ഹോം ← മുൻ ഭാഗങ്ങൾ

മസാജ് തെറാപ്പിസ്റ്റ് 25

അപ്പോ ഇടത് വശത്ത് പോയാൽ എന്റെ റൂം എത്തുമെന്ന് മനസ്സിലായി. ഞാൻ ഇടത്തോട്ട് തിരിഞ്ഞ് നടന്ന് 602 ന് മുന്നില്‍ വന്നു നിന്നു. തൊട്ടപ്പുറത്ത് 601 ഉണ്ടായിരുന്നു. പിന്നെ എതിര്‍ വശത്ത് ഉണ്ടായിരുന്ന റൂം ഡോറിൽ ഇലക്ട്രിക്കൽ റൂം എന്ന് ലോഹഫലകം ഉണ്ടായിരുന്നു. അതിന്‌ തൊട്ടടുത്ത റൂം ഡോറിൽ സ്റ്റോർ എന്ന ലോഹഫലകം കണ്ടു.

 

ധ്വനിയും ഈ നിലയിൽ ആണെന്നല്ലേ പറഞ്ഞത്..? അവളുടെ റൂം ഏതായിരിക്കും..? വെറുതെ മനസ്സിൽ ഞാൻ ആലോചിച്ചു.

 

വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂം തുറന്ന് അകത്തു കേറി ലോക്ക് ചെയ്ത ശേഷം ആദ്യം ഫാനിട്ടു.

 

കട്ടില്‍ കിടക്കുന്ന റൂമും ഒരു ബാത്റൂമും അടങ്ങിയതാണ് എന്റെ ഈ റൂം. റൂമിൽ ഒരു ഡബിൾ ബെഡ്ഡും ഒരു ചെറിയ മേശയും ഒരു കസേരയും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ ചുമരില്‍ ഒരു ഓപ്പൻ ഷെൽഫ് ഉണ്ടായിരുന്നു. സ്ലൈഡിങ് പാനുള്ള ജനാല ഉണ്ടായിരുന്നു, പക്ഷെ അതിലൂടെ പാർക്കിംഗ് ഏരിയ ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

 

ഒരു നെടുവീർപ്പോടേ ഞാൻ എന്റെ കാൽവണ്ണ വരെയുള്ള ബൂട്ട്സ് ഊരി ഒതുക്കി വച്ചിട്ട് സോക്സ് ഊരാതെ തന്നെ ബാഗില്‍ നിന്നും ചെരുപ്പ് എടുത്തിട്ടു. ശേഷം പാന്റും ഷർട്ടും ഊരി റൂമിൽ ഉള്ള ഹാങ്ങറിൽ തൂക്കിയിട്ടു. എന്നിട്ട് വെറും ഷഡ്ഡിയും അടി ബെന്നിയും സോക്‌സോടേ  കുളിക്കാനുള്ള സോപ്പും, അലക്കാനുള്ള സോപ്പും, പിന്നെ ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി.

 

ആദ്യം എന്റെ സോക്‌സും, ഷഡ്ഡിയും, ബനിയനും ഊരി കഴുകി ബാത്റൂമിൽ ഉണ്ടായിരുന്ന കമ്പിയിൽ വിരിച്ചിട്ടിട്ട് നന്നായി കുളിച്ചു. ശേഷം തുടച്ച് പുറത്തിറങ്ങിയ ശേഷം ലൈറ്റ് ഓഫ് ആക്കിയിട്ട് പൂര്‍ണ നഗ്നനായി തന്നെ ബെഡ്ഡിൽ കേറി കിടന്നു. റൂമിൽ അത്ര ചൂടോ തണുപ്പോ ഇല്ലായിരുന്നു. ഞാൻ കുറച്ചുനേരം ധ്വനിയെ വിചാരിച്ച് കിടന്നു. പിന്നെ രണ്ട് മണിയോട് അടുപ്പിച്ചാണ് എന്റെ കണ്ണുകൾ അടഞ്ഞു പോയത്.

*************************

 

രാത്രി 2 മണിക്ക് ഉറങ്ങിയ ഞാൻ രാവിലെ 4 മണിക്ക് ഒന്ന് ഉണര്‍ന്നു. പക്ഷേ സമയം നോക്കിയ ശേഷം പിന്നെയും കണ്ണടച്ച് കിടന്നു. പിന്നെ ഉണർന്ന് സമയം നോക്കിയപ്പോ 7 മണി. ജനാലയിൽ കട്ടി കുറഞ്ഞ സ്ക്രീൻ ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട്‌ അതിലൂടെ പ്രകാശം ഉള്ളിലേക്ക് അരിച്ചിറങ്ങി വന്ന് റൂമിനകത്ത് വെളിച്ചം പടർത്തി കൊണ്ടിരുന്നു.

 

മൊബൈലില്‍ വന്നു കിടക്കുന്ന കുറെ മിസ്ഡ് കോൾസ് ആരുടേതാണെന്ന് ഞാൻ പരിശോധിച്ചു. ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും, നിത്യ ടീച്ചറിന്റെ നമ്പറിൽ നിന്നുമൊക്കെ മിസ്ഡ് കോൾസ് കുറെ ഉണ്ടായിരുന്നു. ജെസ്സിയും കുറെ വിളിച്ചിട്ടുണ്ടായിരുന്നു. പിന്നെ സ്വർണ്ണ യുടെ നമ്പറിൽ നിന്നും രാവിലെ അഞ്ച് മണി തൊട്ട് ഓരോ മിനിറ്റ് ഇടവിട്ട് മൊത്തം 6 മിസ്ഡ് കോൾസ് കാണാന്‍ കഴിഞ്ഞു.

 

എല്ലാര്‍ക്കും പിന്നെ വിളിക്കാം.

 

നഗ്നനായി കിടന്നുകൊണ്ട് തന്നെ അദ്യം ഞാൻ ധ്വനിയുടെ നമ്പറിലേക്ക് വിളിച്ചു.

 

“ഹലോ ജിനു. നന്നായി ഉറങ്ങിയായിരുന്നോ..?”  ഉത്സാഹം അഭിനയിച്ച് അവള്‍ ചോദിച്ചു.

 

“മ്മ് ഉറങ്ങിയായിരുന്നു, പക്ഷേ ക്ഷീണം മാറിയിട്ടില്ല.” ഞാൻ പറഞ്ഞു. എന്നിട്ട് പെട്ടന്ന് എന്റെ മനസ്സിലേക്ക് ഒരു സംശയം കടന്നുകൂടിയപ്പോ ഞാൻ വെപ്രാളം പിടിച്ച് അവളോട് ചോദിച്ചു, “പിന്നേ ധ്വനി… റൂമിൽ ക്യാമറ വല്ലതും സെറ്റ് ചെയ്ത് വച്ചിട്ടുണ്ടോ..!!?”

 

അതുകേട്ട് ആദ്യം അവള്‍ ഒന്നും മിണ്ടിയില്ല. ചിലപ്പോ എനിക്ക് വട്ട് പിടിച്ചെന്ന് ചിന്തിച്ച് കാണും. പക്ഷേ പെട്ടന്ന് എന്തോ മനസിലായത് പോലെ അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് കളിയാക്കും പോലെ ചോദിച്ചു, “അയ്യേ, ഒന്നും ഇടാതെയാണോ ഉറങ്ങിയത്…? പുതപ്പ് പോലും ഉപയോഗിച്ചില്ലേ..!?” എന്നിട്ട് പിന്നെയും അവള്‍ പൊട്ടിച്ചിരിച്ചു. “ഓക്കെ ഓക്കെ, ജിനു പേടിക്കേണ്ട, ഇവിടെ അങ്ങനത്തെ വൃത്തികെട്ട പരിപാടികൾ ഒന്നുംതന്നെയില്ല.”

 

“ഹോ, ഇപ്പോഴാണ് സമാധാനമായത്.” ചമ്മലോടെ ഞാൻ ചിരിച്ചു. “കുളിച്ചിട്ട് വന്നപ്പോ വേറെ ഡ്രെസ്സ് എടുത്തിടാനുള്ള എനർജി പോലും ഇല്ലായിരുന്നു. അങ്ങനെ കിടന്ന് ഉറങ്ങിപോയി.” ഞാൻ എന്റെ കാരണം ചമ്മോടേ പറഞ്ഞു. “പിന്നേ, ധ്വനി, ഇവിടെ തൊട്ടടുത്തായി നല്ല വല്ല ഹോട്ടലുമുണ്ടോ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാ. അടുത്തില്ലെങ്കിൽ വേണ്ട, ദൂരെ പോകാനുള്ള മൂഡ് ഒന്നും ഇപ്പൊ എനിക്കില്ല.”

 

“ഹാ, അതൊന്നും ശെരിയാവില്ല ജിനു. അങ്ങനെ നീ പട്ടിണി ഒന്നും കിടക്കണ്ട.” ഒരു ബെസ്റ്റ് ഫ്രണ്ടിനോട് പോലെ നല്ല അടുപ്പം കാണിച്ച് അവകാശത്തോടേ അവള്‍ പറഞ്ഞു. അത് ശെരിക്കും എനിക്ക് ഇഷ്ട്ടമാവുകയാണ് ചെയ്തത്.

 

“നിനക്ക് എന്താണ്‌ കഴിക്കാൻ വേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി, ലോഡ്ജ് നടത്തുന്നത്‌ കൊണ്ട്‌ ഒരുപാട്‌ ഹോട്ടലുകളുമായി എനിക്ക് നല്ല ബന്ധമുണ്ട്, ഞാൻ പെട്ടന്നു തന്നെ എന്തു ഫുഡ്ഡും അറേഞ്ച് ചെയ്തു തരാം. ഹോം ഡെലിവറി ഉള്ളത് കൊണ്ട്‌ നീ ബുദ്ധിമുട്ടി എങ്ങും പോകേണ്ട കാര്യവുമില്ല.”

 

“ഓക്കെ. അപ്പൊ കാശ്—”

 

“ഫുഡ് കൊണ്ടു വരുന്ന ആളുടെ കൈയിൽ തന്നെ കൊടുത്താൽ മതി.” അവള്‍ പറഞ്ഞു.

 

“എന്നാ ഓക്കെ.” എനിക്ക് ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഞാൻ അവളോട് പറഞ്ഞു.

 

“അര മണിക്കൂര്‍ എടുക്കും കേട്ടോ..?” അവള്‍ അറിയിച്ചു.

 

“സാരമില്ല. പിന്നെ താങ്ക്സ് ധ്വനി.”

 

“മ്മ്… ആദ്യം പോയി ഫ്രെഷായി ഡ്രെസ്സ് എടുത്തിട്.” ചിരിച്ചുകൊണ്ട് അവള്‍ കളിയാക്കി.

 

ഞാനും ഒപ്പം ചിരിച്ചു എന്നിട്ട് ഞാൻ കോൾ കട്ടാക്കി.

 

ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി പല്ല് തേച്ച് ഫ്രെഷായി വന്നിട്ട് വേറെ ഷഡ്ഡി ഇട്ട ശേഷം ഒരു ജീൻസ് പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടു.

 

ശേഷം ഞാൻ ജെസ്സിക് വിളിച്ച് അവളോടും അമ്മയോടും സംസാരിച്ചു. അവരോട്‌ എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം ഞാൻ ധ്വനിയേ കുറിച്ചും അവരോട് സംസാരിച്ചു. എന്റെ സംശയങ്ങളും ഊഹാപോഹങ്ങളും ഞാൻ അവരോട് പറഞ്ഞു.

 

“അച്ചാച്ചാ, ആ ചേച്ചിക്ക് എന്തോ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ട്, തീര്‍ച്ച. അച്ചാച്ചൻ ധ്വനി ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയ ശേഷം മാത്രം അവിടം വിട്ടാൽ മതി. ആ ചേച്ചിക്ക് അവിടെ നിൽക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാച്ചൻ ആ ചേച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിട്ട് എന്തെങ്കിലും ജോലി കൊടുക്കണം, താമസ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം ” ജെസ്സി എന്നോട് സീരിയസ്സായി പറഞ്ഞു.

 

“അവളെ ഇങ്ങോട്ട് കൊണ്ടുവാ മോനെ. നമ്മുടെ വീട്ടില്‍ അവൾ നിന്നോട്ടേ. നീ ഒരു ജോലി മാത്രം അവള്‍ക്ക് കൊടുത്താൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.” അമ്മയും ധൈര്യം തന്നു.

 

“ഓക്കെ മോളെ. ഓക്കെ മമ്മി. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്.”

 

അവരോട് കുറേനേരം കൂടി സംസാരിച്ച ശേഷം ഞാൻ വച്ചു.

 

അടുത്തതായി മിസ്സും ടീച്ചർക്കും വിളിച്ചു. കോളേജിൽ പോകേണ്ട തിരക്കില്‍ ആയിരുന്നത് കൊണ്ട്‌ അല്‍പ്പനേരം മാത്രമാണ് ഞങ്ങൾ സംസാരിച്ചത്. അവരോടും ഞാൻ ധ്വനിയേ കുറിച്ച് സംസാരിച്ചു. അപ്പൊ ജെസ്സിയും അമ്മയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് അവർ രണ്ടുപേരും എന്നോട് പറഞ്ഞത്.

 

“ശെരിടാ കണ്ണാ, പോകാൻ സമയമായി, വെക്കുവാ.” മിസ്സ് കോൾ കട്ടാക്കി.

 

അന്നേരം  വാതിലിൽ ആരോ മുട്ടിയ ശബ്ദം കേട്ടു. ഞാൻ ചെന്ന് തുറന്നു നോക്കിയപ്പോ എന്നെക്കാളും ഇരുപത് വയസ്സ് കൂടുതലുള്ള ഒരു തമിഴൻ ചേട്ടൻ ഒരു കവറുമായി നില്‍ക്കുന്നത് കണ്ടു. നല്ല മണം കവറില് നിന്ന് വരുന്നുണ്ടായിരുന്നു.

 

“സാർ ബ്രേക്ക്ഫാസ്റ്റ്.” അയാള്‍ പറഞ്ഞിട്ട് ആ കവർ എന്റെ നേര്‍ക്ക് നീട്ടി. ഞാൻ അത് വാങ്ങി. അപ്പൊ അയാള്‍ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിന്നു.

 

“എത്രയാ ഞാൻ തരേണ്ടത്..?” ഞാൻ തമിഴില്‍ ചോദിച്ചു.

 

താടി ചൊറിഞ്ഞു കൊണ്ട്‌ എത്രയാണെന്ന് പുള്ളി പറഞ്ഞു.

 

“ഓക്കെ. പിന്നേ ഉച്ചക്ക് എന്ത് ഭക്ഷണമാണ് നിങ്ങളുടെ ഹോട്ടലിൽ നിന്നും കിട്ടുക..?” ഞാൻ അയാളോട് തിരക്കി.

 

“ഉച്ചക്ക് ഒന്നും കിട്ടൂല സാർ. രാവിലെ കാപ്പി കഴിഞ്ഞാല്‍ പിന്നെ വൈകിട്ടേ തുറക്കത്തുള്ളു, പാതിരാത്രി വരെ റൈസ് ഒഴികെ എല്ലാം ഫുഡ്ഡും കിട്ടും. അപ്പൊ രാത്രിക്ക് എന്താ വേണ്ടത്..? സാർ പറഞ്ഞോ, 7 മണിക്ക് ഞാൻ ഇവിടെ എത്തിക്കാം.”

 

“ഓ രാത്രിക്ക് ഫുഡ് വേണ്ട. ഉച്ചക്ക് ഞാൻ ഇവിടെ നിന്ന് വെക്കേറ്റ് ചെയ്യും.” ഞാൻ പറഞ്ഞു. “ശെരി, വെയിറ്റ് ചെയ്യൂ, ഞാൻ കാശെടുത്തോണ്ട് വരാം.” അയാളോട് പറഞ്ഞിട്ട് ഞാൻ അകത്തു പോയി കാശ് എടുത്തുകൊണ്ട് വന്നിട്ട് അയാള്‍ക്ക് ഫുഡ്ഡിന്റെ കാശും പിന്നെ ടിപ്സും ചേര്‍ത്ത് കൊടുത്തു.

 

അയാള്‍ കാശ് വാങ്ങി നോക്കിയിട്ട് വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞിട്ട് പോയി.

 

ഞാൻ കഴിച്ച ശേഷം സ്വർണ്ണയുടേ നമ്പറിലോട്ട് വിളിച്ചു.

 

“ഹാ മാഷേ, എവിടെയാണ് നിങ്ങൾ..? എന്തായി അവിടത്തെ കാര്യങ്ങൾ..? എല്ലാം കഴിഞ്ഞോ..? വേണ്ടതൊക്കെ കിട്ടിയോ..? നാട്ടില്‍ എത്തിയോ..? അതോ ഇപ്പോഴും കാട്ടിലൂടെ കറങ്ങി നടക്കുവാണോ..?” കോൾ റിസീവ് ചെയ്തിട്ട് ഭയങ്കര ഉത്സാഹത്തോടെ അവള്‍ ചോദ്യ ശരങ്ങൾ എറിഞ്ഞു.

 

“ഹലോ സ്വർണ്ണ മേഡം—”

 

“പ്ലീസ്, സ്വർണ്ണ മാത്രം മതി മാഷേ.”

 

“ഓക്കെ.” ഞാൻ ഉടനെ സമ്മതിച്ചു. “ഇന്നലെ രാത്രിയാണ് എല്ലാം കഴിഞ്ഞത്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ വെളുപ്പിന് ഞാൻ ചിലപ്പോ നാട്ടിലെത്തും. ചിലപ്പോ ഉച്ചക്ക് ആയിരിക്കാം.” ഞാൻ അറിയിച്ചു.

 

“അതെന്താ മാഷേ, എപ്പോ എത്തുമെന്ന് നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ലേ..?” അവള്‍ ചിരിച്ചുകൊണ്ട് കളിയാക്കി.

 

“അതുപിന്നെ ഇവിടെ നിന്നും 30, 34 മണിക്കൂറത്തേ യാത്രയുണ്ട്. ഇടക്ക് റെസ്റ്റ് എടുക്കാതെ വണ്ടി ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. ചെറിയ ചെറിയ റെസ്റ്റ് മാത്രമാണ് എടുക്കുന്നതെങ്കിൽ നാളെ രാത്രി എത്തും. പക്ഷേ എവിടെയെങ്കിലും റൂം എടുത്താൽ പിന്നെ എത്ര മണിക്കൂര്‍ റെസ്റ്റ് എടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.”

 

“ഓ അങ്ങനെ. ഓക്കെ മാഷേ. അപ്പൊ മറ്റന്നാള് വരുമെന്ന് തന്നെ വെക്കാം, രണ്ട് ദിവസത്തേക്ക് എങ്കിലും നിങ്ങളുടെ മറ്റുള്ള കാര്യങ്ങളിൽ നിങ്ങൾ തിരക്കായിരിക്കും, അപ്പൊ നമ്മുടെ മസാജ് എന്നതേക്ക് ചെയ്യാൻ കഴിയുമെന്ന് പറയാമോ..?” ഉത്സാഹത്തോടെ അവള്‍ ചോദിച്ചു.

 

“രണ്ട് ദിവസമൊന്നും വേണ്ട, നാട്ടില്‍ വന്നിട്ട് ഒരു ദിവസം ഞാൻ ബിസിയായിരിക്കും. അതുകൊണ്ട്‌ 15 ന് ഉച്ച കഴിഞ്ഞ് സ്വർണ്ണയുടെ സൗകര്യം പറഞ്ഞോളൂ.”

 

“അയ്യോ 15ന് വേണ്ട മാഷേ, 13ന് രാവിലെ ഞാൻ എന്റെ അമ്മായിയമ്മയുടെ വീട്ടിലേക്ക് പോയിട്ട് രണ്ട് ദിവസം നിന്നിട്ട് 15ന് രാത്രി വൈകിയേ തിരികെ വരുത്തൊള്ളു. അതുകൊണ്ട്‌ 16 ന് മതി.” അവള്‍ പറഞ്ഞു. “16 നിങ്ങള്‍ക്കും ഓക്കെയല്ലേ..?” അവള്‍ അല്‍പ്പം തിടുക്കത്തിൽ ചോദിച്ചു.

 

“16 എനിക്കും ഓക്കെയാണ് സ്വര്‍ണ്ണ.” ഞാൻ സമ്മതിച്ചു. “ഞാൻ എത്ര മണിക്ക് അങ്ങോട്ട് വരണം..?”

 

“ഉച്ച കഴിഞ്ഞ് വന്നോളൂ. ഒരു മണിക്ക് ഓക്കേയാണോ..?” അവള്‍ എന്നോട് ആരാഞ്ഞു.

 

“ആ സമയം ഓക്കെ.” ഞാനും സമ്മതിച്ചു. “പിന്നെ സ്വർണ്ണയുടെ ബോഡിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ, സ്പെഷ്യൽ തെറാപ്പി ഒന്നും വേണ്ടല്ലോ..? പാർഷ്യൽ മസാജ് തന്നെയല്ലേ…?” ഞാൻ ചോദിച്ചു.

 

“ഇല്ല ജിനു, എനിക്ക് ബോഡി പ്രശ്നങ്ങൾ ഒന്നുമില്ല. അതുകൊണ്ട്‌ സ്പെഷ്യൽ തെറാപ്പി വേണ്ടെന്ന് തോനുന്നു. പിന്നെ പാർഷ്യൽ മസാജ് ആണോന്ന് ചോദിച്ചാല്‍—” സ്വർണ്ണ പെട്ടന്ന് നിശബ്ദയായി കുറെ നേരം ആലോചിക്കുന്ന പോലെ മൂളി. “ഇവിടെ വീട്ടില്‍ വച്ച് ഫുൾ ബോഡി ചെയ്യാൻ കഴിയില്ലല്ലോ, പാർഷ്യൽ മതി.” നിരാശ കലര്‍ന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

 

പൊതുവായി സാധാരണ മസാജ് തന്നെ ചെയ്യാൻ എനിക്ക് അത്ര താൽപര്യം ഇല്ലാത്തതാണ്. പക്ഷേ ഈയിടെയായി എന്റെ ആ താൽപര്യക്കുറവിന് മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. മസാജ് ചെയ്യാൻ കൂടുതൽ ആഗ്രഹം തോന്നി വരുകയാണ്. അന്ന് സ്വര്‍ണ്ണയെ കണ്ടപ്പോഴും പിന്നീട് അവളോട് ഫോണിൽ സംസാരിച്ചപ്പോഴും എനിക്ക് അവളോട് തെറ്റായ ചിന്തിക്കൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പൊ എന്റെ മനസ്സിൽ സ്വർണ്ണയോട് എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. എന്നിലെ ഈ മാറ്റങ്ങൾ എന്നെ ശെരിക്കും ആശങ്കപ്പെടുത്താൻ തുടങ്ങിയിരുന്നു.

 

“ശെരി സ്വർണ്ണ, ഈ സമയം തന്നെ നമുക്ക് ഫിക്സ് ചെയ്യാം, അല്ലേ.” ഞാൻ പറഞ്ഞു. “16ന് ഉച്ച ഒരു മണിക്ക് ഞാൻ അവിടെ ഉണ്ടാവും. ഒക്കേയല്ലേ..?”

 

“മ്മ്, ഓക്കെ മാഷേ, ഇപ്പൊ തന്നെ ഞാൻ പേമെന്റ് ചെയ്തേക്കാം.” അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. “ഇനി ആ സമയത്തിന് നമുക്ക് നേരിട്ട് കാണാം. അപ്പൊ ബൈ.” അവള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് വച്ചു.

 

അവള്‍ കോൾ കട്ടാക്കിയ ഉടനെ ധ്വനിയുടെ കോൾ എനിക്ക് വന്നു.

 

ഹായ്, ഇതാര്..!! പെട്ടന്ന് എനിക്ക് എന്തുകൊണ്ടോ സന്തോഷം തോന്നി. ഞാൻ വേഗം അവളുടെ കോൾ റിസീവ് ചെയ്തു.

 

“ബ്രേക്ക്ഫാസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു..?” അവളുടെ ചിന്തകൾ വേറെ എങ്ങോ ആണെന്ന പോലെയാണ് അവള്‍ വെറുതെ ചോദിച്ചത്‌.

 

“കൊള്ളാം. നല്ല ക്വാളിറ്റി, നല്ല ടേസ്റ്റ്.”

 

“മ്മ് നല്ലത്.” അത്ര മാത്രം പറഞ്ഞിട്ട് ധൈര്യം നഷ്ട്ടപ്പെട്ടത് പോലെ അവള്‍ അപ്പുറത്ത് മൗനിയായി പോയി. ഞാൻ വെയിറ്റ് ചെയ്തു.

 

രണ്ട് മൂന്ന്‌ പ്രാവശ്യം അവള്‍ എന്തോ വാക്കുകൾ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങിതാണ്. പക്ഷേ പെട്ടന്ന് അവള്‍ വിഴുങ്ങി കളഞ്ഞിട്ട് പിന്നെയും മൗനമായി പോയി.

 

അവളുടെ ഭയവും അസ്വസ്ഥതയും മനസ്സിലാക്കിക്കൊണ്ട് ഞാൻ അവള്‍ക്ക് ധൈര്യം കൊടുത്തും സപ്പോര്‍ട്ട് ചെയ്തും അവളുടെ മനസ്സ് തുറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സൗമ്യമായി സംസാരിച്ചു, “എന്താ ധ്വനി നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ..? എന്തെങ്കിലും പ്രശ്‌നമാണോ..? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ, നമുക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാം.”

 

അപ്പോ അവൾ ടെൻഷൻ കേറി പിടിച്ചു വച്ചിരുന്ന ശ്വാസം വിട്ടിട്ട് കുറച്ച് സമാധാനമായി ശ്വസിക്കുന്നത് എനിക്ക് കേട്ടു. അവള്‍ കൂടുതൽ റിലാക്സായ ശേഷം സംസാരിച്ചോട്ടേന്ന് കരുതി ഞാൻ മിണ്ടാതെ വെയിറ്റ് ചെയ്തു.

 

കുറേനേരം അങ്ങനെ കടന്നുപോയി. ഒടുവില്‍ അവള്‍ ഒന്ന് ചുമച്ച് തൊണ്ട ക്ലിയർ ചെയ്തു.

 

“എനിക്കൊരു കാര്യം ജിനുവിനോട് സംസാരിക്കാനുണ്ട്. പക്ഷേ ഫോണിലൂടെ ശരിയാവില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിലേക്ക് പോകും. അന്നേരം ജിനു എന്റെ റൂമിലേക്ക് വരാമോ….? നമുക്ക് നേരിട്ട് സംസാരിക്കാം. പിന്നെ ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടാകുമോ…?” വെപ്രാളപ്പെട്ട് അത്രയും ഒറ്റ ശ്വാസത്തിൽ അവള്‍ സംസാരിച്ചിട്ട് അവള്‍ ശ്വാസം പിടിച്ച് എന്റെ മറുപടിക്കായി കാത്തിരുന്നു.

 

“എനിക്ക് ബുദ്ധിമുട്ടാവില്ല. ഞാൻ വരാം. റൂം നമ്പർ എത്രയാ..?”

 

“601. ജിനുവിന്റെ തൊട്ടടുത്ത റൂം.”

 

അതുകേട്ട് മനസ്സിൽ ഞാൻ ചിരിച്ചുപോയി. അപ്പൊ എന്തോ സംസാരിക്കാൻ നേരത്തെ തീരുമാനിച്ച് എല്ലാം കരുതിക്കൂട്ടി തന്നെയാണ് ധ്വനി എനിക്ക് ഈ റൂം തന്നെ തന്നിരിക്കുന്നത്.

 

“ഓക്കെ, ഞാൻ ഉറപ്പായും വരാം. പിന്നെ എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം, അതുകൊണ്ട്‌ ടെൻഷൻ ഒന്നും വേണ്ട. ഒന്നും വിചാരിച്ച് പേടിക്കേണ്ട, എന്തു സഹായവും ഞാൻ ചെയ്തിരിക്കും.” ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ ധ്വനി പിന്നെയും സമാധാനം കിട്ടിയത് പോലെ ശ്വാസമെടുത്തു.

 

“താങ്ക്സ് ജിനു. ഞാൻ എന്റെ റൂമിൽ വന്നതും വിളിക്കാം.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

 

അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്നും എത്ര ഗുരുതരമായിരിക്കുമെന്നും ഞാൻ ഊഹിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.

 

ഒരു മണിക്കൂര്‍ കഴിഞ്ഞ് റെസ്റ്റെടുക്കാൻ റൂമിൽ പോകുമെന്ന് പറഞ്ഞവൾ വെറും ഇരുപത് മിനിറ്റ് ആയപ്പോ തന്നെ എനിക്ക് വിളിച്ചു.

 

“ഹാ, ധ്വനി റൂമിൽ എത്തിയോ..?” എടുത്തിട്ട് ഞാൻ ചോദിച്ചു.

 

“എത്തി, ടെൻഷൻ കാരണം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യാനൊന്നും എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ട്‌ വേഗം റൂമിലേക്ക് വന്നു. ജിനു ഇങ്ങോട്ട് വാ.” ഭയങ്കര ടെൻഷനിൽ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

 

ഞാൻ പുറത്തിറങ്ങി എന്റെ റൂം ലോക് ചെയ്തിട്ട് തൊട്ടടുത്ത റൂമിന് മുന്നില്‍ പോയി തട്ടാൻ തുടങ്ങിയപ്പോഴാണ് ഡോറിൽ ഗ്യാപ്പ് കിടക്കുന്നത് കണ്ടത്. പക്ഷേ എന്നിട്ടും ഞാൻ തട്ടി.

 

“ആഹാ, ഡോർ തുറന്ന് കിടന്നിട്ടും തട്ടുന്ന ഇത്രയും മാന്യനായ മനുഷ്യനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.” അകത്ത് നിന്നും ധ്വനി ചിരിക്കുന്നത് കേട്ടു. അതും ആദ്യമായിട്ട് ടെൻഷൻ ഒന്നും ഇല്ലാതെ യാഥാര്‍ത്ഥമായിട്ടാണ് അവള്‍ ചിരിച്ചത്.

 

ഞാൻ വാതിൽ ഉള്ളിലേക്ക് തള്ളി തുറന്ന് അകത്ത് കേറിയിട്ട് വാതില്‍ക്കല്‍ തന്നെ ഒന്ന് മടിച്ച് നിന്നു.

 

“എന്തേ, എന്റെ കൂടെ ഒറ്റക്ക് നിൽക്കാൻ പേടിയുണ്ടോ..?” കളിയാക്കും പോലെ അവൾ ചോദിച്ചു. “എന്നെ വിശ്വസം ഉണ്ടെങ്കിൽ മാത്രം അകത്തേക്ക് വന്ന് ഡോർ ലോക്ക് ചെയ്താൽ മതി.”

 

ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. അകത്ത് കേറി ഡോർ ലോക്ക് ചെയ്തു. എന്റെ റൂം പോലെ തന്നേയായിരുന്നു ഇത്. ഒരു റൂമും ബാത്റൂമും മാത്രമേയുള്ളു.

 

പിന്നേ ഇവിടെ രണ്ട് കസേരകൾ ഉണ്ടായിരുന്നു.  റൂമിന്റെ ഒരു മൂലയില്‍ ഗ്യാസ് കുറ്റി ഉണ്ടായിരുന്നു. ഒരു വലിയ അലൂമിനിയം മേശയ്ക്ക് മുകളില്‍ സ്റ്റൗവ്വും മസാല കൂട്ടുകൾ അടങ്ങിയ കുറെ കുപ്പികളും പച്ചക്കറികളും മറ്റും ഉണ്ടായിരുന്നു. റൂമിന്റെ മറ്റൊരു മൂലയില്‍ വെള്ളം അടങ്ങിയ വലിയ രണ്ട് കുപ്പികള്‍ ഉണ്ടായിരുന്നു. ഓപ്പണ് ഷെൽഫിൽ അവളുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ഫയൽ ഫോള്‍ഡര്‍ ഉണ്ടായിരുന്നു. പിന്നെ ഒരു ചെറിയ ഷോൾഡർ ബാഗും, കാലിയായി തുറന്ന് കിടക്കുന്ന ചെറിയൊരു പെട്ടിയും, രണ്ട് ജോഡി പഴയ ചെരുപ്പുകളും, അടുക്കി വച്ചിരുന്ന അവളുടെ പഴയ കുറച്ച് ഡ്രെസ്സുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ അവളുടെ സേഫ്റ്റിക്ക് വേണ്ടിയാവും നീളമുള്ള രണ്ട് കമ്പികൾ ഷെൽഫിന്റെ സൈഡിൽ ഉണ്ടായിരുന്ന മറവില്‍ രഹസ്യമായി വച്ചിരുന്നു.

 

അവളുടെ തുച്ചമായ സാധനങ്ങള്‍ കണ്ടപ്പോ എനിക്ക് ശെരിക്കും സങ്കടം വന്നുപോയി. എല്ലാം പഴയ തുണികളാണ്. പഴയ ചെരിപ്പുകളും. എത്ര പാവപ്പെട്ട പെണ്ണിന് പോലും ഇതിനേക്കാള്‍ നല്ല കുറച് വസ്ത്രങ്ങൾ എങ്കിലും ഉണ്ടാകും. ഒരു ജോഡി പുതിയ നല്ല ചെരുപ്പെങ്കിലും കാണും.

 

അതുവരെ അവളുടെ ബെഡ്ഡിൽ ഇരിക്കുകയായിരുന്ന ധ്വനി നടന്നു വന്ന് ഒരു കസേരയില്‍ ഇരുന്നിട്ട് അവള്‍ക്ക് എതിരായി ഇട്ടിരുന്ന അടുത്ത കസേരയില്‍ ചൂണ്ടി എന്നോടും ഇരിക്കാൻ ആംഗ്യം കാണിച്ചു.

 

ഞാൻ ചെന്ന് ഇരുന്നതും അവള്‍ അസ്വസ്ഥയായി കൈകൾ പതിയെ കൂട്ടി തിരുമ്മി.

 

പക്ഷേ ഞാൻ കൂളായി പുഞ്ചിരിച്ചു. അതുകണ്ടിട്ട് അവളുടെ മുഖം കുറച്ചൊന്ന് തെളിഞ്ഞു വന്നു. പക്ഷേ എങ്ങനെയാണ് പറഞ്ഞ്‌ തുടങ്ങേണ്ടതെന്ന് അറിയാത്ത പോലെ അവൾ ടെൻഷനായിട്ട് തന്നെ ഇരുന്ന് കൈകൾ തിരുമ്മി.

 

“ധ്വനി, നീ എനിക്ക് ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.” ഞാൻ അവളോട് സീരിയസ്സായി പറഞ്ഞു.

 

അപ്പോ അവൾ അന്തംവിട്ടെന്നെ നോക്കി. “എന്ത് ഉപകാരം. അതിന്‌ ഞാൻ ഒന്നും ചെയ്തില്ലല്ലോ..!!”

 

“ഒന്നും ചെയ്തില്ലെന്നോ..?” വളരെ സീരിയസ്സായി തന്നെ ഞാൻ ചോദിച്ചു.

 

അവളെന്നെ മിഴിച്ച് നോക്കി ഒന്നും മനസ്സിലാവാതെ ഇരുന്നു.

 

“കാട്ടില്‍ ചെന്ന് നടത്തുന്ന ശേഖരണം കഴിഞ്ഞ് വന്നാൽ ഞാൻ ആരെയും അങ്ങനെ വിശ്വസിച്ച് എന്റെ വണ്ടിയെ ഏല്‍പ്പിക്കാറില്ല. Pinnedi വന്ന് എടുക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും സർവീസ് സെന്ററിലും ഞാൻ ഇട്ടു കൊടുത്തിട്ട് പോകാറില്ല, കാരണം അത്രമാത്രം വിലപിടിപ്പുള്ള വസ്തുക്കളാണ് എന്റെ വണ്ടിക്കകത്തുണ്ടാവുക. ഇപ്പോഴും അങ്ങനെ തന്നെയാണ്.”

 

“പക്ഷേ അത്ര മാത്രം വിലപിടിപ്പുള്ള എന്തെങ്കിലും വണ്ടിക്കകത്ത് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയില്ലല്ലോ.” ധ്വനി എന്റെ കണ്ണിലേക്ക് സൂക്ഷിച്ച്‌ നോക്കി കൊണ്ട്‌ പറഞ്ഞു. “വണ്ടിക്കകത്ത് ഒരുപാട്‌ പെട്ടികൾ ഉണ്ടായിരുന്നത് കണ്ടായിരുന്നു — ഗ്ളാസ് കൊണ്ട്‌ കവർ ചെയ്ത പെട്ടികൾ. ആ ഗ്ലാസ്സിൽ ഒരുപാട്‌ സുഷിരങ്ങൾ ഉണ്ടായിരുന്നു… ആ പെട്ടിക്കകത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് ചെടികളൊക്കെ ഉണ്ടായിരുന്നു എന്നത് സത്യം, പക്ഷേ എന്ത് വിലയാണ് അതിനുള്ളത്…!? പിന്നെ വണ്ടിക്കകത്ത് ഒരുപാട്‌ കന്നാസുകളിൽ അല്‍പ്പം കലങ്ങിയ വെള്ളം നിറച്ച് വച്ചിരുന്നതും ഞാൻ കണ്ടു… അതിനും എന്ത് വിലയാണുള്ളത്..!? പിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വേറെയും ഒരുപാട്‌ വസ്തുക്കൾ വണ്ടിക്കകത്ത് ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെ അത്രമാത്രം വിലയുണ്ടോ..!” അവളുടെ അജ്ഞാതയിൽ എല്ലാം നിസ്സാരവൽക്കരിച്ചു കൊണ്ടാണ് ചോദ്യ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് സ്വന്തം ടെൻഷൻ മറന്ന് സംസാരിച്ചത്.

 

അതൊക്കെ കേട്ട് ശെരിക്കും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. മെഡിക്കൽ കമ്പനികൾക്ക് എന്റെ വണ്ടിക്കത്തുള്ള സാധനങ്ങളുടെ ഉപയോഗം ഞാൻ പറഞ്ഞു കൊടുക്കുകയാണെങ്കിൽ ആ കമ്പനികൾ എല്ലാം തമ്മില്‍ തമ്മില്‍ മത്സരിച്ച് എത്ര കൂടുതലായി വേണമെങ്കിലും ലേലം വിളിച്ച് എന്റെ പക്കലുള്ള സകലതും വാങ്ങിക്കാൻ ശ്രമിക്കുമായിരുന്നു.

 

പക്ഷേ അതിന്റെയൊക്കെ വില ധ്വനിക്ക് അറിയാത്തത് അവളുടെ കുറ്റമല്ലല്ലോ. അതുകൊണ്ട്‌ ഞാൻ അവളെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

 

“പിന്നെ നിങ്ങൾ പറഞ്ഞത് പോലെ വണ്ടിക്ക് മുകളിലുള്ള ആ കംപാർട്മെന്റിനെ തൊടാൻ പോലും അവരെ ഞാൻ സമ്മതിച്ചില്ല. അതുപോലെ വണ്ടിക്കത്തുള്ള സാധനങ്ങള്‍ ഒന്നും തന്നെ അവരെ അനക്കാൻ പോലും ഞാൻ സമ്മതിച്ചില്ല.” അവള്‍ അഭിമാനത്തോടെ പറഞ്ഞു.

 

അപ്പോ ഞാൻ അവള്‍ക്ക് ഫുൾ ക്രെഡിറ്റ് കൊടുക്കുന്നുവെന്ന് അറിയിക്കും പോലെ പുഞ്ചിരിച്ചു.

 

“എനിക്ക് ധ്വനിയെ അത്രമാത്രം വിശ്വസമുണ്ടായിരുന്നത് കൊണ്ടാണ് എന്റെ വണ്ടിയുടെ താക്കോൽ നിന്റെ കൈയിൽ തന്നത്.” ഞാൻ പിന്നെയും സീരിയസ്സായി പറഞ്ഞു.

 

“കഴിഞ്ഞ രാത്രിയാണ് നമ്മൾ തമ്മില്‍ ആദ്യമായിട്ട് കണ്ടത്. വെറും അര മണിക്കൂര്‍ മാത്രം എന്നോട് പരിചയമുണ്ടായിരുന്ന എന്നോട് ഇത്രമാത്രം വിശ്വസം തോന്നാന്‍ എന്താണ് കാരണം…?” അവള്‍ എന്റെ മറുപടി കേള്‍ക്കാന്‍ ആഗ്രഹിച്ചത് പോലെ ചോദിച്ചു.

 

പക്ഷേ യഥാർത്ഥത്തിൽ ഞങ്ങൾക്കിടയിൽ വളരെ വേഗത്തിൽ വളര്‍ന്ന് സ്ട്രോംഗായി മാറിയിരുന്നു ബോണ്ടിനെ കുറിച്ച് അവളും ബോധവതിയായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നുമൊക്കെ അതിന്റെ വ്യക്തമായ സൂചനകള്‍ എനിക്ക് കാണാമായിരുന്നു.

 

“ധ്വനിയെ ആദ്യമായി കണ്ടപ്പോഴേ വിശ്വസിക്കാന്‍ എന്റെ മനസ്സ് പറഞ്ഞു, ആ കാരണം തന്നെ എനിക്ക് ധാരാളമാണ്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “നിന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നിന്നോടുള്ള വിശ്വാസം വര്‍ധിച്ചു കൊണ്ടേ പോയി. അതുകൊണ്ടാണ് നീ മേല്‍നോട്ടം വഹിക്കുകയാണെങ്കിൽ മാത്രം ആ സർവീസ് ടീമിനെ വിളിച്ചാല്‍ മതിയെന്ന് ഞാൻ പറഞ്ഞത്.” അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണുകളിൽ സൂക്ഷിച്ച്‌ നോക്കി ചോദിച്ചു, “ശെരിക്കും എന്റെ വണ്ടിക്കകത്തുള്ള സാധനങ്ങളുടെ വില എത്ര വരുമെന്ന് അറിയാമോ..?”

 

ഇല്ലെന്ന് അവള്‍ ഉടനെ തലയാട്ടി.

 

“ആ കന്നാസുകളിൽ നിറച്ചിരിക്കുന്ന വെള്ളം കൂട്ടാതെ മറ്റുള്ള സാധനങ്ങൾക്ക് മാത്രമായി ഏറ്റവും കുറഞ്ഞത് ഇരുപത് കോടി സിമ്പിളായി എനിക്ക് കിട്ടും.” ഞാൻ അവളോട് പറഞ്ഞു.

 

അവള്‍ അന്തിച്ചു പോയി വായ് പിളര്‍ന്ന്‌ നോക്കി. “അപ്പോ ആ വെള്ളം—”

 

“ആ വെള്ളത്തിന് മാത്രമായി അത്രയ്ക്ക് വിലയൊന്നും കിട്ടില്ല. പക്ഷേ ഞാൻ ഉണ്ടാക്കുന്ന മരുന്നുകളിൽ ആ വെള്ളം നിര്‍ണായകമാണ്. അത്രയും വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകള്‍ വിറ്റാൽ നേരത്തെ ഞാൻ പറഞ്ഞിന്റെ പതിനാലിരട്ടി വില എനിക്ക് കിട്ടും.”

 

“അമ്മോ….!!” അവള്‍ കണ്ണുകൾ വിരിച്ച് സ്തംഭിച്ചിരുന്നു പോയി. “അപ്പോ പിന്നെ വെട്ടി തുറന്ന് എന്തിനാണ് എല്ലാവരോടും ഇങ്ങനെ പറഞ്ഞു കൊണ്ട്‌ നടക്കുന്നത്..! രഹസ്യമായി കൊണ്ട്‌ നടക്കേണ്ട കാര്യമല്ലേ ഇത്..??! കള്ളന്മാരുടെ ചെവിയില്‍ വീണാല്‍ നിന്നെ കൊല്ലാൻ പോലും അവർ മടിക്കില്ല..!!” ഒടുവില്‍ അവള്‍ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പേടിയോടെ എന്നെ ശാസിച്ചു. “വെറുതേയല്ല സെക്യൂരിറ്റി ഇല്ലെന്ന് നീ ആശങ്കപ്പെട്ടത്.!!”

 

അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ടിരുന്ന എനിക്ക് അവളുടെ കണ്ണുകളിൽ നിന്നും തെറ്റായ ആഗ്രഹങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അത്യാഗ്രഹവും അവളിൽ ഞാൻ കണ്ടില്ല.

 

ഇങ്ങനെ വെട്ടി തുറന്ന് സംസാരിച്ച എന്നോട് അവള്‍ക്ക് അമര്‍ഷം തോന്നിയതാണ് ഞാൻ കണ്ടത്. ഞാൻ ഒരു മണ്ടനാണെന്ന് പറയുന്നത് പോലെ എന്നെ നോക്കി അവള്‍ മുഖം ചുളിച്ച് ഇരിക്കുകയായിരുന്നു. ഞാൻ വലുതായി തന്നെ പുഞ്ചിരിച്ചു.

 

“ഞാൻ എല്ലാവരോടും വിളിച്ച് പറഞ്ഞു കൊണ്ടൊന്നും നടക്കുന്നില്ല, ധ്വനി. നിന്നോട് മാത്രമാണ് ഞാൻ പറഞ്ഞത്. അതും വിശ്വസം ഉള്ളതുകൊണ്ട് മാത്രം. കൂടാതെ എന്റെ വണ്ടിയില്‍ ഇരിക്കുന്ന സാധനങ്ങൾ എങ്ങനെ ഉപയോഗിച്ച് ഇങ്ങനെയുള്ള മരുന്നുകള്‍ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട്‌ ആരെങ്കിലും അതൊക്കെ മോഷ്ടിച്ചു കൊണ്ട്‌ പോയാൽ പോലും അവര്‍ക്ക് പ്രയോജനം ഉണ്ടാവില്ല. പക്ഷേ എനിക്ക് വലിയ നഷ്ട്ടം ഉണ്ടാകുമെന്നത് സത്യം തന്നെയാണ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവളെ സീരിയസ്സായി നോക്കി ചോദിച്ചു, “എന്താ, ഞാൻ നിന്നെ വിശ്വസിച്ചത് തെറ്റായി പോയെന്ന് നിനക്ക് സ്വയം തോന്നുന്നുണ്ടോ, എനിക്കുള്ള വിശ്വസം പോലും നിനക്ക് സ്വയം ഇല്ലേ..?”

 

ഉടനെ അവളുടെ മുഖം തുടുത്തു കേറി.

 

“അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.” അവള്‍ ധൃതിയില്‍ പറഞ്ഞു. “എന്റെ മേല്‍ എനിക്ക് നല്ല വിശ്വസമുണ്ട്. നിന്റെ രഹസ്യം ഞാൻ ആരോടും പറയില്ല. പക്ഷേ എന്റെ മേല്‍ ഇത്രയും വിശ്വസം കാണിച്ചത് കണ്ടിട്ട് ആശ്ചര്യം തോന്നിയാണ് അങ്ങനെ ഞാൻ പറഞ്ഞത്.”

 

“ശെരി ഞാൻ നിന്നോട് വിശ്വസം കാണിച്ച് ഇത്ര വലിയ രഹസ്യം തുറന്ന് പറഞ്ഞത് പോലെ നീയും എന്നെ വിശ്വാസിച്ച് എന്നോട് കാര്യങ്ങൾ തുറന്ന് പറയുന്നതല്ലേ ശെരി..?” ഞാൻ അവളുടെ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.

 

ഉടനെ അവളുടെ മുഖം ഒന്ന് റിലാക്സായി. അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാറി അവള്‍ പുഞ്ചിരിച്ചു.

 

“എന്നെ ഇത്രയും വിശ്വസിക്കുന്ന നിന്നോട് ഞാൻ ഒന്നും മറച്ച് വയ്ക്കില്ല. എല്ലാം ഞാൻ പറയാം. പക്ഷേ എന്നെ നിന്റെ കൂടെ കൊണ്ടുപോകണം, എനിക്കൊരു ജോലി തരും, എനിക്ക് താമസിക്കാന്‍ ചെറിയൊരു കുടിലെങ്കിലും തരപ്പെടുത്തി തരണം. ഇത്രയും ചെയ്യാമെന്ന് എനിക്ക് ഉറപ്പ് തരുകയാണെങ്കിൽ മാത്രമേ എന്റെ പ്രശ്നങ്ങൾ ഞാൻ പറയുകയുള്ളു. ഇല്ലെങ്കില്‍ ഇപ്പൊ തന്നെ നിനക്ക് ഈ റൂമിൽ നിന്നിറങ്ങി പോകാം. എന്റെ വിധി ഇവിടെ കിടന്ന് നശിക്കാനാണെന്ന് വിചാരിച്ച് ഞാൻ സമാധാനിച്ചോളാം.” ഉറച്ച തീരുമാനം എടുത്തത് പോലെ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി കൊണ്ടാണ് ധ്വനി പറഞ്ഞത്.

 

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി പോയെങ്കിലും അതിനെ മറച്ചു കൊണ്ട്‌ ഞാൻ പുഞ്ചിരിച്ചു. “നിന്നെ ഞാൻ കൂടെ കൊണ്ടു പോകാം, നല്ലോരു ജോലിയും ഞാൻ തരാം. താമസിക്കാന്‍ കുടിലല്ല, നല്ലോരു വീടും മനുഷ്യരും തന്നെ നിന്നെ കാത്തിരിക്കുകയാണ്. സത്യം. ഇനി പറ എന്താണ് പ്രശ്നം.”

 

അപ്പോഴാണ് അവളുടെ മുഖത്ത് ആശ്വാസം ഉണ്ടായത്. അവൾ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടിട്ട് അവള്‍ മുന്നോട്ട് അല്പം കുനിഞ്ഞ് അവളുടെ തുടയിൽ കൈ മുട്ട് ഊന്നിയ ശേഷം താടിക്ക് കൈയും കൊടുത്തിരുന്നു.

 

പക്ഷേ അങ്ങനെ ആ പോസിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്ത് നോക്കാൻ കുറച്ച് ശ്രമകരമായിരുന്നത് കാണണം അവള്‍ പെട്ടന്ന് നിവര്‍ന്ന് കസേരയില്‍ ചാരി ഇരുന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.

 

“എന്റെ അമ്മ ഒരു മലയാളി ഫാമിലിയിൽ പെട്ട ആളായിരുന്നു. അച്ഛനും അമ്മയും ഇവിടത്തെ ഒരു കോളേജിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്—” ധ്വനി എന്റെ മുഖത്ത് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. “അവരുടെ പഠിത്തം കഴിഞ്ഞെങ്കിലും രണ്ടുപേര്‍ക്കും ജോലി പോലും കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ രണ്ട് കുടുംബങ്ങളുടെ എതിര്‍പ്പിനേയും അവഗണിച്ചു കൊണ്ട്‌ അവർ വിവാഹിതരായി. പിന്നീട് അച്ഛൻ എന്തോ ചെറിയ ജോലിയില്‍ കേറിയെങ്കിലും വീട്ടില്‍ കഷ്ടപ്പാട് തന്നേയായിരുന്നു. ആദ്യമൊക്കെ അവർ തമ്മില്‍ നല്ല സ്നേഹത്തോടേയാണ് ജീവിച്ചിരുന്നത്. പക്ഷേ അച്ഛൻ പിന്നീട്, ഒരുപാട്‌ കാശ് കിട്ടുമെന്ന ആരുടെയോ പ്രലോഭനത്തിൽ പെട്ട് കഞ്ചാവ് ബിസിനസ്സിൽ വീണുപോയി. ആദ്യം വില്‍പന മാത്രമായിരുന്നു. പക്ഷേ പിന്നീട് കഞ്ചാവ് സ്വയം ഉപയോഗിക്കാനും തുടങ്ങിയിരുന്നു. അത് കൂടാതെ വേറെയും മോശമായ, പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന, ബിസിനസ്സ് കൂടി ചെയ്യാൻ തുടങ്ങിയിരുന്നു. അമ്മ അച്ഛനെ ഉപദേശിച്ച് നന്നാക്കാൻ ഒരുപാട്‌ ശ്രമിച്ചിരുന്നു.

 

“പക്ഷേ അച്ഛന്റെ കഞ്ചാവ്  ഉപയോഗം കൂടാൻ തുടങ്ങിയതോടേ അച്ഛന്റെ മനുഷത്വം കുറഞ്ഞു വരാൻ തുടങ്ങി. അമ്മയോടും, ചെറിയ കുട്ടിയായിരുന്ന എന്നോടുമുള്ള സ്നേഹമൊക്കെ അച്ഛന് നഷ്ട്ടപെട്ടു പോയി. അങ്ങനെ ദിവസവും രാത്രി വീട്ടില്‍ വന്നു കഴിഞ്ഞാല്‍ അമ്മയും എന്നെയും അച്ഛൻ ഉപദ്രവിക്കാൻ തുടങ്ങി. സത്യത്തിൽ ഞങ്ങളെ ഉപദ്രവക്കുന്നത് അച്ഛന്റെ ഏറ്റവും വലിയ വിനോദമായി മാറിയിരുന്നു. ഞങ്ങളുടെ അലറിയുള്ള കരച്ചില്‍ അച്ഛനെ ഒരുപാട്‌ സന്തോഷിപ്പിച്ചു. ഞങ്ങളുടെ ഭയവും വേദനയും അച്ഛൻ വക വെച്ചതേയില്ല. ആദ്യം കൈ കൊണ്ടും, കൈയിൽ കിട്ടുന്നതൊക്കെ ഉപയോഗിച്ചും ഞങ്ങളെ അടിച്ച ശേഷം മെഴുകുതിരി ഉപയോഗിച്ചും സിഗരറ്റ് ഉപയോഗിച്ചും, പിന്നെ ചെറിയ കമ്പിയോ, സ്പൂണോ, കരണ്ടിയോ തീയില്‍ വച്ച് പഴുപ്പിച്ച ശേഷം ഞങ്ങളുടെ ദേഹത്തൊക്കെ വച്ച് പൊള്ളിച്ച് ചിരിച്ച് സന്തോഷിക്കുന്ന ഭ്രാന്തനായി.. ചെകുത്താനായി അച്ഛൻ മാറിയിരുന്നു. അയാളെ സ്നേഹിച്ചു പോയ കുറ്റത്തിന്‌ മാസങ്ങളോളം അമ്മ അതൊക്കെ സഹിച്ചത്. പക്ഷേ എന്നെകൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല… അമ്മ എനിക്ക് തന്ന ധൈര്യത്തിൽ മാത്രമാണ് ഞാനും എങ്ങനെയോ സഹിക്കാൻ പഠിച്ചത്.

 

“പക്ഷേ ഒരു ദിവസം എന്നോടുള്ള ക്രൂരത കൂടി കൂടി പോകുന്നുണ്ടായിരുന്നു, അതിന്റെ ദൈര്‍ഘ്യം നീണ്ടു കൊണ്ട് പോയി. പോരാത്തതിന് അച്ഛൻ എന്റെ ഡ്രെസ്സൊക്കെ വലിച്ചുകീറി എന്നെ പൂര്‍ണ നഗ്നയായി നിര്‍ത്തി കൊണ്ട്‌ ദേഹം മുഴുവനും പൊള്ളിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ ഞാൻ അലറിയലറി കരഞ്ഞു കൊണ്ട്‌ അച്ഛന്റെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാനായി വീട്ടിനകത്ത് തന്നെ നഗ്നയായി ഓടി ഒളിച്ച് കൊണ്ടിരുന്നു. പക്ഷേ അച്ഛൻ എന്നെ വിടാതെ ടോർച്ചർ ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ അതൊന്നും സഹിക്കാൻ കഴിയാതെ അമ്മയുടെ സമനില പോലും തെറ്റിപ്പോയി. അന്നേരം അമ്മയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്ന് കാണുകയുള്ളു. എന്റെ അമ്മ അടുക്കളയിലേക്ക് ഓടി പോയി വെട്ടുകത്തി എടുത്തുകൊണ്ട് വന്നിട്ട് അച്ഛനെ തലങ്ങും വിലങ്ങും വെട്ടി. അച്ഛന്റെ അലര്‍ച്ച കേട്ട് കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ടാണ് അച്ഛൻ ചാവുന്നത് വരെ അമ്മ നിർത്താതെ വെട്ടി, വെട്ടി കൊന്നത്. എന്നിട്ട് അമ്മയും സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കി. ആ സംഭവം കണ്ടുനിന്ന എന്നെ മാത്രമല്ല, നാടിനെ തന്നെ നടുക്കി കളഞ്ഞിരുന്നു.”

 

അത്രയും പറഞ്ഞ്‌ നിർത്തിയ ശേഷം ധ്വനി കുറച്ച് നേരത്തേക്ക് മുഖം പൊത്തിയിരുന്ന് കരഞ്ഞു.

 

എല്ലാം കേട്ട് ഞാൻ മിന്നലേറ്റ പോലെയാണിരുന്നത്. എന്റെ തല പെരുത്ത് പോയിരുന്നു. തലച്ചോറ് മരവിച്ച പോലെയായിരുന്നു.

 

ആ ചെറിയ പ്രായത്തിലെ ധ്വനി അനുഭവിച്ച വേദനകള്‍ എത്രയാണെന്ന് ആലോചിച്ച് ആലോചിച്ച് തന്നെ എന്റെ മനസ്സ് തുടര്‍ച്ചയായി നീറി പുകഞ്ഞ് പോയിരുന്നു. എന്റെ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു വന്നത് തുടച്ചു കൊണ്ട്‌ ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ കരയുന്ന ധ്വനിയേ നോക്കിയിരുന്നു.

 

കുറെ കഴിഞ്ഞ് ധ്വനി കരച്ചില്‍ നിര്‍ത്തി മുഖം തുടച്ചിട്ട് എന്നെനോക്കി വേദനയോടെ പുഞ്ചിരിച്ചു. എന്നിട്ട് കഥ തുടർന്നു,

 

“ഒടുവില്‍ പോലീസ് അന്വേഷണമൊക്കെ കഴിഞ്ഞ് എന്റെ അമ്മയുടെ അനിയനായ, ഈ ലോഡ്ജ് നടത്തുന്ന എന്റെ മാമനാണ് എന്റെ ഗാർഡിയനായി എന്നെ ഏറ്റെടുത്തത്. പക്ഷേ എന്നെ ഏറ്റെടുത്തത് എന്റെ മാമന്റെ ഭാര്യക്ക് ഇഷ്ട്ടമായില്ല. അവരുടെ വീട്ടിലോട്ട് എന്നെ കൊണ്ടുപോയാൽ രണ്ട് മക്കളേയും കൊന്നിട്ട് മാമിയും ചാവുമെന്ന് മാമാനേ ഭീഷണിപ്പെടുത്തി. അതുകൊണ്ട്‌ മാമന്‍ എന്നെ അവരുടെ വീട്ടിലേക്കല്ല കൊണ്ടുപോയത്, ഈ ലോഡ്ജിലേക്ക് കൊണ്ടുവന്ന് ഈ റൂം എന്റെ വീടായി മാറ്റി തന്നു.

 

“ആദ്യമൊക്കെ മാമന്‍ എന്നോട് നല്ല മാന്യതയോടേയാണ് പെരുമാറിയത്. പുറത്ത്‌ കളങ്കമില്ലാത്ത സ്നേഹം മാത്രമാണ് കാണിച്ചിരുന്നത്. പക്ഷേ മൂന്ന്‌ മാസം കഴിഞ്ഞപ്പോ മാമന്‍ എന്നെ കെട്ടിപിടിക്കാനും, ദേഹത്ത് തടവാനുമൊക്കെ തുടങ്ങിയായിരുന്നു. ആദ്യമൊക്കെ എനിക്ക് തെറ്റായി തോന്നിയില്ല, അതൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. എന്തായാലും മാമൻ എന്ന പഠിക്കാൻ വിട്ടു. ഞാൻ ഈ ലോഡ്ജിൽ തന്നയാണ് വളര്‍ന്നത്. വളര്‍ന്നു വന്നപ്പോ മാമന്റെ വൃത്തികെട്ട സ്വഭാവം എനിക്ക് മനസ്സിലാവാന്‍ തുടങ്ങിയിരുന്നു. അതോടെ അയാള്‍ എന്നെ തൊടുന്നത് അനുവദിക്കാതെ ഞാൻ നൈസായി ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് എന്റെ ആഗ്രഹപ്രകാരം തന്നെ മാമന്‍ എന്നെ BPT ക്ക് പഠിക്കാനും വിട്ടു.” ധ്വനി ഒന്ന് നിർത്തിയ ശേഷം എന്നോട് ചോദിച്ചു, “BPT എന്താണെന്ന് ജിനുവിന് അറിയാമോ..?”

 

അറിയാമെന്ന് ഞാൻ തലയാട്ടി. എങ്ങനെയാണ് ഞാൻ അറിയാതിരിക്കുക. മൂന്ന്‌ വര്‍ഷം മാത്രം പഠിച്ചിട്ട് എന്റെ സമയക്കുറവ് മൂലം പൂര്‍ത്തിയാക്കാതെ വിട്ടുകളഞ്ഞതല്ലേ.

 

“ബാച്ചലർ ഓഫ് ഫിസിയോതെറപ്പി.” ധ്വനിയോട് ഞാൻ പറഞ്ഞു. അവള്‍ ആശ്ചര്യത്തോടേ എന്നെ മിഴിച്ചു നോക്കി.

 

“ശെരിയാണ്. മൂന്നര വര്‍ഷം മാത്രമാണ് എനിക്കത് പഠിക്കാൻ കഴിഞ്ഞത്. ഒരു വര്‍ഷം കൂടി കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് BTP പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്നു. എന്നിട്ട് സ്വന്തമായി ജോലി നോക്കി മാമന്റെ വൃത്തികെട്ട നോട്ടത്തില്‍ നിന്നും, വൃത്തികെട്ട തടവലിൽ നിന്നും, ചാൻസ് കിട്ടുമ്പോഴൊക്കെ എന്നെ കയറി പിടിക്കുന്നതിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് എന്റെ ഇഷ്ട്ടം പോലെ എവിടെയെങ്കിലും പോയി സമാധാനമായിട്ട് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ—” പെട്ടന്ന് അവള്‍ ഒന്ന് തേങ്ങിക്കൊണ്ട് നിര്‍ത്തി.

 

“അത് കംപ്ലീറ്റ് ചെയ്യാതിരിക്കാൻ മാത്രം എന്താണ്‌ സംഭവിച്ചത്…?” തിടുക്കപ്പെട്ട് ഞാൻ ചോദിച്ചു.

 

“എന്റെ മാമന്‍ അന്നു പറഞ്ഞ വാക്കുകൾ…..” അവള്‍ പെട്ടന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് നിറഞ്ഞിരുന്ന കണ്ണുകൾ വാശിയോടേ തുടച്ചു. “എന്നെ സ്വന്തം മകളായി കാണേണ്ട ആളല്ലേ എന്റെ മാമൻ…? പക്ഷേ എന്താണ് അയാള്‍ എന്നോട് പറഞ്ഞത്..!!?”

 

“എന്താണ് അയാള്‍ പറഞ്ഞത്..?” ഞാൻ ടെൻഷനിൽ ചോദിച്ചു.

 

“‘എന്റെ മക്കള്‍ക്കായി കൂട്ടി വെക്കേണ്ട കാശൊക്കെ നിനക്കായി ചിലവാക്കിയത് എനിക്ക് പുണ്യം കിട്ടാനും, നീ എന്റെ പെങ്ങളുടെ മകളാണെന്ന സ്നേഹം കൊണ്ടൊന്നുമല്ല. വളര്‍ന്നു വരുമ്പോ നിന്റെ സുന്ദരിയായ അമ്മയേക്കാളും നീ കൂടുതൽ സുന്ദരിയായി മാറുമെന്ന് അറിയാമായിരുന്നു. നീ പ്രായപൂര്‍ത്തിയാകുമ്പോ നിന്നെ എന്റെ വെപ്പാട്ടിയാക്കാൻ വേണ്ടി മാത്രമാണ് നിന്നെ ഏറ്റെടുത്ത് ഇത്രയും കാലം പഠിപ്പിച്ച് വളർത്തിയത്.’ എന്ന് അയാളുടെ മനസ്സിലിരിപ്പൊക്കെ വ്യക്തമായി അയാള്‍ എന്നോട് തുറന്ന് പറഞ്ഞപ്പോളുണ്ടായ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് നിനക്ക് ഊഹിച്ചു നോക്കാൻ കഴിയുമോ ജിനു..?”’ പൊട്ടിക്കരയുന്നതിനിടയ്ക്ക് അവള്‍ അലറുന്നത് പോലെ പറഞ്ഞിട്ട് തല കുനിച്ചിരുന്ന് തെങ്ങി കരഞ്ഞു.

 

എല്ലാം കേട്ടുകൊണ്ട് ഞാൻ ശെരിക്കും സ്തംഭിച്ചു പോയിരിക്കുകയായിരുന്നു. കുറച് നേരത്തേക്ക് എനിക്കൊന്നും മിണ്ടാനേ കഴിഞ്ഞില്ല.

 

“അയാള്‍ അങ്ങനെ പറഞ്ഞപ്പോ ധ്വനി എന്താണ് ചെയ്തത്..?” ഒടുവില്‍ എന്റെ നാവ് പൊന്തിയപ്പോ ഞാൻ വെപ്രാളം പിടിച്ച് ചോദിച്ചു.

 

“അയാളുടെ ആ ആഗ്രഹം നടക്കില്ലെന്ന് ഞാൻ മുഖത്തടിച്ചത് പോലെ പറഞ്ഞു. അപ്പൊ അയാൾ എന്റെ ജീവിതം ഇനി എന്താകുമെന്നും, അയാളുടെ സഹായമില്ലാതെ ഞാൻ തെരുവ് വേശ്യയായി ജീവിക്കേണ്ടി വരുമെന്നും പറഞ്ഞ്‌ എന്നെ ഭയപ്പെടുത്തി. എനിക്ക് ഭയം ഉണ്ടായെങ്കിലും ഞാൻ അപ്പോഴും സമ്മതിച്ചില്ല.

 

“പക്ഷേ എന്നെ എത്ര വേണമെങ്കിലും പഠിപ്പിക്കാം, എനിക്ക് ജോലി പോലും ശെരിയാക്കി ജോലിക്ക് വിടാം, വേണ്ടത്ര സ്വാതന്ത്ര്യവും തരാം…. പക്ഷേ ഞാൻ അയാളുടെ മാത്രം വെപ്പാട്ടിയായി മാറ്റണമെന്ന ഒറ്റ നിബന്ധന മാത്രം ഞാൻ അംഗീകരിക്കണം എന്നായി. എന്നാല്‍ അതിന്‌ പോലും ഞാൻ വീഴുന്നില്ലെന്ന് കണ്ടപ്പോ അയാള്‍ എന്നോട് കെഞ്ചി നോക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഞാൻ സമ്മതിച്ചില്ല. ഒടുവില്‍ അയാള്‍ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി.

 

“പക്ഷേ ഞാൻ അയാളെ പുച്ഛിച്ച് ചിരിച്ചു തള്ളി. കാരണം, വെറും പേടിത്തൊണ്ടനായ അയാള്‍ക്ക് ഒരു ഉറുമ്പിനെ കൊല്ലാനുള്ള ധൈര്യം പോലും ഇല്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ അയാള്‍ക്ക് കൊല്ലാൻ പേടിയില്ലെങ്കിലും… എന്നെ കേറി പിടിക്കാനും, എന്റെ ദേഹത്ത് തടവാനും, എന്നെ ഒറ്റക്ക് കിട്ടിയാൽ എന്റെ ഡ്രെസ്സിനകത്ത് പോലും കൈയിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനും, പച്ചയ്ക്ക് സംസാരിച്ച് എന്നെ പ്രലോഭിപ്പിക്കാനുമൊക്കെ ഭയങ്കര ധൈര്യം കാണിച്ചിരുന്നു. അതുകൊണ്ട്‌ അയാള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോ അതിലും ഞാൻ വീഴാതെ എന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നു.

 

“പിന്നേ എന്താണ് സംഭവിച്ചത്..? അയാള്‍ എന്താണ്‌ ചെയ്തത്..?” ആ ജന്തുവിനോട് തോന്നിയ ദേഷ്യം അടക്കാൻ കഴിയാതെ പല്ലുകൾ ഞെരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“അയാള്‍ക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളു… എന്റെ പഠിത്തം മുടക്കി ഭയപ്പെടുത്തി അയാളുടെ നിയന്ത്രണത്തിൽ എന്നെ കൊണ്ടു വരിക എന്തായിരുന്നു അത്. അതുപോലെ എന്റെ പഠിത്തം അയാള്‍ മുടക്കുകയും ചെയ്തു. ഒരു രൂപ പോലും സ്വന്തമായില്ലാത്ത ഞാൻ എങ്ങനെ ഫീസ് കൊടുക്കാനാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒടുവില്‍, അയാളുടെ വെപ്പാട്ടിയായി നില്‍ക്കുന്നത് ഒഴികെ, ഞാൻ ഇവിടെ ഏത് ജോലി വേണമെങ്കിലും ചെയ്യാം, എന്നെ പഠിക്കാൻ അനുവദിക്കണമെന്ന് ഞാൻ അയാളുടെ കാല് പിടിച്ച് കെഞ്ചി നോക്കി.

 

“പക്ഷേ ഞാൻ അയാളുടെ വെപ്പാട്ടിയായി മാറി ആ നിമിഷം തന്നെ അയാള്‍ക്ക് കിടന്നു കൊടുക്കണം എന്നും, എന്നെ പൂര്‍ണമായി അനുഭവിച്ച ശേഷം മാത്രമേ ഇനി എന്റെ ഫിസിയോതെറപ്പി പഠിത്തം തുടരാൻ അനുവദിക്കുകയുള്ളു എന്ന ഡിമാന്റ് മാത്രമാണ് എന്റെ ചോയ്സ് എന്ന് പറഞ്ഞപ്പോ ഞാൻ തകർന്ന് പോയി. എനിക്കും ഉണ്ട് അഭിമാനം. എനിക്ക് ഇഷ്ട്ടം തോന്നിയാല്‍ മാത്രമേ എന്റെ ശരീരം ഞാൻ പങ്ക് വെക്കു, അല്ലാതെ വല്ലവരും ആഗ്രഹിച്ച് പോയെന്ന് വച്ച് എനിക്ക് സമ്മതിച്ച് കൊടുക്കാന്നും കഴിയില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ അപ്പോഴും സമ്മതിച്ചില്ല.

 

“എന്നാല്‍ ഇത്രയും കാലം എനിക്കുവേണ്ടി അയാള്‍ ചിലവാക്കിയ 35 ലക്ഷം രൂപ ആ നിമിഷം തന്നെ തിരിച്ചു കൊടുക്കണം എന്നായി അയാളുടെ ഡിമാന്റ്. അതൊക്കെ കേട്ട് ഞാൻ ശെരിക്കും ഭയന്ന് പോയി.”

 

“35 ലക്ഷം രൂപയോ…?! 10 വയസ്സ് തൊട്ട് 21, 22 വയസ്സ് വരെ അത്രയും അയാള്‍ ധ്വനിക്ക് വേണ്ടി ചിലവാക്കിയായിരുന്നോ..!!” അന്തംവിട്ട് ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് അവളുടെ തുച്ചമായ പഴയ തുണികളിലും, രണ്ട് ജോഡി പഴയ ചെരുപ്പിലും ഞാൻ വേദനയോടെ നോക്കി.

 

എന്നിട്ട്, അത്രയും ചിലവ് ചെയ്തിട്ടുണ്ടാകുമോ എന്ന് എന്റെ മനസ്സിൽ ഞാൻ വെറുതെ ഒന്ന് കണക്കുകൂട്ടി നോക്കിയായിരുന്നു.

 

അവളുടെ പേഴസണൽ കാര്യങ്ങള്‍ക്കായുള്ള ചിലവുകളും, ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിലവുകളും, പിന്നെ മൂന്നര വര്‍ഷം ഫിസിയോതെറപ്പി പഠിപ്പിക്കാൻ വേണ്ടി ചിലവാക്കിയതൊക്കെ നോക്കിയാൽ, ചിലപ്പോ പലിശയൊക്കെ കൂട്ടുകയാണെങ്കിൽ അത്രയും കാശൊക്കെ വരുമായിരിക്കും.

 

“അതേ. എനിക്ക് പഠിക്കാനുണ്ടായ ചിലവുകളും, ഞാൻ ഇവിടെ വര്‍ഷങ്ങളായി താമസിച്ച വാടകയും, പിന്നെ എന്റെ ഫുഡ്.. ഡ്രെസ്സ്.. മറ്റു ചിലവുകള്‍.. അങ്ങനെ എല്ലാം കൂട്ടി എനിക്കുവേണ്ടി അത്രയും ചിലവാക്കി എന്നാണ് അയാള്‍ പറഞ്ഞത്. കൂടാതെ, എന്റെ പഠിത്തത്തിന്റെ കാര്യങ്ങൾക്കു വേണ്ടിയാണെന്ന് പറഞ്ഞ്‌ ഇടക്കിടക്ക് എന്നെകൊണ്ട് ചില കാലി മുദ്ര പത്രങ്ങളിലൊക്കെ ഒപ്പുകളും വിരൽ രേഖകൾ പതിപ്പിച്ചുമൊക്കെ അയാള്‍ വാങ്ങിച്ചിട്ടുണ്ടായിരുന്നു.”

 

“എന്ത് മണ്ടത്തരമാണ് ധ്വനി നീ കാണിച്ചത്..!! കാലി മുദ്ര പത്രങ്ങളിൽ എന്തിനാ സൈൻ ചെയ്തു കൊടുത്തത്..? എന്തിനാ വിരൽ രേഖകൾ വച്ച് കൊടുത്തത്..? അത് വച്ച് എന്തൊക്കെ അയാള്‍ക്ക് ചെയ്യാൻ കഴിയുമെന്ന് അറിയാമോ..?” ഞാൻ അവളെ കുറ്റപ്പെടുത്തി ദേഷ്യപ്പെട്ട് ചോദിച്ചു.

 

“അന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. എന്റെ മാമൻ വൃത്തികെട്ട മനുഷ്യനാണെങ്കിലും എനിക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി തന്നിരുന്നത് കൊണ്ട്‌ ഞാൻ ഒന്നും ചിന്തിച്ചില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് കഴിഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയില്‍ ഞാൻ മറ്റൊന്നും ആലോചിക്കാതെ ഒപ്പും വിരൽ രേഖകളും വച്ച് കൊടുത്തു.” അവള്‍ കണ്ണുകൾ നിറച്ച് പറഞ്ഞു.

 

അപ്പോഴാണ് അവളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ ചിന്തിച്ച് നോക്കിയത്‌. ഏക ആശ്രയം അവളുടെ മാമന്‍ മാത്രമാണ്‌. എന്നിട്ടും അയാളുടെ മോശമായ പെരുമാറ്റത്തിൽ നിന്നൊക്കെ പരമാവധി ഒഴിഞ്ഞു മാറി നിന്നുകൊണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയായ അവള്‍ക്ക് എല്ലാ കാര്യങ്ങളിലും വാദി പിടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.

 

“സോറി ധ്വനി. ഞാൻ നിന്നോട് ചാടിക്കേറി ദേഷ്യപ്പെട്ടത് മോശമായി പോയി.” ലജ്ജിച്ച് തല താഴ്ത്തി ഞാൻ പറഞ്ഞു.

 

“സാരമില്ല ജിനു.” പെട്ടന്ന് അവള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ കൈയിൽ പിടിച്ച് പുഞ്ചിരിയോടെ പറഞ്ഞിട്ട് എന്റെ കൈ വിട്ടു.

 

“ആ മുദ്ര പത്രങ്ങൾ… അത് വച്ച് എന്ത് ചെയ്യാനായിരുന്നു അയാളുടെ പ്ലാൻ…?” അവളുടെ കൈയിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഒപ്പിട്ട് വാങ്ങിച്ച സമയം, എന്റെ പഠിത്തത്തിന്റെ ആവശ്യത്തിനായി അത് വേനമെന്ന് മാത്രമേ പറഞ്ഞുള്ളു. പക്ഷേ ആ പ്രശ്നങ്ങൾ നടക്കുന്നതിനിടയിലാണ് അയാള്‍ എന്നോട് സത്യങ്ങൾ പറഞ്ഞ്‌ എന്നെ ഭയപ്പെടുത്തിയത്.”

 

“എന്ത് സത്യങ്ങൾ..?”

 

“എന്റെ അച്ഛനും അമ്മയും അയാളിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയെന്നും, ഞാൻ അയാളിൽ നിന്നും കടം വാങ്ങിയെന്നും, ആ കടങ്ങളൊക്കെ വീട്ടേണ്ട ഉത്തരവാദി ഞാൻ തന്നെയാണെന്ന് പൂര്‍ണ മനസ്സോടെ എഴുതി കൊടുക്കുന്നു എന്നൊക്കെ എഴുതി ചേർത്ത് ഉണ്ടാക്കിയ തെളിവ് പത്രങ്ങളായി അയാള്‍ അതിനെ മാറ്റിയിരുന്നു. അതുകൊണ്ട്‌ അയാളുടെ കാശ് മൊത്തവും കൊടുക്കാതെ ഞാൻ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ അയാള്‍ ആ തെളിവുകൾ കാണിച്ച് കേസ് ഫയൽ ചെയ്ത് എന്നെ ജയിലിൽ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. അതൊക്കെ കേട്ട് ഞാനും ശെരിക്കും ഭയന്നുപോയി.” ധ്വനി പേടിയോടെ എന്നെ നോക്കി പറഞ്ഞു.

 

“നിനക്ക് പോലീസ് സ്റ്റേഷനിൽ പോയി സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞ്‌ അയാള്‍ക്കെതിരേ പരാതി കൊടുക്കാൻ പാടില്ലായിരുന്നോ..?” ഞാൻ ചോദിച്ചു.

 

“ജിനു എന്താ പറയുന്നേ…?” അവള്‍ കുറച്ച് ദേഷ്യത്തില്‍ ചോദിച്ചു. “ആരുമില്ലാത്ത എന്നെ, ദുരുദ്ദേശത്തോടെ ആണെങ്കിലും അയാളാണ് ഏറ്റെടുത്തത്. സ്വന്തം ഭാര്യയുടെ എതിർപ്പ് അവഗണിച്ച് എനിക്ക് താമസിക്കാന്‍ റൂം തന്നു. ഭക്ഷണം, വസ്ത്രങ്ങൾ എല്ലാം തന്നു. എന്നെ പഠിപ്പിച്ചു. എത്ര മോശപ്പെട്ട ആളാണെങ്കിലും, ഇത്രയൊക്കെ ചെയ്തു തന്ന അയാള്‍ക്കെതിരേ കേസ് കൊടുത്ത് അയാളുടെ ഭാര്യയും മക്കള്‍ക്ക് നാട്ടുകാർക്ക് മുന്നിലുമിട്ട് എങ്ങനെയാണ് നാണംകെടുത്താൻ എനിക്ക് കഴിയുക..? എന്നെ ദുരന്തത്തിൽ നിന്നും രക്ഷിച്ച അയാളുടെ ജീവിതത്തെ എങ്ങനെയാണ് ദുരന്തത്തിലാക്കാൻ എനിക്ക് കഴിയുക…? എന്റെ മാമൻ എന്തുകൊണ്ടോ എന്നോട് മാത്രമാണ് ഇങ്ങനത്തെ ആഗ്രഹവുമായി നടക്കുന്നത്. വേറെ ആരോടും മോശമായി പെരുമാറുന്നത് പോയിട്ട് മോശമായി നോക്കുക പോലും ചെയ്യാറില്ല. നാട്ടില്‍ ഭയങ്കര മാന്യനാണ്, ഒരുപാട്‌ പേര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. എന്നോടുള്ള പെരുമറ്റം ഒഴികെ വളരെ നല്ല മനുഷ്യന്‍ തന്നെയാണെന്ന് എനിക്കറിയാം. അതുകൊണ്ട്‌ അയാളുടെ ജീവിതം തകര്‍ക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല.” ധ്വനി പറഞ്ഞിട്ട് ഈ കുരുക്കിൽ നിന്നും എങ്ങനെ അഴിഞ്ഞ്‌ മാറണമെന്നറിയാത്ത പോലെ കരയാന്‍ തുടങ്ങി.

 

ഞാനും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു. അവളുടെ മാമന്‍ നീചമായ കാര്യങ്ങളാണ് ഈ സാധു പെണ്ണിനോട് ചെയ്തിരിക്കുന്നത്, പക്ഷേ എന്നിട്ടും അവൾ അതൊക്കെ ക്ഷമിച്ച് സഹിച്ച് ഇത്രയും കാലം ജീവിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്ക് അയാള്‍ എത്ര നല്ല മനുഷ്യന്‍ ആണെങ്കിലും, സ്വന്തം പെങ്ങളുടെ മകളെ ഇത്രയും പ്ലാൻ ചെയ്ത് ചതിച്ചു കുരുക്കി അയാളുടെ വെപ്പാട്ടിയാക്കാൻ ശ്രമിച്ചത്‌ വലിയ അപരാധം തന്നെയാണ്. എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.

 

ഞാൻ അനുകമ്പ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി അവള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിച്ചു നോക്കി. അപ്പൊ അവള്‍ തുടർന്നു,

 

“പക്ഷേ മറ്റൊരു ഓപ്ഷൻ കൂടി അയാള്‍ എനിക്ക് തന്നായിരുന്നു.” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ പറഞ്ഞു.

 

“എന്ത് ഓപ്ഷൻ..?”കണ്ണുകൾ ചുരുക്കി ഞാൻ ചോദിച്ചു.

 

എന്ത് ഓപ്ഷൻ തന്നെയാണെങ്കിലും അത് ധ്വനിക്ക് പ്രയോജനം ചെയ്യുന്ന ഓപ്ഷൻ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തീര്‍ച്ചയായും അയാളുടെ മനസ്സിൽ എന്തെങ്കിലും പ്ലാൻ വച്ചുകൊണ്ട്‌ തന്നെയാവും ആ ഓപ്ഷൻ കൊടുത്തിട്ടുണ്ടാകുക.

 

“ഞാൻ കൊടുക്കാനുള്ള കാശിന്റെ കണക്ക് അന്നു തന്നെ കൊടുക്കണമെന്നില്ല, പക്ഷേ 35 ലക്ഷവും അതിന്റെ പലിശയും കൊടുത്ത് തീരുന്നത് വരെ ഞാൻ ഈ ലോഡ്ജിൽ ജോലി ചെയ്യണം. പകലും രാത്രിയും ഞാൻ തന്നെ ഈ ലോഡ്ജ് നോക്കി നടത്തണം. എന്റെ ശമ്പളം ഒന്നും എന്റെ കൈയിൽ തരില്ല. എന്റെ ഫുഡ്, ഡ്രെസ്സ്, റൂം വാടക പോയിട്ട് ബാക്കി കാശിന്റെ പകുതി പലിശയിലും, പിന്നെ ബാക്കിയുള്ളത് മുതലിലും കുറയ്ക്കാം എന്നതായിരുന്നു ആ ഓപ്ഷൻ.

 

Leave a Comment

Your email address will not be published. Required fields are marked *