ഹോം ← മുൻ ഭാഗങ്ങൾ

മസാജ് തെറാപ്പിസ്റ്റ് 23

“പാവം കുട്ടിയാ അവള്‍.” അമ്മ മിൺമിണിയുടെ രൂപം മനസ്സിൽ കേറ്റി ആലോചിക്കും പോലെ വാത്സല്യപൂർവ്വം പറഞ്ഞു. “അവളെ നീ വേഗം ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വാ മോനെ. എത്രയെന്ന് പറഞ്ഞാ വീഡിയോ കോളിലൂടേ മാത്രം അവളെ കാണുക. അവളെ നേരിട്ട് കാണാന്‍ ശെരിക്കും എനിക്ക് കൊതിയായി. പിന്നെ അവള്‍ക്ക് ഇഷ്ടമുള്ള കാലമത്രയും ഇവിടെ തന്നെ നിന്നോട്ടേ. അവള്‍ക്ക് താൽപര്യം ഉണ്ടെങ്കിൽ ഇവിടത്തെ ഏതെങ്കിലും കോളേജിൽ തന്നെ നമുക്ക് ചേര്‍ക്കാം. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം. എത്ര വേണേലും പഠിക്കട്ടെ. ജോലിക്ക് പോട്ടെ. അവള്‍ പറയുന്ന അവള്‍ക്ക് ഇഷ്ടമുള്ള പയ്യനെ തന്നെ കെട്ടിച്ച് കൊടുക്കുകയും ചെയ്യാം. പിന്നെ നിങ്ങടെ പപ്പ പോലും മിൺമിണിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുന്നതിനേകുറിച്ച് നിന്നോട് സംസാരിക്കാനായി ഇടക്കിടെ എന്നോട് പറയാറുണ്ട്, പക്ഷേ അതിനുള്ള സാഹചര്യം ഇപ്പോഴാണ് എനിക്ക് കിട്ടിയത്. അവളും അദ്ദേഹത്തെ പപ്പയെന്ന് വിളിക്കുമ്പോഴൊക്കെ നിങ്ങടെ പപ്പക്കുണ്ടാകന്ന സന്തോഷം കാണാന്‍ തന്നെ ചെലാണ്. എന്നെ അവൾ അമ്മയെന്ന് വിളിക്കുന്നതൊക്കെ എത്ര കേട്ടിട്ടും മതിയാവുന്നില്ല.”

 

അമ്മ പറഞ്ഞത് കേട്ട് എനിക്ക് നല്ല സന്തോഷമായി. അമ്മക്കും പപ്പക്കും ജെസ്സിക്കുമൊക്കെ മിൺമിണിയെ അത്രമാത്രം ഇഷ്ട്ടമാണ്. സ്വന്തം മകളായി തന്നെയാ എന്റെ അമ്മയും പപ്പയും അവളെ കാണുന്നത്. സ്വന്തം അനിയത്തിയായി തന്നെയാ ഞാനും ജെസ്സിയും അവളെ കണ്ടിട്ടുള്ളത്.

 

“അതേ മമ്മാ, എന്റെയും അഭിപ്രായം അതുതന്നെയാണ്.” ജെസ്സി എന്റെ മാറിൽ നിന്നും മുഖമുയർത്തി അമ്മയോട് പറഞ്ഞിട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഒരു കസേര എന്റെ കസേരയോട്ട് ചേര്‍ത്തിട്ടിട്ട് അവള്‍ അതിലിരുന്നു. “പിന്നേ അച്ചാച്ചാ, അവളെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ചാച്ചന്റെ കൂടെ വരും, എന്നെ കൊണ്ടുപോയിരിക്കണം.” ഇതിൽ ഞാൻ അവളോട് തര്‍ക്കിക്കാൻ പാടില്ലെന്ന പോലെ ജെസ്സി വാശിയോടെയാണ്, ഞാൻ എതിര്‍ത്താൽ എന്നോട് അടി കൂടാൻ തയാറായി തന്നേ, കണ്ണുകൾ ചുരുക്കി എന്നെ നോക്കി പറഞ്ഞത്.

 

പക്ഷേ ഇതുപോലത്തെ കാര്യങ്ങളിൽ അവളുടെ കൂടെ അടി കൂടിയാലും തർക്കിച്ചാലും ഞാൻ ജയിക്കാൻ പോണില്ല എന്നറിയാം. അങ്ങനെ അടി കൂടി ജെസ്സി എന്റെ കൂടെ ഒരുപാട്‌ സ്ഥലങ്ങളിലൊക്കെ വന്നിട്ടുണ്ട്. മിൺമിണിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോ നാലഞ്ച്‌ പ്രാവശ്യം ജെസ്സിയേ എന്റെ കൂടെ  നീലഗരി കാട്ടിലേക്ക് കൊണ്ട്‌ പോയിട്ടുമുണ്ട്. അതുകൂടാതെ ഇന്ത്യയിൽ പല സ്ഥലങ്ങളിലും അവളെ ഞാൻ കൂട്ടി കൊണ്ടുപോയി എന്റെ ലാബും മറ്റ് ബിസിനസ്സൊക്കെ കാണിച്ച് കൊടുത്തിട്ടുണ്ട്.

 

“ശെരി, നിന്നെയും ഞാൻ കൊണ്ടുപോകാം.” ഞാൻ എതിർപ്പ് പറയാതെ ഉടനെ സമ്മതിച്ചു കൊടുത്തു. അപ്പൊ ജെസ്സിക്ക് ഭയങ്കര സന്തോഷവും ഉത്സാഹവുമായി. “ഓക്കെ, ഏപ്രിൽ ലാസ്റ്റല്ലേ അവളുടെ കോളേജ് വെക്കേഷൻ വിടുന്നത്..?”

 

“മ്മ്, അതേ.” ഞാൻ പറഞ്ഞു.

 

“ഹ്മ്, ഇനിയുമുണ്ട് രണ്ടര മാസം.” അവള്‍ വെറുപ്പിച്ച് തലയാട്ടി. “അച്ചാച്ചാ, അടുത്ത മാസം 18 ന് നമ്മൾ ഡെല്‍ഹിക്ക് പോകേണ്ട കാര്യം മറക്കല്ലേ.” ജെസ്സി പെട്ടന്ന് ഉത്സാഹത്തോടെ എന്നെ ഓർമ്മിപ്പിച്ചു. “പിന്നേ അച്ചാച്ചാ, എന്റെ രണ്ട് കൂട്ടുകാരികൾ നമ്മുടെ കൂടെ ഡെല്‍ഹിയിൽ വന്നോട്ടേന്ന് എന്നോട് ചോദിച്ചപ്പോ ഞാൻ അവരോട് ഓക്കേയും പറഞ്ഞു. അവരുടെ അമ്മമാരും ഉണ്ടാവും.” എന്നോട് അഭിപ്രായം പോലും ചോദിക്കാതെ ജെസ്സി തന്നെ സ്വന്തമായി തീരുമാനിച്ച കാര്യം എന്നോട് പറഞ്ഞു.

 

“ഓക്കെ. വന്നോട്ടെ.” അതും ഞാൻ സമ്മതിച്ചു.

 

ജെസ്സി എന്തു തന്നെ പറഞ്ഞാലും ഞാൻ സമ്മതിച്ചിരിക്കുമെന്ന് അവള്‍ക്ക് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടാണ് എന്നോട് ചോദിക്കാതെ തന്നെ അവളുടെ കൂട്ടുകാരികളേയും അമ്മമാരേയും കൂടെ കൊണ്ടുപോകാമെന്ന് അവളുടെ കൂട്ടുകാരികളോട് സമ്മതിച്ചത്.

 

“ശെരി മക്കളെ, നമുക്ക് കഴിക്കാം. വന്നേ, ഞാൻ ചപ്പാത്തിയും മുട്ട റോസ്റ്റും ഉണക്കി തരാം.” അമ്മ മെല്ലെ ചെയറിൽ നിന്നും എഴുന്നേറ്റു.

 

അങ്ങനെ ഞങ്ങൾ മക്കളും അമ്മയും കൂടി ഫുഡ് ഉണ്ടാക്കി ചൂടോടെ കഥ പറഞ്ഞു കൊണ്ടാണ് കഴിച്ചത്.

 

ഫുഡ് കഴിച്ച് കൈ കഴുകി ഹാളില്‍ വന്ന ശേഷം അമ്മ സോഫയിൽ ചെന്നിരുന്നു. ഞാൻ ഉടനെ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നു. ജെസ്സി എന്റെ കൈയിൽ തല വച്ച് അങ്ങോട്ട് ചെരിഞ്ഞ് എന്നോട് നന്നായി ചേര്‍ന്നാണ് കിടന്നത്. അമ്മ എന്റെയും ജെസ്സിയുടെ തല മുടിയിലും സ്നേഹത്തോടെ തഴുകി കൊണ്ട്‌ സംസാരിച്ച് കൊണ്ടിരുന്നു. ഞങ്ങളും അമ്മയോട് തിരിച്ച് എന്തൊക്കെയോ കാര്യങ്ങളൊക്കെ സംസാരിച്ചു.

 

ഞങ്ങളുടെ സംസാരം രാത്രി 10 മണി വരെ നീണ്ടു പോയി. ഒടുവില്‍ ഞാൻ എന്റെ അമ്മയുടെ കൈ മൃദുവായി പിടിച്ച് മാറ്റിയ ശേഷം എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന ജെസ്സിയുടെ കൈകളും മെല്ലെ അടർത്തി മാറ്റി എഴുന്നേറ്റു.

 

“ശെരി അമ്മ, ജെസ്സി മോളെ…, ഇനി ഞാൻ പോട്ടെ.”

 

“എങ്ങോട്ട് പോവാന്‍, അതൊന്നും പറ്റില്ല.” ജെസ്സി ചാടി എണീറ്റ് എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് വാശി പിടിക്കും പോലെ പറഞ്ഞു. അമ്മയും എഴുനേറ്റ് നിന്നിട്ട് മുഖം ചുളിച്ചു.

 

“ജെസ്സി, വെളുപ്പിന് എനിക്ക് യാത്രയാവേണ്ടതല്ലേ. അതുകൊണ്ട്‌—”

 

“വെളുപ്പിന് പോണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ…? നാല്‌ മണിക്കല്ലേ അച്ചാച്ചന് യാത്ര തിരിക്കേണ്ടത്..? പിന്നെ വണ്ടിയില്‍ തന്നെ വേണ്ടതൊക്കെ റെഡിയാക്കി വച്ചിട്ടുള്ളതല്ലേ..? അതുകൊണ്ട്‌ വേറെ ഒന്നും പ്രത്യേകിച്ച് റെഡിയാക്കേണ്ടതുമില്ല. അപ്പോ പിന്നെ ഇവിടെ കിടന്നിട്ട് മൂന്ന്‌ മണിക്ക് എഴുനേറ്റ് അച്ചാച്ചന്റെ വീട്ടില്‍ പോയാലും സമയത്തിന് തന്നെ യാത്ര പോകാലോ..! അച്ചാച്ചൻ ഇവിടെതന്നെ ഉറങ്ങിയിട്ട് വെളുപ്പിന് പോയ മതി.” ജെസ്സി വാശിപിടിച്ചു.

 

“ജെസ്സി മോള് പറഞ്ഞത് തന്നെയ എനിക്കും പറയാനുള്ളത്. നിനക്ക് വെളുപ്പിന് പോകാം, അങ്ങനെ മതി.” അമ്മയും തറപ്പിച്ച് പറഞ്ഞു.

 

“അമ്മ അത്—”

 

“വേണ്ട, വേണ്ട, വേണ്ട.. അച്ചാച്ചൻ ഒന്നും പറയണ്ട. ഇപ്പൊ അച്ചാച്ചൻ എങ്ങും പോണില്ല.” ജെസ്സി രണ്ടുകാലും മാറിമാറി നിലത്ത് ചവിട്ടി വാശി പിടിച്ചു. അവളുടെ കുട്ടിത്തം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.

 

“ശെരി, ഓക്കെ. ഞാൻ ഇവിടെ കിടന്നിട്ട് വെളുപ്പിന് പോകാം, മതിയോ..?” ഞാൻ ചെറു ചിരിയോടെ ജെസ്സിയുടെ മൂക്കില്‍ പിടിച്ചു പതിയെ തിരുകി പിടിച്ചിട്ട് പറഞ്ഞു.

 

ഉടനെ അമ്മക്കും ജെസ്സിക്കും സന്തോഷമായി. ഞങ്ങൾ അര മണിക്കൂര്‍ കൂടി ഹാളില്‍ ഇരുന്ന് സംസാരിച്ചു.

 

“ശെരി, ശെരി, സമയം ഒരുപാടായി. രണ്ടും പോയി ഉറങ്ങാൻ നോക്ക്.” ഒടുവില്‍ എന്റെ കണ്ണുകളിൽ ഉറക്കവും ക്ഷീണവും കൂടി വരുന്നത് കണ്ടിട്ട് അമ്മ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. എന്നിട്ട് അമ്മ നടന്ന് അമ്മയുടെ റൂമിലേക്ക് പോയി.

 

“ഓക്കെ, അച്ചാച്ചൻ റൂമിൽ പൊക്കോ, ഞാൻ പോയി എന്റെ പഴയ റൂമിൽ നിന്ന് അച്ചാച്ചന്റെ വീട്ടിലിടുന്ന ഡ്രെസ്സ് എടുത്തോണ്ട് വരാം.” ജെസ്സി എന്നോട് പറഞ്ഞിട്ട് പോയി.

 

ഞാൻ നേരെ ജെസ്സിയുടെ റൂമിലേക്ക് പോയി. ശെരിക്കും ഈ റൂം എന്റേതായിരുന്നു. ഞാൻ ഇവിടെ നിന്നും എന്റെ പുതിയ വീട്ടിലേക്ക് മാറിയ ദിവസം തന്നെ ജെസ്സി എന്റെ ഈ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു.

 

അതിന്‌ കാരണം: ഈ റൂമിൽ ഞാൻ എല്ലാത്തരം ബുക്സുമടങ്ങിയ ഒരു ലൈബ്രറി സെറ്റ് ചെയ്തിരുന്നു…, ഞാൻ സ്വന്തമായി ഉണ്ടാക്കിയ ഒരു ആട്ടുകസേരയും ഉണ്ടായിരുന്നു…, ബോഡി മസിൽസിനേയും മനസ്സിനെയും റിലാക്സ് ചെയ്യിക്കാൻ കഴിയുന്ന മോട്ടോര്‍ ഘടിപ്പിച്ച ഒരു വൈബ്രേഷൻ ചെയറും ഞാൻ സ്വന്തമായി ഉണ്ടാക്കി വച്ചിരുന്നു.., പിന്നെ മെഡിറ്റേഷൻ മ്യൂസിക്കും റിലാക്സേഷൻ മ്യൂസിക്കും അടങ്ങിയ ഒരു യൂ എസ് ബി യും സെറ്റ് ചെയ്ത ഹോം തിയേറ്ററും റൂമിൽ ഞാൻ സെറ്റ് ചെയ്തിരുന്നു. ഞാൻ ഇവിടം വിട്ട് എന്റെ സ്വന്തം വീട്ടിലേക്ക് മാറിയപ്പോൾ അതൊക്കെ ഞാൻ ജെസ്സിക്ക് വേണ്ടി ഇവിടെതന്നെ വിട്ടിട്ടാണ് പോയത്. അതൊക്കെ വേണമെങ്കിൽ ജെസ്സിക്ക് അവളുടെ റൂമിലേക്ക് മാറ്റാൻ കഴിയുമായിരുന്നു, പക്ഷേ ജെസ്സിക്ക് നാല്‌ വയസ്സായിരുന്ന കാലം തൊട്ടേ എന്റെ കൂടെയാണ് ഈ റൂമിലാണ് അവള്‍ രാത്രി സമയങ്ങളില്‍ ഉറങ്ങിയിരുന്നത്. പകൽ സമയങ്ങളിലും, പിന്നെ ചുരുക്കാം ചില പ്രത്യെക സാഹചര്യങ്ങളിൽ മാത്രവുമാണ് ജെസ്സി അവളുടെ സ്വന്തം റൂമിൽ രാത്രി ഇറങ്ങിയിട്ടുള്ളത്.

 

ശെരിക്കും പറഞ്ഞാൽ ഈ വീട്ടില്‍ ഇടക്കിടക്ക് ഞാൻ വരുമെങ്കിലും, ഈ റൂമിൽ കേറാതെ ഇപ്പൊ ഒരു വര്‍ഷം അടുപ്പിച്ചായിരുന്നു.  ഇപ്പൊ ഈ റൂമിൽ കേറിയതും ഞാൻ വെറുതെ എല്ലാം നോക്കി പരിശോധിച്ച. ലൈബ്രറിയും, ആ ചെയറുകളും, ഹോം തിയേറ്റർ സംവിധാനങ്ങളും എല്ലാം ഇപ്പോഴും പഴയപോലെ തന്നെ ഉപയോഗപ്രദമായി ഇരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.

 

പക്ഷേ, നിത്യ ടീച്ചർ അന്നു പറഞ്ഞ ആ കാര്യം പെട്ടന്ന് മനസ്സിലേക്ക് കേറി വന്നപ്പോ എന്റെ പുഞ്ചിരി ഉടനെ മാറി.

 

ഒരിക്കലും ഞാൻ ജെസ്സിയെ തെറ്റായി കണ്ടിട്ടേയില്ല, അങ്ങനെ എനിക്ക് കഴിയുകയുമില്ല. ജെസ്സിക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനാണ് അവളുടെ ആദ്യത്തെയും അവസാനത്തെയും ലവ് എന്ന് ജെസ്സി ഗോള്‍ഡ മിസ്സിനോട് പറഞ്ഞതായി നിത്യ ടീച്ചർ എന്നോട് പറഞ്ഞ ശേഷം, ഞങ്ങൾ തമ്മില്‍ നിഷിദ്ധ ബന്ധം ഉണ്ടോന്ന് ടീച്ചർ ചോദിച്ച നിമിഷം തൊട്ടേ എനിക്കെന്തോ ജെസ്സിയോട് ചെറിയ ദേഷ്യവും സങ്കടവും മനസ്സിൽ കേറി കൂടിയിട്ടുണ്ടായിരുന്നു.

 

അങ്ങനെ ഒന്നും അവൾ തെറ്റായി ഉദ്ദേശിച്ച് പറഞ്ഞാവില്ല എന്നറിയാം. പക്ഷേ എന്നാലും മനസ്സിന്‌ ഒരു സമാധാനവും കിട്ടുന്നില്ല. ഇനി മുതൽ അവളുടെ കൂടെ ഉറങ്ങുന്നത് ശെരിയാവില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട്‌ ഇവിടെ അവളുടെ കൂടെ ഉറങ്ങുന്നതിന് പകരം ജെസ്സിയുടെ ആ പഴയ റൂമിൽ പോയി ഒറ്റക്ക് കിടന്നാലോന്ന് പോലും ഞാൻ ചിന്തിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുകയും ചെയ്തായിരുന്നു.

 

പക്ഷേ അത് ശരിയാവില്ലെന്ന് അപ്പോഴാണ് തോന്നിയത്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഞാൻ എന്തിന്‌ എന്റെ ജെസ്സി മോളോട് ദേഷ്യം കാണിക്കണം..?  ഇക്കാര്യം മനസ്സിലിട്ട് പുഴുങ്ങാതെ ജെസ്സിയോട് നേരിട്ട് തന്നെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അവള്‍ക്ക് അങ്ങനെ തെറ്റായ ഇഷ്ട്ടം വല്ലതും എന്നോട് ഉണ്ടെങ്കിൽ അതിനെ ഞാൻ ഇപ്പോഴേ നുള്ളി കളയുകയും ചെയ്യും.

 

“എന്തുപറ്റി അച്ചാച്ചാ..? എന്തിനാ ഇത്രയും ടെൻഷൻ പിടിച്ച് റൂമിൽ നിന്നിറങ്ങി വന്ന് ഇവിടെ നില്ക്കുന്നേ..? എന്തോന്നാ ഇത്രയും വിഷമത്തോടെ ആലോചിക്കുന്നേ..? മുഖത്ത് ഇത്രമാത്രം ദേഷ്യവും സങ്കടവും വരാൻ എന്താ കാരണം…?” അന്നേരം എന്റെ ഒരു കൈയില്ലാത്ത അടി ബനിയനും ഒരു ട്രാക്ക് പാന്റുമായി വന്ന ജെസ്സി മുഖം ചുളിച്ചു കൊണ്ട്‌ വിഷമത്തോടെ എന്നോട് ചോദിച്ചു.

 

ഞാനും പെട്ടന്ന് മുഖം ചുളിച്ചു കൊണ്ട്‌ അവളുടെ കണ്ണുകളിൽ നോക്കി അവളുടെ മനസ്സിനെ വായിക്കാൻ ശ്രമിച്ചു.

 

അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. പക്ഷേ അത് തെറ്റായ സ്നേഹം അല്ലായിരുന്നു. എന്നാലും എന്റെ അസ്വസ്ഥത മാറിയില്ല.

 

“എന്തിനാ അജ്ഞാതരെ സംശയത്തോടെ നോക്കുന്നത് പോലെ എന്നെ നോക്കുന്നേ..?” ജെസ്സി പെട്ടന്ന് സങ്കടപ്പെട്ട് ചോദിച്ചു. “എന്നോട് പിണക്കമാണോ..? ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് അച്ചാചനോട് ചെയ്തോ…?” അവള്‍ക്ക് നല്ല വെപ്രാളമായി.

 

“ഒന്നുമില്ല ജെസ്സി.” എന്റെ മനസിലേ സംശയം മാറാതെ ഞാൻ മേമ്പൊടിയായി പറഞ്ഞു.

 

“ഇല്ല, എന്തോ ഉണ്ട്. പറ അച്ചാച്ചാ, എന്താ പ്രശ്നം..?”

 

“ആദ്യം ഡ്രെസ്സൊന്ന് മാറ്റിക്കോട്ടേ, എന്നിട്ട് പറയാം.”

 

അപ്പൊ അവളുടെ വെപ്രാളം കൂടുകയാണ് ചെയ്തത്. പക്ഷേ അവളൊന്നും മിണ്ടാതെ എന്നെ പിടിച്ചുന്തി റൂമിലേക്ക് കേറ്റി.

 

“അച്ചാച്ചൻ ഡ്രെസ്സ് മാറ്റിക്കൊ, അപ്പോഴേക്കും ഞാൻ ബാത്റൂമിൽ പോയിട്ട് വരാം.” ജെസ്സി എന്റെ ഡ്രെസ്സ് എന്റെ കൈയിൽ വച്ചു തന്നിട്ട് ബാത്റൂമിലോട്ട് കേറി പോയി.

 

അന്നേരം ഞാൻ എന്റെ പാന്റും ബനിയനും അഴിച്ചെടുത്ത് റൂം ഭിത്തിയിൽ ഫിക്സ് ചെയ്തിരുന്ന ഹാങ്ങർ ഹൂക്കിൽ തൂക്കിയിട്ടു. ശേഷം എന്റെ അടി ബനിയനും ട്രാക്ക് പാന്റും ധരിച്ചു. അപ്പോഴേക്കും ജെസ്സി ബാത്റൂം തുറന്ന് പുറത്തേക്ക്‌ വന്നു.

 

എന്നെ നോക്കി അവള്‍ മുഖം വീർപ്പിച്ചു കൊണ്ട്‌ ബെഡ്ഡിൽ കേറി കിടന്നു. ഞാനും ഒന്ന് ബാത്റൂമിൽ പോയിട്ട് വന്നു.

 

“ലൈറ്റ് ഓഫ് ചെയ്യട്ടെ…?” ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു.

 

“ഓക്കെ അച്ചാച്ചാ.” മൊബൈലില്‍ തന്നെ നോക്കി ജെസ്സി പറഞ്ഞു.

 

അപ്പോ ലൈറ്റ് ഓഫ് ചെയ്തിട്ട് അവളുടെ മൊബൈൽ വെട്ടം നോക്കി ചെന്ന് ബെഡ്ഡിൽ കേറി അവളിൽ നിന്ന് അല്‍പ്പം ഗ്യാപ്പ് വിട്ട് ഞാൻ മലര്‍ന്നു കിടന്നു.

 

ഉടനെ അവള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് മതിയാക്കി അതിനെ ബെഡ്ഡിന്റെ ഒരു വശത്തായി നീക്കി വച്ചിട്ട് എന്റെ അടുത്തേക്ക് നീങ്ങി വന്ന് കിടന്നു.

 

“ഇനി പറ അച്ചാച്ചാ, ഏതാണ് പ്രശ്നം..?” അവൾ എന്നോട് ധൃതി പിടിച്ചു ചോദിച്ചു.

 

“നി ഗോള്‍ഡ മിസ്സിനോട് പറഞ്ഞ കാര്യമാണ് എന്റെ പ്രശ്നം. ഞാനാണ് നിന്റെ ഫസ്റ്റ് ലവ് ആന്‍ഡ് ലാസ്റ്റ് ലവ് എന്ന് പറയാനുള്ള കാരണം എന്തായിരുന്നു…? ശെരിക്കും എന്ത് ഉദ്ദേശിച്ചാണ് നീ അങ്ങനെ പറഞ്ഞത്..?” ഞാൻ അവളോട് ചോദിച്ചു.

 

“ഓ, അതായിരുന്നോ കാര്യം.” ജെസ്സി സീരിയസ്സായി പറഞ്ഞു. എന്നിട്ട് എന്നോട് ചേര്‍ന്നു കിടന്നു. പക്ഷേ ഞാൻ അവളെ വിട്ട് പെട്ടന്ന് നീങ്ങി കിടന്നു.

 

അത് അവളെ മുറിവേൽപ്പിച്ചത് പോലെ അവള്‍ പെട്ടന്ന് ഉള്ളിലേക്ക് ശ്വാസം വലിച്ചു. ഇരുട്ട് കാരണം വെറും നിഴൽ പോലെ മാത്രമേ അവളെ കാണാൻ കഴിഞ്ഞുള്ളു. അതുകൊണ്ട്‌ അവളുടെ മുഖത്ത് എന്ത് വികാരമാണെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

 

“മ്മ്, അതുതന്നെയാണ് കാര്യം.” ഞാൻ അല്‍പ്പം കടുപ്പിച്ച് പറഞ്ഞു. “നിത്യ ടീച്ചർ ഒരു സംശയം എന്നോട് ചോദിച്ചായിരുന്നു. ടീച്ചർ സംശയം ചോദിച്ച ആ നിമിഷം നഷ്ടപ്പെട്ടതാണ് എന്റെ സമാധാനം. ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. പറ ജെസ്സി, സത്യം മാത്രം പറ, ഒരു സഹോദരനോട് തോന്നാന്‍ പാടില്ലാത്ത ഇഷ്ട്ടം വല്ലതും നിന്റെ മനസ്സിൽ നീ കൊണ്ടുനടക്കുന്നുണ്ടോ…?!” ഒറ്റ ശ്വാസത്തിൽ ചോദിച്ചിട്ട് അങ്ങനെ ഒന്നും അവള്‍ക്ക് ഉണ്ടാവരുതെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്‌ എന്റെ ശ്വാസം ഞാൻ അടക്കി പിടിച്ചുകൊണ്ട് കിടന്നു.

 

“അരുതാത്ത ഇഷ്ട്ടമോ..? അങ്ങനെ വച്ചാല്‍..?” അവള്‍ സംശയത്തോടെ ചോദിച്ചു.

 

“മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അഭിനയിച്ച് കളിക്കല്ലേ ജെസ്സി.” ഞാൻ ചെറുതായി ദേഷ്യപ്പെട്ടു. “എന്നോട് നിനക്ക് ഇൻസെസ്റ്റുവസ് ലവ് വല്ലതുമുണ്ടോ…?” ഞാൻ അസ്വസ്ഥനായി ചോദിച്ചു.

 

“അയ്യേ, എന്താ അച്ചാച്ചാ ഇത്..!!” ജെസ്സി ചാടി എഴുനേറ്റ് ബെഡ്ഡിൽ ഇരുന്നു. “എന്നോടാണോ ഇങ്ങനെ സംശയിച്ച് ചോദിച്ചത്‌…?” ഭയങ്കര ദേഷ്യത്തില്‍ ചോദിച്ചുകൊണ്ട് പെട്ടന്ന് അവൾ കരയാന്‍ തുടങ്ങി. “നിത്യ ടീച്ചർ അങ്ങനെ ഒരു സംശയം അച്ചാച്ചനോട് പറഞ്ഞാൽ പോലും അച്ചാച്ചന് എങ്ങനെ  എന്നെ സംശയിക്കാൻ മനസ്സു വന്നു…!! ആരേക്കാളും എന്നെ നന്നായിട്ട് അറിയാവുന്ന എന്റെ അച്ചാച്ചൻ തന്നെയാണോ എന്നെ സംശയിച്ച് ഇങ്ങനെ എന്നോട് ചോദിച്ചത്‌…?” അവള്‍ ശെരിക്കും അപ്സെറ്റായി അവളുടെ കരച്ചിലും കൂടി.

 

പക്ഷേ ഞാൻ മനസ്സിനെ കല്ലാക്കി കൊണ്ട്‌ ഞാൻ മിണ്ടാതെ കിടന്നു. എനിക്ക് അവളുടെ ഉത്തരം കേൾക്കാതെ എന്റെ അസ്വസ്ഥത മാറില്ല. അത് അവൾക്കും മനസ്സിലായി.

 

“അന്ന് ഗോള്‍ഡ മിസ്സ് ചോദിച്ചായിരുന്നു, എനിക്ക് അച്ചാച്ചനെ എത്രത്തോളം ഇഷ്ടമാണെന്ന്. പക്ഷേ അതെങ്ങനെയ അത്ര നിസ്സാരമായി പറയാൻ കഴിയുക..! ഒരു അമ്മക്ക് കൊടുക്കുന്ന സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ മമ്മക്ക് കൊടുക്കുന്നത്. ഒരു അച്ഛന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ പപ്പക്ക് കൊടുക്കുന്നത്. നമ്മുടെ കുടുംബക്കാർക്കും അവരവർക്ക് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ ഓരോരുത്തര്‍ക്കും കൊടുക്കുന്നത്. എന്റെ ഫ്രണ്ട്സിനും ഒരു ഫ്രണ്ടിന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ കൊടുക്കുന്നത്. പക്ഷേ അച്ചാച്ചന് മാത്രമാണ് അവർ എല്ലാവർക്കും കൊടുക്കുന്ന എല്ലാ തരം സ്നേഹത്തേയും ഒരുമിച്ച് കലര്‍ത്തി ആയിരമിരട്ടിയായി ഞാൻ അച്ചാച്ചന് തരുന്നത്. അത്രമാത്രം ഇഷ്ട്ടമാണ് എനിക്ക് അച്ചാച്ചനെ. പക്ഷേ ഇതൊക്കെ ഞാൻ എങ്ങനെ ഗോള്‍ഡ മിസ്സിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി കൊടുക്കാൻ വേണ്ടി അങ്ങനെ ഞാൻ പറഞ്ഞത് — എനിക്ക് ഓര്‍മ വച്ച ശേഷം, നമ്മുടെ അമ്മയേക്കാളും അച്ചാച്ചനേയാണ് ആദ്യമായി ഞാൻ സ്നേഹിക്കാന്‍ തുടങ്ങിയത്‌. അതുകൊണ്ടാണ് അച്ചാച്ചൻ എന്റെ ഫസ്റ്റ് ലവ് എന്ന് ഞാൻ പറഞ്ഞത്. പിന്നെ എന്റെ ജീവിതത്തിൽ ആരൊക്കെ കടന്നുവന്നാലും പോയാലും, ആരെയൊക്കെ ഞാൻ സ്നേഹിച്ചും ഇല്ലെങ്കിലും, ആരോടൊക്കെ എനിക്കുള്ള സ്നേഹം നഷ്ട്ടപെട്ടു പോയാലും… അച്ചാച്ചനോളുള്ള എന്റെ സ്നേഹം മാത്രം ഒരിക്കലും കുറയുകയോ അവസാനിക്കുകയോ ചെയ്യില്ല, എപ്പോഴും അത് തീവ്രമായി തന്നെ നിലനില്‍ക്കും. അതുകൊണ്ടാണ് അച്ചാച്ചൻ എന്റെ ലാസ്റ്റ് ലവ് എന്നും ഞാൻ പറയാൻ കാരണം. അല്ലാതെ അച്ചാച്ചനെ ഞാൻ കാമുകനെ പോലെ പ്രണയിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആയിരുന്നില്ല മിസ്സിനോട് പറഞ്ഞത്. ഇത് അച്ഛാച്ചനാണേ സത്യം.” കരച്ചിലിനിടയിൽ അത്രയും പറഞ്ഞിട്ട് ജെസ്സി  എന്നോട് പിണങ്ങി അങ്ങോട്ട് തിരിഞ്ഞു കിടന്നു.

 

അവള്‍ പറഞ്ഞത് കേട്ട ശേഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയവും ഭാരവുമൊക്കെ മഞ്ഞു പോലെ പെട്ടന്ന് അലിഞ്ഞു പോയെങ്കിലും, അവളെ ഞാൻ സംശയിച്ച് വേദനിപ്പിച്ചതിനേ ഓര്‍ത്ത് എനിക്ക് സഹിക്കാൻ കഴിയാത്തത്രയും സങ്കടമാണ് ഉണ്ടായത്.

 

“സോറി ജെസ്സി മോളെ. എനിക്ക് നിന്നെ അറിയാമായിരുന്നു. പക്ഷേ ടീച്ചർ സംശയം പറഞ്ഞപ്പോ എനിക്കൊന്നും മനസ്സിലാവാതെ ഞാൻ പെട്ടന്ന് പേടിച്ചുപോയി. അതുകൊണ്ടാണ് ഞാൻ സംശയിച്ചുപോയത്. സോറി ജെസ്സി. എന്നോട് ക്ഷമിക്ക് ജെസ്സി മോളെ…!!” പിന്നെയും പിന്നെയും ഞാൻ ക്ഷമ ചോദിച്ചു കൊണ്ട്‌ ഞാൻ അവളുടെ തോളിൽ തൊട്ടു.

 

“എന്നെ തൊടണ്ട, എന്റെ മനസ്സ് ചീത്തയെന്നല്ലേ വിശ്വസിച്ചത്…!! എന്നോട് ഇനി മിണ്ടണ്ട.” ദേഷ്യത്തില്‍ അവള്‍ എന്റെ കൈ തട്ടിവിട്ടു.

 

“അയ്യോ പിണങ്ങല്ലേ പൊന്ന് മോളെ…!!” ഞാൻ വെപ്രാളം പിടിച്ച് അവളുടെ തോളിൽ പിടിച്ച് എന്റെ നേര്‍ക്ക് തിരിക്കാൻ ശ്രമിച്ചു.

 

“പോടാ, എന്നോട് മിണ്ടണ്ട, എന്നെ തോടണ്ട.” പിന്നെയും ഭയങ്കര ദേഷ്യത്തില്‍ അവള്‍ എന്റെ കൈ തട്ടിവിട്ടു.

 

“ശെരിക്കും പിണങ്ങിയിരിക്കാൻ പോവാണോ…?” ഞാൻ നന്നായി വിഷമിച്ചു ചോദിച്ചു.

 

അവള്‍ എന്നെ വക വെക്കാതെ മിണ്ടാതെ കിടന്നു.

 

“നാളെ ഞാൻ പോയാൽ ചിലപ്പോ ഒരു മാസമെങ്കിലും ആകും തിരികെ വരാൻ. അപ്പൊ എന്നോട് പിണങ്ങിയാണോ എന്നെ യാത്രയാക്കാൻ പോകുന്നത്…?”

 

ഞാൻ ചോദിച്ച് തീരും മുമ്പ്‌ ജെസ്സി പെട്ടന്ന് ഉരുണ്ട് തിരിഞ്ഞ് ചെരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് നെഞ്ചില്‍ ഒരു കടി തന്നിട്ട് അവൾ മിണ്ടാതെ കിടന്നു.

 

“ഓഹോ, ഇപ്പൊ പിണക്കം മാറിയോ..?” ചിരിച്ചു കൊണ്ട്‌ അവളെ ഞാൻ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ചോദിച്ചു.

 

“ഇല്ലടാ അച്ചാച്ചാ, ഇപ്പോഴും പിണക്കമാ.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.

 

“ഭയങ്കര പിണക്കമാണോടി മോളെ…?” അവളുടെ മുടിയിൽ തഴുകി ഞാൻ ചോദിച്ചു.

 

“ഭയങ്കരമായി പിണങ്ങാൻ പറ്റുന്നില്ല, അതുകൊണ്ട്‌ കുറച്ച് മാത്രം.” ദേഷ്യം മാറി അവള്‍ ചെറിയ കുസൃതിയോടെ പറഞ്ഞു.

 

“കുറച്ച് പിണക്കമുണ്ടെന്നത് ശെരിക്കും സത്യമാണോ ജെസ്സി മോളെ..?” അവളുടെ നെറുകയില്‍ ചുംബിച്ച ശേഷം ഞാൻ ചോദിച്ചു.

 

“കുറച്ച് ഉണ്ടായിരുന്നു. പക്ഷേ ഇപ്പൊ ഇല്ല.” ചിരിച്ചുകൊണ്ട് അവള്‍ എന്നെ തള്ളിവിട്ടിട്ട് മലര്‍ന്നു കിടന്നു. “എന്നാലും എന്റെ സ്നേഹം മോശമായ തരത്തിൽ ആയിരിക്കുമെന്ന് സംശയിച്ചില്ലേ..!! ആരെങ്കിലും എന്തെങ്കിലും പറഞ്ഞ ഉടനെ അങ്ങനെ എങ്ങനെ സംശയിക്കാൻ കഴിഞ്ഞു..!?” ചിരി നിര്‍ത്തി അവള്‍ സങ്കടം പറഞ്ഞു.

 

“സോറി ജെസ്സി.” ടീച്ചർ സംശയം പറഞ്ഞപ്പോ, എന്നോടുള്ള നിന്റെ അമിതമായ സ്നേഹം കൂടിക്കൂടി നീ പോലുമറിയാതെ അത് ചിലപ്പോ വഴിമാറി പോയിട്ടുണ്ടാകുമോന്ന് ഞാൻ ഭയന്നു പോയായിരുന്നു. അതുകൊണ്ടാണ് ഞാൻ സംശയിച്ചു പോയത്. പക്ഷേ ഞാൻ അങ്ങനെ സംശയിക്കാൻ പാടില്ലായിരുന്നു.. എന്റെ തെറ്റ്, ഇപ്പൊ അത് മനസ്സിലായി. സോറി ജെസ്സി മോളെ.” അല്‍പ്പം വിഷമത്തോടേയും അതിലേറെ ആശ്വാസത്തോടേയും ഞാൻ പറഞ്ഞു.

 

ഒടുവില്‍ അവള്‍ പൊട്ടിച്ചിരിച്ചു. “മതി അച്ചാച്ചാ. എനിക്ക് ഇപ്പൊ സങ്കടം മാറി. ഇനി സോറി ഒന്നും എന്നോട് പറയേണ്ട.” അതും പറഞ്ഞ്‌ ജെസ്സി എന്നോട് ചേര്‍ന്ന് വന്നിട്ട് മലര്‍ന്നു തന്നെ കിടന്നു.

 

“പിന്നേ അച്ചാച്ചാ… എനിക്ക് അച്ചാച്ചന്റെ മനസ്സും വിചാരവും ഒക്കെ നന്നായി അറിയാം. എന്നാലും വര്‍ഷങ്ങളായി എന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം അച്ഛാച്ചനോട് ചോദിച്ച് ഉറപ്പ് വരുത്തണം, അതുകൊണ്ട്‌ എന്നോട് സത്യം മാത്രമേ പറയാവു. നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും, അപ്പൊ ഞാൻ ശെരിക്കും പിണങ്ങും.” ജെസ്സി അങ്ങനെ മലര്‍ന്ന് കിടന്നുകൊണ്ട് തന്നെ സീരിയസ്സായി പറഞ്ഞു.

 

“മ്മ് ചോദിക്ക്, ഞാൻ പറയാം.” ഞാൻ ക്യാഷ്വലായി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു അസ്വസ്ഥത പെട്ടന്ന് കടന്നു കൂടി.

 

“അച്ചാച്ചന് ഗോള്‍ഡ മിസ്സിനേ ഇഷ്ട്ടമല്ലേ..?”

 

“അതേ ഇഷ്ട്ടമാണ്. നിനക്കും മിസ്സിനേ ഇഷ്ടമാണല്ലോ..!” അവളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് അറിഞ്ഞപ്പോ എനിക്ക് പെട്ടന്ന് എന്റെ അസ്വസ്ഥത കൂടി.

 

“എനിക്കും ഭയങ്കര കാര്യവും ഇഷ്ട്ടവുമാണ്. പക്ഷേ എന്റെ സാധാരണ ഇഷ്ട്ടം പോലെയല്ലല്ലോ അച്ചാച്ചന്റെ ഇഷ്ട്ടം. മിസ്സിന്റെ സ്വഭാവവും, മനസ്സും, ശരീരത്തെ പോലും  ഒരു കാമുകനെ പോലെയാണല്ലോ അച്ചാച്ചൻ ഇഷ്ട്ടപ്പെടുന്നത്. പക്ഷേ  കല്യാണം കഴിച്ച് പൂര്‍ണമായി സ്വന്തമാക്കാനുള്ള ഇഷ്ട്ടമൊന്നും അച്ചാച്ചന് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ മിസ്സിനേ വേണം, മിസ്സിന്റെ സ്നേഹവും ശരീരവും വേണം. സത്യമല്ലേ…!?” എന്റെ ഉള്ളിലെ സത്യങ്ങൾ എല്ലാം വ്യക്തമായി തന്നെ സിമ്പിളായി ജെസ്സി എന്നോട് പറഞ്ഞു.

 

ഇത്രത്തോളം കാര്യങ്ങൾ ജെസ്സിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് അല്‍ഭുതപ്പെട്ടു കൊണ്ട്‌ ഞാൻ മിണ്ടാതെ കിടന്നു.

 

“അതല്ലേ സത്യം, പറ അച്ചാച്ചാ..?” ജെസ്സി പിന്നെയും ചോദിച്ചു.

 

“സത്യമാണ്.” എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി.

 

“ഗോള്‍ഡ മിസ്സിനോടുള്ള അതേ ഇഷ്ട്ടം തന്നെയല്ലേ നിത്യ ടീച്ചറോടും അച്ചാച്ചനുള്ളത്…? നിത്യ ടീച്ചർക്കും തിരിച്ച് സെയിം ഇഷ്ട്ടം തന്നെയാണെന്ന് എനിക്കറിയാം.”

 

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. എന്റെ മനസ്സും ശരീരവും വല്ലാതെ വിറച്ചു പോയി. എങ്ങനെയാണ് ജെസ്സിക്ക് ഇതൊക്കെ മനസിലായത്..!! എനിക്ക് ഒട്ടും മനസ്സിലായില്ല.

 

“സത്യമല്ലേ അച്ചാച്ചാ?” എന്നെ ജഡ്ജ് ചെയ്യാതെയാണ് അവൾ സാധാരണ കാര്യം പോലെ ചോദിച്ചത്‌.

 

ഞാൻ ഒന്നും പറയാതെ മിണ്ടാതെ കിടന്നു.

 

“സത്യം തന്നെയല്ലേ..?” അവള്‍ പിന്നെയും ചോദിച്ചു.

 

“ടീച്ചർക്ക് എന്നെ ഇഷ്ടമാണെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും..?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

“ടീച്ചർ എന്നോട് പലപ്പോഴായി അച്ചാച്ചനെ കുറിച്ച് സംസാരിച്ചിരുന്ന രീതി വച്ച് ടീച്ചറിന്റെ ഇഷ്ട്ടം എന്താണെന്ന് വ്യക്തമായി തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇനി പറ അച്ചാച്ചന് ടീച്ചറെ ഇഷ്ടം തന്നെയല്ലേ..?”

 

“ഞാൻ അസത്യം പറയട്ടെ…?” തളര്‍ച്ച ബാധിച്ച് ഞാൻ ചോദിച്ചു.

 

ഉടനെ അവള്‍ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു, “പറ്റില്ല അച്ചാച്ചാ.”

 

“നി എന്റെ അനിയത്തിയല്ലേ..!! നിന്നോട് എങ്ങനെ ഞാൻ ഇതൊക്കെ പറയും..? അതുകൊണ്ട്‌ എന്റെ സമാധാനത്തിന്‌ വേണ്ടിയെങ്കിലും നുണ പറയട്ടെ…?!”

 

“പറ്റില്ല. അങ്ങനെ നുണ പറഞ്ഞ്‌ അച്ചാച്ചൻ സമാധാനിക്കണ്ട. നേരത്തെ അനിയത്തിയായ എന്നെ സംശയിച്ച് അങ്ങനെയൊക്കെ ചോദിക്കാൻ ധൈര്യം ഉണ്ടായിരുന്നല്ലോ… ? പിന്നെ എന്തിന്‌ ഇക്കാര്യം പറയാന്‍ മടിക്കണം. എന്നോട് സത്യം മാത്രം പറഞ്ഞാ മതി. മര്യാദക്ക് പറ അച്ചാച്ചാ.”

 

“ശെരിയാണ് ജെസ്സി. നീ പറഞ്ഞതൊക്കെ സത്യങ്ങളാണ്.” ഒടുവില്‍ നിവർത്തിയില്ലാതെ ഞാൻ സത്യങ്ങൾ എല്ലാം സമ്മതിച്ചു പോയി.

 

എന്നിട്ട് ഇരുട്ടത്ത് പോലും അവളുടെ നിഴൽ പോലെ കാണുന്ന രൂപത്തെ അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് പുറം തിരിഞ്ഞ് കിടന്നു. ഉടനെ ജെസ്സി എന്നോട് ചേര്‍ന്ന് കിടന്നിട്ട് പുറകില്‍ നിന്നും എന്നെ കെട്ടിപിടിച്ചു.

 

“അച്ചാച്ചനെ ജഡ്ജ് ചെയ്യാനല്ല ഞാൻ ഇപ്പൊ ഇതൊക്കെ തുറന്ന് സംസാരിച്ചത്. എനിക്ക് നിങ്ങൾ മൂന്നുപേരേ കുറിച്ചും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് അച്ചാച്ചനോട് എനിക്ക് പറയാൻ തോന്നി, അത്രതന്നെ. നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങള്‍ക്ക് എങ്ങനെ വേണേലും ജീവിക്കാം, അച്ചാച്ചാ…  അത് നിങ്ങളുടെ ജീവിതമാണ്. ഞാൻ കുറ്റമൊന്നും പറയില്ല. ഇനി അച്ചാച്ചൻ മര്യാദയ്ക്ക് ഇങ്ങോട്ട് തിരിഞ്ഞ് കിടക്ക്.” അവള്‍ എന്നെ പിടിച്ചു വലിച്ചു.

 

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് ജെസ്സിയെ നോക്കി കിടന്നു. എന്നിട്ട് ഞാൻ ഒന്ന് മടിച്ചു. പക്ഷേ എപ്പോഴും ജെസ്സി ചെയ്യാറുള്ളത് പോലെ ഇപ്പോഴും അതേ സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ മാറിൽ മുഖം ചേര്‍ത്ത് കിടന്നപ്പൊ അവള്‍ക്ക് എന്നോട് വെറുപ്പില്ലെന്ന് മനസ്സിലായി പെട്ടന്ന് ആശ്വാസം കിട്ടി. അതോടെ എന്റെ മടി മാറുകയും, ഞാനും എപ്പോഴും ചെയ്യാറുള്ളത് പോലെ എന്റെ അനിയത്തി കുട്ടിയെ ഞാൻ എന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് കിടന്നു.

 

ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല. ഏറ്റവും സുരക്ഷിതമായ ഇടം എന്റെ കരവലയത്തിലാണെന്ന പോലെ ജെസ്സി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ സമാധാനത്തോടെ വളരെ പെട്ടന്നുതന്നേ ഉറങ്ങിപോയി.

 

ഞാൻ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് അവളുടെ മുതുകിൽ സോഫ്റ്റായി തട്ടി കൊടുത്തുകൊണ്ട് ഒരുപാട്‌ നേരം ഉറങ്ങാൻ കഴിയാതെ ചിന്തിച്ചു കൊണ്ട്‌ കിടന്നു. ഒടുവില്‍ എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോകുകയും ചെയ്തു.

***************************

 

വെളുപ്പിന്  ജെസ്സിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങി. എന്റെ വീട്ടില്‍ വന്ന് കുറച്ചുകൂടി മരുന്നുകളും മറ്റ് സാധനങ്ങളും എന്റെ വണ്ടിയിലാക്കിയ ശേഷമാണ് തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് റെഡിയായത്.

 

അങ്ങനെ ഫെബ്രുവരി 15 അതിരാവിലെ 3:55ന് എന്റെ യാത്ര ഞാൻ ആരംഭിച്ചു. കാടുകളിലും മലകളിലേക്കുമുള്ള എന്റെ ഈ സഞ്ചാരത്തെ എങ്ങനെയെങ്കിലും ഒരു മാസത്തിനകത്ത് തന്നെ അവസാനിപ്പിക്കണം എന്നായിരുന്നു ചിന്ത. കാരണം മാർച്ച് 19ന് ജെസ്സിയുടെ കൂടെ ഡെല്‍ഹിയിൽ പോകാനുണ്ട്. മാര്‍ച്ച് 15 അല്ലെങ്കിൽ 16ന് ഞാൻ മടങ്ങിയെതാതിയിരിക്കും. അങ്ങനെ എന്റെ മനസ്സിൽ എല്ലാം ഫിക്സ് ചെയ്തിട്ടാണ് യാത്ര തുടങ്ങിയത്‌.

 

യാത്ര തുടങ്ങി പത്തു മിനിറ്റ് ആയ സമയത്ത് നിത്യ ടീച്ചറിന്റെ കോൾ വന്നു.

 

ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ഞാൻ കോൾ എടുത്തു.

 

“സ്പ്പീക്കറിലിട് നിത്യേ.” അപ്പുറത്ത് മിസ്സ് പറയുന്നത് കേട്ടു.

 

“ഹാ, ഇത്ര വെളുപ്പിനേ രണ്ടുപേരും ഉണര്‍ന്നോ…?” ഞാൻ ചോദിച്ചു.

 

“പിന്നേ ഉണരാതെ..!! ഒരു മാസമടുപ്പിച്ച് നീണ്ടു നില്‍ക്കുന്ന ഒരു ബല്ലാത്ത പോക്കല്ലേ നീ പോകുന്നത്.., കൂടാതെ നി ഞങ്ങളോട് പിണങ്ങിയാണല്ലോ പോയത്, അത് ഒട്ടും ശെരിയായില്ല, ജിനു…!!” നിത്യ ടീച്ചർ നീരസം പ്രകടിപ്പിച്ചു. “പിന്നെ നീ കാട്ടിലും മലയിലും കേറി കഴിഞ്ഞാല്‍  നിനക്ക് വരുന്ന കോൾസ് ഒന്നും എടുക്കത്തുമില്ലല്ലോ..! അതുകൊണ്ടാണ് നേരത്തേ ഉണര്‍ന്ന് ഞങ്ങൾ വിളിച്ചത്.”

 

“എന്റെ നിത്യേച്ചി.. ഞാൻ നിങ്ങളോട് പിണങ്ങി ഒന്നുമല്ല അവിടെ നിന്നിറങ്ങിയത്.” ഞാൻ പരമാവധി വിശ്വാസിപ്പിക്കുന്ന തരത്തിൽ കള്ളം പറഞ്ഞു.

 

“അതേയതേ, നിന്റെ നുണ ഞങ്ങൾ വിശ്വസിച്ചു. ഇന്നും ഇന്നലെയും അല്ലല്ലോ ഞാൻ നിന്നെ കാണാന്‍ തുടങ്ങിയത്‌, നിന്റെ പതിനാലാമത്തേ വയസ്സ് തൊട്ടേ ഞാൻ നിന്നെ കാണുകയാണ്, നിന്റെ ഇണക്കവും പിണക്കവും കള്ളം പറച്ചിലും എല്ലാം വ്യക്തമായി തന്നെ എനിക്ക് തിരിച്ചറിയാൻ കഴിയും, ജിനു..!!” ഗോള്‍ഡ മിസ്സ് എന്റെ കള്ളം പറച്ചില്‍ കയ്യോടെ പൊക്കി.

 

“എന്തായാലും അതൊക്കെ വിട്. രാത്രി നീ ഇറങ്ങിയോ ഇല്ലയോ, ഉള്ളത് പറയടാ.” മിസ്സ് സീരിയസ്സായി ചോദിച്ചു.

 

“ഞാൻ ഉറങ്ങിയായിരുന്നു ചേച്ചി. വൈകിട്ട് ഞാൻ എന്റെ കുടുംബ വീട്ടില്‍ പോയായിരുന്നു. രാത്രി അവിടെയാണ് തങ്ങിയത്. വെളുപ്പിനാണാ എന്റെ വീട്ടില്‍ തിരികെ വന്നത്. എന്നിട്ട് ദേ എന്റെ യാത്ര ഇപ്പൊ തുടങ്ങിയതേയുള്ളു.”

 

“മ്മ്, എന്തായാലും നിന്റെ കുടുംബ വീട്ടിലേക്ക് പോയത് വളരെ നന്നായി. പട്ടിണി കിടക്കാനും ഉറക്കമിളച്ച് എന്തെങ്കിലും ജോലി ചെയ്യാനുമൊക്കെ നിന്റെ അമ്മയും ജെസ്സിയും എന്തായാലും സമ്മതിച്ചിട്ടുണ്ടാവില്ല.” മിസ്സ് ആശ്വാസത്തോടെ പറഞ്ഞു.

 

“ഡാ കുട്ടാ, പിന്നെ, നീ ഇങ്ങോട്ട് വരുന്നുണ്ടോ… അതോ അങ്ങനെ തന്നെ നേരെ പോകുമോ…?” നിത്യ ടീച്ചർ നല്ല പ്രതീക്ഷയില്‍ ചോദിച്ചു.

 

“നേരെ പോകുന്നു ചേച്ചി. ഇനി തിരികെ വന്നിട്ടേ ഞാൻ അങ്ങോട്ടുള്ളു.” ഞാൻ സൗമ്യമായി അറിയിച്ചു.

 

“ഓഹ്… ഓക്കെ, സാരമില്ല. എന്നാ പോയിട്ട് വാ. പിന്നെ കാണം.” ടീച്ചർ നല്ല നിരാശയിൽ പറഞ്ഞു. “പിന്നേ ഡാ, ഞാൻ ഈ ടീച്ചർ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ എന്നെ നിന്റെ കൂടെ കൂട്ടുമോ..? ബയോളജി ടീച്ചറായ എനിക്ക് ചെടികളുടെ കാര്യത്തിൽ അത്യാവശ്യം നല്ല അറിവൊക്കേയുണ്ട്. അത്യാവശ്യമായി വേണ്ട ചില കോഴ്സുകളും ഞാൻ ചെയ്യാം. നിന്റെ ലാബില്‍ എനിക്ക് ജോലി തരുമോ. പിന്നെ ഇതുപോലെ മരുന്ന് ചെടികൾക്കായും മറ്റ് കാര്യങ്ങൾക്കായും നീണ്ട യാത്ര പോകുമ്പോ ഞാനും വരും, എനിക്ക് നിന്നെ കാര്യമായി സഹായിക്കാനും കഴിയും.” ടീച്ചർ ഭയങ്കര പ്രതീക്ഷയോടേയാണ് എന്നോട് ധൃതിയില്‍ സംസാരിച്ചത്.

 

“അപ്പോ നിത്യേച്ചി നല്ലോരു സര്‍ക്കാര്‍ ജോലി കളഞ്ഞിട്ട് എന്റെ കൂടെ കൂട്ടാന്‍ നോക്കുകയാണോ..!!” ആശ്ചര്യത്താൽ ഞാൻ ചോദിച്ചു. “അതുകാരണം നിങ്ങള്‍ക്ക് സര്‍ക്കാരിൽ നിന്നും എന്തൊക്കെ നഷ്ടപ്പെടുമെന്ന് ചേച്ചി ചിന്തിച്ചോ..? അതിന്‌ തയ്യാറാണോ..? ഇപ്പൊ തോന്നും എന്റെ കൂടെ ഈ ജോലിയൊക്കെ അടിപൊളി ആണെന്ന്.. പക്ഷേ പിന്നീട് മടുപ്പ് തോന്നി ദുഃഖിക്കരുത്.” ഞാൻ ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചെറിയൊരു ശ്രമം നടത്തി. പക്ഷേ ടീച്ചർ പറഞ്ഞ കാര്യത്തെ ഞാൻ മനസ്സിലിട്ട് കാര്യമായി ചിന്തിച്ച് കൊണ്ടിരുന്നു.

 

നിത്യ ടീച്ചർക്ക് മരുന്ന് ചെടികളുടെ കാര്യത്തിൽ അത്യാവശ്യം നല്ല അറിവൊക്കേയുണ്ട്. കൂടാതെ, പല സാഹചര്യങ്ങളിലായി എന്റെ ചില നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കി സ്വീകരിച്ച് എന്നെ സഹായിച്ചിട്ടുമുണ്ട്. എന്റെ മനസ്സ് ഇതൊക്കെ നേരത്തെ അറിഞ്ഞിരുനനത് കൊണ്ടാവും ടീച്ചർ പോലും അറിയാതെ ഞാൻ ടീച്ചറെ പല സാഹചര്യങ്ങളിലും പരീക്ഷിച്ച് നോക്കിയത്.

 

അതുകൊണ്ട്‌ എന്റെ ചില രഹസ്യ മരുന്നുകൾ ഉണ്ടാക്കാനുള്ള കുറിപ്പും നിര്‍ദേശങ്ങളും ഞാൻ സമയാസമയത്ത് കൊടുക്കുകയാണെങ്കിൽ ടീച്ചർക്ക് അതിനെ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന വിശ്വസം എനിക്കുണ്ട്. ശേഷം ലാബില്‍ തയ്യാറാക്കുന്ന പുതിയ മരുന്നുകളിൽ എങ്ങനെ ചേര്‍ക്കണമെന്ന നിര്‍ദേശങ്ങളും പറഞ്ഞു കൊടുക്കുകയാണെങ്കിൽ അതും ടീച്ചർ വൃത്തിയായി ചെയ്തിരിക്കും. അപ്പൊ പിന്നെ എന്റെ കുറെ ജോലി ഭാരം കുറയുകയും ചെയ്യും.

 

ടീച്ചർക്ക് എന്നെ പലതരത്തിലും സഹായിക്കാൻ കഴിയും. പക്ഷേ ആദ്യം . ചില കോഴ്സുകളും, പിന്നെ എന്റെ ചില ട്രെയിനിങ്ങും കൊടുത്താല്‍ ടീച്ചറെ എന്റെ ലാബുകളുടെ എല്ലാം ഹെഡ്ഡായി തന്നെ നിയമിക്കാനും കഴിഞ്ഞേക്കും.

 

“എനിക്ക് മടുപ്പും തോന്നില്ല, ജിനു.” ടീച്ചറിന്റെ ആ വാക്കുകളാണ് എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണര്‍ത്തിയത്. “ഞാൻ നിന്റെ കൂടെ ജോലി ചെയ്യുന്നതിൽ ദുഃഖിക്കുകയുമില്ല.” ടീച്ചർ തറപ്പിച്ചു പറഞ്ഞു. “ഇനിയെങ്കിലും എന്നെ നിന്റെ കൂടെ കൂടി ജോലി തരുമോ ഇല്ലയോന്ന് മാത്രം പറ ജിനു.” ടീച്ചർ വെപ്രാളം കൂടി സംസാരിച്ചു.

 

“ചേച്ചിക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ എനിക്ക് ഓക്കേയാണ്. തീര്‍ച്ചയായും ചേച്ചിക്ക് ജോലി കിട്ടും.” ഞാൻ ഉറപ്പ് കൊടുത്തു.

 

“വാവ്… താങ്ക്സ് ഡാ കുട്ടാ. എന്തായാലും നിന്റെ ഈ യാത്ര കഴിയട്ടെ. അപ്പോഴേക്കും ഞാൻ എല്ലാം ഒന്നുകൂടി തീരുമാനിച്ച ശേഷം വ്യക്തമായി പറയാം. ഓക്കേയല്ലേ..?” ടീച്ചർ ചോദിച്ചു.

 

“എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു.

 

“എടാ ജിനു, നീ നല്ലപോലെ ചിന്തിച്ച ശേഷം മാത്രം അവള്‍ക്ക് വാക്ക് കൊടുക്ക്. എടുത്തുചാടി ഒന്നും പറയരുത്. കാരണം അവള്‍ക്ക് കോളേജിൽ നിന്നും നല്ല സാലറിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജോലി റിസൈൻ ചെയ്താല്‍ പിന്നെ പെൻഷൻ കിട്ടുകയുമില്ല, അറിയാലോ. മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും. അപ്പോ പിന്നെ ഇതൊക്കെ നഷ്ടപ്പെടുത്തി വരുന്ന നിത്യക്ക് പേരിന് വേണ്ടി മാത്രം ഏതെങ്കിലും ജോലി കൊടുക്കാതെ നല്ല ജോലിയും നല്ല ശമ്പളം തന്നെ നിനക്ക് കൊടുക്കാൻ കഴിയുമോ…?” ഗോള്‍ഡ മിസ്സ് ഓപ്പണായി കാര്യങ്ങൾ സംസാരിച്ചു.

 

“എന്റെ ഗോള്‍ഡേച്ചി, ഒരു പ്ലാനുമില്ലാതെ, കാര്യമായി ചിന്തിക്കാതെ ആര്‍ക്കും ഞാൻ ജോലി കൊടുക്കാറില്ല. അതുകൊണ്ട്‌ ഗോള്‍ഡേച്ചി പേടിക്കേണ്ട. എന്റെ ലാബിനെ അത്ര നിസ്സാരമായിട്ടും നിങ്ങൾ രണ്ടാളും കാണരുത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി മൊത്തം 17 ലാബുകളാണ് എനിക്കുള്ളത്. എന്റെ രഹസ്യ കൂട്ടുകളടങ്ങിയ മരുന്നുകള്‍ക്ക് എത്ര ഡിമാന്റ് ഉണ്ടെന്ന് നിങ്ങള്‍ക്കറിയീല്ല. ഇന്ത്യയിൽ മാത്രമല്ല എന്റെ മരുന്നുകള്‍ക്ക് ഡിമാന്റുള്ളത്, വിദേശ രാജ്യങ്ങളിലും എന്റെ മരുന്നുകളെ ഞാൻ എക്സ്പോർ ചെയ്യുന്നുണ്ട്. അതിനായി ലൈസൻസോട് കൂടിയ കമ്പനികളും എനിക്കുണ്ട്. മാസാമാസം കോടികളുടെ മരുന്നുകളാണ് ഞാൻ എക്സ്പോർട്ട് ചെയ്യുന്നത്. അങ്ങനെയുള്ള മരുന്നുകള്‍ ഉണ്ടാക്കുന്ന ആ ലാബുകളിലാണ് നിത്യേച്ചിക്ക് താൽപര്യമുണ്കെങ്കിൽ ജോലി കൊടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ജോലി അത്ര എളുപ്പമായിരിക്കില്ല, കാരണം എന്റെ 17 ലാബുകളിലും ആവശ്യം അനുസരിച്ച് ചേച്ചിക്ക് പോകേണ്ടി വരും, ഫോണിലൂടെ ഞാൻ കൊടുക്കുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിച്ച് ആരുടെയും സഹായമില്ലാതെ ഒറ്റക്ക് തന്നെ എന്റെ രഹസ്യ കൂട്ടുകൾ ഉണ്ടാക്കേണ്ടി വരും. പിന്നെ എന്റെ നിര്‍ദേശ പ്രകാരം പരീക്ഷിച്ച് ഞാൻ പറയുന്നത് പോലെ പുതിയതായി ഉണ്ടാക്കുന്ന മരുന്നുകളിൽ ചേര്‍ക്കേണ്ടതുമാണ്. എന്നാൽ സാലറി കാര്യത്തിൽ കുറഞ്ഞു പോകുമെന്ന് ചേച്ചിക്ക് ഒട്ടും പേടിക്കേണ്ടി വരില്ല.” ഞാൻ വിശദീകരിച്ചു.

 

“നിനക്ക് 17 ലാബുണ്ടായിരുന്നോ…?” മിസ്സും ടീച്ചറും ഒരുപോലെ ആശ്ചര്യപ്പെട്ടു. പക്ഷേ നിന്റെ അമ്മ എന്നോട് വെറും 8 ലാബ് എന്നാണല്ലോ പറഞ്ഞിരുന്നത്.” മിസ്സ് സംശയത്തോടെ പറഞ്ഞു.

 

“ഞാൻ കൂടുതൽ ബിസിനസ്സ് ചെയ്താല്‍ കൂടുതല്‍ ബൂസിയായി അമ്മയെയും മറ്റുള്ളവരെയും മറന്നു പോകുന്നുവെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട്‌ ഉള്ളതിൽ കൂടുതലായി ഞാൻ ബിസിനസ്സ് വളർത്തുനനത് അമ്മക്ക് ഇഷ്ടമില്ലാത്തത് കൊണ്ട്‌ അമ്മയോട് ഞാൻ ഒന്നും പറയാറില്ല.”

 

“ഓഹ്… അങ്ങനെ..!” മിസ്സ് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു. “എന്ത് കാരണമായാലും നിന്റെ അമ്മയോട് ഇങ്ങനെ മറച്ചു വെക്കുന്നത് ശെരിയല്ല ജിനു.”

 

“ഞാൻ എപ്പോഴെങ്കിലും അമ്മയോട് പറയാതിരിക്കില്ല ചേച്ചി.” ഞാൻ ധൃതിയില്‍ പറഞ്ഞു.

 

“ശെരി, എന്നാലും ഒരു കൗതുകം കാരണം ചോദിക്കുവാ, നീ നിത്യക്ക് എത്ര സാലറി കൊടുക്കും..?” മിസ്സ് ചോദിച്ചു.

 

“ആദ്യം ചേച്ചിക്ക് ചില കോഴ്സുകള്‍ ചെയ്യേണ്ടി വരും, ഗോള്‍ഡോച്ചി. ഒരു വര്‍ഷം കൊണ്ട്‌ ആ കോഴ്സുകളൊക്കെ കഴിഞ്ഞോളും. അതുകഴിഞ്ഞ്‌ ഞാനും കൂടെ നിര്‍ത്തി നാല്‌ മാസത്തേക്ക് ട്രെയിനിങ് കൊടുക്കും. ആ കോഴ്സുകളും എന്റെ ട്രെയിനിങ്ങും കഴിഞ്ഞാല്‍ മാത്രമേ നിത്യച്ചിക്ക് ഫുൾ സാലറി കൊടുക്കാൻ കഴിയൂ. ആ കോഴ്സുകളും എന്റെ ട്രെയിനിങും ഇല്ലാതെ ചേച്ചി ജോലിക്ക് കേറിയാല്‍ ഒരു ലക്ഷം ആയിരിക്കും മാസ ശമ്പളം.”

 

“ഇപ്പൊ തന്നെ അവള്‍ക്ക് അതിനെക്കാളും കൂടുതൽ കിട്ടുന്നുണ്ട്, ജിനു.” മിസ്സ് നിരാശയിൽ പറഞ്ഞു.

 

“എനിക്കത് ഓക്കെ ആണ്‌, ജിനു.” ടീച്ചർ പെട്ടന്ന് പറഞ്ഞു. “കൂടാതെ ഇത് കൂടുതൽ ത്രില്ലിങ്ങായ ജോലിയാണ്. വേണ്ടത്ര ഫ്രീഡം പോലും എനിക്ക് കിട്ടുകയും ചെയ്യും.” ടീച്ചർ സന്തോഷത്തോടെ പറഞ്ഞു.

 

“ശെരി, നിന്റെ സന്തോഷമാണ് പ്രധാനം  നിത്യേ.” മിസ്സ് ടീച്ചറോട് പറഞ്ഞിട്ട് എന്നോടായി ചോദിച്ചു, “ശെരി ജിനു, കോഴ്സും ട്രെയിനിങും കഴിഞ്ഞാല്‍ ഫുൾ സാലറി കൊടുക്കമെന്ന് പറഞ്ഞില്ലേ..? എത്രയാണ് ഫുൾ സാലറി..?” മിസ്സ് ആകാംഷയോടെ ചോദിച്ചു.

 

“രണ്ടര ലക്ഷം ആയിരിക്കും സാലറി. ലാബില്‍ ചെയ്യുന്ന ജോലിക്ക് മാത്രമാണ് അത്. പിന്നെ എന്റെ കൂടെയുള്ള യാത്രകള്‍, പിന്നെ വേറേയും കുറെ ജോലികളും ഉണ്ടാവും. അതിനൊക്കെ വേറെ സാലറി കിട്ടും… ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ ലക്ഷം, ഇതിൽ നിന്ന് കൂടുകയേയുള്ളു കുറയുകയില്ല.”

 

“വാവ്…. അപ്പോ എന്നെയും നിന്റെ കൂടെ യാത്രകളിലൊക്കെ ഉൾപ്പെടുത്തുമല്ലേ..!” നിത്യ ടീച്ചർ ആശ്ചര്യവും സന്തോഷത്തിലും ചിരിച്ചു. “കൂടാതെ പ്രതിമാസം, ഏറ്റവും കുറഞ്ഞത് മൂന്നേ മുക്കാല്‍ ലക്ഷം എനിക്ക് കിട്ടുകയും ചെയ്യും, അല്ലേ..!!!” ടീച്ചർ പിന്നെയും ചിരിച്ചു. “നിന്റെ കൂടെ കാട്ടിലൊക്കെ യാത്ര ചെയ്യാനും കഴിയും, ഇത്രയുമധികം സാലറിയും കിട്ടും. ഇതിൽ കൂടുതൽ എന്താണ്‌ വേണ്ടത്‌. എനിക്ക് ക്കെയാണ് കുട്ടാ. ത്രിബിൾ ഓക്കെ. എന്തായാലും നിന്റെ യാത്ര കഴിഞ്ഞ് വേഗം വാ ജിനു. ഞാൻ ശെരിക്കും വെപ്രാളം പിടിച്ച് ചാവുമെന്നാ തോന്നുന്നത്.”

 

അതുകേട്ട് മിസ്സ് ചിരിച്ചു. പക്ഷേ അസൂയയും ശബ്ദത്തിൽ നിറഞ്ഞു നില്‍ക്കുന്നത് എനിക്ക് മനസ്സിലായി. “എന്നാലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല, കേട്ടോ ജിനു. എന്റെ ജോലിയും ഉപേക്ഷിച്ച് വന്നാലോന്ന് പോലും തോന്നിപ്പോകുന്നു.” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“എന്നാ ഗോള്‍ഡേച്ചിയും വന്നോ. അതേപോലെ തന്നെ ചേച്ചിക്കും ശമ്പളം ഞാൻ തരാം.” ചിരിയോടെ ആണെങ്കിലും കാര്യമായിട്ട് ഞാൻ പ്രലോഭിപ്പിച്ചു.

 

“പോടാ കള്ളാ, നീ ഇങ്ങനെ പ്രലോഭിപ്പിച്ചാ ഞാൻ ചിലപ്പോ വന്നെന്നിരിക്കും. പക്ഷേ തല്‍കാലം അത് വേണ്ട… എന്തായാലും പിന്നെ ഞാൻ ആലോചിക്കാം. പിന്നെ സാലറിയേക്കാളും കൂടുതലായി എന്നെ പ്രലോഭിപ്പിക്കുന്നത് നിന്റെ കൂടെയുള്ള ആ യാത്രകളാണ് കേട്ടോ.” മിസ്സ് ചിരിച്ചു. “അപ്പോ ശെരിടാ കണ്ണാ, സൂക്ഷിച്ച് ഓടിക്കണം. സമയത്തിന് കഴിക്കണം. ഇടക്കിടക്ക് നന്നായി റെസ്റ്റ് എടുക്കണം. ഉറങ്ങുകയും ചെയ്യണം, കേട്ടല്ലോ.” മിസ്സ് സ്നേഹത്തോടെ പറഞ്ഞു.

 

“ഓക്കെ ചേച്ചീസ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ശെരി അപ്പൊ, തിരികെ വന്നിട്ട് വിളിക്കാം, കാണാം.” ഞാൻ യാത്ര പറഞ്ഞു.

 

“എടാ, പറ്റുമെങ്കില്‍—,” മിസ്സ് പെട്ടന്ന് ആലോചിക്കും പോലെ ഒന്ന് നിര്‍ത്തി. “ ജിനു, നി വിചാരിച്ചാൽ, എത്ര ബിസിയാണെങ്കിലും, തീർച്ചയായും നിനക്ക് കോൾ ചെയ്യാനൊക്കെ പറ്റും, അതുകൊണ്ട്‌ നിര്‍ബന്ധമായും ഇക്കിടക്ക് ഞങ്ങളെ നി വിളിച്ചിരിക്കണം. ബൈ.” ഇതിൽ ഒരു കോംപ്രമൈസും ഇല്ലെന്ന പോലെ അധികാരപൂർവ്വം മിസ്സ് പറഞ്ഞു.

 

“അതേ ഗോള്‍ഡേച്ചി പറഞ്ഞത് തന്നെയാണ്‌ എനിക്കും പറയാനുള്ളത്. നിന്റെ തിരക്കിനിടയില്‍ ഞങ്ങൾ എപ്പോഴും വിളിച്ച് തടസ്സപ്പെടുത്തില്ല, പക്ഷേ വല്ലപ്പോഴും ഞങ്ങൾ വിളിക്കുമ്പോ നി ഞങ്ങളുടെ കോൾ അറ്റൻഡ് ചെയ്തിരിക്കണം. അതുപോലെ ഞങ്ങളോടുള്ള നിന്റെ ഈ ബാലിശമായ പിണക്കവും മര്യാദയ്ക്ക് മാറ്റിയേക്ക്. അപ്പൊ ഓക്കെ ഡാ, ബൈ കുട്ടാ.” നിത്യ ടീച്ചറും അധികാരപൂർവ്വം പറഞ്ഞു.

 

എന്നിട്ട് അവരുടെ കോൾ കട്ടായി.

 

ഞാൻ ഒരു നെടുവീര്‍പ്പോടെ തലയാട്ടി. കഴിഞ്ഞ നാലഞ്ച്‌ ദിവസത്തിനിടയ്ക്ക് ഞങ്ങൾ മൂന്ന്‌ പേരുടെ ഇടയിലും ഒരുപാട്‌ മാറ്റങ്ങൾ വന്നിരിക്കുന്നു. ഗോള്‍ഡ മിസ്സും നിത്യ ടീച്ചർക്കും എന്റെ മേലുള്ള സ്വാധീനം വര്‍ധിച്ചിരിക്കുന്നു. ചില കാര്യങ്ങൾ അവർ എന്നോട് ഡിമാന്റ് ചെയ്യുന്നു. അവരോടുള്ള എന്റെ സ്വാതന്ത്ര്യവും വല്ലാതെ വര്‍ധിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് അവരുടെ അദൃശ്യ വേരുകൾ ആഴ്ന്നിറങ്ങി വളരുകയാണ്. അതുപോലെ തന്നെയാണ് ഞാനും അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയെന്ന ഒരു ഫീലിംഗ് എനിക്കുണ്ടായി.

 

എന്തുതന്നെയായാലും ഈ കാര്യങ്ങളൊക്കെ ഒരു സുഖമായിട്ടാണ് എന്റെ മനസ്സിൽ പടർന്നു കേറിയത്. ആ സുഖം തന്ന സന്തോഷത്തില്‍ ഞാൻ പുഞ്ചിരിച്ചു. മൊബൈൽ വച്ചിട്ട് തല്‍കാലത്തേക്ക് ഞാൻ അവരെ കുറിച്ചുള്ള ചിന്തകളെ ഉപേക്ഷിച്ച് എന്റെ യാത്രയെ കുറിച്ചും, എനിക്ക് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചും മാത്രം ചിന്തിക്കാൻ തുടങ്ങി.

 

പിന്നേ, ഞാൻ ഇങ്ങനെയുള്ള യാത്ര ചെയ്യുമ്പോ ഞാൻ വണ്ടി നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കാറുള്ള കുറെ പതിവ് സ്റ്റോപ്പ്സ് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ആ സ്ഥലങ്ങളില്‍ ഒക്കെ ഞാൻ വണ്ടി നിര്‍ത്തി. കാട്ടിലെ മൂപ്പൻമാർക്ക് കൊടുക്കാനുള്ള ഒരുപാട്‌ സാധനങ്ങളും, പിന്നെ എനിക്ക് വേണ്ട കുറെ സാധനങ്ങളും എല്ലാം ഞാൻ വാങ്ങിക്കുകയും ചെയ്തു. എന്റെ വണ്ടിക്ക് മുകളിലായി കസ്റ്റം ഡിസൈൻ ചെയ്തിരുന്ന സ്റ്റോറേജ് കംപാർട്ട്മെന്റ് ഫുള്ളായി കഴിഞ്ഞിരുന്നു.

 

അങ്ങനെ ആ കാര്യങ്ങളും കഴിഞ്ഞ് എന്റെ ലക്ഷ്യങ്ങളിലേക്ക് ഞാൻ യാത്രയായി.

*******************************

 

ഞാൻ ഓരോ സ്ഥലത്ത്‌ പോകുമ്പോഴും അവിടെയുള്ള എന്റെ ലാബിലേകക്കാണ് ആദ്യം പോയത്. എന്നിട്ട് എന്റെ നാട്ടു മരുന്ന് കടകളും സന്ദര്‍ശിച്ചു. അതുകഴിഞ്ഞ്‌ എന്റെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും ഞാൻ സന്ദര്‍ശിച്ച് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ശേഷം അവിടത്തെ ചില ഉന്നത ഉദ്യോഗസ്ഥരും ഞാൻ മീറ്റ് ചെയ്തു. കാരണം, ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്റെ ചില ബിസിനെസ്സുകളിൽ ചെറിയ ശതമാനം മാത്രം ലാഭം പറ്റുന്ന സീക്രട്ട് പാർട്നർസ് ആയിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ ബിസിനസ്സ് ചെയ്യാൻ അവരുടെ സഹായം ആവശ്യമുള്ളത് കൊണ്ട്‌ മാത്രമാണ് ഈ ചെറിയ ശതമാനം പാർട്നർഷിപ്പിന് ഞാൻ സമ്മതിച്ചു കൊടുത്തത്. എനിക്കതിൽ നഷ്ടമൊന്നും ഉണ്ടായിട്ടില്ല, പല പ്രയോജനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ള.

 

അതിന്‌ ശേഷമാണ് ഞാൻ കാട്ടിലേക്ക് പോയത്. കാട്ടില്‍ പോയി ആദ്യം അവിടെയുള്ള മൂപ്പനെ കണ്ട് അവര്‍ക്കായി കൊണ്ടുപോയ സാധനങ്ങളും കൊടുത്തിട്ട്, ശേഷമാണ് എന്റെ ജോലി ഞാൻ തുടങ്ങിയത്‌.

 

എന്റെ നല്ല സമയം എന്നെ തുണച്ചു കൊണ്ടിരുന്നത് കൊണ്ടാവും പതിവിലും വേഗത്തിൽ തന്നെ കാടുകളില്‍ നിന്നുള്ള എന്റെ ശേഖരണം വളരെ ഈസിയായി നടന്നു കൊണ്ടിരുന്നത്. മൂപ്പൻമാരുടെ സഹായവും മറ്റ് ആദിവാസികളുടെ സഹായവും എല്ലാം എനിക്ക് ലഭിച്ചിരുന്നത് കൊണ്ടും എന്റെ തിരച്ചിലൊക്കെ കുറേകൂടി എളുപ്പത്തിലാവുകയും ചെയ്തിരുന്നു.

 

അങ്ങനെ തന്നെയാണ് ഞാൻ അടുത്ത സ്ഥലങ്ങളിലും പോയി ആദ്യം ലാബ്, പിന്നെ മരുന്ന് കടകള്‍, മറ്റ് ബിസിനസ്സ്, പാർട്നർസായ ഉയർന്ന ഉദ്യോഗസ്ഥരെ കാണുക, പിന്നെ കാട്ടിലേക്ക്, എന്ന സെയിം ഓര്‍ഡര്‍ ഞാൻ ഫോളോ ചെയ്തത്.

 

ഞാൻ കാട്ടില്‍ പോകുമ്പോഴൊക്കെ കാട്ടിലെ മൂപ്പൻ മാരൊക്കെ എന്നോട് നേരിട്ട് പല ആവശ്യങ്ങളും അറിയിക്കാറുണ്ടായിരുന്നൂ. അപ്പൊ ഞാനും എല്ലാം ഉടനെ അറേഞ്ച് ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, അപ്പൊ തന്നെ ഇതിനായി ഞാൻ ഏര്‍പ്പാടാക്കിയിരിക്കുന്ന എന്റെ ചില ഏജെൻറ്റ്മാരേ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ കാട്ടില്‍ വരുമ്പോ അവര്‍ക്കൊക്കെ കൊടുക്കാനായി ഞാൻ വാങ്ങിച്ച് വണ്ടിയില്‍ വച്ചിരുന്ന സാധനങ്ങളും, പിന്നെ എന്റെ സ്വന്തം ഉല്‍പ്പന്നങ്ങളും ഒക്കെ വേണ്ടതുപോലെ അവരെയൊക്കെ ഏല്പിച്ചിട്ട് എന്റെ അടുത്തടുത്ത ലക്ഷ്യങ്ങളിലേക്കുള്ള യാത്രകൾ ഞാൻ തുടർന്നു കൊണ്ടിരുന്നു.

 

ഞാൻ അവര്‍ക്ക് കൊടുത്തത് പോലെ അവരിൽ നിന്നൊക്കെ എനിക്ക് ഒരുപാട്‌ സമ്മാനങ്ങൾ ഇങ്ങോട്ടും കിട്ടിയായിരുന്നു. കാട്ടുവാസികൾക്ക് മാത്രം അറിയാവുന്ന കാടിന്റെ രഹസ്യ പ്രദേശങ്ങളിൽ നിന്നു മാത്രം ലഭിക്കുന്ന അപൂര്‍വ മരുന്ന് ചെടികളും, അപൂര്‍വ മരങ്ങളില്‍ നിന്നും… മണ്ണിൽ നിന്നുമൊക്കെ ലഭിക്കുന്ന വസ്തുക്കൾ ആയിരുന്നു അവരുടെ സമ്മാനം. അതിനേയൊക്കെ ഞാൻ എന്റെ ലാബിൽ കൊണ്ടുപോയി അതിൽ നിന്നൊക്കെ എങ്ങനെയുളള മരുന്നുകളേയാണ് തയ്യാറാക്കാന്‍ കഴിയുകയെന്ന് പരീക്ഷിച്ച ശേഷമാണ് ഞാൻ വേണ്ടത് പോലെ ഉപയോഗിക്കാറുള്ളത്.

 

ആ അപൂര്‍വ്വ വസ്തുകളെ എല്ലാം എന്റെ വണ്ടിയില്‍ ഒരു ബോക്സിനകത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന മിനി ഗ്രീന്‍ ഹൗസിലും മറ്റ് സ്റ്റോറേജ് സംവിധാനങ്ങളിലുമൊക്കെ ഞാൻ സൂക്ഷിച്ചു.

 

അങ്ങനെ ദിവസങ്ങളും ആഴ്ചകളും വളരെ വേഗത്തിൽ തന്നെ ഉരുണ്ടോടി കൊണ്ടിരുന്നു. ഇടക്കിടെ ഞാൻ എന്റെ അമ്മയ്ക്കും, ജെസ്സിക്കും, നിത്യ ടീച്ചർക്കും, ഗോൾഡ മിസ്സിനുമൊക്കെ കോൾ ചെയ്തു സംസാരിക്കാന്‍ മറന്നില്ല. അതുപോലെ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം ഹില്‍ഡ ചേച്ചിയും, എന്റെ മറ്റ് ബിസിനസ്സ് നടത്തിപ്പുകാരേയുമൊക്കെ ആഴ്ചയിൽ രണ്ട് ദിവസം എന്നെ വിളിച്ച് അവിടത്തെ കാര്യങ്ങൾ എല്ലാം പറയുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയുമൊക്കെ ചെയ്തും എല്ലാം മെയിൻറ്റെയിൻ ചെയ്തു കൊണ്ടുപോയി.

 

ചില സ്ഥലങ്ങളില്‍ ഞാൻ അതിരാവിലെ കാട്ടില്‍ കേറിയാല്‍ രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ തിരികെ പോകുമായിരുന്നു. പക്ഷേ ചില സാഹചര്യങ്ങളില്‍ ഞാൻ മൂന്നും നാലും ദിവസങ്ങൾ കാട്ടിനകത്ത് തന്നെ തങ്ങേണ്ടിയും വന്നു. രാത്രി സമയങ്ങളില്‍ എന്റെ വണ്ടിയുടെ 360° ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം ഓണാക്കി വച്ചിട്ട് വണ്ടിക്കകത്ത് തന്നെയാണ് ഉറങ്ങിയത്. എല്ലാ അര മിനിറ്റിന് ഒരിക്കൽ തെളിയുകയും, തെളിഞ്ഞു കഴിഞ്ഞാൽ പത്ത് സെക്കന്‍ഡിൽ അണഞ്ഞിട്ട് വീണ്ടും അര മിനിറ്റ് കഴിഞ്ഞ് തെളിയുന്ന താരത്തിലാണ് ആ പവർഫുൾ ലൈറ്റ് സിസ്റ്റം സെറ്റ് ചെയ്തിരുന്നത്. ഈ മിന്നി തെളിയുന്ന ലൈറ്റ് സിസ്റ്റം കാരണം വന്യ മൃഗങ്ങള്‍ ഒന്നും എന്റെ വണ്ടിയുടെ അടുത്തേക്ക് വരാനുള്ള ജിജ്ഞാസയും ധൈര്യവും കാണിച്ചില്ല.

 

Leave a Comment

Your email address will not be published. Required fields are marked *