ഹോം ← മുൻ ഭാഗങ്ങൾ

മസാജ് തെറാപ്പിസ്റ്റ് 22

 

ഗോൾഡ മിസ്സും നിത്യ ടീച്ചറോടും എനിക്ക് ദേഷ്യമുള്ളത് കൊണ്ടൊന്നുമല്ല ഞാൻ അവിടെ നില്‍ക്കാതെ എന്റെ വീട്ടിലേക്ക് യാത്രയായത്. മൂപ്പൻ അവരോട്, എന്നേയും ഉൾപ്പെടുത്തിയുള്ള എന്തോ സീരിയസ്സായ കാര്യങ്ങളാണ് അവരോട് പറഞ്ഞിരിക്കുന്നത്…,

മൂപ്പൻ അവരോട് സംസാരിക്കുന്ന സമയം അവർ രണ്ടുപേരും എന്നെ ഇടക്കിടക്ക് സംശയത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട്‌ എനിക്കറിയാം, എന്നെയും ഉൾപ്പെടുത്തിയുള്ള എന്തോ കാര്യങ്ങളാണ് മൂപ്പൻ അവരോട് സംസാരിച്ചത്.

 

അതുകൊണ്ട്‌ അവർ സംസാരിച്ചത് എന്താണെന്നറിയാൻ എനിക്കും അവകാശമുണ്ട് എന്നാണ്‌ എന്റെ വിശ്വസം. പക്ഷേ മിസ്സും ടീച്ചറും എന്നോട് ഷെയർ ചെയ്യാൻ തയ്യാറാവാതെ എന്നിൽ നിന്നും രഹസ്യമാക്കി വച്ചിരിക്കുന്നത് കൊണ്ട് എന്തോ ഒരു വിഷമം. ഞാൻ ഒറ്റപ്പെട്ട് പോയതുപോലേയും എനിക്ക് അനുഭവപ്പെട്ടു.

കൂടാതെ അവരുടെ ആ രഹസ്യം സൂക്ഷിക്കൽ എന്നെ ശുണ്‌ഠിപിടിപ്പിക്കുകയും ചെയ്യുന്നണ്ടായിരുന്നു. ഇനിയും ഞാൻ അവിടെ നിന്നാൽ ചിലപ്പോ അവരുടെ രഹസ്യം സൂക്ഷിക്കൽ എന്നെ പ്രകോപിപ്പിച്ച് അവരോട് വഴക്കുണ്ടാക്കി ഞങ്ങളുടെ നല്ല ബന്ധത്തെ ഞാൻ ചിലപ്പോ നശിപ്പിച്ചുപോകുമെന്ന ഭയം കാരണമാണ്  അവരുടെ കൂടെ അവിടെ നിൽക്കാൻ എന്റെ മനസ്സ് അനുവദിക്കാതെ അവിടെ നിന്നും ഞാൻ ഉടനെ തന്നെ യാത്രയായത്.

 

രാവിലെ 5:40ന് ഞാൻ എന്റെ വീട്ടിലെത്തുകയും ചെയ്തായിരുന്നു.

എന്റെ ഗ്രാമ പള്ളിയില്‍ എന്നും രാവിലെ 6 മണിക്ക് നടക്കാറുള്ള കുര്‍ബാനയിൽ പങ്കുചേരാനായി പോകാറുള്ള ജനങ്ങളിൽ ചിലരൊക്കെ എന്റെ തിരിച്ചുവരവ് കണ്ടായിരുന്നു. ആ ന്യൂസ് കാട്ടുതീ പോലെ പടർന്നു.

 

ഒരു മാസം കഴിഞ്ഞേ ഞാൻ മടങ്ങി വരികയുള്ളുവെന്ന് പറഞ്ഞിട്ട് പോയ ഞാൻ ഒരാഴ്ചയ്ക്കത്ത് തിരികെ വന്നത് കൊണ്ട്‌ എനിക്കെന്തെങ്കിലും പ്രശ്നം സംഭവിച്ചോന്ന ആശങ്ക കാരണം ഒരുപാട്‌ ആളുകൾ എന്റെ വീട്ടിന് മുന്നിലായി കൂടി. ഞാൻ അന്തംവിട്ട് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ചെന്നു.

 

“ജിനുവേ, നീയെന്താ ഇത്രയും പെട്ടന്ന് തിരികെ വന്നത്..? നിനക്ക് എന്തെങ്കിലും വല്ലായിക പിടിപെട്ടോ..?” ഞങ്ങളുടെ ഗ്രാമത്തിൽ കൊപ്ര മില്ല് നടത്തുന്ന വാസു ചേട്ടൻ എന്റെ അടുത്തേക്ക് വന്ന് എന്നെ നിരീക്ഷിച്ച് കൊണ്ട്‌ ചോദിച്ചു.

 

 

“എനിക്കൊന്നുമില്ല വാസു ചേട്ടാ.” കൂടി നില്‍ക്കുന്ന എല്ലാവരും കേള്‍ക്കുന്ന തരത്തിൽ ഞാൻ ഉറക്കെ പറഞ്ഞു. “ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ലഭിച്ച കുറെ മരുന്ന് ചെടികളെ എത്രയും വേഗത്തിൽ നട്ട് പരിപാലിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് വേഗം മടങ്ങി വരേണ്ടി വന്നത്.” ഞാൻ എല്ലാവരെയും നോക്കി പൊതുവായി പറഞ്ഞു.

 

“ഓഹ്, അപ്പൊ ആ ജോലി കഴിഞ്ഞതും ഉടനെ നീ തിരിച്ച് പോകുന്നുണ്ടോ..?” എന്റെ അയല്‍ക്കാരിയായ ഒരു വീട്ടമ്മ നിരാശയിൽ ചോദിച്ചു.

 

“അതേ ചേച്ചി. ഉച്ച കഴിഞ്ഞ് ഞാൻ എന്റെ യാത്ര തുടരും.”  ഞാൻ അറിയിച്ചതും ആളുകൾ നിരാശയിൽ തമ്മില്‍ തമ്മില്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.

 

“ജിനു, ഒരു മണിക്കൂറെങ്കിലും നിന്റെ കൺസൾട്ടിങ് റൂമിൽ നിനക്ക് ഇരുന്നൂടേ…?” ഇത്തിരി പ്രായമമുള്ള ഒരാൾ പ്രതീക്ഷയോടെ എന്നോട് ഉറക്കെ വിളിച്ച് ആവശ്യപ്പെട്ടു. “ഇവിടെ കുറെ ആളുകള്‍ക്ക് നിന്റെ ആവശ്യമുണ്ട്.”

 

അതുകേട്ടപ്പോ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരത്തേക്ക് ഞാൻ ഇരിക്കാമെന്നേറ്റു.

 

പക്ഷേ എങ്ങനെയൊക്കെയോ ഞാൻ വീട്ടില്‍ ഉള്ളതറിഞ്ഞിട്ട് അടുത്തടുത്ത സ്ഥലങ്ങളില്‍ നിന്നും മാത്രമല്ല, അല്‍പ്പം അകലെ നിന്നുപോലും ഒരുപാട്‌ ആളുകൾ എന്റെ വീട്ടിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഓരോ നിമിഷവും ആളുകൾ കൂടിക്കൂടി കൊണ്ടിരുന്നു.

 

അത്യാവശ്യമായ ചില നാടൻ ചികില്സയ്ക്ക് വേണ്ടിയും, ചിലർ മരുന്നുകള്‍ വാങ്ങിക്കാനും, മറ്റുചിലർ വിഷ ചികില്സയ്ക്ക് വേണ്ടിയും, പല കാരണങ്ങളാൽ ചില മര്‍മ്മ സ്ഥാനങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ചികില്‍സിക്കായുമൊക്കെ ആളുകൾ വരാൻ തുടങ്ങിയിരിക്കുന്നു.

 

വളരെ പ്രതീക്ഷയോടെ വന്ന അവരെയൊക്കെ നിരാശരായി മടക്കിയയക്കാനുള്ള മനസ്സ് എനിക്കുണ്ടായില്ല. അതുകൊണ്ട്‌ ഒരു മണിക്കൂര്‍ എന്നതിനെ മാറ്റി ഇന്നത്തെ ദിവസം ഇവിടെ തന്നെ നിന്ന് ഇങ്ങോട്ട് വരുന്ന എല്ലാവരെയും കണ്ട ശേഷം നാളെ വെളുപ്പിന് എന്റെ യാത്ര തുടരാനായി ഞാൻ തീരുമാനിച്ചു.

 

എന്റെ ചെടികളുടെ കാര്യത്തില്‍ ഇനിയും ആവശ്യം പോലെ സമയമുണ്ട്, അതുകൊണ്ട്‌ ആദ്യം മനുഷ്യരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ശേഷം ആ ചെടികളുടെ കാര്യം നോക്കാനാമെന്ന് ഞാൻ മാറ്റി വച്ചു.

 

എനിക്ക് നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഫുഡ് ഉണ്ടാക്കാനുള്ള സമയവും മൂഡും എനിക്കില്ലായിരുന്നു.

 

അവരോടൊക്കെ വെയിറ്റിങ് റൂമിൽ കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് കുളിച്ച് ഫ്രെഷായി. പിന്നെ എന്റെ ചില സ്പെഷ്യൽ ചേരുവകള്‍ ചേര്‍ത്ത് നല്ലോരു ബ്ലാക്ക് കോഫി ഉണ്ടാക്കി വലിയ ഫ്ലാസ്കിലാക്കി എടുത്തുകൊണ്ട് ഞാൻ എന്റെ കൺസൾട്ടിങ് റൂമിലോട്ട് കേറി.

 

അന്നേരമാണ് എന്റെ അയല്‍ക്കാരിയായ ഗ്രേയ്സി ചേച്ചി എന്റെ മൊബൈലില്‍ വിളിച്ചത്.

 

“ജിനുവേ, ഒരു 8 മണിക്ക് കാപ്പി കുടിക്കാന്‍ ഇങ്ങോട്ട് വന്നേക്ക്.” ചേച്ചി എന്നെ. ക്ഷണിച്ചു.

 

“വേണ്ട ചേച്ചി. അതിനുള്ള സമയം കിട്ടില്ല.” ഞാൻ സ്നേഹത്തോടെ അത് നിരസിച്ചു. “ബുദ്ധിമുട്ടാവില്ലെങ്കിൽ ഉച്ചക്ക് ഞാൻ വന്ന് കഴിക്കാം.”

 

“എന്ത് ബുദ്ധിമുട്ട്…? ഒരു ബുദ്ധിമുട്ടുമില്ല. ഒരു മണിക്ക് നീ വന്നോ.” ഗ്രേയ്സി ചേച്ചി സ്വന്തം അനിയനോടെന്ന പോലെ സ്നേഹത്തില്‍ പറഞ്ഞു.

 

“ഓക്കെ ചേച്ചി, ഞാൻ വരാം.” അതും പറഞ്ഞ്‌ ഞാൻ കട്ടാക്കി.

 

എന്നിട്ട് എന്റെ ജോലി ഞാൻ തുടങ്ങി. ഓരോരുത്തരേയായി ഞാൻ അകത്തേക്ക് വിളിച്ച് അവര്‍ക്ക് വേണ്ടത് ചെയ്തിട്ട് വിട്ടു. എന്റെ ജോലി തിരക്കില്‍ പെട്ട് എത്ര വേഗത്തിൽ സമയം പോയെന്ന് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു.

 

പുറത്ത്‌ ഗ്രേയ്സി ചേച്ചി ആളുകളോട് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഞാൻ സമയം നോക്കിയത്.

 

സമയം 2:10 ആയിരുന്നു.

 

അന്നേരം ഗ്രേയ്സി ചേച്ചിയും ചേച്ചിയുടെ 11 വയസ്സുള്ള ഷിജി മോളും എന്റെ കൺസൾട്ടിങ് റൂമിന്റെ വാതില്‍ക്കല്‍ വന്നു നിന്നു. ഇതുവരെ സമയം ഒന്നായില്ലേ എന്ന് ചോദിക്കും പോലെ ചേച്ചി എന്നെ നോക്കി. ഷിജി മോള് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

ഞാൻ അവര്‍ രണ്ടുപേര്‍ക്കും ഒരു പുഞ്ചിരി കൊടുത്തിട്ട് വിഷത്തിന് ചികില്‍സിച്ചു കൊണ്ടിരുന്ന ആളിന്റെ കാര്യത്തിൽ ശ്രദ്ധിച്ചു. ഒടുവില്‍ ആ ചികില്സ കഴിഞ്ഞപ്പോ നാട്ടു മരുന്നും നിര്‍ദേശങ്ങളും ആ രോഗിയുടെ കൂടെ വന്ന ആള്‍ക്ക് കൊടുത്തിട്ട് അവരെ ഞാൻ പറഞ്ഞുവിട്ടു.

 

“സോറി ചേച്ചി.” അകത്തേക്ക് കേറി വന്ന ചേച്ചിയും മോളെയും നോക്കി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “തിരക്ക് കാരണം സമയം പോയതേ ഞാൻ അറിഞ്ഞില്ല. 10 മണി ആയിട്ടുണ്ടാകുമെന്നാ ഞാൻ വിചാരിച്ചത്.”

 

“ജിനുവേ, ഇങ്ങനെ മറ്റുള്ളവരുടെ കാര്യം മാത്രം നോക്കിയാൽ പോര, സ്വന്തം ആവശ്യങ്ങളെ കുറിച്ചും നീ ചിന്തിക്കണം.” ചേച്ചി കടുപ്പിച്ച് പറഞ്ഞു. “ശെരി വാ ഒരു ഇരുപത് മിനിറ്റ് ആളുകൾ വെയിറ്റ് ചെയ്തോളും, ഇനി നീ പോയി മര്യാദക്ക് കൈയും മുഖവും കഴുകീട്ട് വേഗം എന്റെ വീട്ടിലേക്ക് വാ.

ഫുഡ് കഴിച്ചിട്ട് മതി ഇനി നിന്റെ ജോലി.” ഗ്രേയ്സി ചേച്ചി അധികാരത്തോടെ എന്നോട് പറഞ്ഞിട്ട് സ്വന്തം മോളെ നോക്കി പറഞ്ഞു, “ഷിജി മോളെ, ഈ അങ്കിളേ വിശ്വസിക്കാന്‍ പറ്റില്ല, അതുകൊണ്ട്‌ മോള് അങ്കിളിന്റെ കൂടെ നിന്ന് അങ്കിളേ അങ്ങോട്ട് കൂട്ടിക്കൊണ്ടു വാ.” അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും വെയിറ്റ് ചെയ്യാതെ ചേച്ചി വേഗം പുറത്തേക്ക്‌ പോയി. ഷിജി മോളെ ചിരിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.

 

ഞാൻ കഴിച്ചു തീരുന്നത് വരെ എല്ലാവരും ഇവിടെതന്നെ വെയിറ്റ് ചെയ്യാനായി ചേച്ചി വെയിറ്റിങ് ഏരിയയിൽ ഇരിക്കുന്ന ആൾക്കാരോട് പറയുന്നതും എനിക്ക് കേൾക്കാമായിരുന്നു.

 

ഗ്രേയ്സി ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെയാണ്. എന്നെ സ്വന്തം അനിയനായി കണ്ട് എന്നോട് അതിന്റേതായ അധികാരവും കാണിക്കാറുണ്ട്. ചേച്ചിയുടെ ഭർത്താവും എന്നെ ഒരു കുടുംബ അംഗത്തെ പോലെ തന്നെയാണ് കാണുന്നത്. ചേച്ചിയുടെ ഭർത്താവ് അവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റർ മാറി, മത്സ്യബന്ധന സാമാഗ്രികൾ വില്‍ക്കുന്ന ഒരു വലിയ സ്റ്റോർ നടത്തുകയാണ്. ഷിജി മോളും എന്നെ സ്വന്തം അങ്കിളായിട്ടാണ് കാണുന്നത്. അവള്‍ക്ക് എന്നെ ഭയങ്കര ഇഷ്ട്ടവുമാണ്. അവളിപ്പോ ഏഴിൽ പഠിക്കുന്നു, അടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.

 

ഷിജി മോള്ക്ക് എന്റെ ഗ്രീന്‍ ഹൗസും തോട്ടവുമൊക്കൈ ഭയങ്കര ഇഷ്ട്ടമാണ്. അവള്‍ക്ക് ഒഴിവ് കിട്ടുമ്പോഴൊക്കെ എന്റെ കൂടെ എന്റെ എന്റെ ഗ്രീന്‍ ഹൗസും തൊട്ടത്തിലുമൊക്കെ വന്ന് സഹായിക്കാറുണ്ട്. ഗ്രീൻ ഹൗസും തോട്ടവും പരിചരിക്കേണ്ട വിധമൊക്കെ അവൾ എന്നോട് ചോദിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഞാൻ നാട്ടില്‍ ഇല്ലെങ്കില്‍ ഷിജിയാണ് എന്നും അതിനെയൊക്കെ പരിചരിക്കാറുള്ളത്.

 

ഗ്രേയ്സി ചേച്ചി പോയതും ഞാൻ എഴുനേറ്റ് ഷിജി മോളെയും കൂട്ടി എന്റെ വീട്ടിലേക്ക് നടന്നു. അവളും എന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു.

 

“നീയെന്താ മോളെ ഇന്ന്‌ സ്കൂളിൽ പോകാത്തേ..?” വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവളോട് ഞാൻ ചോദിച്ചു.

 

“അത് പിന്നെ… അങ്കിളേ… ഇന്നലെ ഞാൻ വലിയ പെണ്ണായി മാറി.” അവൾ നാണത്തോടെ പറഞ്ഞ്‌.

 

“ഓഹ്..!” ഞാൻ ആശ്ചര്യപ്പെട്ടു. പക്ഷേ അതിൽ കൂടുതൽ എന്താണ് പറയേണ്ടതെന്ന് അറിയാത്ത കൊണ്ട്‌ ഞാൻ മിണ്ടാതെ നടന്നു.

 

“പെട്ടന്ന് ബ്ലഡൊക്കെ വന്നപ്പോ ഞാൻ പേടിച്ചുപോയി.” ഞാൻ ഒന്നും ചോദിക്കാതെ തന്നെ ഷിജി മോള് നാണത്തോടെ തുടർന്നു. “ഇതിൽ പേടിക്കാനൊന്നുമില്ലെന്ന് അമ്മ എനിക്ക് കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. ഫസ്റ്റ് ടൈമായത് കൊണ്ട്‌ ഇതൊക്കെ മാറുന്നത് വരെ സ്കൂളിൽ പോകേണ്ടെന്നും അമ്മയാണ് പറഞ്ഞത്.”

 

“ശെരി, ഇവിടെ മോൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്തോ. ഞാൻ പോയി വേഗം മുഖം കഴുകി ഫ്രെഷായി വരാം.” വീട് തുറന്ന് ഹാളില്‍ കേറിയപ്പോ ഞാൻ അവളോട് പറഞ്ഞു.

 

“ശെരി അങ്കിൾ.” ഷിജി മോള് ഉത്സാഹത്തോടെ തുള്ളിച്ചാടി എന്റെ വീട്ടിലുള്ള എക്സ്പെരിമെന്റ് റൂമിലേക്ക് പോയി.

 

അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് എന്റെ എക്സ്പെരിമെന്റ് റൂം. എന്റെ കൂടെ ഗ്രീന്‍ ഹൗസും തോട്ടവും പരിചരിച്ച് കഴിഞ്ഞാല്‍ എന്റെ കൂടെ നിന്ന് ഞാൻ ചെയ്യുന്ന എക്സ്പെരിമെന്റ് ഒക്കെ നോക്കുന്നതും, അവളുടെ ബുദ്ധിക്കകനുസരിച്ചുള്ള സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതുമൊക്കെ അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്. അവളുടെ സ്കൂൾ സബ്ജക്റ്റായ എൻവൈറൺമെൻറൽ സയൻസുമായി ബന്ധപ്പെട്ട ഒരുപാട്‌ കാര്യങ്ങൾ എന്നിൽ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയുന്നു എന്നാണ്‌ അവളുടെ വാദം.

 

അവളുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി. ഫുഡിനെ കുറിച്ച് ചിന്തിച്ചു കൊണ്ട്‌ ബാത്റൂമിൽ കേറി.

 

പെട്ടന്ന് ഫുഡിനെ കുറിച്ച്  ചിന്തിച്ചപ്പോൾ മാത്രമാണ് ഇത്രയും നേരം ഞാൻ മറന്നുപോയിരുന്ന എന്റെ വിശപ്പ് എന്നെ ആക്രമിക്കാൻ തുടങ്ങിയത്‌. വിശപ്പ് മാത്രമല്ല…, കഴിഞ്ഞ നാലു ദിവസത്തെ യാത്ര ക്ഷീണവും, ശരിയായ ഉറക്കം കിട്ടാത്തതിന്റെ ക്ഷീണവും എല്ലാം എനിക്ക് വലിയൊരു തലവേദനയെ തടഞ്ഞുകൊണ്ടിരുന്നത് പോലും ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

 

ഞാൻ ബിസിയായിരുന്നപ്പോ വിശപ്പും ക്ഷീണവും തലവേദനയുമൊന്നും ഞാൻ അറിഞ്ഞതേയില്ല. പക്ഷേ ഇപ്പൊ അതിനെക്കുറിച്ച് ചിന്തിക്കേണ്ട താമസം അതൊക്കെ എന്നെ ഭയങ്കരമായി ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ വേഗം ഫ്രെഷായി കഴിഞ്ഞതും ഹാളിലേക്ക് പോയി.

 

“ഷിജി മോളെ…?” ഹാളില്‍ നിന്നുകൊണ്ട് ഞാൻ അവളെ വിളിച്ചു.

 

“ഞാൻ ഇവിടെ ഇതൊക്കെ നോക്കി ഇരുന്നോട്ടെ അങ്കിളേ..?” ഷിജി ആ റൂമിൽ നിന്ന് പുറത്തേക്ക്‌ എത്തി നോക്കി എന്നോട് ആഗ്രഹത്തോടെ ചോദിച്ചു.

 

“ഓക്കെ, പക്ഷേ അന്നത്തെ പോലെ അറിയാത്ത കാര്യങ്ങൾ ഒന്നും ഇവിടെ നീ പരീക്ഷിക്കില്ലെന്ന് പ്രോമിസ് ചെയ്യണം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

അവളുടെ മുഖം വാടിയെങ്കിലും അവള്‍ പ്രോമിസ് ചെയ്തു.

 

“പക്ഷേ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളിൽ നിന്നൊക്കെ മാത്രം വേണമെങ്കിൽ നിനക്ക് പരീക്ഷിച്ച് നോക്കാം, പ്രശ്നമില്ല. എന്റെ ലാബ് എക്യുപ്മെന്റ്സും നിനക്ക് ഉപയോഗിക്കാം.” ഞാൻ അവള്‍ക്ക് കുറച്ച് സ്വാതന്ത്ര്യം കൊടുത്തു.

 

ഉടനെ അവളുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു. കണ്ണുകൾ വിടര്‍ന്നു തിളങ്ങി. “താങ്ക്സ്, താങ്ക്സ്, താങ്ക്സ് അങ്കിൾ.” സന്തോഷത്തില്‍ അവള്‍ തുള്ളിച്ചാടി.”

 

ചിരിച്ചുകൊണ്ട് ഞാൻ നേരെ ഗ്രേയ്സി ചേച്ചിയുടെ ഒറ്റ നില ടെറസിട്ട വീട്ടിലേക്ക് പോയി.

 

“ആ പെണ്ണ് നിന്റെ ലാബിലാണോ കൂടിയത്..?” ഞാൻ വീട്ടില്‍ കേറിയ ഉടനെ ചിരിയും അല്‍പ്പം ആശങ്കയോടും ഗ്രേയ്സി ചേച്ചി ചോദിച്ചു.

 

“അതേ ചേച്ചി.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

ആ വീട്ടില്‍ ഡൈനിംഗ് റൂം ഒന്നും ഇല്ലായിരുന്നു. ഹാളില്‍ കിടക്കുന്ന മേശയിലാണ് ചേച്ചി ഫുഡ് എല്ലാം എടുത്തുകൊണ്ട് വന്ന് വച്ചത്. ചോറും, നല്ല എരിവുള്ള അടിപൊളി മീന്‍ കറിയും, മൂന്ന്‌ തരം പച്ചകറി കൂട്ടുകളും, നെല്ലിക്ക അച്ചാറും ഉണ്ടായിരുന്നു.

 

അതൊക്കെ ഞാൻ കൊതിയോടെ നോക്കി.

 

“വാ, ഇരിക്ക്.” എന്റെ കൊതി കണ്ട് ചിരിച്ചുകൊണ്ട് ചേച്ചി കഴിക്കാൻ ക്ഷണിച്ചു.

 

ഞാൻ ഇരുന്നു. എന്റെ അടുത്തിരുന്നു കൊണ്ട്‌ ചേച്ചി തന്നെ എനിക്ക് വിളമ്പി തന്നു. ഞാൻ കഴിക്കാൻ തുടങ്ങി. എന്റെ പ്ലേറ്റിൽ ഓരോന്ന് കുറയുന്നത് അനുസരിച്ച് ചേച്ചി പിന്നെയും പിന്നെയും എടുത്ത് വച്ച് കൊണ്ടിരുന്നു. ഞാൻ മടി കൂടാതെ കഴിക്കുന്നതിനെ ചേച്ചി . തൃപ്തിയായോടേ നോക്കിയിരുന്നു.

 

“പിന്നേ ജിനു…, ഷിജി മോള് അവിടെ എന്തെങ്കിലും കുഴപ്പം വരുത്തി അന്നത്തെ പോലെ നിനക്ക് വലിയ നഷ്ട്ടമെന്തെങ്കിലും വരുത്തുമോന്നാണ് എന്റെ പേടി.” ചേച്ചി അസ്വസ്ഥതയോടെ ചേച്ചിയുടെ ആശങ്ക എന്നോട് പറഞ്ഞു.

 

“ചേച്ചി പേടിക്കേണ്ട. അന്ന് കാര്യങ്ങൾ അറിയാതെ ഓരോന്ന് ചെയ്തത് കൊണ്ടാണ് അവള്‍ക്ക് ആ അബദ്ധം സംഭവിച്ചത്. പക്ഷേ അതിനുശേഷം ഞാൻ അവള്‍ക്ക് വേണ്ടതൊക്കെ പറഞ്ഞ്‌ പഠിപ്പ് കൊടുത്തായിരുന്നു. അവള്‍ക്ക് നല്ല ടാലന്റുണ്ട് ചേച്ചി, സെയിം അബദ്ധം ഒരിക്കലും അവള്‍ക്കുണ്ടിവില്ലെന്ന വിശ്വസം എനിക്കുണ്ട്.”

 

അതുകേട്ട് ചേച്ചിയുടെ കണ്ണുകളിൽ സ്വന്തം മോളോട് അഭിമാനം നിറഞ്ഞു.

 

“എന്നാലും നീയല്ലാതെ വേറെയാരും അത്രയും വിലപിടിപ്പുള്ള ലാബില്‍ കുട്ടികളെ വിശ്വസിച്ച് ഒറ്റക്ക് വിടില്ല.” അസ്വസ്ഥത മാറാതെ ചേച്ചി പറഞ്ഞു. “പിന്നേ ജിനു, അവള്‍ വലിയ കുട്ടിയായ കാര്യം അവള്‍ നിന്നോട് പറഞ്ഞായിരുന്നോ..?” ചേച്ചി പുഞ്ചിരിയോടെ പെട്ടന്ന് ചോദിച്ചു. “എത്ര പെട്ടന്നാ എന്റെ കുഞ്ഞ് മോള് വലുതായി പോയത്..!”

 

“പറഞ്ഞായിരുന്നു ചേച്ചി.” ഞാനും പുഞ്ചിരിച്ചു.

 

“ശെരി കഴിക്ക്.” ചേച്ചി സ്നേഹത്തോടെ പറഞ്ഞു.

 

ഒടുവില്‍ ഞാൻ വളരെ തൃപ്തിയായി തന്നെ കഴിച്ച് മതിയാക്കി. വിശപ്പൊക്കെ മാറിയപ്പോ എന്റെ ക്ഷീണവും തലവേദനയും കുറച്ചൊന്നു മാറിയായിരുന്നു.

 

ഞാൻ അര ഗ്ളാസ് ചൂട് വെള്ളവും കുടിച്ച് എഴുനേറ്റ് പോയി കൈ കഴുകി വന്നു. അന്നേരം, വീട്ടില്‍ തന്നെ ഉണ്ടാക്കിയ, ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയും അരച്ച് ചേര്‍ത്ത, ഒരു കുപ്പി-ജാർ നിറയെ മോര് എടുത്തുകൊണ്ട് ചേച്ചി എന്റെ അടുത്തേക്ക് വന്നു.

 

“ഇന്നാ, കുറച്ച് കഴിഞ്ഞ് ഇതും നീ കുടിക്ക്.” മന്ദഹാസം തൂകി ചേച്ചി അതിനെ എനിക്ക് തന്നു.

 

“താങ്ക്സ് ചേച്ചി.” പുഞ്ചിരിയോടെ ഞാൻ അതും വാങ്ങി വേഗം എന്റെ കൺസൾട്ടിങ് റൂമിലേക്ക് മടങ്ങി.

 

4 മണിക്ക് ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും എനിക്ക് കോൾ വന്നു. ഞാൻ ഉടനെ എടുത്തു.

 

“ജിനു, നീ ഫുഡൊക്കെ കഴിച്ചോ..?”

 

“ശെരിക്കും ഉറങ്ങിയായിരുന്നോ..?” അപ്പുറത്ത് സ്പീക്കറിൽ ഇട്ടു കൊണ്ട്‌ മിസ്സും ടീച്ചറും എന്നോട് സംസാരിച്ചു.

 

“കഴിച്ചു ചേച്ചി. പക്ഷേ റെസ്റ്റെടുക്കാൻ ഇതുവരെ കഴിഞ്ഞില്ല.” ഞാൻ അവരോട് എന്റെ ഇവിടത്തെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.

 

“എടാ, നിന്റെ മനസ്സിനും ശരീരത്തിനും റെസ്റ്റ് കൊടുക്കാതെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഉച്ച വരെയെങ്കിലും ഉറങ്ങണമായിരുന്നില്ലേ..!!” മിസ്സും ടീച്ചറും വിഷമിച്ച് പറഞ്ഞു.

 

“അതൊന്നും സാരമില്ല ചേച്ചി. ഇതൊക്കെ എനിക്ക് ശീലിച്ചു പോയി.” ഞാൻ അവരെ സമാധാനിപ്പിച്ചു.

 

എന്നിട്ട് ഞാൻ ബിസിയായത് കാരണം ഒന്നോ രണ്ടോ മിനിറ്റ് മാത്രം സാധാരണ കാര്യങ്ങൾ എന്തൊക്കെയോ സംസാരിച്ചിട്ട് അവർ വച്ചു.

***********************

 

5:30  അടുപ്പിച്ചാണ് ആളുകൾ ഒഴിഞ്ഞ് കൺസൾട്ടിങ് റൂമിൽ നിന്നും എനിക്കിറങ്ങാൻ കഴിഞ്ഞത്. ഞാൻ വീട്ടില്‍ പോയപ്പോ ഷിജി മോള് തോട്ടത്തില്‍ ഉണ്ടായിരുന്നു.

 

“മോൾക്ക് ഏത് കോഫീയ വേണ്ടത്..?” തോട്ടത്തില്‍ പോയി അവിടെ പരിപാലിക്കുന്ന അവളോട് ഞാൻ ചോദിച്ചു.

 

“അങ്കിൾ ഉണ്ടാക്കുന്ന ആ സ്പെഷ്യൽ കോഫീ വേണം.” അവൾ പറഞ്ഞു.

 

അങ്ങനെ വീട്ടില്‍ കേറി സ്പെഷ്യൽ കോഫീ ഉണ്ടാക്കി രണ്ട് കപ്പിലായി എടുത്തുകൊണ്ട് പോയി. ഞങ്ങൾ അതിനെ കുടിച്ച ശേഷം ഞാൻ അവളെയും കൂട്ടി എന്റെ വണ്ടിയില്‍ നിന്നും മരുന്ന് ചെടികളെ എടുത്തുകൊണ്ട് വന്ന് വീട്ടിന് പുറകിലുള്ള എന്റെ ഗ്രീന്‍ ഹൗസില്‍ ഞാൻ നട്ട് പിടിപ്പിച്ചു. അവളും എന്റെ നിർദ്ദേശങ്ങൾ കേട്ടുകൊണ്ട് എന്റെ കൂടെ നിന്ന് എന്നെ സഹായിച്ചു.

 

ശേഷം ഞാൻ തന്നെ സ്വയം തയ്യാറാക്കിയ ചില വളങ്ങളും അതിന്‌ ഇട്ടു കൊടുത്തു. ആ ജോലി കഴിഞ്ഞപ്പോ അവിടെ ഉണ്ടായിരുന്ന മറ്റ് മരുന്ന് ചെടികളെയും ഞങ്ങൾ പരിപാലിച്ചു. അപ്പോഴൊക്കെ, പതിവ് പോലെ, ഷിജി അവളുടെ ഒരു സംശയങ്ങൾ ചോദിക്കുകയും ഞാൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ട് അവളുടെ മനസ്സിൽ പതിപ്പിച്ചു കൊണ്ടും എന്റെ കൂടെ ഓരോന്ന് ചെയ്തു കൊണ്ട്‌ നടന്നു.

 

എപ്പോഴും ഞങ്ങൾ അവസാനമായി ചെയ്യുന്നത് പോലെ ഇപ്പോഴും ഗ്രീന്‍ ഹൗസ് മുഴുവനായി ഞങ്ങൾ കറങ്ങി നടന്ന് വേണ്ടാത്ത കളകള്‍ എങ്ങും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.

 

“ശെരി മോളെ ഒത്തിരി വൈകി, മോൾടെ അമ്മ വിഷമിക്കും, ഇനി മോള് വീട്ടില്‍ പൊയ്ക്കോ.” എന്റെ ബാത്റൂമിൽ കേറി കൈയും കാലും മുഖവും കഴുകി വന്ന അവളോട് ഞാൻ പറഞ്ഞു.

 

അപ്പോ പോകാൻ താൽപര്യമാല്ലാതെ ഷിജി ചുണ്ടുകൾ കോട്ടി അവിടേ തന്നെ നിന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചെവിക്ക് പിടിച്ച് വേദനിപ്പിക്കാതെ ഒന്ന് കിഴുക്കി.

 

“ഇന്ന്‌ ഞാൻ എക്സ്പെരിമെന്റ് ഒന്നും ചെയ്യാൻ പോണില്ല. ഞാൻ എന്റെ അമ്മയെ കാണാന്‍ അങ്ങോട്ട് പോകുവാ.” അവളോട് ഞാൻ പറഞ്ഞു.

 

“മ്മ്, ഓക്കെ അങ്കിൾ. അപ്പൊ ഞാൻ വീട്ടില്‍ പോകാം.” നിരാശയോടെ അവൾ പറഞ്ഞിട്ട് അവള്‍ പുറത്തേക്ക്‌ നടന്നു. പക്ഷേ പെട്ടന്ന് നിന്നിട്ട് തിരിഞ്ഞെന്നേ നോക്കി ചോദിച്ചു, “യാത്ര പോയിട്ട് ഒരു മാസം കഴിഞ്ഞാലേ അങ്കിൾ തിരികെ വരൂ.?”

 

“മ്മ്, അതാണ് സാധ്യത.” ഞാൻ പറഞ്ഞു.

 

അപ്പോ ഒന്നും മിണ്ടാതെ ചുണ്ടുകള്‍ കോട്ടി പിടിച്ചുകൊണ്ട് അവള്‍ ഇറങ്ങി പോയി.

 

ഞാൻ പുഞ്ചിരിച്ച് തലയാട്ടി കൊണ്ട്‌ ചെന്ന് ക്ഷീണം മാറുന്നത്‌ വരെ തൃപ്തിയായി കുളിച്ചു. ഡ്രെസ്സ് മാറിയ ശേഷം എന്റെ മാരുതി കാറിന്റെ ചാവി എടുത്തുകൊണ്ട് വീടും പൂട്ടി കാർ സ്റ്റാര്‍ട്ട് ചെയ്ത് ഞങ്ങളുടെ കുടുംബ വീട്ടിലേക്ക് തിരിച്ചു. ഒപ്പം ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ജെസ്സിക്ക് കോൾ ചെയ്തു.

 

“അച്ചാച്ചാ…!!” ജെസ്സി സന്തോഷത്തോടെ ഉറക്കെ വിളിച്ചു. ബാക്ഗ്രൗണ്ടിൽ ഹോണടിയും മറ്റ് ശബ്ദങ്ങളും എനിക്ക് കേൾക്കാമായിരുന്നു. അപ്പൊ ജെസ്സി വീട്ടില്‍ ഇല്ലെന്ന് മനസ്സിലായി.

 

“നി എവിടെയാ മോളെ..?” ഞാൻ ചോദിച്ചു.

 

“നമ്മുടെ ഷീനയെ കാണാന്‍ പോയത, അച്ചാച്ചാ. അവളെയും അവളുടെ ഭർത്താവിനേയും കണ്ടിട്ട് മടക്ക യാത്രയിലാണ്. ഇവിടെ മുക്കോല എത്തിയപ്പഴ അച്ചാച്ചൻ വിളിച്ചത്, ഞാൻ ഉടനെ എന്റെ വണ്ടി ഒതുക്കി നിർത്തി. എന്തായാലും അര മണിക്കൂറിൽ ഞാൻ വീടെത്തും, അച്ചാച്ചാ.” അവള്‍ വിശദമായി തന്നെ മറുപടി തന്നു. “പിന്നേ അച്ചാച്ചൻ അവരെ തിരികെ വിട്ടിട്ട് യാത്ര തുടങ്ങിയോ..? എങ്ങോട്ടേക്കാ ആദ്യം പോകുന്നേ..?”

 

“ഇല്ല മോളെ, യാത്ര തുടങ്ങിയിട്ടില്ല. ഞാൻ നമ്മുടെ അലഞ്ചി മൂപ്പനോട് ആവശ്യപ്പെട്ടിരുന്ന മരുന്ന്‌ ചെടികളുടെ കൂട്ടത്തിൽ രണ്ടു തരം അപൂര്‍വ ചെടികളും പറഞ്ഞായിരുന്നു. അത് രണ്ടും കിട്ടില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും ഭാഗ്യത്തിന് കുറച്ചൊക്കെ കിട്ടിയായിരുന്നു. അതുകൊണ്ട്‌ അതിനെ മരുന്നിന് വേണ്ടി ഇപ്പൊ ഞാൻ ഉപയോഗിക്കില്ല, അതിനെ നട്ട് പിടിപ്പിച്ച് കൃഷി ചെയ്ത് വർദ്ധിപ്പിച്ച ശേഷം മാത്രം വേണ്ടത് ഉപയോഗിക്കാനാണ് പ്ലാൻ. അതുകാരണം ഞാൻ ഞങ്ങളുടെ ടൂർ കഴിഞ്ഞതും അവരെ അവരുടെ വീട്ടില്‍ വിട്ടിട്ട് രാവിലെ 6 മണിക്ക് തന്നെ എന്റെ വീട്ടിലേക്ക് ഞാൻ തിരിച്ചെത്തിയായിരുന്നു. ഞാൻ—”

 

“രാവിലെ 6 മണിക്കേ വീട്ടില്‍ വന്നെന്നോ..! എന്നിട്ട് ഇപ്പഴാണോ.. 12, 13 മണിക്കൂര്‍ കഴിഞ്ഞാണോ എന്നെ വിളിക്കുന്നെ..?!” അവള്‍ റോഡിന്റെ സൈഡിലാണ് നില്‍ക്കുന്നതെന്ന ചിന്തയില്ലാതെ ദേഷ്യവും സങ്കടത്തിലും ഉറക്കെ എന്നോട് ചോദിച്ചു.”

 

“എടി മോളെ, അവിടെ റോഡില്‍ നിന്നുകൊണ്ട് ഇങ്ങനെ ബഹളം ഉണ്ടാകല്ലോ…!” ഞാൻ ശാസിച്ചു.

 

“എന്നാലും ഇങ്ങനെ ചെയ്തത് ശെരിയായില്ല അച്ചാച്ചാ.” അവൾ ശബ്ദം താഴ്ത്തി സങ്കടം പറഞ്ഞു. “ഇപ്പൊ അച്ചാച്ചൻ യാത്ര തിരിച്ചെന്ന കാര്യം പറയാനായിരിക്കും എന്നെ വിളിച്ചത്, അല്ലേ..?.” അവള്‍ നല്ല ദേഷ്യത്തില്‍ പല്ലുകൾ ഞെരിച്ചു.

 

“ഇല്ലടി മോളെ, ഇന്നു ഞാൻ പോണില്ല. നാളെ രാവിലെ നാല്‌ മണിക്ക് പോകാനാണ് പ്ലാൻ. പിന്നെ, ഇപ്പൊ ഞാൻ നമ്മുടെ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണ്, അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്.”

 

“സത്യാണോ അച്ചാച്ചാ…?!” ജെസ്സി ഭയങ്കര സന്തോഷത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “ഓക്കെ, ഓക്കെ, അച്ചാച്ചൻ വച്ചേ, ഞാനിതാ എത്തി.”

 

“എടി മോളെ നീ സ്പീഡിൽ ഒന്നും—” പക്ഷേ ഞാൻ പറയുന്നത് കേള്‍ക്കാതെ അവള്‍ കോൾ കട്ടാക്കി കഴിഞ്ഞിരുന്നു. പെട്ടന്ന് എന്റെ അടുത്തേക്ക് വരാനായി ജെസ്സി വെപ്രാളം പിടിച്ച് റോഡില്‍ അശ്രദ്ധയായി വണ്ടി ഓടിക്കും എന്ന പേടിയായിരുന്നു എനിക്ക്.

 

ഞാൻ വിഷമിച്ച് തലയാട്ടി കൊണ്ട്‌  എന്റെ അമ്മയെ വിളിച്ച് ഞാൻ വരുന്ന കാര്യം അറിയിച്ചു. ഒരുപാട്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാൻ ഞങ്ങളുടെ ആ വീട്ടിലേക്ക് പോകുന്നത്.

 

ഞാൻ വരുന്നത് കൊണ്ട്‌ അമ്മ ഗെയിറ്റ് തുറന്നാണ് ഇട്ടിരുന്നത്. ഗെയിറ്റിൽ തന്നെ പ്രതീക്ഷയോടെ നോക്കി അമ്മ സിറ്റൗട്ടിൽ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ വണ്ടി ഗേയിറ്റിലൂടെ കടന്ന് അകത്തേക്ക് കേറി വരുന്നത് കണ്ടതും അമ്മയുടെ മുഖത്തുണ്ടായ സന്തോഷം കാണേണ്ടതായിരുന്നു – സ്വന്തം നവജാത ശിശുവിനേ ആദ്യമായി കാണുമ്പോ ഉണ്ടാകുന്ന അതേ സന്തോഷവും സ്നേഹവും തന്നെയാണ് അമ്മയുടെ മുഖത്ത് നിറഞ്ഞത്.

 

എന്റെ കാർ മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തി ഞാൻ പുറത്തിറങ്ങിയതും അമ്മ ധൃതിയില്‍ മുറ്റത്തേക്കിറങ്ങി എന്റെ അടുത്തേക്ക് വന്നു.

 

ഞാൻ വീട്ടിലേക്ക് വരുമ്പോഴൊക്കെ അമ്മ സന്തോഷത്തോടെ വന്ന് എന്റെ സൈഡിൽ നിന്നിട്ട് എന്റെ ഇടുപ്പിൽ കൈകൾ രണ്ടും വട്ടംചുറ്റി എന്നെ അമ്മയോട് മുറുകെ ചേർത്തു പിടിക്കുന്ന സ്വഭാവക്കാരി ആയിരുന്നു. അന്നേരം അമ്മ എന്റെ കൂട്ടുകാരി എന്നപോലെ ഞാനും അമ്മയുടെ തോളിൽ കൈയിട്ട് അമ്മയെ എന്നോട് ചേര്‍ത്തു പിടിക്കുമായിരുന്നു. ഇപ്പോഴും ഞാൻ അങ്ങനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അതിനുപകരം എന്റെ ചെവിക്ക് പിടിച്ച് നല്ലോരു കിഴുക്കാണ് ശെരിക്കും വേദനിപ്പിക്കുന്ന തരത്തിൽ കിട്ടിയത്.

 

“അയ്യോ….!” വേദന കാരണം കരഞ്ഞുകൊണ്ട് അമ്മയുടെ കൈ എന്റെ ചെവിയില്‍ നിന്ന് പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.

 

“നി കാണിക്കുന്നത് നിനക്ക് തന്നെ ഓവറായി തോന്നുന്നില്ലേടാ ചെറുക്കാ..?!” അമ്മ ദേഷ്യപ്പെട്ട് ചോദിച്ചിട്ട് ആദ്യത്തെ ചെവിക്ക് നന്നായി നുള്ളി പിടിച്ചു. എന്നിട്ട് എന്റെ അടുത്ത ചെവിയും പിടിച്ച് വേദനിപ്പിക്കുന്ന തരത്തിൽ തന്നെ കിഴുക്കി. അതും പോരാഞ്ഞിട്ട് എന്റെ രണ്ട് ചെവിയും പിടിച്ച് നന്നായി വേദനിപ്പിക്കുന്ന തരത്തിൽ തിരുകി കൊണ്ട്‌ തിരുമ്മി.

 

എന്റെ ചെവി രണ്ടും ശെരിക്കും നീറി പുകഞ്ഞു പോയി.

 

“ആ, എന്റെ മമ്മി, എനിക്ക് വേദനിക്കുന്നേ…!” കുഞ്ഞിനെ പോലെ നിലവിളിച്ചു കൊണ്ട്‌ ഞാൻ അമ്മയുടെ കൈകളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

 

“വേദനിക്കട്ടെ, അമ്മമാരുടെ മനസ്സ് ഇതിനേക്കാളും എത്രയോ അധികം വേദനിക്കുമെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം.” അമ്മ പിന്നെയും ചെവി രണ്ടിനെയും നല്ലപോലെ വലിച്ചു പിടിച്ച് തിരുമ്മി.

 

ഒടുവില്‍ വേദന കാരണം എന്റെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് അമ്മ എന്റെ ചെവി രണ്ടും വിട്ടത്. എന്നിട്ട് സ്വന്തം എളിയിൽ കൈകൾ കുത്തി കൊണ്ട്‌ ദേഷ്യത്തില്‍ ചോദിച്ചു, “ഇപ്പോഴാണോടാ ഈ വഴിയൊക്കെ ഓർമ്മ വന്നത്..? നീ ഈ വീട്ടില്‍ വരാതെ എത്ര ദിവസമായെന്നറിയോടാ നിനക്ക്..? നിന്നെ കാണാതെ എത്ര ദിവസമായെന്നും അറിയോടാ..?”

 

“സോറി എന്റെ ഷൈനിയമ്മേ, തിരക്കായി പോയത് കൊണ്ടല്ലേ ഞാൻ വരാത്തത്.” നീറി പുകയുന്ന ചെവികളെ വക വെക്കാതെ ഞാൻ എന്റെ അമ്മയുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട്‌ പറഞ്ഞു. “പിന്നേ ഷീന മോൾടേ കല്യാണത്തിന് വച്ച് നമ്മൾ കണ്ടിട്ട് ഒരാഴ്ചയല്ലേ ആയുള്ളു…?”

 

അമ്മ പെട്ടന്ന് ദേഷ്യത്തില്‍ എന്റെ രണ്ടു കൈയും സ്വന്തം തോളത്ത് നിന്നും തട്ടി മാറ്റി. “വീട്ടില്‍ വച്ച് കണ്ണ് നിറച്ച് നിന്നെ കാണുന്നതും, കല്യാണ വീട്ടില്‍ തിരക്കു പിടിച്ച് നടക്കുന്ന ജോലിക്കിടയിലും കല്യാണ ചടങ്ങുകൾക്കുമിടയ്ക്ക് നിന്നെ മിന്നായം പോലെ കാണുന്നതും തമ്മില്‍ വ്യത്യാസമില്ലേടാ..?” ചോദിച്ചുകൊണ്ട് അമ്മ ദേഷ്യത്തില്‍ എന്റെ രണ്ട് കവിളും ഒരുമിച്ച് പിടിച്ചു പിച്ചു.

 

“യ്യോ.., സോറി മമ്മി.” കവിള് നന്നായി വേദനിച്ചെങ്കിലും കരഞ്ഞുകൊണ്ട് ഞാൻ ക്ഷമ ചോദിച്ചു. “എന്റെ തെറ്റ് തന്നെയാ, ഷൈനിയമ്മേ. ഇത്രയൊക്കെ എന്നെ വേദനിപ്പിച്ചില്ലേ, ഇനിയെങ്കിലും എന്റെ മമ്മ എന്നോട് ക്ഷമിക്കൂന്നേ, എന്താ ക്ഷമിക്കില്ലേ..?” ചോദിച്ചു കൊണ്ട്‌ ഞാൻ അമ്മയുടെ സൈഡിൽ പോയി നിന്നുകൊണ്ട് അമ്മയുടെ തോളിൽ കൈയിട്ട് അമ്മയെ എന്റെ ശരീരത്തിന്റെ സൈഡിലായി നന്നായി ചേര്‍ത്തു പിടിച്ചപ്പോ അമ്മയുടെ ദേഷ്യം കുറച്ചൊന്നു മാറി അമ്മ പുഞ്ചിരിച്ചു. ഒടുവില്‍ എന്റെ ഇടുപ്പിൽ രണ്ട് കൈകൾ കൊണ്ടും വട്ടംചുറ്റി അമ്മയോട് എന്നെ മുറുകെ ചേര്‍ത്തു പിടിച്ചിട്ട് എന്റെ തോളിന് താഴെയായി മുത്തി.

 

“തല കുനിച്ചു താടാ കൊരങ്ങാ..!” അമ്മയേക്കാളും എന്റെ പൊക്കം കൂടുതൽ കാരണം എന്റെ കവിളിൽ ഉമ്മ തരാന്‍ കഴിയാത്തത് കൊണ്ട്‌ അമ്മ കപടമായി കോപിച്ച കൊണ്ട്‌ പറഞ്ഞപ്പോ ചിരിച്ചുകൊണ്ട് എന്റെ തല ഞാൻ സൈഡിലേക്ക് ചെരിച്ച് താഴ്ത്തി കൊടുത്തു.

 

അമ്മ ഉടനെ കവിളിൽ ഉമ്മ തന്നിട്ട് എന്റെ സൈഡിൽ നിന്നും എന്റെ ഇടുപ്പിൽ കെട്ടിപിടിച്ചു കൊണ്ട്‌ തന്നെ അമ്മ എന്നെ വീട്ടിനകത്തേക്ക് നയിച്ചു. ഞാനും എന്റെ കൂട്ടുകാരിയുടെ തോളിൽ കൈയിട്ടു കൊണ്ട്‌ നടക്കും പോലെ നടന്നു.

 

ഞങ്ങൾ വീട്ടില്‍ കേറി ഹാളില്‍ വന്നതും അമ്മ എന്നെ വിട്ടു. ഞാൻ കൈയില്ലാത്ത നല്ല വീതിയുള്ള ഒരു കുഷൻ ചെയറിൽ ഇരുന്നു. അമ്മയും എനിക്ക് എതിരായി ഒരു കുഷൻ ചെയർ വലിച്ചിട്ട് അതിൽ ഇരുന്നു. എന്നിട്ട് മുഖം ചുളിച്ചു കൊണ്ട്‌ എന്നെ മൊത്തമായി ഒന്ന് നോക്കി പഠിച്ചു.

 

“നിന്റെ മുഖം നന്നായി വാടി കണ്ണുകൾ കുഴിഞ്ഞു പോയല്ലോ മോനെ, കഴിഞ്ഞ പ്രാവശ്യം കണ്ടതിനേക്കാളും ഇത്തിരികൂടി മെലിഞ്ഞിട്ടുമുണ്ട്. നീ ശെരിക്കും ഉറങ്ങാറില്ല, അല്ലേ..?” ശകാരിക്കും പോലെ അമ്മ ചോദിച്ചു.

 

“എന്ത് ചെയ്യാനേ അമ്മാ, അത്രയ്ക്ക് തിരക്കാണ്. ഉറങ്ങാനൊക്കെ കുറച്ച് സമയമേ കിട്ടുന്നുള്ളു.” ഉള്ളത് ഞാൻ അമ്മയോട് പറഞ്ഞു.

 

“എന്നാ പിന്നെ കുറച്ച് ബിസിനസ്സ് വേണ്ടെന്ന് നിനക്ക് വെച്ചൂടേ. എന്തൊക്കെയാ ഈ ചെറിയ പ്രായത്തിലെ നീ തലയില്‍ കേറ്റി വച്ചേക്കുന്നത് — യോഗ, മസാജ് തെറാപ്പി, കളരി സ്കൂൾ, വൈദ്യ ചികില്സ, പരീക്ഷണങ്ങള്‍ നടത്തി പുതിയ മരുന്നുകള്‍ ഉണ്ടാക്കുന്ന ലാബുകൾ, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നടത്തുന്ന നാട്ടു മരുന്ന് കടകള്‍, ഇന്‍ഡ്യയില്‍ പല സംസ്ഥാനങ്ങളിലായി സ്ഥലങ്ങള്‍ വാങ്ങി അവിടെയൊക്കെ മുന്നൂറോളം മരുന്ന് ചെടികളുടെ ഗ്രീന്‍ ഹൗസ് — എന്തിനാണ് മോനെ ഇത്രയൊക്കെ തലയില്‍ കേറ്റി വച്ചുകൊണ്ട്‌ ഇത്രയും ബിസിയായ ലൈഫ് ജീവിക്കുന്നത്..?”

 

ഞാൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു. പിന്നെ അമ്മ ലിസ്റ്റില്‍ പറയാത്ത വേറെയും കുറെ ബിസിനെസ്സുകൾ കൂടി എനിക്കുണ്ട് എന്നതാണ്‌ സത്യം. ഞാൻ ഒരുപാട്‌ ബിസിനസ്സ് ചെയ്ത് ഒരുപാട്‌ ബിസിയായി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജീവിക്കുന്നത് അമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ്‌, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പുതിയ പുതിയ ബ്രാഞ്ചുകളും തുടങ്ങുമ്പോഴും, പുതിയ ബിസിനസ്സുകൾ തുടങ്ങുമ്പോഴും ഞാൻ അമ്മയെ അറിയിക്കാത്തത്.

 

സത്യത്തിൽ എനിക്ക് ഒരിടത്ത്‌ അടങ്ങി ഒതുങ്ങി ഏതെങ്കിലും ഒരു ബിസിനസ്സ് മാത്രം ചെയ്തു ജീവിക്കാൻ ഒന്നും കഴിയില്ല. സൂപ്പർ കമ്പ്യൂട്ടർ പോലെ എല്ലാ കാര്യങ്ങളിലും എനിക്ക് വ്യാപിച്ച് നില്‍ക്കണം. മരിക്കുന്നത് വരെ മാക്സിമം ബിസിയായി തന്നെ ജീവിക്കുന്നതിലാണ് ഒരു ത്രില്.

 

“ഓക്കെ ഷൈനി മമ്മി, ആ കാര്യങ്ങൾ വെറുതെ വലിച്ചിട്ട് അമ്മയും ഞാനും തമ്മില്‍ വെറുതെ അടിപിടി കൂടണ്ട, ആ ചർച്ച നമുക്ക് വിട്ടേക്കാം.”

 

“മ്മ്, അതാണ്‌ നല്ലത്.” അമ്മയും സമ്മതിച്ചു.

 

“ഇനി എന്റെ അമ്മച്ചി പറഞ്ഞെ, പപ്പ എവിടെ പോയി, ഇവിടെ വീട്ടില്‍ കാണുന്നില്ലല്ലോ..?”

 

ഉടനെ അമ്മ മുന്നോട്ട് അല്‍പ്പം കുനിഞ്ഞ് എന്റെ കാലിൽ സ്നേഹത്തോടെ ഒരു സോഫ്റ്റ് നുള്ള് തന്നിട്ട് ചിരിച്ചു. “എന്റെ ജിനു മോനെ, ഇപ്പോഴും നിന്റെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റമൊന്നും വന്നിട്ടില്ലല്ലോ..! മമ്മി, മമ്മ, അമ്മ, അമ്മച്ചി, ഷൈനിയമ്മ, ഷൈനി കൊച്ചമ്മ, ഷൈനി മമ്മി — ഇങ്ങനെയൊക്കെ മാറ്റി മാറ്റി വിളിക്കാതെ ഏതെങ്കിലും ഒന്നില്‍ മാത്രം നിനക്ക് ഉറച്ച് നിന്നൂടേ..!!”

 

അതുകേട്ട് ഞാനും ചിരിച്ചു. “ദേ കള്ളി മമ്മി, എല്ലാം വെറുതെ എന്റെ തലയിൽ കൊണ്ടിടല്ലേ. ഞാൻ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിന്ന് വിളിക്കുകയാണെങ്കിൽ അമ്മയ്ക്ക് അത് തൃപ്തിയാകില്ലല്ലോ. ഞാൻ എപ്പോഴെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിൽക്കാൻ ശ്രമിച്ചാൽ പോലും അമ്മ എന്നോട്, അങ്ങനെ വിളിക്ക്, ഇങ്ങനെ വിളിക്ക് എന്നൊക്കെ അമ്മച്ചി തന്നെയല്ലേ എന്നോട് പറയാറ്..!”

 

“ഓഹ് നീയും എന്റെ തലയില്‍ കൊണ്ടിടാതേ പോടാ.” അമ്മ പിന്നെയും ചിരിച്ചു. “നി സംസാരിക്കാൻ തുടങ്ങിയത്‌ തൊട്ട് ഓരോ പ്രവശ്യവും നീ എന്നെ ഓരോന്ന് മാറ്റി മാറ്റി വിളിക്കുന്നത് കേട്ട് കേട്ട് അതൊക്കെ എനിക്ക് ഇഷ്ട്ടപെട്ടു പോയത് എന്റെ കുറ്റമാണോ…? നീ അങ്ങനെയൊക്കെ വിളിക്കുമ്പോ എനിക്ക് വെറും രണ്ട് കുഞ്ഞുങ്ങള്‍ മാത്രമല്ല, ഒരുപാട്‌ കുട്ടികൾ ഉണ്ടെന്ന പോലെയാണ് തോന്നാറുള്ളത്. അതുതന്നെയാണ് എനിക്ക് വേണ്ടതും. അതുകൊണ്ട്‌ ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ അങ്ങനെ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചൊന്നും നിന്നേകല്ലേടാ മോനെ. മമ്മിയെന്നും അമ്മയെന്നും, നിനക്ക് തോന്നുന്ന എന്തൊക്കെ വേണേലും വിളിച്ചോ. പക്ഷേ നീ ഇങ്ങോട്ട് വരുന്നതിൽ മാത്രം ഒരുപാട്‌  ഗ്യാപ് വരുത്താതെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങോട്ട് വന്നിട്ട് പോണം. ഈ ഒരു അപേക്ഷ മാത്രമേ എനിക്കുള്ള.”

 

“ഓക്കെ മമ്മി, ഞാൻ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിൽ ഞാൻ മാക്സിമം ട്രൈ ചെയ്യാം. പക്ഷേ ആവശ്യമായി ഇവിടം വിട്ട് വേറെ സ്ഥലങ്ങളില്‍ കറങ്ങി നടക്കുമ്പോ ഒന്നും നടക്കില്ല.” ഞാൻ മുന്കൂർ ജാമ്യമെടുത്തു.”

 

എന്നെ ഒരു തരത്തിലും അടക്കി നിർത്താൻ കഴിയില്ലെന്ന പോലെ അമ്മ കണ്ണുകൾ ചുരുക്കി തലയാട്ടി.

 

“ഓക്കെ മമ്മി, അതൊക്കെ പോട്ടെ. പപ്പ എവിടെ, കണ്ടില്ലല്ലോ…?” പിന്നെയും ഞാൻ പപ്പയെ തിരക്കി.

 

“ഓഹ്, നിന്റെ പപ്പ രാവിലെ ജോലിക്ക് പോയിട്ട് ഇതുവരെ വന്നില്ല. ഇന്ന്‌ വരത്തില്ലെന്ന് വിളിച്ച് പറഞ്ഞായിരുന്നു.”

 

“അതെന്താ..?”

 

“ബാങ്ക് ക്ലോസിങ് ടൈം കഴിഞ്ഞ് ബ്രാഞ്ച് മാനേജർസിന്റെ ഒരു BLBC മീറ്റിംഗ് ഉണ്ടെന്നും, അതുകഴിഞ്ഞ്‌ പഴയ കോളേജ് ഫ്രണ്ട്സൊക്കെ, വെറും ആണുങ്ങള്‍ മാത്രം, ചേർന്ന് തീരുമാനിച്ച് ഒരു ഗെറ്റ് ടുഗെദർ അറേഞ്ച് ചെയ്തിട്ടുണ്ടെന്നും, ഫുൾ നൈറ്റ് പാർട്ടി ഉണ്ടെന്നും, അതൊക്കെ കഴിഞ്ഞ് നാളെ രാവിലേയേ വരൊള്ളുവെന്നുമാ എന്നെ വിളിച്ച് പറഞ്ഞത്.”

 

“ഹ്മ്.., നല്ലകാര്യം. ഇന്ന്‌ ഒരു ദിവസമെങ്കിലും പപ്പയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ ട്രേഡ് മാര്‍ക്‌ സീരീസ്നെസ്സൊക്കെ മാറിയാൽ മതിയായിരുന്നു. പഴയ ഫ്രണ്ട്സുമായെങ്കിലും പപ്പ ആ സീരയസ് ഭാവം കളഞ്ഞ് ചിൽ ചെയ്താല്‍ ഭാഗ്യം, അല്ലേ മമ്മി.” ഞാൻ പറഞ്ഞു.

 

അപ്പൊ അമ്മ ചിരിച്ചു.

 

“പോടാ ചെറുക്കാ, വെറുതെ എന്റെ കെട്ടിയോനെ  അങ്ങനെയൊന്നും നീ കളിയാക്കണ്ട. പുറമെ ഗോഡ്സില്ല ആണെങ്കിലും ഉള്ളില്‍ അദേഹം ഒരു, ഒരു —”

 

“അനഗോണ്ട.” ഞാൻ പ്രഖ്യാപിച്ചു.

 

“എടാ…, നിന്നെ ഞാൻ…!!” അമ്മ പെട്ടന്ന് എന്റെ കൈയിൽ പതിയെ ഒരു അടി തന്നിട്ട് കുറച്ചുനേരം ചിരിച്ചു.

 

ഞാനും കൂടെ ചിരിച്ചു. ഒടുവില്‍ അമ്മ ചിരി നിര്‍ത്തി എന്നെ സീരിയസ്സായി നോക്കി.

 

“പിന്നേ ജിനു മോനെ, നിനക്ക് കല്യാണം ഒന്നും വേണ്ടെ..? നിനക്ക് 29 വയസ്സായെന്ന് മറക്കണ്ട. നിന്റെ പഴയ കൂട്ടുകാർക്കൊക്കെ കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളുമായി. നീ മാത്രം ഇങ്ങനെ നടന്നാൽ—”

 

“വേണ്ട മമ്മി. അമ്മ എപ്പോഴും ഈ കാര്യം എടുത്തിടുന്നത് കൊണ്ട്‌ കൂടിയാണ്, ചിലപ്പോ എനിക്ക് സമയം കിട്ടിയാല്‍ പോലും ഞാൻ ഇങ്ങോട്ട് വരാൻ മടിക്കുന്നത്..!” ഞാൻ ഇടക്ക് കേറി വെട്ടി തുറന്ന് പറഞ്ഞു.

 

ഉടനെ അമ്മയുടെ മുഖം വാടിപ്പോയി.

നല്ല സങ്കടവും അമ്മയുടെ മുഖത്ത് നിറഞ്ഞു വന്നു. കുറച്ച് സമയത്തേക്ക് അമ്മ സങ്കടത്തോടെ എന്നെതന്നെ നോക്കി ചുണ്ടുകൾ ഞെരിച്ച് പിടിച്ചിരുന്നു. ഒടുവില്‍ സങ്കടം അടിച്ചമർത്താനായി അമ്മ ഉള്ളിലേക്ക് നന്നായി ശ്വാസം വലിച്ചെടുത്തു.

 

“ശെരി, ഇനി ഞാൻ നിന്റെ കല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കില്ല. നിന്റെ ഇഷ്ട്ടം പോലെ നി ജീവിച്ചോ.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അമ്മ മുഖം തിരിച്ചു കളഞ്ഞു.

 

“ഓ.. പിന്നെയും പിണങ്ങല്ലേ എന്റെ ഷൈനി മമ്മി—” ഞാൻ ചെറിയ വിഷമത്തോടെ തുടങ്ങി.

 

“അച്ചാച്ചാ…….!!” അന്നേരം ജെസ്സി അലറി വിളിച്ചുകൊണ്ട് തുള്ളിച്ചാടി ഓടി പാഞ്ഞു വന്നു. എന്നിട്ട് അതേ സ്പീഡിൽ തന്നെ ചെറിയ കുഞ്ഞിനെ പോലെ ജെസ്സി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ എന്റെ മടിയിലേക്ക് ചാടി ചെരിഞ്ഞ് കേറി ഇരുന്നു. ശേഷം എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈകൾ കൊണ്ട് വളയും ചുറ്റി പിടിച്ചുകൊണ്ട് എന്റെ രണ്ട് കവിളിലും അവള്‍ മുത്തി. ഞാനും പെട്ടന്ന് സ്നേഹത്തോടെ എന്റെ കുഞ്ഞനിയത്തിയെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട്‌ അവളുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.

 

അപ്പോ എന്നോടുള്ള അമ്മയുടെ ദേഷ്യവും പിണക്കവും തല്‍കാലത്തേക്ക് മാറി അമ്മ സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ തന്നെ കൺ കുളിരെ നോക്കിയിരുന്നു.

സ്വന്തം മക്കള്‍ പരസ്പരം ഇത്രയും സ്നേഹത്തോടെ ഇരിക്കുന്നത് കാണുമ്പോ ഏത് അമ്മയ്ക്കാണ് സന്തോഷം തോന്നാതിരിക്കുക. ഏത് അമ്മയ്ക്കാണ് മനസ്സ് നിറയാതിരിക്കൂക..!

 

എന്നെ കാണുമ്പോഴുള്ള ജെസ്സിയുടെ ആ സന്തോഷവും ചിരിയും കുസൃതിയുമൊക്കെ കാരണം എപ്പോഴും അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചു പോകാറുണ്ട്.

 

“23 വയസ്സായി. ഇപ്പോഴും കുഞ്ഞ് വാവ എന്നാണോ പെണ്ണേ നിന്റെ വിചാരം..?” ഞാൻ അവളുടെ മൂക്കില്‍ പിടിച്ച് അവളുടെ മുഖത്തെ ആട്ടി കൊണ്ട്‌ ചോദിച്ചു.

 

“അങ്ങനെ തന്നെയാ വിചാരം.” അവള്‍ സന്തോഷം മാറാതെ തന്നെ ചിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എന്നിട്ട് ജെസ്സി എന്റെ മാറിൽ നന്നായി അണഞ്ഞ് ഒതുങ്ങി ചേര്‍ന്നിരുന്നു കൊണ്ട്‌ ഞങ്ങളുടെ ടൂറിന്റെ കാര്യം ഓരോന്നായിട്ട് വിശദമായി തന്നെ ചോദിക്കാൻ തുടങ്ങി. അമ്മയും പിണക്കം മറന്ന് എന്നോട് ഓരോന്നും ചോദിച്ച് കൊണ്ടിരുന്നു. ഞാൻ ജെസ്സിയെ എന്നോട് ചേര്‍ത്തു പിടിച്ച് ചെറുതായി ചാഞ്ഞാടി കൊണ്ടാണ് അവര്‍ ചോദിക്കുന്ന എല്ലാത്തിനും മറുപടി കൊടുത്തു കൊണ്ടിരുന്നത്.

 

ജെസ്സി വളരെ കുഞ്ഞായി ഇരുന്നപ്പം തൊട്ടേ, ഞാൻ അവളെ ഇങ്ങനെ മടിയില്‍ ഇരുത്തി എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ചാഞ്ഞാടുമായിരുന്നു. അവളെ എന്നോട് ചേര്‍ത്തു പിടിച്ച് കൊണ്ടുള്ള എന്റെ ഈ ചാഞ്ഞാട്ടം അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്.

 

ജെസ്സി എന്റെ കഴുത്തിനെ വിട്ടിട്ട് എന്റെ കക്ഷത്തിലൂടേ വട്ടംചുറ്റി പിടിച്ചുകൊണ്ട് എന്റെ മാറിൽ അവളുടെ മുഖത്തിന്റെ സൈഡിനെ അമർത്തി വച്ചിരുന്നു.

 

ഞാനും മിസ്സും ടീച്ചറും തമ്മിലുള്ള ആ ബന്ധങ്ങൾ ഒഴികെ, ഞങ്ങളുടെ ടൂറിനെ കുറിച്ചും കാട്ടില്‍ ചെന്ന് അലഞ്ചി മൂപ്പനെ കണ്ടതുമൊക്കെ ഞാൻ അവരോട് പറഞ്ഞു. പക്ഷേ മൂപ്പന്റെ ആ പ്രവചനം ഒന്നും ഞാൻ അമ്മയോടും ജെസ്സിയോടും പറഞ്ഞില്ല.

 

പിന്നേ മിൺമിണിയെ അവളുടെ ലീവ് സമയത്ത് ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യവും ഞാൻ അവരോട് അവതരിപ്പിച്ചു.

 

Leave a Comment

Your email address will not be published. Required fields are marked *