ഹോം ← മുൻ ഭാഗങ്ങൾ

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6

ക്ഷമിക്കണം. അല്പം വലിയ ഭാഗമായതുകൊണ്ടാണ് വൈകിയത്. ഈ ഭാഗത്തിൽ കമ്പി അങ്ങനെ ചേർത്തിട്ടില്ല. കഥയുടെ പൂർണ്ണതക്ക് വേണ്ട ചില കാര്യങ്ങളെ ഞാൻ ഇവിടെ എഴുതിയിട്ടുള്ളു…വായിച്ചിട്ട് മിണ്ടാതെ പോകരുതേ എന്നൊരു കാര്യമേ പറയാനുള്ളൂ….

 

നന്ദി ❤️

 

 

ആ സീറ്റിൽ നഗ്നരായി ഇരുന്നിരുന്ന ഞങ്ങളുടെ മേലേക്ക് ആ നീലയും ചുവപ്പും കലർന്ന വെളിച്ചം തുളച്ചുകയറിക്കൊണ്ടിരുന്നു. ഭയം കൊണ്ട് എന്റെ കൈകാലുകൾ മരവിക്കുന്നത് പോലെ തോന്നി. അച്ചു ആകെ പതറിപ്പോയിരുന്നു, അവൾ വേഗം സീറ്റിൽ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങൾ വലിച്ചെടുത്ത് ശരീരത്തിലേക്ക് തിരുകി.

 

ഞാനും വിറയ്ക്കുന്ന കൈകളോടെ പാന്റ് വലിച്ചുകയറ്റി സിബ്ബ് ഇട്ടു.

വീണ്ടും കാറിന്റെ ഗ്ലാസിൽ ആ പരുക്കൻ മുട്ട് കേട്ടു.

 

 

 

“ടക്… ടക്… ടക്…”

 

 

 

“ഹരി… എന്ത് ചെയ്യും? എല്ലാം തീർന്നോ?”

 

അച്ചു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. അവൾ തന്റെ നനഞ്ഞ മുടി വാരിക്കെട്ടി മുഖത്തെ വിയർപ്പ് തുടച്ചുമാറ്റാൻ ശ്രമിച്ചു.

 

 

 

“എനിക്കറിയില്ല അച്ചു… നീ ഗ്ലാസ് താഴ്ത്താൻ നോക്ക്,” ഞാൻ വിക്കി വിക്കി പറഞ്ഞു.

 

 

 

“ഇതിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചതല്ലേ ഹരി… അവർ ഉള്ളിലെ കാഴ്ചകൾ കണ്ടു കാണില്ലല്ലോ അല്ലേ?”

 

 

 

അവൾ ഒരു ചെറിയ പ്രതീക്ഷയോടെ എന്നെ നോക്കി ചോദിച്ചു. പക്ഷേ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, പുറത്തെ ആ വെളിച്ചം കാറിനുള്ളിലെ ഓരോ ചലനത്തെയും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

 

 

 

ഞാൻ വിറയ്ക്കുന്ന വിരലുകളോടെ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. പുറത്ത് കനത്ത മഴ പെയ്യുന്നുണ്ട്.  ഒരു പോലീസുകാരൻ കുടയും ചൂടി ഗ്ലാസിന് തൊട്ടടുത്ത് നിൽക്കുന്നു. ജീപ്പിൽ വേറെ മൂന്ന് പോലീസുകാരുമുണ്ട്. എല്ലാവരും പുരുഷന്മാർ. ആ പോലീസുകാരന്റെ ടോർച്ച് വെളിച്ചം നേരെ എന്റെ മുഖത്തേക്കും പിന്നീട് അച്ചുവിന്റെ മുഖത്തേക്കും പതിഞ്ഞു.

 

 

 

“എന്താടാ രണ്ടും കൂടെ ഈ മഴയത്ത് കാറിൽ? ഈ നേരത്ത് ഇവിടെ വണ്ടി ഒതുക്കിയിട്ടിട്ട് എന്ത് പരുപാടിയാ?” അയാൾ ദേഷ്യത്തോടെ ചോദിച്ചു.

 

 

 

“അത് സാറേ… നല്ല മഴയല്ലേ… വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഒന്ന് സൈഡ് ആക്കിയതാണ്,” ഞാൻ പരമാവധി ശാന്തനാകാൻ ശ്രമിച്ച് പറഞ്ഞു.

 

 

 

“മഴയത്ത് വണ്ടി ഒതുക്കിയതാണല്ലേ… എന്നിട്ടാണോടാ നീ ഡ്രൈവിംഗ് സീറ്റ് വിട്ട് പുറകിൽ കേറി ഇരിക്കുന്നത്? വണ്ടി നല്ലോണം കുലുങ്ങുന്നുണ്ടായിരുന്നല്ലോ… ഒതുക്കി ഇരുന്നപ്പോൾ വണ്ടിക്ക് വല്ല അസുഖവും വന്നതാണോ?”

 

 

 

അയാളുടെ ചോദ്യം കേട്ടപ്പോൾ എന്റെ നാവ് ഇറങ്ങിപ്പോയി. ഉത്തരം മുട്ടി ഞാൻ അച്ചുവിനെ നോക്കി. അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.

 

 

 

അയാൾ പെട്ടെന്ന് ജീപ്പിലിരുന്ന എസ്ഐയെ വിളിച്ചു.

 

 

 

“സാർ… ഒന്ന് ഇങ്ങോട്ട് വന്നേ… ഇതൊരു മാതിരി പരുപാടിയാണല്ലോ.”

 

 

 

എസ്ഐ ജീപ്പിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ കാറിനുള്ളിലേക്ക് ഒന്ന് നോക്കി, എന്നിട്ട് ഒരു വഷളൻ ചിരിയോടെ ചോദിച്ചു,

 

 

 

“എന്താടാ… ഏതാ ഈ ചരക്ക്? നിന്റെ കൂടെയുള്ളത് ആരാ?”

 

 

 

 

“സാറേ… ഇത് എന്റെ ഭാര്യയാണ്. അർച്ചന,”

 

ഞാൻ പേടിയോടെ പറഞ്ഞു.

അയാൾ അവളെ ആകെമൊത്തം ഒന്ന് ഉഴിഞ്ഞുനോക്കി.

 

 

 

“ഭാര്യയോ? ഇങ്ങനെ പിടിക്കപ്പെടുമ്പോൾ എല്ലാവരും പറയുന്ന സ്ഥിരം ഡയലോഗ് ആണല്ലോ ഇത്. നിന്റെ ഭാര്യയാണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?”

 

 

 

 

“സത്യമാണ് സാറേ… ഞങ്ങൾ കല്യാണം കഴിഞ്ഞവരാണ്. ഞാൻ യുകെയിൽ നിന്ന് വന്നതാണ്,”

 

 

 

ഞാൻ കെഞ്ചി പറഞ്ഞു.

ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സംശയത്തോടെ അച്ചുവിനെ നോക്കുന്നുണ്ടായിരുന്നു. അയാൾ പെട്ടെന്ന് തന്റെ മൊബൈൽ എടുത്ത് എന്തോ സെർച്ച് ചെയ്യാൻ തുടങ്ങി.

 

 

 

“സാർ… ഇത് ആ ഇസ്റ്റാഗ്രാം ഡാൻസർ അല്ലേ?…”

 

 

 

അയാൾ ഫോൺ എസ്ഐക്ക് കാണിച്ചു കൊടുത്തു.

എസ്ഐ ആ പ്രൊഫൈൽ നോക്കി അച്ചുവിനെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.

 

“ഓ… നീ അപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റി ആണല്ലേടി? മഞ്ഞപ്പത്രക്കാർക്ക് ഇന്ന് നല്ലൊരു വാർത്ത കിട്ടിയല്ലോ. ഇൻസ്റ്റാഗ്രാം താരം കാറിൽ അനാശ്യാസത്തിനിടെ പിടിയിൽ!”

 

 

 

 

അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.

 

 

 

“സാറേ… പ്ലീസ്… വാർത്തയാക്കരുത്. എന്റെ കരിയർ തകരും. ഇതെന്റെ ഭർത്താവ് തന്നെയാണ്. എന്റെ കയ്യിൽ ഐഡി പ്രൂഫ് ഒക്കെ ഉണ്ട്. സാറ് പറയുന്നതെന്തും ഞാൻ ചെയ്യാം… വിട്ടയക്കണം,”

 

 

 

അവൾ കൈകൂപ്പി പറഞ്ഞു.

എസ്ഐ അവളെ കാമത്തോടെ ഒന്ന് നോക്കി. ആ നോട്ടം അവളുടെ നഗ്നമായ തോളുകളിലൂടെയും കഴുത്തിലൂടെയും ഇഴഞ്ഞു നടന്നു.

 

 

 

“എന്ത് പ്രൂഫ് ആയാലും ഇപ്പോൾ ഇവിടെ വെച്ച് ശരിയാക്കാൻ പറ്റില്ല. സ്റ്റേഷനിൽ വന്ന് സംസാരിക്കാം. തൽക്കാലം ഒരാൾ ജീപ്പിൽ കേറണം, മറ്റേയാൾ വണ്ടി എടുത്ത് പിന്നാലെ വരണം,”

 

 

 

അയാൾ ആജ്ഞാപിച്ചു.

അച്ചുവിനെ ഒറ്റയ്ക്ക് ആ പോലീസ് ജീപ്പിൽ കയറ്റുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.

 

“സാർ… അവളെ വിടണ്ട. ഞാൻ ജീപ്പിൽ വരാം. അവൾ കാർ എടുത്ത് പിന്നാലെ വരട്ടെ,” ഞാൻ പറഞ്ഞു.

 

എസ്ഐ അല്പം ആലോചിച്ചു. എന്നിട്ട് കൂടെയുള്ളവരോട് പറഞ്ഞു,

 

“ശരി… ഇവനെ നിങ്ങൾ ജീപ്പിൽ കേറ്റിക്കോ. ഞാൻ ഈ കാറിൽ വന്നോളാം. ഇവൻ പറയുന്നത് സത്യമാണോ എന്ന് നോക്കണമല്ലോ. ഇനി ഇവൾ നിന്റെ കെട്യോൾ അല്ലെങ്കിൽ പിന്നെ നിന്റെ പൊടി പോലും കാണില്ല മോനേ…”

 

 

 

മനസ്സില്ലാ മനസ്സോടെ ഞാൻ ജീപ്പിന്റെ പുറകിലേക്ക് കയറി. പോലീസ് ജീപ്പിന്റെ ആ ഇരുമ്പു അഴികൾക്കിടയിലൂടെ ഞാൻ നോക്കുമ്പോൾ അച്ചുവിന്റെ കാർ മുന്നിൽ നീങ്ങുന്നുണ്ടായിരുന്നു. അവളുടെ കാറിന്റെ പിൻവശത്തെ ലൈറ്റുകൾ ആ മഴയത്ത് മങ്ങി കാണാമായിരുന്നു. പോലീസ് ജീപ്പ് ആ കാറിനെ പിൻതുടർന്ന് മുന്നോട്ട് ചലിച്ചു.

 

അച്ചുവും ആ പോലീസുകാരനും മാത്രമുള്ള ആ യാത്ര എന്റെയുള്ളിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കനൽ കോരിയിട്ടു. വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചോർത്ത് എന്റെ നെഞ്ച് പുകഞ്ഞുകൊണ്ടിരുന്നു.

 

 

 

__________________________

 

പോലീസ് ജീപ്പിന്റെ പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സാകെ പുകയുകയായിരുന്നു. മഴ നനഞ്ഞ കൊച്ചിയുടെ തെരുവുകളിലൂടെ ജീപ്പ് ചീറിപ്പാഞ്ഞു.

 

 

 

എനിക്ക് പരിചിതമല്ലാത്ത പല ഇടവഴികളിലൂടെയും തിരിഞ്ഞും മറിഞ്ഞും ഏകദേശം മുക്കാൽ മണിക്കൂറോളം ആ യാത്ര നീണ്ടുനിന്നു. ഒടുവിൽ നഗരത്തിന്റെ ഒരു മൂലയിലുള്ള ആ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുന്നിൽ ജീപ്പ് വന്നുനിന്നു.

 

 

 

 

ജീപ്പിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ ചുറ്റും നോക്കി. അച്ചുവിന്റെ കാർ അവിടെയെങ്ങും കാണാനില്ല. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. സ്റ്റേഷന്റെ വരാന്തയിൽ കയറി നിൽക്കുമ്പോൾ ഞാൻ ഉടനെ ഫോണെടുത്തു അച്ചുവിനെ വിളിച്ചു.

 

 

 

 

“നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിൽ പരിധിക്ക് പുറത്താണ്…”

 

 

 

ആ യന്ത്രശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

രണ്ടാമതും മൂന്നാമതും വിളിച്ചു. ഫലം ഒന്നുതന്നെ. ഞാൻ പരിഭ്രമത്തോടെ അവിടെയുള്ള ഒരു ഡ്യൂട്ടി പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.

 

 

 

“സാറേ… എന്റെ കൂടെ വന്ന ആ കാർ ഇതുവരെ എത്തിയില്ല. സാർമാരുടെ കൂടെ ആയിരുന്നല്ലോ അവർ വന്നത്.”

 

 

 

 

അയാൾ എന്നെ ഒന്ന് പുച്ഛിച്ചു നോക്കി.

 

 

 

“എടാ മോനേ… പുറത്ത് നല്ല മഴയല്ലേ. വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ബ്ലോക്കിലും മറ്റും പെട്ടുപോയതാകും. നീ അവിടെ ഒതുങ്ങി ഇരിക്ക്,”

 

അയാൾ നിസ്സാരമായി പറഞ്ഞു.

സമയം ഓരോ നിമിഷവും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂർ കൂടി കഴിഞ്ഞു. എന്റെ പരിഭ്രമം ദേഷ്യത്തിന് വഴിമാറിക്കൊണ്ടിരുന്നു.

 

അവൾക്ക് എന്തെങ്കിലും സംഭവിച്ചോ? ആ പോലീസുകാരൻ അവളെ എങ്ങോട്ടെങ്കിലും മാറ്റിക്കൊണ്ടുപോയോ?

 

ആലോചിക്കുന്തോറും എന്റെ ഭ്രാന്ത് കൂടി. ഞാൻ വീണ്ടും അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഇത്തവണ ബെല്ലടിക്കുന്നുണ്ടായിരുന്നു. എന്റെ ശ്വാസം നേരെ വീണു.

 

 

 

രണ്ട് മൂന്ന് ബെല്ലിന് ശേഷം അവൾ ഫോൺ എടുത്തു.

 

 

 

“അച്ചു… നീ എവിടെയാ? ഞാൻ സ്റ്റേഷനിൽ എത്തി. ഇവിടെ നീയും ആ പോലീസുകാരനും എത്തിയിട്ടില്ലല്ലോ? എവിടെയാടി നീ?”

 

 

 

ഞാൻ അല്പം ഉച്ചത്തിൽ തന്നെ ചോദിച്ചു.

മറുപുറത്ത് അവൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് ഒരു നിമിഷം വലിയൊരു നിശബ്ദതയായിരുന്നു. പിന്നീട് അവൾ കിതച്ചുകൊണ്ട് മറുപടി പറഞ്ഞു.

 

 

 

“ഹരി… അത്… മഴയത്ത് ആകെ ബ്ലോക്കാണ് ഹരി. വണ്ടി ഒട്ടും അനങ്ങുന്നില്ല. ഞാൻ… ഞാൻ ഉടനെ എത്തും,”

 

അവളുടെ ശബ്ദത്തിൽ ഒരുതരം വിറയലുണ്ടായിരുന്നു. വിക്കി വിക്കിയാണ് അവൾ സംസാരിക്കുന്നത്.

 

 

 

.

അതിനിടയിൽ ഫോണിലൂടെ വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. തുണികൾ തമ്മിൽ ഉരസുന്നതുപോലെയോ, ആരോ ശ്വാസം അടക്കിപ്പിടിക്കുന്നത് പോലെയോ ഉള്ള ശബ്ദങ്ങൾ.

 

പക്ഷേ ആ നിമിഷത്തെ എന്റെ മാനസികാവസ്ഥയിൽ അതൊന്നും കാര്യമായി ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

 

 

 

ഏകദേശം അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ സ്റ്റേഷൻ വളപ്പിലേക്ക് ഞങ്ങളുടെ കാർ വരുന്നത് കണ്ടു. കാറിന്റെ ഹെഡ്‌ലൈറ്റ് ഓഫ് ആയതും ഡ്രൈവിംഗ് സീറ്റിൽ നിന്നും എസ്.ഐ ഗൗരവത്തിൽ ഇറങ്ങി വന്നു.

 

അയാൾ എന്നെ ഒന്ന് നോക്കി വഷളൻ ചിരിയോടെ മീശ പിരിച്ചു.

 

 

 

“നിന്റെ രേഖകളുമായി അകത്തേക്ക് വാടാ,”

 

അയാൾ അഹങ്കാരത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.

പിന്നിലെ സീറ്റിൽ നിന്നും അച്ചു പതുക്കെ ഇറങ്ങി.

 

മഴ നനഞ്ഞ മുടിയിഴകൾ അവളുടെ മുഖത്തൊട്ടി നിൽക്കുന്നു. അവളുടെ കുപ്പായം ആകെ ചുളിഞ്ഞു പോയിരുന്നു. മുഖം വല്ലാതെ വിളറി വെളുത്ത്, ഏറെ ക്ഷീണിച്ചതുപോലെ തോന്നി. അവൾ തല താഴ്ത്തിയാണ് എന്റെ അടുത്തേക്ക് വന്നത്.

 

 

 

ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.

 

 

 

“അച്ചു… നീ ഓക്കേ അല്ലേ? അയാൾ… അയാൾ നിന്നെ വല്ലതും ചെയ്തോ? എന്തെങ്കിലും കുഴപ്പമുണ്ടോ?”

 

 

 

ഞാൻ ആകുലതയോടെ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു.

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കാതെ പതുക്കെ തലയാട്ടി.

 

 

 

“ഇല്ല ഹരി… എനിക്ക് കുഴപ്പമൊന്നുമില്ല. മഴയായതുകൊണ്ട് വണ്ടി വരാൻ താമസിച്ചതാണ്. നീ വാ… നമുക്ക് രേഖകൾ കാണിക്കാം,”

 

 

 

അവൾ വളരെ തളർന്ന സ്വരത്തിൽ മറുപടി നൽകി. അവൾ നടക്കുമ്പോൾ കാലുകൾക്ക് നേരിയൊരു വിറയൽ ഉള്ളതുപോലെ എനിക്ക് തോന്നി.

അകത്തു കയറി എസ്.ഐയുടെ മുന്നിൽ ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പിയും മറ്റ് തിരിച്ചറിയൽ രേഖകളും കാണിച്ചു. അയാൾ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചു. ഓരോ തവണയും അയാൾ അച്ചുവിനെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു.

 

 

 

ആ നോട്ടത്തിൽ ഒരുതരം ഉടമസ്ഥാവകാശവും വിജയവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

 

 

 

“ശരി… രേഖകളൊക്കെ ശരിയാണ്. മഴയത്തൊക്കെ ഇങ്ങനെ വണ്ടി ഒതുക്കി കഴപ്പ് തീർക്കാൻ നിൽക്കരുത്..

പല ടൈപ് ആളുകൾ സഞ്ചരിക്കുന്ന വഴിയാ…

ആണുങ്ങൾ കേറി മേഞ്ഞിട്ട് ഇവിടെ വന്ന് മോങ്ങിയിട്ട് കാര്യമുണ്ടാകില്ല പിന്നെ…. ഇത്തവണ വിടുന്നു,… ഇനി ആവർത്തിച്ചാൽ കേസ് വേറെ ആയിരിക്കും…”

 

 

 

അയാൾ രേഖകൾ തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾ വേഗം അവിടെ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയപ്പോഴും അച്ചു ഒന്നും സംസാരിച്ചില്ല. അവൾ സീറ്റിലേക്ക് തളർന്നു ചാഞ്ഞു കിടന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന് കാർ മുന്നോട്ട് എടുക്കുമ്പോൾ സ്റ്റേഷൻ വരാന്തയിൽ നിന്ന് എസ്.ഐ എന്നെ നോക്കി കണ്ണ് ചിമ്മുന്നത് ഞാൻ കണ്ടു.

 

 

 

ആ രാത്രിയിലെ ആ തടവ് അവസാനിച്ചെങ്കിലും, അച്ചുവിന്റെ ആ മൗനവും അവളിൽ കണ്ട മാറ്റങ്ങളും എന്റെ ഉള്ളിൽ പുതിയൊരു മിസ്റ്ററിക്ക് തുടക്കം കുറിക്കുകയായിരുന്നു. പാലക്കാട്ടേക്കുള്ള എന്റെ യാത്രയ്ക്ക് മുൻപുള്ള ആ രാത്രി അത്രമേൽ അസ്വസ്ഥത നിറഞ്ഞതായി മാറി.

 

ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ പുറത്ത് മഴ പെയ്തു തോർന്നിരുന്നു, പക്ഷേ എന്റെ മനസ്സാകെ ഒരു പെരുമഴയുടെ ഇരമ്പലിലായിരുന്നു.

 

 

 

സ്റ്റേഷനിൽ നിന്നുള്ള ആ മടക്കയാത്രയിൽ കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. റോഡിലെ വെള്ളക്കെട്ടുകളിൽ ടയറുകൾ തട്ടുന്ന ശബ്ദം മാത്രമാണ് കേൾക്കുന്നത്. ഞാൻ വണ്ടി ഓടിക്കുമ്പോഴും ഇടയ്ക്കിടെ അച്ചുവിനെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ സീറ്റിലേക്ക് ചാരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി എന്തോ ഗാഢമായ ആലോചനയിലായിരുന്നു.

 

 

 

അവളുടെ ആ നോട്ടം ശൂന്യമായിരുന്നു, എവിടെയോ ഉടക്കി നിൽക്കുന്നത് പോലെ.

 

 

 

“അച്ചു… നീ ശരിക്കും ഓക്കേ അല്ലേ?”

 

 

 

ഞാൻ പതുക്കെ ചോദിച്ചു.

അവൾ അത് കേട്ടതേയില്ല. ഏതോ ലോകത്തെന്ന പോലെ അവൾ ഇരുന്നു. അവളുടെ വിരലുകൾ തന്റെ ചുണ്ടിൽ പതുക്കെ തഴുകുന്നുണ്ടായിരുന്നു.

 

 

 

“അച്ചു… നിന്നോടാ ചോദിക്കുന്നത്,”

 

ഞാൻ അല്പം കൂടി ശബ്ദം ഉയർത്തി അവളുടെ കയ്യിൽ ഒന്ന് തൊട്ടു.

അവൾ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി.

 

“ആഹ്… എന്താ ഹരി? നീ എന്തെങ്കിലും പറഞ്ഞോ?”

 

 

 

“നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്… നീ വല്ലാതെ ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ.”

 

 

 

“ഏയ്… ഒന്നുമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല. ആകെ ഒരു ക്ഷീണം, അത്രയേയുള്ളൂ,” അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

 

 

 

എനിക്ക് ഉള്ളിൽ തോന്നിയ അമർഷം ഞാൻ പുറത്തെടുത്തു.

 

 

 

“നിനക്കെന്താ പറ്റിയത് അച്ചു? ഇത്രയും റിസ്ക് എടുക്കണമായിരുന്നോ? വീട്ടിൽ ചെന്നിട്ട് പോരായിരുന്നോ നിനക്ക് ഈ ‘ഗുസ്തി’യൊക്കെ? ഒന്ന് പിഴച്ചിരുന്നെങ്കിൽ നമ്മൾ നാറിയേനെ. പോലീസുകാരുടെ കയ്യിലാണ് പെട്ടത് എന്ന ബോധം നിനക്കുണ്ടോ? ഭാഗ്യം , ദൈവം സഹായിച്ചതുകൊണ്ട് മാത്രം ഒന്നും പറ്റിയില്ല,”

 

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

അതുകേട്ടപ്പോൾ അച്ചുവിന്റെ ചുണ്ടിൽ ഒരു നേർത്ത കള്ളച്ചിരി വിരിഞ്ഞു. അവൾ പതിഞ്ഞ സ്വരത്തിൽ പിറുപിറുത്തു,

 

 

 

“ആഹ്… അതേ… ദൈവം തന്നെയാ സഹായിച്ചത്. എല്ലാം കൃത്യസമയത്ത് തന്നെ നടന്നു.”

 

 

 

അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.

 

“എന്താ നീ പറഞ്ഞത്?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

 

 

“ഒന്നുമില്ല ഹരി… നീ വണ്ടി ഓടിക്ക്. എനിക്ക് നല്ല ഉറക്കം വരുന്നു,”

 

അവൾ കണ്ണ് ചിമ്മിക്കൊണ്ട് സീറ്റിലേക്ക് ഒന്നു കൂടി ചാഞ്ഞിരുന്നു.

വീട്ടിലെത്തിയപ്പോൾ സമയം ഒത്തിരിയായിരുന്നു. അകത്തു കയറിയ ഉടനെ അച്ചു നേരെ ബെഡ്റൂമിലേക്ക് നടന്നു. ഞാൻ അവളുടെ പിന്നാലെ ചെന്നു.

 

 

 

“അച്ചു… നാളെ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ടൗൺ വരെ പോകണം. കാർ എനിക്ക് കിട്ടുമോ? അതോ സിദ്ധാർത്ഥിന് വണ്ടി  ആവശ്യമുണ്ടോ?”

 

 

 

ഞാൻ ചോദിച്ചു.

അവൾ തന്റെ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ ഒന്ന് ആലോചിച്ചു.

 

 

 

“അതിനെന്താ… കാർ നീ എടുത്തോ. , ഞാൻ അവനോട് സംസാരിച്ചോളാം,”

 

 

 

അവൾ വളരെ ലാഘവത്തോടെ പറഞ്ഞു.

അവൾ ഉടനെ തന്നെ ടവലുമായി ബാത്ത്റൂമിലേക്ക് കയറി. പത്തു മിനിറ്റോളം കഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ആകെ നനഞ്ഞൊട്ടിയിരുന്നു. കുളി കഴിഞ്ഞതോടെ അവളുടെ മുഖത്തെ ആ വിളർച്ച മാറി ഒരു പ്രത്യേക തെളിച്ചം വന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് വീണു.

 

 

 

 

ഞാനും കുളി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ അച്ചു നല്ല ഉറക്കത്തിലായിരുന്നു. വല്ലാത്തൊരു ആത്മസംതൃപ്തിയോടെ ഉറങ്ങുന്ന ഒരു കുട്ടിയെപ്പോലെ അവൾ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി.

 

 

 

കുറച്ചു മുൻപ് നടന്ന പോലീസ് കേസും ആ വെപ്രാളവും ഒന്നും അവളെ ബാധിച്ചിട്ടേയില്ല എന്ന് തോന്നിപ്പോയി. അവളുടെ ആ ശ്വാസോച്ഛ്വാസത്തിന്റെ താളം നോക്കി ഞാൻ ഇരുന്നു.

 

 

 

പിറ്റേന്നത്തെ എന്റെ യാത്രയെക്കുറിച്ചും, അച്ചുവും സിദ്ധാർത്ഥും തമ്മിലുള്ള ആ ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും ഉള്ള ചിന്തകൾ എന്നെ ഉറക്കത്തിൽ നിന്നും അകറ്റി നിർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ആ ഇരുട്ടിൽ ഞാനും കണ്ണുകൾ അടച്ചു.

 

_______________________

 

 

 

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾത്തന്നെ തലേദിവസത്തെ സംഭവങ്ങളുടെ ആലസ്യം അച്ചുവിൻ്റെ മുഖത്തുണ്ടായിരുന്നു. പക്ഷേ, പതിവിനേക്കാൾ ഉന്മേഷവതിയായാണ് അവൾ കാണപ്പെട്ടത്. കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ ഒരുങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കട്ടിലിലിരുന്ന് അവളെത്തന്നെ ശ്രദ്ധിച്ചു.

 

 

 

പാലക്കാട്ടേക്ക് പോകാനുള്ള എൻ്റെ ഒരുക്കങ്ങൾക്കിടയിലും എൻ്റെ കണ്ണുകൾ അവളിലുടക്കി.

 

അന്നത്തെ അവളുടെ വേഷം എന്നെ അല്പം അത്ഭുതപ്പെടുത്തി. ഒരു പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ടൈറ്റ് ബനിയനും അതിനൊപ്പം വളരെ ചെറിയൊരു ജീൻസ് ഷോർട്ട്‌സുമാണ് അവൾ ധരിച്ചിരുന്നത്. ആ ഷോർട്ട്‌സ് അവളുടെ തുടകളുടെ പകുതിപോലും മറയ്ക്കുന്നുണ്ടായിരുന്നില്ല.

 

സ്റ്റുഡിയോയിലെ പ്രാക്ടീസിന് സൗകര്യപ്രദമായ വേഷമാണെന്ന് അവൾ പറഞ്ഞിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുമ്പോൾ ആൾക്കാരുടെ നോട്ടം എവിടെയെല്ലാം ചെന്നുപതിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

 

 

 

മുടി വശത്തേക്ക് ഒതുക്കി കെട്ടി, ലളിതമായ മേക്കപ്പിൽ അവൾ അതീവ സുന്ദരിയായി തോന്നി.

 

 

 

എൻ്റെ നോട്ടം കണ്ട് അവൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എന്താ ഹരി? വല്ലാതെ നോക്കുന്നുണ്ടല്ലോ?”

 

അവൾ ചോദിച്ചു.

ഞാൻ ഒന്ന് നെടുവീർപ്പിട്ടു.

 

“ഒന്നുമില്ല… വേഷം അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം. സാരമില്ല, നിനക്ക് സൗകര്യമാണെങ്കിൽ അത് മതി.”

 

ആ സ്റ്റേഷനിലെ സംഭവത്തിന് ശേഷം അവളോട് തർക്കിക്കാനോ വേഷത്തെക്കുറിച്ച് കുറ്റപ്പെടുത്താനോ എനിക്ക് മനസ്സ് വന്നില്ല.

 

ഞാൻ ഒരു കറുത്ത ബനിയനും ജീൻസും ധരിച്ച് റെഡിയായി.

ഞങ്ങൾ കാറിൽ സ്റ്റുഡിയോയിലേക്ക് തിരിച്ചു. യാത്രയിലുടനീളം അവൾ ഫോണിൽ ആരോടൊക്കെയോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അവൾ തനിയെ ചിരിക്കുന്നത് ഞാൻ കണ്ടു.

 

സിദ്ധാർത്ഥോ സൽമാനോ ആയിരിക്കും ആ വശത്തെന്നു എനിക്ക് തോന്നി. സ്റ്റുഡിയോ ബിൽഡിംഗിന് മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ ബാഗുമെടുത്ത് ഇറങ്ങാൻ തയാറായി.

 

 

 

“ഹരി… എത്തിക്കോളില്ലേ? അതോ ഞാൻ വരണോ?” അവൾ ചോദിച്ചു.

 

 

 

 

“കഴിഞ്ഞാ വിളിച്ചാൽ മതി….. നീ പോയി നിൻ്റെ കാര്യങ്ങൾ നോക്കിക്കോ. പ്രാക്ടീസ് കഴിഞ്ഞാൽ ഞാൻവന്ന് പിക് ചെയ്തോളാം “

 

ഞാൻ പറഞ്ഞു.

 

 

 

“ശരി,” അവൾ ചുരുക്കത്തിൽ മറുപടി നൽകി.

 

സത്യം പറഞ്ഞാൽ, അവിടെ കയറി സിദ്ധാർത്ഥും അവളും തമ്മിലുള്ള ആ വന്യമായ നൃത്തചലനങ്ങൾ കാണാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എൻ്റെ ഭാര്യയെ മറ്റൊരു പുരുഷൻ്റെ കൈകളിൽ കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ നീറ്റൽ സഹിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

 

അതുകൊണ്ട് അവിടെ നിൽക്കാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.

സമയം കളയാനായി ഞാൻ നേരെ ഇടപ്പള്ളിയിലെ ലുലു മാളിലേക്കാണ് പോയത്.

 

ആളുകൾ തിങ്ങിനിറഞ്ഞ മാളിലൂടെ ലക്ഷ്യമില്ലാതെ ഓരോ ഷോപ്പുകളും നോക്കി ഞാൻ നടന്നു. എസ്‌കലേറ്ററിലൂടെ മുകളിലേക്ക് കയറുമ്പോഴും അച്ചുവിൻ്റെ ആ ഷോർട്ട്‌സിനുള്ളിലെ വെളുത്ത തുടകളും സിദ്ധാർത്ഥിൻ്റെ കരുത്തുള്ള കൈകളും എൻ്റെ ചിന്തകളിൽ മിന്നിമറഞ്ഞു.

 

 

 

മാളിലെ മൂന്നാം നിലയിൽ ഒരു ഇലക്ട്രോണിക് ഷോപ്പിന് മുന്നിൽ നിന്ന് ലാപ്ടോപ്പുകൾ ശ്രദ്ധിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്ന് എൻ്റെ തോളിൽ ആരോ അമർത്തിപ്പിടിച്ചത്. ഞാൻ ഒന്ന് ഞെട്ടി പുറകോട്ടു തിരിഞ്ഞു നോക്കി.

 

എൻ്റെ അതേ പ്രായം തോന്നിക്കുന്ന, സുമുഖനായ ഒരു ചെറുപ്പക്കാരൻ അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നു. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച അവൻ്റെ മുഖത്ത് എന്നെ കണ്ടതിൻ്റെ വലിയൊരു ആവേശമുണ്ടായിരുന്നു.

 

 

 

 

“ഹരി… നീ തന്നെയല്ലേ ഇത്? ഹരി നാരായണൻ?”

 

 

 

അവൻ എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

 

 

 

എൻ്റെ മനസ്സിൽ ഓർമ്മയുടെ ചില ചില്ലകൾ ഉണർന്നു. വർഷങ്ങൾക്കു മുൻപ് കണ്ടു മറന്ന ഏതോ ഒരു സുഹൃത്തിൻ്റെ മുഖം. അവൻ്റെ കണ്ണുകളിലെ ആ തിളക്കം എനിക്ക് പരിചിതമായിരുന്നു. ഞാൻ അവനെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

 

 

 

 

ആ മുഖം എവിടെയോ കണ്ട് നല്ല നിശ്ചയമുണ്ട്. പക്ഷെ, ഓർമ്മയുടെ ഏതോ കോണിൽ അത് തട്ടി നിൽക്കുകയാണ്. ആ കണ്ണുകളിലെ തിളക്കവും ചിരിയും പരിചിതമാണെങ്കിലും പേര് നാവിൻ്റെ തുമ്പത്ത് എത്തുന്നില്ല. ഞാൻ അവനെ ഒന്ന് അടിമുടി നോക്കി.

 

 

 

“ക്ഷമിക്കണം… എവിടെയോ കണ്ടിട്ടുണ്ട്, പക്ഷെ ശരിക്കും മനസ്സിലായില്ല,” ഞാൻ പതർച്ചയോടെ പറഞ്ഞു.

 

 

 

അവൻ ഉറക്കെ ഒന്ന് ചിരിച്ചുകൊണ്ട് എൻ്റെ തോളിൽ ഒന്നുകൂടി തട്ടി.

 

 

 

“എടാ… ഞാനാണ് ടോണി! ടോണി വർഗ്ഗീസ്. മറന്നുപോയോടാ ഇത്ര പെട്ടെന്ന്?”

 

 

 

ടോണി വർഗ്ഗീസ്… ആ പേര് കേട്ടിട്ടും എൻ്റെ ഉള്ളിൽ പെട്ടെന്ന് ഒന്നും തെളിഞ്ഞില്ല. എൻ്റെ മുഖത്തെ ആശയക്കുഴപ്പം കണ്ട് അവൻ വീണ്ടും പറഞ്ഞു.

 

 

 

“എടാ, പ്ലസ് ടുവിന് നമ്മൾ ഒരേ ക്ലാസ്സിലായിരുന്നില്ലേ? സെൻ്റ് മേരീസിൽ!”

 

 

 

അപ്പോഴാണ് എൻ്റെ ഓർമ്മയിലേക്ക് ആ പഴയ ക്ലാസ്സ് മുറി തെളിഞ്ഞുവന്നത്. അതെ, ടോണി! അന്ന് അവൻ്റെ രൂപം ഒരല്പം കൂടി മെലിഞ്ഞതായിരുന്നു. ഞാൻ ക്ലാസ്സിലെ മുൻനിരയിൽ ഇരുന്ന് പഠിക്കുന്ന, അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നപ്പോൾ, ടോണി ക്ലാസ്സിൻ്റെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു ഇരുന്നിരുന്നത്.

 

 

 

പഠനത്തേക്കാൾ കൂടുതൽ കളിയും തമാശയുമായി നടന്ന ആ ബാക്ക് ബെഞ്ചേഴ്സ് ഗ്രൂപ്പിലെ പ്രധാനി. ഞങ്ങൾ തമ്മിൽ അന്ന് വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ഒരേ ക്ലാസ്സുകാർ എന്നതിനപ്പുറം വലിയൊരു ആത്മബന്ധം ഇല്ലാത്തതുകൊണ്ടാകാം എൻ്റെ ഓർമ്മയിൽ നിന്നും അവൻ്റെ മുഖം ഇത്ര പെട്ടെന്ന് മാഞ്ഞുപോയത്.

 

 

 

 

“ഓ… ടോണി! ഇപ്പോൾ ഓർമ്മ വന്നു. നീ ആകെ മാറിപ്പോയല്ലോടാ,” ഞാൻ അവനോട് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു.

 

 

 

“പിന്നല്ലാതെ! പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞില്ലേ? നീ ഇപ്പോഴും ആ പഴയ പാവം ഹരി തന്നെയാണല്ലോ. Uk യിൽ ആയിരുന്നെന്നു കേട്ടിരുന്നു,”

 

അവൻ ആവേശത്തോടെ ചോദിച്ചു.

ഞങ്ങൾ കുറെ നേരം അവിടെ നിന്ന് പഴയ കാര്യങ്ങൾ പങ്കുവെച്ചു. അവൻ്റെ വിശേഷങ്ങളും എൻ്റെ ലണ്ടൻ ജീവിതവും ഒക്കെ ചുരുക്കത്തിൽ പറഞ്ഞു. അവൻ്റെ തമാശ കലർന്ന സംസാരം കേട്ടപ്പോൾ പഴയ ആ ബാക്ക് ബെഞ്ചുകാരൻ്റെ പ്രകൃതം ഇപ്പോഴും മാറിയിട്ടില്ലെന്ന് എനിക്ക് തോന്നി.

 

 

 

“നീ എന്താ ഇവിടെ ലുലുവിൽ? വൈഫിനൊപ്പം വന്നതാണോ?” അവൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

 

 

 

“ഏയ് അല്ല… വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ. വൈഫ്‌ ഡാൻസ് പ്രാക്ടീസിലാണ്, അത് കഴിയാൻ കുറെ സമയമെടുക്കും. അതുകൊണ്ട് സമയം കളയാൻ മാളിലേക്ക് വന്നതാ,”

 

ഞാൻ മറുപടി നൽകി.

 

 

 

“അതു നന്നായി! എനിക്കും ഇപ്പോൾ വേറെ പണിയൊന്നുമില്ല. ഞാൻ ഇവിടെ അടുത്തൊരു സിസിടിവി ഷോപ്പ് നടത്തുകയാണ്. ഐടി സെക്ഷനിലെ പ്രധാന ഷോപ്പുകളിൽ ഒന്നാ. നീ വെറുതെ ഇവിടെ കറങ്ങി നടക്കണ്ട, നമുക്ക് എൻ്റെ ഷോപ്പിലേക്ക് പോകാം. അവിടെ പോയിരുന്ന് സമാധാനമായി സംസാരിക്കാം,”

 

 

 

ടോണി എന്നെ ക്ഷണിച്ചു.

ആദ്യം ഒന്നു മടിച്ചെങ്കിലും, അച്ചുവിൻ്റെ കോൾ വരാൻ ഇനിയും രണ്ടുമൂന്ന് മണിക്കൂർ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ലുലുവിൽ ഒറ്റയ്ക്ക് നടക്കുന്നതിനേക്കാൾ നല്ലത് പഴയൊരു ക്ലാസ്സ്‌മേറ്റിനൊപ്പം സമയം ചിലവഴിക്കുന്നതാണെന്ന് എനിക്ക് തോന്നി.

 

 

 

“ശരി ടോണി, പോകാം,”

 

ഞാൻ സമ്മതിച്ചു.

ടോണി എൻ്റെ തോളിൽ കൈയിട്ട് മാളിൻ്റെ പാർക്കിംഗിലേക്ക് നടന്നു. പണ്ട് മിണ്ടാതിരുന്ന ആ പഴയ സഹപാഠി ഇപ്പോൾ എൻ്റെ അടുത്ത സുഹൃത്തിനെപ്പോലെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യവും സന്തോഷവും തോന്നി.

 

ഞങ്ങൾ അവൻ്റെ ഷോപ്പിലേക്ക് തിരിച്ചു. ആ കൂടിക്കാഴ്ച എൻ്റെ അന്നത്തെ വിരസമായ ഉച്ചയെ മാറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല.

 

 

 

ടോണിയുടെ ഷോപ്പിലെത്തിയപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. അത്ര വലിയ ഷോറൂം ഒന്നുമല്ലെങ്കിലും അത്യാവശ്യം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

 

ഗ്ലാസ് കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ അവിടെ യൂണിഫോം ധരിച്ച രണ്ട് ജീവനക്കാർ സിസിടിവി ക്യാമറകൾ ബോക്സുകളിൽ അടുക്കി വെക്കുന്നത് കണ്ടു. ടോണി എന്നെ നേരെ അവൻ്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ചെറിയൊരു എസി മുറി. അവിടെ കറങ്ങുന്ന കസേരയിലിരുന്ന് ടോണി എന്നെ എതിർവശത്തിരുത്തി.

 

 

 

“ഇതാണ് എൻ്റെ ലോകം…,”

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

“ഇത് സ്വന്തം ഷോപ്പാണോ ടോണി? നീ നന്നായി രക്ഷപ്പെട്ടല്ലോ,” ഞാൻ അവനെ അഭിനന്ദിച്ചു.

 

 

 

“അതെടാ, കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. പ്ലസ് ടുവിന് ശേഷം കുറെ അലഞ്ഞു, പിന്നെ ഇതൊരു ഐടി ഫീൽഡായതുകൊണ്ട് എനിക്ക് താല്പര്യം തോന്നി തുടങ്ങിയതാ. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പോകുന്നു.”

 

 

 

ഞാൻ അവനോട് വിശേഷങ്ങൾ ചോദിച്ചു.

 

“ഫാമിലി ഒക്കെ എന്ത് ചെയ്യുന്നു? എല്ലാവരും കൊച്ചിയിലാണോ?”

 

 

 

“അച്ഛനും അമ്മയും ഇപ്പോഴും പാലക്കാട് തന്നെയാണ്. ഞാൻ കല്യാണം കഴിഞ്ഞ് വൈഫുമായി ഇങ്ങോട്ട് മാറിയതായിരുന്നു. പക്ഷേ ഇപ്പോൾ…” അവൻ്റെ സ്വരം ഒന്ന് താഴ്ന്നു.

 

 

 

“ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഞങ്ങൾ ഡിവോഴ്‌സ് ആയി.”

 

 

 

ഞാൻ ഞെട്ടിപ്പോയി.

 

 

 

“എന്ത് പറ്റിടാ? അത്ര വലിയ പ്രശ്നമായിരുന്നോ?”

 

 

 

“പ്രശ്നം വലുതായിരുന്നു ഹരി.  ഞാൻ ഷോപ്പിലേക്ക് വരുന്ന സമയം നോക്കി അവൾ വേറൊരുത്തനെ വീട്ടിൽ വിളിച്ചു കയറ്റി. ഞാൻ  കയ്യോടെ പിടിച്ചു. അതോടെ എല്ലാം തീർന്നു,”

 

 

 

അവൻ്റെ കണ്ണുകളിൽ ഒരുതരം നിസംഗതയായിരുന്നു.

ടോണിയുടെ അവസ്ഥയിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. സൗഹൃദങ്ങൾ കുറവാണെങ്കിലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാകും.

 

ആ വിഷയം മാറ്റാനായി ഞാൻ എൻ്റെ വിശേഷങ്ങൾ പറഞ്ഞു. പക്ഷേ അച്ചുവിനെക്കുറിച്ചോ അവളുടെ ഡാൻസിനെക്കുറിച്ചോ കൂടുതൽ പറയാൻ എനിക്ക് തോന്നിയില്ല.

 

ഇൻസ്റ്റാഗ്രാമിലെ അവളുടെ ആ  വീഡിയോകൾ ടോണി കണ്ടിട്ടുണ്ടെങ്കിൽ സംസാരം വേറെ വഴിക്ക് പോകുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അവളുടെ പേര് മാത്രം ഞാൻ ഒന്ന് സൂചിപ്പിച്ചു.

 

 

 

“ഞാൻ നാളെ ഒന്ന് നാട്ടിലേക്ക് പോകുന്നുണ്ട്. നീ വരുന്നോ? നമുക്ക് നാടൊക്കെ ഒന്ന് കാണാലോ,” ഞാൻ അവനെ ക്ഷണിച്ചു.

 

 

 

“പാലക്കാട്ടേക്കാണോ? ആലോചിച്ചിട്ട് പറയാം ഹരി. തിരക്കുകൾ ഇല്ലെങ്കിൽ നമുക്ക് നോക്കാം,” അവൻ പറഞ്ഞു. ഞങ്ങൾ നമ്പറുകൾ കൈമാറി.

 

 

 

തിരിച്ചിറങ്ങാൻ നേരത്ത് പഴയൊരു ഓർമ്മ എൻ്റെ മനസ്സിലേക്ക് വന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ടോണി ഇലക്ട്രോണിക് സാധനങ്ങൾ വെച്ച് എന്തൊക്കെയോ  കാര്യങ്ങൾ കണ്ടുപിടിക്കുമായിരുന്നു.

 

വയറുകളും ബാറ്ററികളും വെച്ച് അവൻ ചെയ്യുന്ന ആ ‘കൈപ്പണി’ അന്ന് അധ്യാപകർക്ക് വലിയ തലവേദനയായിരുന്നു.

 

 

 

“എടാ ടോണി, നിന്റെ പണ്ടത്തെ ആ കൈപ്പണികളൊക്കെ നിർത്തിയോ? ഇലക്ട്രിക് സാധനങ്ങൾ വെച്ച് നീ ഓരോന്ന് കണ്ടുപിടിക്കില്ലായിരുന്നോ? ഇവിടെ അങ്ങനത്തെ വിദ്യകൾ ഒന്നുമില്ലേ?” ഞാൻ തമാശയായി ചോദിച്ചു.

 

 

 

ടോണി ഒന്ന് ചിരിച്ചു.

 

 

 

“തിരക്കിനിടയിൽ ഇപ്പോൾ അതൊന്നുമില്ലടാ. പക്ഷേ രണ്ടു വർഷം മുൻപ് ഞാൻ ഒരു സാധനം കണ്ടുപിടിച്ചിരുന്നു. അതെവിടെയോ സ്റ്റോർ റൂമിൽ കിടപ്പുണ്ട്.”

 

 

 

“എന്ത് സാധനമാടാ അത്?” എനിക്ക് ആകാംക്ഷ തോന്നി.

 

 

 

ടോണി ഒരു നിഗൂഢമായ ചിരിയോടെ എന്നെ നോക്കി. ആ പഴയ ബാക്ക് ബെഞ്ചുകാരന്റെ കുസൃതി നിറഞ്ഞ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.

 

അവൻ എന്തോ ഒരു രഹസ്യം എന്നോട് പറയാൻ പോവുകയാണെന്ന് എനിക്ക് തോന്നി. ആ കണ്ടുപിടുത്തം എന്തായിരിക്കും എന്ന് അറിയാൻ ഞാൻ ആകാംക്ഷയോടെ കാത്തുനിന്നു.

 

 

 

ഷോപ്പിന്റെ പിന്നിൽ പൊടിപിടിച്ചു കിടന്ന ചെറിയ സ്റ്റോർ റൂമിലേക്ക് ടോണി എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുക്കിവെച്ചിരുന്ന പെട്ടികൾക്കിടയിൽ നിന്നും ഒരു പഴയ മരപ്പെട്ടി അവൻ വലിച്ചെടുത്തു.

 

അതിനുള്ളിൽ വളരെ ശ്രദ്ധയോടെ പൊതിഞ്ഞു വെച്ചിരുന്ന ചില ഇലക്ട്രോണിക് ഉപകരണങ്ങൾ അവൻ പുറത്തെടുത്തു.

അതുകണ്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.

 

കൈവെള്ളയിൽ ഒതുങ്ങുന്ന അത്രയും വലിപ്പമുള്ള അഞ്ചോ ആറോ ചെറിയ ക്യാമറകൾ! അതിനൊപ്പം തന്നെ കാന്തം ഘടിപ്പിച്ച കുഞ്ഞൻ മൈക്കുകളും.

 

പുറമെ നിന്ന് നോക്കിയാൽ ഒരു ബട്ടണിന്റെ അത്രയും വലിപ്പമേ അവയ്ക്കുള്ളൂ.

 

 

 

“ഇതാണ് ഞാൻ പറഞ്ഞ ആ ഐറ്റം,”

 

ടോണി അഭിമാനത്തോടെ ഓരോന്നായി എടുത്തു കാണിച്ചു.

 

 

 

“ഇത് കണ്ടുപിടിച്ചതും അസംബിൾ ചെയ്തതും ഒക്കെ ഞാൻ തന്നെയാണ്. ഇതിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഇത് ആരും കാണാതെ എവിടെയും ഒളിപ്പിച്ചു വെക്കാൻ പറ്റും. സൈസ് ചെറുതാണെങ്കിലും ഇതിന്റെ വീഡിയോ ക്വാളിറ്റി 2K ലെവലിലാണ്. 4x സൂമിംഗ് കപ്പാസിറ്റിയുണ്ട്. ഇതിന്റെ മൈക്കും അസാധ്യമാണ്, ദൂരെ പതുക്കെ സംസാരിക്കുന്നത് പോലും ഇതിൽ വ്യക്തമായി കേൾക്കാം. ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാൽ, നിന്റെ മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ലൈവ് ആയി ഇതിലെ ദൃശ്യങ്ങൾ കാണാം.”

 

 

 

 

“ഇതൊക്കെ നീ തനിയെ ഉണ്ടാക്കിയതാണോ ടോണി?” ഞാൻ ആ ചെറിയ ക്യാമറ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.

 

 

 

“അതെടാ, ഐടി ഫീൽഡിലെ എന്റെ അറിവ് വെച്ച് ഞാൻ തന്നെ ഡിസൈൻ ചെയ്തതാ.”

 

 

 

“ഇതൊരുതരം ഒളിക്യാമറയല്ലേ ടോണി? നീ എന്ത് ഉദ്ദേശിച്ചാണ് ഇതൊക്കെ നിർമ്മിച്ചത്?”

 

എനിക്ക് അല്പം സംശയം തോന്നി.

ടോണിയുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി. അവൻ പതുക്കെ പറഞ്ഞു

 

 

 

, “ഇത് വെച്ചാണ് ഹരി ഞാൻ എന്റെ ഭാര്യയുടെ അവിഹിതം പൊക്കിയത്. എനിക്ക് അവളെ നേരത്തെ സംശയമുണ്ടായിരുന്നു. പക്ഷേ തെളിവില്ലാതെ ഒന്നും പറയാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കി വീട്ടിൽ പലയിടത്തായി ഒളിപ്പിച്ചു വെച്ചത്. എല്ലാം ലൈവ് ആയി എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ എനിക്ക് പിന്നെ സംശയമുണ്ടായില്ല.”

 

 

 

ആ പഴയ മുറിവ് വീണ്ടും മാന്തണ്ട എന്ന് കരുതി ഞാൻ ആ വിഷയത്തെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. ക്യാമറകളുടെ ആ ചെറിയ രൂപവും അവയുടെ കഴിവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

 

 

 

“എന്താടാ ഹരി… നിനക്ക് ഇത് വേണോ?” ടോണി ചോദിച്ചു.

 

 

 

“ഞാനിത് കൊണ്ട് എന്ത് ചെയ്യാനാ ടോണി? എന്റെ വീട്ടിൽ ഇതിന്റെ ആവശ്യമില്ലല്ലോ,”

 

ഞാൻ നിസ്സാരമായി പറഞ്ഞു.

 

 

 

“എടാ, ഭാര്യ അറിയാതെ വെച്ചാലല്ലേ ഇത് ഒളിക്യാമറയാവൂ. അവളോട് പറഞ്ഞിട്ട് വെച്ചോ, വീടിനൊരു സെക്യൂരിറ്റി ആയല്ലോ. ഇന്നത്തെ കാലത്ത് ഇതൊക്കെ നല്ലതാ,”

 

അവൻ എന്നെ നിർബന്ധിച്ചു.

എന്റെ മനസ്സിൽ അപ്പോൾ അച്ചുവിന്റെ സ്റ്റുഡിയോയിലെ നൃത്തവും ഇന്നലത്തെ പോലീസ് കേസും ഒക്കെ ഒരു നിമിഷം മിന്നിമറഞ്ഞു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. അച്ചു ഇവിടെ ഒറ്റയ്ക്കാണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണോ എന്നൊരു ചിന്ത എന്റെ ഉള്ളിൽ ലേശമായി ഉദിച്ചു.

 

 

 

“ഇതിന് എന്തു വില വരും ടോണി?” ഞാൻ പതുക്കെ ചോദിച്ചു.

 

 

 

 

“ഇത് നിർമ്മിക്കാൻ എനിക്ക് നല്ലൊരു തുക ചിലവായതാണ് ഹരി. പക്ഷേ നീയിത് വില കൊടുത്ത് വാങ്ങണ്ട, വെറുതെ എടുത്തോ. എനിക്കിത് ഇവിടെ ഇരിക്കുന്നത് കാണുമ്പോൾ എന്റെ പഴയ കാര്യങ്ങളാണ് ഓർമ്മ വരുന്നത്. അത് എനിക്ക് സഹിക്കാൻ കഴിയില്ല. നിന്റെ കയ്യിൽ ഇരുന്നോട്ടെ,”

 

അവൻ നിർബന്ധപൂർവ്വം ആ പെട്ടി എനിക്ക് നൽകി.

വേണ്ടെന്ന് പറയാൻ തുനിഞ്ഞെങ്കിലും ടോണിയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ആ പെട്ടി വാങ്ങി. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാനത് കയ്യിൽ കരുതി. അവനോട് യാത്ര പറഞ്ഞ് മാളിന്റെ പാർക്കിംഗിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് ആ ക്യാമറകളെ ചുറ്റിപ്പറ്റിയായിരുന്നു.

 

 

 

 

മാളിൽ നിന്നും തിരിച്ചെത്തിയപ്പോൾ മനസ്സാകെ ഒരുതരം അസ്വസ്ഥതയായിരുന്നു. ടോണി തന്ന ആ ചെറിയ മരപ്പെട്ടി ഞാൻ കാറിന്റെ പിൻസീറ്റിൽ നിന്നും എടുത്ത് റൂമിലേക്ക് നടന്നു. മുറിയിലെത്തി വാതിലടച്ച് ആ പെട്ടി മേശപ്പുറത്ത് വെച്ചു. അതിനുള്ളിലെ ആ കുഞ്ഞൻ ക്യാമറകൾ ഓരോന്നായി കയ്യിലെടുത്തു നോക്കി.

 

 

 

ഇത്രയും ചെറിയൊരു ഉപകരണം വഴി ഒരാളുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയുമെന്നത് എന്നെ അല്പം ഭയപ്പെടുത്തി. എങ്കിലും, എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ അവ ഭദ്രമായി അലമാരയ്ക്കുള്ളിൽ എടുത്തു വെച്ചു.

 

 

 

കട്ടിലിലേക്ക് തളർന്നു വീണപ്പോൾ കണ്ണുകൾ താനേ അടഞ്ഞുപോയി. ഇന്നലത്തെ ആ പോലീസ് സ്റ്റേഷൻ സംഭവവും, ടോണി പറഞ്ഞ അവന്റെ ഭാര്യയുടെ വഞ്ചനയുടെ കഥയും ഒക്കെ മനസ്സിൽ ഒരു ചുഴി പോലെ കറങ്ങിക്കൊണ്ടിരുന്നു.

 

 

 

സമയം നോക്കിയപ്പോൾ നാലു മണി കഴിഞ്ഞിരിക്കുന്നു. അച്ചു ഇതുവരെ വിളിച്ചിട്ടില്ല. സാധാരണ ഈ സമയമാകുമ്പോഴേക്കും പ്രാക്ടീസ് കഴിയാറുള്ളതാണ്. ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു. മൂന്നാല് ബെല്ലുകൾക്ക് ശേഷമാണ് അവൾ ഫോൺ എടുത്തത്.

 

 

 

“ഹരി… കഴിഞ്ഞിട്ടില്ലടാ. അല്പം കൂടി വർക്കുണ്ട്. തീരുമ്പോൾ ഞാൻ ഇങ്ങോട്ട് വിളിക്കാം,”

 

അവളുടെ ശബ്ദത്തിൽ ഒരുതരം വെപ്രാളം കലർന്നിരുന്നു. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

മുറിക്കുള്ളിൽ ഇരിക്കാൻ എനിക്ക് വല്ലാത്ത ബോറടി തോന്നി. കൂടാതെ, അച്ചുവിന്റെ ആ വെപ്രാളം നിറഞ്ഞ സംസാരം എന്റെ ഉള്ളിൽ ചെറിയൊരു സംശയത്തിന്റെ വിത്തുപാകി.

 

എന്തായാലും അങ്ങോട്ട് തന്നെ പോകാമെന്ന് ഞാൻ ഉറപ്പിച്ചു. സ്റ്റുഡിയോയിലേക്ക് എത്തുമ്പോൾ ആ പ്രദേശം ആകെ നിശബ്ദമായിരുന്നു. പാർക്കിംഗിൽ വണ്ടി ഒതുക്കി ഞാൻ അകത്തേക്ക് നടന്നു.

സിറ്റൗട്ടിലെ സോഫയിൽ സൽമാനും ഗൗരിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ രണ്ടുപേരും ഒരേപോലെ ഞെട്ടി എഴുന്നേറ്റു. അവരുടെ മുഖത്ത് മിന്നിമറഞ്ഞ ആ പതർച്ച എനിക്ക് വ്യക്തമായി മനസ്സിലായി. ഇരുവരും വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ട്. സൽമാന്റെ ഷർട്ടിന്റെ ബട്ടണുകൾ ശരിയായിരുന്നില്ല. ഗൗരിയുടെ മുടി അലങ്കോലമായി കിടക്കുന്നു.

 

അവർ സംസാരിച്ചു കൊണ്ടിരുന്ന ആ താളത്തിൽ പെട്ടെന്നൊരു മാറ്റം വന്നതുപോലെ തോന്നി.

 

 

 

“ആ… ഹരിയേട്ടൻ വന്നോ? ഞങ്ങൾ ഇങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു,”

 

സൽമാൻ ഒരു കൃത്രിമ ചിരിയോടെ പറഞ്ഞു.

 

 

 

“അച്ചു എവിടെ?”

 

ഞാൻ ഗൗരിയെ നോക്കി ചോദിച്ചു.

 

 

 

“അവൾ… അവൾ അകത്തെ പ്രാക്ടീസ് റൂമിലുണ്ട്. സിദ്ധാർത്ഥിന്റെ കൂടെ ഒരു പുതിയ മൂവ്മെന്റ് സെറ്റ് ചെയ്യുകയാണ്. ഇപ്പൊ വരും… ഹരിയേട്ടൻ ഇവിടെ ഇരിക്കൂ,”

 

ഗൗരി അല്പം പതർച്ചയോടെ പറഞ്ഞു.

 

 

 

“സാരമില്ല, ഞാൻ ഉള്ളിൽ പോയി ഒന്ന് നോക്കിയേക്കാം. അവിടെ വെയിറ്റ് ചെയ്തോളാം,”

 

എന്ന് പറഞ്ഞ് ഞാൻ പ്രാക്ടീസ് റൂമിന് നേരെ നടന്നു.

ഞാൻ ആ മുറിയുടെ വാതിലിനടുത്ത് എത്തിയതും പെട്ടെന്ന് വാതിൽ തുറന്ന് അച്ചു പുറത്തേക്ക് വന്നു. അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു. മുടിയിഴകൾ വിയർപ്പിൽ ഒട്ടിപ്പിടിച്ച് കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചിരിക്കുന്നു. അവളുടെ ആ പിങ്ക് ബനിയൻ വിയർപ്പിൽ കുതിർന്ന് ശരീരത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടുപിന്നാലെ തന്നെ സിദ്ധാർത്ഥും ഇറങ്ങിവന്നു.

 

അവന്റെ വസ്ത്രങ്ങളും ആകെ അലങ്കോലമായിരുന്നു. എന്റെ സാന്നിധ്യം അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവരുടെ ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

 

 

“ഹരി… നീ എപ്പോഴാ വന്നത്? ഞാൻ ഇപ്പൊ വിളിക്കാൻ തുടങ്ങുകയായിരുന്നു,”

 

അച്ചു വേഗം തന്റെ വസ്ത്രങ്ങൾ ഒന്ന് വലിച്ച് നേരെയാക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ ശ്വാസം അപ്പോഴും വേഗത്തിലായിരുന്നു. ഡാൻസ് കളിച്ചതിന്റെ ക്ഷീണമാണോ അതോ മറ്റെന്തെങ്കിലും പരിഭ്രമമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിദ്ധാർത്ഥ് എന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ എവിടെയോ ഉടക്കി നിൽക്കുന്നു.

 

 

 

ആ മുറിക്കുള്ളിൽ നിന്നും ഒരു പ്രത്യേക ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു… വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഒപ്പം മറ്റേതോ ഒരു മണം.

 

 

 

“സമയം കുറെയായല്ലോ, നമുക്ക് ഇറങ്ങിയാലോ?” ഞാൻ അച്ചുവിനോട് ചോദിച്ചു.

 

 

 

“ആഹ്… പോകാം. എനിക്കും നല്ല തളർച്ചയുണ്ട്,”

 

അവൾ വേഗം തന്റെ ബാഗുമെടുത്ത് എന്റെ അടുത്തേക്ക് വന്നു.

സിദ്ധാർത്ഥിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് ഞങ്ങൾ കാറിനടുത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സാകെ കലുഷിതമായിരുന്നു.

 

അവർ പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്ന് എനിക്കറിയാം, പക്ഷേ അവരുടെ ആ പതർച്ചയും വിയർപ്പും ആ മുറിയിലെ നിഗൂഢമായ നിശബ്ദതയും എന്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർത്തി.

 

ടോണി തന്ന ആ ക്യാമറകളെക്കുറിച്ച് ഞാൻ വീണ്ടും ഓർത്തു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. എന്റെ അസാന്നിധ്യത്തിൽ ഇവിടെ എന്തൊക്കെയാകും നടക്കുക?

 

അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൾ എന്തോ എന്നിൽ നിന്നും ഒളിക്കുന്നുണ്ടെന്ന തോന്നൽ എന്റെ ഉള്ളിൽ ഉറച്ചു. ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുക്കുമ്പോൾ, എന്റെ സംശയങ്ങൾ ഓരോന്നായി മുളച്ചു പൊന്തുകയായിരുന്നു.

 

 

 

കാറിലിരുന്ന് ഹരി അച്ചുവിനെ ഇടയ്ക്കിടെ പാളി നോക്കിക്കൊണ്ടിരുന്നു. അവളുടെ ആകെ വിയർത്തു കുളിച്ച കോലം കണ്ട് അവന് സഹിക്കാനായില്ല.

 

 

 

“അച്ചു… ഇതെന്ത് കോലമാണ് നിന്റേത്? മുടിയൊക്കെ ആകെ അലങ്കോലമായിരിക്കുന്നു. വസ്ത്രമൊക്കെ വിയർപ്പിൽ കുതിർന്നിരിക്കുകയാണല്ലോ,”

 

 

 

ഹരി അല്പം നീരസത്തോടെ ചോദിച്ചു.

അച്ചു ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.

 

 

 

“ഒന്നും പറയണ്ട ഹരി… ഇന്ന് പ്രാക്ടീസ് ഒത്തിരി ഹാർഡ് ആയിരുന്നു. സിദ്ധാർത്ഥ് പുതിയ കുറച്ച് മൂവ്മെന്റ്സ് പഠിപ്പിച്ചു. നല്ലോണം സ്ട്രെയിൻ എടുക്കേണ്ടി വന്നു. അതാ ഇങ്ങനെ… എന്ത് പറ്റി? വല്ലാതെ നാറുന്നുണ്ടോ?”

 

അവൾ തന്റെ കൈകൾ മണപ്പിച്ചു നോക്കി കുസൃതിയോടെ ചോദിച്ചു.

 

 

 

“ഹാ… വല്ലാണ്ട് നാറുന്നുണ്ട്. വിയർപ്പിന്റെയും പെർഫ്യൂമിന്റെയും കൂടി ഒരു വല്ലാത്ത മണം,”

 

ഹരി മൂക്ക് ചുളിച്ചു പറഞ്ഞു.

അതുകേട്ട് അച്ചു ഒന്ന് ചിരിച്ചു.

 

 

 

“പോടാ… ഡാൻസ് കളിക്കുമ്പോൾ വിയർക്കില്ലേ? വീട്ടിൽ ചെന്ന് കുളിക്കുമ്പോൾ എല്ലാം മാറിക്കോളും.”

 

അവൾ അവനെ കളിയാക്കി പറഞ്ഞു.

 

“പിന്നെ… നാളെ നീ എങ്ങനെയാ പാലക്കാട്ടേക്ക് പോകുന്നത്? ബസിനാണോ?”

 

 

 

“അതെ, നാളെ രാവിലെ ബസിന് പോകാം എന്നാണ് വിചാരിക്കുന്നത്. ഉച്ചയാകുമ്പോഴേക്കും എത്തും,”

 

 

 

ഹരി മറുപടി നൽകി.

 

 

 

“എന്തിനാ വെറുതെ ബസിന് പോകുന്നത്? നിനക്ക് ഈ കാറിൽ പൊയ്ക്കൂടേ? ഞാൻ വേണമെങ്കിൽ സിദ്ധാർത്ഥിനോട് പറഞ്ഞോളാം, അവന് നാളെ കാർ വേണമെന്നില്ലെങ്കിൽ നിനക്ക് കൊണ്ടുപോകാമല്ലോ,”

 

അച്ചു സ്നേഹത്തോടെ നിർദ്ദേശിച്ചു.

 

 

 

“വേണ്ട അച്ചു… സിദ്ധാർത്ഥിന് വണ്ടി ആവശ്യമുണ്ടാകും. നിനക്കും വരാൻ അത് വേണ്ടേ? ഞാൻ ബസിന് പൊയ്ക്കോളാം. അതാ എനിക്ക് കൂടുതൽ കംഫർട്ടബിൾ,”

 

ഹരി അവളുടെ ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ചു.

 

വീട്ടിലെത്തിയ ഉടനെ അച്ചു നേരെ കുളിക്കാൻ പോയി. ആ വിയർപ്പും ക്ഷീണവും മാറ്റാനായി അവൾ കുറെ നേരം ഷവറിന് താഴെ നിന്നു. അവൾ തിരിച്ചുവന്നപ്പോഴേക്കും ഹരി അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. രാത്രി അവർ രണ്ടുപേരും ചേർന്ന് വളരെ രസകരമായി ഭക്ഷണം പാകം ചെയ്തു. ഇടയ്ക്ക് തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും ആ നിമിഷങ്ങൾ അവർ ആഘോഷിച്ചു.

 

 

 

 

ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഇരുവരും ഉറങ്ങാൻ കിടന്നു. അച്ചു വേഗം തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു. ഹരി കണ്ണടച്ച് കിടക്കുമ്പോഴാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.

 

നോക്കിയപ്പോൾ ഒരു അൺനോൺ നമ്പർ. സമയം ഒരുപാടായതുകൊണ്ട് അവൻ സംശയത്തോടെ ഫോൺ എടുത്തു.

അപ്പുറത്ത് ടോണിയായിരുന്നു.

 

 

 

“എടാ ഹരി… ടോണിയാണ്. ഞാൻ ആലോചിച്ചു, നാളെ ഞാനും നിന്റെ കൂടെ വരാം. എനിക്കും നാട്ടിൽ കുറച്ച് പണികളുണ്ട്, നിന്റെ കൂടെ വന്നാൽ നമുക്ക് സംസാരിച്ചിരിക്കുകയും ചെയ്യാം. നാളെ രാവിലെ നമുക്ക് കാണാം,”

 

ടോണി ആവേശത്തോടെ പറഞ്ഞു.

 

 

 

“ശരി ടോണി… അത് നല്ല കാര്യമായി. നാളെ രാവിലെ നമുക്ക് റെഡിയാകാം,”

 

 

 

ഹരി മറുപടി നൽകി. ഫോൺ വെച്ച ശേഷം ഹരി അച്ചുവിനെ ഒന്ന് നോക്കി. അവൾ ശാന്തമായി ഉറങ്ങുകയാണ്….

 

 

 

പുലർച്ചെയുള്ള കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത്. ജനാലയ്ക്കൽ ചെറിയൊരു വെട്ടം തെളിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. അരികിൽ അച്ചു അപ്പോഴും നല്ല ഉറക്കത്തിലാണ്.

 

ഇന്നലത്തെ ആ കഠിനമായ പ്രാക്ടീസിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ടായിരുന്നു. അവളെ വിളിച്ച് ഉറക്കം കളയേണ്ടെന്ന് എനിക്ക് തോന്നി. അവൻ പതിയെ എഴുന്നേറ്റ് കുളിച്ച് റെഡിയായി.

 

 

 

യാത്രയ്ക്കായി നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് തോളിലിട്ടു. വാതിലിനടുത്തെത്തിയപ്പോൾ ഞാൻ ഒരു നിമിഷം നിന്നു. തിരിഞ്ഞു നടന്ന് ഉറങ്ങിക്കിടക്കുന്ന അച്ചുവിന്റെ അരികിലെത്തി.

 

അവളുടെ നെറ്റിയിൽ പതിഞ്ഞ ഒരു ചുംബനം നൽകി. അവളുടെ ആ ശാന്തമായ മുഖം നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സിൽ ഒരു പ്രത്യേക വാത്സല്യം തോന്നി. പതുക്കെ മുറിയിൽ നിന്നിറങ്ങി  ഫ്ലാറ്റിന്റെ താഴേക്ക് ഞാൻ നടന്നു.

 

 

 

താഴെ പാർക്കിംഗിൽ ടോണിയുടെ വണ്ടി കൃത്യസമയത്ത് എത്തിയിരുന്നു.

 

“വാടാ ഹരി, കയറ്!”

 

ടോണി ആവേശത്തോടെ എന്നെ വിളിച്ചു. ഞാൻ വണ്ടിയിൽ കയറിയതും ഞങ്ങൾ കൊച്ചി നഗരത്തിന്റെ തിരക്കുകളില്ലാത്ത പുലർകാല വീഥികളിലൂടെ യാത്ര തിരിച്ചു.

 

 

 

കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള ആ യാത്ര എനിക്ക് വല്ലാത്തൊരു അനുഭൂതിയായിരുന്നു. കുതിരാൻ തുരങ്കം കടന്ന് വണ്ടി തൃശൂർ പിന്നിട്ടപ്പോൾ പച്ചപ്പിന്റെ വശ്യത കൂടി വന്നു. ടോണി ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും ഹരിയുടെ മനസ്സ് പഴയ ഓർമ്മകളിലായിരുന്നു. ടോണിക്ക് എന്റെ കുടുംബത്തെക്കുറിച്ചോ വീടിനെക്കുറിച്ചോ വലിയ ധാരണയൊന്നുമില്ല.

 

പണ്ട് ക്ലാസ്സിലിരുന്ന് പഠിച്ച ആ പഴയ മുഖം എന്നതിനപ്പുറം ഞങ്ങൾക്കിടയിൽ വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ലല്ലോ.

 

 

 

“എടാ ഹരി, നിന്റെ തറവാട് ഇപ്പോഴും പഴയതുപോലെ തന്നെയാണോ?” ടോണി ചോദിച്ചു.

 

 

 

“അതെടാ… വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അമ്മാവനും അമ്മായിയും അവിടെയുണ്ട്,”

 

ഹരി ചുരുക്കത്തിൽ മറുപടി നൽകി. അച്ഛനും അമ്മയും പോയതിന് ശേഷം ആ വീട്ടിൽ എന്നെ കാത്തിരിക്കുന്നത് അമ്മാവനും അമ്മായിയുമാണ്. വേണിയെക്കുറിച്ചുള്ള ചിന്തകൾ ഒരു നിമിഷം എന്റെ മനസ്സിൽ മിന്നിമറഞ്ഞു. പണ്ട് തനിക്ക് വേണ്ടി ആലോചിച്ച പെണ്ണായിരുന്നു അവൾ. പക്ഷേ അവൾ മറ്റൊരാൾക്കൊപ്പം പോയത് ഹരിയെ അന്ന് ഒട്ടും വേദനിപ്പിച്ചിരുന്നില്ല, കാരണം അവളോട് ആഴത്തിലുള്ള പ്രണയമൊന്നും അവനുണ്ടായിരുന്നില്ല.

 

ലണ്ടനിലെ തിരക്കിനിടയിൽ അവരെ വിളിച്ചിട്ട് തന്നെ കാലമേറെയായിരുന്നു.

വണ്ടി പാലക്കാടൻ അതിർത്തി കടന്നപ്പോൾ ചൂട് കൂടിത്തുടങ്ങി. കരിമ്പനകളും പാടശേഖരങ്ങളും പിന്നിട്ട് വണ്ടി ഹരിയുടെ തറവാടിന് മുന്നിലെ ഇടവഴിയിലേക്ക് തിരിഞ്ഞു. ദൂരെ നിന്ന് തന്നെ ആ പഴയ നാലുകെട്ടിന്റെ തലപ്പൊക്കം കാണാമായിരുന്നു. ചുറ്റും മരങ്ങൾ നിറഞ്ഞ ആ വലിയ പറമ്പ്.

 

 

 

വണ്ടി തറവാടിന്റെ മുറ്റത്ത് വന്നു നിന്നു. ടയറുകൾ ചരലിൽ ഉരസുന്ന ശബ്ദം കേട്ട് അകത്തുനിന്ന് ആരോ പുറത്തേക്ക് നോക്കുന്നത് ഞാൻ കണ്ടു. വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്ക് തിരികെയെത്തിയതിന്റെ ഒരു വല്ലാത്ത വിറയൽ എന്റെ ഉള്ളിലുണ്ടായിരുന്നു.

 

വണ്ടിയിൽ നിന്നിറങ്ങി ആ പഴയ വീടിനെ നോക്കി നിന്നപ്പോൾ ഹരിയുടെ കണ്ണുകളിൽ ഓർമ്മകൾ തിരതല്ലി. ടോണി വണ്ടിയിൽ നിന്നിറങ്ങി ചുറ്റും അത്ഭുതത്തോടെ നോക്കി നിന്നു.

 

 

 

“ഇതാണല്ലേ നിന്റെ തറവാട്! കൊള്ളാം കേട്ടോ…” ടോണി പറഞ്ഞു.

 

ഹരി പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. വരാനിരിക്കുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്താൻ പോകുന്നതെന്ന് അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല.

 

 

 

വർഷങ്ങൾക്ക് ശേഷം ആ തറവാടിന്റെ മണ്ണിൽ കാലുകുത്തിയപ്പോൾ മനസ്സിനുള്ളിൽ ഒരു വല്ലാത്ത തിരയിളക്കമായിരുന്നു. ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോൾ പഴയ ബാല്യകാല സ്മരണകൾ എന്നെ പൊതിഞ്ഞു. ടോണി കൂടെയുള്ളത് കൊണ്ട് ഞാൻ ആ വികാരങ്ങൾ പുറത്ത് കാണിക്കാതെ വരാന്തയിലേക്ക് നടന്നു. ആ പഴയ പിച്ചള കോളിങ് ബെൽ ഞാൻ പതുക്കെ അമർത്തി.

അകത്തുനിന്ന് കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്ന് വന്നത് അമ്മായിയായിരുന്നു. നരച്ച മുടിയും കണ്ണടയും വെച്ച് അമ്മായിക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു. ആദ്യം എന്നെ കണ്ടപ്പോൾ അവർക്ക് മനസ്സിലായില്ല. അപരിചിതനായ ഏതോ ഒരാളെ നോക്കുന്നതുപോലെ അവർ ഒന്ന് ശങ്കിച്ചു നിന്നു.

 

 

 

“ആരാ?” അവർ പതുക്കെ ചോദിച്ചു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

“അമ്മായി… ഞാൻ ഹരിയാ…”

 

 

 

ആ പേര് കേട്ടതും അവരുടെ മുഖത്തെ ഭാവം പാടെ മാറി. കണ്ണട ഒന്ന് ശരിയാക്കി അവർ എന്നെ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ആ കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു.

 

“ഹരിയോ… എന്റെ കുട്ടിയോ!” അവരുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.

 

 

 

“ചേട്ടാ… ഇങ്ങോട്ട് വന്നേ… ദാ നമ്മുടെ ഹരി വന്നിരിക്കുന്നു!”

 

അമ്മായി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

അകത്തുനിന്ന് അമ്മാവൻ ധൃതിയിൽ ഇറങ്ങിവന്നു. പഴയതിലും അല്പം കൂടി മെലിഞ്ഞ്, കയ്യിൽ ഒരു വടിയും കുത്തിയാണ് അദ്ദേഹം വരുന്നത്. എന്നെ കണ്ടതും ആ വടി വശത്തേക്ക് മാറ്റി വെച്ച് അദ്ദേഹം എന്റെ അടുത്തേക്ക് ഓടിവന്നു. ഒന്നും മിണ്ടാതെ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു..

കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല. സന്തോഷം കൊണ്ട് എല്ലാവരുടെയും നാവുകൾ അടഞ്ഞുപോയിരുന്നു. ഒടുവിൽ അമ്മാവൻ എന്നെ അടർത്തി മാറ്റി എന്റെ തോളിൽ തട്ടി.

 

“എത്ര കാലമായിടാ നിന്നെ കണ്ടിട്ട്… നീ വല്ലാതെ മാറിപ്പോയല്ലോടാ ഹരി.”

 

 

 

പെട്ടെന്നാണ് കൂടെ നിൽക്കുന്ന ടോണിയെ ഞാൻ ശ്രദ്ധിച്ചത്. അവൻ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.

 

“ഇത് എന്റെ കൂട്ടുകാരനാ അമ്മാവാ… ടോണി. കൊച്ചിയിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ കൂടെ വന്നതാണ്,”

 

ഞാൻ അവനെ പരിചയപ്പെടുത്തി.

അമ്മാവനും അമ്മായിയും അവനെ സ്നേഹത്തോടെ സ്വീകരിച്ചു. ഞങ്ങൾ എല്ലാവരും കൂടി വരാന്തയിലെ ആ പഴയ ചാരുകസേരകളിൽ ഇരുന്നു. അമ്മായി വേഗം അകത്തുപോയി ചായയും പലഹാരങ്ങളുമായി വന്നു. ഇടയ്ക്ക് ലണ്ടനിലെ കാര്യങ്ങളും കൊച്ചിയിലെ വിശേഷങ്ങളും ഒക്കെ ഞങ്ങൾ പങ്കുവെച്ചു. ടോണിക്ക് പഴയ കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട് അവൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും ആ അന്തരീക്ഷം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ടോണി എഴുന്നേറ്റു.

 

“എന്നാൽ ശരി ഹരി… എനിക്ക് വീട്ടിൽ ഒന്ന് പോകണം. കുറെ കാലമായില്ലേ അച്ഛനെയും അമ്മയെയും കണ്ടിട്ട്. ഞാൻ പിന്നെ വരാം,”

 

അവൻ പറഞ്ഞു.

 

 

 

“ശരിടാ ടോണി… വിളിക്കാം,”

 

ഞാൻ അവനോട് യാത്ര പറഞ്ഞു. അമ്മാവനോടും അമ്മായിയോടും യാത്ര പറഞ്ഞ് ടോണി തന്റെ കാറുമായി ഇടവഴിയിലൂടെ മറയുന്നത് ഞാൻ നോക്കി നിന്നു.

ടോണി പോയതോടെ ആ വലിയ തറവാട് വീണ്ടും നിശബ്ദമായി. അമ്മാവൻ എന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

 

 

 

 

അമ്മാവനോടും അമ്മായിയോടും കുറച്ചുനേരം സംസാരിച്ചിരുന്നപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. എങ്കിലും യാത്രയുടെ ക്ഷീണം മെല്ലെ ശരീരത്തെ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ പഴയ മുറിയിലേക്ക് നടന്നു. വർഷങ്ങൾക്കിപ്പുറവും ആ മുറിക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ, ഞാൻ പ്രതീക്ഷിച്ചതുപോലെ അവിടെ പൊടിപിടിച്ചു കിടക്കുകയല്ലായിരുന്നു. ആരോ ആ മുറി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി.

 

മേശപ്പുറത്തും അലമാരയിലുമൊക്കെ കുറേ പുസ്തകങ്ങളും പെൺകുട്ടികൾ ഉപയോഗിക്കുന്ന തരം ചില സാധനങ്ങളും തുണികളും നിരത്തി വെച്ചിട്ടുണ്ട്.

 

 

 

ഞാൻ ആ മുറിയിലെ മാറ്റങ്ങൾ നോക്കി നിൽക്കുമ്പോഴാണ് പുറത്തുനിന്ന് അമ്മായിയുടെ ശബ്ദം കേട്ടത്.

 

 

 

“ഹരീ… വല്ലതും കഴിക്കണ്ടേടാ? വിശക്കുന്നുണ്ടാകുമല്ലോ.”

 

 

 

“വേണ്ട അമ്മായി… വരുമ്പോൾ വഴിയിൽ നിന്ന് കഴിച്ചതാ. ഇപ്പോൾ നല്ല ഉറക്കം വരുന്നു. ഇനി നമുക്ക് ഉച്ചയ്ക്ക് ഒന്നിച്ച് കഴിക്കാം,”

 

ഞാൻ മറുപടി നൽകി. അമ്മായി ശോഭ പതിയെ അടുക്കളയിലേക്ക് പോകുന്നത് കേട്ടു.

ഞാൻ ആ വലിയ തടിപ്പാവിലേക്ക് ഒന്ന് നോക്കി. വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റിനും തലയിണയ്ക്കുമൊക്കെ നല്ല മുല്ലപ്പൂവിന്റെ മണം. ആ സുഗന്ധം ശ്വസിച്ചപ്പോൾത്തന്നെ എന്റെ കണ്ണുകൾ പാതി അടഞ്ഞുപോയി. ഒന്നും ആലോചിക്കാതെ ഞാൻ ആ ബെഡിലേക്ക് മലർന്നു കിടന്നു. തറവാട്ടിലെ ആ കുളിർമയുള്ള കാറ്റും മുല്ലപ്പൂമണവും എന്നെ പെട്ടെന്ന് തന്നെ ആഴത്തിലുള്ള ഒരു മയക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല. പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് കനമുള്ള എന്തോ ഒന്ന് ആഞ്ഞുവീഴുന്നത് അറിഞ്ഞാണ് ഞാൻ ഞെട്ടി ഉണർന്നത്. ഒപ്പം ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള അലർച്ചയും!

 

 

 

“അയ്യോ… ആരാ ഇത്!”

 

 

 

ഞാൻ പരിഭ്രമത്തോടെ കണ്ണുതുറന്ന് എഴുന്നേറ്റിരുന്നു. എന്റെ മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഒരു പെണ്ണ്. അവളെ കണ്ടതും ഞാൻ ഒരു നിമിഷം സ്റ്റക്ക് ആയിപ്പോയി. ശരിക്കും ഒരു കാവ്യാ മാധവൻ ലുക്ക്! നല്ല പച്ച പട്ടുസാരിയും അതിനിണങ്ങുന്ന ബ്ലൗസും. ആവശ്യത്തിന് തടിയുള്ള മാദക ശരീരം. വിടർന്ന ഉണ്ടക്കണ്ണുകളിൽ ദേഷ്യം കനലായി തിളങ്ങുന്നുണ്ട്. നെറ്റിയിൽ ഒരു ചന്ദനക്കുറിയും മുടിയിൽ  മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. ആ മുറിയിലാകെ പരന്ന ആ സുഗന്ധം ഇവളുടേതായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

അവൾ ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.

 

 

 

“ആരാടോ താൻ? എന്റെ മുറിയിൽ കടന്നു കയറി എന്റെ ബെഡിൽ കിടക്കാൻ തന്നോട് ആരാടാ പറഞ്ഞത്? ഇറങ്ങിപ്പോടാ പുറത്ത്!”

 

 

 

അവളുടെ ആ വിളി കേട്ടപ്പോൾ എനിക്കും കുറച്ചു ദേഷ്യം വന്നു. സ്വബോധം വീണ്ടെടുത്ത് ഞാൻ അവളെ ഒന്ന് അടിമുടി നോക്കി.

 

 

 

“നീ ഏതാടി ഉണ്ടക്കണ്ണി? നിന്റെ ബെഡോ? ഇത് എന്റെ മുറിയാ. പിന്നെ, എന്റെ ദേഹത്തേക്ക് എന്തോ ഒരു പാറ വന്ന് വീണത് പോലാണല്ലോ നീ വന്ന് വീണത്. എന്റെ നെഞ്ച് തകർന്നു പോയേനെ!”

 

 

 

അതുകേട്ടപ്പോൾ അവൾക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.

 

 

 

“എന്ത്… ഉണ്ടക്കണ്ണിയെന്നോ? പാറയെന്നോ? താൻ ഏതാടാ തെണ്ടി? കണ്ടാ മാന്യമായ  ലുക്ക് ഉണ്ടെന്നേയുള്ളൂ, വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്കാണല്ലോ. മര്യാദയ്ക്ക് എഴുന്നേറ്റ് പുറത്തു പോയില്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും!”

 

 

 

“അച്ഛനെ വിളിക്കുമല്ലേ? നീ വിളിക്ക്… രാഘവൻ അമ്മാവൻ എനിക്ക് അമ്മാവനാ. ഈ വീട് എന്റെ തറവാടാ. നീ എവിടുന്ന് വന്നതാടി?” ഞാൻ വിട്ടുകൊടുക്കാതെ ചോദിച്ചു.

 

 

 

“ഓ… അമ്മാവനൊ? ഏതമ്മാവൻ ഏത് തറവാട്? ഈ ബെഡ് ഷീറ്റ്ൽ കിടന്ന് താൻ അത് ചീത്തയാക്കി. തന്റെ ഈ മുഷിഞ്ഞ ഡ്രസ്സുമായി ഇതിൽ കിടക്കാൻ നാണമില്ലേടോ?”

 

 

 

അവൾ ബെഡ് ഷീറ്റിലേക്ക് നോക്കി വല്ലാതെ പരിതപിച്ചു.

 

 

 

“എന്റെ ഡ്രസ്സ് മുഷിഞ്ഞതാണോ? ഇത് ബ്രാൻഡഡ് സാധനമാടി. നിനക്ക് ഇതൊന്നും കണ്ടാൽ മനസ്സിലാവില്ല. വന്ന് വീണത് എന്റെ മേത്താണെന്ന് ഓർക്കണം. ഇപ്പോഴും എന്റെ നെഞ്ച് വേദനിക്കുന്നുണ്ട്,” ഞാൻ ഒന്ന് അമർത്തി തടവിക്കൊണ്ട് പറഞ്ഞു.

 

 

 

“പിന്നെ… ഒരു വലിയ ആന വന്ന് വീണതല്ലേ? തന്റെ മേത്ത് വീണത് എന്റെ ഭാഗ്യക്കേട്. ഇന്ന് നേരം വെളുത്തപ്പോൾത്തന്നെ ഏതോ മൂശേട്ട മുഖം കാണേണ്ടി വന്നല്ലോ ഭഗവതി!” അവൾ തലയ്ക്ക് കൈവെച്ച് പിറുപിറുത്തു.

 

 

 

ഞങ്ങൾ അവിടെ നിന്ന് പരസ്പരം വിറളിയെടുത്ത് വഴക്കിട്ടുകൊണ്ടിരുന്നു. അവൾക്ക് എന്നെയും എനിക്ക് അവളെയും മനസ്സിലായിട്ടില്ല.

 

 

 

വീറോടെ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോഴും, ഉള്ളിന്റെയുള്ളിൽ ആ ‘ഉണ്ടക്കണ്ണി’യുടെ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചുണ്ടുകളും കണ്ണുകളും ദേഷ്യം കൊണ്ട് വിറയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ബഹളം കേട്ട് അമ്മായി അങ്ങോട്ടേക്ക് ഓടി വരുന്നത് ഞാൻ കണ്ടു.

 

 

 

 

ഞങ്ങളുടെ ബഹളം കേട്ട് അമ്മായി ശോഭ വരാന്തയിൽ നിന്ന് ഓടി മുറിയിലേക്ക് വന്നു. ആകെ പരിഭ്രമിച്ചാണ് അമ്മായി അകത്തേക്ക് കയറിയത്.

 

 

 

“എന്താടി… എന്താ ഇവിടെ ഒരു ബഹളം? എന്തിനാ നീ ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്നത്?”

 

അമ്മായി അവളെ നോക്കി ശാസനയോടെ ചോദിച്ചു.

അവൾ ഉടനെ അമ്മായിയുടെ അരികിലേക്ക് നീങ്ങി നിന്ന് എന്നെ വിരൽ ചൂണ്ടി പരാതി പറയാൻ തുടങ്ങി.

 

 

 

“അമ്മേ… ഏതാ ഈ മനുഷ്യൻ? എന്റെ മുറിയിൽ വന്ന് എന്റെ ബെഡിൽ കേറി കിടക്കുന്നു. പോരാത്തതിന് എന്നെ നോക്കി ഉണ്ടക്കണ്ണിയെന്നും പാറയെന്നുമൊക്കെ വിളിക്കുന്നു! കണ്ടാൽ വലിയ മാന്യനാണെന്ന് തോന്നും, പക്ഷെ വർത്തമാനം കേട്ടാൽ സഹിക്കില്ല. ഇയാളോട് ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറ അമ്മേ!”

 

 

 

 

അവൾ അമ്മായിയെ ‘അമ്മേ’ എന്ന് വിളിക്കുന്നത് കേട്ടതും എന്റെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞുപോയി. ഞാൻ ആകെ അന്തംവിട്ടുപോയി. അമ്മായിയുടെ മകൾ… അപ്പോൾ ഇത് വേണിയാണ്! പണ്ട് എനിക്ക് വേണ്ടി ആലോചിച്ച, പിന്നീട് ഒളിച്ചോടിപ്പോയ അതേ വേണി. പഴയ ആ മെലിഞ്ഞ പെൺകുട്ടിയിൽ നിന്നും ഇത്രയും സുന്ദരിയായ ഒരു യുവതിയിലേക്കുള്ള അവളുടെ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു,

 

 

 

“അതിനെന്താടി… അവൻ ദൂരെ നിന്ന് വന്നതല്ലേ, നല്ല ക്ഷീണം കാണും. അതുകൊണ്ടാ ഇവിടെ കിടന്നത്. നീ എന്തിനാ ഇങ്ങനെ വഴക്കിടുന്നത്?”

 

 

 

അവൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

 

“അതിന് ഇയാളാരാ എന്റെ ബെഡിൽ കിടക്കാൻ? എന്റെ കെട്ടിയോനാണോ ഇത്ര അധികാരം കാണിക്കാൻ?” അവൾ ദേഷ്യത്തോടെ ചോദിച്ചു.

 

 

 

അതുകേട്ടതും അമ്മായിയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു. അവർ ഒന്ന് നിശ്വസിച്ചിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

 

“ആഹ് നിനക്ക് പണ്ട് ആ ബുദ്ധിമോശം തോന്നാതിരുന്നെങ്കിൽ നിന്റെ കെട്ടിയോൻ ആയേനെ .”

 

 

 

അമ്മായിയുടെ ആ മറുപടി കേട്ട് അവൾ തരിച്ചുനിന്നുപോയി.

 

 

 

“അമ്മ… അമ്മ ഈ എന്ത് തേങ്ങയാ ഈ പറയുന്നത്? ആരാ ഇയാൾ?”

 

 

 

അമ്മായി എന്റെ അരികിലേക്ക് വന്ന് എന്റെ തോളിൽ കൈവെച്ചു.

 

 

 

“എടി… ഇത് ഹരിയാണ്. നിന്റെ ഹരിയേട്ടൻ.  ഇന്ന് രാവിലെ എത്തിയതാ.”

 

 

 

ആ പേര് കേട്ടതും അവളുടെ മുഖത്തെ ദേഷ്യം നിമിഷനേരം കൊണ്ട് മാഞ്ഞുപോയി. പകരം അവിടെ വല്ലാത്തൊരു ആശ്ചര്യം വിരിഞ്ഞു. അവളുടെ ഉണ്ടക്കണ്ണുകൾ കൂടുതൽ വിടർന്നു. ഒരുതരം ഞെട്ടലോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു. കൈവിട്ടുപോയ എന്തോ ഒന്ന് തിരികെ കിട്ടിയതുപോലെയോ, അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളെ മുന്നിൽ കണ്ടതുപോലെയോ ഉള്ള ഒരു ഭാവം.

ഞാനും ആകെ തളർന്നുപോയിരുന്നു. പണ്ട് ഒളിച്ചോടിപ്പോയവൾ തിരിച്ചുവന്നോ? അതോ അവൾ ഇവിടെത്തന്നെ ഉണ്ടോ? എന്റെ മനസ്സിൽ ചോദ്യങ്ങൾ നൂറായിരം ഉയർന്നു.

 

 

 

“ശരി… നിങ്ങൾ പഴയ വിശേഷങ്ങളൊക്കെ പറഞ്ഞ് ഇവിടെ ഇരിക്ക്. എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട്,”

 

എന്നും പറഞ്ഞ് അമ്മായി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

മുറിയിൽ പെട്ടെന്ന് ഒരു നിശബ്ദത തളംകെട്ടി നിന്നു. ജനാലയിലൂടെ വരുന്ന കാറ്റിൽ അവളുടെ മുടിയിലെ മുല്ലപ്പൂമണം മുറിയിലാകെ നിറഞ്ഞു. അവൾ തല താഴ്ത്തി നിൽക്കുകയാണ്. കുറച്ചു മുൻപ് എന്നോട് വഴക്കിട്ട ആ വീറൊന്നും ഇപ്പോൾ അവളിലില്ല. ഞാനും എന്ത് പറയണമെന്നറിയാതെ കട്ടിലിൽത്തന്നെ ഇരുന്നു. വർഷങ്ങൾക്ക് മുൻപ് മുറിഞ്ഞുപോയ ആ ബന്ധത്തിന്റെ നൂലുകൾ വീണ്ടും കൂട്ടിച്ചേർക്കപ്പെടുന്നതുപോലെ എനിക്ക് തോന്നി.

 

ആ നിശബ്ദതയിൽ ഞങ്ങളുടെ ശ്വാസതാളം പോലും മുറിയിൽ വ്യക്തമായി കേൾക്കാമായിരുന്നു. അവൾ പതിയെ എന്നെ ഒന്നു നോക്കി, ആ കണ്ണുകളിൽ ഇപ്പോൾ ദേഷ്യമായിരുന്നില്ല, മറ്റെന്തോ ഒരു വികാരമായിരുന്നു. വീണ്ടും ഞങ്ങളുടെ കണ്ണുകൾ ഉടക്കി. ആ നിമിഷം സമയം നിശ്ചലമായതുപോലെ എനിക്ക് തോന്നി.

 

 

 

മുറിയിൽ തളംകെട്ടിനിന്ന ആ നിശബ്ദത ഭേദിച്ചത് വേണിയാണ്. അവൾ പതുക്കെ തലയുയർത്തി എന്നെ ഒന്ന് നോക്കി. ആ പഴയ പിണക്കത്തിന്റെ കെട്ടുകൾ അഴിഞ്ഞു വീണതുപോലെ അവളുടെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.

 

 

 

“സോറി…” അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“എനിക്ക്… എനിക്ക് ശരിക്കും മനസ്സിലായില്ല ഹരിയേട്ടനാണെന്ന്. ഏട്ടൻ ആകെ മാറിപ്പോയിരിക്കുന്നു.”

 

 

 

ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു.

 

“ഞാനും സോറി വേണി. നീയാണെന്ന് ഞാനും കരുതിയില്ല. പണ്ടത്തെ പോലൊന്നുമല്ലല്ലോടി…നീയാകെ തടിച്ചു കൊഴുത്ത് സുന്ദരി ആയല്ലോ….”

 

അതുകേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. ആ ഉണ്ടക്കണ്ണുകളിൽ പഴയ കുസൃതി വീണ്ടും മിന്നിമറഞ്ഞു.

 

“പിന്നെ…  വർഷം 7 കഴിഞ്ഞില്ലേ? ഹരിയേട്ടന് അവിടെ യു.കെയിൽ സുഖമായിരുന്നോ? തിരക്ക് കാരണം ആരെയും വിളിക്കില്ലെന്നൊക്കെ അമ്മ പരാതി പറയാറുണ്ടായിരുന്നു…”

 

 

 

“അതെയെടാ… അവിടെ ജോലിയും തിരക്കും ഒക്കെയായപ്പോൾ വല്ലാതെ അങ്ങ് ഒതുങ്ങിപ്പോയി. ഇങ്ങോട്ട് വരണമെന്നുണ്ടായിരുന്നു, പക്ഷേ സാഹചര്യങ്ങൾ ഒത്തു വന്നില്ല,”

 

ഞാൻ മറുപടി നൽകി. അല്പം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ആകാംക്ഷ കാരണം ഞാൻ പതുക്കെ ചോദിച്ചു,

 

 

 

“പിന്നെ… വേണി, നിന്റെ വിശേഷങ്ങൾ എന്തൊക്കെയാ…? കെട്ടിയോൻ എവിടെ? കുറെ കാലമായല്ലോ നിന്റെ വിശേഷങ്ങളൊക്കെ കേട്ടിട്ട്…

ചാടിപ്പോയപ്പോ അമ്മാവൻ നിന്നെ വീട്ടിൽ പോലും കേറ്റില്ല എന്നല്ലേ പറഞ്ഞെ… പിന്നെ എന്തുണ്ടായി…”

 

 

 

ആ ചോദ്യം കേട്ടതും അവളുടെ മുഖത്തെ പ്രകാശം പെട്ടെന്ന് മാഞ്ഞുപോയി. ഒരു നിമിഷം അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു.

 

 

 

“അതൊക്കെ… അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ഹരിയേട്ടാ….,”

 

“എന്താടി എന്ത് പറ്റി….”

 

 

 

ഞാൻ ചോദിച്ചു…

 

“ഏയ്….

ഒന്നുമില്ല… വന്ന് കേറിയല്ലേ ഉള്ളു… വിശേഷങ്ങളൊക്കെ ഏട്ടനെ പതിയെ പറഞ്ഞു തന്നോളാം… ”

 

 

 

അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.

അവളുടെ മുഖത്തെ ആ മാറ്റം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. പഴയ ആ ഒളിച്ചോട്ടവും തുടർന്നുള്ള ജീവിതവും അത്ര സുഖകരമായിരുന്നില്ലെന്ന് അവളുടെ ആ നോട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

എങ്കിലും ഞാൻ കൂടുതൽ ചോദിച്ച് അവളെ വിഷമിപ്പിക്കാൻ നിന്നില്ല. ഞങ്ങൾ പഴയ സ്കൂൾ വിശേഷങ്ങളും നാട്ടിലെ മാറ്റങ്ങളും ഒക്കെ പറഞ്ഞ് കുറെ നേരം അവിടെയിരുന്നു.

 

പഴയ ആ ഉണ്ടക്കണ്ണി വീണ്ടും എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി.

 

 

 

പിന്നീട് അമ്മായി വിളിച്ചപ്പോൾ ഞങ്ങൾ ഒന്നിച്ച് ഊണ് കഴിക്കാൻ പോയി. അമ്മാവൻ രാഘവനും ഞങ്ങളോടൊപ്പം കൂടി. അമ്മായി വെച്ചുണ്ടാക്കിയ നല്ല നാടൻ ചോറും കറികളും വയറു നിറയെ കഴിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും തൃപ്തിയോടെ ഒരു ആഹാരം കഴിക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഞാൻ ഉമ്മറത്തെ ആ പഴയ ചാരുകസേരയിൽ വന്നിരുന്നു. പുറത്ത് കരിമ്പനകളെ തലോടി വരുന്ന തണുത്ത കാറ്റ്. മനസ്സാകെ ഒന്ന് തണുത്തു നിൽക്കുമ്പോഴാണ് അവിടേക്ക് വേണി വന്നത്.

 

 

 

അവൾ സാരിയൊക്കെ മാറി ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്നു. മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി, മുഖത്ത് ചെറിയൊരു പൗഡറിട്ടപ്പോൾ അവൾക്ക് പ്രത്യേകമൊരു ശാലീനതയുണ്ട്.

 

 

 

“എന്താ ഹരിയേട്ടാ… ഇങ്ങനെ ഇരുന്നാൽ മതിയോ? വാ… നാടൊക്കെ ഒന്ന് ചുറ്റികാണണ്ടേ…? കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ഇവിടെ,”

 

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

 

 

“എനിക്ക് വയ്യാ…

വയറൊക്കെ നിറഞ്ഞു പൊട്ടാറായി…

ഈ കാറ്റേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം,”

 

ഞാൻ തമാശയായി പറഞ്ഞു.

 

 

 

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഹരിയേട്ടൻ ഇപ്പോഴത്തെ നമ്മുടെ പാടവും തോടും ഒന്നും കണ്ടിട്ടില്ലല്ലോ….

വേഗം എഴുന്നേറ്റേ,”

 

അവൾ നിർബന്ധിച്ചു.

അവളുടെ ആ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങാതെ എനിക്ക് വയ്യായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അവൾക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങി. അച്ചുവിനെക്കുറിച്ചുള്ള ചിന്തകൾ ഒരു നിമിഷം എന്റെ മനസ്സിൽ വന്നുപോയെങ്കിലും, വേണിയുടെ കൂടെയുള്ള ആ നടത്തം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ എനിക്ക് തോന്നി. പാലക്കാടൻ വെയിലിലും കാറ്റിലും ഞങ്ങളാ ഇടവഴിയിലൂടെ നടന്നു തുടങ്ങി.

 

 

 

ഇടയ്ക്ക് അവൾ എന്നെ നോക്കി ചിരിക്കുകയും നാട്ടിലെ ഓരോ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ പഴയ തറവാടിന്റെ പടികടന്നു പുറത്തേക്ക് പോകുമ്പോൾ, എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

 

 

 

 

 

 

പാലക്കാടൻ കാറ്റ് കരിമ്പനപ്പട്ടകളിൽ തട്ടി സങ്കടം പറയുന്നതുപോലെ ഒരു ശബ്ദം ചുറ്റുമുണ്ടായിരുന്നു. ഞാനും വേണിയും ആ പഴയ ഇടവഴിയിലൂടെ പതുക്കെ നടന്നു. പാടവരമ്പത്തെ ചെളിയിൽ കാൽ വഴുതാതെ അവൾ എന്റെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു.

 

പണ്ട് കണ്ട പാടങ്ങളല്ല ഇപ്പോൾ, പലയിടത്തും വലിയ കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്നു. എങ്കിലും ആ തോടും അതിലെ തെളിനീരും പഴയതുപോലെ തന്നെ ഒഴുകുന്നുണ്ട്.

 

കവലയിൽ എത്തിയപ്പോൾ പലരും എന്നെ തിരിച്ചറിയാതെ നോക്കുന്നുണ്ടായിരുന്നു. പഴയ ചായക്കടക്കാരൻ നാണുവേട്ടൻ മാത്രം എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

നാടൊക്കെ ഒരുവട്ടം ചുറ്റിക്കറങ്ങി ഞങ്ങൾ തിരികെ തറവാടിന്റെ അടുത്തേക്ക് നടന്നു. വെയിൽ പതുക്കെ ആറിത്തുടങ്ങിയിരുന്നു. വീടിന് മുന്നിലെത്തിയപ്പോൾ വേണി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ ഉണ്ടക്കണ്ണുകളിൽ എന്തോ ഒരു ഗൂഢത ഒളിഞ്ഞിരിപ്പുണ്ട്.

 

 

 

“ഹരിയേട്ടാ… നമുക്ക് ആ പഴയ കുളപ്പടവിലേക്ക് പോയാലോ? അവിടെ ഇപ്പോൾ നല്ല കാറ്റായിരിക്കും,” അവൾ ചോദിച്ചു.

 

 

 

എനിക്കും അത് ശരിയാണെന്ന് തോന്നി. തറവാടിന്റെ പിന്നിലെ ആ വലിയ കുളം എനിക്ക് പ്രിയപ്പെട്ട ഒരിടമായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. കുളപ്പടവിലെ ആ തണുത്ത കരിങ്കല്ലിൽ ഇരുന്നപ്പോൾ മനസ്സാകെ ഒന്ന് ശാന്തമായി. വെള്ളത്തിൽ മീനുകൾ തത്തിക്കളിക്കുന്നത് നോക്കി ഞങ്ങൾ കുറെ നേരം മിണ്ടാതെ ഇരുന്നു. ആ നിശബ്ദത എനിക്ക് അസഹനീയമായി തോന്നി. എന്റെ ഉള്ളിലെ ആ പഴയ ചോദ്യം വീണ്ടും പുറത്തുവന്നു.

“വേണി… നീ എന്താ ഒന്നും പറയാത്തത്?

നിന്റെ ആ ഒളിച്ചോട്ടം… അതിനു ശേഷം എന്താ ഉണ്ടായത്? അമ്മാവൻ നിന്നെ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെയാ നീ ഇവിടെ എത്തിയത്?”

 

 

 

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അവൾ പതുക്കെ വെള്ളത്തിലേക്ക് നോക്കി ഇരുന്നു. അവളുടെ വിരലുകൾ കുളത്തിലെ വെള്ളത്തിൽ വൃത്തങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ മുഖം വല്ലാതെ വാടി. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ പറയാൻ തുടങ്ങി.

 

 

 

 

“ഹരിയേട്ടാ… അന്ന് പ്രായത്തിന്റെ ആവേശത്തിൽ ഇറങ്ങിത്തിരിച്ചപ്പോൾ ജീവിതം ഇത്രയും വലിയൊരു ചതിക്കുഴിയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഒളിച്ചോടിപ്പോയി മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും അവന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു. എന്നും കുടിച്ചു വന്ന് പ്രശ്നമുണ്ടാക്കും. കയ്യിലുള്ള പണമൊക്കെ തീർന്നപ്പോൾ അവൻ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അച്ഛനോട് വഴക്കിട്ടാണ് ഇറങ്ങിപ്പോയത്, അതുകൊണ്ട് ആ വീടിന്റെ പടി ചവിട്ടില്ലെന്ന് ഞാനും വാശി പിടിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെത്തന്നെ കഴിഞ്ഞു.”

 

 

 

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവൾ തുടന്നു,

 

 

 

“പിന്നെ ഞാൻ ഗർഭിണിയായി. കുഞ്ഞ് വന്നാൽ അവന്റെ സ്വഭാവം മാറുമെന്ന് ഞാൻ കരുതി. പക്ഷേ ആറാം മാസം ഒരു രാത്രി അവൻ വീണ്ടും കുടിച്ചു വന്നു പ്രശ്നമുണ്ടാക്കി. ചെറിയൊരു വഴക്കിനിടയിൽ അവൻ എന്റെ വയറ്റിലേക്ക് ആഞ്ഞൊരു ചവിട്ട് തന്നു. ആ നിമിഷം എന്റെ ലോകം അവസാനിച്ചു ഹരിയേട്ടാ… എന്റെ കുഞ്ഞ്… എനിക്ക് അവളെ നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് അച്ഛൻ ഓടി വന്നു. ആശുപത്രിയിൽ കിടന്ന എന്നെ അച്ഛൻ നേരെ ഇങ്ങോട്ട് കൂട്ടിപ്പിടിച്ചു കൊണ്ടുവന്നു. ഒരു വർഷം മുമ്പ് നിയമപരമായി ബന്ധം വേർപെടുത്തി. ഇപ്പോൾ ഞാൻ ഈ തറവാട്ടിലെ ഒരു അധികപ്പറ്റായി ഇങ്ങനെ കഴിയുന്നു.”

 

 

 

പറഞ്ഞു തീർന്നപ്പോഴേക്കും അവൾ വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു. അവളുടെ കണ്ണുനീർ കുളത്തിലെ വെള്ളത്തിൽ വീണു കലങ്ങി. ആ കരച്ചിൽ കണ്ടപ്പോൾ എന്റെ ഉള്ളു പിടഞ്ഞു. ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ അവളുടെ തോളിൽ കയ്യിട്ടു. അടുത്ത നിമിഷം അവൾ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു.

 

 

 

അവളുടെ ആ വികാരം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. വിറയ്ക്കുന്ന ആ ശരീരം എന്റെ നെഞ്ചോട് ചേർന്നു നിന്നപ്പോൾ, അവളുടെ ശരീരഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറി.

 

മുല്ലപ്പൂവിന്റെയും വിയർപ്പിന്റെയും ഒരു വല്ലാത്ത ഗന്ധം. പച്ച ചുരിദാറിനുള്ളിലെ അവളുടെ കൊഴുത്ത ശരീരത്തിന്റെ മർദ്ദം എന്റെ നെഞ്ചിൽ അനുഭവപ്പെട്ടു. അവളുടെ ആ തടിച്ച കൈകൾ എന്റെ മുതുകിൽ മുറുകെ പിടിച്ചിരുന്നു. ആ നിമിഷം എന്റെ ഉള്ളിലെ ആൺരക്തം ഒന്ന് തിളച്ചു.

 

അവളുടെ ആ മാദക ശരീരം എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ആ തെണ്ടി ഇങ്ങനെ ഉപദ്രവിച്ചല്ലോ എന്നോർത്തപ്പോൾ എനിക്ക് ദേഷ്യം വന്നു.

എന്റെ ശ്വാസം വേഗത്തിലായി.

 

ആ നിമിഷം അവളെ ഒന്ന് മുറുകെ കെട്ടിപ്പിടിക്കാൻ എന്റെ മനസ്സ് വെമ്പി. പക്ഷേ ഞാൻ സ്വയം നിയന്ത്രിച്ചു. അവൾ ഒരു തകർച്ചയിലാണ്, ഈ സമയത്ത് എന്റെ ഉള്ളിലെ കാമത്തിന് സ്ഥാനമില്ലെന്ന് ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി. അവളുടെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പതുക്കെ പറഞ്ഞു

 

, “സാരമില്ല വേണി… എല്ലാം ശരിയാകും. നിനക്ക് ഇനി ഞാനുണ്ട്. ആ പഴയ കാര്യങ്ങളൊന്നും ഓർത്ത് നീ വിഷമിക്കണ്ട.”

 

 

 

അവളുടെ കരച്ചിൽ പതുക്കെ ശമിച്ചു തുടങ്ങി. എന്റെ നെഞ്ചിലെ ആ ചൂടിൽ അവൾ പതുക്കെ ശാന്തയായി. എങ്കിലും അവളുടെ ആ ശരീരത്തിന്റെ സ്പർശനം നൽകിയ സുഖം എന്റെ മനസ്സിനെ അപ്പോഴും മഥിച്ചു കൊണ്ടിരുന്നു. കുളപ്പടവിലെ ആ സായാഹ്നത്തിൽ, അച്ചുവിനെയും കൊച്ചിയെയും മറന്ന് ഞാൻ വേണിയുടെ ആ സങ്കടക്കടലിൽ അലിഞ്ഞു ചേരുകയായിരുന്നു. അവളുടെ വിറയൽ നിന്നപ്പോൾ അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി. ആ ഉണ്ടക്കണ്ണുകൾ നനഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ ഒരു പുതിയ പ്രതീക്ഷയുടെ തിളക്കം ഞാൻ കണ്ടു.

 

 

 

 

കുളപ്പടവിലെ ആ സങ്കടക്കടൽ പതുക്കെ ശാന്തമായി. വേണി തന്റെ കണ്ണീർ തുടച്ച്, എന്റെ നെഞ്ചിൽ നിന്നും പതുക്കെ അടർന്നുമാറി. അവളുടെ ആ ഉണ്ടക്കണ്ണുകളിൽ ഇപ്പോൾ പഴയൊരു തെളിച്ചം തിരിച്ചുവന്നിരുന്നു. വിറയൽ മാറിയപ്പോൾ അവൾ ഒരു ചെറിയ ചിരിയോടെ എന്നെ നോക്കി.

 

 

 

“സോറി ഹരിയേട്ടാ… വന്ന് കയറിയ ഉടനെ എന്റെ ഈ പഴയ സങ്കടങ്ങളൊക്കെ പറഞ്ഞ് ഏട്ടനെ ഞാൻ ബോർ ആക്കിയല്ലേ?”

 

അവൾ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കിക്കൊണ്ട് ചോദിച്ചു.

ഞാൻ അവളുടെ ആ ചുവന്നുതുടുത്ത മുഖത്തേക്ക് നോക്കി.

 

“ഏയ്…  ബോർ ആക്കിയതല്ല, എനിക്ക് നല്ല വിഷമം തോന്നി. ഇത്രയൊക്കെ നീ അനുഭവിച്ചു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ. പക്ഷെ നീയിപ്പോൾ അതിൽ നിന്നൊക്കെ പുറത്തുവന്നല്ലോ, അതാണ് ഏറ്റവും വലിയ കാര്യം.”

 

 

 

അവൾ പതുക്കെ പുഞ്ചിരിച്ചു.

 

 

 

“അതെ… അതൊരു വലിയ ആശ്വാസമാണ്. ഇപ്പോൾ പഴയതിനേക്കാൾ സമാധാനമുണ്ട്.”

 

 

 

ഞാൻ അവളുടെ കവിളിൽ പതുക്കെ ഒന്ന് നുള്ളിക്കൊണ്ട് തമാശരൂപേണ പറഞ്ഞു,

 

“പിന്നെ… ഒന്നിൽ പിഴച്ചാൽ രണ്ട് എന്നല്ലേ? നിനക്ക് ഇപ്പോൾ പ്രായമായി തളരുകയൊന്നും ചെയ്തിട്ടില്ലല്ലോ. നല്ല ഒന്നാന്തരം ഒരു ചെക്കനെ നോക്കി നമുക്ക് അടുത്തൊരു കല്യാണം കഴിക്കണം.”

 

 

 

അതുകേട്ടപ്പോൾ അവൾ ഒരു പ്രത്യേക താളത്തിൽ ഒന്ന് കൊഞ്ചി.

 

 

 

“അച്ഛൻ ഇപ്പോൾ ഓരോ ചെക്കന്മാരുടെ ആലോചനകൾ കൊണ്ടുവരുന്നുണ്ട്. പക്ഷെ എനിക്കാണെങ്കിൽ ആരെയും അങ്ങോട്ട് ബോധിക്കുന്നില്ല.”

 

 

 

“അതെന്താടി? വരുന്നവരൊക്കെ മോശമാണോ?”

 

 

 

ഞാൻ കൗതുകത്തോടെ ചോദിച്ചു.

 

 

 

“അതല്ല ഹരിയേട്ടാ… എന്തോ, മനസ്സിന് പറ്റിയ ഒരാളെ കാണാത്തതുകൊണ്ടാകാം. എനിക്കറിയില്ല,”

 

അവൾ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു. ആ മറുപടിയിൽ എന്തോ ഒരു മറച്ചുവെക്കൽ ഉണ്ടെന്ന് എനിക്ക് തോന്നി.

ഞങ്ങൾ ആ കുളപ്പടവിൽ തോളോട് തോൾ ചേർന്ന് കുറച്ചുനേരം കൂടി ഇരുന്നു. അവളുടെ ശരീരത്തിന്റെ ആ ചൂട് അപ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. പണ്ട് എനിക്ക് വേണ്ടി ആലോചിച്ച പെണ്ണാണ് എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് എന്ന ചിന്ത മനസ്സിന്റെ കോണിൽ എവിടെയോ മിന്നിമറഞ്ഞു.

 

 

 

പതുക്കെ അവൾ സംസാരം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവിട്ടു.

 

 

 

“ഹരിയേട്ടന്റെ വൈഫ്… അവളെക്കുറിച്ച് ഏട്ടൻ ഒന്നും പറഞ്ഞില്ലല്ലോ? പ്രണയവിവാഹമായിരുന്നോ?”

 

 

 

 

ഞാൻ ഒരു നിമിഷം അച്ചുവിനെ ഓർത്തു.

 

 

 

 

“അതെ വേണി… യു.കെയിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അവിടെ വെച്ച് പ്രണയത്തിലായി. മൂന്ന് വർഷം മുൻപായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞ് ആദ്യത്തെ കൊല്ലം അവൾ ഗർഭിണിയായതാണ്. പക്ഷേ അവളുടെ ആരോഗ്യനില അത്ര നല്ലതായിരുന്നില്ല, ഒടുവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അത് അബോർഷൻ ചെയ്യേണ്ടി വന്നു,”

 

 

 

ഞാൻ വിഷമത്തോടെ പറഞ്ഞു.

 

 

 

അതുകേട്ടപ്പോൾ വേണിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം പടർന്നു. അവൾ എന്റെ കയ്യിൽ പതുക്കെ അമർത്തിപ്പിടിച്ചു.

 

“കഷ്ടമായിപ്പോയി ഹരിയേട്ടാ… നമ്മുടെ രണ്ടുപേരുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണല്ലേ? കുഞ്ഞില്ലാത്തതിന്റെ ആ സങ്കടം വലുതാണ്.”

 

 

 

ഞാൻ ആ വിഷാദം ഒന്ന് മാറ്റാൻ ശ്രമിച്ചു.

 

“അതൊക്കെ പോട്ടെ. അവൾ നാട്ടിൽ വന്നപ്പോൾ ആകെ ബോറടിച്ചു ഇരിക്കുകയായിരുന്നു. അവളെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി കൊച്ചിയിൽ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങാൻ ഞാൻ സഹായിച്ചു. അവിടെയുള്ള ആ ജോലി അവൾ റിസൈൻ ചെയ്തു. ഇപ്പോൾ അവൾ അവിടെ ആ സ്റ്റുഡിയോയുടെ ഒക്കെ തിരക്കുകളിലാണ്,”

 

ഞാൻ പറഞ്ഞു നിർത്തി.

അച്ചുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ഭാരം വന്നു നിറയുന്നത് പോലെ തോന്നി. ഡാൻസ് സ്റ്റുഡിയോയിലെ സിദ്ധാർത്ഥിനെയും അവളുടെ ആ മാറ്റങ്ങളെയും കുറിച്ച് വേണിയോട് പറയണോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. കുളപ്പടവിലെ ആ തണുത്ത കാറ്റിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതത്തിലെ തകർച്ചകൾ പരസ്പരം പങ്കുവെച്ച് അങ്ങനെ ഇരുന്നു.

 

 

 

കുളപ്പടവിലെ ആ തണുത്ത കാറ്റിൽ വേണി കുറച്ചുനേരം നിശബ്ദയായി ഇരുന്നു. അവളുടെ വിരലുകൾ കുളത്തിലെ ഓളങ്ങളിൽ വെറുതെ ചലിച്ചുകൊണ്ടിരുന്നു.

 

 

 

“ഹരിയേട്ടൻ നല്ലൊരു ഭർത്താവാണ് കേട്ടോ,”

 

അവൾ പതുക്കെ പറഞ്ഞു.

 

“അച്ചുച്ചേച്ചിയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു കൊടുത്തില്ലേ. ഒരു ഡാൻസ് സ്റ്റുഡിയോ ഒക്കെ ഇട്ടു കൊടുക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ഭാഗ്യമുള്ളവളാ ചേച്ചി.”

 

 

 

ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. ആ പുഞ്ചിരിയിൽ ഒരുതരം നിസ്സംഗത കലർന്നിരുന്നു. അച്ചുവിനെ സന്തോഷിപ്പിക്കാൻ ഞാൻ ചെയ്ത കാര്യങ്ങൾ പലപ്പോഴും എനിക്ക് തന്നെ വിനയാകുന്നുണ്ടോ എന്നൊരു സംശയം ഉള്ളിന്റെയുള്ളിൽ അപ്പോഴുമുണ്ടായിരുന്നു.

 

 

 

“അല്ല ഹരിയേട്ടാ… ചേച്ചിയുടെ ഒരു ഫോട്ടോ കാണിക്കാമോ? കാണാൻ എങ്ങനെയുണ്ട്?”

 

വേണി ആകാംക്ഷയോടെ ചോദിച്ചു.

ഞാൻ ആദ്യം ഫോണിലെ ഗാലറി തുറക്കാൻ തുനിഞ്ഞെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. അച്ചുവിന്റെ ഏറ്റവും പുതിയ രൂപം വേണി കാണട്ടെ എന്ന് കരുതി ഞാൻ അവളോട് ചോദിച്ചു,

 

“നിന്റെ കൈയ്യിൽ ഇൻസ്റ്റഗ്രാം ഉണ്ടോടി?”

 

 

 

“പിന്നല്ലാതെ, ഉണ്ടല്ലോ!”

 

അവൾ വേഗം അവളുടെ ഫോൺ എടുത്തു.

ഞാൻ അവളുടെ ഫോൺ വാങ്ങി അച്ചുവിന്റെ പ്രൊഫൈൽ സെർച്ച് ചെയ്ത് എടുത്തു കൊടുത്തു. പ്രൊഫൈൽ പിക്ചർ കണ്ടപ്പോൾത്തന്നെ വേണിയുടെ കണ്ണുകൾ വിടർന്നു.

 

“ആഹാ… ഇത് ശരിക്കുമൊരു സെലിബ്രിറ്റി ലുക്ക് ആണല്ലോ! കാണാൻ നല്ല ഭംഗിയുണ്ട്.”

 

 

 

അവൾ ഓരോ വീഡിയോകളായി സ്ക്രോൾ ചെയ്യാൻ തുടങ്ങി. തുടക്കത്തിലെ വീഡിയോകളൊക്കെ ക്ലാസിക്കൽ നൃത്തങ്ങളായിരുന്നു. മാന്യമായ വേഷത്തിൽ നൃത്തം ചെയ്യുന്ന അച്ചുവിനെ കണ്ടപ്പോൾ വേണിയുടെ മുഖത്ത് നല്ലൊരു സന്തോഷം തോന്നി. പക്ഷേ താഴേക്ക് പോകുന്തോറും വീഡിയോകളുടെ സ്വഭാവം മാറിത്തുടങ്ങി.

സൽമാന്റെ കൂടെ ചേർന്നുനിന്നുള്ള വന്യമായ ചലനങ്ങൾ, സിദ്ധാർത്ഥിനൊപ്പമുള്ള ഇന്റിമേറ്റ് റീലുകൾ… ഏറ്റവും ഒടുവിൽ യൂട്യൂബിൽ തരംഗമായ ആ കവർ സോങ്ങ് അവൾ പ്ലേ ചെയ്തു. അതിൽ സിദ്ധാർത്ഥും അച്ചുവും തമ്മിലുള്ള ആ ചുംബന രംഗം കണ്ടപ്പോൾ വേണി പകച്ചുപോയി. അവൾ ഫോൺ ഒരു നിമിഷം താഴെ വെച്ചു. അവളുടെ ഉണ്ടക്കണ്ണുകളിൽ അവിശ്വസനീയതയായിരുന്നു.

 

 

 

“ഹരിയേട്ടാ… ഇതെന്താ ചേച്ചി ഇങ്ങനെ? ഈ വീഡിയോയിലൊക്കെ ഉള്ളത് ശരിക്കും ചേച്ചി തന്നെയാണോ?”

 

അവൾ വളരെ മടിച്ചു മടിച്ചാണ് ചോദിച്ചത്.

ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്റെ നിസ്സഹായത മുഴുവനുമുണ്ടായിരുന്നു.

 

 

 

“ഹരിയേട്ടന് ഇതിനൊക്കെ സമ്മതമായിരുന്നോ? ഇതൊക്കെ കണ്ട് ഏട്ടൻ ഒന്നും പറഞ്ഞില്ലേ?”

 

വേണി വീണ്ടും ചോദിച്ചു.

 

 

 

“ഞാൻ സമ്മതിച്ചിട്ടൊന്നുമല്ല വേണി. എന്റെ ഭാര്യയെ ഇങ്ങനെ മറ്റുള്ളവരുടെ കൂടെ വിടാൻ എനിക്ക് താല്പര്യമുണ്ടായിട്ടാണോ? പക്ഷേ ഇതിപ്പോൾ അവളുടെ പ്രൊഫഷനായിപ്പോയി. ഇതിനെയൊക്കെ എതിർക്കാൻ പോയാൽ ഞങ്ങൾ തമ്മിൽ വലിയ വഴക്കാവുകയാണ് പതിവ്. ഇപ്പോൾ പഴയ പോലെയൊന്നുമല്ല, അച്ചുവിന് നൃത്തം കഴിഞ്ഞേ ഭർത്താവുള്ളൂ എന്ന അവസ്ഥയായിരിക്കുന്നു,”

 

ഞാൻ എന്റെ ഉള്ളിലെ സങ്കടം പതുക്കെ പുറത്തെടുത്തു.

വേണി എന്റെ കയ്യിൽ പതുക്കെ അമർത്തി.

 

“അതൊക്കെ വിട്ടേക്ക് ഹരിയേട്ടാ… കാലം മാറുകയല്ലേ. ഇതൊന്നും അധികം കാര്യമാക്കണ്ട. ചേച്ചിക്ക് ഏട്ടനോടുള്ള സ്നേഹത്തിന് കുറവൊന്നുമുണ്ടാവില്ലല്ലോ,”

 

അവൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പെട്ടെന്നാണ് അവൾ അച്ചുവിന്റെ ഇന്നത്തെ സ്റ്റോറി ശ്രദ്ധിച്ചത്.

 

 

 

“ഇതാരാ ഹരിയേട്ടാ… ചേച്ചിയോട് ഇത്ര ചേർന്ന് നിൽക്കുന്നത്?”

 

 

 

ഫോണിൽ നോക്കിയപ്പോൾ സിദ്ധാർത്ഥിന്റെ തോളിൽ കൈവെച്ച് ചിരിച്ചു നിൽക്കുന്ന അച്ചുവിനെയാണ് കണ്ടത്.

 

“അത് അവളുടെ ‘ബെസ്റ്റി’യാണ്… സിദ്ധാർത്ഥ്. എപ്പോഴും ഇങ്ങനെയാണ്,”

 

ഞാൻ പുച്ഛത്തോടെ പറഞ്ഞു.

വേണി കുറച്ചു നേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു,

 

“ഇങ്ങു തന്നേ ആ ഫോൺ…”

 

 

 

“എന്തിനാടി?” ഞാൻ ചോദിച്ചു.

 

 

 

“അതൊക്കെ ഉണ്ട്, ഏട്ടൻ ഇങ്ങു തന്നേ,” അവൾ നിർബന്ധിച്ചു വാങ്ങിച്ചു.

 

 

 

അവൾ പതുക്കെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് ചേർന്നിരുന്നു.

 

 

 

“നമുക്ക് കുറച്ച് സെൽഫികൾ എടുത്താലോ? ചേച്ചി മാത്രം എന്തിനാ അവിടെ ഫോട്ടോ എടുക്കുന്നത്?”

 

 

 

അവൾ ഫോൺ ഉയർത്തിപ്പിടിച്ചു. അവൾ എന്റെ തോളിലേക്ക് പതുക്കെ ചാഞ്ഞുനിന്നു. അവളുടെ ആ കൊഴുത്ത ശരീരത്തിന്റെ സ്പർശനം എന്റെ നെഞ്ചിൽ അമർന്നു. മുടിയിലെ മുല്ലപ്പൂമണം ആ തണുത്ത കാറ്റിൽ വീണ്ടും എന്നെ ഉന്മത്തനാക്കി. അവൾ പല പോസുകളിൽ ഫോട്ടോകളെടുത്തു. ചിലതിൽ അവൾ കുസൃതിയോടെ നാവു നീട്ടിയും, ചിലതിൽ എന്റെ കയ്യിൽ തൂങ്ങിനിന്നും ചിരിച്ചു. ആ ഫോട്ടോകളിലൊക്കെ ഞങ്ങൾ തമ്മിലുള്ള ആ വല്ലാത്തൊരു അടുപ്പം വ്യക്തമായിരുന്നു.

ഫോട്ടോകളെടുത്തു കഴിഞ്ഞ് അവൾ ഓരോന്നായി നോക്കി.

 

“ഹരിയേട്ടാ… ഇതിൽ ഏറ്റവും നല്ലതൊന്ന് നോക്കി സ്റ്റോറി ഇട്ടോ. ഭർത്താവിന് മാത്രം പോരല്ലോ പോസസീവ്നെസ്സ്, ഭാര്യയ്ക്കും വേണ്ടേ കുറച്ച് കുശുമ്പൊക്കെ!” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

 

 

 

അവളുടെ ആ കുശുമ്പ് നിറഞ്ഞ വർത്തമാനം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. അച്ചുവിനെ വെറുപ്പിക്കാനാണെങ്കിലും വേണിയുടെ ഈ കുസൃതി എനിക്ക് ഇഷ്ടപ്പെട്ടു. അവൾ തിരഞ്ഞെടുത്തു തന്ന ഒരു സെൽഫി ഞാൻ എന്റെ സ്റ്റോറിയായി ഇട്ടു. അച്ചു അത് കാണുമ്പോൾ എന്ത് വിചാരിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ ആ നിമിഷം, വേണിയുടെ സാമീപ്യവും അവളുടെ ആ സ്നേഹപ്രകടനവും എന്റെ മനസ്സിനെ വല്ലാതെ സുഖിപ്പിച്ചു കൊണ്ടിരുന്നു.

 

കുളപ്പടവിലെ ആ വൈകുന്നേരം കൂടുതൽ മനോഹരമായി മാറുകയായിരുന്നു. ഞങ്ങൾ പതുക്കെ തറവാട്ടിലേക്ക് നടക്കുമ്പോൾ, വേണി വീണ്ടും എന്റെ കയ്യിൽ തൂങ്ങി പഴയ കഥകൾ പറഞ്ഞു തുടങ്ങിയിരുന്നു.

 

 

 

കുളപ്പടവിൽ നിന്നും തറവാട്ടിലേക്ക് നടക്കുമ്പോൾ എന്റെ പോക്കറ്റിലിരുന്ന ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. അച്ചുവിന്റെ നോട്ടിഫിക്കേഷനാണ്.

 

ഞാൻ ഫോണെടുത്ത് നോക്കി. ഇൻസ്റ്റഗ്രാമിൽ ഞാൻ ഇട്ട സ്റ്റോറി അവൾ കണ്ടിരിക്കുന്നു. തൊട്ടുപിന്നാലെ വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നു:

 

“ഇതാരാ ഹരി? കൂടെ നിൽക്കുന്ന ഈ പെണ്ണ് ഏതാ?”

 

 

 

അവളുടെ ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ആകാംക്ഷയും നേരിയ അസൂയയും എനിക്ക് ആസ്വദിക്കാൻ തോന്നി. കൊച്ചിയിൽ അവൾ സിദ്ധാർത്ഥിനൊപ്പം ആഘോഷിക്കുമ്പോൾ ഞാൻ ഇവിടെ തനിച്ചായിരിക്കുമെന്നാണ് അവൾ കരുതിയത്. മറുപടി കൊടുക്കാൻ എനിക്ക് തോന്നിയില്ല. അത് മനപ്പൂർവ്വം തുറക്കാതെ, അവളെ ഒന്ന് മുനയിൽ നിർത്താൻ വേണ്ടി ഞാൻ ഫോൺ വീണ്ടും പോക്കറ്റിലേക്ക് തിരുകി.

 

 

 

പാലക്കാടൻ വെയിൽ അപ്പോഴും താഴ്ന്നിരുന്നില്ല. അന്തരീക്ഷത്തിൽ വല്ലാത്തൊരു ഉഷ്ണമുണ്ട്. കുളക്കടവിലെ തണുപ്പിൽ നിന്നും മാറിയപ്പോൾ ശരീരം വീണ്ടും വിയർക്കാൻ തുടങ്ങി. ഞങ്ങൾ നടന്നു വന്നത് തറവാടിന്റെ വശത്തുള്ള വലിയ പറമ്പിലൂടെയാണ്. അവിടെ നിറയെ ഫലവൃക്ഷങ്ങളാണ്.

 

 

 

പറമ്പിന്റെ ഒരു മൂലയിൽ കടും ചുവപ്പ് നിറത്തിൽ കുലകുലയായി ചാമ്പക്കകൾ തൂങ്ങിനിൽക്കുന്ന ആ വലിയ മരം കണ്ടപ്പോൾ വേണിയുടെ കണ്ണുകൾ തിളങ്ങി.

 

 

 

“ഹരിയേട്ടാ… നോക്കിയേ, എന്ത് രസമാ കാണാൻ! നല്ല നാടൻ ചാമ്പക്കയാ. നമുക്ക് കുറച്ച് പറിച്ചാലോ?”

 

 

 

അവൾ ആവേശത്തോടെ അങ്ങോട്ടേക്ക് ഓടി.

മരത്തിന്റെ താഴത്തെ ചില്ലകളിലൊന്നും കായകളില്ല.

 

എല്ലാം മുകളിലെ കൊമ്പുകളിലാണ്. വേണി കൈകൾ ഉയർത്തി  അത് പറിക്കാൻ നോക്കി. അവൾ കാല് വിരലുകളിൽ ഊന്നി നിന്ന് ആഞ്ഞു വലിഞ്ഞു. അവൾ ഓരോ തവണ ചാടുമ്പോഴും ചുരിദാറിനുള്ളിൽ അവളുടെ വികസിതമായ മാറിടങ്ങൾ താളാത്മകമായി തുടിക്കുന്നത് ഞാൻ അറിയാതെ നോക്കി നിന്നുപോയി.

 

അവളുടെ ആ കൊഴുത്ത ശരീരം ഓരോ ചലനത്തിലും വല്ലാത്തൊരു വശ്യത പ്രകടമാക്കുന്നുണ്ടായിരുന്നു. ചുരിദാറിന്റെ ടോപ്പ് വലിഞ്ഞു മുറുകിയപ്പോൾ അവളുടെ ശരീരത്തിന്റെ ഓരോ വടിവുകളും തെളിഞ്ഞു കണ്ടു.

 

 

 

കുറച്ചു നേരം അവൾ തനിയെ ശ്രമിച്ചു. ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ കിതച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഞാൻ അവിടെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.

 

 

 

“എന്താടാ കുരങ്ങാ… ഇങ്ങനെ വായും പൊളിച്ചു നോക്കി നിൽക്കാതെ ഇതൊന്ന് പറിക്കാൻ സഹായിച്ചൂടെ നിനക്ക്? മനുഷ്യൻ ഇവിടെ കഷ്ടപ്പെടുന്നത് കണ്ടില്ലേ?” അവൾ ഇടുപ്പിൽ കൈകുത്തി നിന്ന് ചോദിച്ചു.

 

 

 

“നീ ഇങ്ങനെ ചാടുന്നത് കാണാൻ നല്ല രസമുണ്ട് വേണി, അതുകൊണ്ട് നോക്കി നിന്നതാ,” ഞാൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.

 

 

 

“ഒന്ന് പോടാ… വേഗം പറിച്ചു താ,” അവൾ കൊഞ്ചി.

ഞാൻ ഒന്നും ആലോചിക്കാതെ അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി അവളെ ഒരൊറ്റ ഉയർത്തൽ! അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്. അവൾ പെട്ടെന്ന് എന്റെ തോളുകളിൽ മുറുകെ പിടിച്ചു. എന്റെ മുഖം അവളുടെ വയറിനോട് ചേർന്നു നിന്നു. ചുരിദാറിന്റെ തുണിയിലൂടെ അവളുടെ വയറിലെ ആ ചൂടും മൃദുത്വവും എനിക്ക് അനുഭവപ്പെട്ടു. എന്റെ കൈപ്പത്തികളിൽ അവളുടെ ആ ചന്തിയുടെ ഘനം അമർന്നു. വല്ലാത്തൊരു കാമന എന്റെ ഉള്ളിലൂടെ മിന്നൽ പോലെ പാഞ്ഞുപോയി.

 

 

 

മുകളിലേക്ക് നോക്കിയപ്പോൾ എന്റെ കാഴ്ചയിൽ നിറഞ്ഞത് അവളുടെ ആ വലിയ മുലകളായിരുന്നു. മല പോലെ പൊന്തിനിൽക്കുന്ന അവയുടെ വശ്യതയിൽ ഞാൻ ഒരു നിമിഷം കണ്ണുചിമ്മിപ്പോയി. വേണി ആവേശത്തോടെ ഓരോ ചാമ്പക്കയും പറിച്ചു കൊണ്ടിരുന്നു. പക്ഷേ ഞാൻ അവളെ താഴെ ഇറക്കാൻ കൂട്ടാക്കിയില്ല.

 

 

 

“ഹരിയേട്ടാ… മതി, കുറെ കിട്ടി. ഇനി എന്നെ താഴെ ഇറക്ക്. ഇതെന്താ ഇന്ന് മുഴുവൻ എന്നെ ഇങ്ങനെ എടുത്ത് നടക്കാൻ ആണോ ഭാവം? ഇറക്കെടാ കുരങ്ങാ!”

 

അവൾ എന്റെ തലയിൽ പതുക്കെ തട്ടി.

ഞാൻ അവളെ പതുക്കെ താഴെ ഇറക്കി. നിലത്ത് കാലു കുത്തിയപ്പോൾ അവൾ ആകെ വിയർത്തു കുളിച്ചിരുന്നു. അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. ഞാൻ ലേശം ചമ്മിപ്പോയി എന്ന് അവൾക്ക് മനസ്സിലായി. അവൾ തന്റെ ചുരിദാർ ഒന്ന് നേരെയാക്കി എന്നെ നോക്കി കണ്ണ് കൂർപ്പിച്ചു.

 

 

 

“നീ പണ്ടത്തെ ആ പാവം ഹരിയൊന്നുമല്ല കേട്ടോ. ലണ്ടനിൽ പോയിട്ട് നല്ല ഒന്നാന്തരം കോഴിയായിട്ടുണ്ട് നീ,” അവൾ കുശുമ്പോടെ പറഞ്ഞു.

 

 

 

“അതെന്താ നീ അങ്ങനെ പറഞ്ഞത്?” ഞാൻ നിഷ്കളങ്കത നടിച്ചു ചോദിച്ചു.

 

 

 

“പിന്നെ… ചാമ്പക്ക പറിച്ചു കഴിഞ്ഞിട്ടും ഏട്ടൻ എന്നെ ഇറക്കിയില്ലല്ലോ. അതല്ലേ പറഞ്ഞത്.”

 

 

 

“അത്… നീ പറിച്ചു കഴിഞ്ഞത് ഞാൻ

കണ്ടില്ലെടാ,” ഞാൻ നുണ പറഞ്ഞു.

 

 

 

“നോക്കിയാൽ പോരായിരുന്നോ?” അവൾ മുഖം ചുളിച്ചു ചോദിച്ചു.

“നോക്കിയതാ… പക്ഷെ കണ്ടത് വേറൊന്നാണെന്ന് മാത്രം,” ഞാൻ അവളുടെ മാറിലേക്ക് ഒരു കുസൃതി നോട്ടം എറിഞ്ഞുകൊണ്ട് പറഞ്ഞു.

ആദ്യം അവൾക്ക് മനസ്സിലായില്ല. പിന്നെ എന്റെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയപ്പോൾ അവളുടെ മുഖം കൂടുതൽ ചുവന്നു. അവൾ ഓടി വന്ന് എന്റെ നെഞ്ചിൽ ഒരു കുത്ത് തന്നു.

 

“വഷളൻ! നിനക്ക് ഇപ്പൊ ഇത് മതിയല്ലേ? നടന്നോ… വീട്ടിൽ ചെന്നിട്ട് അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ.”

 

 

 

ഞങ്ങൾ ആ ചാമ്പക്കകൾ കഴിച്ചുകൊണ്ട് പതുക്കെ തറവാട്ടിലേക്ക് നടന്നു. പുളിയും മധുരവും കലർന്ന ആ ചാമ്പക്കയുടെ രുചിയേക്കാൾ വേണിയുടെ ആ ശരീരത്തിന്റെ ഗന്ധവും സ്പർശനവുമാണ് എന്റെ മനസ്സിൽ നിറഞ്ഞത്. വീട്ടിലെ ഉമ്മറത്തെത്തുമ്പോൾ അമ്മായി ചായയുമായി കാത്തിരിപ്പുണ്ടായിരുന്നു.

 

 

 

അച്ചുവിന്റെ ഫോൺ വീണ്ടും എന്റെ പോക്കറ്റിൽ വൈബ്രേറ്റ് ചെയ്തു. പക്ഷേ വേണിയുടെ ആ കള്ളച്ചിരിക്ക് മുന്നിൽ അച്ചുവിന്റെ പരിഭവം എനിക്ക് വളരെ നിസ്സാരമായി തോന്നി. പാലക്കാട്ടെ ആ സായാഹ്നം എന്നെ മറ്റൊരു മനുഷ്യനാക്കി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.

 

രാത്രിയുടെ നിശബ്ദതയിൽ പാലക്കാടൻ കാറ്റിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു. മുറ്റത്തെ കരിമ്പനപ്പട്ടകൾ തമ്മിലുരസുന്ന ശബ്ദം കേട്ടിരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ വീണ്ടും വിറച്ചത്.

 

നോക്കിയപ്പോൾ അച്ചുതന്നെ. ഞാൻ പതുക്കെ ഉമ്മറത്തുനിന്നും മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി ഫോൺ ചെവിയിൽ വെച്ചു.

 

 

 

“എന്താ ഹരി നാരായണൻ സാറേ… നാട്ടിൽ ചെന്നപ്പോൾ നമ്മളെ ഒക്കെ അങ്ങ് മറന്നല്ലേ?”

 

അപ്പുറത്ത് അച്ചുവിന്റെ സ്വരത്തിൽ പരിഭവവും ഒപ്പം അല്പം കുസൃതിയും കലർന്നിരുന്നു.

ഞാൻ ഒന്ന് ചിരിച്ചു.

 

“അതിപ്പോ… നിന്റെ നാട്ടിൽ എത്തിയപ്പോൾ നീയും എന്നെ മറന്നതല്ലേ അന്ന്? നീ നിന്റെ ആ ഡാൻസും സ്റ്റുഡിയോയും ഒക്കെയായി അങ്ങ് പോയില്ലേ.”

 

 

 

“ഓഹോ… അപ്പോൾ പകരം വീട്ടുകയാണോ ഹരി സാർ?” അവൾ വിട്ടുകൊടുക്കാതെ ചോദിച്ചു.

 

 

 

“പകരം വീട്ടാനൊന്നുമല്ലടി. ഇവിടെ വന്നപ്പോൾ ആകെ ഒരു നൊസ്റ്റാൾജിയ അടിച്ചുപോയി. പഴയ കാര്യങ്ങളും ഇടവഴികളും ഒക്കെ കണ്ടപ്പോൾ മനസ്സ് അങ്ങ് പോയതാ,” ഞാൻ പതുക്കെ പറഞ്ഞു.

 

അച്ചു ഒന്ന് ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നാലെ അവളുടെ ഉള്ളിലെ കുശുമ്പ് പുറത്തുവന്നു..

 

 

 

“പിന്നെ… ഏതാണാ പെണ്ണ്? ”

 

 

 

 

“ഏത് പെണ്ണ്?” ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.

 

 

 

“അറിയാത്തപോലെ ഭാവിക്കണ്ട. ഇന്ന് നീ സ്റ്റോറി ഇട്ട ആ പെണ്ണ്! കണ്ടിട്ട് നല്ല അടുപ്പമാണല്ലോ,” അവളുടെ സ്വരത്തിൽ അസൂയയുടെ കനൽ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

 

 

 

“ആഹ്… അത്! അത് പണ്ട് എന്നെക്കൊണ്ട് കെട്ടിക്കാൻ നിർത്തിയ പെണ്ണാടി,”

 

ഞാൻ ലേശം ഗമയിൽത്തന്നെ പറഞ്ഞു.

അതുകേട്ടതും അച്ചുവിന്റെ ഭാഗത്തുനിന്ന് ഒരു നിമിഷം നിശബ്ദതയുണ്ടായി

 

 

 

“ആര്? നിന്റെ ആ അമ്മാവന്റെ മോളോ? എന്താ അവളുടെ പേര്… ആഹ് വീണ എന്നല്ലേ?”

 

 

 

“വീണയല്ലടി… വേണി,” ഞാൻ തിരുത്തിക്കൊടുത്തു.

 

 

 

“നിന്റെ ആ വേണിയെങ്കിൽ വേണി… അവൾ ഇപ്പോഴും അവിടെയുണ്ടോ? അവളുടെ കെട്ടിയോനും കുടുംബവും ഒക്കെ സുഖമായിരിക്കുന്നോ?”

 

അച്ചു ചോദിച്ചു.

 

 

 

“ആഹ്… അവളുടെ കഥയൊക്കെ ഞാൻ പിന്നെ നിനക്ക് വിശദമായി പറഞ്ഞുതരാം. ഇപ്പോൾ നീ നിന്റെ കാര്യം പറ… പ്രാക്ടീസ് ഒക്കെ എന്തായി?”

 

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

 

 

 

“പ്രാക്ടീസ് ഒക്കെ ഏകദേശം കഴിഞ്ഞു ഹരി. ഇനി മൂന്ന് ദിവസം കഴിഞ്ഞാൽ സ്റ്റേജ് പ്രോഗ്രാമാണ്. നീ അപ്പോഴേക്കും എത്തില്ലേ?”

 

അവളുടെ ശബ്ദത്തിൽ ഒരുതരം ആകാംക്ഷയുണ്ടായിരുന്നു.

 

 

 

“എത്തുമെടി… ഞാൻ വരാം,”

 

ഞാൻ ഉറപ്പുനൽകി.

പിന്നീട് കുറച്ചുനേരം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു. സംസാരത്തിനിടയിൽ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

 

 

 

“പിന്നെ ഹരി… എനിക്ക് ഇന്ന് പിരിയഡ്‌സ് ആയി. അതിന്റെ ചെറിയൊരു വയറുവേദനയും അസ്വസ്ഥതയും ഒക്കെയുണ്ട്.”

 

 

 

 

നാട്ടിലെത്തിയ ആവേശത്തിനിടയിലും അച്ചുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ചെറിയൊരു സങ്കടം തോന്നി.

 

“സാരമില്ലടി… നീ നന്നായി റെസ്റ്റ് എടുക്ക്. കൂടുതൽ സ്ട്രെയിൻ ചെയ്യണ്ട,” ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

 

 

“ശരി ഹരി… എന്നാൽ ഗുഡ് നൈറ്റ്. സൂക്ഷിക്കണം കേട്ടോ,” എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.

ഫോൺ പോക്കറ്റിലിട്ട് ഞാൻ തലയുയർത്തി മാനത്തെ ആ അമ്പിളിമാമനെ നോക്കി നിന്നു. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നു.

 

 

 

കൊച്ചിയിൽ അച്ചു അനുഭവിക്കുന്ന ആ വേദനയും, ഇവിടെ എന്റെ അരികിലുള്ള വേണിയുടെ ആ വശ്യതയും… ഒരേ സമയം രണ്ട് പെണ്ണുങ്ങൾ എന്റെ ജീവിതത്തിൽ രണ്ടുതരത്തിലുള്ള സ്വാധീനം ചെലുത്തുന്നത് ഞാൻ തിരിച്ചറിയുകയായിരുന്നു…

 

 

 

 

 

 

. പെട്ടെന്ന്, നിശബ്ദമായ ആ രാത്രിയുടെ ആഴങ്ങളിൽ എവിടെ നിന്നോ ഒരു പാദസരത്തിൻ്റെ കിലുക്കം കേട്ടു. പതുക്കെ പതുക്കെ ആ ശബ്ദം എൻ്റെ അടുത്തേക്ക് വരികയാണ്. ഞാൻ തിരിഞ്ഞു നോക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന്

 

 

 

“ട്ടോ!” എന്നൊരു അലർച്ച കേട്ടു.

 

 

 

ഞാൻ ഞെട്ടിത്തിരിഞ്ഞതും എന്നെ പേടിപ്പിക്കാൻ ആഞ്ഞു വന്ന വേണി ബാലൻസ് തെറ്റി എൻ്റെ മേലേക്ക് മറിഞ്ഞു. വീഴാൻ പോയ അവളെ ഞാൻ പെട്ടെന്ന് കൈനീട്ടി പിടിച്ചു. എൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകെ അമർന്നു. ഒരൊറ്റ കറക്കത്തിൽ അവളെ ഞാൻ എൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

 

ആ ആഘാതത്തിൽ അവളുടെ വികസിതമായ മാറിടങ്ങൾ എൻ്റെ നെഞ്ചിൽ വന്നിടിച്ചപ്പോൾ ഉണ്ടായ ആ സുഖം എൻ്റെ സിരകളിലൂടെ ഒരു മിന്നൽ പിണർ പോലെ പാഞ്ഞുപോയി.

 

അവളുടെ ഇടുപ്പിലെ ആ കൊഴുത്ത മാംസത്തിൽ എൻ്റെ വിരലുകൾ ആഴ്ന്നിറങ്ങി. ആ നിമിഷം ലോകം മുഴുവൻ നിശ്ചലമായതുപോലെ എനിക്ക് തോന്നി. അവളുടെ മുടിയിലെ മുല്ലപ്പൂമണം എൻ്റെ ശ്വാസത്തോടൊപ്പം കലർന്നു.

 

 

 

ഞങ്ങൾ അങ്ങനെ കുറച്ചുനേരം നിന്നു. അവളുടെ ഹൃദയമിടിപ്പ് എൻ്റെ നെഞ്ചിൽ തട്ടുന്നത് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

 

 

 

“.. പേടിപ്പിക്കാമെന്ന് കരുതി വന്നതാ, ഇതിപ്പോ വീഴാൻ പോയല്ലോ,” അവൾ കിതച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

 

 

 

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു,

 

“പേടിപ്പിക്കാൻ വരുമ്പോൾ കാലിൽ ഇങ്ങനെ ചിലങ്ക ഇട്ട് വരാമോടി ഉണ്ടക്കണ്ണി? ആ ശബ്ദം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി നീ വരുന്നുണ്ടെന്ന്.”

 

 

 

“ഇത് ചിലങ്കയല്ല ഹരിയേട്ടാ, പാദസരമാണ്,”

 

അവൾ ചുണ്ടു പിളർത്തിക്കൊണ്ട് തിരുത്തി.

 

 

 

“ആയിക്കോട്ടെ… എന്തിനാണാവോ ഈ രാത്രി ഈ വടയക്ഷി ഇങ്ങനെ എഴുന്നള്ളിയത്?”

 

ഞാൻ പരിഹാസത്തോടെ ചോദിച്ചു.

 

 

 

“കഴിക്കണ്ടേ ഹരിയേട്ടാ? അമ്മാ വിളിക്കാൻ പറഞ്ഞിട്ട് വന്നതാ ഞാൻ,” അവൾ പതുക്കെ എൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

 

 

 

ഞങ്ങൾ തമ്മിലുള്ള ആ നോട്ടം അല്പം നീണ്ടുപോയി. നിലാവെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു.

 

“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? എന്നെ വിടുന്നില്ലേ?” അവൾ പതുക്കെ ചോദിച്ചു.

 

 

 

“ഇല്ല… ഇങ്ങനെ നിൽക്കാൻ നല്ല രസമുണ്ട് വേണി,” ഞാൻ സത്യസന്ധമായിത്തന്നെ പറഞ്ഞു.

 

അതുകേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

 

“ഇങ്ങനെ നിൽക്കാൻ എനിക്കും ഇഷ്ടമാണ് ഹരിയേട്ടാ… അതും ഏട്ടൻ്റെ കൂടെ. പക്ഷേ നമ്മളെ ഇങ്ങനെ ആരെങ്കിലും കണ്ടാൽ ഉണ്ടല്ലോ, അപ്പോൾത്തന്നെ അച്ഛൻ എന്നെ പിടിച്ച് ഏട്ടന് കെട്ടിച്ചു തരും.”

 

അവൾ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

“ആഹ്… അമ്മാവൻ എന്തെങ്കിലും സ്നേഹത്തോടെ തന്നാൽ ഞാൻ വേണ്ടെന്ന് പറയില്ലല്ലോ,” ഞാൻ തമാശയായി മറുപടി നൽകി.

 

 

 

അതുകേട്ടതും അവൾ എൻ്റെ പിടിയിൽ നിന്ന് കുതറി മാറി.

 

“അയ്യടാ… ചെക്കൻ്റെ ഒരു പൂതി കണ്ടോ! നടക്ക് അകത്തേക്ക്,”

 

എന്ന് പറഞ്ഞ് അവൾ എൻ്റെ തോളിൽ ഒരടി തന്നു. എന്നിട്ട് എൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു. അവളുടെ കൈപ്പത്തിയിലെ ആ ചൂട് എൻ്റെ ഉള്ളിലേക്ക് പടരുമ്പോൾ, അച്ചുവിനോടുള്ള കടമയും വേണിയോടുള്ള ഈ പുതിയ അടുപ്പവും എന്നെ വല്ലാത്തൊരു കുഴപ്പത്തിലാക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. എങ്കിലും ആ നിമിഷം അവളുടെ കൂടെ ആ തറവാടിൻ്റെ വെളിച്ചത്തിലേക്ക് നടക്കുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം വാക്കുകൾക്ക് അപ്പുറമായിരുന്നു.

 

 

 

 

തറവാട്ടിലെ രണ്ടാം ദിവസം ഉണർന്നപ്പോൾത്തന്നെ മനസ്സാകെ ഒരു പുതുമ തോന്നി. പാലക്കാടൻ കാറ്റിനും വെയിലിനും ഇപ്പോൾ പഴയ ആ കാഠിന്യമില്ലാത്തതുപോലെ. വെറുതെ ഉമ്മറത്തിരുന്ന് ബോറടിച്ചപ്പോൾ ഞാൻ തന്നെയാണ് വേണിയോട് ചോദിച്ചത്,

 

“നമുക്കൊന്ന് സിനിമയ്ക്ക് പോയാലോ?”

 

എന്ന്. കേട്ടപാടെ അവൾ ചാടിയെഴുന്നേറ്റു. അവളുടെ ആവേശവും സന്തോഷവും കണ്ടപ്പോൾ എനിക്കും ഉള്ളിൽ ഒരു കുളിർമ തോന്നി.

 

സിനിമയ്ക്ക് പോകാനായി അവൾ ഒരുങ്ങി വന്നപ്പോൾ ഞാൻ ഒരു നിമിഷം നോക്കി നിന്നുപോയി. ചോരച്ചുവപ്പുള്ള ഒരു  ചുരിദാറും കറുത്ത ലെഗ്ഗിൻസുമാണ് അവൾ ധരിച്ചിരുന്നത്. ആ ചുവപ്പ് നിറം അവളുടെ വെളുത്ത നിറത്തിന് വല്ലാത്തൊരു മാറ്റ് നൽകുന്നുണ്ടായിരുന്നു. വലിഞ്ഞു മുറുകിയ ലെഗ്ഗിൻസിനുള്ളിൽ അവളുടെ തുടകളും കാലുകളും വശ്യമായി തെളിഞ്ഞു നിന്നു.

 

ഞാൻ ഒരു വെള്ള ബനിയനും കാർഗോ പാന്റുമാണ് ഇട്ടത്. കണ്ണാടിയിൽ നോക്കിയപ്പോൾ ഞങ്ങൾ തമ്മിൽ നല്ലൊരു ചേർച്ചയുള്ളതുപോലെ എനിക്ക് തോന്നി.

തീയറ്ററിൽ എത്തിയപ്പോൾ ‘സീതാരാമം’ തുടങ്ങാറായിരുന്നു.

 

ഇരുട്ടിലിരുന്ന് ആ പ്രണയകഥ കാണുമ്പോൾ ഇടയ്ക്കിടെ അവളുടെ തോളുകൾ എൻ്റെ കൈകളിൽ ഉരസുന്നുണ്ടായിരുന്നു. സിനിമയിലെ പ്രണയരംഗങ്ങൾ വരുമ്പോൾ അവൾ പതുക്കെ എൻ്റെ കൈകളിൽ വിരലുകൾ കോർത്തു. എസി മുറിയിലെ ആ തണുപ്പിലും അവളുടെ കൈപ്പത്തികൾക്ക് നല്ല ചൂടായിരുന്നു. ഇടയ്ക്ക് അവൾ ചെവിയിൽ വന്ന് ഓരോന്ന് മന്ത്രിക്കുമ്പോൾ മുല്ലപ്പൂവിൻ്റെയും വിയർപ്പിൻ്റെയും കലർന്ന ആ ഗന്ധം എൻ്റെ ബോധത്തെ പതുക്കെ തളർത്തിക്കൊണ്ടിരുന്നു.

 

 

 

സിനിമ കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് അടുത്തുള്ള ഷോപ്പിംഗ് മാളിലേക്കാണ്. അവിടെ വെളിച്ചത്തിൽ നടക്കുമ്പോഴാണ് അവളുടെ ശരീരത്തിൻ്റെ വശ്യത ഞാൻ ശരിക്കും ആസ്വദിച്ചത്. അവൾ ഓരോ കടകളിലേക്ക് കയറുമ്പോഴും പിന്നാലെ നടക്കുമ്പോൾ അവളുടെ ആ ചന്തികളുടെ താളാത്മകമായ ചലനം എൻ്റെ കണ്ണുകളെ പിടിച്ചുനിർത്തി. നടക്കുമ്പോൾ തുളുമ്പുന്ന ആ ശരീരവടിവുകൾ കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു.

 

അവൾ കുനിഞ്ഞ് ഓരോ ഡ്രസ്സുകൾ നോക്കുമ്പോൾ ചുരിദാറിൻ്റെ കഴുത്തിലൂടെ അവളുടെ മാറിടങ്ങളുടെ ആ ആഴത്തിലുള്ള ചാല് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഒരു നിമിഷം എൻ്റെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി.

 

 

 

“ഇതൊന്ന് നോക്കിയേ ഹരിയേട്ടാ… ഇത് എങ്ങനെയുണ്ട്?” അവൾ ഒരു പച്ച ചുരിദാർ എടുത്ത് എൻ്റെ നേരെ പിടിച്ചു.

 

 

 

“ഇത് നിനക്ക് നന്നായി ഇണങ്ങും വേണി. നീയിത് എടുത്തോ,” ഞാൻ പറഞ്ഞു.

 

 

 

“അയ്യോ വേണ്ട ഹരിയേട്ടാ… ഇതിന് നല്ല വിലയാ,” അവൾ മടിച്ചപ്പോൾ ഞാൻ നിർബന്ധപൂർവ്വം അവൾക്ക് ഇഷ്ടപ്പെട്ട മൂന്നാല് ഡ്രസ്സുകൾ എടുത്തു കൊടുത്തു.

 

 

 

മാളിലൂടെ നടക്കുമ്പോൾ പലരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കാണുന്നവർക്കെല്ലാം ഞങ്ങൾ ഒരു നവദമ്പതികളാണെന്നേ തോന്നൂ. ആ തോന്നൽ എനിക്കും ഒരുതരം ലഹരി നൽകി. അച്ചുവിനെക്കുറിച്ച് ഒരു നിമിഷം പോലും എൻ്റെ ചിന്തയിൽ വന്നില്ല. വേണിയുടെ ചിരിയും അവളുടെ ആ കൊഞ്ചലും എൻ്റെ ലോകത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയായിരുന്നു.

 

 

 

ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവൾ ഒരു ചെറിയ കുട്ടിയെപ്പോലെ ആവേശത്തിലായിരുന്നു.

 

 

 

“ഇത്രയും ഡ്രസ്സുകൾ എനിക്ക് ആരും എടുത്തു തന്നിട്ടില്ല ഹരിയേട്ടാ…” അവളുടെ ആ വാക്കുകളിൽ ഒരുതരം കടപ്പാടും സ്നേഹവും നിറഞ്ഞുനിന്നു.

 

 

 

തിരികെ തറവാട്ടിലേക്ക് വണ്ടി ഓടിക്കുമ്പോൾ അവൾ എൻ്റെ തൊട്ടടുത്ത് വന്നിരുന്നു. ഓരോ നിമിഷവും അവൾ എൻ്റെ ഹൃദയത്തോട് ഏറ്റവും അടുത്ത സുഹൃത്തായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.

 

 

 

അവളോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നി. അവളുടെ ആ തമാശകളും കുറുമ്പുകളും എൻ്റെ ഏകാന്തതയെ പൂർണ്ണമായും ഇല്ലാതാക്കി. വണ്ടിയിൽ ഇരിക്കുമ്പോഴും അവളുടെ ശരീരത്തിൻ്റെ ആ ഗന്ധം എന്നെ വലയം ചെയ്തിരുന്നു. അന്ന് ആ യാത്ര കഴിഞ്ഞ് തറവാടിൻ്റെ പടിക്കൽ എത്തുമ്പോൾ, വേണി എൻ്റെ ജീവിതത്തിൽ കേവലം ഒരു അമ്മാവൻ്റെ മകൾ മാത്രമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ വിങ്ങലുകൾ പങ്കുവെക്കാൻ പറ്റിയ, എന്നെ ആഴത്തിൽ മനസ്സിലാക്കുന്ന ഒരേയൊരു കൂട്ട് അവളാണെന്ന് ഞാൻ മനസ്സിലാക്കി..

 

 

 

തറവാട്ടിലെ ആ അവസാനത്തെ രാത്രിക്ക് വല്ലാത്തൊരു കനം അനുഭവപ്പെട്ടു. ജനാലയ്ക്കൽ മുട്ടിവിളിക്കുന്ന കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന ചീവീടുകളുടെ കരച്ചിലും മനസ്സിനെ കൂടുതൽ അസ്വസ്ഥനാക്കി. നാളെ തിരിച്ചു പോകണം. സാധാരണ മറുനാട്ടിലേക്ക് തിരിക്കുമ്പോൾ തോന്നാറുള്ള ഒരു ആവേശം ഇത്തവണ എവിടെയോ ചോർന്നുപോയിരിക്കുന്നു.

 

 

 

എന്തിനൊക്കെയോ വേണ്ടി കൊതിക്കുന്ന, എന്തോ ഒന്ന് എന്നെ ഇവിടെത്തന്നെ തളച്ചിടാൻ ശ്രമിക്കുന്നതുപോലെ ഒരു തോന്നൽ. പണ്ട് uk പോയപ്പോൾ പോലും തോന്നാത്ത ഒരു വിങ്ങൽ നെഞ്ചിന്റെ ഒരു കോണിൽ തങ്ങിനിൽക്കുന്നു.

ഞാൻ പതിയെ കട്ടിലിൽ കിടന്നു. ഉറക്കം ഏഴയലത്ത് പോലുമില്ല.

 

വെറുതെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് സ്ക്രീനിൽ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞത്.

വേണിയാണ്.

 

 

 

“ഹലോ…” ഒരു ചെറിയ മെസ്സേജ്.

 

 

 

“എന്താടി…?” ഞാൻ തിരിച്ചു ചോദിച്ചു.

 

“ഉറങ്ങിയോ?”

 

 

 

“നല്ല ഉറക്കത്തിലാ… ഉറക്കത്തിൽ ഇരുന്നാ നിനക്ക് മറുപടി തരുന്നത്,” ഞാൻ തമാശയായി ടൈപ്പ് ചെയ്തു.

 

 

 

“ചുമ്മാ കളിക്കല്ലേ ഹരിയേട്ടാ… കാര്യമായിട്ട് ചോദിച്ചതാ,” അവൾ അയച്ചു. തൊട്ടുപിന്നാലെ അടുത്ത മെസ്സേജ് വന്നു.

 

 

 

“നാളെ എന്തായാലും പോണോ? ഒരു ദിവസം കൂടി നിന്നൂടെ?”

 

 

 

ആ ചോദ്യം കണ്ടപ്പോൾ എന്റെ വിരലുകൾ ഒന്ന് തങ്ങിനിന്നു. എനിക്കും നിൽക്കണമെന്നുണ്ട്, പക്ഷേ അച്ചുവിന്റെ പ്രോഗ്രാം, കൊച്ചിയിലെ തിരക്കുകൾ…

 

“പോണം വേണി… പോയേ പറ്റൂ,” ഞാൻ ഒരുവിധം ടൈപ്പ് ചെയ്തു.

 

 

 

പിന്നെ കുറെ നേരത്തേക്ക് മറുപടിയൊന്നുമില്ല. അവൾ സീൻ ചെയ്യുന്നുണ്ട്, പക്ഷേ ഒന്നും മിണ്ടുന്നില്ല. ആ മൗനം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

 

 

 

“ഹലോ…  ഞാൻ ചോദിച്ചു.

 

 

 

“മ്…” ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

 

 

 

“എന്തുപറ്റി നിനക്ക്??”

 

 

 

“ഒന്നുമില്ല,” അവൾ ആദ്യം പറഞ്ഞു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവൾ മനസ്സ് തുറന്നു.

 

“എനിക്ക്… എനിക്ക് ഹരിയേട്ടനോട് ഒന്ന് സംസാരിക്കണം എന്ന് തോന്നുന്നു. ഈ ഫോണിലൂടെയല്ല, നേരിട്ട്.”

 

 

 

 

“അതിനെന്താ… നീ ഇങ്ങു പോരെ. എന്റെ റൂം തുറന്നു തന്നെ കിടക്കുകയല്ലേ,” ഞാൻ അല്പം കുസൃതിയോടെ പറഞ്ഞു.

 

 

 

“അയ്യോ വേണ്ട… അച്ഛൻ കണ്ടാൽ ശരിയാവില്ല. ഏട്ടൻ പതുക്കെ പുറത്തേക്ക് ഇറങ്ങ്. നമുക്ക് ആ കുളക്കടവിലേക്ക് പോകാം,” അവൾ നിർദ്ദേശിച്ചു.

 

 

 

ഞാൻ ഫോൺ വെച്ച് പതുക്കെ എഴുന്നേറ്റു. അമ്മാവനും അമ്മായിയും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി, ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ഞാൻ പുറത്തെ ഉമ്മറത്തേക്ക് ഇറങ്ങി. നിലാവെളിച്ചത്തിൽ മുറ്റത്തെ ചാമ്പക്ക മരത്തിനടുത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു.

 

 

 

അവളെ കണ്ടപ്പോൾ എന്റെ ശ്വാസം ഒന്ന് തങ്ങിനിന്നു. കാൽ വരെ നീളമുള്ള ഒരു കറുത്ത പാവാടയും നീല നിറത്തിലുള്ള ഇറുകിയ ബനിയനുമായിരുന്നു അവളുടെ വേഷം. ബനിയനുള്ളിൽ അവളുടെ മുലകൾ വല്ലാതെ വലിഞ്ഞു മുറുകി നിൽക്കുന്നുണ്ടായിരുന്നു. അഴിച്ചിട്ടിരിക്കുന്ന ആ കറുത്ത മുടിയിഴകൾ രാത്രിയിലെ കാറ്റിൽ അവളുടെ മുഖത്തേക്ക് പാറിവീഴുന്നു.

 

ആ കണ്ണുകളിൽ നേരിയൊരു നനവുണ്ടോ എന്ന് എനിക്ക് തോന്നി.

ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ഒരു നിഴൽ പോലെ അവൾ മുന്നിലും ഞാൻ പിന്നിലുമായി ആ പഴയ കുളപ്പടവിലേക്ക് നടന്നു. അവളുടെ മുഖത്തെ ആ സങ്കടം നിലാവെളിച്ചത്തിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു. തറവാടിന്റെ പടികടന്ന് ആ ഇരുട്ടിലേക്ക് നടക്കുമ്പോൾ, വേണിയുടെ നിശബ്ദത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

 

അവളുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ആ സങ്കടക്കടൽ എന്താണെന്ന് അറിയാൻ ഞാനും വെമ്പുകയായിരുന്നു. ഞങ്ങൾ കുളപ്പടവിലെ ആ തണുത്ത കരിങ്കല്ലിൽ ചെന്നിരുന്നു. ആ രാത്രിയിലെ ഏകാന്തതയിൽ അവളുടെ ശ്വാസതാളം പോലും എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

 

ഇനിയെന്താണ് അവൾ പറയാൻ പോകുന്നത് എന്നറിയാതെ ഞാൻ ആ അഗാധമായ നിശബ്ദതയിലേക്ക് നോക്കിയിരുന്നു.

 

 

 

 

കുളപ്പടവിലെ ആ തണുത്ത കരിങ്കല്ലിൽ നിലാവെളിച്ചം തട്ടിപ്പരന്നു കിടന്നു. ചുറ്റുമുള്ള മരങ്ങൾക്കിടയിൽ നിന്നും രാത്രിപക്ഷികളുടെ കരച്ചിൽ നേർത്ത സംഗീതം പോലെ ഒഴുകിയെത്തുന്നു. വേണി ദൂരേക്ക് നോക്കി നിശബ്ദയായി ഇരുന്നു. അവളുടെ കണ്ണുകളിൽ എന്തോ ഒരു വിങ്ങൽ നിഴലിക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.

 

 

 

 

“ഹരിയേട്ടൻ നാളെ പോയിക്കഴിഞ്ഞാൽ… വീണ്ടും എല്ലാം പഴയതുപോലെയാകും,”

 

 

 

അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ആ വാക്കുകളിൽ വല്ലാത്തൊരു ഏകാന്തത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ഞാൻ പതുക്കെ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കയ്യിട്ടു.

 

 

 

“എന്താടി… നിനക്ക് എന്തുപറ്റി? ഇത്ര പെട്ടെന്ന് സെന്റിമെന്റൽ ആയോ നീ?”

 

 

 

അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ ഉണ്ടക്കണ്ണുകളിൽ നിലാവിന്റെ തിളക്കമായിരുന്നു.

 

 

 

“സത്യമാ ഹരിയേട്ടാ… ഒത്തിരി നാളുകൾക്ക് ശേഷമാ ഇങ്ങനെ ഒരു കൂട്ട് ഞാൻ അനുഭവിക്കുന്നത്. ഇത്രയും കാലം എല്ലാവരുടെയും മുന്നിൽ ഒരുതരം മുഖംമൂടി അണിഞ്ഞു നിൽക്കുന്നത് പോലെയായിരുന്നു എന്റെ ജീവിതം. പക്ഷേ ഈ കഴിഞ്ഞ രണ്ട് ദിവസം… ഞാൻ ആ മുഖംമൂടി അഴിച്ചുവെച്ചു. അത് ഏട്ടൻ കൂടെ ഉള്ളതുകൊണ്ട് മാത്രമാണ്.”

 

 

 

അവളുടെ ആ തുറന്നുപറച്ചിൽ കേട്ടപ്പോൾ എന്റെ ഉള്ളിലും ഒരു വിങ്ങൽ അനുഭവപ്പെട്ടു.

 

“സത്യം പറഞ്ഞാൽ ഞാനും ഏകദേശം ഇങ്ങോട്ട് വരുന്നത് വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു വേണി. യു.കെയിൽ ഉള്ളപ്പോൾ അച്ചു എപ്പോഴും എനിക്കായി കൂടെയുണ്ടായിരുന്നു. പക്ഷേ നാട്ടിൽ വന്ന ശേഷം അവൾ അവളുടെ ഡാൻസും കൂടെയുള്ളവരുമായി മറ്റൊരു ലോകത്തേക്ക് ഒതുങ്ങിപ്പോയി. ഞാൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായിരുന്നു. പക്ഷേ നീ എന്നെ ഒരുപാട് മാറ്റി. ഈ നാടും നിന്നെയും വിട്ടുപോകാൻ എനിക്കും ഒത്തിരി പ്രയാസമുണ്ട്. പക്ഷേ… പോയല്ലേ പറ്റൂ?”

 

 

 

വേണി എന്റെ കയ്യിൽ മുറുകെ പിടിച്ചു.

 

“അങ്ങനെയൊന്നും കരുതണ്ട. ഒറ്റക്കാണെന്ന് എപ്പോഴെങ്കിലും തോന്നിയാൽ എന്നെ വിളിച്ചാൽ മതി. ഞാൻ എന്നും കൂടെയുണ്ടാകും. പിന്നെ… ഹരിയേട്ടാ, കൂടെയുള്ളവർ എന്നും ഒരുപോലെയാകുമെന്ന് കരുതരുത്. മനുഷ്യരാണ്… സാഹചര്യങ്ങൾക്കനുസരിച്ച് അവർ മാറും.”

 

 

 

അവളുടെ ആ വാക്കുകൾ ഒരു മുന്നറിയിപ്പ് പോലെ എന്റെ ഉള്ളിൽ തങ്ങിനിന്നു. ഞാൻ ഒന്നും മിണ്ടിയില്ല. നിലാവുള്ള ആ രാത്രിയിൽ ആ കുളക്കടവിലെ നിശബ്ദതയിലേക്ക് ഞങ്ങൾ നോക്കിയിരുന്നു. ആ ഇരുട്ടിലും അവളുടെ നീല ബനിയനുള്ളിൽ വിങ്ങുന്ന മാറിടങ്ങൾ എന്റെ തോളിൽ ഉരസുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിന്റെ ആ വശ്യമായ ഗന്ധവും മർദ്ദവും എന്റെ സിരകളിൽ വല്ലാത്തൊരു ചലനം ഉണ്ടാക്കി. എന്റെ ബോധം പതുക്കെ മറയുന്നതുപോലെ തോന്നി.

ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ നോട്ടത്തിൽ ആയിരം കാര്യങ്ങൾ കൈമാറുന്നുണ്ടായിരുന്നു. വേണി ഒരു വിറയലോടെ ചോദിച്ചു

 

 

 

, “ഹരിയേട്ടാ… നമുക്ക് പോണ്ടേ?”

 

 

 

“കുറച്ചു സമയം കൂടി വേണി… കുറച്ചു സമയം കൂടി,”

 

ഞാനും ഒരു വിറയലോടെ മറുപടി നൽകി.

അവളുടെ കിതപ്പിനനുസരിച്ച് ആ മുലകൾ എന്റെ ദേഹത്ത് അമർന്നുകൊണ്ടിരുന്നു. ഞങ്ങളുടെ നിശ്വാസങ്ങൾ ഒന്നായി മാറി. ആ സാമീപ്യം അസഹനീയമായ ഒരു ലഹരിയായി എന്നെ പൊതിഞ്ഞു. പതുക്കെ എന്റെ മുഖം അവളുടെ അടുത്തേക്ക് നീങ്ങി. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ മൃദുവായി സ്പർശിച്ചു.

 

 

 

വളരെ സാവധാനം, മധുരതരമായ ഒരു ചുംബനം. വേണി പതുക്കെ ചുണ്ട് പിളർത്തിക്കൊടുത്തു. ആ ക്ഷണം സ്വീകരിച്ചുകൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ഉമിനീരിന്റെ മാധുര്യത്തിലേക്ക് ആഴ്ന്നിറങ്ങി. ലോകം മുഴുവൻ നിശ്ചലമായ ആ നിമിഷത്തിൽ, നിലാവും കാറ്റും സാക്ഷിയായി ഞങ്ങളുടെ പ്രണയവും കാമവും ആ കുളപ്പടവിൽ ഇഴചേരുകയായിരുന്നു.

 

അച്ചുവിനെയും കൊച്ചിയെയും കുറിച്ചുള്ള ചിന്തകൾ അപ്പോൾ ആ ഇരുട്ടിൽ എവിടെയോ മാഞ്ഞുപോയിരുന്നു. വേണിയുടെ ആ ചുംബനത്തിന്റെ ലഹരിയിൽ ഞാൻ എന്നെത്തന്നെ മറന്നു.

 

 

 

 

നിലാവെളിച്ചത്തിൽ കുളപ്പടവിലെ ആ നിശബ്ദത ഞങ്ങളുടെ ശ്വാസതാളങ്ങൾ കൊണ്ട് നിറഞ്ഞു. വേണിയുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടുകളോട് മത്സരിച്ചു ചുംബിച്ചുകൊണ്ടിരുന്നു.

 

ആവേശത്തോടെ അവൾ എന്നെ തന്നിലേക്ക് വലിഞ്ഞു മുറുക്കി. അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ പിണഞ്ഞു കിടന്നു. പതുക്കെ എന്റെ ചുംബനങ്ങൾ അവളുടെ പട്ടുപോലെയുള്ള കവിളുകളിലൂടെ ഒഴുകി കഴുത്തിന്റെ വശങ്ങളിൽ അമർന്നു.

 

ആ കഴുത്തിടുക്കിലേക്ക് ഞാൻ മുഖം പൂഴ്ത്തി. അവിടെ തങ്ങിനിന്നിരുന്ന വിയർപ്പിന്റെയും, തലമുടിയിലെ വെളിച്ചെണ്ണയുടെയും, സോപ്പിന്റെയും ആ വശ്യമായ നാടൻ മണം എന്റെ ബോധത്തെ പാടെ തളർത്തിക്കളഞ്ഞു

 

. അവളുടെ ചർമ്മത്തിലെ ആ നേർത്ത ഉപ്പുരസം പോലും ഒരു ലഹരിയായി എനിക്ക് തോന്നി. എന്റെ വിരലുകൾ അവളുടെ നട്ടെല്ലിലൂടെ പതുക്കെ താഴേക്ക് ഇഴഞ്ഞപ്പോൾ സുഖകരമായ ഒരു വിറയലോടെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

 

 

 

ആ മാദകശരീരത്തിന്റെ ചൂടും മർദ്ദവും എന്നെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു.

പക്ഷേ, ആ ലഹരിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ അച്ചുവിന്റെ മുഖം തെളിഞ്ഞുവന്നു.

 

കൊച്ചിയിലെ ആ ഫ്ലാറ്റും, അവളുടെ നൃത്തവും, അവൾ എനിക്ക് നൽകിയ സ്നേഹവുമെല്ലാം ഒരു മിന്നൽപ്പിണർ പോലെ കടന്നുപോയി. അതോടെ എന്റെ ഉള്ളിലെ ആവേശം പെട്ടെന്ന് കെട്ടടങ്ങി. ഒരു കുറ്റബോധം എന്നെ പൊതിഞ്ഞു. ഞാൻ പതുക്കെ അവളിൽ നിന്നും അകന്നു മാറി.

 

വേണിയും അപ്രതീക്ഷിതമായ ആ മാറ്റത്തിൽ പകച്ചുപോയി. ഞങ്ങൾ രണ്ടുപേരും കിതച്ചുകൊണ്ട് അല്പനേരം ആ ഇരുട്ടിൽ നോക്കിനിന്നു. അവളുടെ മുടിയിഴകൾ പാറി മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

 

 

 

“പോകാം വേണി… നേരം ഒരുപാടായി,”

 

അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പതുക്കെ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല, എങ്കിലും അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. അത് എന്നെ കിട്ടിയതിന്റെ സന്തോഷമാണോ അതോ എന്റെ പരിഭ്രമം കണ്ടിട്ടുള്ള പരിഹാസമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

 

 

 

തിരികെ തറവാട്ടിലെത്തി മുറിയിൽ കിടക്കുമ്പോഴും എന്റെ ചിന്തകൾ ആ കുളപ്പടവിലായിരുന്നു. നടന്ന കാര്യങ്ങൾ ഓരോന്നായി ഓർക്കുമ്പോൾ മനസ്സാകെ കലുഷിതമായി. അച്ചുവിനെ ഞാൻ വഞ്ചിക്കുകയാണോ? അതോ വേണി എനിക്ക് നൽകുന്ന ഈ സാന്ത്വനം എന്റെ ജീവിതത്തിലെ അനിവാര്യതയാണോ? ചിന്തകൾ കാടുകയറവേ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.

 

 

 

അടുത്ത ദിവസം രാവിലെ തറവാട് ഉണർന്നത് എന്റെ യാത്രയുടെ ഒരുക്കങ്ങളോടെയായിരുന്നു. ടോണിക്ക് അന്ന് തിരിച്ചു പോകാൻ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ വിളിച്ച് ട്രെയിനിൽ പോകാനായിരുന്നു എന്റെ പ്ലാൻ.

 

 

 

അമ്മാവൻ രാഘവനും അമ്മായി ശോഭയും എന്നെ യാത്രയാക്കാൻ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. വസ്ത്രങ്ങളടങ്ങിയ ബാഗും തൂക്കി ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. അമ്മാവന്റെയും അമ്മായിയുടെയും കാലിൽ തൊട്ട് വന്ദിക്കുമ്പോൾ അവരുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞുനിന്നു.

 

 

 

യാത്ര തിരിക്കാൻ ഓട്ടോയിൽ കയറുമ്പോൾ ഞാൻ വരാന്തയിലേക്ക് നോക്കി. അവിടെ തൂണിനോട് ചേർന്ന് വേണി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ ആ ഉണ്ടക്കണ്ണുകൾ എന്നെത്തന്നെ നോക്കുകയാണ്. ആ മുഖത്ത് വിരിഞ്ഞത് വിരഹമാണോ, വേദനയാണോ, അതോ അടുത്ത കൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പാണോ എന്ന് എനിക്ക് മനസ്സിലായില്ല. ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോഴും അവൾ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.

 

തറവാടിന്റെ പടിയിറങ്ങി സ്റ്റേഷനിലേക്ക് പോകുമ്പോൾ എന്റെ മനസ്സ് വീണ്ടും ആ പഴയ കുളപ്പടവിലേക്കും അവിടുത്തെ ആ ചുംബനത്തിലേക്കും മടങ്ങിപ്പോയിക്കൊണ്ടിരുന്നു. പാലക്കാടൻ മണ്ണിൽ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ഉപേക്ഷിച്ചാണ് ഞാൻ മടങ്ങുന്നത് എന്ന് എനിക്ക് തോന്നി. ട്രെയിൻ കൊച്ചിയിലേക്ക് കുതിക്കുമ്പോൾ വരാനിരിക്കുന്ന ദിവസങ്ങളിലെ കൊടുങ്കാറ്റുകളെക്കുറിച്ച് ഞാൻ അപ്പോഴും അജ്ഞനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *