ്‌ അവന്റെ വീട് പുതുക്കി പണിഞ്ഞു. ഇന്ന് രാവിലെ നല്ല സമയം നോക്കി തന്റെ പുതിയ വീട്ടിലേക്ക് അവന്റെ അമ്മ വലത് കാൽ വെച്ചു കയറി. അടുപ്പിൽ പാൽ പതഞ്ഞു തൂക്കുമ്പോൾ അവിടെ കൂടി നിന്ന എല്ലാരുടെയും മനസും മുഖവും സന്തോഷം കൊണ്ട് നിറഞ്ഞു.

 

 

 

ക്ഷണിച്ച എല്ലാരും പാലുകാച്ചിന് തന്റെ വീട്ടിൽ എത്തി സന്തോഷത്തോടെ മടങ്ങി പോയി. അവസാനം എന്നത്തേയും പോലെ ഞാനും അമ്മയും വീട്ടിൽ ഒറ്റക്ക് ആയി. പതിവുപോലെ ഞാൻ അമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചു.

 

 

 

“… അമ്മക്ക് ഒരുപാട് സന്തോഷം ആയടാ…” അമ്മയുടെ മടിയിൽ കിടന്ന എന്റെ തലയിൽ തലോടികൊണ്ട് അമ്മ പറഞ്ഞു.

 

 

 

“… നിന്റെ അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്ത് സന്തോഷം ആവുമെന്നോ…” ഞാൻ അമ്മ പറയുന്നതിന് എല്ലാം കാതോർത്തു.

 

 

 

“… ഞാൻ ചോദിക്കാതെ തന്നെ നീ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടുണ്ട് ഈ വീട് ഉൾപ്പെടെ. എനിക്ക് ഇനി ഒരു ആഗ്രഹം കൂടെയേ ഉള്ളു…”

 

 

 

“… അമ്മ എന്ത് ആഗ്രഹം പറഞ്ഞാലും അമ്മയുടെ മോൻ അത് സാധിച്ചു തന്നിരിക്കും…” വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ പറഞ്ഞു.

 

 

 

“… എന്റെ കണ്ണ് അടയും മുമ്പ് നിന്റെ വിവാഹം എനിക്ക് കാണണം. എന്റെ പേരക്കുട്ടികളെ മതി വരുവോളം കൊഞ്ചിക്കണം…” അമ്മ അത് പറഞ്ഞതും എന്റെ സന്തോഷവും ചിരിയും എല്ലാം മങ്ങി.

 

 

 

“… കഴിഞ്ഞത് എല്ലാം മറന്ന് മോൻ അമ്മക്ക് വേണ്ടി ഇതുകൂടി സാധിച്ചു താ. ഏത് പെണ്ണ് ആയാലും അമ്മക്ക് ഒരു കുഴപ്പവുമില്ല…” ഏറെ പ്രതീക്ഷയോടെ അമ്മ പറഞ്ഞു.

 

 

 

“…അമ്മ ഇത് മാത്രം എന്നോട് ചോദിക്കരുത്. ഇനി ഒരു കല്യാണം…. അത് ശെരിയാവില്ല…” അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റ് ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞു.

 

 

 

“…ഏതൊരു അമ്മയ്ക്കും സ്വന്തം മോന്റെ കല്യാണം കാണണം എന്ന് ആഗ്രഹം ഉണ്ടാവില്ലേ ഞാനും അത്രെ ആഗ്രഹിച്ചോളും…” എന്റെ കവിളിൽ തലോടി അത്രയും പറഞ്ഞശേഷം അമ്മ സ്വന്തം മുറിയിലേക്ക് പോയി.

 

 

 

ഇത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നോ. അമ്മയുടെ പോക്ക് കണ്ട് വിഷമം തോന്നിയ ഞാനും അവിടെന്ന് എഴുനേറ്റ് എന്റെ മുറിയിൽ പോയി കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല അമ്മയുടെ വാക്കുകൾ എന്നെ പഴയ ഓർമയിലേക്ക് കൊണ്ട് പോയി. വളരെ കഷ്ട്ടപെട്ടാണ് ഞാൻ ഉറങ്ങിയത്. ഇടക്ക് ഉറക്കത്തിൽ അച്ഛനെ സ്വപ്നം കണ്ടു.

 

 

 

പിറ്റേന്ന് എഴുന്നേറ്റപ്പോ ഒരുപാട് താമസിച്ചു. സമയം നോക്കിയപ്പോ 9.00 മണി കഴിഞ്ഞു. സാധാരണ എട്ട് മണിക്ക് ശേഷം അമ്മ എന്നെ ഉറങ്ങാൻ സമ്മതിക്കാത്തത് ആണ്. എന്നാൽ ഇന്ന് എന്നെ വിളിച്ചെഴുനേൽപ്പിക്കാൻ കക്ഷി വന്നില്ല. പാവം ചിലപ്പോ ഇന്നലത്തെ തിരക്കൊക്കെ കാരണം ആകെ ക്ഷീണിച്ച് ഉറങ്ങുവായിരിക്കും. അമ്മയുടെ മുറിക്ക് മുന്നിൽ എത്തിയപ്പോ വാതിൽ ചാരിയിട്ടേ ഉള്ളു. തള്ളി തുറന്ന് ഞാൻ നേരെ മുറിയിലേക്ക് കടന്നു.

 

 

 

“… എന്തൊരു ഉറക്കമാണ് അമ്മേ ഇത്. ഞാൻ എത്ര നേരായിട്ട് ഒരു ചായക്ക് വേണ്ടി വിളിക്കാണെന്നോ…” കട്ടിലിൽ കിടക്കുന്ന അമ്മയോട് സംസാരിച്ചുകൊണ്ട് ഞാൻ നേരെ ജനലിലെ കർട്ടൻ മാറ്റാൻ പോയി.

 

 

 

“…കേട്ടോ അമ്മേ പതിവില്ലാതെ ഇന്നലെ അച്ഛൻ എന്റെ സ്വപ്നത്തിൽ വന്നു. എന്നോട് ഒരുപാട് സംസാരിച്ചു പക്ഷെ എനിക്ക് ഒന്നും ഓർമ്മ ഇല്ല. ചിരിച്ചോണ്ട സംസാരിച്ചേ ചിലപ്പോ നമ്മൾ ഈ വീട് വെച്ചതിൽ സന്തോഷം പങ്കിടാൻ വന്നതാവും…” കർട്ടൻ എല്ലാം മാറ്റിയിട്ടും അമ്മ അനങ്ങാതെ കിടക്കുന്നത് കണ്ട് തേജസ്‌ അമ്മയുടെ പക്കലേക്ക് പോയി.

 

 

 

“… ഇങ്ങനെ ഒരു മടിച്ചി പാറു. രാവിലെ എഴീക്കൻ ഒന്നും വയ്യ അല്ലെ. മാമന്റെ വീട്ടിൽ നിന്ന് മടിപിടിച്ചു പോയി…” തേജസ് വന്ന് അമ്മയെ കുലുക്കി വിളിച്ചിട്ട് അമ്മ ഉണർന്നില്ല.

 

 

 

“…അമ്മേ… അമ്മേ… അമ്മേ കളിക്കാതെ എഴുന്നേറ്റെ… അമ്മേ… ” തേജസിന്റെ ചിരി എല്ലാം പോയി. എത്ര തട്ടി വിളിച്ചിട്ടും അമ്മ എഴുനേൽക്കുന്നില്ല ഉള്ളിലാകെ ഒരു ഭയം ഇറച്ചു കയറാൻ തുടങ്ങി.

 

 

 

വിറയാർന്ന കൈകൾ കൊണ്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചു. ഒരു ഞെട്ടലോടെ തേജസ്‌ പിന്നിലേക്ക് ഞെട്ടി മാറി. അവന്റെ കൈ തട്ടി ടേബിളിൽ വച്ചിരുന്ന സ്റ്റീൽ ഗ്ലാസ്‌ നിലത്തേക്ക് വീണ സൗണ്ട് ആ മുറി ആകെ പറന്നു.

 

 

വിറങ്ങലിച്ചു പോയ തേജസ്‌ എന്ത് ചെയ്യാണം എന്ന് അറിയാതെ ആകെ പരവശനായി. ആ നിമിഷം മുന്നിൽ തെളിഞ്ഞുവന്നത് മാമന്റെ മുഖം ആയിരുന്നു.

 

 

 

“… മാമ… മാമ… അമ്മ… അമ്മ…” വെപ്രാളത്തിൽ ഫോൺ എടുത്ത് മാമനെ വിളിച്ചെങ്കിലും ആ ഷോക്കിൽ അവന്റെ വായിൽ നിന്നും വാക്കുകൾ ഒന്നും വന്നില്ല.

 

 

 

“…മോനെ തേജസേ എന്താടാ… എന്താടാ കാര്യം…” തേജസിന്റെ ശബ്ദം കേട്ട് പേടിച്ച മാമൻ കാര്യം തിരക്കി എങ്കിലും അവന് ഒന്നും പറയാൻ കഴിഞ്ഞില്ല.

 

 

സംഭവം പന്തി അല്ല എന്ന് കണ്ടതും മാമൻ മാമിയെയും കൂട്ടി നേരെ തേജസിന്റെ വീട്ടിലേക്ക് എത്തി. ഹാളിലെ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് തേജസിനെ വിളിച്ചോണ്ട് ഓടി അകത്തേക്ക് കയറി. മാമൻ നേരെ തേജസിന്റെ അമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നു. കട്ടിലിൽ അവന്റെ അമ്മ അനങ്ങാതെ കിടക്കുന്നുണ്ട് മുറിയുടെ മൂലക്കായി പേടിച്ചറണ്ട് കൽമുട്ടിന് മീതെ കൈ കെട്ടി പിടിച്ച് വിറയലോടെ കട്ടിലിലേക്ക് നോക്കി തേജസ്‌ ഇരിക്കുന്നു.

 

 

മാമൻ പാതിയെ അമ്മയുടെ മൂക്കിലേക്ക് വിരലുകൾ വെച്ചതും. ശ്വാസം ഉള്ളത് പോലെ തോന്നിയില്ല. മാമി അപ്പോഴേക്കും നെഞ്ചത്ത് അടിച്ചു കരയാൻ തുടങ്ങി. മാമന് പാതിയെ തേജസിന്റെ അടുത്തേക്ക് എത്തി അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.

 

 

 

“… അമ്മ… അമ്മ… പോയടാ…” മാമന്റെ വായിൽ നിന്നും അത് കേട്ടതും ആർത്ത് അലച്ച് മാമനെ കെട്ടിപ്പിടിച്ച് തേജസ്‌ പൊട്ടി കരഞ്ഞു. അവനെ തന്നോട് ചേർത്ത് പിടിച്ച മാമന്റെ കണ്ണുകളും തുളുമ്പി.

 

 

വിവരം അറിഞ്ഞ് ആളുകൾ കൂടി. ഉമ്മറത്ത് വിളക്ക് കത്തിച്ച് അമ്മയെ ഹാളിലേക്ക് കിടത്തി. വിവരമറിഞ്ഞ് വന്ന ദേവനും കിച്ചുവും തേജസിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു.

 

 

 

ഒന്നും മിണ്ടാൻ ആകാതെ ഒന്ന് കരയാൻ പോലും പറ്റാതെ അമ്മക്ക് അരുകിൽ തേജസ്‌ ഇരുന്നു. അവന് ഇരു വശത്തായി കിച്ചുവും ദേവനും.

 

 

 

ആളുകൾ വന്നും പോയും നിന്നു. ഇന്നലെ പാലുകാച്ച് കഴിഞ്ഞ വീട് ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മരണ വീടായി. അമ്മയെ ചിതയിലേക്ക് എടുക്കുമ്പോൾ തേജസ്‌ ആകെ തളർന്ന അവസ്ഥയായി.

 

 

 

“…അമ്മക്ക് വേണ്ടി അല്ലേടാ ഞാൻ ഈ കണ്ടത് എല്ലാം ഉണ്ടാക്കിയത് ഈ വീടുപോലും. എന്നിട്ട് ഞാൻ ഒറ്റക്ക് ആണെന്ന് പോലും ഓർക്കാതെ എന്നെ തനിച്ചാക്കി അമ്മ പോയില്ലേ…” അമ്മയുടെ ചിത എരിയുമ്പോൾ ദേവനെ കെട്ടിപ്പിടിച്ച് തേജസ്‌ അലറി കരഞ്ഞു. കണ്ട് നിന്ന എല്ലാരുടെയും ഉള്ളു കലങ്ങി.

 

 

 

തുടരും…

 

 

**__________**_____________** ___________**

 

 

ഒറ്റ പാർട്ട്‌ കൊണ്ട് തേജസ്‌ നിങ്ങൾക്ക് വെറുക്കപെട്ട കനിയായി മാറും എന്ന് കരുതിയില്ല. നിങ്ങൾ എത്രമാത്രം ഈ കഥയെ സ്നേഹിക്കുന്നു എന്ന് നിങ്ങളുടെ ദേഷ്യവും ഫസ്ട്രേഷനും കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. അങ്ങനെ അല്ലെങ്കിൽ കൂടി അങ്ങനെ വിശ്വസിക്കനാണ് എനിക്ക് ഇഷ്ട്ടം.

 

 

ഇനി ഈ കഥ മുന്നോട്ട് വായിക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ വിഷമം കൊണ്ട് ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു

 

“.. കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും ..” Trust me

Leave a Comment

Your email address will not be published. Required fields are marked *