ഹോം ← മുൻ ഭാഗങ്ങൾ

മസാജ് തെറാപ്പിസ്റ്റ് 26

“പിന്നേ എന്റെ കടം തീരുന്നത് വരെ ഞാൻ കല്യാണം കഴിക്കാന്‍ പാടില്ലെന്നും, എനിക്ക് ബോയ് ഫ്രണ്ട്സ് പാടില്ലെന്നുമുള്ള നിബന്ധനകളും എന്നിൽ അടിചേൽപ്പിച്ചു. അങ്ങനത്തെ ആഗ്രഹങ്ങളും എനിക്ക് തോന്നിയാല്‍ ബോയ് ഫ്രണ്ടിന്റെ സ്ഥാനത്തും ഭർത്താവിന്റെ സ്ഥാനത്തും നിന്ന് അയാള്‍ എന്നെ സുഖിപ്പിക്കാൻ തയാറാണെന്നും…. എനിക്ക് സെക്സിനോട് ആഗ്രഹങ്ങള്‍ തോന്നുമ്പോളൊക്കെ അപ്പോഴും അയാള്‍ തന്നെ എന്നെ എങ്ങനെ വേണമെങ്കിലും സുഖിപ്പിക്കാം എന്നും ഒരു ഉളുപ്പുമില്ലാതെ എന്നോട് പറഞ്ഞപ്പോ ഞാൻ നാണംകെട്ട് ഉരുകി നിന്നുപോയി. പക്ഷേ എനിക്ക് മറ്റൊരു നിവർത്തിയുമില്ലാത്തത് കൊണ്ട്‌ ഈ ലോഡ്ജിൽ ജോലി ചെയ്യാമെന്ന് ഞാൻ ഏറ്റു.”

 

“പക്ഷേ അയാളുടെ മനസ്സിലിരിപ്പ് നിനക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ, അല്ലേ..?” ഞാൻ അവളുടെ മാമനോടുള്ള ദേഷ്യമടക്കി ചോദിച്ചു.

 

“അറിയാം ജിനു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോ മറ്റ് നിവർത്തിയില്ലാതെ, എന്റെ ശാരീരിക ആഗ്രഹങ്ങള്‍ അടക്കാനാവാതെ ഞാൻ അയാളുടെ വെപ്പാട്ടിയായി മാറും എന്നാണ് അയാള്‍ കണക്ക് കൂട്ടിയത്.” അവള്‍ തലയാട്ടി കൊണ്ട്‌ വെറുപ്പോടെ പറഞ്ഞു. “പക്ഷേ ഞാൻ അയാള്‍ക്ക് വഴങ്ങി കൊടുക്കുമെന്ന അയാളുടെ പ്രതീക്ഷകളെ തകർത്തു കൊണ്ടാണ് ഇവിടെ ഞാൻ ജീവിക്കുന്നത്. അയാളോടുള്ള വെറുപ്പോടുകൂടിയുള്ള എന്റെ വാശിയും, പിന്നെ അയാളുടെ അടങ്ങാത്ത ആഗ്രഹമായ എന്റെ ശരീരം ഒരിക്കലും അയാള്‍ക്ക് കിട്ടാൻ പോണില്ലെന്ന് ചിന്തിച്ച് അയാള്‍ എങ്ങനെ ഉരുകി ജീവിക്കുന്നു എന്ന് കാണുമ്പോൾ എനിക്ക് കിട്ടുന്ന സമാധാനമാണ് ഇന്നുവരെ എനിക്ക് പിടിച്ചു നില്‍ക്കാനുള്ള ശക്തിയെ തന്നു കൊണ്ടിരുന്നത്. പക്ഷേ ഇനി എനിക്ക് വയ്യാ ജിനു.”

 

അത്രയും പറഞ്ഞിട്ട് അവൾ കുനിഞ്ഞിരുന്ന് കരഞ്ഞ ശേഷം പെട്ടന്ന് കണ്ണുകൾ തുടച്ചു കൊണ്ട്‌ നേരെയിരുന്നു.

 

“ഇവിടെ എല്ലാം എനിക്ക് മടുത്തു, ജിനു. എനിക്ക് ജീവിച്ച് മതിയായെന്ന് പോലും തോന്നി തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ആത്മഹത്യയെ കുറിച്ചാണ് ഞാൻ ചിന്തിച്ചിരുന്നത്.”

 

അതുകേട്ട് ഞാൻ പെട്ടന്ന് അസ്വസ്ഥനായി ഒന്ന് ഞെളിഞ്ഞു. അതുകണ്ട് ധ്വനി പെട്ടന്ന് പുഞ്ചിരിച്ചു.

 

“പക്ഷേ അപ്പോഴാണ്  നീ ഇങ്ങോട്ട് വന്നത്. നിന്നെ പരിചയപ്പെട്ടപ്പോ എനിക്ക് എന്തുകൊണ്ടോ ഒരു പ്രതീക്ഷ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഒരു അടുപ്പവും വിശ്വാസവും നിന്നോട് എനിക്കുണ്ടായി. അയാള്‍ കേസ് കൊടുത്താലും എനിക്കൊന്നുമില്ല, ജിനു, കുറച്ച് ദിവസമെങ്കിൽ കുറച്ചു ദിവസം, എനിക്ക് സമാധാനമായി ജീവിക്കണം. ഫ്രീഡം എന്താണെന്ന് അറിഞ്ഞ് സ്വന്തം ഇഷ്ട്ടപ്രകാരം തോന്നിയത്‌ പോലേയൊക്കെ എനിക്ക് ജീവിക്കണം. അതിനുശേഷം എന്റെ മാമന്‍ എന്നെ തിരക്കി പിടിച്ചു വന്ന് എന്നെ പിടിച്ച് ജയിലില്‍ ആക്കിയാലും എനിക്ക് പ്രശ്നമില്ല. പിന്നീട് അവിടെ കിടന്ന് ഞാൻ ചത്താലും എനിക്കൊന്നുമില്ല.

 

“അതുകൊണ്ട്‌ പ്ലീസ് ജിനു, ഇന്ന്‌ ഉച്ചക്ക് നീ പോകുമ്പോ എന്നെയും കൂടെ കൊണ്ട് പോണം. നിന്നെ കാണുന്നതിന് മുമ്പ്‌ വരെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ധൈര്യമാണ് നിന്നെ കണ്ട നിമിഷം തൊട്ട് തോന്നാന്‍ തുടങ്ങിയിരിക്കുന്നത്. നീ എന്നെ ഇവിടെ ഉപേക്ഷിച്ച് പോകരുത് ജിനു, നീ പോയാൽ എന്റെ ആ ധൈര്യം ചോർന്നു പോകും. ഇവിടെ നിന്ന് നമ്മൾ ഒരുമിച്ച് പോയാൽ ശെരിയാവില്ല, ഭാവിയില്‍ നിനക്ക് എന്തെങ്കിലും പ്രശ്നങ്ങൾ എന്റെ മാമനിൽ നിന്ന് ഉണ്ടായേക്കാം. അതുകൊണ്ട്‌, ഉച്ചക്ക് മുമ്പ്‌ ഞാൻ എന്തെങ്കിലും പറഞ്ഞ്‌ ഇവിടെ നിന്നിറങ്ങാം. രണ്ട് കിലോമീറ്റർ മാറി ഒരു ബസ് സ്റ്റേഷൻ ഉണ്ട്. ഞാൻ അവിടെ വെയിറ്റ് ചെയ്യാം. ഉച്ചക്ക് ജിനു ഇവിടെ വെക്കേറ്റ് ചെയ്തിട്ട് അങ്ങോട്ട് വന്ന് എന്നെ പിക് ചെയ്തിട്ട് കൂടെ കൊണ്ടുപോകുമോ…!!?”

 

ധ്വനി ദയനീയമായി ഒരുപാട്‌ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നോട് അപേക്ഷിക്കുന്നത് കേട്ട് എനിക്ക് പെട്ടന്ന് സങ്കടം സഹിക്കാൻ കഴിയാതെ കണ്ണുകൾ നിറഞ്ഞു പോയി.

 

എങ്ങനെയാണ് ഈ പാവം പെണ്ണിനെ അറിഞ്ഞുകൊണ്ട് ഈ നരക ജീവിതത്തിൽ തന്നെ ഉപേക്ഷിച്ച് പോകാൻ കഴിയുക.

 

പക്ഷേ ഇങ്ങനെ ഒരു ഒളിച്ചോട്ടം ശെരിയാവില്ല. ഇനിയുള്ള കാലം ഒരു പേടിയും ദുഃഖവുമില്ലാതെ സമാധാനമായി തന്നെ അവള്‍ക്ക് ജീവിക്കണമെങ്കിൽ ഒളിച്ചോട്ടം ഒരു പരിഹാരമല്ല. ഒളിച്ചോടി പോയാൽ അവളുടെ അവസാനം വരെയും അവൾ ഭയന്ന് ഭയന്ന് തന്നെ ജീവിക്കും. അങ്ങനെ പാടില്ല.

 

“നിന്നെ ഞാൻ കൊണ്ടുപോകാം ധ്വനി.” ഞാൻ ഉടനെ സമ്മതിച്ചു. അപ്പൊ അവളുടെ മുഖം തെളിഞ്ഞ് ഭയങ്കര സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പി. “പക്ഷേ ധ്വനി, ഇവിടെനിന്നും പേടിച്ച് ഒളിച്ചോടി പോകുന്നത് ശെരിയല്ല.” ഞാൻ പറഞ്ഞു.

 

ഉടനെ അവളുടെ മുഖത്ത് പിന്നെയും ഭയം നിറഞ്ഞു. സങ്കടം നിറഞ്ഞു. നിസ്സഹായതയും നിറഞ്ഞു.

 

“പക്ഷേ വേറെ എന്താണ് എനിക്ക് ചെയ്യാൻ കഴിയുക…! പോലീസും കേസിനും ഞാൻ സമ്മതിക്കില്ല.”അവള്‍ വിരണ്ട് വെപ്രാളം പിടിച്ച് ചാടി എഴുനേറ്റ് ഭ്രാന്തമായി തലയാട്ടി കൊണ്ട്‌ പറഞ്ഞു.

 

“എനിക്കും പോലീസും കേസും വേണ്ട ധ്വനി.” ഞാൻ റിലാക്സായി പുഞ്ചിരിയോടെ പറഞ്ഞു. “എനിക്ക് ധ്വനിയുട മാമനെ ഒന്ന് കാണണം.”

 

“അയ്യോ ജിനു എന്തിനാ അത്..?” അവള്‍ പേടിയോടെ കരയുന്നത് പോലെ എന്നെ വിരണ്ടു നോക്കി.

 

“നി ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം.” ഞാൻ അവളെ സമാധാനിപ്പിച്ചു.

 

“ഇല്ല ജിനു, എന്റെ മാമനെ നിനക്കറിയില്ല. പുള്ളിക്ക് കുറെ പിടിപാടുകളൊക്കെ ഉണ്ട്. ഇവിടത്തെ പോലീസ് ഇൻസ്പെക്ടർ മാമന്റെ കൂടെ പഠിച്ച ബെസ്റ്റ് ഫ്രണ്ടാണ്.” പേടിച്ച് വിറച്ച് അവള്‍ പറഞ്ഞു.

 

അതുകേട്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. അതിനെക്കാളും വലിയ ഉദ്യോഗസ്ഥരെ ഇവിടെ എനിക്ക് നന്നായിട്ടറിയാം. ചിലരൊക്കെ എന്റെ സൈലന്റ് പാർട്നർസ് കൂടിയാണ്.

 

“നിന്റെ മാമന് ചില്ലറ പിടിപാടുകൾ ഉള്ളതിനെ ഞാൻ നിസാരമായി കാണുന്നില്ല, ധ്വനി പക്ഷേ എന്നേയും നീ നിസാരമായി വിചാരിക്കണ്ട. ഇങ്ങനെ പേടിക്കുകയും വേണ്ട.” ഞാൻ വളരെ സീരിയസ്സായി പറഞ്ഞു.

 

പെട്ടന്നുണ്ടായ എന്റെ ശബ്ദത്തിലെ മാത്രം കേട്ടിട്ട് അവൾ എന്നെ സൂക്ഷിച്ച്‌ നോക്കി. എന്റെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന ധൈര്യവും വിശ്വാസവും, അവളുടെ മാമന് പിടിപാടുണ്ടെന്ന് കേട്ടിട്ടും ഭയക്കാതേയുള്ള ഒരു തണുത്ത പുഞ്ചിരിയും എല്ലാം കണ്ടിട്ട് ധ്വനിയുടെ ഭയവും പതിയെ അലിഞ്ഞു പോകാൻ തുടങ്ങി.

 

“ശെരി ജിനു, ഞാൻ എന്താണ് ചെയ്യേണ്ടത്…?” ചെറിയൊരു വിറയലോടെ അവള്‍ ചോദിച്ചു.

 

“ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ മാത്രം ചെയ്താല്‍ മതി. ബാക്കി ഞാൻ നോക്കിക്കോളാം. ഇവിടത്തെ പ്രശ്നങ്ങൾ എല്ലാം തീര്‍ത്ത് തീര്‍ച്ചയായും ഇന്നു തന്നെ നിന്നെ ഞാൻ എന്റെ കൂടെ കൊണ്ടുപോയിരിക്കും. അത് പോരെ..?”

 

എന്റെ കൂളായ സംസാരവും എന്റെ വാഗ്ദാനവും എല്ലാം അവളുടെ വിറയൽ മാറ്റി അവളെ പെട്ടന്ന് തന്നെ ശാന്തമാക്കി. എന്നോടുള്ള വിശ്വസം കാരണം ഞാൻ എന്ത് പറഞ്ഞാലും ചെയ്യാമെന്ന് അവള്‍ ഉടനെ തലയാട്ടി സമ്മതിക്കുകയും ചെയ്തു.

 

“ഓക്കെ, എന്ത് കുറച്ച് കാര്യങ്ങളാണ് ഞാനിപ്പോ ചെയ്യേണ്ടത്..?” അവൾ ശ്വാസം വലിച്ച് പിടിച്ച് ചോദിച്ചു.

 

ഞാൻ വേണ്ടത് പറഞ്ഞപ്പോ അവള്‍ ഒന്ന് മടിച്ചു. പക്ഷേ അതൊന്നും അയാളുടെ ഭാര്യയും മക്കളും നാട്ടുകാരും അറിയില്ലെന്ന് ഞാൻ വാക്ക് കൊടുത്ത ശേഷമാണ് അവള്‍ ചെയ്യാമെന്ന് സമ്മതിച്ചത്.

 

അങ്ങനെ, അദ്യം അവളെ കൊണ്ട്‌ ഞാനൊരു പെറ്റിഷൻ എഴുതി വാങ്ങിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു കൊടുത്തത് പോലെ അവളെ പറയിച്ച് അതൊക്കെ എന്റെ മൊബൈലില്‍ ഞാൻ വീഡിയോ എടുത്തു. എന്നിട്ട് അവളുടെ കൈയിലും കഴുത്തിൽ നിന്നൊക്കെ ആ പൊള്ളിയ പാടുകളുടേ ഫോട്ടോസ് ഞാൻ എടുത്തു. അവളുടെ ദേഹം മുഴുവനും പാടുകള്‍ ഉണ്ടാവുമെന്ന് അറിയാം, പക്ഷേ വേണ്ടിവന്നാൽ മാത്രം അതൊക്കെ പിന്നീട് നോക്കാമെന്ന് ഞാൻ വിട്ടു.

 

“ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്…?” അവള്‍ പേടിയോടെ ആണെങ്കിലും എന്റെ കൂടെ പൂര്‍ണമായി സഹകരിക്കാന്‍ തയാറായി അവള്‍ ചോദിച്ചു.

 

“നിന്റെ മാമൻ ഇപ്പൊ എവിടെ ഉണ്ടാവുമെന്ന് വല്ല ഐഡിയയുമുണ്ടോ..?”

 

“പുള്ളി ഡെയ്ലി 10:30 ആവുമ്പോ ഇങ്ങോട്ട് വരാറുണ്ട്. എന്റെ കൂടെ ഒരു മണിക്കൂര്‍ റിസപ്ഷനിൽ ഇരുന്ന് എന്നെ ബ്രെയിന്‍ വാഷ് ചെയ്യാൻ ശ്രമിക്കും. ഞാൻ അധികം മൈന്റ് ചെയ്യാറില്ല. അതോടെ പുള്ളി തിരികെ പോകും.” അവള്‍ വെറുപ്പോടെ പറഞ്ഞു.

 

ഞാൻ സമയം നോക്കി. 9:40 ആയതേയുള്ളു.

 

“ധ്വനി ഒരു കാര്യം ചെയ്യ്. ഇപ്പൊ തന്നെ അയാളെ വിളിക്ക്.”

 

“വിളിച്ചിട്ട് എന്തു പറയണം..?” പേടിയോടെ അവള്‍ ചോദിച്ചു.

 

“നിനക്ക് ചില കാര്യങ്ങൾ അത്യാവശ്യമായി സംസാരിക്കാനുണ്ട്, നിന്റെ റൂമിൽ വരാൻ പറ.”

 

അവളൊന്ന് മടിച്ച് എന്നെയും നോക്കി നിന്നു. “പക്ഷേ ഞാൻ ഇവിടെ റൂമിൽ ഒറ്റക്ക് ആവുമ്പോ അയാള്‍ വന്നിട്ട് എന്റെ ദേഹത്ത് തൊടാനും, തഠവാനും, അനാവശ്യ സ്ഥലങ്ങളില്‍ പിടിക്കാനുമൊക്കെ ശ്രമിക്കും. അതുകൊണ്ടാണ് അയാള്‍ ഇവിടെ ലോഡ്ജിൽ വരുമ്പോഴൊക്കെ ഞാൻ റൂമിൽ ഇരിക്കാതൈ താഴെ റിസപ്ഷനിൽ പോയിരിക്കുന്നത്. അതാണ് എനിക്ക് സേഫ് ” അവള്‍ കരയുന്നത് പോലെ പറഞ്ഞു.

 

അപ്പോ ഞാൻ അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി ചിരിച്ചു. അപ്പൊ എനിക്ക് ഭ്രാന്ത് പിടിച്ചോന്ന് ചോദിക്കും പോലെ അവളെന്നെ തുറിച്ചു നോക്കി.

 

“എന്റെ ധ്വനി ഈ കാര്യം എന്തുകൊണ്ട്‌ നീ നേരത്തെ പറഞ്ഞില്ലേ…? ഇക്കാര്യം നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിനക്ക് ആ പെറ്റിഷൻ എഴുതേണ്ട കാര്യം പോലും ഇല്ലായിരുന്നു. നിന്നെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ച് ആ വീഡിയോയും എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.”

 

“ജിനു എന്താണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”

 

“എല്ലാം നിനക്ക് മനസ്സിലായിക്കോളും, നീ അയാളെ വിളിച്ച് വേഗം ഇങ്ങോട്ട് വരാൻ പറ.”

 

“ജിനു —”

 

“ഞാനും ഈ റൂമിൽ, ബാത്റൂമിൽ തന്നെ ഉണ്ടാവും. നീ ഒന്നും വിചാരിച്ച് പേടിക്കേണ്ട. അയാള്‍ വന്നു കഴിഞ്ഞ് നിന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോ നീ റൂമിൽ നിന്നും പുറത്തേക്ക്‌ മാത്രം ഓടി പോകരുത്, കഴിയുന്നത് പോലെ അയാളെ തടയാൻ മാത്രം ശ്രമിച്ചാൽ മതി. ഞാൻ അതൊക്കെ വീഡിയോ എടുക്കാം. പിന്നെ അയാള്‍ എന്നെ കാണുന്നത് വരെ നീയായിട്ട് അയാളോട് എന്നെക്കുറിച്ചൊന്നും പറയരുത്.”

 

എന്റെ പ്ലാൻ എന്താണെന്ന് അറിഞ്ഞപ്പോ അവളുടെ പേടി പെട്ടന്ന് മാറി. പക്ഷേ അപ്പോഴും ടെൻഷൻ അവള്‍ക്ക് ഉണ്ടായിരുന്നു.

 

“അയാള്‍ നിന്നെ ഇതുവരെ റേപ് ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ലല്ലോ..?” ഞാൻ ചോദിച്ചു.

 

“ഇതുവരെ ഇല്ല. പക്ഷെ ഞാൻ ആരോടും പരാതി പറയാത്തത് കൊണ്ട്‌ അയാളുടെ ധൈര്യം കൂടിക്കൂടി വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം താഴെ റിസപ്ഷനിൽ വച്ച് പോലും അയാള്‍ ചാൻസ് കിട്ടിയപ്പോ എന്റെ… എന്റെ ടോപ്പിനകത്ത് കൈയിട്ട് പിടിച്ചു. ഞാൻ പേടിച്ച് പുറത്തേക്ക്‌ ഓടിപ്പോയി നിന്നു. ഇനി ചാൻസ് കിട്ടുമ്പോ നിന്നെ ഇതിലും കൂടുതൽ ചെയ്യുമെന്ന് പറഞ്ഞ്‌ ചിരിച്ചിട്ടാണ് അയാള്‍ പോയത്.”

 

“ധ്വനി ഒന്നും വിചാരിച്ച് പേടിക്കേണ്ട. നിന്റെ റേപ് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ ഇടപെടാം.” ഞാൻ അവളെ ധൈര്യപ്പെട്ടുത്തി.

 

“ശെരി ജിനു, ഞാൻ മാമനെ വിളിക്കാം. ഇങ്ങോട്ട് റൂമിൽ വരാൻ പറഞ്ഞാൽ അയാള്‍ പെട്ടന്ന് തന്നെ വന്നിരിക്കും. ഒരു സംശയവുമില്ല. പക്ഷേ എങ്ങോട്ടെങ്കിലും പുള്ളി പോയിട്ടുണ്ടെങ്കിൽ ലേറ്റാവാനും സാധ്യതയുണ്ട്.”

 

“അയാള്‍ എപ്പോ വേണേലും വന്നോട്ടെ, നീ വിളിക്ക്.” ഞാൻ പറഞ്ഞു.

 

ഉടനെ അവള്‍ മൊബൈൽ എടുത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തി കൊണ്ട്‌ അയാളുടെ കോൾ ഇങ്ങോട്ട് വന്നു.

 

“മാമനാണ്…!” ആശ്ചര്യത്തോടെ അവള്‍ ഡിസ്പ്ലേയിൽ നോക്കി പറഞ്ഞു. “എന്താ ചെയ്യേണ്ടത്..?” അവള്‍ പേടിയോടെ ചോദിച്ചു.

 

“ഇത് വളരെ നല്ല കാര്യമായി പോയി.” ഞാൻ പെട്ടന്ന് സന്തോഷത്തോടെ ചിരിച്ചു. “ധ്വനി കോൾ എടുത്തിട്ട് സാധാരണയായി സംസാരിക്ക്. നീ എവിടെയാണെന്ന് അയാള്‍ ചോദിച്ചാൽ, ചെറിയ തലവേദന കാരണം റൂമിൽ വന്നെന്ന് പറ. പിന്നെ നമ്മൾ നേരത്തെ പ്ലാൻ ചെയ്തത് പോലെ ഒന്നും പറയേണ്ട കാര്യമില്ല.”

 

“അപ്പോ മാമനോട് അത്യാവശ്യമായി സംസാരിക്കാനുണ്ടെന്നൊന്നും പറയേണ്ട കാര്യമില്ലേ…? ഇങ്ങോട്ട് വരാൻ പറയണ്ടേ..?” അവൾ സംശയത്തോടെ ചോദിച്ചു.

 

“വേണ്ട ധ്വനി. നീ പറഞ്ഞത് പോലത്തെ ആള് തന്നെയാണ് നിന്റെ മാമനെങ്കിൽ നീ വിളിക്കാതെ തന്നെ അയാള്‍ ഇങ്ങോട്ട് വന്നോളും. എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കാൻ പോകുകയാണ്. കോൾ എടുക്ക്. എന്നിട്ട് സ്പീക്കറിലിട്.” ഞാൻ പിന്നെയും ചിരിച്ചു.

 

ഒന്നും മനസ്സിലാവാതെ അവള്‍ തലയാട്ടി. പക്ഷേ ആ കോൾ അറ്റൻഡ് ചെയ്തിട്ട് അവള്‍ വേഗം സ്പീക്കറിലിട്ടു.

 

“ഹലോ മാമാ..!” അവള്‍ വെറുപ്പോടെ സംസാരിച്ചു.

 

“എന്റെ ലഡു, എവിടെയാണ് നീ..?” ഒരു പരുക്കന്‍ ശബ്ദം വളരെ റോമാന്റിക്കായി ഹിന്ദിയില്‍ ചോദിച്ചു.

 

ഞാൻ അന്തംവിട്ട് അവളെ നോക്കി, “ലഡു വോ..?” ശബ്ദം ഇല്ലാതെ  ചുണ്ടുകൾ മാത്രം അനക്കി ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് പൊട്ടി വന്ന ചിരി അടക്കി പിടിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് എന്റെ വായ പൊത്തി പിടിച്ചു.

 

ധ്വനിയുടെ മുഖം പെട്ടന്ന് ചുവന്ന് തുടുത്ത് പഴുത്ത തക്കാളി പോലെയായി പോയി. എന്റെ ചിരി കണ്ടിട്ട് ദേഷ്യം അഭിനയിച്ച് അവള്‍ കണ്ണുരുട്ടി കാണിച്ചു.

 

“തലവേദന കാരണം കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിൽ വന്നു മാമാ. എന്തിനാ വിളിച്ചത്..?” അപ്പോഴും വായ പൊത്തി ചിരിക്കുന്ന എന്റെ മുഖത്ത് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി ധ്വനി തിരിച്ച് ഹിന്ദിയില്‍ സംസാരിച്ചു.

 

“ഓഹ് ഹൊ ഹോ…!” അയാള്‍ കുതിര ചിനക്കുന്ന പോലെ ഭയങ്കര സന്തോഷത്തില്‍ ചിരിച്ചു. “ഹയ്യാ, എന്റെ ജിലേബി റൂമിലാണേ ഉള്ളത്..!! ശെരി ശെരി, ഞാൻ ഇവിടെ താഴെ ഉണ്ട്. നിന്നെ ഇവിടെ കാണാത്തത് കൊണ്ടാണ് വിളിച്ചത്.” അയാള്‍ സന്തോഷത്തോടെ പിന്നെയും കുതിര ചിനക്കുന്നത് പോലെ ചിരിച്ചു.

 

“ശെരി ഞാൻ ഇപ്പൊ തന്നെ താഴെ വരാം മാ—”

 

ഞാൻ വെപ്രാളം പിടിച്ച് അവളോട് അബദ്ധം ഒന്നും കാണിക്കലേന്ന് എന്റെ കൈ വയലന്റായി ആട്ടി കൊണ്ട്‌ ആംഗ്യം കാണിച്ചു. അപ്പോഴാണ് അവള്‍ക്ക് പറ്റിയ അബദ്ധം അവള്‍ക്ക് മനസിലായത്. അവള്‍ പെട്ടന്ന് തലയ്ക്ക് കൈ വച്ചു പോയി.

 

“ഓഹ് ഹൊ ഹോ…,” അവളുടെ മാമന്‍ കുതിര പിന്നെയും ചിനച്ചു. “വേണ്ട വേണ്ട ഗുലാബ് ജാമുൻ, നീ താഴെ ഒന്നും വരേണ്ട. റൂമിൽ തന്നെ റെസ്റ്റ് എടുത്തോ. എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് സംസാരിക്കാനുണ്ട് ഞാൻ നിന്റെ റൂമിലേക്ക് വരാം.” അവളുടെ മാമൻ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു.

 

അതുകേട്ട് ഞാനും ധ്വനിയും വിടര്‍ന്ന കണ്ണുകളോടെ പരസ്പരം നോക്കി.

 

“ഭാഗ്യം..” ശബ്ദമില്ലാതെ എന്റെ തള്ള വിരൽ ഉയർത്തി കാണിച്ച് കൊണ്ട്‌ ഞാൻ അവളോട് പറഞ്ഞു.

 

“ശെരി മാമാ ഞാൻ റൂമിൽ വെയിറ്റ് ചെയ്യാം.” ധ്വനി വെറുപ്പോടേ പറഞ്ഞിട്ട് എന്നെ നോക്കി.

 

എനിക്ക് അപ്പോഴാണ് സമാധാനമായത്.

 

“ലഡു, ഞാൻ ലിഫ്റ്റിൽ കേറി കഴിഞ്ഞു. ഇപ്പൊ അവിടെ എത്തും.” അവളുടെ മാമൻ ലോട്ടറിയടിച്ചത് പോലെ ചിരിച്ചിട്ട് കോൾ കട്ടാക്കി.

 

“ലഡു, ജിലേബി, ഗുലാബ് ജാമുന്‍…..!!!?” ഞാൻ അവളെ നോക്കി കളിയാക്കി. എന്നിട്ട് സഹിക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു.

 

“ജിനു… വേണ്ട…..!!” ഞാൻ കളിയാക്കിയത് കൊണ്ട്‌ നാണം വന്ന് തക്കാളി പഴം പോലെ ചുവന്നു തുടുത്ത മുഖത്തോടെ അവള്‍ മുഖം വീർപ്പിച്ച് പറഞ്ഞു. പക്ഷേ എന്റെ ചിരി കണ്ടിട്ട് പെട്ടന്ന് അവളും ചിരിച്ചുപോയി.

 

അന്നേരം പുറത്ത്‌ അവളുടെ മാമൻ നല്ല ശബ്ദത്തോടെ നടന്നു വരുന്നത് ഞങ്ങൾക്ക് കേട്ടു.

 

അപ്പോഴും എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ എന്റെ ചുണ്ടുകൾ ഇറുക്കിയടച്ച് പിടിച്ചിട്ട് വേഗം ചെന്ന് ബാത്റൂമിൽ കേറിയിട്ട് ഡൊറിനെ വെറുതെ അടച്ച് ചേര്‍ത്ത് വച്ചു.

 

എന്നിട്ട് ശബ്ദമില്ലാതെ കുറേനേരം ഞാൻ ചിരിച്ചു.

 

എന്റെ പുണ്യാളന്‍മാരേ എന്ത് പരീക്ഷണമാണിത്. ഞാൻ ഏതോ സീരിയസ് വില്ലൻ ആയിരിക്കുമെന്ന് വിചാരിച്ചപ്പോ ഇങ്ങനത്തെ ഒരു കോമഡി വില്ലനെ ആണല്ലോ കിട്ടിയത്. എന്തായാലും ധ്വനി ഇത്രമാത്രം പേടിക്കുന്ന സ്ഥിതിക്ക് അയാളെ നിസാരമായി എടുക്കാൻ ഞാൻ തയ്യാറായില്ല. ബാത്റൂമിൽ ഞാൻ അനങ്ങാതെ നിന്നു.

 

“ഓഹ് ഹൊ ഹോ… എന്റെ ഗുലാബ് ജാമുന്‍ എനിക്കുവേണ്ടി ഡോർ തുറന്നിട്ടാണ് കാത്തിരിക്കുന്നത്, അല്ലേ..! എനിക്ക് ഇഷ്ടമായി, ഇഷ്ടായി.”

 

ധ്വനിയുടെ മാമൻ റൂമിൽ കേറി വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം എനിക്ക് കേട്ടു.

 

“എന്താ മാമാ ഇത്, എന്നെ തൊടാൻ പാടില്ലെന്ന്‌ ഞാൻ എത്ര വട്ടമാ പറഞ്ഞിട്ടുള്ളത്..!!” ധ്വനി ദേഷ്യത്തില്‍ ചീറുന്നത് കേട്ടു

 

“നീയെന്താ കന്യകയായി തന്നെ ചാവാൻ തീരുമാനിച്ചിരിക്കുകയാണോടി..?” ഒടുവില്‍ അയാള്‍ സീരിയസ്സായി സംസാരിക്കുന്നത് ഞാൻ കേട്ടു.

 

ഞാൻ പതിയെ ബാത്റൂം വാതിൽ പൊടിക്ക് തുറന്ന് ഗ്യാപ്പിലൂടോ നോക്കി.

 

ധ്വനി ഐഡിയയിൽ ബാത്റൂം ഭാഗത്തേക്ക് തിരിഞ്ഞാണ് നിന്നിരുന്നത്. അവളുടെ മാമൻ ബാത്റൂമിന് പുറം തിരിഞ്ഞും. ധ്വനി ഇങ്ങോട്ട് നോക്കിയാൽ എന്നെ കാണാന്‍ കഴിയുമായിരുന്നു, പക്ഷേ അവളുടെ മാമൻ അലർട്ടാവുമെന്ന് പേടിച്ചായിരിക്കും, അല്ലെങ്കിൽ അവളുടെ മാമാന്റെ തോന്ന്യാസം കാരണം അവള്‍ പേടിച്ച് ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം തന്നെ മറന്ന് പോയിട്ടുണ്ടാവാം.

 

അവളുടെ മാമനെ കാണാന്‍ ഒരു ജിം മാസ്റ്റർ പോലെയാണ് തോന്നിയത്‌. നല്ല മസിലൊക്കെ ഉണ്ടായിരുന്നു.

അയാള്‍ക്ക് എന്നെക്കാളും പൊക്കം കുറവായിരുന്നു. എന്റെ കഴുത്ത് വരെയേ കാണൂ. പക്ഷേ അവളേക്കാളും രണ്ട് ഇഞ്ച് പൊക്കം കൂടുതൽ ഉണ്ടായിരുന്നു. തോള്‍ വരെ ഇറക്കമുള്ള തലമുടി കാരണം പുറകില്‍ നിന്ന് നോക്കാൻ തന്നെ നല്ല സ്റ്റൈലായിരുന്നു. വിലപിടിപ്പുള്ള ഒരു കൂളിംഗ് ഗ്ളാസ് അയാളുടെ തലയില്‍ കേറ്റി വച്ചിട്ടുണ്ടായിരുന്നു. ഒരു ടൈറ്റ് ടീ ഷര്‍ട്ടും ട്രാക്ക് പാന്റുമായിരുന്നു അയാളുടെ വേഷം.

 

ശെരിക്കും പറഞ്ഞാൽ, പുറകില്‍ നിന്ന് നോക്കാൻ തന്നെ നല്ലോരു ഗ്ലാമര്‍ താരത്തെ കാണുന്നത് പോലെ എനിക്ക് തോന്നിപ്പോയി.

 

“തൊടരുതെന്ന് പറഞ്ഞില്ലേ..!” ധ്വനി ദേഷ്യപ്പെടുന്നത് കേട്ടാണ് ഞാൻ അയാളുടെ ചെയ്‌തികളിലേക്ക് ശ്രദ്ധ തിരിച്ചത്. ഒപ്പം എന്റെ മൊബൈൽ കൈയിലെടുത്ത് വേഗം ഞാൻ ക്യാമറ ഓണാക്കി വീഡിയോ മോഡിലുമിട്ടു.

 

“എന്റെ ജിലേബി, നിന്നെ എത്ര വേണമെങ്കിലും ഞാൻ പഠിപ്പിക്കാമെന്ന് പറഞ്ഞതല്ലേ, കുറച്ച് ദൂരെ എവിടെയെങ്കിലും ഒരു വീടും വാങ്ങി നിന്റെ പേരില്‍ തന്നെ റജിസ്റ്റർ ചെയ്തും തരാം. പിന്നെ എന്റെ വെപ്പാട്ടിയായിട്ട് വേണ്ട, നിന്റെ മാമി അറിയാതെ നിന്നെ ഞാൻ കല്യാണവും കഴിക്കാം, പോരെ. ഇതിൽ കൂടുതൽ എന്താണ് നിനക്ക് വേണ്ടത്..? നീ പറ, അതും ഞാൻ ചെയ്തു തരാം”, അയാള്‍ പ്രലോഭിപ്പിച്ചു കൊണ്ട്‌ പെട്ടന്ന് അവളുടെ വയറിൽ കേറി പിടിച്ചു.

 

“എനിക്കൊന്നും വേണ്ട, എന്നെ വെറുതെ വിട്ടാൽ മതി. ഞാൻ എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം, പ്ലീസ്.” ധ്വനി പേടിച്ച് വിരണ്ട് അയാളുടെ കൈ അവളുടെ വയറിൽ നിന്നും തട്ടി മാറ്റി.

 

“ഓഹ് ഹൊ ഹോ.. അങ്ങനെ ഒന്നും നിനക്ക് എങ്ങോട്ടെങ്കിലും പോയി ജീവിക്കാൻ കഴിയില്ല എന്റെ ലഡു.” അയാള്‍ കുതിര പോലെ ചിരിച്ചുകൊണ്ട് പെട്ടന്ന് ചാടിക്കേറി അവളുടെ മുലയിൽ പിടിച്ചു.

 

ധ്വനി അലറി കരഞ്ഞു കൊണ്ട്‌ വെപ്രാളപ്പെട്ട് പുറകോട്ട് ചാടി മാറി നിന്നിട്ട് ഭയങ്കര പേടിയോടെ അയാളെ നോക്കി.

 

എനിക്ക് ദേഷ്യം സഹിക്കാതെ ചാടിപ്പോയി അയാളെ അടിക്കാൻ തോന്നിയെങ്കിലും മനസ്സിൽ അവളോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ എല്ലാം വീഡിയോ പിടിച്ചു.

 

“ഞാൻ ഇനി ഇവിടെ നില്‍ക്കില്ല. എങ്ങോട്ടെങ്കിലും ഞാൻ ഇറങ്ങി പോകും.” കണ്ണുനീർ വാർത്തു കൊണ്ട്‌ ധ്വനി എങ്ങി കരഞ്ഞു.

 

“അതൊന്നും പറ്റില്ലടി നിനക്ക്. നിന്നോട് പണ്ടേ ഞാൻ പറഞ്ഞിട്ടില്ലേ, നിന്നെ പറ്റിച്ച് കുറെ മുദ്ര പാത്രങ്ങള്‍ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ടെന്ന്. അതൊക്കെ വച്ച് നിന്നെ ഞാൻ ജയിലില്‍ കേറ്റും. ജയിലില്‍ കേറിയാല്‍ ചിലപ്പോ പോലീസുകാരൊക്കെ നിന്നെ കൈ വച്ചെന്നിരിക്കും. അത് വേണ്ടെങ്കിൽ മര്യാദയ്ക്ക് എന്റെ ഇഷ്ടത്തിന് എന്റെ കൂടെ നിന്ന് സുഖിച്ചു ജീവിച്ചോ. ഇനി നീ തീരുമാനിക്ക് പെണ്ണേ, സുഖിച്ച് ജീവിക്കണോ അതോ ജയിലില്‍ പോണോ.” അയാള്‍ പിന്നെയും അവളുടെ മുലയിൽ പിടിക്കാൻ ശ്രമിച്ചു.

 

പക്ഷേ അത് പ്രതീക്ഷിച്ച ധ്വനി പെട്ടന്ന് സൈഡിലേക്ക് ചാടി മാറി നിന്നു. എന്നിട്ട് ശെരിക്കും പേടിച്ച് വിറച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി.

 

“പിന്നേ ഒരു കാര്യം കൂടി ഞാൻ ഇപ്പൊ വ്യക്തമായി നിന്നോട് പറയാം. നിന്റെ സമ്മതത്തോടെ നിന്നെ എല്ലാം ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചാണ് ഇത്രയും കാലം ഞാൻ ക്ഷമിച്ചത്, പക്ഷേ അത് വെറും അബദ്ധമായി പോയെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി. അതുകൊണ്ട്‌ എനിക്കിനി നിന്റെ സമ്മതമൊന്നും വേണ്ട, നിന്നെ ഞാൻ ജയിലില്‍ കേറ്റുന്നതിന് മുമ്പ്‌ എന്റെ ആഗ്രഹം എല്ലാം ഞാൻ സാധിച്ചിരിക്കും.” അയാള്‍ കലി കേറി ചീറി. “അതുകൊണ്ട്‌ ഒരു ലാസ്റ്റ് ചാൻസ് ഞാൻ തരാം. ഇപ്പൊ എന്റെ കൂടെ കിടന്ന് സുഖിക്കാൻ തയ്യാറാണോ അതോ ഇന്നു തന്നെ ജയിലില്‍ പോകുന്നോ…?”

 

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത തെളിവുകൾ എല്ലാം അയാളുടെ സ്വന്തം വായ്മൊഴിയായി തന്നെ കിട്ടുമെന്ന് ഞാൻ കരുതിയതല്ല. ഇത്രയും തെളിവുകൾ തന്നെ എനിക്ക് ധാരാളമാണ്. ഇനി വെറുതെ ആ പാവത്തിനെ അയാള്‍ക്ക് മുന്നില്‍ ഇട്ടു കൊടുക്കുന്നത് ശെരിയല്ല.

 

ബാത്റൂം വാതിൽ പതിയെ തുറന്ന് ഞാൻ പുറത്തേക്ക്‌ വരുന്നത് കണ്ടിട്ട് ധ്വനി ആശ്ചര്യപ്പെട്ട് കരച്ചില്‍ നിര്‍ത്തി വായും പൊളിച്ച് നിന്നു. എന്നിട്ട് പെട്ടന്ന് ആശ്വാസവും സന്തോഷവും അവളുടെ മുഖത്ത് നിറഞ്ഞു വന്നു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഭയമൊക്കെ മാറി അവളുടെ വിറയലും പതിയെ കുറഞ്ഞു വന്നു.

 

പാവം, ശെരിക്കും പേടി കാരണം ഞാൻ ഇവിടെ ഉണ്ടായിരുന്ന കാര്യം അവള്‍ മറന്നു പോയിട്ടുണ്ടാവും.

 

“ഹലോ കുതിരക്ക് ജനിച്ച പന്നി.” അയാളുടെ തൊട്ട് പുറകില്‍ നിന്നിട്ട് ഞാൻ ദേഷ്യത്തില്‍ വിളിച്ചു.

 

അയാള്‍ പെട്ടന്ന് പേടിച്ച് വെട്ടി തിരിഞ്ഞ് മിഴിച്ചു നോക്കി. ഞാൻ എങ്ങനെയാണ് ഇവിടെ വന്നതെന്ന്‌ മനസ്സിലാവാതെ അയാള്‍ അന്തംവിട്ടെങ്കിലും, അയാള്‍ക്ക് തൊട്ട് മുന്നില്‍ തന്നെ ആരോ ഒരാള്‍ നില്‍ക്കുന്നത് പ്രതീക്ഷിക്കാതെ കണ്ടപ്പോ അയാള്‍ പേടിച്ച് എന്തോ ശബ്ദമുണ്ടാക്കി കൊണ്ട്‌ പുറകോട്ട് ചാടി. ഞാനും അതേ സ്പീഡിൽ മുന്നോട്ട് നീങ്ങി, അയാള്‍ ചാടി താഴെ നില്‍ക്കുന്നതിന് മുമ്പ്‌ എന്റെ കാല് നീട്ടി അയാളുടെ കാലിനെ തട്ടി വിട്ടു. അപ്പൊ തറയിൽ കാല് കുത്തുന്നതിന് പകരം, അയാള്‍ കരഞ്ഞ് വിളിച്ചുകൊണ്ട് ചന്തി കുത്തിയാണ് മലര്‍ന്നടിച്ച് വീണത്.

 

ഉയരമുള്ള മരത്തിൽ നിന്നും പഴുത്ത ചക്ക സിമന്റ് തറയില്‍ വീണത് പോലത്തെ ശബ്ദം കേട്ടും, അയാളുടെ വേദനാജനകമായ വീഴ്ചയും കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല.

 

ധ്വനിയും അയാളുടെ മാമാന്റെ വീഴ്ച കണ്ടിട്ട് അവള്‍ക്ക് കഠിനമായി വേദനിച്ച പോലെയാണ് അവളുടെ ഹൃദയത്തിൽ കൈ വച്ചുകൊണ്ട്‌ ദയയോടും സങ്കടത്തോടും അവളുടെ മാമനെ നോക്കി നടുങ്ങി നിന്നത്.

 

അയാളുടെ തല ശെരിക്കും നിലത്തിടിച്ച് പന്ത് പോലെ മുകളിലേക്ക് ചെറുതായി തെറിച്ച ശേഷം പിന്നെയും നിലത്തിടിച്ച് കിടന്നു. അയാളുടെ ചന്തിയും മുതുകും പൊളിഞ്ഞ് ചിതറി പോകുന്നത് പോലത്തെ അടിയാണ് കിട്ടിയത്.

 

“അമ്മേ……!!” അയാള്‍ വേദന കാരണം തൊണ്ട കീറി ഒരിക്കൽ അലറി. എന്നിട്ട്  ശ്വാസം കിട്ടാതെ കുറേനേരം അയാള്‍ എന്തൊക്കെയോ പരാക്രമം കാണിച്ചു. ശേഷം ബോധം പോയത് പോലെ അയാള്‍ അനങ്ങാതെ കിടന്നു.

 

ഹോ, ഇത്രത്തോളം അല്ലെങ്കിലും ഇതേ പോലത്തെ വേദന ഞാൻ ഒരിക്കൽ അനുഭവിച്ചതാണ്. പക്ഷേ ഭാഗ്യത്തിന്‌  എന്റെ തല ഞാൻ എങ്ങനെയോ പൊക്കി പിടിച്ചിരുന്നത് കൊണ്ട്‌ മാത്രം ഇയാള്‍ക്ക് കിട്ടിയത് പോലത്തെ അടി എന്റെ തലയ്ക്ക് കിട്ടിയില്ല. ശെരിക്കും ഞാൻ അനുഭവിച്ചതിന്റെ മൂന്നിരട്ടി വേദനയാണ് ഇപ്പോൾ അയാള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നറിയാം.

 

പുറന്തലയിൽ ഇങ്ങനത്തെ അടി കിട്ടിയാൽ പ്രശ്നമാണ്, പക്ഷേ അയാളുടെ തല ചെറുതായി മാത്രം പൊട്ടി കുറച്ച് രക്തം പുറത്തേക്ക്‌ വന്നത് കണ്ടപ്പോ എനിക്ക് കുറച്ച് സമാധാനമായി. അകത്ത് ബ്ലോക്ക് സംഭവിച്ചാല്‍ മാത്രമാണ് വലിയ പ്രശ്നം ഉണ്ടാവുക. പക്ഷേ ഇപ്പൊ ചെറിയ പൊട്ടൽ ഉണ്ടായിരുന്നാൽ പോലും, അയാള്‍ക്ക് എഴുന്നേല്‍ക്കാനും സംസാരിക്കാനും കഴിയുമെങ്കിൽ പേടിക്കേണ്ട കാര്യമില്ല.

 

ഞാൻ അയാളെ തന്നെ സൂക്ഷിച്ച് നോക്കി നിന്നു. വേണ്ടിവന്നാൽ താല്‍ക്കാലികമായി കൊടുക്കാനുള്ള മരുന്നൊക്കെ എന്റെ വണ്ടിയില്‍ ഉള്ളത് കൊണ്ട്‌ പേടിയില്ല.

 

പക്ഷേ ധ്വനി നല്ല പേടിയോടെ അയാളെ നോക്കി കൊണ്ട്‌ വേഗം വന്ന് എന്റെ പുറകില്‍ നിന്നു.

 

“എന്താ പറ്റിയത്…!! അയാള്‍ ചത്തു പോയോ.” പേടിച്ച് വിറച്ച് കൊണ്ട്‌ ധ്വനി ചോദിച്ചു.

 

“ഇല്ല, പേടിക്കേണ്ട. അയാള്‍ ചത്തിട്ടൊന്നുമില്ല. ബോധം മാത്രം പോയി. ഇനി പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ അയാള്‍ ഉണരൂ, ഇല്ലെങ്കിൽ അപ്പൊ നോക്കാം.” അവളെ ഞാൻ ആശ്വസിപ്പിച്ചു. “പിന്നേ നീ ടെൻഷനടിക്കാതെ പോയി നിനക്ക് വേണ്ടതൊക്കെ പാക്ക് ചെയ്തോ, ഞാൻ താഴേ പോയി എന്റെ വണ്ടിയില്‍ നിന്നും വേണ്ട കുറച്ച് മരുന്നൊക്കെ എടുത്തോണ്ട് വരാം.”

 

അത്രയും പറഞ്ഞിട്ട് ഞാൻ അയാളെ നിസാരമായി തൂക്കിയെടുത്ത് കസേരയില്‍ കൊണ്ടിരുത്തി. അത്രയും ഭാരമുള്ള ആളിനെ ഞാൻ നിസാരമായി തൂക്കി കൊണ്ടുപോയതിനെ ധ്വനി ആശ്ചര്യത്തോടെ നോക്കി നിന്നിട്ട് അവൾ ചെന്ന് പാക്ക് ചെയ്യാൻ തുടങ്ങി.

 

ഞാൻ വേഗം പോയി എനിക്ക് വേണ്ട നാടൻ മരുന്നുകളും മറ്റ്‌ ചില സാധനങ്ങളും എടുത്തുകൊണ്ട് തിരികെ വന്നു. എന്നിട്ട് അയാളെ ഞാൻ സൂക്ഷ്മമായി പരിശോധിച്ച ശേഷം അയാളുടെ തലയിൽ പൊട്ടിയ ഭാഗം ഷേവ് ചെയ്തിട്ട് ഒന്നും കൂടി പരിശോധിച്ചു. എന്നിട്ട് എന്റെ രഹസ്യ മുറകൾ ഉപയോഗിച്ച് അയാളുടെ പല നാഡികളും ഞാൻ പരിശോധിച്ചു. അദേഹത്തിന്റെ പല ഭാഗത്തും ഞാൻ ചില പരിശോധനകൾ നടത്തി. അവസാനമായി അയാളുടെ രക്തം കുറച്ചെടുത്ത് ഞാൻ കൊണ്ടുവന്ന പല ദ്രാവകങ്ങിളിലും സ്റ്റെപ്പ് സ്റ്റെപ്പായി ചേർത്ത് പരിശോധിച്ചു.

 

“ഭാഗ്യം, അകത്ത് ഒന്നും പൊട്ടിയിട്ടില്ല.” എന്റെ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ഞാൻ ധ്വനിയോട് പറഞ്ഞു.

 

അവൾ വിസ്മയത്തോടേ ഞാൻ ചെയ്യുന്നതൊക്കെ നോക്കി നില്‍ക്കുകയായിരുനനു.

 

“അകത്ത് പൊട്ടലില്ലെന്ന് സ്കാൻ ഒന്നും ചെയ്യാതെ എങ്ങനെ പറയാന്‍ കഴിയും…!” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

 

“അതൊക്കെ കഴിയും. ഈ ദ്രാവകങ്ങൾ കണ്ടോ…?” ഞാൻ കൊണ്ടുവന്നിരൂന്ന ദ്രാവക കുപ്പികള്‍ കാണിച്ച് ഞാൻ പറഞ്ഞു. “എല്ല് പൊട്ടിയാൽ അതിന്റെ അകത്ത് നിന്നും വരുന്ന ചില പദാര്‍ത്ഥങ്ങൾ രക്തത്തിൽ കലരും. എന്റെ പരീക്ഷണങ്ങളിലൂടേ എനിക്കത് കണ്ടുപിടിക്കാൻ കഴിയും. നിന്റെ മാമാന്റെ ഈ രക്തത്തിൽ അങ്ങനെ ഒന്നും കണ്ടില്ല.” ഞാൻ വലുതായി വിവരിക്കാതെ സിംപിളായി അവള്‍ക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു കൊടുത്തു.

 

അതോടെ അവൾ ആശ്വാസത്തോടെ അവൾ നിര്‍ത്തിവെച്ചിരുന്ന പാക്കിങ് തുടർന്നു.

 

ഞാൻ അയാളുടെ മുറിവ് ക്ലീൻ ചെയ്തിട്ട് എന്റെ മരുന്നുകള്‍ വച്ച് കെട്ടി. എന്നിട്ട് അയാളുടെ മുഖം മുകളിലേക്ക് മലർത്തി വച്ചിട്ട് ദ്രാവക രൂപത്തിലുള്ള രണ്ട് തരം മരുന്നുകൾ അയാളുടെ ചുണ്ടിനിടയിലൂടേ വായ്ക്കകത്തേക്ക് ഞാൻ ഇറ്റിച്ച് കൊടുത്തു. ശേഷം എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കി വച്ചിട്ട് അവളുടെ മാമനെ തന്നെ നോക്കി അയാള്‍ക്ക് എതിരായി കസേരയിട്ട് ഇരുന്നു.

 

ധ്വനി അവളുടെ സാധനങ്ങള്‍ എല്ലാം ഒറ്റ ബാഗില്‍ പാക്ക് ചെയ്ത ശേഷം ആ ബാഗുമായി എന്റെ പുറകില്‍ വന്ന്, ധൈര്യം കിട്ടാന്‍ വേണ്ടി എന്റെ തോളില്‍ പിടിച്ചുകൊണ്ട് നിന്നു.

 

കുറെ സമയം കൂടി കഴിഞ്ഞാണ് അയാള്‍ക്ക് ബോധം വന്നത്. അയാള്‍ മുരണ്ടു കൊണ്ട്‌ പതിയെ കണ്ണുകൾ തുറന്ന് വേദന സഹിക്കാൻ കഴിയാത്തത് പോലെ കസേരയില്‍ കൂനി ഒതുങ്ങി ഇരുന്നു. എന്നിട്ട് അയാളുടെ തലയിൽ ഉണ്ടാരുന്നു കെട്ടിൽ പതിയെ തടവി നോക്കി.

 

`ഹാ, എന്റെ ലഡുവിന് ബോധം വന്നല്ലോ..!” ഞാൻ ഇളിച്ചു കൊണ്ട്‌ പറഞ്ഞു. പുറകില്‍ ധ്വനി പെട്ടന്ന് ചിരി മറയ്ക്കാനെന്ന പോലെ ചുമച്ചു.

 

അയാള്‍ സ്ഥലകാല ബോധം ഇല്ലാത്ത പോലെ തല ചെറുതായി കുടഞ്ഞു. എന്നിട്ട് അംനീഷ്യ ബാധിച്ചത് പോലെ എന്നെ നോക്കി. പക്ഷേ അയാള്‍ക്കു അപ്പോഴും കൻഫ്യഷൻ മാറിയില്ലേ. അപ്പോഴാണ് പുറകില്‍ നില്‍ക്കുന്ന ധ്വനിയേ അയാള്‍ കണ്ടത്.

 

“നി എങ്ങനെ എന്റെ വീട്ടില്‍ വന്നു..? നിന്റെ മാമി നിന്നെ കണ്ടി—” പെട്ടന്ന് അയാള്‍ തല ഒന്ന് കൂടി കുടഞ്ഞു. പക്ഷേ തലയും ശരീരവും നന്നായി വേദനിച്ച് അയാള്‍ കരഞ്ഞു വിളിച്ചു.

 

ഒടുവില്‍ അയാളുടെ യഥാര്‍ത്ഥ ബോധം തിരികെ വന്ന് മറന്നുപോയ കാര്യങ്ങൾ എല്ലാം അയാള്‍ ഓര്‍ത്തു കൊണ്ട്‌ എന്നെ അല്‍പ്പം പേടിയോടെ നോക്കി.

 

“ആരാണ് നീ…?”  അയാള്‍ തലവേദന കാരണം ഉറക്കെ സംസാരിക്കാൻ കഴിയാതെ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

 

“ഞാൻ ആരെങ്കിലും ആവട്ടെ. പക്ഷേ കുറച്ച് വിഡിയോസ് ആദ്യം കാണൂ. എന്നിട്ട് നമുക്ക് സംസാരിക്കാം.” അതും പറഞ്ഞിട്ട് ആദ്യം അയാള്‍ ധ്വനിയോട് ചെയ്തതും സംസാരിച്ചതും ഒക്കെ വീഡിയോയിൽ ഞാൻ കാണിച്ചുകൊടുത്തു.

 

അപ്പോഴേ അയാളുടെ പകുതി ജീവൻ പോയി.

 

ശേഷം ഞാൻ ധ്വനിയോട് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ഒക്കെ, അവളുടെ മാമന് എതിരായി പരാതി രൂപത്തിൽ പറയുന്ന വീഡിയോസും ഞാൻ കാണിച്ചു കൊടുത്തു.

 

അതില്‍ – അവളുടെ മാമൻ അവളുടെ ചെറുപ്പം തൊട്ടേ അവളെ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിച്ചും.. കമ്പി, സ്പൂണ്, കരണ്ടി പഴുപ്പിച്ച് പൊള്ളിച്ച് ടോർച്ചർ ചെയ്തതായും, അവള്‍ക്ക് പത്ത് വയസ്സുള്ള കാലം തൊട്ടെ അവളുടെ മാമൻ അവളെ റേപ്പ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതായും, പിന്നെ കാലി മുദ്ര പത്രത്തിൽ ഒപ്പ് വാങ്ങിയിട്ട് ഭീഷണി പെടുത്തുന്നതായും, അയാളുടെ വെപ്പാട്ടിയാവാൻ സമ്മതിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിപ്പെട്ടു കൊണ്ടുള്ള വീഡിയോ ആയിരുന്നു.

 

“ഞാനല്ല അവളെ പൊള്ളിച്ചത്, അവളുടെ ഭ്രാന്തൻ തന്തയാണ് അങ്ങനെയൊക്കെ ചെയ്തത്.” അയാള്‍ പേടിച്ച് വിറച്ചുകൊണ്ട് അലറി.

 

“ആണോ ജിലേബി..? പക്ഷേ നിങ്ങളല്ലേ അതൊക്കെ ചെയ്തതെന്ന് തെളിവണ്ടോ..?” അയാളോട് ഞാൻ ചോദിച്ചു.

 

അയാള്‍ വിളറി വെളുത്തു പോയി.

 

“പക്ഷേ എന്റെ ലഡു മോനെ, നിങ്ങൾക്ക് എതിരായുള്ള തെളിവുകളുടെ കൂട്ടത്തിൽ അവളുടെ ദേഹത്ത് മുഴുവനുമുള്ള പൊള്ളലൊക്കെ കാണിച്ചു കൊടുത്താൽ മതി. നിങ്ങൾ ജയിലില്‍ പോകും. പിന്നെ ഒരിക്കലും പുറംലോകം കാണില്ല. നിങ്ങളുടെ ഭാര്യയും മക്കളും പോലും നിങ്ങളെ കാർക്കിച്ചു തുപ്പും. നിങ്ങളുടെ വൃത്തികെട്ട സ്വഭാവം മനസ്സിലാക്കുന്ന നാട്ടുകാർ നിങ്ങളെ കണ്ടാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലും. നിങ്ങളുടെ ഭാര്യയും മക്കളെയും പോലും നാട്ടുകാർ വെറുതെ വിടില്ല. അതാണോ നിങ്ങള്‍ക്ക് വേണ്ടത്. നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം ” ഞാൻ ക്യാഷ്വലായി പറഞ്ഞു.

 

“അയ്യോ സാർ…. എന്നെ ദ്രോഹിക്കരുത്…!” അയാള്‍ ശെരിക്കും ഭയന്നു പോയി കരയുന്നത് പോലെ പറഞ്ഞു.

 

“പിന്നേ നിങ്ങള്‍ക്ക് ഒരു ഇൻസ്പെക്ടർ കൂട്ടുകാരന്‍ ഉണ്ടെന്ന ധൈര്യത്തിലല്ലേ ധ്വനിയേ ജയിലില്‍ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിത്..?”

 

അയാളോട് ചോദിച്ചിട്ട് ഞാൻ എന്റെ മൊബൈൽ എടുത്ത് ഒരു കോൾ ചെയ്തിട്ട് സ്പ്പീക്കറിലിട്ടു.

 

“ഹലോ ജിനു,” അപ്പുറത്ത് കോൾ എടുത്ത് ഒരാള്‍ സംസാരിച്ചു.

 

“കമ്മിഷണര്‍ സർ…  ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണ്.”

 

അപ്പുറത്ത് പോലീസ് കമ്മിഷണര്‍ ആണെന്നറിഞ്ഞതും ധ്വനിയുടെ മാമന്‍ ഞെട്ടി ഭയന്ന് ശ്വാസം അടക്കിപ്പിടിച്ചിരുന്നു.

 

“പറയൂ ജിനു, എന്ത് സംശയമാണ് ഉള്ളത്..?”

 

“ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം മാമൻ 10 വയസ്സ് തൊട്ട് 28 വയസ്സ് വരെ ടോർച്ചർ ചെയ്യുകയും, സാഹചര്യം കിട്ടുമ്പോളൊക്കെ റേപ് ചെയ്യാൻ ശ്രമിച്ച് കൊണ്ടേ ഇരിക്കുകയും, പിന്നെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കാത്ത ആ ആളിന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുക…?” എന്റെ മൊബൈലിലൂടേ ഞാൻ ചോദിച്ചു.

 

“ഏതവനാ അങ്ങനെ ചെയ്തത്..? ആരുടെ തെണ്ടി പൊലയാടി മാമനാണ് അത്..?” പെട്ടന്ന് കമ്മീഷണര്‍ ഉഗ്ര കോപം കൊണ്ട്‌ ഭ്രാന്തമായി അലറി.

 

അയാളുടെ കോപം കേട്ട് ധ്വനിയും മാമനും വല്ലാതെ പേടിച്ചുപോയി. ഞാൻ പോലും ഞെട്ടി പോയി.

 

“അങ്ങനെ ആരെങ്കിലും ഉള്ളതായി ജിനുവിന് അറിയാമോ…?” അയാള്‍ പിന്നെയും അലറി. “അങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ കേസ് ഒന്നും ഞാൻ എടുക്കില്ല, അവനെ ഞങ്ങൾ രഹസ്യമായി പിടിച്ചുകൊണ്ട് പോയി എൻകൗണ്ടർ ചെയ്തിരിക്കും.” ഒടുവില്‍ ശബ്ദം താഴ്ത്തി അയാള്‍ രഹസ്യമായി പറഞ്ഞു.

 

ഇതൊക്കെ കേട്ടിരുന്ന ധ്വനിയുടെ മാമന്റെ കണ്ണുകൾ പേടിച്ച് പുറത്തേക്ക്‌ തള്ളി വന്നു. ഭയം കാരണം അയാളുടെ കണ്ണുകളിൽ നിന്നും കുടുകുടാന് കണ്ണുനീർ ഒലിക്കാൻ തുടങ്ങി.

 

ധ്വനി വിടര്‍ന്ന കണ്ണുകളോടെ എന്നെയും അവളുടെ മാമനേയും മാറിമാറി നോക്കി.

 

“കമ്മിഷണര്‍ സർ, എനിക്ക് നേരിട്ട് അറിയില്ല. എന്റെ ഒരു ഫ്രണ്ട് എന്നോട് ഒരു സംശയം പറഞ്ഞതാണ്. സത്യമാണോ എന്നറിയില്ല, ഞാൻ ആ ഫ്രണ്ടിനോട് കാര്യമായി സംസാരിച്ചിട്ട് പിന്നെ വിളിക്കാം.” ഞാൻ പുള്ളിയോട് പറഞ്ഞു.

 

“ഓക്കെ ജിനു. പക്ഷേ ഇത് സത്യം അല്ലെങ്കിൽ ഇങ്ങനത്തെ കാര്യത്തിൽ ആരോടും തമാശയായി പോലും പറഞ്ഞ്‌ നടക്കരുതെന്ന് നിങ്ങടെ ആ ഫ്രണ്ടിനോട് പറഞ്ഞേക്കു. അത് അയാള്‍ക്ക് ദോഷം മാത്രമേ ചെയ്യൂ. പിന്നെ ശെരിക്കും അങ്ങനെ ഒരു പൊലയാടി മാമൻ ഉണ്ടെങ്കിൽ അവന്‍ ഇനി ജീവിച്ചിരിക്കില്ല.” അത്രയും പറഞ്ഞിട്ട് അയാള്‍ കട്ടാക്കി.

 

“അയ്യോ.. സാർ… ദയവായി എന്നെ ആ കമ്മിഷണർക്ക് കാണിച്ചു കൊടുക്കല്ലേ. ഇനി ഞാൻ ഇങ്ങനെ തെറ്റൊന്നും ചെയ്യൂല്ലാ.” ധ്വനിയുടെ മാമൻ കുഞ്ഞുങ്ങളെ പോലെ അലറി കരഞ്ഞു. എന്നിട്ട് വേഗം കസേരയില്‍ നിന്നും താഴേക്ക് ഊർന്നിറങ്ങി എന്റെ കാലിൽ പിടിച്ചുകൊണ്ട് കരച്ചില്‍ തുടർന്നു.

 

ഞാൻ വെപ്രാളം പിടിച്ച് വേഗം പുറകോട്ട് മാറി. ധ്വനി അന്തംവിട്ട് നിന്ന് അവളുടെ മാമനെ നോക്കി.

 

“എന്നോട് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത്രയും കാലം നിങ്ങൾ ദ്രോഹിച്ച ധ്വനിയോടാണ് ക്ഷമ ചോദിക്കേണ്ടത്. അവൾ ക്ഷമിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്. നിങ്ങളെ ഞാൻ തെളിവുകൾ സഹിതം ആ കമ്മിഷണര്‍ക്ക് മുന്നില്‍ എത്തിച്ച് കൊടുക്കും. അതോടെ നിങ്ങടെ കാര്യം തീരും.” ഞാൻ അയാളെ പേടിപ്പിച്ചു.

 

“അയ്യോ…. പൊന്ന് മോളെ…. ഞാൻ അറിയാതെ ചെയ്തു പോയതാണേ… ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ലാ…. സത്യം, സത്യം. എന്നെ രക്ഷിക്കണം…. ആ കമ്മിഷണറോട് ഒന്നും പറയല്ലേ മോളെ….! നിന്റെ കൂട്ടുകാരാനോട് എന്നെ രക്ഷിക്കാൻ പറ മോളെ..! അയാള്‍ എന്നെ കൊന്നു കാളയും മോളെ….!!” അയാള്‍ ചാടി ഉരുണ്ട് ധ്വനിയുടെ കാലിൽ കെട്ടിപിടിച്ചു കൊണ്ട്‌ അലറിയലറി കരഞ്ഞു.

 

“അയ്യോ എന്താ മാമാ ഇത്…. എണീക്ക് മാമാ… ഞാൻ അങ്ങനെ—”

 

പെട്ടന്ന് താക്കീത് ചെയ്യും പോലെ ഞാൻ അവളെ തുറിച്ച് നോക്കിയതും ധ്വനി പെട്ടന്ന് വായടച്ചു. എന്നിട്ട് കാര്യം മനസ്സിലാക്കി അവള്‍ ഒന്ന് തലയാട്ടി.

 

“മാമനോട് ഞാൻ ക്ഷണിക്കാം. പക്ഷേ ആ മുദ്ര പത്രമൊക്കൈ എന്റെ മുന്നിലിട്ട് കത്തിച്ചു കളയണം.”

 

“ഞാൻ ചെയ്യാം മോളെ. ഇപ്പൊ തന്നെ ഞാൻ പോയി അതൊക്കെ എടുത്തോണ്ട് വരാം.” അയാള്‍ വേഗം എഴുനേറ്റ് നിന്നു.

 

“കഴിഞ്ഞില്ല മാമാ.” അവള്‍ പറഞ്ഞു. “അതൊക്കെ കത്തിച്ച ശേഷം ഞാൻ ഇദ്ദേഹത്തിന്റെ കൂടെ പോകും.” എന്റെ കൈയിൽ പിടിച്ചുകൊണ്ട് ധ്വനി പറഞ്ഞു.

 

അപ്പോ അവളുടെ മാമൻ ഞങ്ങളെ മാറിമാറി നോക്കി.

 

“എന്താ ഗുലാബ് ജാമുന്‍, അതിൽ എന്തെങ്കിലും പ്രശ്നമൂണ്ടോ…?” മൊബൈലില്‍ വെറുതെ കുത്തി കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഇല്ല സാർ, എനിക്കെന്ത് പ്രശ്നം. എനിക്കൊരു പ്രശ്നമൊന്നുമില്ല.” പേടിച്ച് വിറച്ച് അയാള്‍ പെട്ടന്ന് പറഞ്ഞു.

 

“പിന്നേ 35 ലക്ഷം വേണ്ടെ, ലഡു..? അതിന്റെ പലിശയും വേണ്ടെ…?” ഞാൻ അയാളോട് ചോദിച്ചു.

 

“അയ്യോ വേണ്ട സർ, വേണമെങ്കിൽ 35 ലക്ഷവും പലിശയും ഞാൻ അവള്‍ക്ക് അങ്ങോട്ട് കൊടുക്കാം.” അയാള്‍ തൊഴുത് കൊണ്ട്‌ പറഞ്ഞു.

 

“വേണോ ധ്വനി.” തീരുമാനം അവള്‍ക്ക് വിട്ടുകൊടുത്തു കൊണ്ട്‌ ഞാൻ അവളോട് ചോദിച്ചു.

 

“എനിക്ക് നിങ്ങളുടെ കാശൊന്നും വേണ്ട മാമാ.” ധ്വനി പെട്ടന്ന് പറഞ്ഞു. “എന്തായാലും ഇത്രയും കാലം നോക്കിയതിനും എന്നെ പഠിപ്പിച്ചതിനുമൊക്കെ നന്ദിയുണ്ട്, ഞാൻ ഒരിക്കലും മറക്കില്ല. പക്ഷേ ഇനി എന്നെ കുറിച്ച് നിങ്ങൾ  എവിടെയും അന്വേഷിക്കരുത്. എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ എന്റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ചിന്തിക്കുക പോലും ചെയ്യരുത്.”

 

“ഇല്ല മോളെ, ഇനി നിന്നെ കുറിച്ച് ചിന്തിക്കുക പോലുമില്ല.”

 

“ശെരി, പോയി ആ മുദ്ര പത്രങ്ങൾ എടുത്തോണ്ട് വരൂ.” ഞാൻ പറയേണ്ട താമസം അയാളുടെ വേദന പോലും വക വെക്കാതെ ഓടി ചെന്ന് വാതിൽ തുറന്നിട്ട് ആയാൾ പുറത്തേക്ക്‌ ഓടി പോയി.

 

ഒന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ ധ്വനി എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് അവള്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി.

 

“അയ്യേ, കരയുകയാണോ…? ഇത്രയും വർഷങ്ങൾ കരഞ്ഞതൊക്കെ മതി. ഇനി എന്റെ ലഡു കരയയരുത്. നിന്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞത് വിചാരിച്ച് സന്തോഷിക്കുകയാണ് വേണ്ടത്.” ഞാൻ അവളെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.

 

പക്ഷേ അവള്‍ എന്നെ പിടിച്ചു തള്ളി മാറ്റി കൊണ്ട്‌ എന്റെ മുഖത്തേക്ക് നോക്കി.

 

“ഇങ്ങനെ ലഡു ജിലേബി എന്നൊക്കെ വിളിച്ച് എന്നെ ചിരിപ്പിക്കല്ലേ ജിനു….,” അവൾ കണ്ണുനീർ ഒഴുക്കുന്നതിനിടയിലും ചിരിച്ചു.

 

എന്നിട്ട് അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ നെഞ്ചില്‍ മുഖമമർത്തി കരയാന്‍ തുടങ്ങി. ആദ്യം ചെറുതായി തുടങ്ങിയ കരച്ചില്‍ പോകെപ്പോകെ ശരീരം നന്നായി കുലുങ്ങുന്ന തരത്തിൽ ഏങ്ങലടിച്ചുള്ള വലിയ കരച്ചിലായി മാറി. വര്‍ഷങ്ങളായി അവള്‍ അടക്കി വച്ചിരുന്ന ഭയവും, സങ്കടവും, ഒറ്റപ്പെടലും, നിസ്സഹായതയുമൊക്കെ അവള്‍ കരഞ്ഞ് തീര്‍ക്കുകയായിരുന്നു.

 

ഞാൻ ഒന്നും മിണ്ടാതെ അവളെ എന്നോട് മുറുകെ ചേർത്ത് പിടിച്ചുകൊണ്ട് തലമുടിയും മുതുകിലും തടവി കൊടുത്തു കൊണ്ട്‌ നിന്നു.

 

ഒരുപാട്‌ നേരം കഴിഞ്ഞാണ് അവളുടെ കരച്ചില്‍ പതിയെ അടങ്ങി വരാൻ തുടങ്ങിയത്‌. ഒടുവില്‍ അവളുടെ കരച്ചില്‍ നിന്നു. പക്ഷേ ചെറുതായി ഏങ്ങിയേങ്ങി കൊണ്ടാണ് അവള്‍ നിന്നത്. അവസാനം അതും കൂടി മെല്ലെ മാറാൻ തുടങ്ങി.

 

ആ നിമിഷാണ് അവളുടെ മാമൻ പെട്ടന്ന് റൂമിൽ കേറി വന്നത്. പെട്ടന്ന് ധ്വനി എന്നെ വിട്ട് മാറി നിന്നിട്ട് കണ്ണും മുഖവും തുടച്ചു. അവളുടെ മാമൻ അവളെയും എന്നെയും മാറിമാറി ഒന്ന് നോക്കി, പക്ഷേ ഒന്നും ചോദിക്കാനും പറയാനുമുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.

 

അയാള്‍ ഒന്നും മിണ്ടാതെ പോയി റൂമിൽ ഉണ്ടായിരുന്ന സ്റ്റൗ കത്തിച്ചു. എന്നിട്ട് അയാള്‍ കൊണ്ടുവന്ന മുദ്ര പത്രങ്ങളും, പിന്നെ വേറെ എന്തൊക്കെയോ പേപ്പറും, ഫയലുകളും എല്ലാം ആ ടേബിളിന് മുകളില്‍ വച്ചശേഷം അതിൽ നിന്നും ഓരോന്നായി എടുത്ത് ധ്വനിയുടെ കൈയിൽ കൊടുത്തിട്ട് അത് എന്താണെന്നുള്ളതിന്റെ വിശദീകരണം കൊടുത്തു. ധ്വനി സമയമെടുത്ത് തന്നെ അതൊക്കെ നന്നായി പരിശോധിച്ച ശേഷം അതൊക്കെ ഓരോന്നായി കത്തിച്ചു കളയാന്‍ തുടങ്ങി.

 

എല്ലാം കത്തിച്ചു കളഞ്ഞ ശേഷം അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് നോക്കി. ധ്വനി സന്തോഷത്തോടേയും.. അവളുടെ മാമൻ പേടിച്ച് വിറച്ചു കൊണ്ടും.

 

കാര്യങ്ങൾ എല്ലാം ഇത്രയും സിമ്പിളായി സോള്‍വ് ആകുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചതല്ല. എന്തായാലും ഇത്ര ഈസിയായി തീര്‍ന്നത് കൊണ്ട്‌ എനിക്ക് സമാധാനം കിട്ടിയായിരുന്നു.

 

“ശെരി, നിങ്ങൾ പൊയ്ക്കോളു. പക്ഷേ ഇവിടെ സംഭവിച്ചതൊന്നും മറക്കരുത്. അറിയാതെ പോലും നിങ്ങൾ എന്തെങ്കിലും പെണ്ണിനോട് ചെറിയ തെറ്റ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞാൽ —” എന്റെ വിരലുകൾ കൊണ്ട്‌ അയാളെ വെടി വെക്കുന്നത് പോലെ ഞാൻ കാണിച്ചു. അയാളുടെ മുഖം വല്ലാതെ വിളറി പോയി.

 

“ഇല്ല സാർ, അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല. ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.” അയാള്‍ തൊഴുത് കൊണ്ട്‌ എന്നെയും ധ്വനിയേയും നോക്കി പറഞ്ഞു. എന്നിട്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് വിചാരിച്ച് വേഗം റൂമിൽ നിന്നും അയാള്‍ പുറത്തേക്ക്‌ പാഞ്ഞു.

 

അങ്ങനെ ധ്വനിയുടെ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് അവളെയും എന്റെ കൂടെ കൂട്ടി ഉച്ചക്ക് ഒരു മണിയോടെ ഒരു ഹോട്ടലിൽ കേറി ഫുഡ്ഡും കഴിച്ചിട്ട് ഞങ്ങൾ നാട്ടിലേക്ക് യാത്രയായി.

**********’***************

 

ഞങ്ങളുടെ യാത്ര തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഞാൻ ആദ്യം കണ്ട മാളിൽ വണ്ടി കൊണ്ടുപോയി പാർക്ക് ചെയ്തു. അവള്‍ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

 

“നിന്റെ ഈ നരച്ച പഴയ ഡ്രെസ്സും, പൊട്ടാറായ ചെരുപ്പുമൊന്നും ഇനി നിനക്ക് വേണ്ട. നിനക്ക് വേണ്ടതൊക്കെ ഇവിടെ നിന്നും നമുക്ക് വാങ്ങാം.” ഞാൻ അവളോട് പറഞ്ഞു.

 

അപ്പോ അവൾ മടിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു.

 

“മടിയൊന്നും വേണ്ട ധ്വനി.” അലിവോടേ ഞാൻ പറഞ്ഞു. “ഈ നിമിഷം നീ പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുകയാണ്, നീ പുതിയ ധ്വനിയായി മാറാൻ പോകുകയാണ്. അതുകൊണ്ട്‌ നിന്റെ സേർട്ടിഫിക്കറ്റ്സ് ഒഴികെ മറ്റുള്ളതൊക്കെ കളഞ്ഞേക്ക്. നിന്റെ കഴിഞ്ഞുപോയ ആ നരക ജീവിതത്തിന്റെ ഓര്‍മ്മകളും, അതിന്റെ കൂട്ടത്തിൽ ഈ മോശമായ ഡ്രെസ്സും ചെരുപ്പമൊക്കെ നീ ഇവിടെ തന്നെ കളയണം. പുതിയ ആളായി നീ മാറണം.”

 

ഉടനെ ധ്വനിയുടെ കണ്ണുകളിൽ ആത്മ വിശ്വാസം നിറഞ്ഞു. ദൃഢമായ തീരുമാനം എടുത്തത് പോലെ അവളുടെ ഭാവം തന്നെ പെട്ടന്ന് മാറി. ആത്മ വിശ്വാസത്തോടേയുള്ള ഒരു പുഞ്ചിരിയും അവളുടെ ചുണ്ടില്‍ വിരിഞ്ഞു. ഒപ്പം എന്നോട് അതിയായ വിശ്വാസവും മതിപ്പും അവളുടെ കണ്ണുകളിൽ നിറഞ്ഞു. കൂടാതെ എന്നോടുള്ള ആരാധന കൂടിയത് പോലത്തെ നോട്ടവും, ഗാഢമായ സ്നേഹം ഉള്ളില്‍ നിറഞ്ഞു കവിയുന്നത് പോലത്തെ ഒരു തിളക്കം അവളുടെ കണ്ണില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

 

“ശെരി എന്റെ ഹീറോ. എനിക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങിക്കാം,” അവള്‍ കുസൃതി ചിരിയോടെ പറഞ്ഞു.

 

“ഹീറോ യോ..?” അവളെ മിഴിച്ചു നോക്കി ഞാൻ തല ചൊറിഞ്ഞു.

 

അപ്പോ അവൾ കുണുങ്ങി ചിരിച്ചു. “മ്മ്, അതേ, നീ എന്റെ ഹീറോ തന്നെയല്ലേ..? നരകത്തില്‍ നിന്നും രക്ഷിച്ച എന്റെ ഹീറോ.”

 

“ധ്വനി, പ്ലീസ്.. അങ്ങനെ ഒന്നും വിളിക്കരുത്.” അസ്വസ്ഥതനായി ഞാൻ പറഞ്ഞു.

 

“എന്റെ ഇഷ്ട്ടം പോലെ തന്നെ ഞാൻ വിളിക്കും.” ചിരിച്ചുകൊണ്ടാണെങ്കീലും വാശിയോടെയാണ് അവൾ പറഞ്ഞത്.

 

“ശെരി വാ നമുക്ക് ചെന്ന് നിനക്ക് വേണ്ടതൊക്കെ വാങ്ങിക്കാം.” അവളുടെ വാശി പിടിച്ചുള്ള ഇരുപ്പ് കണ്ടിട്ട് അവളുടെ മനസ്സിനെ മാറ്റാൻ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ കാര്യം മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ജിനു, ഞാൻ ജോലിക്ക് കേറി എനിക്ക് സാലറി കിട്ടാൻ തുടങ്ങുമ്പോ ഞാൻ ഈ കടം തിരികെ വീട്ടും. അന്നേരം എന്നോട് എതിരൊന്നും പറയരുത്.” അവൾ പിന്നെയും വാശിയോടെ പറഞ്ഞു.

 

“മ്മ്, അന്നേരം നോക്കാം.” ഞാൻ പറഞ്ഞിട്ട് വേഗം വണ്ടിയില്‍ നിന്നിറങ്ങി. ഭാഗ്യത്തിന്‌ കൂടുതൽ തര്‍ക്കിക്കാതെ അവളും ഇറങ്ങി വന്നു.

 

അങ്ങനെ ഞങ്ങൾ മാളിൽ കേറി.

 

അവള്‍ക്ക് വീട്ടില്‍ ഇടാനും, പുറത്ത്‌ പോകുമ്പോ ഇടാനുമുള്ള ഈരണ്ടു ജോഡി മാത്രമാണ് അവൾ എടുത്തത്.

 

“ഇത്രയൊന്നും പോര ധ്വനി.” ഞാൻ അവളോട് പറഞ്ഞു. എന്നിട്ട് വീട്ടില്‍ ഇടാനും പുറത്ത്‌ ഇടാനുമൊക്കെ ഡസൻ കണക്കിന്‌ അവളെ കൊണ്ട്‌ ഞാൻ നിര്‍ബന്ധിച്ച് സെലക്റ്റ് ചെയ്യിച്ചു,എന്നിട്ട് ഞാൻ വാങ്ങിച്ചു കൊടുത്തു.

 

അതുകഴിഞ്ഞ്‌ പലതരം ചെരുപ്പുകളും ഷൂസുമൊക്കെ അവളെ കൊണ്ട്‌ ഞാൻ സെലക്റ്റ് ചെയ്യിച്ചു…,  എന്നിട്ട് മേക്കപ്പ് ഉൾപ്പെടെയുള്ള, ഒരു പെണ്ണിന് വേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങളും  അവളെ കൊണ്ട്‌ ഞാൻ സെലക്റ്റ് ചെയ്യിച്ചു. പിന്നെ അവള്‍ക്ക് വേണ്ട ബാഗ്, പെട്ടി, ഹാന്‍ഡ് ബാഗ് തുടങ്ങിയ സാധനങ്ങളും ഞാൻ വാങ്ങി.

 

“വാ, ആ മൊബൈൽ ഷോപ്പിൽ നിന്നും നിനക്ക് നല്ലോരു മൊബൈൽ വാങ്ങാം.” മാളിന് അകത്തുള്ള മൊബൈൽ ഷോപ്പിനെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു.

 

“അയ്യോ വേണ്ട ജിനു… ഈ മൊബൈൽ തന്നെ മതി.” അവള്‍ ധൃതിയില്‍ പറഞ്ഞു.

 

“അതൊന്നും പറ്റില്ല.” ഞാൻ പോയി മൊബൈൽ ഷോപ്പിൽ കേറി. നിവർത്തിയില്ലാതെ അവളും പുറകെ വന്നു.

 

“വാ, ആ ജ്വല്ലറിയിൽ കേറാം.”

 

“വേണ്ട ജിനു…. എനിക്കുവേണ്ടി വെറുതെ കാശ് കളയണ്ട.” വെപ്രാളം പിടിച്ച് അവള്‍ പറഞ്ഞു.

 

പക്ഷേ അതൊന്നും വക വെക്കാതെ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു. അതോടെ ഒന്നും മിണ്ടാതെ അവൾ എന്റെ കൂടെ വന്നു.

 

അവള്‍ക്ക് ഇഷ്ട്ടപ്പെട്ട മാലയും, വളയും, കമ്മലും അവളോട് സെലക്റ്റ് ചെയ്യാൻ പറഞ്ഞു. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും, അതൊക്കെ എടുക്കാതെ ഞാൻ ഉറങ്ങില്ലെന്ന് പറഞ്ഞപ്പോ അവള്‍ക്ക് സെലക്റ്റ് ചെയ്യേണ്ടി വന്നു. അങ്ങനെ മൂന്ന്‌ പവന്റെ സ്വർണ്ണ മാലയും, രണ്ട് പവന്റെ രണ്ട് വളകളും, ഈരണ്ടു ഗ്രാമിന്റെ രണ്ട് കമ്മലും അവളുടെ സെലക്ഷനിൽ ഞാൻ വാങ്ങിച്ചു കൊടുത്തു. പിന്നെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സില്‍വര്‍ വാച്ചും ഞാൻ വാങ്ങി കൊടുത്തു.

 

ഒടുവില്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞ് അവളെ ഒരു ഡ്രസ്സിംഗ് റൂമിലേക്ക് ഞാൻ കേറ്റി വിട്ടു.

 

ചോക്ലേറ്റ് കളർ ലോങ് സ്ക്കേർട്ടും, ഫുൾ സ്ലീവ് മറൂൺ കളർ ഫുൾ ടോപ്പും, ലെദറിന്റെ ക്രീം കളർ ഹാഫ് ഷൂസും, സ്വര്‍ണ്ണ മാലയും, ഇടത് കൈയിൽ രണ്ട് വളകളും, കമ്മലും, വലത് കൈയിൽ സിൽവർ വാച്ചും ഇട്ട് പുറത്തേക്ക്‌ വന്ന് സ്വതന്ത്രമായി സന്തോഷത്തോടെ ചിരിക്കുന്ന ധ്വനിയെ കണ്ടപ്പോ കുറച്ച് നേരത്തേക്ക് ഞാൻ വായും പൊളിച്ച് ഇമ വെട്ടാതെ നോക്കി നിന്നുപോയി.

 

“ജിനു, പബ്ലിക് സ്ഥലത്ത്‌ ഇങ്ങനെ വാ പൊളിച്ച് നിക്കല്ലേ…!” നാണിച്ച് ചിരിച്ചുകൊണ്ട് വന്നിട്ട് എന്റെ കൈയിൽ അവൾ പതിയെ നുള്ളി.

 

ഞാൻ പെട്ടന്ന് പരിസര ബോധം വന്ന് വായ അടച്ചിട്ട് അവളെ അടിമുടി നോക്കി. പെണ്ണ് ആകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ അവള്‍ക്ക് നല്ല ഭംഗിയാണ്, പക്ഷേ ആ ഭംഗി ഇപ്പൊ മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു.

 

ചില ആളുകളൊക്കെ അവളുടെ മേക്കപ്പ് പോലും ഇടാതെയുള്ള നാച്വറല്‍ ഭംഗിയെ നോക്കി ആസ്വദിക്കുന്നതും ഞാൻ കണ്ടായിരുന്നു. പക്ഷേ ആ നോട്ടം ഒന്നും മോശമായ തരത്തിൽ അല്ലായിരുന്നു.

 

“എങ്ങനെ, കൊള്ളാമോ..?” ഉത്സാഹത്തോടെ ചോദിച്ചിട്ട് അവൾ ഒന്ന് വട്ടം കറങ്ങി നിന്നു.

 

“നോക്കിയേ, എത്ര ആളുകളാണ് നിന്നെ നോക്കുന്നത്…? അപ്പോ പിന്നെ അങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പക്ഷേ ആരൊക്കെയാണ് അവളെ നോക്കുന്നതെന്ന് അവള്‍ മൈന്റ് പോലും ചെയ്തില്ല. അവൾ എന്റെ കണ്ണില്‍ മാത്രം നോക്കി.

 

“ആരെങ്കിലുമൊക്കെ നോക്കിക്കോട്ടേ, അതിൽ നിന്നൊക്കെ എന്തെങ്കിലും മനസ്സിലാക്കാൻ എനിക്ക് താൽപര്യമില്ല.” അവൾ പെട്ടന്ന് സീരിയസ്സായി പറഞ്ഞു. “നി പറ ജിനു, നിന്റെ അഭിപ്രായം മാത്രമാണ് എനിക്ക് വേണ്ടത്.”

 

“ഓ….!” ചെറുതായി ഞാൻ അന്ധാളിച്ച് ഞാൻ പെട്ടന്ന് ചുറ്റിലും നോക്കി. അങ്ങിങ്ങായി നടക്കുന്ന കുറെ ആളുകൾ ഇപ്പോഴും അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. “കൊള്ളാമോ എന്ന് ചോദിച്ചാൽ എന്ത് പറയാനാ..? നിന്റെ ഭംഗിയാണ് ഹൈലൈറ്റ്, ഭയങ്കരമായി ആകര്‍ഷിക്കുന്നു. പിന്നെ നിന്റെ ഔട്ട്ഫിറ്റും അടിപൊളിയാണ്.” അവളെ വീണ്ടും അടിമുടി നോക്കി വികസിച്ച കണ്ണുകളോടെ ഞാൻ പറഞ്ഞു.

 

അതുകേട്ട് അവളുടെ മുഖത്ത് നേരത്തെ കണ്ട അതേ നാണം പിന്നെയും വന്നു. ഒരു മയക്കുന്ന പുഞ്ചിരിയും, ഭയങ്കര സന്തോഷവും മുഖത്ത് പടർന്നു പിടിച്ചു.

 

“ശെരി, പോകാം..?” എന്റെ കൈയിൽ പിടിച്ച് അവള്‍ ചോദിച്ചു. ഞാൻ തലയാട്ടി.

 

വണ്ടിയില്‍ ഇരുന്നുകൊണ്ട് അവള്‍ ഇടക്കിടക്ക് പുറത്തും ഇടക്കിടക്ക് എന്നെയും നോക്കുന്നുണ്ടായിരുന്നു.

 

അവളുടെ കണ്ണുകളിൽ എപ്പോഴും മറഞ്ഞിരുന്ന ആ വേദനയും സങ്കടവും നിസ്സഹായതയുമൊക്കെ പൂര്‍ണമായി മാറിയിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടേ ജിജ്ഞാസയും ആവേശത്തിലും ആയിരുന്നു അവളിപ്പോ.

 

“നീയാണ് ജിനു എന്റെ ഹീറോ.” ഉത്സാഹ ചിരിയോടെ അവള്‍ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു.

 

“അയ്യേ, വീണ്ടും വീണ്ടും അങ്ങനെ ഒന്നും പറയല്ലേ. കേൾക്കാൻ തന്നെ ബോറായി തോന്നുന്നു.” അസ്വസ്ഥത കലര്‍ന്ന ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“ഞാൻ പറയും. എനിക്കും തോന്നുമ്പോഴൊക്കെ ഞാൻ പറയും.” അവൾ വാശി കേറിയ കുഞ്ഞിനെ പോലെ പറഞ്ഞു.

 

ഞാൻ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചില്ല. കുറച്ച് നേരത്തേക്ക് അവളും പുറത്തേക്ക്‌ നോക്കിയിരുന്നു.

 

ഒടുവില്‍ അവൾ പുറത്തെ നോട്ടം മതിയാക്കി എന്റെ മുഖത്തേക്ക് തിരിച്ചു. “ഓക്കെ ജിനു, എന്നെ കുറിച്ചുള്ള സകല കാര്യങ്ങളും നിനക്കറിയാം. ഇനി എനിക്ക് നിന്നെ കുറിച്ചുള്ള സകല കാര്യങ്ങളും എനിക്ക് അറിയണം. ഒരു തുരുമ്പ് പോലും വിടാതെ എനിക്ക് എല്ലാം കേൾക്കണം. പറ, നിന്നെ കുറിച്ച് എല്ലാം പറ.” അവൾ ആവശ്യപ്പെട്ടു.

 

അവൾ ആവശ്യപ്പെട്ടു എന്നതിനേക്കാൾ ഡിമാന്റ് ചെയ്തു എന്നതാണ്‌ സത്യം. എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല. അവളോട് ഒന്നും ഒളിപ്പിക്കാതെ സകല കാര്യങ്ങളും പറയാൻ തന്നെയാണ് തോന്നിയത്‌.

 

അതുകൊണ്ട്‌ എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ ഒളിപ്പിച്ച് വെക്കാതെ എല്ലാം അവളോട് ഞാൻ തുറന്ന് സംസാരിച്ചു. എന്റെ കുടുംബം, ജോലി, ഗോള്‍ഡ മിസ്സ്, നിത്യ ടീച്ചർ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു. എന്റെ മൊത്തം കളികളെ കുറിച്ച് പോലും ഞാൻ അവളോട് തുറന്നു പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *