എന്റെ രണ്ടു കഥകൾ ഈ സൈറ്റിൽ പൂർത്തിയാക്കാനാകാതെ പോയതിൽ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും, ‘സർന്റെ അടിമ’ എന്ന കഥ പാതിവഴിയിൽ നിലച്ചതിൽ പലർക്കും നിരാശയുണ്ടായി എന്ന് മനസ്സിലാക്കുന്നു; ആ കഥയുടെ പ്രചോദനമുൾക്കൊണ്ട് പുതിയ എഴുത്തുകൾ കണ്ടതിൽ സന്തോഷമുണ്ട്. എന്നാൽ, ചില സാഹചര്യങ്ങൾ കാരണം ആ കഥ ഇനി തുടരാൻ കഴിയില്ല. എങ്കിലും, പുതിയ കഥകളുമായി ഞാൻ സജീവമായി ഇവിടെ ഉണ്ടാകും.
ഇപ്പോൾ നിങ്ങൾക്കായി ഒരു പുതിയ, ചെറിയ കഥ അവതരിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ വീണ്ടും എഴുതുന്നത്, അതിനാൽ കുറവുകളുണ്ടെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ശാലീനി ചേച്ചി: വിധി വരച്ച വഴികൾ
ഇവിടെ കുറിക്കാൻ പോകുന്ന കഥ, കേവലം ഒരാഴ്ച കൊണ്ട് എന്റെ ജീവിതത്തിലേക്ക് ഇരച്ചു കയറിയ ഒരു കൊടുങ്കാറ്റാണ്. ‘കളി’ എന്ന് പറഞ്ഞ് ഇതിന്റെ തീവ്രതയെ കുറയ്ക്കാൻ എനിക്ക് കഴിയില്ല. കാരണം അതൊരു ബന്ധമായിരുന്നു; ആഴത്തിൽ വേരുറച്ചതും, എന്നാൽ ഓരോ നിമിഷവും പൊട്ടിപ്പോയേക്കാവുന്നതുമായ ഒരു നേർത്ത ബന്ധം.
അപ്രതീക്ഷിതമായി ഒരാളെ കാണുന്നു, പരിചയപ്പെടുന്നു, ഒടുവിലത് ശരീരങ്ങളുടെയും ആത്മാക്കളുടെയും ഒരു തീവ്രമായ കൂടിച്ചേരലായി മാറുന്നു. എന്റെ പ്രായത്തേക്കാൾ ഒരു പത്തോ പതിനഞ്ചോ വയസ്സ് മൂത്ത ആ സ്ത്രീയിൽ ഞാൻ കണ്ടത് കേവലം കാമമായിരുന്നോ, അതോ പ്രണയമായിരുന്നോ? ഒരുപക്ഷേ,
രണ്ടും കലർന്നൊരു മാദകമായ അനുഭവം. ആ വികാരം അവരിലേക്കും ആളിപ്പടർന്നു; അവർ അനുഭവിച്ചുകൊണ്ടിരുന്ന കൊടും ഒറ്റപ്പെടൽ, ദാഹിച്ച ഒരു കരുതൽ, തീവ്രമായ ലൈംഗിക ദാരിദ്ര്യം – ഇതിനെല്ലാമൊരു ആശ്വാസം, ഒരു ദാഹം ശമിപ്പിക്കൽ, അവർ എന്നിൽ കണ്ടെത്തി. വിശ്വസിക്കാൻ പ്രയാസമായിരിക്കും, കൈവിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ കോറിയിട്ടതെന്ന്.
എന്റെ പേര് വൈശാഖ്. 27 വയസ്സായി. ഞാൻ എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രാവിലെ 9 മണിക്ക് കയറിയാൽ വൈകിട്ട് 5:30-6 മണിയോടെ ഇറങ്ങാൻ സാധിക്കുന്ന, അധികം തലവേദനയില്ലാത്ത ഒരു ജോലി. ജോലിക്കും തിരിച്ചും എന്റെ ബൈക്കാണ് കൂട്ട്, എറണാകുളത്തിന്റെ തിരക്കിലൂടെ അതങ്ങനെ ചീറിപ്പായും.
സാധാരണ ദിവസങ്ങളിലെപ്പോലെ, അന്നും ജോലി കഴിഞ്ഞ് അഞ്ചരയോടെ ഞാൻ ഇറങ്ങി. അഞ്ചര എന്നുപറഞ്ഞാൽ എറണാകുളത്ത് റോഡിൽ കാലുകുത്താൻ പോലും സ്ഥലമില്ലാത്തത്ര തിരക്കാണ്; വണ്ടികൾ പരസ്പരം തൊട്ടുരുമ്മി ഇഴഞ്ഞുനീങ്ങുന്ന കാഴ്ച.
സിഗ്നലിൽ പച്ച ലൈറ്റ് കണ്ടതും, ഞാൻ ഒരു കണക്കിന് വണ്ടികൾക്കിടയിലൂടെ ഞെരുങ്ങി ജംഗ്ഷൻ കടക്കാൻ ശ്രമിച്ചു. എന്നാൽ ജംഗ്ഷൻ എത്തുന്നതിനുമുമ്പേ ചുവപ്പ് ലൈറ്റ് മിന്നി, എന്റെ ശ്രമം പാതിവഴിയിലായി.
ബൈക്ക് നേരെ ഓടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഫ്രീ ലെഫ്റ്റ് എടുത്തു, പതിയെ മുന്നോട്ട് നീങ്ങി.
കുറച്ചുമുന്നോട്ട് പോയതും, റോഡിന്റെ ഓരം ചേർന്ന് നിർത്തിയിട്ടിരുന്ന ഒരു ചെറിയ ലോറിയുടെ മുന്നിൽ നിന്ന് ഒരു സ്ത്രീ പെട്ടെന്ന് എന്റെ ബൈക്കിന് കുറുകെ ചാടി. എന്തോ ഭാഗ്യത്തിന് വണ്ടി അവരെ മുട്ടിയില്ല. എങ്കിലും ഞാനും അവരും ഒരുപോലെ ഞെട്ടിവിറച്ചുപോയിരുന്നു.
എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു. രണ്ടുവർത്തമാനം പറയണം എന്നോർത്ത് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ മുഖം ഭയം കൊണ്ട് വിളറിയിരിക്കുന്നു. ആ നോട്ടത്തിൽ എന്റെ ദേഷ്യം അലിഞ്ഞില്ലാതായി. ഒരു നിമിഷം ആ മുഖം എന്നെ എന്തോ ഒരു കാന്തികശക്തിയാൽ പിടിച്ചുനിർത്തി.
ഞാൻ: “റോഡിലേക്ക് ഇറങ്ങുമ്പോൾ ഒന്നു ശ്രദ്ധിക്കേണ്ടേ ചേച്ചി?!”
ചേച്ചി: “മോനേ, ഞാൻ ഓട്ടോ വരുന്നത് കണ്ട് പെട്ടെന്ന് ഇറങ്ങിയതാ… കണ്ടില്ല മോനേ, ക്ഷമിക്കണം.”
പെട്ടെന്ന് കേട്ട ആ ക്ഷമാപണം എന്റെ ദേഷ്യം കെടുത്തിക്കളഞ്ഞു.
ആ സമയംകൊണ്ട് ആ ഓട്ടോറിക്ഷ കടന്നുപോയിരുന്നു. “വേറെ കുഴപ്പമൊന്നുമില്ലല്ലോ ചേച്ചി?” എന്ന് ചോദിച്ച് ഞാൻ അവിടെനിന്ന് വണ്ടിയെടുത്തു.
ഒരു നിമിഷം മാത്രമാണ് ആ മുഖം കണ്ടതെങ്കിലും, എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ രൂപം ഒരു നേർത്ത ആവേശമായി, ഒരു കൗതുകമായി പതിഞ്ഞിരുന്നു.
അങ്ങനെ ഒരു സാധാരണ ദിവസത്തെപ്പോലെ ആ ദിനം കടന്നുപോയി
അങ്ങനെ പിറ്റേന്നും ജോലി കഴിഞ്ഞ് ഞാൻ അഞ്ചരയോടെ ഇറങ്ങി. ഇപ്രാവശ്യം ഞാൻ സിഗ്നലിൽ എത്തുമ്പോൾ ചുവപ്പായിരുന്നു.
അങ്ങനെ സിഗ്നൽ മാറാൻ കാത്തുനിൽക്കുമ്പോഴാണ്, ഇന്നലെ എന്റെ വണ്ടിക്ക് മുന്നിൽപ്പെട്ട ആ ചേച്ചിയെ ഞാൻ ഫുട്പാത്തിൽ കണ്ടത്. ഒരു നിമിഷം എന്റെ നെഞ്ചിടിപ്പ് കൂടി. വീണ്ടും അവരെ കാണാൻ കഴിഞ്ഞത് ഒരു യാദൃശ്ചികതയായിരുന്നോ, അkതോ വിധിയുടെ കളിയോ?
ആ ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ… ഒരു നോട്ടത്തിൽത്തന്നെ മനസ്സിലാകും, അവർ വീട്ടുപണിക്കോ മറ്റോ പോകുന്നൊരു സ്ത്രീയാണെന്ന്. ഒരു കളർ മങ്ങിയ ബ്ലൗസും, വിലകുറഞ്ഞ സാരിയും, കയ്യിൽ നിറംകെട്ട തുണിക്കടയുടെ കവറും. കാതിലോ കഴുത്തിലോ കയ്യിലോ ഒരു ആഭരണവും കണ്ടില്ല, ഒരു ചരടുപോലും ഇല്ല. എന്നാൽ അത്യാവശ്യം നല്ല നിറമുണ്ട്, പക്ഷേ വെയിലുകൊണ്ട് കരുവാളിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ദാരിദ്ര്യം വിളിച്ചോതുന്ന ഒരു രൂപം. എന്നിട്ടും, ആ മുഖത്ത് എന്തോ ഒരു വല്ലാത്ത ആകർഷണം എനിക്ക് തോന്നി. അവരുടെ കണ്ണുകളിൽ ഒരുതരം നിസ്സഹായതയും, അതേ സമയം ഒളിഞ്ഞുകിടക്കുന്നൊരു തീവ്രമായ മോഹവും ഞാൻ കണ്ടു.
ഞാൻ ബൈക്ക് നേരെ ചേച്ചിയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.
ഒരു തമാശ എന്നപോലെ ഞാൻ ചോദിച്ചു: “ഏതേലും വണ്ടിക്ക് വട്ടം ചാടാൻ നിൽക്കുകയാണോ?”
ചേച്ചി ആദ്യം പെട്ടെന്ന് ഞെട്ടി. പിന്നീട് ഞാൻ ആണെന്ന് മനസ്സിലായപ്പോൾ ഒരു ചെറുചിരിയോടെ പറഞ്ഞു: “മോനായിരുന്നു അല്ലേ? ഞാൻ പേടിച്ചുപോയി.”
ഞാൻ: “ഓട്ടോറിക്ഷ കാത്തുനിൽക്കുകയാണോ?”
ചേച്ചി: “അതെ മോനേ… ഇന്നലെ നിന്നിടത്തുനിന്ന് ഒരു ഓട്ടോ പോലും കിട്ടിയില്ല, അതാ ഇപ്പുറത്തേക്ക് ക്രോസ് ചെയ്ത് നിന്നത്.”
ഞാൻ: “എങ്ങോട്ടാ പോകേണ്ടത്?”
ചേച്ചി: “പാലാരിവട്ടം.”
ഞാൻ: “വീട്ടിലേക്കാണോ?”
ചേച്ചി: “അല്ല, അവിടെ ഒരു ഫ്ലാറ്റിൽ ചെറിയ പണിയുണ്ട്, ആറരയാകുമ്പോൾ അവിടെ എത്തണം. അതാ മോനേ ഓട്ടോ നോക്കി പോകുന്നത്.”
ഞാൻ: “വീട് ഇവിടെ അടുത്താണോ?”
ചേച്ചി: “അല്ല, വീട് കാക്കനാടാണ്. ഇവിടെ ഒരു വീട്ടിൽ പ്രായമുള്ള ഒരമ്മച്ചിയുണ്ട്, വീട്ടിലുള്ളവർ അഞ്ചര ആറു മണിയാകുമ്പോൾ എത്തും.”
ഞാൻ: “അപ്പോ ഓട്ടപ്പാച്ചിലാണല്ലേ?”
ചേച്ചി: “ജീവിക്കണ്ടേ?” എന്ന് പറഞ്ഞ് ആ ചേച്ചി ഒരു ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനകളും ഒറ്റപ്പെടലും മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ഒരു നെടുവീർപ്പിൽ അവരുടെ ജീവിതഭാരം എനിക്കനുഭവപ്പെട്ടു. “മോൻ ജോലി കഴിഞ്ഞ് വരുകയാണോ?”
ഞാൻ: “അതെ, ഞാൻ തൊട്ടപ്പുറത്ത് വർക്ക് ചെയ്യുന്നത്… അല്ല ചേച്ചി, സമയം ആറു കഴിഞ്ഞല്ലോ, ഇനി എപ്പോഴാണ് നിങ്ങൾ അവിടെ എത്തുന്നത്?”
ചേച്ചി: “അതാണ് പത്ത്-പതിനഞ്ചു മിനിറ്റായി ഞാൻ ഇവിടെ നിൽക്കുന്നത്. വരുന്ന വണ്ടിയിലൊക്കെ ആളുകളുണ്ട്.”
ഞാൻ: “ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവിടെ ആക്കിത്തരട്ടെ? എന്തായാലും ഞാൻ ആ വഴിയാണ് പോകുന്നത്.”
ചേച്ചി: “അയ്യോ വേണ്ട, അതൊക്കെ ബുദ്ധിമുട്ടാവും… മാത്രവുമല്ല ആരെങ്കിലും കണ്ടാലത് മതി.”
ഞാൻ: “എന്ത് ബുദ്ധിമുട്ട്? ഞാൻ ആ വഴിയാ പോകുന്നത്, ചേച്ചിയെ അവിടെ ഇറക്കുന്നത് കൊണ്ട് എനിക്ക് വേറെ പ്രശ്നമൊന്നുമില്ല.”
ചേച്ചി: “മോന്റെ വീട് അവിടെയാണോ?”
ഞാൻ: “എനിക്ക് കുറച്ചുകൂടി പോകണം. ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ വരൂ, ഞാൻ അവിടെ ആക്കിത്തരാം.”
ചേച്ചി കുറച്ചുനേരം ആലോചിച്ചുനിന്നു, അവരുടെ കണ്ണുകളിൽ ഒരുതരം സംശയം കണ്ടു. ഒടുവിൽ, ഒരു നിശ്വാസത്തോടെ ചേച്ചി വരാമെന്ന് സമ്മതിച്ചു.
ഞാൻ അവരോട് സംസാരിക്കുന്നതും , ‘ഞാൻ ആക്കിത്തരാം’ എന്ന് പറയുമ്പോഴും എന്റെ ഉള്ളിൽ ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഒന്നു സഹായിക്കണം എന്ന് മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എങ്കിലും, എവിടെയോ ആ സ്ത്രീയുടെ സാമീപ്യം എന്നിൽ ഒരുതരം അജ്ഞാത വികാരങ്ങൾ ഉണർത്തുന്നുണ്ടായിരുന്നു.
ഇത്തിരി പാടുപെട്ടിട്ടാണ് ചേച്ചി എന്റെ ബൈക്കിൽ ഇരുന്നത്. അവരുടെ ശരീരം എന്റെ ശരീരത്തോട് ചേർന്നുനിന്നപ്പോൾ, ഒരു നേർത്ത ചൂട് എന്നിലൂടെ കടന്നുപോയി. ആ നിമിഷം, എന്റെ ഉള്ളിൽ എന്തൊക്കെയോ ചിന്തകൾ പാറിപ്പറന്നു.
യാത്ര മുന്നോട്ട് നീങ്ങവേ, ഞങ്ങൾ ഒരുപാടു സംസാരിച്ചു , വളരെ മാന്യമായ സംസാരം. നല്ല വിദ്യാഭ്യാസവും, അറിവുമുള്വർ സംസാരിക്കുന്ന പോലെ ഉള്ള സംസാരം
ചേച്ചി എൻ്റെ വീട്ടുവിശേഷങ്ങൾ ആരാഞ്ഞു. എൻ്റെ പഠിപ്പിനെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം സ്നേഹത്തോടെ ചോദിച്ചറിഞ്ഞു.
,
ഞാനും തിരിച്ച് ഓരോന്നൊക്കെ തിരക്കി. മുഖത്തു നോക്കാതെയുള്ള ആ സംഭാഷണം, അവരൊരു പ്രായമുള്ള സ്ത്രീയാണെന്ന തോന്നൽ തെല്ലുമുണ്ടാക്കിയില്ല. അത് വളരെ സുഖകരമായൊരു അനുഭവമായിരുന്നു,
ഒരു മുന്നേ പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന പോലെ ആയിരിന്നു , അത് വല്ലാത്ത ഒരു അനുഭവം ആയിരിന്നു
ഞാൻ മെല്ലെ ചോദിച്ചു: “അല്ല ചേച്ചീ, ഇതിനൊക്കെ പോയ ചിലനുള്ള ക്യാഷ് ഒകെ കിട്ടുമോ ? ചേച്ചിക്ക് ഓഫീസിൽ പ്യൂൺ പോലെ ഉള്ള ജോലി നോക്കിക്കൂടേ?” ഞങ്ങൾടെ ഓഫീസിൽ ഒകെ കൊറച്ചു നേരത്തെ പണിയുള്ളു , അങ്ങനെ 3-4 ഓഫീസിൽ കിട്ടിയ കൊഴപ്പമില്ലാത്ത ശബളം കിട്ടൂലെ ? ചേച്ചി ഒരു നിമിഷം മൗനം പൂണ്ടു, എന്നിട്ട് പറഞ്ഞു: “അങ്ങനെ ഈ ജോലിയേ ചെയ്യൂ എന്നൊന്നുമില്ല മോനേ. എന്തും ചെയ്യും. കിട്ടിയാൽ പോകും. ശമ്പളം കുറവായിരിക്കുമല്ലോ.” ഞാൻ ചിന്തിച്ചു, “ഞാൻ നോക്കട്ടെ ചേച്ചീ. നല്ലതൊന്ന് വന്നാൽ പറയാം.” മോൻ നോക്കിയിട്ട് പറയു,” അവർ പറഞ്ഞു.
ചെറിയ ഒരു യാത്ര ആയിരുനെകിലും ഒരു അടുപ്പം തോന്നി എനിക്ക് , ഒരു പ്രായ വ്യത്യസം എനിക്ക് തോന്നിയില്ല ,,
അങ്ങനെ ഞങ്ങൾ ആ അപ്പാർട്ട്മെൻ്റിൻ്റെ മുന്നിലെത്തി. ചേച്ചി ബൈക്കിൽ നിന്നിറങ്ങി എൻ്റെ മുന്നിൽ വന്നു നിന്നു.
അപ്പോഴാണ് ഞാൻ ചെറുതായൊന്ന് ഞെട്ടിയത്. എൻ്റെ വണ്ടിയിൽ കയറും മുമ്പുള്ള മുഖമായിരുന്നില്ല അത്. യാത്രയുടെ തുടക്കത്തിൽ കണ്ട ആ ചിന്താഭാരവും പിരിമുറുക്കവും നിറഞ്ഞ മുഖം മാറിയിരുന്നു. പകരം, സന്തോഷം തുളുമ്പുന്ന, പ്രസന്നമായ ഒരു ഭാവം.
ഞാൻ അത്ഭുതത്തോടെ ചോദിച്ചു: “അമ്പോ, ചേച്ചി ചിരിക്കുമോ?” അവരുടെ മുഖത്ത് നേരിയ അമ്പരപ്പ്. “അതെന്താ അങ്ങനെ ചോദിച്ചത്?” “ചേച്ചിയുടെ മുഖത്തൊരു വെട്ടം വെച്ചപോലെ,” ഞാൻ പറഞ്ഞു. “ശരിക്കും?…” നിഷ്കളങ്കമായ ഒരു ചിരിയോടെ അവർ ചോദിച്ചു. ആ ചിരിക്കൊരു പ്രത്യേക ചന്തമുണ്ടായിരുന്നു, എൻ്റെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒന്ന്. “എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെ നടന്നുകൂടേ?” ഞാൻ ചോദിച്ചു. “അങ്ങനെ നടക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്…” അവരുടെ വാക്കുകളിൽ ഒരു നേർത്ത നൊമ്പരം.
“അതുപോട്ടെ, ചേച്ചിയുടെ പേരെന്താ?” ഞാൻ ചോദിച്ചു. “വീട്ടുവിശേഷം എല്ലാം പറഞ്ഞിട്ട് ഇപ്പോഴാണോ പേര് ചോദിക്കുന്നത്? ശാലിനി!” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ വൈശാഖ്,” എന്ന് പറഞ്ഞ് ഞാൻ എൻ്റെ കൈ നീട്ടി, സൗഹൃദത്തിൻ്റെ കരം ഗ്രഹിക്കാൻ. ചേച്ചിക്ക് ചെറിയൊരു മടി തോന്നി. തരുമോ ഇല്ലയോ എന്ന മട്ടിൽ അവർ കൈ നീട്ടി. “ഇതിനൊക്കെ എന്തിനാ മടി കാണിക്കുന്നേ,” എന്ന് പറഞ്ഞ് ഞാൻ ആ കൈ ചേർത്തുപിടിച്ച് ഉറച്ചൊരു ഷേക്ക്‌ഹാൻഡ് നൽകി.
യാത്രയും പറഞ്ഞ് ചേച്ചി അപ്പാർട്ട്മെൻ്റിലേക്ക് നടന്നു നീങ്ങി.
ഞാനും പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെനിന്നു പുറപ്പെട്ടു.
പക്ഷേ എന്തോ, ഉള്ളിൽ ഒരു ശൂന്യത, പെട്ടെന്നൊരു മിസ്സിംഗ്. സംസാരിച്ച് മതിയാവാത്തതുപോലെ. എന്തെങ്കിലും ഒക്കെ പറഞ്ഞ് നമ്പർ വാങ്ങണമായിരുന്നോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ, അതൊക്കെ ചേച്ചി എങ്ങനെ എടുക്കുമെന്നും എനിക്ക് അറിയില്ലല്ലോ.. പക്ഷേ എനിക്ക് മുന്നോട്ടു പോകുവാൻ സാധിക്കുന്ന ഉണ്ടായിരുന്നില്ല. കാരണം, അപ്പോൾ എൻ്റെയുള്ളിൽ കാമമായിരുന്നില്ല, മറ്റെന്തൊക്കെയോ വികാരങ്ങളായിരുന്നു. ഞാനൊരു നല്ല പയ്യനൊന്നുമല്ല, അത്യാവശ്യം സ്ത്രീ വിഷയങ്ങളിൽ ഒക്കെ താല്പര്യമുള്ള ഒരാൾ തന്നെയാണ്, ഇത് അതുപോലെ ഒരു വികാരമായിരുന്നു… ഇനി കാണാൻ സാധിക്കുമോ എന്ന് ഞാൻ വെറുതെ ഓർത്തു. വണ്ടിയുടെ മുന്നിൽ ചാടിയതും, അടുത്ത ദിവസം വണ്ടി കിട്ടാതെ ഞാൻ പോകുന്ന വഴിയിൽ വെച്ച് കണ്ടതും, സംസാരിച്ചതുമെല്ലാം വിധി നിശ്ചയിച്ചപോലെ.
അധികം ഒന്നും ആലോചിച്ചില്ല. വണ്ടി നേരെ തിരിച്ച് അപ്പാർട്ട്മെൻ്റിലേക്ക് വിട്ടു. സെക്യൂരിറ്റി ഉണ്ടായിരുന്നത് കൊണ്ട് അകത്തേക്ക് കയറാൻ പറ്റിയില്ല.
ഞാൻ സെക്യൂരിറ്റിയോട് ചോദിച്ചു: “ചേട്ടാ, ഇപ്പോൾ അകത്തേക്ക് പോയ ആ ചേച്ചിയെ കാണാൻ വന്നതാണ്.” സെക്യൂരിറ്റിക്ക് സംശയം: “ഏത് ചേച്ചി?” “എനിക്ക് ഏത് അപ്പാർട്ട്മെൻ്റാണെന്ന് അറിയില്ല. ക്ലീനിംഗിനായി വന്നതാണ്, ശാലിനി എന്നാണ് പേര്.” “6B, വേണു സാറിൻ്റെ ഫ്ലാറ്റ്. വെയിറ്റ് ചെയ്യൂ. ശാലിനിയുടെ ആരാ?” എന്ത് പറയണമെന്നാലോചിച്ച്, പെട്ടെന്ന് മനസ്സിൽ വന്നത് ഞാൻ പറഞ്ഞു: “ഒരു ജോലിയുടെ കാര്യം പറയാൻ വന്നതാണ്, നമ്പർ എൻ്റെ കൈയിലില്ല.”
അങ്ങനെ ചേട്ടൻ സെക്യൂരിറ്റി ക്യാബിനിൽ ചെന്ന്, ലാൻഡ് ഫോണെടുത്ത് ആരോടോ സംസാരിക്കുന്നത് കണ്ടു. എന്നിട്ട് വന്ന് എന്നോട് ഇപ്പോൾ വരുമെന്നും കാത്തിരിക്കാനും പറഞ്ഞു.
എനിക്കാണെങ്കിൽ നല്ലതുപോലെ ടെൻഷനുണ്ടായിരുന്നു. എന്തു പറയും, എന്തു ചോദിക്കും എന്നൊക്കെയോർത്ത് എൻ്റെ ഹൃദയം തുടിച്ചു.
കുറച്ചു നേരം കാത്തിരുന്നപ്പോൾ, ചേച്ചി ദാ നടന്നു വരുന്നു, വേഗതയിലുള്ള നടത്തം. ഞാൻ എന്തിനാണ് വന്നതെന്ന ആകാംഷ ആ നടത്തത്തിലും മുഖത്തും വ്യക്തമായിരുന്നു.
സെക്യൂരിറ്റി കേൾക്കരുതല്ലോ എന്നോർത്ത് ഞാൻ പതിയെ മാറി നിന്നു.
ചേച്ചി എൻ്റെ അടുത്തുവന്നു, കഴുത്തിലും മുഖത്തുമുള്ള വിയർപ്പൊക്കെ സാരിയുടെ തുമ്പുകൊണ്ട് തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു: “എന്താ മോനേ? എന്തുപറ്റി?”
ഞാൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “അത്… ചേച്ചി ആ ജോലിയുടെ കാര്യം പറയാൻ…”
“ഏത് ജോലി?” . “ഓഫീസിലെ ജോലിയുടെ കാര്യം പറഞ്ഞില്ലേ? നല്ലതൊന്ന് വന്നാൽ എങ്ങനെ പറയും?” എൻ്റെ ചോദ്യത്തിലെ നിഷ്കളങ്കത കൊണ്ടാണോ എന്നറിയില്ല, അവരുടെ മുഖത്ത് ഒരു നേർത്ത ചിരി വിരിഞ്ഞു.
അകമഴിഞ്ഞ സ്നേഹത്തോടെ എന്നെ നോക്കി, ഇരുകൈകളും ഇടുപ്പിൽ കുത്തി, അവർ ചിരിച്ചുകൊണ്ട് ചോദിച്ചു: “അതിനാണോ നീ തിരിച്ചു വന്നേ?”
അതുവരെ ഉണ്ടായിരുന്ന എല്ലാ ഔപചാരികതകളും മാഞ്ഞുപോയിരുന്നു. ‘നീ’ എന്ന് വിളിച്ചപ്പോൾ എൻ്റെയുള്ളിൽ എവിടെനിന്നോ ഒരു സന്തോഷത്തിൻ്റെ അല കടന്നുവന്നു.
അപ്പോഴാണ് ഞാൻ ചേച്ചിയെ ശരിക്കും ശ്രദ്ധിച്ചത്. ജീവിതത്തിൻ്റെ അഗാധതകളിൽ ലയിച്ചുചേർന്ന ഒരു സുന്ദരി അവരിൽ നിഗൂഢമായി മറഞ്ഞിരിക്കുന്നുണ്ട്. വിയർപ്പിലും പാതി തെളിഞ്ഞ വസ്ത്രത്തിലും ആ സൗന്ദര്യത്തിൻ്റെ നേർത്ത ഞരമ്പുകൾ മിന്നിമറഞ്ഞു. അവരുടെ കണ്ണുകളിൽ ഒരുതരം ആകർഷണീയത, എൻ്റെ ഉള്ളിനെ കോരിത്തരിപ്പിക്കുന്ന ഒന്ന്.
ഞാനൊരു വളിച്ച ചിരിയിൽ മറുപടി ഒതുക്കി, എന്നിട്ട് നയത്തിൽ വിഷയം മാറ്റി: “അങ്ങോട്ട് പോയിട്ട് ഒരു പത്തു മിനിറ്റല്ലേ ആയുള്ളൂ, അതിനുമുന്നേ ഇത്രയും വിയർത്തു കുളിക്കാൻ എന്തു പണിയായിരുന്നു?”
ചേച്ചി ഒരു ദീർഘനിശ്വാസമെടുത്തു: “അങ്ങനെ ആരും ഇവിടെ എന്നെ വന്നു ചോദിക്കാറില്ല. ഇനി അങ്ങനെ വന്നാൽ അത് എൻ്റെ കെട്ടിയോനായിരിക്കും. അയാൾ ആണെങ്കിലോ എന്നോർത്ത് പേടിച്ചാ വന്നത്. അപ്പോൾ ഞാൻ നിന്നെ കണ്ടു, നീ എന്തിനാ വന്നതെന്നോർത്ത് അടുത്ത ടെൻഷനായി.” “ഇതിനുമാത്രം ടെൻഷൻ എന്തിനാ?” ഞാൻ ചോദിച്ചു, ഉള്ളിൽ അവരുടെ ഭയത്തിന് പിന്നിലെ കഥകൾ കേൾക്കാൻ കൊതിച്ചുകൊണ്ട്.
“എൻ്റെ ജീവിതം അങ്ങനെയൊക്കെയാണ്. എന്തെങ്കിലും സന്തോഷം വന്നാൽ അപ്പോൾത്തന്നെ അതിൻ്റെ ഇരട്ടി വേദന അനുഭവിക്കാനുള്ളത് എവിടെനിന്നെങ്കിലും വരും,” അവരുടെ വാക്കുകളിൽ നിസ്സഹായതയുടെ ഒരു നിഴൽ.
ഞാൻ മറുപടി പറയാതെ, ചിരിച്ചുകൊണ്ട് നിന്നു. അവരുടെ നെറ്റിത്തടത്തിലെ വിയർപ്പുതുള്ളികൾ എന്നെ വല്ലാതെ ആകർഷിച്ചു. “അല്ല, നീ ശരിക്കും എന്തിനാ വന്നേ?” അവർ വീണ്ടും ചോദിച്ചു, ഒരുതരം കുസൃതിയോടെ.
“അല്ല, നമ്മൾ ഇനി കാണുമോ എന്നറിയില്ലല്ലോ?” അറിയാതെ എൻ്റെ വായിൽ നിന്ന് ആ വാക്കുകൾ വീണുപോയി.
“നമ്മൾ എന്തിനാ ഇനി കാണാനേ?” എന്ന മട്ടിൽ അവരെന്നെയൊന്നു നോക്കി. ആ നോട്ടത്തിൽ ഒരുതരം വെല്ലുവിളിയുണ്ടായിരുന്നു, ഒപ്പം ക്ഷണവുമുണ്ടായിരുന്നുവോ? എൻ്റെ ഉള്ളിൽ ഒരു നേർത്ത കാമം തലപൊക്കി.
“അല്ല, ജോലി എന്തെങ്കിലും വന്നാൽ എനിക്ക് പറയേണ്ടേ? ചേച്ചി മൊബൈൽ നമ്പർ തരൂ, ഞാൻ നല്ലതൊന്ന് വന്നാൽ പറയാം.” ഞാൻ എൻ്റെ ആഗ്രഹം മറച്ചുവെച്ചില്ല.
ചേച്ചി എന്നെയൊന്നു നോക്കി, ആ കണ്ണുകളിൽ നിഗൂഢമായൊരർത്ഥം. എന്നിട്ട് അരയിൽ തിരുകി വെച്ച ഫോണെടുത്ത് എൻ്റെ നേരെ നീട്ടി.
“നിൻ്റെ പേര് അടിച്ച് നമ്പർ സേവാക്കു. എനിക്ക് ഇതിൽ ടൈപ്പ് ചെയ്യാൻ പാടാണ്.” അവരുടെ വാക്കുകളിൽ ചെറിയൊരു പരിഭവം.
ചിലപ്പോൾ എനിക്ക് നമ്പർ തരാൻ മടിയുള്ളതുകൊണ്ടായിരിക്കും എൻ്റെ നമ്പർ ചോദിച്ചത് എന്ന് ഞാൻ വിചാരിച്ചു. എന്തായാലും നമ്പർ കൊടുത്ത് പെട്ടെന്ന് അവിടെനിന്ന് സ്ഥലം വിടാമെന്ന് ഓർത്ത് ഞാൻ ഫോൺ വാങ്ങി.
ഒരു സാംസങ് കീപാഡ് ഫോണായിരുന്നു അത്. അരയിൽ അലിഞ്ഞുചേർന്ന ഫോൺ ആയതുകൊണ്ടാവാം, നേർത്ത വിയർപ്പിൽ നനഞ്ഞ്, ഒരുതരം സുഖകരമായ ചൂട് ഫോണിൽ ചേർന്നുനിന്നു. ആ ചൂട് എൻ്റെ വിരൽത്തുമ്പിലൂടെ എന്നിലേക്ക് പടർന്നു. ഞാൻ ജീൻസിൽ ആ ഫോൺ മൃദുവായി തുടച്ചു, എൻ്റെ നമ്പർ അതിൽ ചേർത്ത ശേഷം തിരികെ നൽകി. “എന്ന ശരി ചേച്ചി,” എന്ന് പറഞ്ഞ് ഞാൻ അവിടെനിന്ന് ഇറങ്ങി.
വീട്ടിലെത്തിയിട്ടും, മനസ്സിൽ ഒരുതരം അസ്വസ്ഥത കൂടുകെട്ടിയിരുന്നു. “തിരികെ അവിടെ ചെന്നത് മോശമായി പോയോ?” “നമ്പർ ചോദിച്ചത് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകുമോ?” ആ ചിന്തകൾ മനസ്സിൽ ഒരു നിഴൽ പോലെ പിന്തുടർന്നുകൊണ്ടേയിരുന്നു. എൻ്റെ ശരീരത്തിലും മനസ്സിലും ഒരുതരം പ്രലോഭനം അലതല്ലി.
ഇനി വിളിക്കണമെങ്കിൽ അവർ വിളിക്കട്ടെ എന്ന് ഞാൻ മനസ്സിലുറപ്പിച്ചു; വഴിയിൽ വെച്ച് കണ്ടാൽ പോലും ഞാനായി സംസാരിക്കില്ലെന്നും ഉള്ളിൻ്റെയുള്ളിൽ പ്രതിജ്ഞയെടുത്തു. പക്ഷേ, ആ നിമിഷങ്ങൾ എൻ്റെ മനസ്സിൽ മായാതെ നിന്നു.
അത്താഴം കഴിഞ്ഞ്, മൊബൈലിൽ ഏറെ നേരം സമയം ചെലവഴിച്ചതിന് ശേഷം, പതിവിലും നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു. സാധാരണയായി അർദ്ധരാത്രിയോ അതിലേറെയോ ആകുമ്പോഴാണ് ഉറങ്ങാറുള്ളതെങ്കിൽ, ഇന്ന് പത്തരയോടെ തന്നെ കിടക്കയിൽ എത്തി. ഉറക്കത്തിന് മുൻപ്, പ്രത്യേകിച്ച് മനസ്സ് അസ്വസ്ഥമാകുമ്പോൾ, ഒരു വാണം വിടുന്നത് എൻ്റെ പതിവാണ്. അത് ഒരു ആശ്വാസം കൂടിയാണ്. VPN ഓൺ ചെയ്ത്, പോൺ സൈറ്റുകളിൽ കയറി, ‘മല്ലു’, ‘ഇന്ത്യൻ’, ‘ഹോംമെയ്ഡ്’ എന്നെല്ലാം തിരഞ്ഞു. എൻ്റെ ഇഷ്ടം നാടൻ വീഡിയോകളോടായിരുന്നു. പക്ഷേ, ഇന്ന് ഒരു പ്രത്യേക രൂപം എൻ്റെ മനസ്സിൽ നിഴൽപോലെ തങ്ങിനിന്നു. ആ രൂപത്തെ മനസ്സിൽ നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ ശ്രമിച്ചു.
അപ്പോഴാണ് ആ അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്. ഞാൻ ഞെട്ടി ഫോണെടുത്തു. “ഹലോ?” ഫോണിൻ്റെ അങ്ങേത്തലക്കൽ നിന്ന് ഒരു സ്ത്രീ , “ഹലോ, വൈശാഖ് അല്ലേ?”
ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു. എൻ്റെ നെഞ്ചിൽ ഹൃദയം ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ പോലെ ശക്തിയായി ഇടിച്ചു. ഈ സമയത്ത്, ഒരു കോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചേച്ചിക്ക് ഈ രാത്രിയിൽ ഫോൺ വിളികളൊക്കെ ഉണ്ടാകുമോ എന്ന് എൻ്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി.
ചുണ്ടുകൾ വരണ്ടു, തുടയിലെ വിയർപ്പുകണങ്ങളെ അവഗണിച്ച്, ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു: “ശാലിനി ചേച്ചിയാണോ?” “അതെ, ഉറങ്ങിയോ?” അവരുടെ ശബ്ദത്തിൽ നേരിയൊരു കുസൃതി ഒളിഞ്ഞിരിപ്പുണ്ടോ? “ഇല്ല, ഉറങ്ങാൻ കുറച്ചുകൂടി സമയമെടുക്കും,” ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ പറഞ്ഞു. “ഫോൺ നോക്കി കിടപ്പായിരിക്കും, അല്ലേ?” അവരുടെ ചോദ്യത്തിൽ ഒരു ചിരിയുടെ നിഴൽ. “അതെ, അങ്ങനെ കിടന്നാൽ പെട്ടെന്ന് ഉറങ്ങിപ്പോകും.” ഞാൻ സ്വയം ന്യായീകരിച്ചു. “ഇവിടെ ഒരാളുണ്ട് (മോൻ ), കിടക്കുന്നതിന് മുൻപ് ഫോൺ നോക്കാതെ ഉറങ്ങാൻ പറ്റില്ല. എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ വഴക്കാണ് അതിൻ്റെ പേരിൽ…” അവർ ചിരിച്ചു. “അല്ല, എന്താ വിളിച്ചത്?” ഞാൻ ആകാംഷയോടെ ചോദിച്ചു. “നീ ഇന്ന് എൻ്റെ നമ്പർ വാങ്ങാൻ വന്നിട്ട് വാങ്ങിയില്ലല്ലോ?” ശരിയാണല്ലോ, ഞാൻ എൻ്റെ നമ്പർ കൊടുക്കുകയല്ലാതെ അവരുടെ നമ്പർ വാങ്ങിയിരുന്നില്ല. “ഞാൻ രണ്ടാമത് വന്നതുകൊണ്ടായിരുന്നല്ലോ ചേച്ചിക്ക് ഇപ്പോൾ എന്നെ വിളിക്കാൻ പറ്റിയത്,” ഞാൻ ഒരു ചിരിയോടെ പറഞ്ഞു. “ഇത്ര പെട്ടെന്ന് വിളിക്കേണ്ടി വരുമെന്ന് ഓർത്തില്ല.” അവരുടെ വാക്കുകളിൽ ചെറിയൊരു നിസ്സഹായത. “എന്തുപറ്റി?” ഞാൻ അന്വേഷിച്ചു. “മോനേ, ഞാൻ പറഞ്ഞില്ലേ നിന്റെ ഓഫീസിനടുത്തുള്ള ഒരു പ്രായമായ അമ്മച്ചിയെ നോക്കുന്ന കാര്യം?” “അതെ, പറഞ്ഞു.” “ആ അമ്മച്ചിയെ അടുത്ത മാസം കോട്ടയത്തേക്ക് കൊണ്ടുപോവുകയാണത്രേ, അവരുടെ ഇളയ മകൻ്റെ വീട്ടിലേക്ക്.” “അയ്യോ, അപ്പോൾ ആ ജോലി പോകുമല്ലോ?” . “പാവം അമ്മയായിരുന്നു, നല്ല വീട്ടുകാരും. ശമ്പളം കൂടാതെ കണ്ടറിഞ്ഞ് സഹായിക്കുന്ന കൂട്ടത്തിലായിരുന്നു അവർ.” “അപ്പോൾ ഇനി എന്തുചെയ്യും?” “മോൻ്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടാവുമോ, ഓഫീസിലൊക്കെ ക്ലീനിങ് ആളുകളെ വേണ്ടി വരുമോ?”
(ഞാൻ ഒരു കൗതുകത്തിൻ്റെ പുറത്താണ് ‘ജോലിയുണ്ടെങ്കിൽ പറയാം’ എന്ന് പറഞ്ഞത്. സത്യത്തിൽ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു.)
“നോക്കാം ചേച്ചി, ഈ അടുത്ത മാസമാണല്ലോ ആള് പോകുന്നത്?” “അങ്ങനെയാണ് അവര് പറഞ്ഞത്.” “അതിനു മുന്നേ വേറെ ജോലി സെറ്റ് ആക്കാൻ പറ്റുമോ എന്ന് നോക്കാം.” “നാളെ ജോലിക്ക് പോവണ്ടേ?” “പോണം… ചേച്ചി എപ്പോഴാ പോണെ?” “പത്ത് മണിയാകുമ്പോൾ എത്തുന്ന പോലെ.” “എനിക്ക് ഒമ്പതരയോടെ എത്തണം, അല്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമായിരുന്നു.” “ഇത് തന്നെയാണോ പണി മോനേ?” അവർ ചിരിച്ചു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഒരു സഹായം ചെയ്യാമെന്ന് ഓർത്തപ്പോൾ അതിനു കുറ്റമോ?” “ആയോ, ഞാൻ അങ്ങനെ പറഞ്ഞതല്ല.” അവർ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. “ഇനി ചോദിക്കില്ല…” ഞാൻ കള്ള ഗൗരവത്തിൽ പറഞ്ഞു. “അയ്യേ, വഴക്കിട്ടോ?” അവർ കൊഞ്ചിക്കൊണ്ട് ചോദിച്ചു. “ഭർത്താവില്ലേ?” എൻ്റെ ചോദ്യം അവരുടെ ചിരിക്ക് മങ്ങലേൽപ്പിച്ചു. “എട്ട് മണിയായപ്പോൾ വണ്ടി ഓട്ടമുണ്ടെന്ന് പറഞ്ഞ് ആരോ വിളിച്ചു, ഇനി നാളെ രാത്രി നോക്കിയാൽ മതി.” അവരുടെ ശബ്ദത്തിൽ ഒരു നിരാശ കലർന്നിരുന്നു. “ഡ്രൈവറാണോ? അങ്ങനെ ഒന്നുമില്ല, ഏതേലും വന്നാൽ പോകും… കിട്ടുന്ന കാശൊന്നും കുടുംബത്തിലേക്ക് വരില്ല.”
അങ്ങനെ ഞങ്ങൾ 15-20 മിനിറ്റ് സംസാരിച്ചു. കുറെ ചിരിച്ചു, കുറച്ച് സങ്കടങ്ങൾ പങ്കുവെച്ചു. “എന്തോ, കുറെ വർഷം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ,” ഞാൻ പറഞ്ഞു. “എനിക്കും അങ്ങനെ ഒരു തോന്നൽ. ഒരു പരിചയമില്ലാത്ത ആളെപ്പോലെ തോന്നുന്നില്ല. ഞാൻ ഇങ്ങനെ ആരോടും പെട്ടെന്ന് അടുക്കാറില്ല. എൻ്റെ മോനേക്കാളും ഒന്നോ രണ്ടോ വയസ്സ് മൂത്തതാവുമല്ലോ?”
ആ ചോദ്യം എൻ്റെ ഉള്ളിൽ ഒരു നേരിയ അസ്വസ്ഥതയുണ്ടാക്കി. ‘അങ്ങനെയാണോ എന്നെ കാണുന്നത്?’ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി.
“മോന് എത്ര വയസ്സായി?” ഞാൻ ചോദിച്ചു. “ഈ ഡിസംബർ വരുമ്പോൾ 23.” “എനിക്ക് 28 കഴിഞ്ഞു.” “അത്രയും വലുതാണോ? കണ്ടാൽ 24-25 ഒക്കെ പറയും.” . “ചേച്ചിക്ക് എത്രയാണ് വയസ്സ്? കണ്ടാൽ ഇത്രയും പ്രായമുള്ള ഒരു മകനുണ്ടെന്ന് പറയില്ല.” ഞാൻ അവരുടെ മറുപടിക്കായി കാതോർത്തു. “44 ആയി.” “ആയോ, കണ്ടാൽ ഒരു 40-നു താഴെ പറയും. അപ്പോൾ എപ്പോഴാ കെട്ടിയത്?” ഞാൻ ചിരിയോടെ ചോദിച്ചു. “19-ൽ കെട്ടി, 21-ൽ അവൻ വന്നു.” “പിന്നെ വേണ്ടെന്ന് വെച്ചോ?” എൻ്റെ ചോദ്യത്തിൽ നേരിയൊരു കൗതുകം. “ഇവൻ വന്നപ്പോൾ മുതലാണ് അയാൾക്ക് കുടി കൂടിയത്. പിന്നെ എപ്പോഴും വഴക്കായിരുന്നു. ഇതിൻ്റെ ഇടയിലേക്ക് ഒരു കുഞ്ഞിനേയും കൂടി കൊണ്ടുവരേണ്ടെന്ന് വെച്ചു.” അവരുടെ ശബ്ദത്തിൽ ഒരു വേദന കലർന്നിരുന്നു. “അത്രക്ക് പ്രശ്നമാണോ ഭർത്താവ്?” “പാവമായിരുന്നു, പിന്നെ എപ്പോഴോ അതൊക്കെ പോയി. ഞാൻ കുറെ മാറ്റി എടുക്കാൻ ശ്രമിച്ചു, ഞാൻ തൊട്ടു. ഇപ്പോൾ മരിക്കാത്തത് കൊണ്ട് ജീവിക്കുന്നു എന്ന് മാത്രം. അത് നമ്മുക്ക് സംസാരിക്കണ്ട, ശരിയാവൂല…” അവരുടെ ശബ്ദം ഇടറി. “വേണ്ട, സംസാരിക്കണ്ട.. നാളെ നേരത്തെ ആ വീട്ടിൽ ചെല്ലുന്നതുകൊണ്ട് പ്രശ്നമുണ്ടോ?” ഞാൻ വിഷയം മാറ്റി. “എന്താ?” “ഞാൻ എന്തായാലും ആ വഴി വരും, ഞാൻ ആക്കി തരാം.” “അത് വേണോ?” അവരുടെ ചോദ്യത്തിൽ ഒരുതരം ഭയവും ആകാംഷയും കലർന്നിരുന്നു. “വേറെ ഒന്നും വിചാരിക്കണ്ട, വരൂ.” എൻ്റെ വാക്കുകളിൽ ഒരുറപ്പുണ്ടായിരുന്നു. “അതല്ല, ആരെങ്കിലും കണ്ടാൽ അത് മതി.” അവരുടെ ആശങ്ക. “വേറെ എവിടെ നിന്നേലും കയറിക്കോ.”
അങ്ങനെ ഞങ്ങൾ രാവിലെ ഒരുമിച്ച് ജോലിക്ക് പോകാൻ തീരുമാനിച്ചു. മുപ്പത്-നാൽപ്പത്തിയഞ്ച് മിനിറ്റോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഉള്ളിൻ്റെ ഉള്ളിൽ കൗതുകം നിറച്ച് കുറെ നേരം സംഭാഷണം നീണ്ടു. എന്തോ, എന്തൊക്കെയോ ഉള്ളിൽ വന്നുപോയിക്കൊണ്ടിരുന്നു. ഇതിനുമുൻപ് ഇങ്ങനെയൊരു ചേച്ചിയുമായി, ഇത്രയേറെ തുറന്നു സംസാരിച്ചിട്ടില്ല. ആൻ്റിമാരെ കെണിയിൽപ്പെടുത്താനുള്ള എൻ്റെ പതിവ് ചിന്തകൾ പോലും ഈ സംഭാഷണത്തിൽ അലിഞ്ഞുപോവുകയായിരുന്നു. കാമം അതിനകത്ത് അടിയൊഴുക്കായ് ഉണ്ടായിരുന്നെങ്കിലും, അതിനപ്പുറം എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിച്ചു. ചേച്ചിയുടെ ഓരോ വാക്കും എൻ്റെ ഞരമ്പുകളിൽ ഒരു പുതിയ ഉണർവ്വ് പടർത്തി. ഉള്ളിൽ ഒരു തീവ്രമായ മോഹം ആളിക്കത്തി.
അങ്ങനെ രാവിലെ നല്ല ഉണർവ്വോടും ഒരുതരം അസ്വസ്ഥമായ കാത്തിരിപ്പോടും കൂടി ഞാൻ എണീറ്റ് റെഡിയായി. പതിവില്ലാതെ, ഏറ്റവും നന്നായി ചേരുന്ന ഷർട്ട് നോക്കി എടുത്തു, ശരീരത്തിൽ അത് ഒട്ടിപ്പിടിച്ചു കിടക്കുന്നതിൻ്റെ നേരിയൊരു സുഖം അറിഞ്ഞു. 8:30 ആയപ്പോൾ ഹൃദയമിടിപ്പ് വേഗത്തിലാക്കി ഞാൻ ഇറങ്ങി. ബൈക്ക് എടുക്കും മുന്നേ ചേച്ചിയെ വിളിച്ചു. ആ സമയത്ത് ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നു. പാലാരിവട്ടത്ത് നിൽക്കാമെന്ന് ചേച്ചി പറഞ്ഞപ്പോൾ, എൻ്റെ ഉള്ളിൽ ഒരു നേരിയ പ്രതീക്ഷയുടെ തിളക്കം മിന്നിമറഞ്ഞു. ഒരു കടയുടെ അടയാളം പറഞ്ഞ്, ഞാൻ ആ ലക്ഷ്യത്തിലേക്ക് കുതിച്ചു.
15 മിനിറ്റ് കൊണ്ട് ഞാൻ ആ കടയിലെത്തി. എൻ്റെ ബൈക്ക് പാർക്ക് ചെയ്ത് നിമിഷങ്ങൾക്കകം, ഓട്ടോയുടെ ഇരമ്പൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ചേച്ചി ഇറങ്ങുന്നത് കണ്ടപ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചുപോയെന്ന് തോന്നി. ഇന്ന് ഒരു കടുംചുവപ്പ് ചുരിദാറായിരുന്നു വേഷം. ആ തീവ്രമായ ചുവപ്പ് നിറം അവളുടെ ശരീരത്തിലെ ഓരോ വളവുകളെയും അതിതീവ്രമായി എടുത്തു കാണിച്ചു. ഷാൾ ഒരുവശത്തേക്ക് ഒതുക്കിയിട്ടിരുന്നത്, കഴുത്തിന്റെ നേർത്ത അഴകും മാറിടത്തിന്റെ നേരിയ ഉയർച്ചയും തുറന്നുകാട്ടി. കുളി കഴിഞ്ഞിട്ടും മുടിയിലെ വെള്ളം ഇറ്റു വീണ്, കഴുത്തിന്റെ പിൻഭാഗത്തും ചുരിദാറിന്റെ പിൻ കഴുത്തിലും നനവു പടർത്തിയിരുന്നു. നനഞ്ഞ മുടി ഒതുക്കാനാവാതെ അഴിച്ചിട്ടിരുന്നത്, കാറ്റിനൊപ്പം പാറി മുഖത്ത് തഴുകി. ഒരു ചെറിയ കറുത്ത വട്ടപ്പൊട്ടും, കുഞ്ഞു ജിമിക്കിയും ആ ആകർഷകമായ രൂപത്തിന് മാറ്റ് കൂട്ടി. ആ കാഴ്ച എന്നിൽ ഒരുതരം പ്രണയം മാത്രമല്ല, അതിലുപരി തീവ്രമായ ഒരു ആകർഷണം നിറച്ചു. ഓരോ നോട്ടത്തിലും എൻ്റെയുള്ളിൽ ഒരു തീവ്രമായ മോഹം ആളിക്കത്തി, ചേച്ചിയെ സ്വന്തമാക്കാനുള്ള ഒരദമ്യമായ ആഗ്രഹം.
എൻ്റെ നോട്ടം കണ്ടിട്ടാവണം, ചേച്ചി ഒരു നേരിയ പുഞ്ചിരിയോടെ ചോദിച്ചു: “എന്താടാ? ഇങ്ങനെ നോക്കുന്നെ, എന്തേലും കുഴപ്പം ഇൻഡോ?” ഞാൻ ചിരി മറച്ചുവെച്ച് പറഞ്ഞു: “ഇല്ല, ഇന്നലെ കണ്ടതിലും പ്രായം കുറഞ്ഞത് പോലെ.” ചേച്ചി ചിരിച്ചു, ആ ചിരി എൻ്റെയുള്ളിൽ ഒരു മധുരമായ വികാരം നിറച്ചു. “പോടാ ഒന്ന്, നീ വേഗം വണ്ടി എടുക്ക്. അതല്ല, നീ എനിക്കുള്ള ഹെൽമെറ്റ് എടുത്തോ?” “പിന്നെ,” ഞാൻ ഒരു കള്ളച്ചിരിയോടെ ചേച്ചിക്കുള്ള ഹെൽമെറ്റ് എടുത്തു കൊടുത്തു.
അങ്ങനെ ഞാൻ ബൈക്കിൽ കയറി ഇരുന്നു, വണ്ടി സ്റ്റാർട്ടാക്കി. ചേച്ചി ഹെൽമെറ്റ് വെച്ച് ബൈക്കിലേക്ക് കയറിയിരുന്നു. സാധാരണ കയറുന്നതിൽ നിന്നും വിഭിന്നമായി, ചേച്ചി എൻ്റെ തോളിൽ നേരിയൊരു സ്പർശനത്തോടെയാണ് കയറിയത്. ആ സ്പർശനം എൻ്റെ ഉള്ളിൽ ഒരുതരം തീവ്രമായ വികാരം ഉണർത്തി. ശരീരമാസകലം ഒരു നേർത്ത കുളിരുകോരി, എൻ്റെ ഓരോ അണുവിലും ചേച്ചിയുടെ സാമീപ്യം അറിയാൻ ഞാൻ കൊതിച്ചു. വണ്ടി ഓടിത്തുടങ്ങിയപ്പോൾ ചേച്ചി കൈ എടുത്തുമാറ്റിയെങ്കിലും, ബ്രേക്ക് ചെയ്യുമ്പോഴും കുഴികളിൽ ചാടുമ്പോഴും ആ കൈ വീണ്ടും എൻ്റെ തോളിൽ പതിഞ്ഞു. ആ ഓരോ ചെറിയ സ്പർശനങ്ങളും ഞാൻ നന്നായി ആസ്വദിക്കാൻ തുടങ്ങി. ചേച്ചിയുടെ മൃദുലമായ സ്പർശനം എൻ്റെ ഞരമ്പുകളിലൂടെ ഒരുതരം ലഹരിയായി പടർന്നു.
വണ്ടിയിൽ യാത്രയിലുടനീളം ചേച്ചിയാണ് സംസാരിച്ചത്, നല്ല സന്തോഷത്തോടെ, കുസൃതിയോടെ. കാറ്റ് അടിക്കുന്നത് കൊണ്ട് തന്നെ ചേച്ചി പറയുന്നത് വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴൊക്കെ ചേച്ചി എൻ്റെ ശരീരത്തോട് കൂടുതൽ ചേര്‍ന്നിരിക്കും, എന്നിട്ട് എൻ്റെ അടുത്തേക്ക് വന്ന് ചെവിയോട് അടുത് വന്നു കുറച്ചുകൂടെ ശബ്ദത്തിൽ പറയും. ചേച്ചിയുടെ മാറിടത്തിൻ്റെ മൃദുലമായ സ്പർശനം എൻ്റെ പുറത്ത് തട്ടിയപ്പോൾ ഒരുതരം വൈദ്യുതി എൻ്റെ നട്ടെല്ലിലൂടെ പാഞ്ഞു. ചേച്ചിയുടെ ഓരോ ശ്വാസവും എൻ്റെ കഴുത്തിൽ തട്ടുന്നത് എനിക്ക് വ്യക്തമായി തിരിച്ചറിയാൻ സാധിച്ചു. ആ അടുപ്പം എൻ്റെ ഉള്ളിൽ വല്ലാത്തൊരു കിളിർപ്പുണ്ടാക്കി.
ഇന്ന് ഞങ്ങൾ വിചാരിച്ചതുപോലെ റോഡിൽ തിരക്കില്ലായിരുന്നു. 9 മണിക്ക് മുന്നേ ചേച്ചിയെ ഇറക്കേണ്ട സ്ഥലത്തെത്താറായി. ഞാൻ: “നമ്മൾ എത്രയാലോ !” ചേച്ചി: “അതെ, ഇന്ന് റോഡിൽ തിരക്കുമില്ല.” അപ്പോൾ എനിക്കൊരു വിരുതൻ ആശയം തോന്നി. ഞാൻ ചോദിച്ചു: “രാവിലെ വല്ലതും കഴിച്ചോ?” ചേച്ചി: “ചോറ് കഴിച്ചു.” ഞാൻ: “ഒരു ചായ കുടിച്ചാലോ?” ചേച്ചി: “നീ ഒന്നും കഴിച്ചില്ലേ?” ഞാൻ: “ഇല്ല,” (ഞാൻ കള്ളം പറഞ്ഞു, ചേച്ചിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള ആഗ്രഹം എൻ്റെയുള്ളിൽ ആളിക്കത്തിയിരുന്നു).
കുറച്ചു നിർബന്ധിച്ച് കഴിഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചു. അങ്ങനെ ഞാൻ വലിയ തിരക്കില്ലാത്ത ഒരു ബേക്കറി നോക്കി. രാവിലെ ആയതുകൊണ്ട് എല്ലായിടത്തും തിരക്കുണ്ടായിരുന്നു. അങ്ങനെ നോക്കി നടന്നപ്പോഴാണ് ഒരു കഫേ കണ്ടത്. കുറച്ചു പൈസ അധികമാകുമെങ്കിലും, ഞാൻ വണ്ടി അങ്ങോട്ട് എടുത്തു. ചേച്ചിയോടൊപ്പം ഒരു സ്വകാര്യ നിമിഷം ലഭിക്കുമല്ലോ എന്ന ചിന്തയിൽ എൻ്റെ ഹൃദയം തുടിച്ചു.
ചേച്ചി: “ഇവിടെയൊക്കെ ഒരുപാട് കാശാകുമല്ലോ, നിനക്ക് ചെറിയ കടയിൽ നിന്ന് ചായ കുടിച്ച് പോയാൽ പോരെ?” ഞാൻ: “നല്ല ചായയാണ്, വാ കുടിച്ചുനോക്ക്,”എന്ന് പറഞ്ഞ് ഞാൻ ചേച്ചിയെ കഫേയുടെ ഉള്ളിലേക്ക് ക്ഷണിച്ചു. എൻ്റെ കണ്ണുകൾ ചേച്ചിയുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കാൻ ശ്രമിച്ചു.
അങ്ങനെ ഞങ്ങൾ കഫേയിൽ കയറി ഇരുന്നു. രണ്ടു കോഫിയും ഒരു സ്നാക്കും ഓർഡർ ചെയ്തു. കഫേയിലെ മങ്ങിയ വെളിച്ചം ചേച്ചിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. നേർത്ത വിരലുകൾ! ആ വിരലുകൾ എൻ്റെ വിരലുകളുമായി കോർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അവളുടെ ആ ചെറിയ കൈപ്പത്തി എൻ്റെ കൈക്കുള്ളിൽ ഒതുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. മുഖം നോക്കി സംസാരിക്കുന്നതിൻ്റെ സുഖം ഒന്നു വേറെ തന്നെയാണ്. ചേച്ചിയുടെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങളൊക്കെ എൻ്റെ മനസ്സിൽ അങ്ങനെതന്നെ പതിഞ്ഞു. ആ ചിരി കാണാൻ വളരെയധികം മനോഹരമാണ്. എനിക്കാണെങ്കിൽ മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. സത്യം പറഞ്ഞാൽ എനിക്കൊരുതരം പ്രണയം ചേച്ചിയോട് തോന്നിത്തുടങ്ങിയിരുന്നു, അതോടൊപ്പം അതിലുപരി എന്തോ ഒന്ന്. ചേച്ചിയുടെ ചുണ്ടുകളിലേക്ക് എൻ്റെ കണ്ണുകൾ അറിയാതെ പാറിവീണു. ഒരു നിമിഷം അവയെല്ലാം എൻ്റെ സ്വന്തമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എൻ്റെ കൈകളിൽ നിന്ന് നിയന്ത്രണം വിട്ടുപോകുന്നതായി എനിക്ക് തോന്നി.
“ഒരു കാര്യം പറഞ്ഞാൽ മോശമായി എടുക്കുമോ?” ഞാൻ പതിയെ ചോദിച്ചു. ചേച്ചി: “ഇല്ല.” ഞാൻ: “നിങ്ങളെ സാരിയിൽ ആണ് ഭംഗി.” ചേച്ചി: “അതെന്താ ഇത് കൊള്ളില്ലേ?” ഞാൻ: “കൊള്ളാത്തതുകൊണ്ടല്ല.. എന്നാലും ഭംഗി സാരി ഉടുക്കുമ്പോഴാണ്.” എൻ്റെ ഉള്ളിലെ കാര്യങ്ങൾ അറിയാതെ പുറത്തുവരുകയാണോ എന്ന് പോലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഓരോ വാക്കും എൻ്റെയുള്ളിലെ മോഹങ്ങളെയാണ് പ്രതിഫലിച്ചത്.
ചേച്ചി: “എനിക്കും സാരിയൊക്കെ ഉടുക്കാനാണ് ഇഷ്ടം… ഞാൻ നല്ലതുപോലെ സാരി ഉടുക്കുകയും ചെയ്യും.. പക്ഷേ അതിനോടൊന്നും ഇപ്പോൾ വലിയ താൽപ്പര്യമില്ല.. ഒരു നല്ല സാരി വാങ്ങിയിട്ട് തന്നെ കാലം കുറെയായി.” ഞാനറിയാതെ ചേച്ചിയോട് ചോദിച്ചുപോയി: “ഞാനൊരു സാരി വാങ്ങി തന്നാൽ ചേച്ചി മേടിക്കുമോ?” ചേച്ചി: “നിനക്ക് വേറെ പണിയൊന്നുമില്ലേ? നീ എനിക്ക് എന്തിനാ സാരി മേടിക്കുന്നത്… വെറുതെ കാശ് കളയാൻ.. ഇനി ഞാൻ സാരിയുടുത്ത് ഞാൻ എവിടെ പോകാൻ?” ഞാൻ: “എവിടെയും പോകണ്ട, എനിക്ക് കാണാമല്ലോ. ചേച്ചിയെ സാരിയിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലോ !?.” എൻ്റെ മറുപടി ചേച്ചിയെ എവിടെയോ സ്പർശിച്ചു. കുറച്ചുനേരത്തേക്ക് നിശബ്ദത തളംകെട്ടിനിന്നു. കുറച്ചു നേരം ചേച്ചി എൻ്റെ മുഖത്തേക്ക് തുറിച്ചുനോക്കി. ആ നോട്ടം എന്നെ ഒരുതരം ഭയത്തിൽ ആഴ്ത്തിയെങ്കിലും, ഞാൻ എല്ലാം തുറന്നുപറയാൻ തയ്യാറായി. ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി എൻ്റെ ഉള്ളിലെ മോഹങ്ങളെ ഞാൻ അറിയാതെ പുറത്തുവിട്ടു. കുറച്ചു നേരത്തേക്ക് ഞങ്ങൾ മിണ്ടിയില്ല. കോഫിയൊക്കെ കുടിച്ചു തീർന്നു, ഇനി എന്തു ചെയ്യും എന്ന് ഞാൻ ആലോചിച്ചു. പറഞ്ഞത് മോശമായി പോയോ എന്ന് വരെ തോന്നി പോയി
അപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ചേച്ചി സംസാരിച്ചു തുടങ്ങയത്
ചേച്ചി: “നമ്മളുടെ കണ്ടുമുട്ടൽ, എന്തോ പ്രത്യേകതകൾ ഉണ്ട് എന്ന് തോന്നുന്നു … ഞാൻ ആരോടും ഇങ്ങനെ മിണ്ടാറില്ല..അടുക്കാറുമില്ല, ഒരു പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇങ്ങനെ വന്നു ഇരിക്കുന്നത് എനിക്ക് തന്നെ ഒരു അത്ഭുതമായി തോന്നുന്നു … ഇന്നലെ ബൈക്കിൽ കയറിയതുതന്നെ മോന്റെയൊക്കെ പ്രായമാകും എന്നുള്ളതുകൊണ്ടാണ്… പക്ഷെ നിൻ്റെ സംസാരം, നിൻ്റെ പെരുമാറ്റമൊക്കെ വളരെ പക്വത നിറഞ്ഞതാണ്… മാത്രവുമല്ല ഒരാളുടെ സാന്നിധ്യം കൊണ്ട് മറ്റൊരാളെ സന്തോഷിപ്പിക്കുക എന്നത് ഒരു അനുഗ്രഹമാണ്… അത് നിനക്ക് കിട്ടിയിട്ടുണ്ട്.” ചേച്ചി അങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ കോരിത്തരിച്ചു. എൻ്റെ ഉള്ളിൽ തോന്നുന്ന കാര്യങ്ങളൊക്കെയാണ് ചേച്ചി എന്നോട് പറഞ്ഞത്!
ഞാൻ: “ഞാൻ എങ്ങനെ ഇത് പറയും എന്ന് അറിയാതെ ഇരിക്കുകയായിരുന്നു… എനിക്ക് ഇന്നലെ ചേച്ചിയെ അവിടെ ആക്കി വന്നപ്പോൾ വീണ്ടും കാണണം, സംസാരിക്കണം എന്ന് തോന്നി… അതാണ് ഞാൻ വന്നത്.” ഞാൻ പറഞ്ഞില്ലെ കൊറേ നാള് പരിചയമുള്ള ഒരാളുടെ കൂടെ സമയം ചെലവുകുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത് ..
ചേച്ചി : ഇങ്ങനെ ഇരുന്നാൽ മത്തായിയോ ?
അപ്പോഴാണ് ഞാൻ സമയം നോക്കിയത് , സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. സമയം നോക്കുമ്പോൾ 9:30 കഴിഞ്ഞിരിക്കുന്നു
ഞങ്ങൾ വേഗം ബിൽ അടച്ചു, ബൈക്കെടുത്ത് ചേച്ചിയെ അവിടെയാക്കി. ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു: “എൻ്റെ ആഗ്രഹം നടക്കുമോ? നല്ല സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി കാണാൻ പറ്റുമോ?” നടന്നു തുടങ്ങിയ ചേച്ചി എന്നെ നോക്കി മനോഹരമായ ഒരു ചിരി പാസ്സാക്കിയിട്ട്, “കാണിച്ചുതരാം” സമയം ആവട്ടെ എന്ന് പറഞ്ഞ് നടന്നു. ആ നടത്തം… എൻ്റെ ഉള്ളിൽ വല്ലാത്തൊരു വികാരത്തിന്റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചിട്ടു. ആ ചുവന്ന ചുരിദാറിൽ ചേച്ചി നടന്നു മറയുന്നത് നോക്കി ഞാൻ നിന്നു, അടുത്ത കൂടിക്കാഴ്ചയെക്കുറിച്ചുള്ള തീവ്രമായ മോഹങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞു. സാരിയിൽ അവളെ കാണാനുള്ള എൻ്റെ ആഗ്രഹം ഒരു തീയായി എൻ്റെ ഉള്ളിൽ ആളിക്കത്തി
അന്ന് ഞാൻ ഓഫീസിലിരുന്നത് എന്നെത്തന്നെ അതിശയിപ്പിക്കുന്ന ഒരു സന്തോഷത്തിലായിരുന്നു. എന്റെ മുഖത്തെ തിളക്കം കണ്ടിട്ടാവണം, കൂടെയുള്ളവരെല്ലാം അതിന്റെ കാരണം തിരക്കി. എന്നാൽ, എന്റെയുള്ളിലെ ആഹ്ലാദത്തിന്റെ ഉറവിടം പറയാൻ പറ്റുന്നതായിരുന്നില്ല. ഓരോ നിമിഷവും എന്റെ ചിന്തകളിൽ ചേച്ചി നിറഞ്ഞുനിന്നു, രാവിലെ ആ ബൈക്ക് യാത്രയിലെ ചേച്ചിയുടെ അടുപ്പം എന്റെ ശരീരത്തിൽ ഇപ്പോഴും ഒരു തണുത്ത തീയായി പടർന്നിരുന്നു.
അപ്പോഴാണ് ഓഫീസിലെ പെൺകുട്ടികൾ സെറ്റ് മുണ്ടിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടത്. “എന്താ പരിപാടി?” ഞാൻ ആകാംഷയോടെ ചോദിച്ചു. “നാളെ കേരളപ്പിറവിയാണ്, എല്ലാവരും സെറ്റ് മുണ്ട് ഉടുക്കാൻ പ്ലാൻ ചെയ്യുകയാണ്,” അവർ പറഞ്ഞു. ആ വാക്കുകൾ കേട്ടതും എന്റെ മനസ്സിൽ ഒരു മിന്നൽപ്പിണർ പോലെ ഒരു ചിന്ത കടന്നുപോയി. ചേച്ചി ഒരു സെറ്റ് മുണ്ടിൽ… ആ കാഴ്ച എന്റെ ഞരമ്പുകളിൽ ഒരു പ്രത്യേക ഉണർവ്വ് പടർത്തി.
ഒന്നും ആലോചിക്കാതെ ഞാൻ ചേച്ചിയെ വിളിച്ചു. “ഹലോ, ചേച്ചി,” ഞാൻ പറഞ്ഞു. “പറയടാ?” മറുതലയ്ക്കൽ ചേച്ചിയുടെ പതിഞ്ഞ ശബ്ദം. ആ ശബ്ദം കേട്ടപ്പോൾത്തന്നെ എന്റെയുള്ളിൽ ഒരു മധുരമായ വിറയലുണ്ടായി. “നാളെ കേരളപ്പിറവിയാണ്…” ഞാൻ ഒരു ആമുഖം പോലെ പറഞ്ഞു. “അതിനെന്താ?” ചേച്ചിക്ക് കാര്യം മനസ്സിലായില്ല. “നാളെ എല്ലാവരും സെറ്റ് മുണ്ടൊക്കെ ഉടുക്കുന്നുണ്ട്.” ഞാൻ പതിയെ സൂചിപ്പിച്ചു. “അപ്പോ?” “ശ്ശോ, ചേച്ചിക്ക് ഒന്നും അറിയാത്തപോലെ! നാളെ ചേച്ചി സെറ്റ് മുണ്ട് ഉടുക്കുമോ?” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. എന്റെ ഉള്ളിലെ ആഗ്രഹം ആ ചിരിയിൽ ഒളിപ്പിക്കാൻ ഞാൻ പാടുപെട്ടു. “എടാ ചെക്കാ, നിനക്ക് വട്ടായോ?” ചേച്ചി ചിരിച്ചു. ആ ചിരിയിൽ ഒരു നേരിയ കൗതുകം ഞാൻ തിരിച്ചറിഞ്ഞു. “എല്ലാവരും ഉടുക്കുമല്ലോ, പിന്നെന്താ?” ഞാൻ വിടാൻ ഭാവമില്ലായിരുന്നു. ചേച്ചിയെ ആ വേഷത്തിൽ സങ്കൽപ്പിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. “ഞാൻ അങ്ങനെ ഒന്നും ഉടുക്കാറില്ല.” ചേച്ചിക്ക് മറുപടിയുണ്ടായിരുന്നില്ല. “ചേച്ചി പറഞ്ഞത് ഇതൊക്കെ ഉടുക്കുന്നത് ഇഷ്ടമാണെന്ന്.” ഞാൻ പ്രലോഭിപ്പിച്ചു. ചേച്ചിയുടെ പഴയ വാക്കുകൾ ചേച്ചിയെ ഓർമ്മിപ്പിച്ചത് ഒരു അടവായിരുന്നു. “അതൊക്കെ പണ്ടല്ലേടാ.” “നാളെ ഉടുക്കുമോ? നമ്മുക് ഇഷ്ടപെടുന്നതൊക്കെ ചെയ്‌താൽ അല്ലെ ജീവിതത്തിൽ എന്തേലും സന്തോഷം ഒക്കെ ഉണ്ടാകു , അല്ലാതെ നല്ല കാലം വരാൻ നോക്കി ഇരിക്കുന്നത് കൊണ്ട് എന്ത് അർത്ഥമാണ് ?” ഞാൻ വീണ്ടും നിർബന്ധിച്ചു. എന്റെ സ്വരത്തിൽ ഒരുതരം യാചനയുണ്ടായിരിക്കണം. “എന്റെ കയ്യിൽ അതിനുള്ള സെറ്റൊന്നുമില്ല, പിന്നെ എങ്ങനെയാ?” ചേച്ചി പതിയെ വഴങ്ങുന്ന ലക്ഷണം കാണിച്ചു. ആ വാക്കുകൾ എന്റെയുള്ളിൽ പ്രതീക്ഷയുടെ തിരി തെളിയിച്ചു. “ഉടുക്കുമെങ്കിൽ ഞാൻ വാങ്ങാം.” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഉള്ളിൽ ഒരുതരം വിജയചിരിയായിരുന്നു. “എടാ ചെക്കാ, നിനക്ക് വേറെ പണിയില്ലേ?” ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. “വിളിക്കാം ഞാൻ, ബൈ!” എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ആ സന്തോഷത്തിൽ ഞാൻ ഓഫീസിൽ അറിയാതെ ഉറക്കെ ചിരിച്ചുപോയിരുന്നു.
പിന്നെ എന്റെ ചിന്ത മുഴുവൻ ഒരു സെറ്റ് മുണ്ട് എങ്ങനെ ഒപ്പിക്കും എന്നതിലായി. പെട്ടെന്ന് ഒരു ബുദ്ധി തോന്നി. ഓഫീസിലെ എന്റെ അടുത്ത സുഹൃത്തായ അമലയോട് ഉച്ചയ്ക്ക് കടയിൽ പോകാം എന്ന് ചോദിച്ചു. “ഞാൻ എന്റെ ചേച്ചിക്ക് വേണ്ടിയാണ്,” എന്നൊക്കെ പറഞ്ഞ് ഞാൻ കാര്യം ധരിപ്പിച്ചു. അവൾ വരാമെന്ന് സമ്മതിച്ചു. അപ്പോഴാണ് അവൾ ചോദിച്ചത്, “എടാ… സെറ്റ് സാരിയും സെറ്റ് മുണ്ടുമൊക്കെയാണെങ്കിൽ ബ്ലൗസ് ഉണ്ടാകുമോ?” അതെങ്ങനെ ചേച്ചിയോട് ചോദിക്കുമെന്നായി എന്റെ ചിന്ത. ചേച്ചിയുടെ ബ്ലൗസിനെക്കുറിച്ചുള്ള ഒരു ചിന്തപോലും എന്നെ വല്ലാതെ പ്രകോപിപ്പിച്ചു. അങ്ങനെ ചോദിച്ചാൽ ചേച്ചി സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് ഞാൻ ചോദിച്ചില്ല. എങ്കിലും, അവരുടെ ശരീരത്തിന്റെ അളവുകൾ എൻ്റെ മനസ്സിൽ ഒരു കണക്കുകൂട്ടലായി തങ്ങിനിന്നു.
ഞാനും അവളും കൂടി ഉച്ചയ്ക്ക് സെറ്റ് സാരിയോ സെറ്റ് മുണ്ടോ വാങ്ങാനായി പോയി. കടും പച്ച ബോർഡർ വരുന്ന ഒരു സെറ്റ് സാരിയും അതിന് ചേരുന്ന ബ്ലൗസിന്റെ തുണിയും ഞങ്ങൾ വാങ്ങി. ആ സാരി അവളുടെ ശരീരത്തിൽ പൊതിഞ്ഞു കിടക്കുന്നതും, ബ്ലൗസ് അവളുടെ മാറിടത്തെ എങ്ങനെ അടയാളപ്പെടുത്തുമെന്നും ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. ഒരു നേർത്ത ലഹരി എന്നെ പൊതിഞ്ഞു.
ഇതൊക്കെ വാങ്ങുമ്പോൾ ഞാൻ പ്രണയിക്കുന്ന ആർക്കോ വേണ്ടി വാങ്ങുന്ന ഒരു ഫീലായിരുന്നു എനിക്ക്. ഓരോ തിരഞ്ഞെടുപ്പിലും ചേച്ചിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. ആ സെറ്റ് സാരിയിൽ ചേച്ചിയെ കാണാനുള്ള എന്റെ ആഗ്രഹം ഒരു തരം ദാഹമായി മാറിയിരുന്നു. അപ്പോഴാണ് അമല എന്നോട് പറഞ്ഞത്, “എടാ, മാച്ചിങ് വളയും കമ്മലുമൊക്കെ ഉണ്ടെങ്കിൽ അടിപൊളിയായിരിക്കും. ചേച്ചിക്ക് ആളെ സന്തോഷം ആവും ” അപ്പോൾ വീണ്ടും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. നല്ലൊരു മാലയും തൂക്കമുള്ള കമ്മലും ഇട്ടാൽ ചേച്ചിയുടെ സൗന്ദര്യം ഇരട്ടിയാകുമെന്ന് ഞാൻ സങ്കൽപ്പിച്ചു. ഞങ്ങൾ അതിന് പറ്റിയ കടയിൽ പോയി അതുംകൂടി വാങ്ങി. അപ്പോഴാണ് ഞാൻ കടയിൽ സ്വർണ്ണം പൂശിയ പാദസരം കണ്ടത്. ഞാൻ ഒന്നും നോക്കിയില്ല, അതും വാങ്ങി. ചേച്ചിയുടെ മൃദലമായ പാദങ്ങളിൽ ആ പാദസരം ഇഴുകിച്ചേർന്ന് കിടക്കുന്നത് കാണാൻ ഞാൻ അക്ഷമനായി കൊതിച്ചു.
പിന്നീടുള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ നാളെയായിരുന്നു. അവൾക്ക് ഈ സമ്മാനങ്ങൾ എങ്ങനെ നൽകും, അത് ചേച്ചി എങ്ങനെ സ്വീകരിക്കും, നാളെ കേരളപ്പിറവി ദിനത്തിൽ ആ സെറ്റ് സാരിയിൽ ചേച്ചിയെ ഞാൻ കാണുമോ… എന്റെ ഹൃദയം ഒരു കാർമേഘം പോലെ പ്രതീക്ഷകളും ഭയങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.
തുടരും…
( അധികം കമ്പി ഇല്ലാത്ത കമ്പി കഥ ആണ് എന്ന് അറിയാം, ഇതിലെ റെസ്പോൺസ് പോലെ രണ്ടാം ഭാഗം ഈ ആഴ്ച പോസ്റ്റ് ചെയ്യും)
Your email address will not be published.