“ജോസേട്ടാ…, പിന്നെ… നാളെ നമുക്ക് നല്ലോരു ഡോക്ടറെ കാണിച്ചാലോ? ഇത് ചികില്‍സിച്ചാൽ മാറുന്ന പ്രശ്നമേയുള്ളു.” മടിച്ച് മടിച്ചാണെങ്കിലും വര്‍ഷങ്ങളായി ഇടവിട്ടിടവിട്ട് ഞാൻ പറഞ്ഞു തളർന്ന കാര്യം തന്നെയാണ് ഇപ്പോഴും എന്റെ ഭർത്താവിനോട് ഞാൻ പറഞ്ഞത്.
അപ്പോ കിടക്കുകയായിരുന്ന ജോസേട്ടൻ മെല്ലെ എഴുനേറ്റ് ബെഡ്ഡിൽ ഇരുന്ന ശേഷം അല്‍പ്പം ദേഷ്യത്തില്‍ എന്നെ തുറിച്ചുനോക്കി. ഞാനും എഴുനേറ്റിരുന്നു.
“നീയെന്നെ കുറ്റപ്പെടുത്തുകയാണോ, ഡെയ്സി? അതോ അപമാനിക്കുകയാണോ?” അഭിമാനത്തിന് ക്ഷതമേറ്റ പോലെയാണ് ജോസേട്ടൻ നല്ല ദേഷ്യത്തില്‍ എന്നോട് ചോദിച്ചത്.
“എന്റെ ജോസേട്ടാ, ഞാൻ കുറ്റമല്ല പറഞ്ഞത്, അപമാനിച്ചതുമല്ല. ഉള്ള കാര്യമാണ് പറഞ്ഞത്.”
“ഓ.. എന്ത് ഉള്ള കാര്യമാ നി പറഞ്ഞത്?” ജോസേട്ടൻ നല്ലോണം ചൂടായി ചോദിച്ചു.
“മുപ്പത് മാസത്തിന് മുമ്പ് നിങ്ങടെ ഉദ്ധാരണശേഷി പൂര്‍ണമായി നഷ്ട്ടപ്പെട്ടുവെന്ന കാര്യം എന്നെക്കാളും നന്നായിട്ട് ജോസേട്ടന് അറിയാവുന്നതല്ലേ? നമ്മുടെ ജീവിതത്തിൽ സെക്സും ഒരു അത്യാവശ്യ ഘടകമല്ലേ? കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഒരിക്കൽ പോലും നമ്മൾ സെക്സ് ചെയ്തിട്ടില്ല. അതുകൊണ്ട് തീർച്ചയായും ജോസേട്ടന് ചികില്സ വേണം.” ഞാൻ പറഞ്ഞതും പുള്ളി എന്നെ കലിയിൽ തുറിച്ചുനോക്കി.
അപ്പോ ഞാൻ ധൃതിയില്‍ ജോസേട്ടനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു, “എല്ലാർക്കും അസുഖവും പ്രശ്‌നങ്ങളും വരുന്നത് സാധാരണയല്ലേ, അതിൽ അപമാനം തോന്നേണ്ട കാര്യമുണ്ടോ? ജോസേട്ടന് ലൈംഗിക പ്രശ്നങ്ങൾ ഇല്ലെന്ന് നടിച്ചാൽ ആ പ്രശ്നങ്ങൾ തനിയേ മാറുമോ? ഇതിനെ ചികിത്സക്കുക തന്നേ വേണം.” എന്റെ ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു.
“എടി,” പെട്ടന്ന് ജോസേട്ടൻ ഭയങ്കര ദേഷ്യത്തില്‍ കൈ ഓങ്ങിക്കൊണ്ട് എന്നോട് ചീറി.
അപ്പോ ഞാൻ ശെരിക്കും പേടിച്ചുപോയി.
ഇന്നുവരെ ജോസേട്ടൻ എന്നെ ഒരിക്കൽ പോലും തല്ലിയിട്ടില്ല, പക്ഷേ ഇപ്പൊ ആ ദേഷ്യവും, ഭാവവും, കൈ ഓങ്ങിയത് കൂടി കണ്ടപ്പോ ജോസേട്ടൻ എന്നെ തല്ലുമെന്ന് ഞാൻ ഭയന്നുപോയി.
ഞാൻ പേടിച്ച് ജോസേട്ടന്റെ അടുത്ത് നിന്നും അല്‍പ്പം അകലം വിട്ട് നീങ്ങിയിരുന്നു. ഉടനെ ജോസേട്ടൻ ഓങ്ങിയ കൈ താഴ്ത്തി. പക്ഷേ ആ കഠിന കോപം മാത്രം ആ മുഖത്ത് നിന്നും മാറിയില്ല.
“ചികില്‍സിക്കാൻ മാത്രം എനിക്കൊരു പിണ്ണാക്ക് പ്രശ്നവുമില്ല, മനസ്സിലായോടി നിനക്ക്?” ജോസേട്ടൻ ഉഗ്ര കോപത്തിൽ പറഞ്ഞു.
ഞാൻ ശെരിക്കും നടുങ്ങി പോയെങ്കിലും പുള്ളിക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് പറയുന്നത് കേട്ട് മനസ്സിൽ ആശ്ചര്യവും ദേഷ്യവും വന്നു.
“പിന്നേ, അങ്ങനെ ചെറിയ പ്രശ്നങ്ങൾ വല്ലതും എനിക്കുണ്ടെങ്കിൽ അതൊക്കെ തനിയേ ശെരിയായിക്കോളും.” ജോസേട്ടൻ ഭയങ്കര ഗൗരവത്തിൽ പറഞ്ഞു.
അതുകേട്ട് ഞാൻ ശെരിക്കും അന്തിച്ച് പോകുകയാണ് ചെയ്തത്. രണ്ട് വര്‍ഷമായി ഈര്‍ക്കിലിന്റെ ശക്തി പോലുമില്ലാതെ ചത്ത് തൂങ്ങി കിടക്കുന്ന ആ സാധനം തനിയേ ശെരിയായിക്കോളും എന്നോ?!!!
ഞാൻ അന്തിച്ചിരിക്കുന്നത് കണ്ടിട്ട് ജോസേട്ടൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു, “എടി, എന്റെ ജോലിയില്‍ നിന്നുണ്ടാവുന്ന സ്ട്രെസ്സും ടെൻഷനും, പിന്നെ നീണ്ട യാത്രകളും കാരണമാണ് ഇപ്പോഴൊക്കെ എനിക്ക് സെക്സിനോട് താല്‍പ്പര്യം ഉണ്ടാകാത്തത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര കൊല്ലമായി എനിക്ക്… എനിക്ക് സാധനം പൊങ്ങാത്തത്. അല്ലാതെ എന്റെ ശരീരത്തിന് വേറെ എന്തെങ്കിലും പ്രശ്നങ്ങളോ കഴിവുകേടുള്ളത് കൊണ്ടൊന്നുമല്ല.”
സ്വന്തം പ്രശ്നങ്ങളെ അംഗീകരിക്കാതെ ഇങ്ങനെ സ്വയം ന്യായീകരിക്കുന്നത് കേട്ടപ്പോ എനിക്ക് നന്നായി ദേഷ്യം വന്നു. പക്ഷേ പുറത്ത് ഞാൻ കാണിച്ചില്ല.
“എന്റെ ജോസേട്ടാ, നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ 14 വര്‍ഷമായില്ലേ…. അപ്പോ പിന്നെ ജോസേട്ടന് ജോലി പ്രശ്നമാണോ, അതോ വേറെ പ്രശ്നമാണോന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയില്ലേ? ശെരിക്കും ജോസേട്ടന്റെ ശരീരത്തിന് തന്നെയാ പ്രശ്നങ്ങൾ. നമുക്ക് ഡോക്ടറെ കാണിക്കാം, ജോസേട്ട. അതാണ് നല്ലത്.”
“എന്റെ ഡെയ്സി, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുതന്നെ
നീ തിരിച്ചും മറിച്ചും പറഞ്ഞ് എന്നെ അപമാനിക്കുകയാണ്…!! പക്ഷേ ഇനി ഇങ്ങനത്തെ സംസാരമൊന്നും എന്നോട് വേണ്ട.” ജോസേട്ടൻ ഭയങ്കരമായി കലി തുള്ളി പറഞ്ഞു. “മേലാൽ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ് എന്റെയും നിന്റെയും സമാധാനം നീയായിട്ട് കളയരുത്. അതുകൊണ്ട് ഈ ചർച്ച മതിയാക്കി നി ഇപ്പൊ മിണ്ടാതെ ഉറങ്ങാന്‍ നോക്ക്.“
പക്ഷേ ഇനിയും ആ പ്രശ്നത്തെ വിട്ടു കളയാന്‍ ഞാൻ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് പുള്ളിയെ പറഞ്ഞ് മനസ്സിലാക്കാൻ ഒരു ശ്രമം കൂടി നടത്താൻ ഞാൻ തീരുമാനിച്ച് പറഞ്ഞു,
“ജോസേട്ടാ, ഈ പ്രശ്നങ്ങൾ ഇങ്ങനെ നിസ്സാരമായി തള്ളിക്കളയല്ലേ, ഇനിയും വെറുതെ വാശി പിടിക്കാതെ ഞാൻ പറയുന്നത് കേള്‍ക്ക്, നാളെ നമുക്ക് ഡോക്ടറെ കാ—”
“എടി പുല്ലേ, എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവത്തില്ലേ?” പെട്ടന്ന് ജോസേട്ടൻ ഭയങ്കര വയലന്റായിട്ട് ഒച്ചത്തിൽ സംസാരിച്ചു. “സെക്സ് മാത്രമാണോടി ജീവിതം? എന്റെ കുണ്ണയെ ചികില്‍സിപ്പിച്ച് എന്നും നിന്റെ പൂറ്റിൽ അടിപ്പിച്ചാലെ നിനക്ക് സമാധാനം കിട്ടുകയുള്ളോ?! നിന്റെ കഴപ്പടക്കാൻ കഴിയാതെ നി ചത്തൊന്നും പോകത്തില്ലല്ലോ? അത്രയ്ക്ക് പറ്റുന്നില്ലെങ്കിൽ നി വിരലിട്ട് സുഖിക്ക്, അപ്പൊ സമാധാനം കിട്ടും” ജോസേട്ടൻ അത്രയും പറഞ്ഞിട്ട് കലിത്തുള്ളി ബെഡ്ഡിൽ നിന്നും ചാടി എഴുന്നേറ്റു.
ജോസേട്ടന്റെ വൃത്തികെട്ട ചോദ്യങ്ങളും പറച്ചിലും കേട്ട് ഞാൻ വല്ലാണ്ടായിപ്പോയി. ഇങ്ങനെ അപമാനിക്കപ്പെടുന്നതിൽ ഭേദം ചത്താൽ മതിയായിരുന്നു. നുരഞ്ഞു കേറിയ ദേഷ്യം കാരണം ജോസേട്ടന്റെ മുഖം മാന്തി പൊളിച്ചു വിടാന്‍ വരെ തോന്നിപ്പോയി.
”നിനക്ക് 33 വയസ്സായി, ഡെയ്സി. 12 വയസ്സില്‍ ഇരട്ട കുട്ടികളായ ഒരു മോനും ഒരു മോളും നമുക്കുണ്ട്. ഇനിയും വെറുതെ സെക്സിനെ കുറിച്ച് എന്തിനാ നി ചിന്തിക്കുന്നത്? ഇക്കാലത്ത് സെക്സിന് ആരാ പ്രാധാന്യം കൊടുക്കുന്നത്? ജോലി, പണം, പിന്നെ സമൂഹത്തില്‍ വിലയം നിലയും — അതൊക്കെയാണ് പ്രധാനമായി നമുക്ക് വേണ്ടത്.. അതൊക്കെ നമുക്ക് ധാരാളമുണ്ട്താനും.
അതിൽ നി സന്തോഷിക്കടി പൊന്ന് ഡെയ്സി. പിന്നെ സെക്സിനെ കുറിച്ച് ചിന്തിക്കേണ്ട ഘട്ടമൊക്കെ നമ്മുടെ ജീവിതത്തിൽ എപ്പോഴേ കഴിഞ്ഞുപോയി. എന്നെങ്കിലും എന്റെ പ്രശ്നങ്ങൾ തനിയേ മാറിക്കോളും, അപ്പോ നമുക്ക് സെക്സിനെ കുറിച്ച് ചിന്തിക്കാം. അതുകൊണ്ട്, ഇപ്പൊ പ്രധാനമായി നമ്മുടെ കുട്ടികളെ നന്നായി വളർത്താനും നല്ല നിലയിലെത്തിക്കാനുമുള്ള കാര്യങ്ങളെ കുറിച്ച് മാത്രം നി ചിന്തിക്ക്, മനസ്സിലായോ?”
അത്രയും വളരെ നിസ്സാരമായി പറഞ്ഞിട്ട് ജോസേട്ടൻ എഴുനേറ്റ് ചെന്ന് ലൈറ്റ് ഓഫാക്കി വന്നിട്ട് ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞ് കിടന്നു.
ജോസേട്ടൻ പറഞ്ഞ കാര്യങ്ങളും, എന്നെ അപമാനിച്ച രീതിയും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ചത്താല്‍ പോലും എന്റെ സങ്കടം മാറില്ല. ഇങ്ങേര് ശെരിക്കും ഈ ഭൂമിയില്‍ തന്നെയാണോ ജീവിക്കുന്നത്?! എനിക്ക് ദേഷ്യവും സങ്കടവും കരച്ചിലും ഒരുപോലെ വന്നു.
ഇനി വായ തുറന്ന് അയാളോട് സംസാരിക്കാന്‍ എനിക്ക് അറപ്പ് തോന്നി. കൂടാതെ ഇനി ഞാൻ വായ തുറന്നാൽ ചിലപ്പോ അയാളോട് ഞാൻ പൊട്ടിത്തെറിച്ചു പോകും. അതുകൊണ്ട് എല്ലാം സഹിച്ചു കൊണ്ട് എന്റെ ജീവിതത്തെ ശപിച്ചു കൊണ്ടും ഞാൻ മിണ്ടാതെ അയാള്‍ക്ക് പുറം തിരിഞ്ഞ് കിടന്നു.
മുമ്പൊക്കെ ചികില്‍സിക്കുന്ന കാര്യം പറഞ്ഞാൽ ജോസേട്ടൻ ഏതെങ്കിലും നിസ്സാര കാര്യങ്ങൾ പറഞ്ഞൊഴിയുമായിരുന്നു, പക്ഷേ ഇപ്പൊ ആദ്യമായിട്ടാണ് ജോസേട്ടൻ കൈ ഓങ്ങിയും ഇത്ര ചീപ്പായിട്ടും എന്നോട് സംസാരിച്ചത്. എന്നെ വെറും തറയാക്കി അയാള്‍ മാറ്റി. എനിക്ക് അയാളോട് ശെരിക്കും വെറുപ്പും അറപ്പും തോന്നിപ്പോയി.
ജോസേട്ടൻ എന്റെ ഭർത്താവാണ്, അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് തെറ്റായി പറയുന്നത് മോശമാണെന്നറിയാം… പക്ഷേ എന്നാലും പറയാതിരിക്കാന്‍ കഴിയുന്നില്ല.
എന്റേയും ജോസേട്ടന്റെയും തറവാട് കൊല്ലത്താണ്. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ അടുത്തടുത്തായിരുന്നത് കൊണ്ട് ജോസേട്ടന്റെ ഫാമിലിയും എന്റെ ഫാമിലിയും തമ്മില്‍ ചെറിയൊരു അടുപ്പമൊക്കെ ഉണ്ടായിരുന്നു. ഒരു അയല്‍ക്കാരനോടുള്ള സാധാരണ അടുപ്പത്തിൽ കവിഞ്ഞൊരു പ്രത്യേകതരം താല്‍പ്പര്യങ്ങളോ ഇഷ്ട്ടങ്ങളോ ഒന്നുംതന്നെ ജോസേട്ടനോട് എനിക്ക് തോന്നിയിരുന്നില്ല.
എനിക്ക് വെറും 19 വയസ്സും ജോസേട്ടന് 28 വയസ്സുള്ളപ്പോഴാണ് എന്റെ സൗന്ദര്യം കണ്ട് മോഹിച്ച് ജോസേട്ടൻ സ്വന്തം വീട്ടില്‍ പറഞ്ഞ് എന്നെ കല്യാണമാലോചിച്ചത്. കല്യാണം കഴിഞ്ഞാലും പഠിത്തം മുടങ്ങില്ലെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
ജോസേട്ടൻ സുമുഖനാണ്, ദുശ്ശീലങ്ങളില്ല. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ട്രിവാന്‍ഡ്രം ബ്രാഞ്ചിൽ നല്ലോരു പോസ്റ്റിങ്ങ് കിട്ടി വലിയ ശമ്പളത്തിന് അവിടെ ജോലി ചെയ്യുകയായിരുന്നു പുള്ളി അന്ന്. ട്രിവാന്‍ഡ്രത്ത് താമസിക്കാനുള്ള വീട് പോലും കമ്പനി തന്നെ കൊടുത്തിട്ടുണ്ടായിരുന്നു.
അയല്‍ക്കാര്‍ ആയതുകൊണ്ട് തമ്മില്‍ കാണുമ്പോഴൊക്കെ ഞാനും ജോസേട്ടനും സാധാരണയായി എന്തെങ്കിലുമൊക്കെ സംസാരിക്കുമായിരുന്നു. പുള്ളിയുടെ സ്വഭാവത്തെ കുറിച്ചും എനിക്ക് നല്ല ധാരണയുണ്ടായിരുന്നു — എപ്പോഴും ഗൗരവം നിറഞ്ഞ നോട്ടം. ഒരിക്കലും ചിരിക്കില്ല.
ഭയങ്കര ഈഗോ. എല്ലാം അറിയാമെന്ന ഭാവം. അനാവശ്യമായി എനിക്ക് ഉപദേശങ്ങള്‍ തരും. എന്തെങ്കിലും ചെറിയ കുറ്റമോ കുറവോ എന്നില്‍ കണ്ടാൽ അതിനെ മുഖത്തടിച്ച പോലെ കര്‍ശനമായി വിമർശിക്കും — ഇനിയും പറയാൻ ഒരുപാടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഫുൾ ടൈം ഗൗരവക്കാരനും, സെല്‍ഫിഷുമായ ജോസേട്ടനെ കല്യാണം കഴിച്ച് ജീവിക്കാനുള്ള ഇഷ്ട്ടമൊന്നും എനിക്കില്ലായിരുന്നു. പുള്ളിയുടെ ഭാര്യയായി എന്നെ സാങ്കല്‍പിക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു.
എന്നാൽ, എന്റെ അച്ഛൻ, അമ്മ, പിന്നെ എന്റെ മൂത്ത രണ്ട് സഹോദരമാര്‍ക്കും ആ ആലോചന വളരെ ഇഷ്ട്ടമായി എന്നത് എന്നെ ഞെട്ടിച്ചു.
ആ ആലോചന വേണ്ടെന്ന് ഞാൻ അവരോട് കരഞ്ഞ് പറഞ്ഞുനോക്കി, പക്ഷെ അവരൊക്കെ ചേര്‍ന്ന് സ്നേഹത്തോടെ എന്നോട് സംസാരിച്ച് എന്റെ മനസ്സിനേയാണ് മാറ്റിയത്. എങ്ങനെ സംഭവിച്ചു എന്നറിയില്ല, ഞാനും സമ്മതിച്ചു കൊടുത്തു. രണ്ട് മാസത്തിനുള്ളില്‍ വിവാഹവും നടന്നു.
ട്രിവാന്‍ഡ്രത്ത് കമ്പനി ജോസേട്ടന് കൊടുത്ത ആ വീട്ടിലാണ് ആദ്യം ഞങ്ങൾ താമസമാക്കിയത്. ഞങ്ങടെ വിവാഹം കഴിഞ്ഞ് വെറും 45 ദിവസത്തില്‍ തന്നെ ജോസേട്ടന് വലിയ പദവിയിലേക്ക് പ്രമോഷന്‍ കിട്ടി. വളരെ ഉയർന്ന ശമ്പളവും. എന്നെ കെട്ടിയത് കൊണ്ടുണ്ടായ ഭാഗ്യമാണെന്ന് ഞങ്ങടെ വീട്ടുകാർ പറഞ്ഞെങ്കിലും ജോസേട്ടന് എതിരഭിപ്രായമായിരുന്നു.
എന്തൊക്കെയായാലും, പ്രമോഷൻ കിട്ടിയ അന്നാണ് ആദ്യമായി ജോസേട്ടൻ ചിരിച്ചു ഞാൻ കണ്ടത്. പിന്നെ ഒറ്റ വര്‍ഷം കൊണ്ട് ട്രിവാന്‍ഡ്രത്ത് സ്വന്തമായി വീടും വച്ച് ഞങ്ങൾ അവിടെതന്നെ സെറ്റിൽഡായി.
പിന്നേ, വിവാഹത്തിന് മുമ്പ് ജോസേട്ടൻ പ്രോമിസ് ചെയ്തത് പോലെ എന്നെ തുടർന്ന് പഠിക്കാനൊക്കെ അനുവദിച്ചെങ്കിലും ഞാൻ ജോലിക്കൊന്നും പോകേണ്ട എന്നായിരുന്നു കര്‍ശനമായ ഓര്‍ഡര്‍.
പിന്നേ ഞങ്ങടെ ആദ്യരാത്രി……!! രണ്ട് മൂന്ന് ദിവസമെങ്കിലും എന്നോട് സ്നേഹവും അടുപ്പവും കാണിച്ച് എന്റെ മനസ്സിനെ രമ്യപ്പെടുത്താതെ, ആദ്യരാത്രി തന്നെ എന്റെ പേടിയും വേദനയും കരച്ചിലും കാര്യമാക്കാതെ, ആവേശവും വെപ്രാളവും കാണിച്ച് ഒരു മയവുമില്ലാതെയാണ് ജോസേട്ടൻ എന്നെ കളിച്ചു പുള്ളിയുടെ സാധനത്തെ എന്റെ ചോരയില്‍ കുളിപ്പിച്ചത്. പുള്ളി ശെരിക്കും സുഖിച്ചുവെങ്കിലും ഞാൻ വേദന മാത്രമാണ് അനുഭവിച്ചത്. സത്യത്തിൽ, ആ ഭയാനകമായ ആദ്യരാത്രിക്ക് ശേഷം, കുറച്ച് ദിവസത്തേക്ക് ജോസേട്ടനെ എനിക്ക് വല്ലാത്ത ഭയമായിരുന്നു.
അതൊന്നും കാര്യമാക്കാതെ ജോസേട്ടൻ എന്നും ആക്രാന്തം കാണിച്ച് എന്നെ കളിക്കുമായിരുന്നു. അയാളുടെ ആക്രാന്തം കാരണവും എന്റെ ഭയവും കാരണം എനിക്ക് ആ സെക്സ് ആസ്വദിക്കാനൊന്നും കഴിഞ്ഞിരുന്നില്ല…. വെറുപ്പും ഭയവും കാരണം വേദന മാത്രമാണ് ഞാൻ അനുഭവിച്ചിരുന്നത്. അതുകാരണം സുഖം പോലും കിട്ടിയിരുന്നില്ല.
ഒടുവില്‍ മൂന്ന് മാസം കഴിഞ്ഞാണ് ജോസേട്ടന്റെ ആക്രാന്തം കുറഞ്ഞത്. അതിനുശേഷമാണ്.. എന്നെ വേദനിപ്പിക്കാതെ ഒരു മയത്തിലൊക്കെ കളിക്കാന്‍ ജോസേട്ടൻ പഠിച്ചത്. അപ്പോള്‍ മാത്രമാണ് എന്റെ ഭയം കുറച്ചൊക്കെ മാറി ഞാനും ചെറുതായി ആസ്വദിക്കാന്‍ തുടങ്ങിയത്.
പിന്നീട് നന്നായി സഹകരിക്കാന്‍ ഞാൻ തയാറായിരുന്നെങ്കിലും — നല്ല സ്ത്രീകൾ ഒരിക്കലും സെക്സ് കാര്യങ്ങളിൽ മുന്‍കയ്യെടുത്ത് ഒന്നും ചെയ്യരുത് എന്നും… സ്ത്രീകൾ വെറുതെ കിടന്നു മാത്രം കൊടുത്താൽ മതി എന്നൊക്കെയാണ് ജോസേട്ടന്റെ വിവരംകെട്ട പോളിസി.
പിന്നെ പുള്ളിക്ക് ഒരൊറ്റ പൊസിഷനിൽ കളിക്കാന്‍ മാത്രമേ താല്‍പ്പര്യമുണ്ടായിരുന്നുള്ളു — എന്റെ മുകളില്‍ കിടന്നുകൊണ്ട് കളിക്കുന്ന ആ ഒരു പൊസിഷനിൽ മാത്രമേ ജോസേട്ടൻ കളിച്ചിട്ടുള്ളു…. അതാണ് ആണത്തമെന്ന് ഒരു ഉളുപ്പില്ലാതെ പറയുകയും ചെയ്യും. പക്ഷേ കളിക്കുന്നതിന് മുമ്പ് പുള്ളിയുടെ സാധനം പിടിക്കാനും ഉഴിയാനുമൊക്കെ സമ്മതിക്കുമായിരുന്നു.
പിന്നേ, എന്റെ താഴെ നക്കുന്നത് പുള്ളിക്ക് അറപ്പാണെങ്കിലും, അയാളുടെ സാധനം എന്റെ വായിൽ കുത്തികേറ്റി ചെയ്യുന്നതിൽ അയാള്‍ക്ക് അറപ്പൊന്നുമില്ല.
എന്തൊക്കെയായാലും
വലിയ കുഴപ്പമില്ലാത്ത സെക്സ് ആയിരുന്നത് കൊണ്ട് എനിക്ക് ആസ്വദിക്കാനൊക്കെ കഴിഞ്ഞു. പക്ഷേ കല്യാണം കഴിഞ്ഞ് വെറും 17 മാസമായപ്പോ തന്നെ ജോസേട്ടന്റെ സെക്സ് ചെയ്യാനുള്ള ശേഷി പതിയെപ്പതിയെ കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു. പോകെപ്പോകെ ജോസേട്ടന്റെ സാധനത്തിന് ഉറപ്പും ശക്തിയും കുറഞ്ഞു കുറഞ്ഞ് വന്നായിരുന്നു.
കല്യാണംകഴിഞ്ഞ് 26 ം മാസത്തിലാണ് ഞാനൊരു അമ്മയായത്… ഞങ്ങൾക്ക് ഇരട്ട കുട്ടികൾ ജനിച്ചു. അതിനുശേഷം ജോസേട്ടന്റെ ലൈംഗീക ശേഷി പെട്ടന്ന് വളരെ മോശമായ നിലയിലേക്ക് മാറി… അങ്ങനെ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്ങനെയെങ്കിലുമൊക്കെ കളിക്കാൻ മാത്രമേ ജോസേട്ടന് കഴിഞ്ഞിരുന്നുള്ളു.
പിന്നേ, കുട്ടികളെ നോക്കി വളർത്തുന്നതും എന്റെ പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാൻ പ്രയാസമായിരുന്നു, പക്ഷേ എല്ലാം ഞാൻ മേനേജ് ചെയ്ത് ഡിഗ്രിയും ചില കോഴ്സുകളും ഞാൻ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ഞാൻ ജോലിക്ക് പോകുന്നത് ജോസേട്ടന് താല്‍പ്പര്യമില്ലാത്തത് കൊണ്ട്, ദേഷ്യവും വിഷമവും ഉണ്ടെങ്കിലും, ഞാൻ പുള്ളിയുടെ ഇഷ്ടത്തിന് ജീവിച്ചു.
വേണമെങ്കിൽ വീട്ടിലിരുന്നു കൊണ്ട് ഏതെങ്കിലും ഓൺലൈൻ ജോലി ചെയ്തോളാൻ ജോസേട്ടൻ എങ്ങനെയോ സമ്മതിച്ചപ്പോ എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി.
പിന്നേ, വിവാഹം കഴിഞ്ഞ് 29 ം മാസത്തിൽ ജോസേട്ടന്റെ ലൈംഗീക ശേഷി വളരെ മോശപ്പെട്ട നിലയിലെത്തിയിരുന്നു. ആഴ്‌ചയില്‍ ഒരു കളിയെങ്കിലും നടന്നിരുന്നത് പിന്നീട് മാസത്തിൽ രണ്ട് കളി എന്നായി…. അതും വളരെ മോശപ്പെട്ട കളികൾ. അതുകഴിഞ്ഞ് മാസത്തിൽ ഒരു കളിയായി മാറി…. പിന്നെ രണ്ട് മാസത്തിന് ഒരിക്കല്‍ എന്നായി. എന്നിട്ടും കുറ്റം പറയാതെ എന്റെ വികാരങ്ങളെ അടക്കി അതൊക്കെ ഞാൻ സഹിച്ച് ജീവിച്ചു.
പക്ഷേ, പിന്നീട്, മൂന്നോ നാലോ മാസത്തിന് ഒരു കളി എന്നായി മാറി.. അതുപോലും ഞാൻ മുന്‍കയ്യെടുത്ത് ഒരുപാട് നേരം ജോസേട്ടന്റെ സാധനത്തെ പിടിച്ച് ഒരുപാട് നേരം ഞെക്കിയും, കുലുക്കിയാലും മാത്രമേ അത് ഉണരുമായിരുന്നുള്ളു. പക്ഷേ വേഗം തന്നെ അത് താഴുകയും ചെയ്യും. എന്നിട്ടും കുറ്റം പറയാതെ ഞാൻ സഹിച്ചു.
ആ അവസ്ഥ അങ്ങനെ സ്ഥിരമായി മാറിയപ്പോഴാണ് ജോസേട്ടന്റെ ലൈംഗീക പ്രശ്നത്തെ പറഞ്ഞ് ഡോക്ടറെ കൺസൽട്ട് ചെയ്യാമെന്ന് ആദ്യമായി ഞാൻ പറഞ്ഞു നോക്കിയത്. പക്ഷേ ജോസേട്ടന് പ്രശ്‌നമൊന്നും ഇല്ലെന്ന് ജോസേട്ടൻ പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു.
അതിനുശേഷം, മാസത്തിനൊരിക്കലെങ്കിലും സെക്സ് ചെയ്യാൻ കൊതിച്ച് ഞാൻ മുന്‍കയ്യെടുക്കാൻ ശ്രമിക്കുമ്പോള്‍ ജോസേട്ടൻ ദേഷ്യപ്പെടുമായിരുന്നു. എന്നിട്ട് എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. പക്ഷേ ഞാൻ എങ്ങനെയെങ്കിലും സംസാരിച്ച് സമ്മതിപ്പിച്ച് മൂന്ന് നാല് മാസത്തിന് ഒരിക്കലെങ്കിലും ജോസേട്ടന്റെ ആ ചത്ത സാധനത്തെ —
പിടിച്ചു ഞെക്കി, കുലുക്കി, ഉഴിഞ്ഞ്, വായിലെടുത്ത് ചപ്പി നുണഞ്ഞ് — എങ്ങനെയെങ്കിലുമൊക്കെ അതിനെ ഉണര്‍ത്തിയെടുക്കുമായിരുന്നു. ആ സാധനം പിന്നെയും താഴ്ന്ന് പോകുന്നതിന് മുമ്പ് ജോസേട്ടൻ എങ്ങനെയൊക്കെയോ കളിച്ച് വെള്ളം കളഞ്ഞിട്ട് അങ്ങോട്ട് തിരിഞ്ഞ് കിടന്നുറങ്ങും.
ആ കളിയില്‍ എനിക്ക് ഒട്ടും സുഖം കിട്ടില്ലെങ്കിലും മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടിയിരുന്നു, അത്ര തന്നെ. എന്നിട്ടും ജോസേട്ടനെ ഞാൻ പൂര്‍ണമായി വെറുത്തില്ല. കുറ്റപ്പെടുത്തിയിട്ടില്ല, തള്ളിപ്പറഞ്ഞിട്ടുമില്ല.
ഒടുവില്‍ ഞാൻ ഭയന്നത് തന്നെ സംഭവിച്ചു. 30 മാസത്തിന് മുമ്പ് ജോസേട്ടന്റെ സാധനം പൂര്‍ണമായി ചഞ്ഞുപോയി. ഞാൻ എന്ത് ചെയ്താലും എത്ര ശ്രമിച്ചാലും അത് ഉണരാതായി.
കഴിഞ്ഞ രണ്ടര കൊല്ലമായി ഒരിക്കല്‍ പോലും ജോസേട്ടന് എന്റെ കൂടെ സെക്സ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് നഗ്ന സത്യം. എന്റെ വികാരം മനസ്സിലാക്കി വിരൽ പോലും ഇട്ടുതന്നിട്ടില്ല. എന്തായാലും ആ സാധനം പൂര്‍ണമായി ചത്തു പോയി.
ട്രീറ്റ്മെന്റ് എടുക്കാമെന്ന് ഞാൻ എത്രയൊക്കെ കെഞ്ചി പറഞ്ഞിട്ടുംകൂടി പുള്ളിക്ക് പ്രശ്നമൊന്നുമില്ല എന്നും, ഡോക്ടറെ കാണിക്കില്ല എന്നും ജോസേട്ടൻ വാശിപിടിച്ചിരുന്നു.
പിന്നെ അവസാനമായി, ഇന്ന് ജോസേട്ടൻ എന്നെ പറഞ്ഞ ആ വൃത്തികെട്ട വാക്കുകൾകൂടി ആയപ്പോ എനിക്ക് എല്ലാം വെറുത്തുപോയി.
വെറും 33 വയസായ ഞാൻ സെക്സിനെ കുറിച്ച് ചിന്തിക്കേണ്ട ഘട്ടമൊക്കെ കഴിഞ്ഞുപോയി പോലും. പറച്ചില്‍ കേട്ടാല്‍ തോന്നും എന്നും രണ്ട് പ്രാവശ്യമെങ്കിലും കളിക്കുന്ന ആളാണെന്ന്.
എന്താണ് ഞാൻ ചെയ്ത തെറ്റ്? ഡെയ്ലി സെക്സ് വേണമെന്നാണോ ഞാൻ ആഗ്രഹിച്ചത്? അല്ലല്ലോ. മാസത്തിൽ ഒരിക്കലെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ? മാസത്തില്‍ പോട്ടെ, അതിന് കഴിഞ്ഞില്ലെങ്കിലും സാരമില്ല, പക്ഷേ വർഷത്തിൽ 8, 10 പ്രാവശ്യമെങ്കിലും കിട്ടിയിരുന്നെങ്കിൽ പോലും മതിയായിരുന്നു. അങ്ങനെ ആഗ്രഹിക്കുന്നത് ഏത് അര്‍ത്ഥത്തിലാണ് തെറ്റായി മാറിയത്…?!
വര്‍ഷത്തിന് ഒരിക്കല്‍ പോലും കളിക്കാന്‍ കഴിയാത്ത ആളാണ്, ഡെയ്ലി സെക്സ് ഇല്ലാതെ സമാധാനം കിട്ടില്ലേ എന്ന് എന്നെ പുച്ഛിച്ചത്..!! വേറെയും വൃത്തികേട് പറഞ്ഞ് എന്നെ അപമാനിച്ചത്. സെക്സ് ഇല്ലെങ്കിലും പോട്ടെ….., സ്വന്തം കുറ്റം മനസ്സിലാക്കുന്ന, എന്നോട് സമാധാനം പറഞ്ഞ് ആശ്വസിപ്പിക്കുന്ന, ഒരു നുള്ളെങ്കിലും ഭാര്യയെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഭർത്താവ് ആയിരുന്നെങ്കില്‍ പോലും ഞാൻ സന്തോഷത്തോടെ ജീവിച്ച് പോകുമായിരുന്നു. പക്ഷേ എന്റെ ഭർത്താവ് എന്ന വ്യക്തി വെറും വട്ടപ്പൂജ്യമാണ്.
ദേഷ്യവും സങ്കടവും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മനസ്സ് വെന്തുരുകി പോയി.
എല്ലാം ചിന്തിച്ച് എനിക്ക് പിന്നെയും ദേഷ്യവും സങ്കടവും വന്നു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എന്റെ വിധി എന്നല്ലാതെ വേറെ എന്ത് പറയാൻ.
ഉറക്കം വന്നില്ലെങ്കിലും ഞാൻ കണ്ണുകൾ അടച്ച് കിടന്നു. എത്ര നേരം ഓരോന്ന് ആലോചിച്ച് കിടന്നു എന്നറിയില്ല, ഒടുവില്‍ ചിന്തിക്കാൻ പോലും ഒന്നുമില്ലാതെ വന്നപ്പോ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോയി.
“മമ്മി…. മമ്മി….!! എണീക്ക് മമ്മി.” എന്റെ മോനും മോളും എന്നെ വിളിച്ചും കുലുക്കിയും എന്നെ ഉണര്‍ത്തി.
എനിക്ക് പെട്ടന്ന് നല്ല ദേഷ്യം വന്നു. കഴിഞ്ഞ രാത്രിയത്തെ സംഭവങ്ങൾ കാരണമാണെന്ന് മനസ്സിലായി. പക്ഷേ ആ ദേഷ്യം എന്റെ പാവം കുട്ടികളോട് കാണിക്കുന്നത് തെറ്റാണ്.
ദേഷ്യമൊക്കെ ഉള്ളിലൊതുക്കി എഴുനേറ്റ് എന്റെ കുട്ടികളെ നോക്കി ഞാൻ പുഞ്ചിരിച്ചു. രണ്ടും കുളിച്ചൊരുങ്ങി യൂണിഫോമുമിട്ട് സ്കൂളിൽ പോകാൻ റെഡിയായി നില്‍ക്കുകയാണ്.
എന്റെ ഭർത്താവ് റൂമിൽ ഇല്ലായിരുന്നു. പുള്ളി എന്നും 7 മണിക്കാണ് ജോലിക്ക് പോകുന്നത്.
ഞാൻ സാധാരണയായി അഞ്ച് മണിക്കാണ് എഴുനേൽക്കുന്നത്. ശീലമായത് കൊണ്ട് അലാറം പോലും എനിക്ക് ആവശ്യമില്ല. എഴുനേറ്റ് ഫ്രെഷായി യോഗയും ജിമ്മും കഴിഞ്ഞ് കുളിക്കും. ശേഷം അടുക്കളയില്‍ കേറി ചായയും ബ്രേക്ക്ഫാസ്റ്റും ഉണ്ടാക്കി ജോലിക്ക് പോകാനുള്ള ജോസേട്ടന് ആദ്യം കൊടുത്ത് യാത്രയാക്കും.… പക്ഷേ കഴിഞ്ഞ രാത്രി നടന്ന പ്രശ്നങ്ങൾ കാരണം എന്റെ മനസ്സ് ചത്തത് പോലെയായി. അതുകൊണ്ട് സമയത്തിന് എഴുനേൽക്കാൻ പോലും കഴിഞ്ഞില്ല.
ജോസേട്ടനും എന്നെ ഉണര്‍ത്തിയില്ല. ചിലപ്പോ എന്നെ അഭിമുഖീകരിക്കാൻ കഴിയാത്ത കൊണ്ടാവും ജോസേട്ടാൻ എന്നെ ഉണർത്താതെ എഴുനേറ്റ് റെഡിയായി കഴിക്കാതെ പോലും പൊയ്ക്കളഞ്ഞത്.
“മമ്മി എന്തിനാ എണീക്കാൻ ലേറ്റായേ? മമ്മിക്ക് സുഖമില്ലേ?” എട്ടില്‍ പഠിക്കുന്ന എന്റെ മോന്‍, ബിനു, ആശങ്കയോടെ ചോദിച്ചു. “ഒരിക്കലും മുടങ്ങാതെ ചെയ്യുന്ന യോഗയും ജിമ്മും പോലും മമ്മി മുടക്കിയിരിക്കുന്നു.” അവന്‍ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ കൈവച്ചു നോക്കി.
“മമ്മിക്ക് സുഖമില്ലേ, മമ്മി? കണ്ണൊക്കെ ചുവന്ന് ചീര്‍ത്തിരിക്കുന്നല്ലോ?” എട്ടില്‍ തന്നെ പഠിക്കുന്ന എന്റെ മോള്, ജീന, ആശങ്കയോടെ ചോദിച്ചു.
എന്റെ ഭർത്താവ് ഒരു വ്യത്യസ്ഥമായ അപൂര്‍വ ജീവിയാണ്… ആര്‍ക്കും അയാളുടെ സ്വഭാവം ഇഷ്ടപ്പെടില്ല. പക്ഷേ ഭാഗ്യത്തിന് അയാളുടെ ആ അപൂര്‍വ്വ സ്വഭാവമൊന്നും ഞങ്ങടെ കുട്ടികള്‍ക്ക് കിട്ടിയില്ല. തീര്‍ച്ചയായും ദൈവത്തിനു നന്ദി പറയണം…. എന്നും ഞാൻ നന്ദി പറയാറുമുണ്ട്.
രണ്ടുപേരും ഇരട്ടകളാണെങ്കിലും കണ്ടാൽ അങ്ങനെയൊന്നും പറയില്ല, മോന് മോളെക്കാളും പൊക്കമുണ്ട്. മുഖഛായയും, ശരീര ഭാരത്തിനും, സംസാര ശൈലിക്ക് പോലും വ്യത്യാസമുണ്ട്. ചിലപ്പോ ആണും പെണ്ണും ആയതുകൊണ്ടാകും ഇരട്ടകളായ അവര്‍ക്ക് ഇത്രയേറെ വ്യത്യാസം.
“മമ്മി?” മോള് എന്റെ മൂക്ക് പിടിച്ചുവലിച്ചു.
“ഹാ, എനിക്കൊന്നുമില്ല, പിള്ളേരെ.” പുഞ്ചിരിയോടെ ആ കുസൃതി പെണ്ണിന്റെ കൈ പിടിച്ചുമാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
“പിന്നേ, മമ്മി… ഇതുവരെ ഫുഡൊന്നും ഉണ്ടാക്കിയില്ലല്ലോ? സമയം ഇപ്പോഴേ 07:45 ആയി. 25 മിനിട്ടില്‍ സ്കൂള്‍ ബസ് വരും. ഇനിയിപ്പോ എന്ത് ചെയ്യും?” ബിനു വെപ്രാളപ്പെട്ടു.
“നിങ്ങൾ രണ്ടും ചെന്ന് ബുക്ക്സും ബാഗും റെഡിയാക്കി വെക്ക്. ഞാൻ വേഗം ചെന്ന് ഉപ്പുമാവ് ഉണ്ടാക്കിത്തരാം, പഴവും കൂടി കഴിച്ചോളു. പിന്നെ ഉച്ചത്തേക്ക്, നിങ്ങടെ സ്കൂളിന് മുന്നിലുള്ള ആ ബേക്കറിയോടുകൂടിയ ഹോട്ടലില്ലേ, അവിടെ ചെന്ന് കഴിച്ചോളു, കാശ് ഞാൻ തന്നുവിടാം.”
“ഓക്കെ, മമ്മി. അങ്ങനെ മതി.” ബിനു സന്തോഷത്തോടെ പറഞ്ഞു. “ഹോ, ഒരുപാട് ദിവസമായി അവിടെ നിന്ന് കഴിച്ചിട്ട്. ഹോ, അവിടെ എന്നും, ഏതു നേരത്തും കിട്ടുന്ന ആ ഫേമസായ പൊറോട്ടയും, വരട്ടിയ ഇറച്ചിയും, സാൽനയും ഉണ്ടല്ലോ…,, ഹോ, വിചാരിച്ചിട്ട് ഇപ്പോഴേ കൊതി വരുന്നു.
“പോടാ കൊതിയാ.” ചിരിച്ചുകൊണ്ട് എന്റെ മോന്റെ വയറിൽ എന്റെ വിരല് കൊണ്ട് ഞാൻ കുത്തി. മോളും ചിരിച്ചുകൊണ്ട് അവന്റെ എളിയിൽ പിടിച്ചു ഞെക്കി.
“പിന്നേ മമ്മി,” ജീന പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അവനെ വിട്ടിട്ട് എന്നെ വിളിച്ചു.
“മ്മ്, എന്താ?”
“ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് പപ്പ വീട്ടില്‍ വരില്ല, ഓഫീസിൽ നിന്നും പപ്പ നേരെ കമ്പനിയുടെ ചെന്നൈ ബ്രാഞ്ച് ഓഫീസിലേക്ക് പോകുമെന്ന് മമ്മിയോട് പറയാൻ പറഞ്ഞു. പിന്നെ, നാളെ ചെന്നൈയില്‍ ഒരു പ്രധാനപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത ശേഷം മുംബൈക്ക് പോകുമെന്നും, അതുകഴിഞ്ഞ് ഒഫിഷ്യൽ കാര്യമായി വേറെയും എവിടെയൊക്കെയോ യാത്ര പോയിട്ട് തിരികെ വരാൻ കുറഞ്ഞത് നാല് ദിവസമെങ്കിലും ആകുമെന്നും മമ്മിയോട് പറയാനായി പപ്പ പറഞ്ഞു.”
“ഏഹ്… പക്ഷേ ഇതിനെക്കുറിച്ച് ഇന്നലെ എന്നോട് ഒന്നുംതന്നെ നിങ്ങടെ പപ്പ പറഞ്ഞില്ലല്ലോ?!” ഞാൻ ചിന്താകുഴപ്പത്തോടെ പറഞ്ഞു.
“ഓഫീസിൽ പോയ ശേഷമാണ് ഈ പ്ലാനൊക്കെ അറിഞ്ഞതെന്നാ പപ്പ കുറച്ച് മുമ്പ് ലാന്‍ഡ് ഫോണിൽ കോൾ ചെയ്ത് ഞങ്ങളോട് പറഞ്ഞത്, അപ്പോ പിന്നെ ഇന്നലെ മമ്മിയോട് എങ്ങനെ പറയാന്‍ കഴിയുമായിരുന്നു, എന്റെ മണ്ടി മമ്മി….”ബിനു കളിയാക്കി പറഞ്ഞു.
“പോടാ കള്ള ചെറുക്കാ. അവന്റെ ഒരു പുളിച്ച തമാശ.” ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തു. “പക്ഷേ എന്റെ മൊബൈലില്‍ വിളിക്കാതെ ലാന്‍ഡ് ഫോണിൽ എന്തിനാ വിളിച്ചത്?”
“ആ, ഞങ്ങൾക്കറിയില്ല.” അതും പറഞ്ഞ് എന്റെ മോനും മോളും ചിരിച്ചുകൊണ്ട് മുകളിലത്തെ നിലയിലുള്ള അവരുടെ റൂമിൽ സ്കൂൾ ബാഗ് റെഡിയാക്കാൻ പോയി.
മുകളില്‍ രണ്ട് റൂമുണ്ടെങ്കിലും മോനും മോളും ഒറ്റ റൂമാണ് ഉപയോഗിക്കുന്നത്. അത്ര ഒരുമയാണ് രണ്ടും തമ്മില്‍, ചിലപ്പോ ഇരട്ടകള്‍ ആയത് കൊണ്ടാവും. ആ റൂമിലാണ് ലാന്‍ഡ് ഫോൺ വച്ചിരിക്കുന്നതും.
ഞാൻ വേഗം ബാത്റൂമിൽ കേറി ഫ്രെഷായ ശേഷം വേഗം അടുക്കളയില്‍ ചെന്ന് ഉപ്പുമാവ് റെഡിയാക്കി പിള്ളേർക്ക് കൊടുത്തു. ഉച്ചക്ക് ഹോട്ടലിൽ ചെന്ന് കഴിക്കാനുള്ള കാശും കൊടുത്ത് അവരെ സ്കൂൾ ബസ്സില്‍ കേറ്റി വിട്ടിട്ട് അകത്ത് നിന്നും വീട്ട് പൂട്ടിയ ശേഷം ഞാൻ കുളിക്കാന്‍ കേറി.
കുളിച്ച് ശരീരം തണുപ്പിച്ചെങ്കിലും മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നും ചിന്തിക്കാതെ വാക്കുകൾ കൊണ്ട് സ്വന്തം ഭാര്യയുടെ മനസ്സിനെ ഇങ്ങനെ പൊള്ളിക്കാൻ വേറെ ഒരു ഭർത്താവിനും കഴിയില്ല. സ്വന്തം കഴിവ്കേടിനെ ന്യായീകരിച്ച് എന്നെ ഇത്രമാത്രം തരംതാഴ്‌ത്തി സംസാരിക്കാന്‍ എങ്ങനെ കഴിഞ്ഞു!!
രാവിലെ കാപ്പി പോലും കുടിക്കാനുള്ള മനസ്സുണ്ടായില്ല. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കി വെച്ചെങ്കിലും ഞാൻ ഉച്ചക്കും കഴിച്ചില്ല. ഹാളില്‍ വന്ന് ടിവി ഓണാക്കി ഇരുന്നു, പക്ഷേ മനസ്സ് അതിലേക്ക് പോയില്ല.
ഓരോന്ന് ഞാൻ ചിന്തിച്ച് കൂട്ടി. പക്ഷേ ചിന്തിച്ച്, ചിന്തിച്ച് എനിക്ക് ഭ്രാന്ത് പിടിക്കും മുമ്പ് ഭാഗ്യത്തിന് വീട്ടിലുള്ള കോളിംഗ് ബെല്‍ ശബ്ദിച്ചു.
“ഇതാരാ ഈ ചുട്ടെരിക്കുന്ന നട്ടുച്ച വെയിലത്ത് വന്നത്?” സ്വയം ചോദിച്ചുകൊണ്ട് ഞാൻ ചെന്ന് മുന്‍വശത്തെ വാതിൽ അല്‍പ്പം തുറന്ന് സിറ്റൗട്ടിലേക്ക് നോക്കി.
27 അല്ലെങ്കിൽ 28 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വലിയൊരു ബാഗ് നിലത്ത് വച്ചിട്ട് വാതില്‍ക്കല്‍ നോക്കി നില്‍ക്കുന്നത് കണ്ടു. അവന്റെ കൈയിൽ ഒരു ഹെൽമറ്റ് ഉണ്ടായിരുന്നു. പിന്നെ ഒരു സ്റ്റീല്‍ വാട്ടർ ബോട്ടിലും, അത് കാലിയാണെന്ന് മനസ്സിലായി.
ഞാൻ ഗെയിറ്റിന് പുറത്തേക്ക് നോക്കി – ആക്രിക്കടയിൽ നിന്നും എടുത്തോണ്ട് വന്നത് പോലത്തെ ഒരു പഴയ സ്കൂട്ടര്‍ അവിടെ നില്‍ക്കുന്നത് കണ്ടു. അയ്യേ, ഇക്കാലത്ത് ഇത്രയും പഴക്കം ചെന്ന വണ്ടി ഒരു ചെറുപ്പക്കാരനും ഓടിക്കില്ല.
ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി. അന്നേരം ആ ചെറുപ്പക്കാരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവനൊരു സേൽസ്മാൻ ആണെന്ന് മനസ്സിലായി.
പക്ഷേ ആരോടും സംസാരിക്കാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.
“ഹലോ ചേച്ചി, ഞാൻ ഫീല്‍ഡ്—”
“സോറി, ഇവിടെ ഒന്നും വേണ്ട.” കഴിയുന്നത്ര മയത്തിൽ ഞാൻ പറഞ്ഞു.
“ആദ്യം പ്രോഡക്റ്റ് എന്താണെന്ന് നോക്കൂ, ചേച്ചി. നോക്കിയാല്‍ തീര്‍ച്ചയായും ചേച്ചി എന്തെങ്കിലും വാങ്ങിച്ചിരിക്കും.” പുഞ്ചിരി മാറാതെ അവന്‍ പറഞ്ഞു.
“സോറി, ഒന്നും വേണ്ട.” നശിച്ചു വരുന്ന എന്റെ ക്ഷമയെ എങ്ങനെയോ നിയന്ത്രിച്ച് ഞാൻ പിന്നെയും മയത്തിൽ പറഞ്ഞു.
“അങ്ങനെ പറയല്ലേ, ചേച്ചി. ഈ പ്രോഡക്റ്റ്സ് ഒക്കെ ചേച്ചി ഒന്ന് നോക്കു.” അത്രയും പറഞ്ഞിട്ട് തൊണ്ട വരണ്ടിട്ട് അവന്‍ ചെറുതായി ചുമച്ചു. എന്നിട്ട് താഴെ വച്ചിരുന്ന വലിയ ബാഗിന്റെ സിപ്പ് തുറക്കാനായി അവന്‍ കുനിഞ്ഞു.
“നിങ്ങളോടല്ലേ ഞാൻ വേണ്ടെന്ന് പറഞ്ഞത്..!“ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞു. “എല്ലാം എടുത്തോണ്ട് ഇവിടെനിന്ന് ഇറങ്ങി പോണം മിസ്റ്റർ.” ഏറെകുറെ ഞാൻ അലറുന്നത് പോലെ പറഞ്ഞു.
അപ്പോ ആ ചെറുപ്പക്കാരന്‍ ഞെട്ടി ധൃതിപിടിച്ച് എഴുനേറ്റ് വിരണ്ടുപോയി എന്നെ ദയനീയമായി നോക്കി. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ കുപ്പി താഴെ വീണു. അവന്റെ മുഖത്ത് നല്ല സങ്കടവും, നിസ്സഹായതയും നിറഞ്ഞു നിന്നു.
“സോറി ചേച്ചി. ഞാൻ പോയേക്കാം.” അവന്‍ നല്ല സങ്കടത്തിൽ പറഞ്ഞിട്ട് വേഗം താഴെ വീണു കിടന്ന കുപ്പിയും, പിന്നെ ആ വലിയ ഭാരമുള്ള ബാഗും എടുത്തിട്ട് അവന്‍ സിറ്റൗട്ടിൽ നിന്നിറങ്ങി പുറത്തേക്ക് ഗേയിറ്റ് നോക്കി നടന്നു.
ച്ചേ, എന്തിനാണ് ആ പാവം ചെറുപ്പക്കാരനോട് ഞാൻ ദേഷ്യപ്പെട്ടത്. എത്ര നീചമായിട്ടാണ് ഞാൻ പെരുമാറിയത്. വെറും തരംതാഴ്‌ന്ന വിധത്തിലാണ് അവനോട് ഞാൻ സംസാരിച്ചത്. സാധാരണയായി ഇങ്ങനെ മോശമായി ആരോടും ഇതുവരെ ഞാൻ പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പൊ…
എനിക്ക് സ്വയം ദേഷ്യം തോന്നിപ്പോയി. പാവം, അവന്‍ കുടിക്കാനുള്ള വെള്ളം ചോദിക്കാൻ വേണ്ടിയാവും ആ കാലി വാട്ടർ ബോട്ടിൽ ഇങ്ങോട്ട് കൊണ്ടുവന്നത്. ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാത്ത പോലെയും എനിക്ക് തോന്നി. പിന്നെ ദാഹം കാരണം അവന്റെ വരണ്ടു പോയ തൊണ്ടയും… എനിക്ക് പെട്ടന്ന് അതൊക്കെ വിചാരിച്ച് സങ്കടം വന്നു.
അവന്റെ ക്ഷീണിച്ച മുഖവും, തളര്‍ന്നുള്ള നടത്തവും, വിയർത്ത ദേഹവും കൂടി കണ്ടിട്ട് എനിക്ക് സങ്കടം സഹിച്ചില്ല. എനിക്ക് പെട്ടന്ന് അവനോട് സഹതാപം തോന്നി. പിന്നെ ഞാൻ അവനോട് പെരുമാറിയ വിധവും ഓര്‍ത്ത് ഞാൻ ശെരിക്കും ലജ്ജിച്ച് എന്റെ തല താഴ്ത്തിപ്പോയി.
“ഹലോ…,” പെട്ടന്ന് ഞാൻ അവനെ വിളിച്ചു. “ഇങ്ങോട്ട് വന്നേ.”
അവന്‍ നിന്നിട്ട് തിരിഞ്ഞുനോക്കി. പക്ഷേ അവന്‍ വരാതെ അവിടെതന്നെ മടിച്ചു നിന്നു.
“സോറി, കേട്ടോ.” ഞാൻ ക്ഷമ ചോദിച്ചു. “ഞാൻ വേറെ ഒരു പ്രശ്‌നം വിചാരിച്ച് ദേഷ്യത്തിലായിരുന്നു… അങ്ങനെയാണ് ഒന്നും ചിന്തിക്കാതെ ഞാൻ ആ ദേഷ്യം നിന്നോട് കാണിച്ചുപോയത്.” ഞാൻ ന്യായീകരിച്ചു.
“സാരമില്ല ചേച്ചി.” അവന്‍ പുഞ്ചിരിച്ചു. എന്നിട്ട് തിരികെ നടന്നുവന്ന് സിറ്റൗട്ടിൽ കേറി എന്റെ മുന്നില്‍ നിന്നു. ശേഷം ആ ഭാരമുള്ള ബാഗ് അവന്‍ താഴെ വച്ചിട്ട് എന്നെ നോക്കി.
“ദാഹിക്കുന്നുണ്ടല്ലേ?” ഞാൻ ചോദിച്ചു. എന്നിട്ട് ആ ബോട്ടിലിനായി ഞാൻ കൈ നീട്ടി.
ഉടനെ അവന്‍ തലയാട്ടി. ഒപ്പം മടിച്ചുമടിച്ച് ആ വാട്ടർ ബോട്ടിൽ എന്റെ കൈയിൽ തന്നു. ഞാൻ അതിനെ വാങ്ങി.
“ശെരി, നി ഇരിക്ക്. ഞാൻ വെള്ളം കൊണ്ട് വരാം.” സിറ്റൗട്ടിൽ കുറെ കസേരകൾ കിടക്കുന്ന ഭാഗത്തേക്ക് ചൂണ്ടി ഞാൻ പറഞ്ഞിട്ട് സിറ്റൗട്ടിലുള്ള ഫാൻ ഓണാക്കിയിട്ടു.
അപ്പോ അവന്റെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു.
ഒരു പുഞ്ചിരിയോടെ ഞാൻ വെള്ളമെടുക്കാൻ അടുക്കളയില്‍ വന്നു.
അവന്റെ ബോട്ടിൽ കഴുകി അതിൽ കുടിവെള്ളം നിറച്ച ശേഷം ഒരു സ്റ്റീല്‍ ചെമ്പിലും വെള്ളം നിറച്ചു. അത് രണ്ടുമായി ഞാൻ അവന്റെ അടുത്തേക്ക് പോയി.
എന്നെ കണ്ടതും അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് അവന്റെ ബാഗിനടുത്ത് വന്നു നിന്നു.
“താങ്ക്സ് ചേച്ചി.” ഞാൻ അദ്യം നീട്ടിയ ചെമ്പ് വാങ്ങി അതിൽ ഉണ്ടായിരുന്ന വെള്ളമത്രയും അവന്‍ കുടിച്ച് തീര്‍ത്തിട്ട് ചെമ്പ് തിരികെ തന്നു.
അപ്പോ അത് വാങ്ങിച്ച ശേഷം അവന്റെ ബോട്ടിൽ ഞാൻ അവന്റെ കൈയിൽ കൊടുത്തു.
“താങ്ക്സ് ചേച്ചി.”
“മ്മ്. വെള്ളം മതിയോ, അതോ ഇനിയും വേണോ?”
“മതി ചേച്ചി.”
“ശെരി അല്‍പ്പനേരം കൂടി നി അവിടെ ഇരുന്ന് റസ്റ്റ് എടുക്ക്, നിന്റെ വിയർപ്പൊക്കെ മാറട്ടെ.”
“വേണ്ട ചേച്ചി, ഇത്രയും ഉപകാരം തന്നെ ധാരാളം. ഞാൻ പോട്ടെ. നാല് മണിക്ക് മുമ്പ് തിരികെ കമ്പനി വേർഹൌസിലുള്ള ഓഫീസിൽ കേറി സേൽസ് ഡീറ്റെയിൽസ് കൊടുത്തില്ലെങ്കിൽ ഇന്നത്തെ സാലറി അവർ കട്ടാക്കും. കൂടാതെ, എന്തെങ്കിലും വിറ്റെങ്കിൽ മാത്രമേ പെട്രോള്‍ കാശ് എനിക്ക് എടുക്കാന്‍ കഴിയൂ, ഇല്ലെങ്കില്‍ ആ കാശ് എന്റെ കയ്യീന്ന് പോകും. അതുകൊണ്ട് ഞാൻ പോട്ടെ.”
ഏത് വൃത്തികെട്ട കമ്പനിയാണ് ഇങ്ങനത്തെ നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്!! എനിക്ക് ആ കമ്പനിയോട് ദേഷ്യം തോന്നി.
“ഹാ, അവിടെ ഇരിക്കൂ മിസ്റ്റർ,” ദേഷ്യമടക്കി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ആ ബാഗിലുള്ള പ്രോഡക്റ്റ്സ് കണ്ടാലല്ലേ എനിക്ക് ആവശ്യമുള്ളത് ഉണ്ടോ ഇല്ലയോന്ന് തീരുമാനിക്കാന്‍ കഴിയു.” അവന്റെ അവസ്ഥ മനസ്സിലായപ്പൊ എന്തെങ്കിലും സാധനം വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു. കൂടാതെ നേരത്തെ ഞാൻ അവനോട് ദേഷ്യപ്പെട്ടതിന്റെ പരിഹാരവുമാകുമെന്ന ഒരു സമാധാനം എനിക്ക് കിട്ടുകയും ചെയ്യും.
അപ്പോ ശോകമായിരുന്ന അവന്റെ മുഖം ഉടനെ തെളിഞ്ഞു.
“ഇപ്പൊതന്നെ ഞാൻ എല്ലാം എടുത്ത് കാണിക്കാം ചേച്ചി.” അവന്‍ വലിയൊരു പുഞ്ചിരിയോടെ മൊസെയ്ക്ക് തറയില്‍ മുട്ടുകുത്തി ഇരുന്നിട്ട് ധൃതിയില്‍ ബാഗ് തുറന്നു. അവന്റെ സ്വന്തം സെലക്ഷനിൽ സാധനങ്ങൾ ചിലതൊക്കെ പുറത്തെടുത്ത് വയ്ക്കാനും തുടങ്ങി.
അവന്റെ ഭംഗിയുള്ള മുഖത്ത് തെളിഞ്ഞ സന്തോഷവും പുഞ്ചിരിയും കാരണം അവന്റെ മുഖം കൂടുതൽ ഭംഗിയായി മാറി. അപ്പോഴാണ് അവനെ ഞാൻ നന്നായൊന്ന് നിരീക്ഷിച്ചത്.
27, 28 വയസ്സ് തോന്നിക്കും. ആറടിയിൽ ഒരല്‍പ്പം കൂടുതൽ പൊക്കമുണ്ടാവും. നല്ല കറുത്ത തലമുടി, സൈഡും പുറകിലും മിലിട്ടറി കട്ട് ചെയ്തിരുന്നു, മുന്‍വശം അല്‍പ്പം നീണ്ട മുടി ഭംഗിയായി ഒതുക്കി വച്ചിരുന്നു. സത്യസന്ധത നിറഞ്ഞ നല്ല ഭംഗിയുള്ള കണ്ണുകൾ. മീശ ട്രിം ചെയ്തിരുന്നത് അവന്റെ മുഖത്തിന് നന്നായി യോജിച്ചു. പിന്നെ ഏറ്റവും പ്രധാനമായി, അവന്‍ എന്റെ മറ്റ് ശരീര ഭാഗങ്ങളില്‍ നോക്കാതെ എന്റെ മുഖത്ത് മാത്രം നോക്കിയാണ് സംസാരിച്ചത്.
അവന്റെ ഫുൾ കൈ ഷർട്ട് മുട്ട് വരെ അവന്‍ മടക്കി വച്ചിരുന്നു. അവന്റെ കൈയും, പിന്നെ വിയർപ്പ് കാരണം അവന്റെ ഷർട്ട് അവന്റെ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നത് കാരണം അവന്റെ ബോഡി ഷേപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു — കണ്ടാല്‍ തന്നെ അറിയാം, നല്ല വ്യായാമം ചെയ്യുന്ന ടൈപ്പ് ആണെന്ന്.
എല്ലാം കൊണ്ടും അവന്‍ വളരെ ഹാന്‍ഡ്സം ആയിരുന്നു. സത്യം പറയുകയാണെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് പെണ്‍കുട്ടികൾക്ക് അവനെ ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. ഞാൻ പോലും അല്‍പ്പനേരം സ്വയം മറന്ന് അവനെ നോക്കി ആസ്വദിച്ച് നിന്നുപോയി.
ചില വാക്കുകൾ മാത്രമേ അവന്‍ സംസാരിച്ചു എങ്കിലും, അവന്റെ സംസാര രീതിയില്‍ നിന്നും, അവന്റെ കണ്ണുകളില്‍ നിന്നും, അവന്‍ നല്ലോരു വ്യക്തി ആണെന്ന് എനിക്ക് തോന്നി. അവനെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന ടൈപ്പ് ആണെന്ന് എന്റെ മനസ്സ് ഉറപ്പിച്ചു… ആശ്ചര്യം എന്തെന്നാല്‍ അത്ര പെട്ടന്ന് ഞാൻ ആരെയും വിശ്വസിക്കുന്ന ടൈപ്പല്ല. എന്നാൽ എന്തുകൊണ്ടോ അവന്റെ മേല്‍ എനിക്ക് നല്ലോരു ഇമ്പ്രഷൻ ഉണ്ടായി.
“ഇതൊക്കെ നോക്കൂ, ചേച്ചി.” കുറെ സാധനങ്ങള്‍ അവന്‍ പുറത്തെടുത്ത് വച്ചിട്ട് എന്നോട് പറഞ്ഞു. പക്ഷേ അവനൊന്ന് മുഖം ചുളിച്ചു. എന്നിട്ട് പുറത്തെടുത്തത് വച്ചിരുന്ന ആ പുതിയ ടൈപ്പ് ബ്യൂട്ടി പ്രോഡക്റ്റ്സൊക്കെ അവന്‍ തിരികെ ബാഗില്‍ തന്നെ എടുത്തു വച്ചു.
അവന്‍ അങ്ങനെ ചെയ്തതിന്റെ കാരണം എനിക്ക് മനസ്സിലായില്ലെങ്കിലും അവന്റെ മേല്‍ നടത്തിക്കൊണ്ടിരുന്ന നിരീക്ഷണമൊക്കെ മതിയാക്കി പുറത്തെടുത്തത് വച്ചിരിക്കുന്ന ആ പ്രോഡക്റ്റ്സൊക്കെ എന്താണെന്ന് ഞാൻ നോക്കുകയായിരുന്നു.
ഒരുപാട് തരം ഐറ്റംസ് ഉണ്ടായിരുന്നു. വീടിനും ആളുകള്‍ക്കും ആവശ്യമുള്ളത്. പിന്നെ.. പിന്നെ.. അതൊന്നും കൂടാതെ സ്ത്രീകള്‍ക്ക് താഴെ ഷേവ് ചെയ്യാനുള്ള പുതിയ ഇനം ഇലക്ട്രിക് റേസർ പോലും ഉണ്ടായിരുന്നു.
ആ സാധനം കണ്ടപ്പോ നാണം കാരണം എന്റെ മുഖം ചൂട് പിടിച്ച് തുടുത്തു കേറി. പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ കുറെ സാധനങ്ങൾ സെലക്ട് ചെയ്ത് മാറ്റി വച്ചു.
ഹെയർ റിമൂവർ ക്രീമാണ് താഴെയും കക്ഷത്തും ഞാൻ യൂസ് ചെയ്യുന്നത്. പക്ഷേ അത് ഉപയോഗിക്കുമ്പോള്‍ എപ്പോഴും എനിക്ക് നല്ല നീറ്റലെടുക്കാറുണ്ട്. അതുകാരണം ആ ഇലക്ട്രിക് റേസർ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ചമ്മൽ കാരണം ആ ഇലക്ട്രിക് റേസർ ഞാൻ എടുത്തില്ല. കൂടാതെ അത് പോലത്തെ സാധനങ്ങൾ ഉപയോഗിക്കാൻ എനിക്കെന്തോ ഭയങ്കര പേടിയായിരുന്നത് കൊണ്ടാണ് ഇന്നുവരെ ഇലക്ട്രിക് റേസർ ഞാൻ വാങ്ങിക്കാത്തത്.
“ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട് ചേച്ചി ഒരുപാട് സാധനങ്ങള്‍ എടുത്തല്ലോ!!” അവന്‍ ആശ്ചര്യപ്പെട്ടു.
“ഇതൊക്കെ ഞാൻ പരീക്ഷിച്ച് നോക്കീട്ട് നല്ലതാണെങ്കിൽ മാത്രമെ നിന്റെ കൈയിൽ നിന്നും ഞാൻ സ്ഥിരമായി എടുക്കുകയുള്ളു, കേട്ടല്ലോ.”
“മതി ചേച്ചി, എല്ലാം ഉപയോഗിച്ച് ഇഷ്ട്ടപ്പെട്ടെങ്കിൽ മാത്രം വീണ്ടും എന്റെ കൈയിൽ നിന്ന് എടുത്താല്‍ മതി.”
“നി ഡെയ്ലി ഈ വഴിക്കൊക്കെ വരുമോ?”
“ഇല്ല ചേച്ചി. ഞങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ്സൊക്കെ വൈഡ് സ്പ്രഡ് ചെയ്യാനുള്ളത് കൊണ്ട് ഞാൻ ട്രിവാന്‍ഡ്രത്തുള്ള മുക്കും മൂലയും പോലും ഒഴിവാക്കാതെ കറങ്ങി തിരിഞ്ഞ് സേൽസ് ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഈ വഴിക്ക് ഇനി എപ്പോ വരുമെന്നൊന്നും പറയാൻ കഴിയില്ല.”
“അപ്പോ പിന്നെ, ഇനി എങ്ങനെ —”
“അതൊന്നും സാരമില്ല, ചേച്ചി. ഞാൻ എന്റെ മൊബൈൽ നമ്പര്‍ തരാം. ചേച്ചിക്ക് എന്ത് സാധനം വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി, ആ ദിവസം തന്നെ ചേച്ചി ചോദിക്കുന്ന എന്ത് സാധനവും ഞാൻ ഇവിടെ എത്തിച്ചിരിക്കും.”
“ഓഹോ, അപ്പോ സകലമാന സാധനങ്ങളും നി ജോലി ചെയ്യുന്ന ആ കമ്പനിയിൽ ലഭ്യമാണോ?” ഞാൻ സംശയത്തോടെ ചോദിച്ചു.
“യേയ്, ചേച്ചി വിചാരിക്കുന്ന പോലെയല്ല…,” അവന്‍ അല്‍പ്പം മടിച്ച് മടിച്ചാണ് പറഞ്ഞത്. “ഞാൻ ഡൈറക്റ്റായി ജോലി ചെയ്യുന്നത് ഈ കമ്പനിയിൽ ആണെങ്കിലും, വേറെ കുറെ കമ്പനികളുമായും എനിക്ക് സീക്രട്ട് ഡീലിങ്സുണ്ട്, ചേച്ചി. അതുകൊണ്ട് ചേച്ചിക്ക് എന്തു സാധനം വേണമെന്ന് എന്നോട് പറഞ്ഞാലും എനിക്ക് അതൊക്കെ അറേഞ്ച് ചെയ്യാൻ കഴിയും. ഞാൻ ഓർഡർ പിടിച്ചു കൊടുക്കുന്ന സാധനത്തിനൊക്കെ എനിക്ക് കമ്മിഷന്‍ കിട്ടും.”
“അതുശരി, അപ്പോ ശമ്പളം തരുന്ന കമ്പനിയെ പറ്റിച്ച് വേറെ കമ്പനിയിലും നി ജോലി ചെയ്യുന്നുണ്ടല്ലേ?”
“അയ്യോ ചേച്ചി, അങ്ങനെയൊന്നും ചിന്തിക്കല്ലേ.” അവന്‍ പേടിച്ച് വിരണ്ടു. “എനിക്ക് ചെറിയ സാലറിയാണ് കമ്പനി തരുന്നത്. തുടക്കത്തിൽ കമ്പനി എന്നോട് പറഞ്ഞത് എന്തെന്നാല്‍ — 2 മാസത്തിനകം ഞാൻ ഒരു ലക്ഷം രൂപയുടെ സേൽസ് നടത്തി എന്റെ കഴിവ് തെളിയിച്ചാൽ എന്റെ സാലറി ഇരട്ടിയാക്കി തരുമെന്നു, ശേഷം ഞാൻ നടത്തുന്ന ഓരോ സേൽസിനും കമ്മീഷന്‍ തരുമെന്നുമാണ് ഇന്റര്‍വ്യൂ സമയം അവർ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ അവർ പറഞ്ഞ സമയത്തിനുള്ളില്‍ അവർ പറഞ്ഞതിനേക്കാള്‍ 19,000 രൂപയുടെ സേൽസ് കൂടുതലായി ചെയ്തു കൊടുത്തിട്ടും കൂടി അവർ സാലറി കൂടിയില്ല, ശേഷം നടത്തിയ സേൽസിന് ഒരു രൂപയുടെ കമ്മീഷന്‍ പോലും എനിക്ക് തന്നില്ല. അപ്പോപിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വാദം.”
“അപ്പോ നി നിന്റെ കമ്പനി അധികൃതരോട് അവരുടെ വാഗ്ദാനത്തെ കുറിച്ച് സംസാരിച്ചില്ലേ?” ഞാൻ അവനോട് ചോദിച്ചു.
“ഞാൻ അവരോട് സംസാരിച്ച് നോക്കിയെങ്കിലും കാര്യമുണ്ടായില്ല, ചേച്ചി. ഒരു എക്സ്പീരിയൻസുമില്ലാതെ ഫ്രെഷായി വരുന്ന പുതിയ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിമാത്രം കമ്പനി വെറുതെ അങ്ങനെ പറയാറുണ്ട് പോലും.”
“അത് വളരെ മോശമായിപ്പോയി. കമ്പനി കാണിച്ചത് ശെരിയല്ല.” ഞാൻ കമ്പനിയോടുള്ള ദേഷ്യത്തില്‍ പറഞ്ഞു. “ഇതിനെക്കുറിച്ച് നിനക്ക് എവിടെയെങ്കിലും പരാതിപ്പെടാമായിരുന്നല്ലോ!”
“പരാതി കൊടുത്തിട്ടും കാര്യമില്ല, ചേച്ചി. അവർ വെറുതെ വാമൊഴി തന്നതല്ലേ, എഗ്രിമെന്റിൽ അങ്ങനെയൊന്നും എഴുതി ചേര്‍ത്തിട്ടില്ലല്ലോ.”
“ആ ഫ്രോഡുകൾ..!!” എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.
“ഞാൻ ജോലിക്ക് കേറി ഒരു വര്‍ഷം കഴിഞ്ഞാൽ എന്റെ സാലറി കൂട്ടുമെന്നും, എനിക്ക് കമ്മീഷന്‍ കിട്ടി തുടങ്ങുമെന്നും അവർ വാഗ്ദാനം ചെയ്തതായിരുന്നു… പക്ഷേ —”
“വേണ്ട, നി പറയേണ്ട, എന്റെ ഊഹം ഞാൻ നിന്നോട് പറയാം — അവര്‍ പിന്നെയും വാമൊഴി മാത്രം തന്നു. എഗ്രിമെന്റ് എഴുതിയുമില്ല. പിന്നെ, അവർ നിന്നെ വീണ്ടും മണ്ടനാക്കിയെന്ന് മനസ്സിലാക്കാൻ നിനക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, അല്ലേ?”
തലയാട്ടിക്കൊണ്ട് ഞാൻ ചോദിച്ചപ്പോ അവന്‍ ചമ്മലോടെ ചിരിച്ചു.
അവന്റെ ആ ചമ്മലും ചിരിയും കാണാന്‍ നല്ല ഭംഗിയായിരുന്നു. വല്ലാത്ത അട്രാക്ഷനായിരുന്നു.
“എനിക്ക് നല്ല ടാലന്റ് ഉണ്ടായിരുന്നു, ചേച്ചി. സേൽസിൽ നല്ല കഴിവുള്ള ആളുകളെ കണ്ടുപിടിച്ച് അവരെ വലിയ കമ്പനികൾക്ക് റെക്കമന്റ് ചെയ്തു ചെറിയ കമ്മിഷന്‍ വാങ്ങിക്കുന്ന ഏജന്റുകൾ ഉണ്ട്. എന്റെ കഴിവ് ആ ഏജന്റുകളുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഒരുപാട് കമ്പനികള്‍ എന്നെക്കുറിച്ചറിഞ്ഞു. നല്ല സാലറി തരാമെന്ന് അവരൊക്കെ എന്നെ വിളിച്ച് ജോലി ഓഫറും ചെയ്തിരുന്നു, പക്ഷേ ഞാൻ പോയില്ല. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ചേച്ചി ഊഹിച്ചത് പോലെ എന്റെ കമ്പനി എന്നെ പിന്നെയും മണ്ടനാക്കി.”
“എന്നാപ്പിന്നെ ആ ജോലി കളഞ്ഞിട്ട് നല്ല സാലറി ഓഫർ ചെയ്ത ഏതെങ്കിലും നല്ല കമ്പനിയില്‍ കേറാന്‍ പാടില്ലായിരുന്നോ?” അവന്റെ ആ കമ്പനിയെ ഞാൻ കൂടുതലായി വെറുക്കാൻ തുടങ്ങിയിരുന്നു.
“എനിക്ക് ആ ജോലി കളയാനൊന്നും മനസ്സ് വന്നില്ല, ചേച്ചി. ശമ്പളം കുറവാണെങ്കിലും കിട്ടുന്ന കാശ് ഞാൻ എന്തിന് കളയണം? പക്ഷേ എന്നെ എന്റെ കമ്പനി പറ്റിച്ചത് കാരണം, എന്റെ ആ ജോലി കളയാതെ തന്നെ, എനിക്ക് ഓഫർ ചെയ്ത എല്ലാ കമ്പനികളുമായും ഞാൻ സംസാരിച്ചു, എനിക്ക് നല്ല കമ്മിഷന്‍ മാത്രം തരികയാണെങ്കിൽ അവരുടെയൊക്കെ കമ്പനിക്ക് വേണ്ടിയും ഞാൻ സേൽസ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ, എന്റെ കമ്പനി അറിയാതെ വേറെ 4 കമ്പനികളുമായി ഞാൻ സീക്രട്ട് എഗ്രിമെന്റും ഉണ്ടാക്കി.” അത്രയും പറഞ്ഞിട്ട് അവന്‍ പുഞ്ചിരിച്ചു.
അവന്റെ പുഞ്ചിരി എന്റെ മനസ്സിൽ ഓളങ്ങള്‍ സൃഷ്ടിച്ചു. അവന്റെ ആ പുഞ്ചിരിക്കുന്ന ചുണ്ടുകളെ തൊട്ടുനോക്കാന്‍ എനിക്ക് കൊതി വന്നു. ഉടനെ എന്റെ കൈ പോലും എന്നെയുമറിയാതെ ചെറുതായി പൊങ്ങി.
പക്ഷേ പെട്ടന്ന് സ്വബോധം വന്ന് എന്റെ കൈ ഞാൻ താഴ്ത്തി. ഹോ… ഒട്ടും ശ്രമിക്കുക പോലും ചെയ്യാതെ സ്ത്രീകളെ നിസ്സാരമായി വശീകരിക്കാൻ കഴിവുള്ള വ്യക്തിത്വമാണല്ലോ ദൈവമേ ഇവന്റെത്…!! ഇവന്‍ ഭയങ്കര ഡേഞ്ചറാണല്ലോ… മനസ്സ് പാളിപ്പോകാതെ വളരെ ശ്രദ്ധയോടെ വേണം ഇവന്റെ മുന്നിലിരിക്കാൻ. എന്റെ അല്‍പ്പം ശ്രദ്ധ തെറ്റിയാല്‍ പോലും, എന്നെയുമറിയാതെ ചിലപ്പോ അവനെ ഞാനെന്റെ മടിയില്‍ പിടിച്ചിരുത്തിയെന്ന് വരും.
പിന്നേ, എന്തൊക്കെയോ ദുഖങ്ങളും നിഗൂഢതകളും അവന്റെ കണ്ണില്‍ നിഴലിച്ചു നില്‍ക്കുന്നത് പോലേയും എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതൊക്കെ അവനോട് ചോദിച്ചറിയാനും മനസ്സ് വെമ്പി.
ച്ചേ… എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരോടും ഇങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല. വേറെ പുരുഷന്മാരെ ഞാൻ അടുപ്പിക്കാറുമില്ല. അങ്ങനെ നിസ്സാരമായി വീഴുന്ന ടൈപ്പുമല്ല ഞാൻ. പക്ഷേ ഇവന്റെ പുഞ്ചിരിയും, ചിരിയും, സംസാരവും, ചമ്മലും, നാണവുമൊക്കെ എത്ര ഭംഗിയാണ്..!! എത്ര അട്രാക്റ്റീവാണ്.
“സത്യം പറയാമല്ലോ ചേച്ചി,” അവന്‍ ചെറിയൊരു ചിരിയോടെ പറഞ്ഞപ്പോഴാണ് എന്റെ വഴിവിട്ട ചിന്തകളെ കളഞ്ഞിട്ട് എന്റെ ശ്രദ്ധ അവന്റെ സംസാരത്തിലേക്ക് തിരിഞ്ഞത്, “ഈ കമ്പനി എന്നെ പറ്റിച്ചത് കൊണ്ട് മാത്രമാണ് തിരിച്ചെനിക്കും കുറ്റബോധമില്ലാതെ അവരെ പറ്റിച്ച് വേറെ കമ്പനികളുമായും എഗ്രിമെന്റ് ഉണ്ടാക്കാൻ കഴിഞ്ഞത്. നല്ല സാലറിയും കമ്മിഷനും കിട്ടുന്ന നല്ല കമ്പനിയിൽ ഞാൻ കേറിയിരുന്നെങ്കിൽ ഇങ്ങനെ കള്ളത്തരം ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കില്ലായിരുന്നു… ഇപ്പൊ 5 കമ്പനികളില്‍ നിന്നും എനിക്ക് നല്ലോരു തുക തന്നെ കിട്ടുന്നു … എത്ര വലിയ നല്ല കമ്പനിയില്‍ കേറിയാലും ഇത്രയും തുക കിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെതന്നെ ഞാൻ തുടരുന്നത്.” അവന്‍ രഹസ്യം പോലെ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.
അതുകേട്ട് എന്റെ വിഷമമൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോയി. കഴിഞ്ഞ രാത്രിയത്തെ ആ കയ്പ്പുള്ള സംഭവത്തെ പോലും കുറച്ച് നേരത്തേക്ക് മറന്ന് ഞാൻ നന്നായി ചിരിച്ചു.
“നി ആള് കൊള്ളാമല്ലോ,” ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ പുഞ്ചിരിച്ചു. “ഓഹ്, പിന്നെ ചോദിക്കാൻ വിട്ടുപോയി — എന്താ നിന്റെ പേര്?”
“ഡാനിയൽ.”
“നല്ല പേര്. ശെരി നിന്റെ മൊബൈൽ നമ്പര്‍ താ.”
ഉടനെ അവന്‍ പറഞ്ഞു തന്ന നമ്പര്‍ എന്റെ മൊബൈലില്‍ ഞാൻ സേവ് ചെയ്തു. ശേഷം ഞാൻ വാങ്ങിയ സാധനങ്ങള്‍ക്ക് അവന്‍ പറഞ്ഞ കാശും ജി പേ ചെയ്തുകൊടുത്തു.
അവന്റെ കണ്ണില്‍ നോക്കുമ്പോഴൊക്കെ എന്തൊക്കെയോ നിഗൂഢതകള്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. അവനോട് സംസാരിക്കാനും നല്ല രസമാണ്, എന്റെ പ്രശ്നങ്ങൾ പോലും താല്‍ക്കാലികമായി ഞാൻ മറന്നുപോയി. അവനെ കാണാനും നല്ല സുന്ദരനാണ്, അവന്റെ പെരുമാറ്റവും സംസാര രീതിയും വളരെ നല്ലതായിരുന്നു- അവന്റെ കണ്ണില്‍ എപ്പോഴും ഒരു ഭവ്യത കാണാമായിരുന്നു, ഒരു തരി ഈഗോയുമില്ല. ദേഷ്യം, പുച്ഛം, അങ്ങനെ ഒന്നുംതന്നെ അവന്റെ ഭാവങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആകര്‍ഷണീയമായ ഒരു പുഞ്ചിരി എപ്പോഴും അവന്റെ ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഞാൻ അവനിലേക്ക് നന്നായി ആകര്‍ഷിക്കപ്പെട്ടുപോയി… അവന്റെ ഫ്രണ്ട്ഷിപ്പ് സ്ഥാപിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി. അവനെ എന്റെ മടിയില്‍ പിടിച്ചിരുത്തി —
ച്ചേ… തൂ…. തൂ. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്. എന്ത് ഭ്രാന്താണ് എന്റെ മനസ്സിന് സംഭവിച്ചത്. അവനോട് അവനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കണം, പക്ഷേ എന്റെ മടിയില്‍ പിടിച്ചിരുത്തി കൊണ്ടല്ലെന്ന് മാത്രം.
“ശെരി, ഡാനിയല്‍. നി ഇരിക്ക്. ഇനി നിന്നെ കുറിച്ചും നിന്റെ വീട്ടിലുള്ളവരെ കുറിച്ചും പറ, കേള്‍ക്കട്ടെ.” പോകാനായി എഴുനേറ്റ് നില്‍ക്കുന്നവനോട് ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞ ഉടനെ അവന്‍ ഇരുന്നുവെങ്കിലും അവനെ കുറിച്ച് കാര്യങ്ങൾ സംസാരിക്കാന്‍ അവനൊന്ന് മടിച്ചതായി തോന്നി. “അതുപിന്നെ.. ചേച്ചി… ഞാൻ —” പെട്ടന്ന് അവന്റെ ചുണ്ടിലെ പുഞ്ചിരി അപ്രത്യക്ഷമായതും എനിക്ക് നിരാശയായി.
“എന്തിനാ ഈ സാധാരണ കാര്യങ്ങള്‍ ചോദിച്ചപ്പോ പറയാന്‍ ഇത്ര മടിക്കുന്നത്?” ഞാൻ തിരക്കി.
അപ്പോ അവന്‍ ചിന്താകുഴപ്പത്തോടെ എന്നെ നോക്കി ചോദിച്ചു, “ആദ്യം ഞാൻ വന്നപ്പോ ചേച്ചി ഭയങ്കരമായി എന്നോട് ദേഷ്യപ്പെട്ടു. പക്ഷേ ഇപ്പൊ ചേച്ചി ഭയങ്കര സാധു പോലെയായി. എന്നാലും ചേച്ചി ആരെയും അങ്ങനെ അടുപ്പിക്കുന്ന ടൈപ്പ് അല്ലെന്നാണ് ചേച്ചിയെ കാണുമ്പോ തോന്നുന്നത്. എന്നിട്ടും എന്നോട് ഇങ്ങനെ ക്യാഷ്വലായി കാര്യങ്ങൾ ചോദിക്കുമ്പോ എന്തോ ആശ്ചര്യമായി തോനുന്നു.” അവന്‍ വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞിട്ട് എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.
“നി പറഞ്ഞത് ശെരിയാണ്, ഡാനിയല്‍. ആണുങ്ങള്‍ ആരെയും ഞാൻ അങ്ങനെ അടുപ്പിക്കാറില്ല. കുശലം ചോദിക്കാറുമില്ല. വേറെയും ഒരുപാട് സേൽസ്മാനൊക്കെ ഇവിടെ വന്നിട്ടുണ്ട്, എനിക്ക് വേണ്ട സാധനങ്ങള്‍ ഉണ്ടെങ്കിൽ വേഗം വാങ്ങിച്ചിട്ട് അവരെ പെട്ടന്ന് പറഞ്ഞു വിടും. ആരോടും അങ്ങനെ അനാവശ്യമായി ഞാൻ സംസാരിക്കാറുമില്ല.” ഞാൻ അവനോട് പറഞ്ഞു.
അപ്പോ അവന്റെ മുഖത്ത് സന്തോഷം വന്നു. അഭിമാനം പ്രത്യക്ഷപ്പെട്ടു അവന്റെ മുഖം തുടുത്തു. അതൊക്കെ കാണാന്‍ ഭയങ്കര ഭംഗിയായിരുന്നു.
ഉടനെ കൈവിട്ടു പോകുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ച് കൊണ്ട് ഞാൻ വേഗം പറഞ്ഞു, “പക്ഷേ നി നല്ലൊരു ചെറുപ്പക്കാരനാണെന്ന് നിന്റെ സംസാരത്തില്‍ നിന്നും പെരുമറ്റത്തിൽ നിന്നുമൊക്കെ എനിക്ക് മനസ്സിലായി. വൃത്തികെട്ട നോട്ടമില്ല, അനാവശ്യ ചോദ്യങ്ങളും സംസാരവുമില്ല. കണ്ട ഉടന്‍ ആളുകളെ കുറിച്ച് മനസ്സിലാക്കുന്നതിൽ ഞാൻ നല്ലോരു ജഡ്ജാണ്. നി വളരെ നല്ലൊരു വ്യക്തിയാണെന്ന് മനസ്സിലായി. അതുകൊണ്ട് മാത്രമാണ് നിന്നോട് ഇത്ര ക്യാഷ്വലായി ഞാൻ സംസാരിക്കുന്നത്. പിന്നെ, നിന്നെ കാണുമ്പോ എന്തൊക്കെയോ ദുരൂഹതകളാണ് തോന്നുന്നത്… അപ്പോ അതൊക്കെ അറിയാനും ഒരു ജിജ്ഞാസ.”
ഉടനെ അവന്റെ മുഖത്തും ഒരു ഉത്സാഹം വന്നു. എന്നോട് എല്ലാം തുറന്ന് സംസാരിക്കാന്‍ പെട്ടന്നൊരു ആഗ്രഹം തോന്നിയത് പോലത്തെ ഭാവവും അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.
“ഓക്കെ.” അവന്റെ ആ വശ്യമായ പുഞ്ചിരി പിന്നെയും അവന്റെ മുഖത്ത് തെളിഞ്ഞു. “പക്ഷേ ചേച്ചിയുടെ പേര് ചേച്ചി പറഞ്ഞില്ലല്ലോ.” ആ പുഞ്ചിരി മാറാതെ അവന്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു. അവന്റെ ആ പുഞ്ചിരി പിന്നെയും വല്ലാതെ എന്നെ വശീകരിച്ചെടുക്കുന്നതായി ഞാൻ അറിഞ്ഞു.
“എന്റെ പേര് ഡെയ്സി.” മറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ചേച്ചിക്ക് നല്ല ചേർച്ചയുള്ള പേരാണ്. ചേച്ചിയുടെ സൗന്ദര്യത്തിനും ഐശ്വര്യത്തിനും വളരെ യോജിച്ച പേര്.” അവന്റെ കണ്ണിലും വാക്കിലും കപടമില്ലാതെ അവന്‍ പറഞ്ഞിട്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു.
അവന്റെ പുകഴ്ത്തൽ കേട്ട് എന്റെ മുഖം ചൂട് പിടിച്ചു. എനിക്ക് നാണം വന്നു. സന്തോഷം തോന്നി. എന്നെയും അറിയാതെ ഞാൻ വലുതായി പുഞ്ചിരിച്ചു.
എനിക്ക് പരിചയമുള്ള ഒരുപാട് ആണുങ്ങളോട് ഞാൻ സംസാരിച്ചിട്ടുണ്ട്, എന്നോട് സംസാരിക്കുമ്പോ അവരുടെയൊക്കെ കണ്ണുകൾ കൂടുതലായി എന്റെ ദേഹത്തായിരിക്കും ഇഴഞ്ഞ് നടക്കുക. പക്ഷേ ഇവന്‍ എന്റെ കണ്ണില്‍ മാത്രം നോക്കിയാണ് ഇതുവരെ സംസാരിച്ചത്. എനിക്ക് അവനോട് നല്ല മതിപ്പ് തോന്നി.
കൂടാതെ, ചില ആണുങ്ങള്‍ എന്നെ വളയ്ക്കാനായി ഓവറായിട്ട് പുകഴ്ത്തി പറയുന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവരോടൊക്കെ എനിക്ക് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളു, അങ്ങനെയുള്ളവരെ ഞാൻ അകറ്റി നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ഡാനിയല്‍ അങ്ങനെ തെറ്റായ ഉദ്ദേശത്തോടെയല്ല എന്നെ പുകഴ്ത്തി പറഞ്ഞതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കപടമില്ലാത്ത അവന്റെ സത്യസന്ധമായ സംസാരം എന്നെ അവനിലേക്ക് വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
“താങ്ക്സ്, ഡാനിയല്‍. ഇനി നിന്നെ കുറിച്ച് പറ, കേള്‍ക്കട്ടെ.” ആകാംഷയോടെ ഞാൻ പറഞ്ഞതും, എല്ലാം പറയാമെന്ന പോലെ അവന്‍ തലയാട്ടി.
“ബന്ധുക്കളെന്ന് പറയാൻ എനിക്ക് ആരുമില്ല, ചേച്ചി,” ഡാനിയല്‍ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു തുടങ്ങി.
“നിനക്ക് ആരുമില്ലെന്ന് വച്ചാൽ?” സംശയത്തോടെ ഞാൻ ചോദിച്ചു.
“എനിക്ക് ബന്ധുക്കളായി ആരുമില്ല. ഞാൻ വളര്‍ന്നത് ട്രിവാന്‍ഡ്രം ബിഷപ് ഹൌസിന്റെ അധീനതയിലുള്ള ഒരു അനാഥാലയത്തിലാണ്.”
“ഓഹ്… അങ്ങനെ..!!” അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.
“അവിടെ ഒരുപാട് കുട്ടികളുണ്ടായിരുന്നു, ചേച്ചി.” അവന്‍ തുടർന്നു. “അതുകൊണ്ട് കഷ്ടപ്പാടുകൾ അറിഞ്ഞാണ് ഞങ്ങൾ വളര്‍ന്നത്. പക്ഷേ എന്നിട്ടും എല്ലാ കുട്ടികളെയും 18 വയസ്സ് വരെ പഠിപ്പിക്കുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നു.” ഒരു ആശ്വാസ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. “അതുകഴിഞ്ഞ് ആണുങ്ങള്‍ സ്വന്തമായി ഏന്തെങ്കിലും ജോലിക്ക് കേറി സ്വന്തം കാര്യം നോക്കിക്കോണം. 18 വയസ്സ് കഴിഞ്ഞ് കൂടുതൽ പഠിക്കാൻ താല്‍പ്പര്യമുണ്ടെങ്കിൽ സ്വന്തം ചിലവില്‍ വേണം പഠിക്കാൻ, എഡ്യുക്കേഷന്‍ ലോൺ എടുക്കാനൊക്കെ അവർ സഹായിക്കും. വേണ്ടിവന്നാല്‍ വേറെ അല്ലറചില്ലറ സഹായങ്ങളും അവർ ചെയ്തുതരും. ഏതെങ്കിലും ജോലിയില്‍ കേറാനായി സഹായം വേണമെങ്കിൽ ബിഷപ് ഹൗസില്‍ നിന്ന് റെക്കമെന്റേഷൻ പോലും ചെയ്ത് സഹായിക്കാറുമുണ്ട്. പിന്നെ പെൺകുട്ടികൾക്ക് 18 വയസ്സ് കഴിഞ്ഞാലും അവിടെതന്നെ നില്‍ക്കുന്നതിന് പ്രശ്നമില്ല. പഠിത്തം, ജോലി, വിവാഹം, അങ്ങനെ എന്തുവേണമെങ്കിലും ബിഷപ്പ് ഹൗസിന്റെ അങ്ങേയറ്റം സഹായവും പെണ്‍കുട്ടികൾക്ക് കിട്ടും.”
“ഓഹോ. അപ്പോ അങ്ങനെയാണോ നിനക്ക് ഈ ജോലി കിട്ടിയത്?” ഞാൻ ചോദിച്ചു. അവന്‍ അനാഥാലയത്തില്‍ വളര്‍ന്നെന്ന് കേട്ടപ്പോ എനിക്ക് കുറച്ചിലൊന്നും തോന്നിയില്ല.
“അല്ല ചേച്ചി, എനിക്ക് 18 വയസ്സ് കഴിഞ്ഞതും എനിക്കൊരു ഹൈപ്പര്‍ മാർക്കറ്റിലാണ് അവർ ജോലി ശെരിയാക്കി തന്നത്. അവിടെനിന്ന് കിട്ടിയിരുന്നു വരുമാനം കൊണ്ടും ബിഷപ്പ് ഹൗസില്‍ നിന്നും കിട്ടിയ ലോൺ ഉപയോഗിച്ചും ഞാൻ മാർക്കറ്റിംഗ് മാനേജ്മെന്റിൽ ഡിപ്ലോമ എടുത്തു. ആ ഹൈപ്പര്‍ മാർക്കറ്റിൽ ആകെ നാല് വര്‍ഷമാണ് ഞാൻ ജോലി ചെയ്തത്. അതിനുശേഷം ഞാൻ സ്വന്തമായി കുറെ പരിശ്രമിച്ചാണ് ഒടുവില്‍ ഈ ജോലി എനിക്ക് കിട്ടിയത്. പക്ഷേ എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോ തൃശൂര്‍ ബ്രാഞ്ചിലേക്കാണ് കമ്പനി എന്നെ വിടാന്‍ തീരുമാനിച്ചത്. ഇവിടെ ട്രിവാന്‍ഡ്രത്ത് മതിയെന്ന് ഞാൻ പറഞ്ഞു നോക്കിയതാണ്. പക്ഷേ, എനിക്ക് ആ ജോലി വേണമെങ്കിൽ ഞാൻ തൃശൂര്‍ ഓഫീസിൽ ചെന്ന് ജോയിൻ ചെയ്യേണ്ടി വരുമെന്നും, ഇല്ലെങ്കില്‍ ആ ജോലി എനിക്ക് കിട്ടില്ലെന്നും പറഞ്ഞപ്പോ നിവൃത്തിയില്ലാതെ ഞാൻ പോയി ജോയിൻ ചെയ്തു.”
“ഏഹ്…! അപ്പോ തൃശൂരില്‍ നിന്നാണോ സേൽസ് ചെയ്യാനായി നി ഇങ്ങോട്ട് വന്നത്?” ഞാൻ അന്തംവിട്ട് മിഴിച്ചിരുന്ന് ചോദിച്ചു.
അപ്പോ ഞാൻ കോമഡി പറഞ്ഞത് പോലെ അവന്‍ പൊട്ടിച്ചിരിച്ചു. അവന്റെ ആ ചിരി എത്ര കണ്ടാലും മടുക്കില്ല. ഞാൻ അവനെ തന്നെ നോക്കിയിരുന്നു.
“യേയ്, ഇല്ല ചേച്ചി.” ഒടുവില്‍ ചിരി നിര്‍ത്തി അവന്‍ പറഞ്ഞു. “6 വര്‍ഷം ഞാൻ തൃശൂരിലാണ് ജോലി ചെയ്തത്. പക്ഷേ ഇപ്പൊ ഞാൻ ട്രിവാന്‍ഡ്രം ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ട്രിവാന്‍ഡ്രത്തേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് വന്നിട്ട് ഇപ്പൊ പത്ത് ദിവസമായതേയുള്ളു.”
“ഓഹ്, ഓക്കെ. ഇപ്പൊ മനസ്സിലായി.” ഞാൻ ചിരിച്ചു. “ട്രാൻസ്ഫർ വാങ്ങാൻ എന്താണ് കാരണം? പിന്നെ നി കമ്മിഷൻ പറ്റുന്ന മറ്റുള്ള ആ കമ്പനികൾ..?”
“തൃശൂരില്‍ വച്ച് എന്റെ കഠിന അധ്വാനം കാരണവും, എന്റെ കഴിവ് കാരണവും, കമ്പനിക്ക് വന്‍ പ്രയോജനമാണ് ഉണ്ടായത് — ഒരുപാട് വീടമ്മമാരും, ഒരുപാട് സ്റ്റോറുടമകളേയും, ഞങ്ങളുടെ കമ്പനി പ്രോഡക്റ്റുകളെ സ്ഥിരമായി വാങ്ങിക്കുന്ന കസ്റ്റമര്‍സാക്കി ഞാൻ കൊടുത്തു. കുറെ ഹൈപ്പര്‍ മാർക്കറ്റുകളുമായി പോലും കമ്പനിക്ക് ഞാൻ ലോങ് ഫോം അഗ്രിമെർറ്റ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. പക്ഷേ അത്രയൊക്കെ ചെയ്ത് കൊടുത്തിട്ടും കമ്പനി എനിക്ക് ബോണസ്സും തന്നില്ല, ശമ്പളവും കൂടിയില്ല. പക്ഷേ മറ്റുള്ള കമ്പനികൾക്ക് വേണ്ടിയും ഞാൻ ചെയ്തു കൊടുക്കുന്ന സേൽസ് കാരണം കിട്ടുന്ന കമ്മിഷന്‍ തന്നെ ധാരാളമാണ്. പിന്നെ ഞാൻ ഏത് ജില്ലയില്‍ പോയാലും മറ്റുള്ള കമ്പനികൾക്ക് പ്രശ്നമില്ല, ചേച്ചി. അവരുടെ ബ്രാഞ്ചൊക്കെ ഇന്ത്യ മുഴുവനുമുണ്ട്. അതുകൊണ്ട് പ്രശ്നമില്ല.”
“ഓ.. ഓക്കെ. അപ്പോ ഇവിടെയും ആ കമ്പനികളൊക്കെ ഉണ്ടല്ലേ?”
“മ്മ്, ഒണ്ട് ചേച്ചി. പിന്നെ ഞാൻ ജനിച്ച് വളര്‍ന്ന ട്രിവാന്‍ഡ്രമാണ് എനിക്ക് കൂടുതലിഷ്ട്ടം. എന്തോ ഒരു അറ്റാച്ച്മെന്റ് ഇവിടെ എനിക്കുണ്ട്. അതുകൊണ്ട് എനിക്ക് ട്രിവാന്‍ഡ്രം ബ്രാഞ്ചിൽ ട്രാൻസ്ഫർ വേണമെന്ന് ഞാൻ കമ്പനിയോട് ആവശ്യപ്പെട്ടു. പക്ഷേ അവർ സമ്മതിച്ചില്ല. എന്നാൽ ഈ ജോലി ഇനിയെനിക്ക് വേണ്ടെന്ന് ഞാൻ വെറുതെയങ് പറഞ്ഞപ്പോ നല്ലോരു സേൽസ്മാനേ അവര്‍ക്ക് നഷ്ടമാകുമെന്ന് അവർ ഭയന്നു. അതുകൊണ്ട് എനിക്ക് ട്രിവാന്‍ഡ്രത്തേയ്ക്ക് ട്രാന്‍സ്ഫറും കിട്ടി.”
“ഓക്കെ. എന്നാലും അവർ പറഞ്ഞ ബോണസ് തരാത്തതും, ശമ്പളം കൂട്ടാത്തതും വളരെ മോശമായി പോയി.” ഞാൻ പരാതി പറഞ്ഞു.
അപ്പോ അവന്‍ ഒന്ന് പുഞ്ചിരിച്ചു.
“ഓക്കെ, അത് പോട്ടെ. നിന്റെ കല്യാണം കഴിഞ്ഞതാണോ?” ഞാൻ ചോദിച്ചു. ആ ചോദ്യം ചോദിച്ചപ്പോ എനിക്ക് അവന്റെ ഭാര്യയോട് അസൂയയൂം തോന്നി.
“ഇല്ല ചേച്ചി.” അവന്‍ പറഞ്ഞു. അവന്റെ മറുപടി കേട്ടതും എന്റെ അസൂയ മാറി.
“അപ്പോ, ഗേൾ ഫ്രണ്ട്?” കൗതുകത്തോടെ ഞാൻ ചോദിച്ചു.
ഉടനെ അവന്റെ മുഖം ചെറുതായി ശോകമായി. എന്നിട്ട് പെട്ടന്നൊരു ചമ്മലും അവന്റെ മുഖത്ത് മിന്നിമറഞ്ഞു.
“ഹാ, അപ്പോ ആരോ ഉണ്ട്, അല്ലേ?!” ചിരിയോടെ ഞാൻ ചോദിച്ചു. ഭാഗ്യം ചെയ്ത പെണ്ണ്. മനസ്സിൽ ഞാൻ നെടുവീര്‍പ്പിട്ടു.
“ഉണ്ടായിരുന്നു, ചേച്ചി. ഇപ്പൊ ഇല്ല.”
“എന്താ പറ്റിയത്?” ഞാൻ പെട്ടന്ന് ചോദിച്ചു.
“അതൊക്കെ വല്ലാത്ത പ്രശ്നങ്ങൾ പിടിച്ച കാര്യങ്ങളായിരുന്നു. അതുകൊണ്ട് അവരെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട, ചേച്ചി.” അവന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
“അവരോ? അപ്പൊ എത്ര പേർ നിനക്ക് ഉണ്ടായിരുന്നു?” ഞാൻ ചോദിച്ചു. “
ഇത്രയും ഗ്ലാമറുള്ള അവന് ഒന്നില്‍ കൂടുതൽ കാമുകിമാർ ഉണ്ടായിരുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. അവന്റെ പുഞ്ചിരി മാത്രം മതി, പെണ്‍കുട്ടികൾ വളഞ്ഞുപോകും.
ഡാനിയല്‍ ഒന്നും പറയാതെ മടിച്ച് മിണ്ടാതിരുന്നു.
“എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ നി പറയേണ്ട.” ഞാൻ നിരാശപ്പെട്ട് പറഞ്ഞതും അവന്റെ മുഖം വാടി.
“അത് പിന്നെ, ചേച്ചി…, 2 പേര്‍ ഉണ്ടായിരുന്നു.” അവന്‍ പെട്ടന്ന് അസ്വസ്ഥനായി അവന്റെ കവിളിൽ തടവി. “ഡിപ്ലോമ ചെയ്യുമ്പോ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു…. എന്നെ കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ അവള്‍ ഇങ്ങോട്ട് പ്രപ്പോസ് ചെയ്തത്… നാല് വര്‍ഷം ഞാൻ അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. അവളും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവസാനം, ഒരു അനാഥനെ കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല, അതുകൊണ്ട് ഈ ബന്ധം ശെരിയാവില്ല എന്ന് നിസ്സാരമായി പറഞ്ഞിട്ട്, അവളുടെ വീട്ടുകാർ നോക്കിയ ഒരു ഡോക്ടറെ അവള്‍ കല്യാണം കഴിച്ചു പോയി.”
അതുകേട്ട് എനിക്ക് വിഷമം തോന്നി. അവന്‍ അനാഥനാണെന്ന് അറിഞ്ഞുകൊണ്ടാണ് അവള്‍ സ്നേഹിച്ചത്, എന്നിട്ടും അതേ കാരണം പറഞ്ഞ് ഒഴിവാക്കാൻ അവള്‍ക്ക് എങ്ങനെ കഴിഞ്ഞു!!
അവനോട് എന്ത് പറയണമെന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.
“അവൾ എന്തായാലും പോയി. അവളെ വിചാരിച്ച് കരഞ്ഞിട്ട് കാര്യമില്ല, അതുകൊണ്ട് അവളെ ഞാൻ മറക്കാൻ ശ്രമിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ്, മൂന്ന് കൊല്ലം മുമ്പ്, തൃശൂരില്‍ വച്ച് വേറൊരു പെണ്‍കുട്ടി എന്റെ പുറകെ നടന്ന്…….,, അവള്‍ പ്ലാൻ ചെയ്ത്……,,”
പെട്ടന്ന് അവന്‍ തല ചൊറിഞ്ഞു കൊണ്ട് ജാള്യതയോടെ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി തല കുനിച്ചു.
അവന്റെ ജാള്യതയും മറ്റും കണ്ട് എനിക്ക് ചിരി വന്നു. അവന്റെ മുഖത്ത് ഉണ്ടാവുന്ന ഏത് ഭാവം ആണെങ്കിലും അതൊക്കെ കാണാന്‍ നല്ല രസമായിരുന്നു.
“ആ പെണ്‍കുട്ടി എന്ത് പ്ലാൻ ചെയ്തു? എന്താ സംഭവിച്ചത്?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“നമുക്ക് അതൊന്നും സംസാരിക്കണ്ട, ചേച്ചി.” അവന്‍ ചമ്മലോടെ പറഞ്ഞു.
നിരാശ കാരണം ഞാൻ കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു. പക്ഷേ അവന്‍ അസ്വസ്ഥനായി താഴെ നോക്കിയാണിരുന്നത്.
“ശെരി, നിനക്ക് നാല് മണിക്ക് ഓഫീസിൽ റിപ്പോര്‍ട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത്, സമയം 3:20 ആയി. ഇവിടെ നിന്ന് ഓഫീസിൽ എത്താന്‍ എത്ര സമയം വേണ്ടിവരും?”
“യോ… സമയം അത്രയുമായോ?” ധൃതിപിടിച്ച് അവന്‍ എഴുന്നേറ്റു. “20 മിനിറ്റ് മതിയാവും, ചേച്ചി… പക്ഷേ ട്രാഫിക് ഉണ്ടെങ്കിൽ അര മണിക്കൂര്‍ എടുക്കും. എന്തായാലും ഇപ്പൊ പോയാല്‍ നാല് മണിക്ക് മുന്നേ എനിക്ക് എത്താന്‍ കഴിയും.”
“എന്നാ പിന്നേ നി പൊയ്ക്കൊ. ലേറ്റാക്കി ഇന്നത്തെ നിന്റെ ശമ്പളം വെറുതെ കളയണ്ട.” ഞാൻ പറഞ്ഞു.
“ഓക്കെ, എന്നാൽ ഞാൻ പോട്ടെ ഡെയ്സി ചേച്ചി. ഇത്രയും സാധനങ്ങള്‍ വാങ്ങിച്ചതിന് ഒരുപാട് നന്ദി…., പിന്നെ വെള്ളം തന്നതിനും, ഇവിടെ ഇരുന്ന് റസ്റ്റെടുക്കാൻ അനുവദിച്ചതിനും, പിന്നെ എന്റെ കാര്യങ്ങൾ ചോദിച്ചതിനുമൊക്കെ താങ്ക്സ്, കേട്ടോ. ചേച്ചിയുടെ ഈ നല്ല മനസ്സും ഹെല്പും ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ ചേച്ചിക്ക് എപ്പോ എന്ത് സാധനങ്ങള്‍ വേണമെങ്കിലും എന്നെ ധൈര്യമായി വിളിച്ചോളൂ.”
“ഓക്കെ, എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം. പക്ഷെ എന്തൊക്കെ സാധനങ്ങൾ നിന്റെ കമ്പനിയിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞില്ലല്ലോ.”
ഉടനെ ഡാനിയല്‍ വിശദമായി തന്നെ അവന്റെ കമ്പനിയില്‍ കിട്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. അതുകഴിഞ്ഞ്, മറ്റുള്ള നാല് കമ്പനികളിൽ നിന്നൊക്കെ കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റും അവന്‍ എന്നോട് പറഞ്ഞു.
എല്ലാം കേട്ട് ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു പോയി. കാരണം, കിട്ടാത്ത സാധനങ്ങൾ എന്നുപറയാന്‍ ഏറെകുറെ ഒന്നുംതന്നെ ഇല്ലായിരുന്നു.
ലിസ്റ്റ് എല്ലാം പറഞ്ഞിട്ട് ഡാനിയല്‍ അവന്റെ ബാഗും എടുത്തുകൊണ്ട് വേഗം പോയി.
ഒരുപാട് സാധനങ്ങള്‍ ഞാൻ വാങ്ങിച്ചത് കൊണ്ട് അവന്റെ ആ ബാഗിന് ഇപ്പൊ നല്ലൊരളവ് ഭാരം കുറഞ്ഞിരുന്നു.
അവന്‍ പോയ ശേഷം ഡാനിയലെ കുറിച്ച് തന്നെ ഞാൻ ചിന്തിക്കുകയായിരുന്നു. അവന്റെ ഭവ്യമായ സംസാരവും, പെരുമാറ്റവും, അവന്റെ ഗ്ലാമറും, പുഞ്ചിരിയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
അവന്റെ രണ്ടാമത്തെ കാമുകി എന്തു പ്ലാൻ ചെയ്ത് അവനെ എന്താണ് ചെയ്തത്!! അതറിയാൻ എനിക്ക് വല്ലാത്ത ആകാംഷയായിരുന്നു.
ഒടുവില്‍ സ്കൂൾ കഴിഞ്ഞ് എന്റെ കുട്ടികൾ വന്നപ്പോഴാണ് ഡാനിയലെ കുറിച്ചുള്ള ചിന്തകൾ മതിയാക്കി മറ്റുള്ള കാര്യങ്ങളിലേക്ക് മനസ്സ് തിരിഞ്ഞത്.
രാത്രി കുട്ടികള്‍ ഫുഡ് കഴിച്ചിട്ട് അവരുടെ റൂമിൽ ഉറങ്ങാൻ പോയി. ഞാൻ എന്റെ ജോലി എല്ലാം തീര്‍ത്തിട്ട് വീട് അകത്ത് നിന്നും പൂട്ടി. ശേഷം ലൈറ്റൊക്കെ ഓഫ് ചെയ്തിട്ട് ഞാൻ എന്റെ റൂമിൽ വന്ന് കിടന്നു. അന്നേരം എന്റെ ചിന്ത ജോസേട്ടനിലേക്ക് തിരിഞ്ഞു.
സാധാരണയായി യാത്ര പോകുമ്പോ ജോസേട്ടൻ എന്നെ വിളിച്ച് കാര്യങ്ങള്‍ പറയാറുണ്ട്, പക്ഷേ ഇപ്രാവശ്യം കുട്ടികളെ വിളിച്ചാണ് കാര്യം പറഞ്ഞത്, രാത്രിയായിട്ടും ഇതുവരെ എന്നെ വിളിച്ചതുമില്ല. ചിലപ്പോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞതിന്റെ കുറ്റബോധം കാരണം എന്നോട് സംസാരിക്കാന്‍ മടിയായിരിക്കും. എനിക്ക് ഇപ്പോഴും ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ ഒരു യാത്ര പോയതല്ലേ, വിളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.
ഞാൻ വിളിച്ചപ്പോ ജോസേട്ടൻ കോൾ കട്ടാക്കി. എന്നിട്ട്, ബിസി ആണെന്നും, ഞാനായിട്ട് അങ്ങോട്ട് വിളിക്കേണ്ട, സമയം കിട്ടുമ്പോ ജോസേട്ടൻ ഇങ്ങോട്ട് വിളിച്ചോളാമെന്ന് എനിക്ക് വാട്സാപ് ചെയ്തു.
ഇപ്പൊ ഈ രാത്രി നേരത്ത് എന്താണ് ബിസിയെന്ന് മനസ്സിലായില്ല. എന്തേലും ആവട്ടെ. നാല് ദിവസം കഴിഞ്ഞ് വരുമെന്നല്ലേ കുട്ടികളോട് പറഞ്ഞത്.. അത്ര വിവരമെങ്കിലും അറിയാൻ കഴിഞ്ഞതില്‍ സന്തോഷം.
ഇനി ഞാനായിട്ട് ജോസേട്ടനോട് ചികില്‍സിക്കുന്ന കാര്യമൊന്നും പറയാന്‍ പോണില്ല. ഇനിയുള്ള കാലം മുഴുവനും ആര്‍ക്കും ഗുണമില്ലാത്ത ആ പൊങ്ങാത്ത സാധനവും കൊണ്ട് നടക്കട്ടെ. കാശ് മാത്രം സമ്പാദിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നടന്നോട്ടെ.
ജോസേട്ടൻ എന്നെ വളരെ ചീപ്പാക്കി സംസാരിച്ചതിന്റെ സങ്കടവും ദേഷ്യവും ഇതുവരെ എനിക്ക് മാറിയിട്ടില്ലായിരുന്നു… പക്ഷേ എനിക്ക് എന്ത് ചെയ്യാൻ കഴിയും? എന്റെ വിധി ഇതാണെന്ന് വിചാരിച്ച് ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് ഉറങ്ങാൻ ശ്രമിച്ചു. ഏറെ വൈകിയാണ് ഉറങ്ങാൻ കഴിഞ്ഞത്.
അടുത്ത ദിവസം കുട്ടികൾ സ്കൂളിൽ പോയ ശേഷം എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. ജോസേട്ടനോടുള്ള ദേഷ്യവും മാറിയിട്ടില്ലായിരുന്നു. മനസ്സിന് ഒരു സമാധാനക്കേടും അനുഭവപ്പെട്ടു.
ഞാൻ എന്റെ ലാപ്ടോപ്പ് എടുത്ത് എന്റെ ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ടന്റ് ഓപ്പണ് ചെയ്ത് അതിൽ രണ്ട് മണിക്കൂറോളം ചിലവാക്കി. അതുകഴിഞ്ഞ് എന്റെ ബൈനാൻസ് അക്കൗണ്ടിൽ നിന്നും രണ്ട് വെബ്‌സൈറ്റിൽ കുറച്ച് ഡോളർ ഡെപ്പോസിറ്റ് ചെയ്ത് ഇന്നത്തെ 25 വീതമുള്ള ബുക്കിങ് കോട്ട കംപ്ലീറ്റ് ചെയ്ത് നല്ല കമ്മിഷനും ഞാൻ സമ്പാദിച്ചു. അങ്ങനെ ഞാൻ ഡെപ്പോസിറ്റ് ചെയ്ത ചെറിയ അമൗണ്ട് ഡോളറും, എനിക്ക് കമ്മിഷനായി കിട്ടിയ വലിയ അമൗണ്ട് ഡോളറുമെല്ലാം എന്റെ ബൈനാൻസ് അക്കൗണ്ടന്റിലേക്ക് വിത്ഡ്രോ ചെയ്തു. ശേഷം മറ്റൊന്നും ചെയ്യാൻ മൂഡില്ലാതെ ലാപ്ടോപ്പ് അടച്ച് വച്ചിട്ട് കുറച്ചുനേരം വെറുതെ ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു.
ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചത് കൊണ്ട് എന്താണ് പ്രയോജനം! അതുകൊണ്ട് ആ പ്രശ്നങ്ങളൊക്കെ ഞാൻ മനസ്സിൽ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
ഞാൻ വെറുതെ മൊബൈൽ എടുത്തതും പെട്ടന്ന് ഡാനിയല്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നു. അവന്റെ ആ വശ്യമായ പുഞ്ചിരിയും എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ഉടനെ എന്റെ ദുഃഖമൊക്കെ അലിഞ്ഞു പോയി. മനസ്സിന് നല്ല സമാധാനവും കിട്ടിയപ്പോ ഞാൻ ആശ്ചര്യപ്പെട്ടു. അപ്പോ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവന് കോൾ ചെയ്തു.
“ഹലോ, ആരാ?” രണ്ടാമത്തെ റിംഗിൽ അവന്‍ എടുത്ത് ചോദിച്ചു. ബാക് ഗ്രൗണ്ടില്‍ വാഹനങ്ങളുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
“ഡാനിയല്‍, ഇത് ഞാനാണ്—”
“ഹായ്, ഇത് ഡെയ്സി ചേച്ചിയല്ലേ…!!” ഞാൻ എന്റെ പേര് പറയും മുമ്പ് ഡാനിയല്‍ ഇടക്ക്കേറി ആശ്ചര്യത്തോടും സന്തോഷത്തോടും ചോദിച്ചു. അവന്റെ ശബ്ദത്തിലെ സന്തോഷം കേട്ടിട്ട് എനിക്കും എന്തുകൊണ്ടോ സന്തോഷമായി. “ഇത് ചേച്ചിയുടെ നമ്പറായിരുന്നല്ലേ, ചേച്ചിയുടെ ശബ്ദം കേട്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി, ചേച്ചി.” ഡാനിയല്‍ ഭയങ്കര സന്തോഷത്തില്‍ പറഞ്ഞു.
അപ്പോ ഞാൻ വിളിച്ചത് അവന് ഇഷ്ട്ടമായി, അല്ലേ!! എനിക്ക് നല്ല ത്രില്ലായി.
“എന്തെങ്കിലും സാധനം ഓർഡർ ചെയ്യാനാണോ ചേച്ചി വിളിച്ചത്?”
അവന്റെ ആ ചോദ്യം കേട്ട് എന്തുകൊണ്ടോ എനിക്ക് ചെറിയൊരു നിരാശയാണ് തോന്നിയത്.
“മ്മ്, അതേ, കുറെ സാധനങ്ങൾ ഓർഡർ ചെയ്യാൻ തന്നെയാ വിളിച്ചത്. ഡാനിയല്‍ ഇപ്പൊ—”
“എന്റെ മുഴുവൻ പേരും പറഞ്ഞ് ബുദ്ധിമുട്ടണ്ട ചേച്ചി, എന്നെ ഡാനി എന്ന് വിളിച്ചാല്‍ മതി.”
“ഓക്കെ ഡാനി, നി ഇപ്പൊ ബിസിയാണോ?” ഞാൻ ചോദിച്ചു.
“ഇപ്പൊ സ്കൂട്ടര്‍ ഓടിക്കുന്നു. പക്ഷേ ബ്ലൂ ടൂത്ത് കാതില്‍ വച്ചിട്ടുണ്ട്, ചേച്ചി പറഞ്ഞോ.”
“നിന്റെ കൈയിൽ നിന്ന് വാങ്ങിച്ച സാധനങ്ങൾ എല്ലാം നല്ലതാണ്. ഞാൻ എന്റെ കൂട്ടുകാരികളോട് അതിനെക്കുറിച്ച് പറഞ്ഞായിരുന്നു. ഇപ്പൊ അവര്‍ക്കും കുറെ സാധനങ്ങളൊക്കെ വേണമെന്നാ പറയുന്നത്.”
“അതിനെന്താ ചേച്ചി, എന്തൊക്കെ വേണമെന്ന് ലിസ്റ്റ് തന്നോളു.”
“ഇന്ന് തന്നെ പറയുന്ന സാധനങ്ങളൊക്കെ നി കൊണ്ടുവരുമോ?” ചെറിയ പ്രതീക്ഷയില്‍ ഞാൻ ചോദിച്ചു.
“ഇല്ല ചേച്ചി, ഞാൻ മറ്റൊരു സ്ഥലത്താണ്, ഇന്നെനിക്ക് വരാൻ കഴിയില്ല.”
“ഓ..!” അവന്‍ പറഞ്ഞത് കേട്ട് എനിക്ക് നിരാശയായി. എന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്ന നിരാശ അവന് പോലും മനസ്സിലായി കാണണം.
അതുകൊണ്ട് അവന്‍ അല്‍പ്പം നിരാശയിൽ പറഞ്ഞു, “സാധനങ്ങൾ ഇന്നുതന്നെ വേണമെങ്കിൽ ഇപ്പൊ തന്നെ ഞാൻ വേറെ ആളെ ഏര്‍പ്പാട് ചെയ്യാം. മറ്റുള്ള കമ്പനികളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ പോലും എത്തിക്കാൻ ഞാൻ ഏര്‍പ്പാടാക്കാം. ചേച്ചി തരുന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഇന്നുതന്നെ ആളെത്തും. ചേച്ചി എനിക്ക് ലൊക്കേഷൻ ഷെയർ ചെയ്യൂ, ഞാൻ ഓഫീസിൽ അയച്ച് കൊ—”
“അയ്യോ, അതൊന്നും വേണ്ട, ഡാനി. വേറെ വല്ലവരേയൂം നി ഇങ്ങോട്ട് വിടണ്ട.” ഞാൻ പെട്ടന്ന് ചാടിക്കേറി വെപ്രാളത്തിൽ പറഞ്ഞു.
“അതെന്താ ചേച്ചി, എന്തുപറ്റി?” അവന്‍ അന്തംവിട്ടത് പോലെ ചോദിച്ചു.
“അതുപിന്നെ, കൂടുതൽ നേരവും വീട്ടില്‍ ഞാൻ ഒറ്റക്കാണ് ഉണ്ടാവുക. നിന്നോട് ഞാൻ പറഞ്ഞതല്ലേ, അങ്ങനെ ആരെയും വിശ്വസിച്ച് വീട്ടില്‍ ഞാൻ കേറ്റാറില്ലെന്ന്…. പക്ഷേ നിന്നെ എനിക്ക് അറിയാം, നിന്നെ എനിക്ക് പേടിയില്ല, നല്ല വിശ്വാസവുമാണ്. അതുകൊണ്ട് വേറെ ആരെയും ഇങ്ങോട്ട് വിടേണ്ട, നി തന്നെ സാധനങ്ങളുമായി ഇങ്ങോട്ട് വന്നാൽ മതി.” ഞാൻ അവനോട് പറഞ്ഞു.
അത് കഴിഞ്ഞാണ് ഞാൻ അവനോട് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചത്.
അയ്യേ… ഞാൻ എന്തിനാ അവനോട് അങ്ങനെയൊക്കെ പറഞ്ഞത്. ച്ചേ, വെറും മോശമായി പോയി. അവന്‍ എന്നെക്കുറിച്ച് തെറ്റായി ചിന്തിക്കുമോ!?
“എന്നാൽ ഞാൻ തന്നെ വരാം, ചേച്ചി.” അവന്റെ ശബ്ദത്തില്‍ നേരത്തെ ഉണ്ടായിരുന്ന നിരാശ മാറി ഭയങ്കര ഉത്സാഹം വന്നു കേറി. അവനെ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞതിന്റെ സന്തോഷവും ആ ശബ്ദത്തില്‍ ഉണ്ടായിരുന്നു. “പക്ഷേ ഇന്നോ നാളയോ എനിക്ക് വരാൻ കഴിയില്ല, ചേച്ചി. മറ്റന്നാൾ ഞാൻ വരാം.”
മറ്റന്നാളോ? അത് ശനിയാഴ്ചയല്ലേ. പിള്ളേർക്ക് അവധി ദിവസമാണല്ലോ?
“ശ്ശോ, ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലല്ലോ, ഡാനി.”
“ഓഹ്, അങ്ങനെയാണോ?” അവന്‍ ചിന്തിക്കുന്ന പോലെ പറഞ്ഞു. “ഞായറാഴ്‌ച ഞങ്ങൾക്ക് അവധി ദിവസമാണ്, അപ്പോ പിന്നെ തിങ്കളാഴ്ച കൊണ്ടുവന്നാൽ മതിയോ, ചേച്ചി?”
“മ്മ്, ഒക്കേ. തിങ്കളാഴ്ച മതി.” ഞാൻ സമ്മതിച്ചു.
“ഓക്കെ, അപ്പോ ചേച്ചിക്ക് വേണ്ടതൊക്കെ എനിക്ക് വാട്സാപ് ചെയ്തോളൂ. ഈ നമ്പറിൽ തന്നെ എനിക്ക് വാട്സാപുണ്ട്.”
“ശെരി, ഞാൻ ചെയ്യാം. എന്നാൽ വെക്കട്ടെ?” വെക്കാൻ മനസ്സില്ലെങ്കിലും ഞാൻ പറഞ്ഞു.
“ഓക്കെ ചേച്ചി.”
കോൾ കട്ടാക്കിയ ശേഷം വല്ലാതെ തുടിച്ചു തെറിക്കുന്ന എന്റെ ഹൃദയ ഭാഗത്ത് ഞാൻ കൈ കൊണ്ട് അമർത്തി പിടിച്ചു.
ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലെന്ന് ഞാൻ എന്തിന് കള്ളം പറഞ്ഞെന്ന് എനിക്കുതന്നെ മനസ്സിലായില്ല. എന്റെ കൂട്ടുകാരികൾക്ക് കുറെ സാധനങ്ങള്‍ വേണമെന്ന് നുണ പറയാനുണ്ടായ കാരണവും എനിക്കറിയില്ല. ഒന്നും മനസ്സിലാവാതെ എന്റെ താടിക്ക് കൈയും കൊടുത്ത് ഞാൻ അന്തംവിട്ടിരുന്നു.
എനിക്ക് വട്ട് തന്നെ. ഒടുവില്‍, അന്തംവിട്ടിരുന്നത് മതിയാക്കി ഞാൻ എന്റെ ചില കൂട്ടുകാരികളെ വിളിച്ച് സംസാരിച്ചു. അവരോടൊക്കെ സംസാരിച്ചിട്ട് വച്ച ശേഷം ആശ്വാസത്തോടെ ഞാൻ പുഞ്ചിരിച്ചു.
എന്തെങ്കിലും നല്ലതാണെന്ന് പറഞ്ഞ് ഞാൻ വാങ്ങിച്ചാൽ ഉടനെ എന്റെ കൂട്ടുകാരികളും എന്നെ വിശ്വസിച്ച് അതൊക്കെ വാങ്ങിക്കാറുണ്ട്. ആ വിശ്വാസത്തിലാണ് ഇപ്പൊ അവരെയൊക്കെ വിളിച്ച് ഞാൻ സംസാരിച്ചത്. ഞാൻ വാങ്ങിച്ചതൊക്കെ വളരെ നല്ല സാധനങ്ങളാണെന്ന് പറയേണ്ട താമസം അവര്‍ക്കും വേണമെന്നായി.
അപ്പോ കുറച്ച് ബൾക്കായ ലിസ്റ്റ് തന്നെ ഡാനിക്ക് അയച്ചുകൊടുത്തേക്കാം, തീര്‍ച്ചയായും അവന് ഒരുപാട് സന്തോഷമാകും.
ഞാൻ വലിയൊരു ലിസ്റ്റ് തന്നെ അവന്റെ വാട്സാപ്പിൽ അയച്ചുകൊടുത്തു.
കുറച്ച് കഴിഞ്ഞ് അന്തംവിട്ട് തലകറങ്ങി നില്‍ക്കുന്ന ഇമോജി അവന്റെ മറുപടിയായി വന്നപ്പോ ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചു. എനിക്ക് നല്ല സന്തോഷവുമായി.
എന്തിനാണ് ഞാൻ അവനെ സഹായിക്കുന്നത്? എനിക്ക് അവനോട് അട്രാക്ഷൻ കൂടുകയാണോ ചെയ്യുന്നത്? എന്റെ മനസ്സിൽ തെറ്റായ ചിന്തകൾ എന്തെങ്കിലും വന്നു കേറിയോ? അവന്റെ സന്തോഷവും വശ്യമായ പുഞ്ചിരിയും നേരിട്ട് കാണാന്‍ ഞാൻ ആഗ്രഹിക്കുകയാണോ? — അവന്റെ നിഷ്ക്കളങ്കമായ മുഖം കാണാന്‍ കൊതിക്കുന്നത് കൊണ്ടാണോ ഞാൻ ഇങ്ങനെ ചെയ്യുന്നത്?! പക്ഷെ ഒന്നിനും എനിക്ക് മറുപടി ഇല്ലായിരുന്നു. ഒന്നുംതന്നെ എനിക്ക് മനസ്സിലാകുന്നുമില്ല.
മണിക്കൂറുകളും ദിവസങ്ങളും പതിയെ ഇഴഞ്ഞു നീങ്ങി. എപ്പോഴും ഡാനിയലിന്റെ പുഞ്ചിരി എന്റെ മനസ്സിൽ മായാതെ നിന്നു. അവനെ കുറിച്ച് കൂടുതലായി ഞാൻ ചിന്തിക്കാനും തുടങ്ങിയിരുന്നു. അവനോട് ഇടക്കിടക്ക് സംസാരിക്കാനുള്ള എന്റെ ആഗ്രഹവും കൂടിക്കൂടി വന്നു. മനസ്സിനെ പിടിച്ചു നിര്‍ത്താൻ കഴിയാതെ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് അവന് ഞാൻ കോൾ ചെയ്തു.
“ഹലോ ഡെയ്സി ചേച്ചി..!!!” ആദ്യത്തേ റിങ്ങിൽ തന്നെ അവന്‍ എടുത്ത് നല്ല സന്തോഷത്തില്‍ പറഞ്ഞു.
“ഹൈ.” ഞാൻ പറഞ്ഞു. “തിങ്കളാഴ്ച സാധനങ്ങൾ കൊണ്ടുവരാമെന്ന് പറഞ്ഞില്ലേ, അതിനെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ് വിളിച്ചത്.” ഞാൻ അവനെ വിളിച്ചതിന് അവനോട് വെറുതെ ഒരു കാരണം പറഞ്ഞു.
എന്തായാലും ഞാൻ കോൾ ചെയ്തതില്‍ അവന് സന്തോഷമായെന്ന് അവന്റെ ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.
“ഞാൻ ഒന്നും മറക്കില്ല, ചേച്ചി. തീര്‍ച്ചയായും ചേച്ചിയുടെ സാധനം—”
“അയ്യേ— നി എന്താ പറഞ്ഞത്? ചേച്ചിയുടെ സാധനമോ?” ഞാൻ പെട്ടന്ന് അവനെ കളിയാക്കി പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ ശരീരത്തിൽ എവിടെയോ എന്തോ പോലെ അനുഭവപ്പെട്ടു. എന്റെ മാറിലും തുടയിടുക്കിലും ചെറിയൊരു തരിപ്പ് അനുഭവപ്പെട്ടു.
“അയ്യോ ചേച്ചി… അങ്ങനെയല്ല ഉദേശിച്ചത്. പറഞ്ഞത് മാറിപ്പോയി.” ചമ്മലോടെ അവന്‍ പറഞ്ഞു. എന്നിട്ട് എന്റെ കൂടെ അവനും ചിരിച്ചു.
“ഒന്നും ഞാൻ മറക്കില്ല. ചേച്ചി തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ എല്ലാം തിങ്കളാഴ്ച ഞാൻ എത്തിച്ചിരിക്കും.” അവന്‍ ചമ്മൽ മാറാതെ ചെറു ചിരിയോടെ പറഞ്ഞു.
ശേഷം ഞങ്ങൾ എന്തൊക്കെയോ സാധാരണ കാര്യങ്ങല്‍ കുറച്ച് നേരത്തേക്ക് സംസാരിച്ചിട്ട് വച്ചു. വച്ച ശേഷവും അവനെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ.
എന്തിനാണ് അവനെ കുറിച്ച് എപ്പോഴും ഞാൻ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
അന്നേരമാണ് ജോസേട്ടൻ എനിക്ക് വീഡിയോ കോൾ ചെയ്തത്. ഹോ.. ഇപ്പോഴാണോ ജോസേട്ടന് എന്നെ കുറിച്ച് ഓര്‍മ്മ വന്നത്? പോയിട്ട് ഇപ്പൊ മൂന്ന് ദിവസമായി. എനിക്കൊരു കോളോ മെസേജോ ചെയ്യാനുള്ള സമയം പോലും പുള്ളിക്ക് ഇല്ലായിരുന്നു.
ഞാൻ വീഡിയോ കോൾ എടുത്തു.
“ആങ്ഹ് ഡെയ്സി, നാളെ ഞാൻ തിരികെ വരുന്നുണ്ട്, കേട്ടോ.” ജോസേട്ടൻ പറഞ്ഞു.
ഞാൻ മൂളി.
ജോസേട്ടൻ വേറെയും എന്തൊക്കെയോ പറഞ്ഞതിനൊക്കെ ഞാൻ വെറുതെ മൂളി കൊടുക്കുക മാത്രം ചെയ്തു. എന്റെ പരിഭവം ഒന്നും ഞാൻ കാണിക്കുകയും പറയുകയും ചെയ്തില്ല. ജോസേട്ടനോട് സുഖ അന്വേഷണം മാത്രം ഞാൻ നടത്തി.
“എന്നോട് പിണക്കമാണോ, ഡെയ്സി?” ഒടുവില്‍ മുഖം ചുളിച്ചു കൊണ്ട് ജോസേട്ടൻ ചോദിച്ചു.
“ഇല്ലല്ലോ, ജോസേട്ടാ.”
“പിന്നേ എന്താ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്?”
“വൃത്തികേട് പറഞ്ഞ് എന്നെ അപമാനിച്ചിട്ട് പോയാൽ മുഖം ഇങ്ങനെ അല്ലാണ്ട് വേറെ എങ്ങനെ ഇരിക്കും?”
ഉടനെ ജോസേട്ടന്റെ മുഖം ഇരുണ്ട് വല്ലാണ്ടായിപ്പോയി. പുള്ളിയുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലായിട്ടും ജോസേട്ടന് ഒരു കുലുക്കവുമുണ്ടായില്ല.
“ശെരി നാളെ കാണാം, ഡെയ്സി.” തണുപ്പൻ മട്ടില്‍ പറഞ്ഞിട്ട് ജോസേട്ടൻ വേഗം വെച്ചു. ഒരു നെടുവീര്‍പ്പോടെ ഞാൻ ബെഡ്ഡിൽ കിടന്ന് ജോസേട്ടനെ കുറിച്ച് ചിന്തിച്ചു.
ജോസേട്ടന്റെ മുഖം എപ്പോഴും സീരിയസ്സായിരിക്കും. എന്നോടായാലും കുട്ടികളോടായാലും ഒരു തണുപ്പൻ മട്ടാണ്. എന്നോട് പോട്ടെന്ന് വെക്കാം, പക്ഷേ ഇന്നുവരെ കുട്ടികളോട് പോലും നല്ലതുപോലെ ചിരിച്ച് സംസാരിച്ചിട്ടില്ല, അവരോട് സ്നേഹം പ്രകടിപ്പിച്ചിട്ടില്ല. ഒരിക്കല്‍ പോലും കളിപ്പാട്ടമോ ചോക്ലേറ്റോ വാങ്ങിച്ച് കൊടുത്തിട്ടില്ല. “എനിക്ക് ഒന്നിനും സമയമില്ല, എനിക്കൊന്നും അറിയത്തുമില്ല, അതുകൊണ്ട് കുട്ടികളുടെ കാര്യങ്ങളൊക്കെ നീതന്നെ നോക്കിക്കോണം, ഡെയ്സി” എന്ന്, കുട്ടികൾ ജനിച്ചപ്പം ജോസേട്ടൻ എന്നോട് സിമ്പിളായി പറഞ്ഞിട്ട് പുള്ളി ഫ്രീയായി നടക്കുകയാണ്.
എന്റെ കൂടെ സെക്സ് ചെയ്യുന്ന നേരത്ത് പോലും ആ മുഖത്ത് സന്തോഷമോ ചിരിയോ കാണാന്‍ കഴിയുമായിരുന്നില്ല. പുള്ളിക്ക് സുഖം കിട്ടുന്ന ആ സമയത്ത് മാത്രം കണ്ണുകൾ ഇറുക്കിയടച്ച് ഒന്ന് പുഞ്ചിരിക്കും, പിന്നെ ഒന്ന് മുരളും. പിന്നെ ആ പുഞ്ചിരി ഉടനെ മാറും. ശെരിക്കും ഒരു റോബോട്ടാണോന്ന് വരെ ഞാൻ സംശയിച്ചിട്ടുണ്ട്.
എപ്പോഴും സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങള്‍ക്കും മാത്രമെ ജോസേട്ടൻ പ്രാധാന്യം കൊടുത്തിട്ടുള്ളു. ജോസേട്ടന്റെ ഉദ്ധാരണശേഷി നഷ്ട്ടമാകുന്നതിന് മുമ്പ് വരെ, പുള്ളിക്ക് സെക്സ് വേണമെന്ന് തോന്നിയാല്‍, ഞാൻ സുഖമില്ലാതെ അവശയായി കിടന്നാൽ പോലും ജോസേട്ടൻ എന്റെ ദുരിതം ചിന്തിക്കാതെ സ്വന്തം സുഖത്തിന് വേണ്ടി എന്നെ കളിച്ചിട്ട് പോകുമായിരുന്നു. പീരിയഡ്സ് സമയത്താണെങ്കിൽ പോലും എന്റെ വയറ് വേദനയും, എന്റെ മൂഡില്ലായ്മയും, പിന്നെ എന്റെ അസ്വസ്ഥതയും മനസ്സിലാക്കാതെ എന്നെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചു കിടത്തി എന്റെ വായിൽ കേറ്റി കളിക്കും.
എന്റെ വായിൽ ചെയ്യുന്നത് എനിക്ക് അത്ര പ്രശ്നമില്ല. പീരിയഡ്സ് കാരണം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയുമൊക്കെ സഹിച്ച്, എന്റെ വായില്‍ കളിച്ചോളാൻ ഞാനും മിണ്ടാതെ കിടന്നു കൊടുക്കാറുണ്ട്. പക്ഷേ എന്റെ വായ്ക്കകത്ത് ശുക്ലം കളയുന്നത് മാത്രം എനിക്ക് ഇഷ്ട്ടമല്ല. അത് ജോസേട്ടന്നും നല്ലപോലെ അറിയാം. എന്നാലും പുള്ളിക്ക് അതൊന്നും പ്രശ്നമേയല്ല.
ഞാൻ എത്ര എതിർത്ത് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും, ജോസേട്ടൻ എന്റെ മുടിക്ക് കുത്തിപ്പിടിച്ച്, സാധനം എന്റെ വായ്ക്കകത്ത് കുത്തിയിറക്കി പിടിച്ച് നിര്‍ബന്ധപൂര്‍വ്വം എന്റെ വായില്‍ തന്നെ ശുക്ലം കളയുമായിരുന്നു. നിര്‍ബന്ധപൂര്‍വ്വം അങ്ങനെയൊക്കെ ചെയ്യുന്ന ആള് ഒരിക്കല്‍ പോലും എന്റെ താഴെ നക്കി തന്നിട്ടില്ല എന്നതാണ് വസ്തുത…, നക്കുന്നത് പുള്ളിക്ക് ഭയങ്കര അറപ്പാണ് പോലും… പക്ഷേ എനിക്ക് അറപ്പുള്ള കാര്യം ചെയ്യുന്നതിൽ പുള്ളിക്കൊരു പ്രശ്നവുമില്ല.
പിന്നേ, കാശിന്റെ കാര്യം — മാസാമാസം പുള്ളിക്ക് കിട്ടുന്നതിന്റെ പകുതി ശമ്പളം എന്റെ അക്കൗണ്ടിലാണ് ഇട്ടു തരുന്നത്. ഞാൻ ആ കാശ് കൊണ്ട് എന്ത് ചെയ്താലും ജോസേട്ടന് പ്രശ്നമില്ല. ഞങ്ങളുടെ കുടുംബത്തിന് എന്താണോ ആവശ്യമെന്ന് നോക്കി ഞാൻ തന്നെ എല്ലാം നോക്കിക്കൊണം.
എല്ലാം ചിന്തിച്ച് കൊണ്ട് ഞാൻ കണ്ണുമടച്ച് കിടന്നു. പക്ഷേ ഒരുപാട് സമയം വരെ ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവില്‍, എപ്പോഴോ എങ്ങനെയൊക്കെയോ ഞാൻ ഉറങ്ങിപ്പോയി.
അടുത്ത ദിവസം, ശനിയാഴ്, രാത്രിയാണ് ജോസേട്ടൻ വീട്ടിലെത്തിയത്. കുട്ടികള്‍ക്ക് കഴിക്കാൻ പോലും ബേക്കറി സാധനങ്ങളൊ വേറെ എന്തെങ്കിലുമോ വാങ്ങിച്ച് കൊണ്ട് വന്നില്ല… അതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് അവരുടെ പപ്പയിൽ നിന്നും കുട്ടികൾ ഒന്നുംതന്നെ പ്രതീക്ഷിക്കാറുമില്ല. വന്നിട്ട് കുട്ടികളോട് ഒന്നുംതന്നെ സംസാരിച്ചതുമില്ല. അതും പുത്തരിയല്ലാത്തത് കൊണ്ട് ആരും കാര്യമാക്കിയില്ല.
ഞാൻ എല്ലാം അറിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടതൊക്കെ വാങ്ങിച്ച് കൊടുക്കാറുണ്ട്. ഒരുപാട് സ്നേഹം കൊടുക്കാറുണ്ട്. എന്നെ വെറും അമ്മയായി മാത്രമല്ല, എന്നെ ഒരു ചേച്ചിയായി, ഫ്രണ്ടായും കണ്ട് എന്നോട് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും കൊടുത്താണ് അവരെ ഞാൻ വളർത്തിയത്.
കുട്ടികൾ കിടന്ന ശേഷം ഞങ്ങളും ഉറങ്ങാനായി റൂമിൽ കേറി.
“പിന്നേ, ഡെയ്സി,” റൂമിൽ കേറിയതും ജോസേട്ടൻ വിളിച്ചു.
“എന്താ ജോസേട്ടാ?”
“ഞങ്ങടെ കമ്പനി പുതിയതായി തുടങ്ങാൻ പോകുന്ന ഒരു ഇന്റര്‍നാഷണല്‍ പ്രോജക്റ്റിന്റെ ഹെഡ്ഡായി കമ്പനി ഒരാളെ നിയമിക്കാന്‍ പോകുകയാണ്. അതിനുവേണ്ടി കമ്പനിയുടെ പല ബ്രാഞ്ചുകളിൽ നിന്നും കഴിവുള്ള ആളുകളുടെ ലിസ്റ്റൊക്കെ എടുത്തിട്ടുണ്ട്. അതിൽ എന്റെ പേരും ഉണ്ട്.”
“മ്മ്. “ ഞാൻ മൂളി.
“സെലക്ട് ചെയ്ത ആള്‍ക്കാര്‍ക്ക് കൊല്‍ക്കത്തയിൽ വച്ച് മൂന്ന് ആഴ്ചത്തെ ട്രെയിനിങ്ങുണ്ട്. അതിനായി തിങ്കളാഴ്ച ഞാൻ കൊല്‍ക്കത്തക്ക് പോകും. മൂന്നാഴ്‌ചത്തെ ട്രെയിനിങ് കഴിഞ്ഞാല്‍ പ്രോജക്റ്റ് ഹെഡിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ എക്സാം ഉണ്ടാവും. അങ്ങനെ സെലക്ട് ചെയ്യപ്പെട്ട ആള്‍ക്ക് മറ്റൊരു ട്രെയിനിങ് കൂടി ഉണ്ടാവും, രണ്ടാഴ്ചത്തേക്ക്. അതിനുശേഷം മാത്രമേ ആ ആളെ പ്രോജക്റ്റ് ഹെഡ്ഡായി നിയമിക്കുകയുള്ളു.”
“ജോസേട്ടന് ആ പോസ്റ്റ് കിട്ടാൻ സാധ്യതയുണ്ടോ?” ഞാൻ ചോദിച്ചു.
“എന്റെ ഡെയ്സി, എനിക്ക് കിട്ടുന്നതും കിട്ടാത്തതും ഇപ്പഴേ പറയാന്‍ കഴിയില്ല. കൂടുതൽ കഴിവുള്ള ആള്‍ക്ക് ആ പോസ്റ്റ് കിട്ടും. പക്ഷേ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ — വരുന്ന തിങ്കളാഴ്ച, അഥവാ മറ്റനാൾ, ഞാൻ കൊല്‍ക്കത്തക്ക് പോയിക്കഴിഞ്ഞാൽ, ഏറ്റവും കുറഞ്ഞത് ഒരു മാസത്തേക്ക് ഞാൻ തിരികെ വരില്ല. പക്ഷേ എന്നെ സെലക്ട് ചെയ്യുകയാണെങ്കിൽ, ഏകദേശം രണ്ട് മാസത്തേക്ക് എന്നെ നി തിരികെ പ്രതീക്ഷിക്കേണ്ട.” അത്രയും പറഞ്ഞിട്ട് ജോസേട്ടൻ കര്‍ശനമായി എന്നെ നോക്കി കൊച്ചുകുട്ടിയോട് പറയുന്നത് പോലെ ഓരോ വാക്കും നിര്‍ത്തി നിര്‍ത്തി വളരെ സ്പഷ്ടമായി പറഞ്ഞു, “അതുകൊണ്ട് – വളരെ – അത്യാവശ്യ – കാര്യത്തിനൊഴികെ – നീയായിട്ട് – എനിക്ക് – കോൾ ചെയ്തും- മെസേജ് ചെയ്തും – എന്നെ – ശല്യപ്പെടുത്തിപ്പോകരുത്. എനിക്ക് സമയം കിട്ടും പോലെ ഞാനായിട്ട് നിന്നെ വിളിച്ചോളാം. മനസ്സിലായോ?”
“മ്മ്, മനസ്സിലായി.” ദേഷ്യമടക്കി പറഞ്ഞിട്ട് ഞാൻ ബെഡ്ഡിൽ കേറി പുറം തിരിഞ്ഞ് കിടന്നു.
“എടി, നീയെന്താ എന്നെ നിസ്സാരമായി ഒഴിവാക്കിയത് പോലെ കിടന്നുകളഞ്ഞത്?” അപമാനമേറ്റത് പോലെ ജോസേട്ടൻ ചോദിച്ചു.
അപ്പോ ഞാൻ മലര്‍ന്ന് കിടന്നിട്ട് ജോസേട്ടനെ നോക്കി ചോദിച്ചു, “എന്തേ, ജോസേട്ടന്റെ നിയമങ്ങളൊക്കെ എന്നോട് പറഞ്ഞു കഴിഞ്ഞില്ലേ? അതോ ഇനിയും കുറേകൂടി ഏതെങ്കിലും നിയമങ്ങൾ പറയാൻ ബാക്കി ഉണ്ടായിരുന്നോ?”
ഒരു കൂസലുമില്ലാതെ സിമ്പിളായി ഞാൻ ചോദിച്ചത് കേട്ടിട്ട് ജോസേട്ടൻ വായ പൊളിച്ചിരുന്നു.
“നീയെന്താ ഡെയ്സി എന്നോട് ഇങ്ങനെ ഒരുമാതിരി സംസാരിക്കുന്നത്?” കുറെ കഴിഞ്ഞ് പുള്ളി ചോദിച്ചു.
“എന്റെ ജോസേട്ടാ, ഞാൻ ജോസേട്ടന്റെ ഭാര്യയാണെന്ന് വച്ച് എന്നെ എങ്ങനെ വേണമെങ്കിലും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യാമെന്ന് കരുതരുത്.” അല്പം ദേഷ്യത്തില്‍ തന്നേ ഞാൻ പറഞ്ഞു. “വിവേകവും, വികാരങ്ങളും നിങ്ങള്‍ക്ക് മാത്രം ഉണ്ടെന്നാണോ വിചാരിച്ചിരിക്കുന്നത്? എന്ത് വൃത്തികേട് പറഞ്ഞ് വേണമെങ്കിലും നിങ്ങളെന്നെ അപമാനിക്കും, ഞാൻ നിങ്ങള്‍ക്ക് കോൾ ചെയ്താൽ അതൊരു ശല്യമാകും, അസുഖം മാറാൻ ട്രീറ്റ്മെന്റ് എടുക്കാന്‍ പറഞ്ഞാൽ ഞാൻ കുറ്റക്കാരി, സ്വന്തം തെറ്റുകളെ മനസ്സിലാക്കാതെ അതൊക്കെ എന്റെ തെറ്റാണെന്ന് പറഞ്ഞ് എന്റെ തലയില്‍ വച്ചുതന്ന് പഴി ചാരിയാലും ഞാൻ മിണ്ടരുത്, അല്ലേ? തിരിച്ചറിവ് ഇല്ലാത്ത ജന്തുക്കളെ പോലെ ഞാൻ അതൊക്കെ സഹിക്കണം, അല്ലേ? പക്ഷേ ഞാൻ ഒന്നും മിണ്ടാതെ വെറുതെ അങ്ങോട്ട് തിരിഞ്ഞു കിടന്നാൽ നിങ്ങളെ ഞാൻ അപമാനിച്ചത് പോലെയാകും, അല്ലേ?” ഒടുവില്‍ സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിത്തെറിച്ചു.
ജോസേട്ടൻ കുറച് നേരത്തേക്ക് വായും പൊളിച്ച് മിഴിച്ചിരുന്നു.
“എന്റെ ഡെയ്സി, നി എന്തൊക്കെയാ പറയുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല!!” കുറച്ചുകഴിഞ്ഞ് ഒന്നും മനസ്സിലാവാത്ത പോലെ ജോസേട്ടൻ പറഞ്ഞു.
“ഒന്നും മനസ്സിലായിലെങ്കിൽ വേണ്ട. എനിക്ക് ഉറക്കം വരുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.
ഒരുപാട് നേരത്തേക്ക് ജോസേട്ടന്റെ അനക്കമൊന്നും ഉണ്ടായില്ല. ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ ജോസേട്ടൻ പോയി ലൈറ്റ് ഓഫാക്കിയ ശേഷം വന്ന് കിടന്നു. ഞങ്ങൾ രണ്ടുപേരും രണ്ട് ദിശയില്‍ തിരിഞ്ഞ് ഒന്നും മിണ്ടാതെയാണ് കിടന്നത്. നിറഞ്ഞു പോയ കണ്ണുകൾ തുടച്ചിട്ട് ഞാൻ കണ്ണടച്ച് ഉറങ്ങാൻ തയാറായി.
അത്രയൊക്കെ പറഞ്ഞപ്പോ എന്റെ മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടിയിരുന്നു. കൂടുതല്‍ ഒന്നും ചിന്തിക്കാതെ കിടന്നത് കൊണ്ട് വേഗം ഞാൻ ഉറങ്ങുകയും ചെയ്തു.
അടുത്ത ദിവസം, അതിരാവിലെ എഴുനേറ്റ് ഞാൻ ഫ്രെഷായി ജിമ്മും യോഗയും ചെയ്യുന്ന റൂമിൽ പോയി അതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോ കുട്ടികൾ വന്ന് എത്തി നോക്കീട്ട് പോയി. അതൊക്കെ കഴിഞ്ഞ് ഞാൻ കുളിച്ചൊരുങ്ങി. ജോസേട്ടന് പള്ളിയില്‍ പോകുന്ന ശീലം ഇല്ലാത്തത് കൊണ്ട് ഞാൻ അദ്ദേഹത്തെ ഉണര്‍ത്തിയില്ല. എന്റെ കാര്‍ കീ എടുത്തുകൊണ്ട് റൂമിൽ നിന്നിറങ്ങി.
Your email address will not be published.